Posts

Showing posts from September 20, 2020

#ദിനസരികള്‍ 1258 അടിതന്നെ ശരി

                തങ്ങളെക്കുറിച്ച് അപവാദം പറഞ്ഞുവെന്നതിന്റെ പേരില്‍ ഒരു സംഘം സ്ത്രീകള്‍   ഒരാളെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കണ്ടു.പിന്നാലെ ആ പ്രവര്‍ത്തിയെ അപലപിച്ചും ന്യായീകരിച്ചുമൊക്കെ ധാരാളം അഭിപ്രായങ്ങള്‍ പലരും പ്രകടിപ്പിക്കുന്നതും കണ്ടു. ചിലര്‍ അടിച്ചത് മോശമായി എന്നു പറയുമ്പോള്‍ മറ്റു ചിലര്‍   അടി കുറഞ്ഞുപോയത് മോശമായി എന്നാണ് പറയുന്നത്. നിയമവാഴ്ച നിലനില്ക്കുന്ന ഒരു സമൂഹത്തില്‍   അടിയെ പ്രോത്സാഹിപ്പിക്കുന്നത് അരാജകത്വത്തിന് വളം വെയ്ക്കുന്നതിനു തുല്യമാണെന്നാണ് അടിച്ചത് മോശമായി എന്നു പറയുന്നവരുടെ വാദം.ഇങ്ങനെ എല്ലാവരും നിയമം കൈയ്യിലെടുത്തു കണ്ണിന് കണ്ണ് പല്ലിന് പല്ല് എന്ന തരത്തില്‍   പ്രതികരിക്കാന്‍ തുടങ്ങിയാല്‍   അവസ്ഥയെന്താകുമെന്നും അവര്‍ ഖേദിക്കുന്നു. ഇടപെടേണ്ടതും നടപടിയെടുക്കേണ്ടതും നിയമമാണ്, അല്ലാതെ വ്യക്തികളല്ല. അതുകൊണ്ടുതന്നെ പോലീസിനേയും നിയമത്തേയും വിശ്വാസത്തിലെടുത്തുകൊണ്ട് അത്തരം അപവാദപ്രചാരണം നടത്തിയ ആള്‍‌ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നത് എന്നുമാണ് അടിവിരുദ്ധവാദക്കാര്‍ ആവര്‍ത്തിക്കുന്നത്.               നിയമപരമായി അടിവിരുദ്ധ വാദക

#ദിനസരികള്‍ 1257 എസ് പി ബിയ്ക്ക് വിട !

        എസ്.പി.ബാലസൂബ്രഹ്മണ്യത്തിലേക്ക് ഞാനെത്തുന്നത് പതിയെപ്പതിയെയായിരുന്നു. ശങ്കരാഭരണത്തിലെ വിഖ്യാതമായ ശങ്കരാ … നാദശരീരാ പരാ എന്ന പാട്ടാണ് അദ്ദേഹത്തിന്റേതായി ആദ്യം കേട്ടതെന്നാണ് ഓര്‍‌മ്മ.അല്ല, അതാണ് ശരി.അതിനു മുമ്പുതന്നെ അദ്ദേഹം മലയാളത്തില്‍ പാടാന്‍ തുടങ്ങിയിട്ടുണ്ടെങ്കിലും അത്ര വലിയ ഹിറ്റുകളുണ്ടായിരുന്നില്ല. സ്വഭാവികമായും സിനിമയെക്കാള്‍ മുന്നേ പാട്ടാണ് ആദ്യമെത്തിയത്. അന്ന് അത് പാടിയത് ആരാണെന്നോ ഭാഷ ഏതാണെന്നോ അര്‍ത്ഥമെന്താണെന്നോ പോലും മനസ്സിലായില്ലെങ്കിലും പ്രാണമു നീവനി ഗാനമേ നീതനി , പ്രാണമേ ഗാനമണീ … മൗനവിചക്ഷണ ഗാനവിലക്ഷണ രാഗമേ യോഗമനീ പ്രാണമു നീവനി ഗാനമേ നീതനി പ്രാണമേ ഗാനമണീ എന്നൊക്കെ കേള്‍ക്കുമ്പോള്‍ അനുഭവിച്ച ഒരു രസം പറഞ്ഞറിയിക്കാനാവാത്തതാണ്.ആ പാട്ട് , ‘ നാ ഗാനലഹരി നുവു മുനുഗംഗാ ആനന്ദവൃഷ്ടിനേ തടവംഗാ … .... ’   എന്ന് അവസാനിക്കുമ്പോഴേക്കും അനുഭൂതിയുടെ അസാമാന്യമായ വിതാനങ്ങളിലേക്ക് കേള്‍വിക്കാരനെ കൈ പിടിച്ചുയര്‍ത്തുന്നു. ആദ്യം കേട്ട നാള്‍ മുതല്‍ ഇന്നു വരെ നിരന്തരം വിടാതെ പിന്തുടര്‍ന്ന ഒരു പാട്ടുണ്ടെങ്കില്‍ അതിതാണ്.               അപ്പോഴേക്കും മലയാളത്തില്‍ ന്യൂഡല്‍

