Posts

Showing posts from July 7, 2019

#ദിനസരികള്‍ 817

             കാന്താരി മുളകിന് 230 രൂപ വിലയുണ്ടായിരുന്ന സമയം എന്റെ വീട്ടില്‍ മുളകുണ്ട് കൊണ്ടു വരട്ടെ എത്ര രൂപ വെച്ചു തരും എന്ന് ഞാനൊരു കച്ചവടക്കാരനോട് ചോദിച്ചു. അയാളുടെ മറുപടി കാന്താരിക്കൊക്കെ മാര്‍ക്കറ്റ് കുറവാ.ഒരു പതിനഞ്ചു രൂപയ്ക്ക് ഞാനെടുത്തോളാം എന്നായിരുന്നു. അക്ഷരാര്‍ത്ഥത്തില്‍ത്തന്നെ ആ മറുപടി എന്നെ ഞെട്ടിച്ചു. പതിനഞ്ചു രൂപയ്ക്ക് വാങ്ങുന്ന മുളകാണ് ഇരുനൂറ്റി മുപ്പതു രൂപയ്ക്ക് വിറ്റഴിക്കുന്നത്.പിന്നെ എന്തുകൊണ്ടാണിത്ര വില എന്നു ചോദിച്ചപ്പോള്‍ കാന്താരി നിറച്ചു വെച്ച ചാക്കിലേക്ക് വിരല്‍ ചൂണ്ടി പച്ചക്കറി ഇരുന്നുണങ്ങി തൂക്കം കുറഞ്ഞു പോകും എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. കാന്താരിമുളക് അങ്ങനെ ആരും വാങ്ങാതെ ഇരുന്നുണങ്ങിപ്പോകുന്ന ഒരു സാധനമല്ല എന്നത് എനിക്കറിയാമായിരുന്നുവെങ്കിലും അദ്ദേഹത്തോട് പിന്നൊന്നും തന്നെ ചോദിക്കാന്‍ മുതിര്‍ന്നില്ല. പിറ്റേദിവസം ആ വഴി കടന്നു പോയപ്പോള്‍ കാന്താരിയുണ്ടോയെന്ന് വെറുതെ ചോദിച്ചു. ഇല്ല എന്നായിരുന്നു മറുപടി           ഒരു ഓണക്കാലത്ത് നടന്ന മറ്റൊരു സംഭവം പറയട്ടെ. രണ്ടോ മൂന്നോ കൊല്ലം മുമ്പാണ്.മാനന്തവാടിയിലെ ഗാന്ധിപാര്‍ക്കില്‍ ഓണദിവസങ്ങളില്‍ കുറച്ചു ദിവസത്തേക്ക് പൊത

#ദിനസരികള്‍ 816

ബി. എസ്. എന്‍. എല്ലിനെ രക്ഷിക്കുക ! മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയ കാലംമുതല്‍ ഇന്നുവരെ സേവനങ്ങള്‍ക്കുവേണ്ടി ഞാന്‍ ആശ്രയിക്കുന്നത് ബി.എസ്.എന്‍.എല്ലിനെയാണ്. അവര്‍ക്ക് എത്തിപ്പെടാന്‍ കഴിയാതിരുന്ന സ്ഥലങ്ങളിലെ ഉപയോഗത്തിനു വേണ്ടി കുറേ കൊല്ലങ്ങള്‍ക്കു മുമ്പ് മറ്റൊരു ഫോണ്‍ കണക്ഷന്‍ ഉണ്ടായിരുന്നുവെന്നതൊഴിച്ചു നിറുത്തിയാല്‍ ഏറെക്കുറെ പൂര്‍ണമായും ബി. എസ്. എന്‍. എലിനെ തന്നെയായിരുന്നു ഞാന്‍ ആശ്രയിച്ചു പോരുന്നത്. ചില കുഴപ്പങ്ങളൊക്കെയുണ്ടാക്കി ചിലപ്പോഴൊക്കെ അവര്‍ ബുദ്ധിമുട്ടിച്ചിട്ടുണ്ടെങ്കിലും സ്ഥായിയായ വിരോധം തോന്നേണ്ട ഒന്നുംതന്നെ അക്കൂട്ടര്‍ ചെയ്തുകൂട്ടിയതായി ഓര്‍മയിലില്ല. പുതിയ കണക്ഷന്‍ അനുവദിക്കാനാണെങ്കിലും ലാന്റ് ഫോണുകളുടെ തകരാറുകള്‍ പരിഹരിക്കാനാണെങ്കിലും അധികം കാലതാമസമെടുക്കാറില്ലെന്നതാണ് എന്റെ അനുഭവം.അതുകൊണ്ടുതന്നെ ബി.എസ്.എന്‍.എല്ലിനോട് ഒരു മമത തോന്നുക സ്വാഭാവികമാണല്ലോ. എന്നാല്‍ നരസിംഹറാവു മുതല്‍ മാറി മാറി കേന്ദ്രം ഭരിച്ച സര്‍ക്കാറുകള്‍ അവലംബിച്ചുപോന്ന സ്വാകാര്യവത്കരണ നയങ്ങളുടെ ഭാഗമായി കുത്തകകളെ സഹായിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതോടെ 2000 ത്തില്‍ ആരംഭിച്ച ബി. എസ്. എന്‍. എല

