Posts

Showing posts from April 28, 2019

#ദിനസരികള്‍ 748

ഇതിഹാസങ്ങളിലെ ആക്രമണോത്സുകതയും യെച്ചൂരിയും മഹാഭാരതത്തിലും രാമായണത്തിലും ആക്രമണോത്സുകത ധാരാളമുണ്ട് എന്ന് സീതാറാം യെച്ചൂരി പറയുന്നതില്‍ അതിശയോക്തി ഒട്ടും തന്നെയില്ല.( . "Sadhvi Pragya Singh Thakur said that Hindus don't believe in violence. Many kings and principalities have fought battles in the country. Ramayana and Mahabharata are also filled with instances of violence and battles. Being a pracharak, you narrate the epics but still claim Hindus can't be violent?" ) വര്‍ണ ധര്‍മ്മത്തെ പിന്തുടരുന്ന സാമൂഹിക ജീവിതത്തെ സംസ്ഥാപിക്കുന്നതിലും അതിനെതിരെ നിലകൊള്ളുന്ന ആശയങ്ങളേയും വ്യക്തികളേയും ഉന്മൂലനം ചെയ്യുന്നതിലും തുടങ്ങി വര്‍ത്തമാനകാലത്ത് ഇതരമതവിഭാഗങ്ങളോടും ദളിതരോടുമുള്ള പല വിധ നീചവൃത്തികളോളം എത്തിനില്ക്കുന്ന ഹിന്ദുത്വ , എല്ലാക്കാലത്തും മേമ്പൊടിയായി സഹിഷ്ണുതയുടെ വിവിധ വിശേഷണങ്ങളെ ചേര്‍ത്തു വെച്ചിട്ടുമുണ്ട്. ഗാന്ധി അടക്കമുള്ള അഹിംസാവാദികള്‍ സഹിഷ്ണുതാവാദത്തിന്റെ വക്താക്കളും പ്രയോക്താക്കളുമായി രംഗത്തിറങ്ങിയിട്ടുണ്ടെങ്കിലും  പക്ഷേ അതൊക്കെ പൊള്ളയാണെന്നും ആന്തരികമായി അന്യമതങ

#ദിനസരികള്‍ 747

            ‘ ഐ എസ് ലോകവീക്ഷണം മലയാളത്തില്‍ പറയുന്നവര്‍ ’ എന്ന ലേഖനത്തില്‍ ഡോക്ടര്‍ എ.എം ഷിനാസ് ചര്‍ച്ച ചെയ്യുന്നത് ഐ എസിന് ലോകവ്യാപകമായി ആരാധകരേയും അനുകൂല സംഘടനകളേയും സ്വാധീനിക്കുവാനും സൃഷ്ടിച്ചെടുക്കുവാനും കഴിഞ്ഞത് എങ്ങനെയെല്ലാമാണ് എന്നാണ്.             കേവലം ഒരു ഭൂപ്രദേശത്തിന്റെ പരിധിയില്‍ തങ്ങളുടെ വിനാശകരമായ ആശയങ്ങളെ സ്ഥാപിച്ചെടുക്കുകയെന്നതുമാത്രമായിരുന്നില്ല ഐസിന്റെ കര്‍‌മ്മോദ്ദേശം , മറിച്ച് ‘ ഐ എസുമായി പ്രത്യക്ഷബന്ധമില്ലാത്ത , എന്നാല്‍ പ്രത്യയശാസ്ത്രവും പ്രവര്‍ത്തനവും മാതൃകയാക്കുന്ന ’ സ്വയംഭരണ സെല്ലുകളെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സൃഷ്ടിക്കുന്നതിനും അത്തരം സെല്ലുകളെ തങ്ങളുടെ പ്രഖ്യാപിത ശത്രുക്കള്‍‌ക്കെതിരെ പ്രയോഗിക്കുന്നതിനും അവര്‍ക്കു കഴിഞ്ഞു.           ലോകം ഇസ്ലാമിക ഭരണത്തിന്‍ കീഴിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തിനു വേണ്ടി അവര്‍ ക്രിസ്ത്യാനികളേയും സുന്നികളല്ലാത്ത എല്ലാ മുസ്ലിംവിഭാഗത്തേയും പാപികളേയും ( ആരാണ് പാപികളെന്ന് നിശ്ചയിക്കുവാനുള്ള അവകാശം ഈ ഫാസിസ്റ്റുകള്‍ക്ക് തന്നെയാണ് ) ശത്രുക്കളായി പ്രഖ്യാപിച്ചുവെന്ന് ഷിനാസ് ചൂണ്ടിക്കാണിക്കുന്നു. നിങ്ങള്‍ നിങ്ങളുടെ രാജ്യത്ത്