#ദിനസരികള്‍ 1256 സ്മിത അനുസ്മരണക്കാരോട് , സ്നേഹപൂര്‍വ്വം.

                ഒ കെ ജോണി, ഏറ്റവും മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള സംസ്ഥാന പുരസ്കാരം നേടിയ സിനിമയുടെ വര്‍ത്തമാനം എന്ന പുസ്തകത്തില്‍   സില്‍ക്ക് സ്മിതയെ അനുസ്മരിക്കുന്നുണ്ട് : ” വ്യാജവും കപടവുമായ നമ്മുടെ സദാചാര സംസ്കാര സങ്കല്പങ്ങള്‍ സ്മിതയെപ്പോലുള്ളവര്‍ക്ക് എന്നും ഭ്രഷ്ട് കല്പ്പിക്കുന്നു.പ്രേക്ഷകരുടെ നയന ഭോഗാസക്തിയെ പ്രീതിപ്പെടുത്തുന്ന വെറുമൊരു ശരീരം മാത്രമായിരുന്നുവല്ലോ പ്രേക്ഷകര്‍ക്കും പ്രേക്ഷകരുടെ ഇഷ്ടാനിഷ്ടങ്ങള്‍ നന്നായി അറിയാവുന്ന സിനിമാ നിര്‍മ്മാതാക്കള്‍ക്കും ആ പാവം സ്ത്രീ.അവരുടെ സുഭഗമായ ശരീരം എത്രയോ വര്‍ഷങ്ങളായി നമ്മുടെ സിനിമയ്ക്കും പ്രേക്ഷകര്‍ക്കും ആവശ്യമായിരുന്നു. തിയറ്ററിലെ ഇരുട്ടില്‍   സ്മിതയോട് നമുക്ക് അനുരാഗമായിരുന്നു.ഗണികാഗൃഹ നടത്തിപ്പുകാരന്റെ കണിശതയോടെ സില്‍ക്ക് സ്മിതയെ ഉപയോഗപ്പെടുത്തിയ സിനിമാ നിര്‍മ്മാതാക്കളും ഉപഭോക്താക്കളായ പ്രേക്ഷകരും സ്മിതയോടുള്ള ഇഷ്ടം മാന്യമായി മറച്ചു വെയ്ക്കുകയായിരുന്നു.ഈ വൈപരീത്യത്തെക്കുറിച്ചും അതിന്റെ പിന്നിലെ സങ്കീര്‍ണമായ സാംസ്കാരിക സമസ്യകളെക്കുറിച്ചുമുള്ള തീക്ഷ്ണമായ വേവലാതിയും സങ്കടവും സ്മിത എന്ന സ്ത്രീയെ ഇളക്കി മറിച്ചിട്ടുണ്ടാകും. ആര്‍ക്കു