#ദിനസരികള്‍ 815

“പൂണൂലിട്ട ഡെമോക്രസി” – എം ഗോവിന്ദന്റെ തിരിച്ചറിവുകള്‍          1949 ലാണ് “പൂണൂലിട്ട ഡെമോക്രസി” എന്ന ലേഖനം എം ഗോവിന്ദന്‍ എഴുതുന്നത്. സ്വാതന്ത്ര്യം ലഭിച്ചുവെന്ന് ഘോഷിക്കപ്പെട്ടിട്ട് കേവലം രണ്ടു കൊല്ലം മാത്രമേ ആയിട്ടുള്ളു എന്നതുകൊണ്ടാണ് കാലത്തിന് അത്രമാത്രം പ്രാധാന്യം ലഭിക്കുന്നത്.ഇന്ത്യാമഹരാജ്യത്തിന്റെ ഒരു മൂലയിലിരുന്ന് ഗോവിന്ദനെപ്പോലെയൊരാള്‍ക്ക് ജനാധിപത്യത്തെക്കുറിച്ച് ഇങ്ങനെ തുറന്നെഴുതാന്‍ പറ്റിയ ഒരു സാഹചര്യം അന്നേ ഉരുത്തിരിഞ്ഞു വന്നിരുന്നുവെന്നത് നമ്മെ അത്ഭുതപ്പെടുത്താതെ വയ്യ.        അദ്ദേഹം എഴുതുന്നു “ ആര്‍ക്കുവേണ്ടിയാണോ , ആര്‍ക്ക് അവകാശപ്പെട്ടതാണോ അത് ആ മനുഷ്യരുടെ അളവെടുക്കാതെ തുന്നിയ ഒരു കുപ്പായമാണ് ഈ ഡെമോക്രസി.തന്നിമിത്തം സിദ്ധാന്തത്തിലും പ്രയോഗത്തിലും ജനാധിപത്യാഭാസമായിത്തീരുകയും ചെയ്തു.സാക്ഷാല്‍ അവകാശികള്‍ക്ക് കിട്ടിയില്ല, അര്‍ഹതയില്ലാത്തവര്‍ അണിഞ്ഞു ഞെളിയാനും സാധിച്ചു.കുപ്പായത്തിന് മനുഷ്യനെക്കാള്‍ പ്രാധാന്യം നല്കിയാല്‍ അങ്ങനെയല്ലാതെ വരാനിടയില്ലല്ലോ.രാജാധിപത്യത്തിന്റെ കഞ്ചുകം അഴിച്ചു വെച്ച് ഈ പുതിയ കഞ്ചുകം ധരിച്ച ജനാധിപത്യം നമുക്ക് സുപരിചിതമാണുതാനും.രാജാവിന് ഒരലങ്കാരം മ

