#ദിനസരികള് 632


#ദിനസരികള് 632

സഖാവ് സൈമണ്ബ്രിട്ടോയും വ്യാജ ചികിത്സയുടെ ഇരയായിരുന്നുവെന്ന വാര്ത്ത അക്ഷരാര്ത്ഥത്തില്ത്തന്നെ ഞെട്ടിക്കുന്നതാണ്. നെഞ്ചു വേദന തുടങ്ങി ഏകദേശം പന്ത്രണ്ടുമണിക്കൂറോളം കേരളത്തിലെ കുപ്രസിദ്ധനായ പ്രകൃതി ചികിത്സകന്നല്കിയ എണ്ണ നെഞ്ചിലുഴിഞ്ഞ് കാത്തിരിക്കുകയായിരുന്നുവത്രേ അദ്ദേഹം.അവസാനം ഗത്യന്തരമില്ലാതെ ആശുപത്രിയെ അഭയംപ്രാപിച്ചുവെങ്കിലും ഫലമുണ്ടായില്ല എന്നുമാണ് പ്രചരിക്കുന്ന വാര്ത്തകള്പറയുന്നത്. ഇടതുപക്ഷത്തെ മുന്നിര പ്രവര്ത്തകനായിരുന്ന ബ്രിട്ടോയുടെ അവസ്ഥ ഇതായിരുന്നുവെങ്കില്സാധാരണക്കാരായവരെക്കുറിച്ച് ഇനിയെന്താണ് പറയുക? വേദനയോടെ , എന്നാല്കര്ക്കശമായിത്തന്നെ പറയട്ടെ ഇതെന്നെ വളരെയേറെ നിരാശപ്പെടുത്തുന്നു. അതുകൊണ്ടുതന്നെ ഇടതുപക്ഷം മുന്നോട്ടുവെയ്ക്കുന്ന ആശയങ്ങളില്വിശ്വസിക്കുകയും പ്രവര്ത്തിക്കുകയും ചെയ്യുന്ന ഒരാളെന്ന നിലയ്ക്ക് ചില കാര്യങ്ങള്പറയേണ്ടതുണ്ടെന്നു തോന്നുന്നു.

നവോത്ഥാനമൂല്യങ്ങള്ക്കു വേണ്ടി ഓരോ ഇഞ്ചും പടപൊരുതിക്കൊണ്ടിരിക്കുന്ന ഒരു ജനതയാണ് നാം.
എന്തൊക്കെയാണ് നവോത്ഥാനമൂല്യങ്ങളായി കണക്കാക്കപ്പെടുന്നത് ? മാനവികത , ജനാധിപത്യം , യുക്തിവാദം , മതനിരപേക്ഷത , സോഷ്യലിസം എന്നിവയൊക്കെയാണ് നവോത്ഥാനത്തിന്റെ ലക്ഷണങ്ങളായി പി ഗോവിന്ദപ്പിള്ള ചൂണ്ടിക്കാണിക്കുന്നത്. സ്ത്രീ പുരുഷ തുല്യത , ശാസ്ത്രീയാവബോധം , തെളിവുകളുടെ അടിസ്ഥാനത്തിലുള്ള വിലയിരുത്തലുകള്തുടങ്ങി ഒരു പാടു ആശയങ്ങള്ഉള്പിരിവുകളായി സ്വാഭാവികമായും ഇവയോട് ചേര്ന്നു നില്ക്കുന്നു. ഇതില്ഏതെങ്കിലുമൊരു മൂല്യത്തിന്റെ അഭാവം എല്ലാ നവോത്ഥാനമുന്നേറ്റങ്ങളേയും പ്രതികൂലമായി ബാധിക്കുമെന്നിരിക്കേ , യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാത്ത വ്യാജ ചികിത്സകള്ക്കു പിന്നാലെ പോകുന്നതിനെ ഇടതുപക്ഷത്തു നിന്നും എങ്ങനെയാണ് ന്യായീകരിക്കാനാകുക?

ആയുര്‌വേദവും ഹോമിയോപ്പതിയും സിദ്ധവൈദ്യവും യുനാനിയുമൊക്കെ യാതൊരു അടിസ്ഥാനവുമില്ലാത്ത ചികിത്സാരീതികളാണെന്ന് പലതവണ തെളിയിക്കപ്പെട്ടതാണ്. കുറച്ചാളുകള്വിശ്വസിക്കുന്നുവെന്നതുകൊണ്ടോ ആര്‌ക്കെങ്കിലും ഗുണപരമായ എന്തെങ്കിലും അനുഭവങ്ങള്വ്യക്തിപരമായി ലഭിച്ചു എന്നതുകൊണ്ടോ അതിനൊന്നും ആധികാരികത ഉണ്ടാകില്ലെന്ന വസ്തുത നാം തിരിച്ചറിയണം.ശാസ്ത്രീയമായ രീതിശാസ്ത്രങ്ങളെ പിന്പറ്റി തെളിയിക്കപ്പെടാത്ത എല്ലാത്തരം ചികിത്സകളും ആധുനിക സമൂഹം വര്ജ്ജിക്കേണ്ടതാണെന്ന ബോധംകൂടി നവോത്ഥാനം മുന്നോട്ടു വെയ്ക്കുന്നുണ്ട്. സര്ക്കാര്തന്നെ മുന്നിട്ടിറങ്ങി ഇത്തരം അസംബന്ധങ്ങള്അവസാനിപ്പിക്കുവാനുള്ള പോംവഴികള്തേടുകയും ജനങ്ങളുടെയിടയില്ഇത്തരം ചികിത്സകള്‌ക്കെതിരെ വ്യാപകമായ പ്രചാരണങ്ങള്സംഘടിപ്പിക്കുയും വേണം.ആധുനിക ചികിത്സയുടെ എല്ലാ സാധ്യതയും തിരഞ്ഞെടുക്കാനുള്ള പൌരാവകാശം സംരക്ഷിക്കുന്നതിനോടൊപ്പം വ്യാജ ചികിത്സകള്പൌരന്മാരില്സ്വാധീനമുണ്ടാക്കാതിരിക്കാനും സര്ക്കാര്ശ്രദ്ധിക്കുക തന്നെ വേണം. കാനാടി കുട്ടിച്ചാത്തനല്ലെങ്കില്കടമറ്റത്തു കത്തനാര്‍‌‍ എന്നൊരു അവസ്ഥ ചികിത്സാ രംഗത്ത് ഉണ്ടാകരുത്.

അവസാനിപ്പിക്കുകയാണ്. നവോത്ഥാനമൂല്യങ്ങള്ക്കുവേണ്ടി മുദ്രാവാക്യമുയര്ത്തുന്നവര്വ്യാജചികിത്സകളുടെ പിന്നാലെ പോകാതിരിക്കുന്നതും നവോത്ഥാനം തന്നെയാണെന്ന് തിരിച്ചറിയണം.ജനതയുടെ മാതൃകയും പ്രതീക്ഷയും കേരളത്തിലെ ഇടതുപക്ഷത്തിലാണ്. ആ തലത്തില്ഉയര്ന്നു ചിന്തിക്കാനും പ്രവര്ത്തിക്കാനും നാം ഇനിയും വൈകിക്കൂട. അതു മനസ്സിലാക്കിയില്ലെങ്കില്ശിരസ്സില്പാമ്പുകടിയേറ്റാല്വിഷം കയറില്ലല്ലോ എന്നു ചിന്തിച്ചവനു കൊടുത്ത വിശേഷണം തന്നെ കാലം നമുക്കുവേണ്ടി കരുതിവെയ്ക്കും.


Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1