#ദിനസരികള്‍ 1255 എന്റെ പുകവലിയുടെ കഥ

  ഞാന്‍ അഞ്ചിലോ ആറിലോ പഠിക്കുമ്പോഴായിരിക്കണം ആദ്യമായി പുകവലിച്ചത്. എന്നുവെച്ചാല്‍   പതിനൊന്നോ പന്ത്രണ്ടോ വയസ്സു പ്രായം.അച്ഛന്‍   അന്നു വലിച്ചിരുന്നത് സാധു ബീഡിയായിരുന്നു. അതില്‍ നിന്നും മോഷ്ടിച്ചെടുത്താണ് വലി തുടങ്ങിയത്.   നാലു കിലോമീറ്ററോളം നടന്നു വേണം സ്കൂളിലേക്ക് പോകാന്‍. അതിനിടയില്‍ ആരും കാണാതെ ഒളിച്ചിരുന്ന് വലിക്കാന്‍ ഇഷ്ടം പോലെ ഇടങ്ങളുണ്ട്. പക്ഷേ സ്കൂളിലെത്തിക്കഴിഞ്ഞാലുള്ള ഇടവേളകളിലെ വലിയായിരുന്നു രസം. ഞങ്ങള്‍ അഞ്ചാറു പേരടങ്ങുന്ന ഒരു സംഘമുണ്ട്.ഉച്ചയ്ക്ക് ഇടവേളയാകാന്‍ കാത്തിരിക്കും. സ്കൂളിന് പിന്നിലെ കാപ്പിത്തോട്ടത്തിലേക്ക് കയറിയാല്‍ ആരും കാണില്ല. അവിടെ വെച്ചാണ് പുകവലിയുടെ ബാലപാഠങ്ങള്‍   അതിവിദഗ്ദമായി അഭ്യസിച്ചത്.               വെറുതെ വലിച്ചാല്‍ മാത്രം പോര. പുക ഉള്ളിലേക്ക് എടുക്കണം. ആദ്യമായി വലിക്കുന്നവര്‍ക്ക് ആ കടമ്പ കടക്കുകയെന്നത് വലിയ പ്രശ്നമാണ്. പുക ഉള്ളിലേക്ക് എടുക്കുമ്പോള്‍ ചുമയ്ക്കും. കണ്ണുകള്‍   നിറഞ്ഞു വരും. പക്ഷേ ഒരിത്തിരി പരിശീലനം ലഭിക്കേണ്ട കാര്യംതന്നെയാണ്. കൂട്ടുകാരന്‍   റജി പക്ഷേ ഇക്കാര്യത്തില്‍   വിദഗ്ദനാണ്. അവനാണ് ബാലപാഠങ്ങള്‍   പഠിപ്പിച്ചത്. ഒറ്റയടിക്ക് പു

#ദിനസരികള്‍ 1254 സഖാവ് അഴീക്കോടന്സ്മരണകളില്.