#ദിനസരികള്‍ 814

ചില മരണ ചിന്തകള്‍ !             ജീവിതത്തെ മനോഹരമാക്കുന്നതില്‍ മരണത്തിന് പ്രാധാന്യമുണ്ട്.അഥവാ മരണമുള്ളതുകൊണ്ടാണ് ജീവിതത്തിന്റെ ഓരോ നിമിഷങ്ങളേയും മൂല്യവത്തായി അടയാളപ്പെടുത്താന്‍ നമുക്ക് സാധിക്കുന്നത്.അല്ലായിരുന്നെങ്കില്‍ കാലനില്ലാത്ത കാലം പോലെ അനിശ്ചിതമായി നീണ്ടു പോകുന്ന വിരസമായ വെറും ജീവിതങ്ങള്‍ നമ്മെ എന്നേ മുഷിപ്പിക്കുമായിരുന്നു. അതുകൊണ്ട് മരണമുള്ളതുകൊണ്ടാണ് ജീവിതം മനോഹരമായിരിക്കുന്നതെന്ന് ഞാന്‍ പറയും. അപ്രതീക്ഷിതമായി വന്നുകയറാനിടയുള്ള മരണത്തിന്റെ ചടുലവേഗങ്ങള്‍ മനുഷ്യനെ എല്ലായ്പ്പോഴും ജാഗരൂകനാക്കുന്നു.മരണം കൈയ്യെത്തിപ്പിടിക്കുന്നതിനു മുമ്പേ തന്റെ സൌഭാഗ്യങ്ങളുടെ മഞ്ചലില്‍ , അതെത്ര ക്ഷണികമാണെന്ന് അവനറിയാമെങ്കിലും – ഒരു വട്ടം കൂടി മയങ്ങിക്കിടക്കുവാന്‍ അവന്‍ കുതികൊള്ളുന്നു.           രംഗബോധമില്ലാത്ത കോമാളി എന്നു എം ടി എഴുതിയത് ഉദ്ധരിക്കാതെ ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ പറ്റാത്ത അത്ര ഗതികേടിലായിപ്പോയിട്ടുണ്ട് മലയാളികളെങ്കിലും ആ പ്രയോഗം ജീവിതവും മരണവുമായുള്ള എല്ലാ വിധ ഉരസ്സലുകളേയും പ്രത്യക്ഷമായിത്തന്നെ സാക്ഷ്യപ്പെടുത്തുന്നു. എവിടേയും – ജീവിത മൂഹൂര്‍ത്തങ്ങളുടെ അന്യാദൃശമായ കാന്തികളെ ക

#ദിനസരികള്‍ 813

പകരക്കാരനെ തേടുന്ന കോണ്‍ഗ്രസ്             ലോകസഭ തിരഞ്ഞെടുപ്പിലുണ്ടായ പരാജയത്തെത്തുടര്‍ന്ന് രാജി വെയ്ക്കാനും സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങാതെ ആ തീരുമാനത്തില്‍ ഉറച്ചു നില്ക്കാനും രാഹുല്‍ ഗാന്ധി കാണിച്ച ആര്‍ജ്ജവം അഭിനന്ദനീയം തന്നെയാണ്. രാജി, സ്വാഭവികമായും ഒരു നാടകമായി പര്യവസാനിക്കുമെന്ന അഭിപ്രായങ്ങളൊക്കെ ഒരു ഘട്ടത്തില്‍ ഉയര്‍ന്നു വന്നിരുന്നുവെങ്കിലും കൂടുതല്‍ നാണക്കേടുണ്ടാക്കുമായിരുന്ന അത്തരമൊരു നീക്കത്തിന് വഴങ്ങാതിരുന്നത് രാഹുല്‍ ഗാന്ധി പ്രകടിപ്പിച്ച ഇച്ഛാശക്തി ഒന്നുകൊണ്ടുമാത്രമാണ്.താനെടുത്ത തീരുമാനങ്ങളില്‍ ഏറ്റവും അന്തസ്സുറ്റത് ഈ രാജി തന്നെയാണെന്ന് രാഹുലിന് അഭിമാനിക്കാം           ജീര്‍ണിച്ചു വശംകെട്ടിരിക്കുന്ന കോണ്‍ഗ്രസിന് ഇനിയുമൊരു തിരിച്ചുവരവിനുള്ള ശേഷി ഉണ്ടാക്കിയെടുക്കണമെങ്കില്‍ ഇപ്പോഴും ആ സംഘടനയുടെ കഴുത്തിലിരുന്ന് ചോരയൂറ്റിക്കുടിക്കുന്ന കടല്‍ക്കിഴവന്മാരെ ഒഴിവാക്കിയെടുക്കേണ്ടതുണ്ടെന്ന് മറ്റാരെയുംകാള്‍ അദ്ദേഹത്തിനറിയാം. അത്തരത്തിലൊരു ഇടപെടല്‍ നടക്കണമെങ്കില്‍ താന്‍ തന്നെ മാറി നിന്നു കൊണ്ട് താല്കാലികമായ ഒരു കാവല്‍ക്കാരനെ നിയോഗിക്കുക എന്ന തന്ത്രപരമായ നീക്കമാണ് രാഹുല്‍ നടത്തുന്നത്.