#ദിനസരികള്‍ 746

ദൈവം ഏതു പക്ഷത്ത് ?         ദൈവം ഏതു പക്ഷത്താണ് എന്നു ചോദിക്കുമ്പോള്‍ ദൈവമുണ്ടെന്ന് സമ്മതിക്കുകയാണോ എന്ന ചോദ്യം സ്വാഭാവികമായും ഉന്നയിക്കപ്പെടും. ദൈവമുണ്ടെങ്കില്‍ അദ്ദേഹം വിശ്വാസിയോടൊപ്പമാണോ അവിശ്വാസിയോടൊപ്പമാണോയെന്ന് ചര്‍ച്ച ചെയ്യണമെങ്കില്‍ വാദത്തിനു വേണ്ടിയെങ്കിലും ദൈവമുണ്ടെന്ന് സമ്മതിക്കണം. അങ്ങനെ സമ്മതിച്ചുകൊണ്ടാണ് ഈ കുറിപ്പ് തയ്യാറാക്കിയിരിക്കുന്നത്. ദൈവം ഏതു പക്ഷത്താണ് അഥവാ ദൈവം വിശ്വാസിയുടെ കൂടെയാണോ അതോ അവിശ്വാസിയുടെ കൂടെയാണോ എന്ന് പരിശോധിച്ചു നോക്കുന്നത് രസകരമായിരിക്കും.       ദൈവത്തിന്റെ പക്ഷം എങ്ങനെയാണ് തിട്ടപ്പെടുത്തുക? വഴിയൊന്നേയുള്ളു. ദൈവവിശ്വാസികളായ ജനതയുടെ ജീവിതവും അവിശ്വാസികളായവരുടെ ജീവിതവും തമ്മില്‍ നിലവാരത്തെ അടിസ്ഥാനമാക്കി താരതമ്യപ്പെടുത്തി നോക്കുക.ഇങ്ങനെയുള്ള ഒരു അളക്കലിന് ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങുന്ന മുഹൂര്‍ത്തത്തില്‍ത്തന്നെ മനുഷ്യന്‍ അപ്പം കൊണ്ടു മാത്രമല്ല ജീവിക്കുന്നത്, ദുഷ്ടനെ ദൈവം പനപോലെ വളര്‍ത്തും ഇത്യാദി ഗാനങ്ങള്‍ നിരന്തരം പിന്നണിയില്‍ ഉയരാന്‍ തുടങ്ങും. അതൊരു വഴിക്ക് നടക്കട്ടെ !       ജി ഡി പിയെ അടിസ്ഥാനമാക്കി വികസിത രാജ്യങ്ങളുടെ ഒര

#ദിനസരികള്‍ 745

ബഷീറിന്റെ തങ്കം – ഒരു കഥയുടെ സൌന്ദര്യങ്ങള്‍             കാഴ്ചയില്‍ സുന്ദരമായിരിക്കുകയെന്നതാണോ സൌന്ദര്യം എന്നൊരു ലളിതമായ ചോദ്യം ഉന്നയിക്കുന്നതിനു വേണ്ടിയാണ് ബഷീര്‍ തങ്കം എന്ന പേരിലൊരു കഥയെഴുതിയത്. കാഴ്ചയെ രമിപ്പിക്കുന്നതിനപ്പുറം സൌന്ദര്യത്തിന് മറ്റു ചില വിതാനങ്ങളുണ്ടെന്ന് തങ്കം നമ്മെ ഓര്‍മിപ്പിക്കുന്നു.           തങ്കത്തെക്കുറിച്ച് ബഷീര്‍ വിശദമായിത്തന്നെ വര്‍ണിക്കുന്നുണ്ട്.   ഇത്രയും ചെറിയ ഒരു കഥയില്‍ തങ്കത്തിന്റെ രൂപലാവണ്യത്തെക്കുറിച്ച് ഇത്രത്തോളം ദീര്‍ഘമായി ഉപന്യസിക്കുവാന്‍ എഴുത്തുകാരനെ പ്രേരിപ്പിച്ചതെന്തായിരിക്കും എന്നൊരു ചോദ്യം പ്രസക്തമാണ്. ഉത്തരം പിന്നത്തേക്കു മാറ്റുക, തങ്കത്തെപ്പറ്റി വായിക്കുക. ” എന്റെ തങ്കത്തിന്റെ നിറം തനിക്കറുപ്പാണ്.വെള്ളത്തില്‍ മുക്കിയെടുത്ത ഒരു തീക്കൊള്ളി.കറുപ്പല്ലാതായിട്ടുള്ള കണ്ണിന്റെ വെള്ള മാത്രമേയുള്ളു.പല്ലും നഖങ്ങളും കൂടി കറുത്തതാണ്. ”             തങ്കത്തിന്റെ നിറം തനിക്കറുപ്പാണ് എന്നു വായിക്കുമ്പോള്‍ തന്നെ നമ്മുടെ മനസ്സിലെവിടെയോ ഒരു കൊളുത്തു വന്ന് വീഴുന്നത് ബഷീര്‍ അറിയുന്നുണ്ട്. കറുത്ത ഒരുത്തിക്ക് തങ്കം എന്നാണ് പേര് എന്നൊരു പുച്ഛച്ചിരി നമ്മുടെ