#ദിനസരികള്‍ 812

പൊയ്കയില്‍ അപ്പച്ചന്‍ - തീകൊണ്ട് ചരിത്രം രചിച്ച നാളുകള്‍           പൊയ്കയില്‍ അപ്പച്ചനെപ്പോലെ അത്രയധികം മാനസിക സംഘര്‍ഷം അനുഭവിച്ച മറ്റൊരു നവോത്ഥാന നായകനും കേരള ചരിത്രത്തിലില്ല എന്ന് അദ്ദേഹത്തിന്റെ ജീവിതത്തിലൂടെയും രചനകളിലൂടേയും കടന്നുപോയപ്പോഴൊക്കെ എനിക്കു തോന്നിയിട്ടുണ്ട്.കെട്ടു നാറിയ ജാതി വ്യവസ്ഥയില്‍ നിന്നും രക്ഷ തേടി ഓരോരോ ഇടങ്ങളെ അഭയം പ്രാപിക്കുകയും അവിടെ നിന്നൊക്കെ നിരാശനായി മടങ്ങേണ്ടി വരികയും ചെയ്ത അദ്ദേഹത്തിന് ജീവിതം, മനുഷ്യനെ മനുഷ്യനായി മാത്രം കാണുന്ന ഒരാശയത്തെത്തേടിയുള്ള പലായനമായിരുന്നു. ചരിത്രത്തില്‍ ഇടമില്ലാത്ത ഒരു ജനതയുടെ കൂട്ടത്തില്‍ വന്നു ജനിച്ച പൊയ്കയില്‍ അപ്പച്ചന്‍ തന്റെ വേദന ഇങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ട്           കാണുന്നിവല്ലൊരക്ഷരവും           എന്റെ വംശത്തെപ്പറ്റി           കാണുന്നുണ്ടനേക വംശത്തിന്‍ ചരിത്രങ്ങള്‍           ഓര്‍ത്തീടുമ്പോള്‍   ഖേദമുള്ളില്‍           ആരംഭിക്കുന്നേ അവ             ചേര്‍ത്തിടട്ടേ സ്വന്തരാഗത്തില്‍           ചിലതെല്ലാം           ഉര്‍വ്വിയില്‍ പിറന്ന നരജാതികളിലും           കുല ഹീനരെന്നു ചൊല്ലുന്ന എന്റെ വംശത്തെപ്പറ്റ

#ദിനസരികള്‍ 811

             കെ എ ഷാജി എഴുതിയ “ വനിതകളുടെ ജയില്‍ ചാട്ടം ആഘോഷിക്കുന്നവരോട് ; ജയില്‍ എന്നാല്‍ ചപ്പാത്തിയോ ചിക്കന്‍ കറിയോ അല്ല ” എന്ന കുറിപ്പ് പൊതുസമൂഹം ചര്‍ച്ച ചെയ്യേണ്ട പ്രധാനപ്പെട്ട ഒരു വിഷയത്തെയാണ് അവതരിപ്പിക്കുന്നത്.കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി രണ്ടു വനിതകള്‍ ജയിലുചാടി എന്നു കേട്ടപ്പോള്‍ അമ്പമ്പടാ പെണ്ണുങ്ങളേ എന്ന് ആശ്ചര്യപ്പെട്ടവരാണ് നാം. അവര്‍ പിടിയിലായി എന്ന് കേട്ടപ്പോള്‍ നിയമവ്യവസ്ഥ രണ്ടു വനിതകളുടെ മുന്നില്‍ മുട്ടുമടക്കാതെ വിജയിച്ചു നിന്നല്ലോ എന്ന് ആശ്വാസംകൊണ്ടു.അതിനുമപ്പുറം ആ വനിതകളെക്കുറിച്ചോ അവരുടെ ജീവിത സാഹചര്യങ്ങളെക്കുറിച്ചോ നാം തെല്ലും അലോസരപ്പെട്ടില്ല.എന്തുകൊണ്ടാണ് അവര്‍ ജയിലിലെത്തിയത് , എന്താണ് അവര്‍ ചെയ്ത കുറ്റം എന്നതൊന്നും നമ്മുടെ വേവലാതികളായിരുന്നില്ല.എന്നാല്‍ കെ എ ഷാജി ആ വേവലാതികളെയാണ് “ വലിയ മതില്‍ എടുത്തു ചാടിയ സ്ത്രീകളെ കുറിച്ചുള്ള അതിശയ കഥകളിലും ജയിലുകളിലെ സുരക്ഷയെ സംബന്ധിച്ച അതിശയോക്തി കഥകളിലും പോലീസുകാരുടെ വീരേതിഹാസങ്ങളിലും അഭിരമിച്ച മാധ്യമങ്ങള്‍ ചോദിക്കാന്‍ മറന്ന ചില ചോദ്യങ്ങള്‍ ഉണ്ട്. എന്ത് കുറ്റത്തിനാണ് ഈ രണ്ടു സ്ത്രീകള്‍ ജയിലില്‍ അടയ്ക്കപ്പെട്ടത് ?