#ദിനസരികള്‍ 744

മെയ് ദിനത്തിലൊരു കള്ളന്റെ കഥ പോലീസുകാരന്‍ അയാളെ അടിമുടിയൊന്ന് നോക്കി.പാറിപ്പറക്കുന്ന തലമുടിയും താടിയും. പീളയടിഞ്ഞു കിടക്കുന്ന കണ്ണുകള്‍. തണുപ്പിനെ പ്രതിരോധിക്കാനെന്ന വണ്ണം പലയിടത്തും കീറിയിരിക്കുന്ന മേല്‍ക്കുപ്പായത്തിന്റെ കീശയിലേക്ക് രണ്ടു കൈകളും തിരുകി വെച്ചിരിക്കുന്നു. വീഴാതിരിക്കാനെന്ന വണ്ണം ഇടതുതോള്‍ അടുത്ത ഭിത്തിയിലേക്ക് ചാരി വെച്ചിരിക്കുന്നു. ഇടക്കിടക്ക് ഇടതുകൈ കീശയില്‍ നിന്നും പുറത്തെടുത്തു വയറില്‍ അമര്‍ത്തി ഞെക്കുന്നുണ്ട്. ഇട്ടിരിക്കുന്ന ഷൂസിന്റെ മുന്‍ഭാഗം വിണ്ടിരിക്കുന്നു. ചളി പുരണ്ടിരിക്കുന്ന സോക്സിന്റെ ഒരു ഭാഗം അതുവഴി പുറത്തേക്ക് കാണാം.നീളന്‍ കാലുറകള്‍ പലയിടത്തും പിഞ്ഞിത്തുടങ്ങിയിരിക്കുന്നു. ഒരു വേള അയാള്‍ കൈകള്‍ പോക്കറ്റില്‍ നിന്നും എടുത്ത് കോട്ടും കുപ്പായവുമുയര്‍ത്തി വയറിന്റെ ഇടതു ഭാഗം പരിശോധിക്കുന്നതു കണ്ടപ്പോള്‍ പോലീസുകാരന്‍ ഒന്നു കൂടി ശ്രദ്ധയോടെ നോക്കി. ഒരു വ്രണം. സാമാന്യം വലുപ്പമുണ്ട്. ശരിക്കും പഴുത്തിരിക്കുന്നു. ഉണങ്ങാനായി പുരട്ടിയ എന്തോ മരുന്ന് മുറിവിനു ചുറ്റും പറ്റിപ്പിടിച്ചിരിക്കുന്നുണ്ട്. ആ വ്രണത്തിന്റെ വേദന സഹിക്കാനാകാത്തപ്പോഴായിരിക്കണം അയാള്‍ വയര്‍ അമര്‍ത്തി

#ദിനസരികള്‍ 743

ഇംഗ്ലീഷ് ഭാഷയെക്കുറിച്ചും വ്യാകരണത്തെക്കുറിച്ചും രസകരമായ മലയാളത്തില്‍ എഴുതുന്ന വി സുകുമാരന്‍ നായരുടെ കുറിപ്പുകള്‍ ആംഗലേയ ഭാഷയുടെ സവിശേഷതകളെ വളരെ സരസമായി നമുക്ക് പറഞ്ഞു തരുന്നവയാണ്. ആനുകാലികങ്ങളില്‍ തുടര്‍ച്ചയായി എഴുതുന്ന അദ്ദേഹം  നിരവധി പുസ്തകങ്ങള്‍ ഈ മേഖലയില്‍ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.മംഗ്ലീഷ് ടു ഇംഗ്ലീഷ് , How to fall in love with English, The Epic That’s English, The Empires Of English, The Romance of words, പാവം ഗ്രാമര്‍ മുതലായവ ഭാഷയേയും ഗ്രാമറിനേയും സംബന്ധിച്ചവയായി അദ്ദേഹത്തില്‍ നിന്നും നമുക്കു ലഭിച്ചിട്ടുണ്ട്. അരനൂറ്റാണ്ടു കാലം നീണ്ടു നിന്ന അധ്യപന പരിചയം അദ്ദേഹത്തിന്റെ എഴുത്തുകളെ വളരെയേറെ ഒഴുക്കുള്ളവയാക്കിയിട്ടുണ്ടെന്ന് മാത്രവുമല്ല , വളരെ ഉള്‍ക്കാഴ്ചയോടെ വിഷയങ്ങളെ അവതരിപ്പിക്കുവാനും കഴിയുന്നുണ്ട്. പരീക്ഷകളെ മുന്‍നിറുത്തി എഴുതപ്പെട്ടിട്ടുള്ള പല പുസ്തകങ്ങളും നമുക്ക് ഈ മേഖലയില്‍ ലഭ്യമാണ്. ഗുളിക പരുവത്തില്‍ വ്യാകരണത്തിന്റെ പല ഭാഗങ്ങളും അവതരിപ്പിക്കുന്ന അത്തരം ശ്രമങ്ങള്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒരു പക്ഷേ സഹായകവുമായേക്കാം. എന്നാല്‍ ഇംഗ്ലീഷ് ഭാഷ പിന്നിട്ടുപോന്ന വഴികളെക്കുറിച്ച് സമ

#ദിനസരികള്‍ 742

ഒമര്‍ഖയ്യാമിനെ വായിക്കുക, വെറുതെ. വെറുതെയെന്നു പറഞ്ഞാല്‍ വെറുതെ. പുഴവക്കത്തു പൂത്തു നില്ക്കുന്ന കടമ്പില്‍ നിന്നും ഒരു പൂവു പൊഴിയുന്നതുപോല , വെറുതെ. ദൂരങ്ങളിലെവിടെയോ നിന്ന് മാരുതന്‍ ആവാഹിച്ചുകൊണ്ടുവരുന്ന മദസുരഭികളെപ്പോലെ , വെറുതെ. പുലര്‍‍ച്ചകളില്‍ മിന്നല്‍പ്പിണര്‍‌പോലെ തൊടിയിടങ്ങളില്‍ എവിടേക്കോ പാഞ്ഞു മറയുന്ന ചെറുജാതികളെപ്പോലെ , വെറുതെ. വസന്താഗമത്തില്‍ പ്രാണപ്രേയസിയെ കാത്തിരിക്കുന്ന യുവനായകന്‍ പാമ്പുകടിയേറ്റു മരിക്കുന്നതുപോലെ , വെറുത. വെറുതെ നാം ഒമര്‍ഖയ്യാമിനെ വായിക്കുക ഇങ്ങനെ “ ഏറെ വാദങ്ങളുച്ചത്തിലുന്നയി ച്ചേറ്റുമുട്ടും അസംഖ്യം മതങ്ങളെ വീതസംശയം ഖണ്ഡിച്ചു വീഴ്ത്തുവാന്‍ വീഞ്ഞിനാകും സുശക്തമാം യുക്തിയാല്‍ എന്നുമല്ലതിനുണ്ടു താന്‍ ജീവിത മെന്ന കാരീയലോഹഖണ്ഡത്തിനെ മാറ്റെഴും തനിത്തങ്കമായ്ത്തല്‍ ക്ഷണം മാറ്റുവാനുള്ള രാസവൈദഗ്ദ്യവും “ ഇങ്ങനെ വിണ്ണില്‍ മെല്ലെന്നുഷസ്സിന്നിടംകരം മിന്നിടുമ്പോള്‍ കിനാവു കാണുന്ന ഞാന്‍ കേള്‍ക്കയായ് മധുശാലക്കകത്തുനി – ന്നേറ്റമുച്ചത്തില്‍ വാക്യമൊന്നീവിധം “ എന്‍ കിടാങ്ങളേ , നിദ്രവിട്ടെഴു – ന്നേല്ക്കുവിന്‍ പാനപാത്രം നിറയ്ക്കുവിന്‍ ജീവിതത്