            നവാബ് രാജേന്ദ്രന്‍ മരിക്കുന്നതുവരെ ആവര്‍ത്തിച്ച ഒരു കാര്യമുണ്ട്. :- തട്ടില്‍   എസ്റ്റേറ്റിലെ ആയിരത്തോളം ഏക്കര്‍ ഭൂമി കാര്‍ഷിക സര്‍വ്വകലാശാലയ്ക്കുവേണ്ടി ഏറ്റെടുക്കാന്‍‌   സര്‍ക്കാര്‍   തീരുമാനിച്ചതില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടായിരുന്നു. ആഭ്യന്തരമന്ത്രിയായിരുന്ന കെ കരുണാകരന്റെ നേതൃത്വത്തിലാണ് പൊതുവേ നിലവിലുണ്ടായിരുന്ന വിലയെക്കാള്‍ ഏറെ കൂടുതല്‍   തുകയ്ക്ക് പ്രസ്തുത ഭൂമി ഏറ്റെടുക്കാന്‍ നിശ്ചയിച്ചത്. അന്ന് ലക്ഷങ്ങളാണ് കരുണാകരന്‍ ഇടപാടു നടത്തുന്നതിനുവേണ്ടി ആവശ്യപ്പെട്ടത്. അതിന്റെ ആദ്യഗഡു ആവശ്യപ്പെട്ടുകൊണ്ട് കരുണാകരന്റെ     പി എ ആയിരുന്ന സി കെ ഗോവിന്ദന്‍ എഴുതിയ കത്തിന്റെ കോപ്പി ലഭിക്കുകയും   നവാബ് വാരിക പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. പ്രസ്തുത കത്തിന്റെ ഒറിജിനല്‍   സി പി ഐ എം സംസ്ഥാന കമ്മറ്റി അംഗവും പ്രതിപക്ഷ കക്ഷികളുടെ കോര്‍‌ഡിനേഷന്‍ കമ്മറ്റി കണ്‍വീനറുമായ സഖാവ് അഴീക്കോടന്റെ കൈവശമായിരുന്നു ഉണ്ടായിരുന്നത്. ആ കത്ത് പുറത്തു വരാതിരിക്കുന്നതിനു വേണ്ടിയാണ്   രാഘവനെ 1972 സെപ്തംബർ 23 ന് കരുണാകരന്റെ അറിവോടെ ക്രൂരമായി കൊലപ്പെടുത്തുന്നത്. അത്തരമൊരു കത്തില്ലെന്ന് വാദിച്ചുകൊണ്ട് ഗോ

#ദിനസരികള്‍ 1253 സമരമാണ് , സഞ്ചാരമല്ല സ്വാതന്ത്ര്യം

-----------------------------------------------               സമരം ചെയ്യാനുള്ള സ്വാതന്ത്ര്യം സഞ്ചാര സ്വാതന്ത്ര്യവുമായി ഒത്തുപോകണമെന്ന സുപ്രിംകോടതിയുടെ അഭിപ്രായം ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ഒരു വിധിയിലേക്ക് എത്തിച്ചേരുവാനുള്ള സാധ്യതയുണ്ട്. ഷഹിന്‍ബാഗ് ആവര്‍ത്തിക്കരുതെന്ന വാദവുമായ കോടതിയിലെത്തിയ ഒരു ഹരജി പരിഗണിക്കുന്നതിനിടയിലാണ് പരമോന്നത കോടതി ഇത്തരമൊരു പരാമര്‍ശം നടത്തിയത്. സമരം നടത്താനുള്ള അവകാശത്തോടൊപ്പം സഞ്ചരിക്കാനുള്ള അവകാശവും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും എന്നാല്‍   സമരം ചെയ്യാനുള്ള സ്വാതന്ത്ര്യം പരമമായ സ്വാതന്ത്ര്യമല്ലെന്നുമുള്ള അഭിപ്രായം പ്രകടിപ്പിച്ച കോടതി , വിധി പറയാനായി കേസ് പിന്നത്തേക്ക് മാറ്റിവെയ്ക്കുകയാണ് ചെയ്തത്.             സമരം ചെയ്യാനുള്ള സ്വാതന്ത്ര്യം പരമമായ അവകാശമല്ലെന്ന അഭിപ്രായം ഒരു ജനാധിപത്യ രാജ്യത്തില്‍ ഏറെ അപകടകരമാണ്. ജനങ്ങളുടെ അഭിപ്രായങ്ങളെ തരിമ്പും പരിഗണിക്കാതെ ഏകപക്ഷീയമായ നിയമങ്ങള്‍   സൃഷ്ടിക്ക്പപെടുന്ന ഇക്കാലത്ത് പ്രത്യേകിച്ചും. രാജ്യത്തെ കാര്‍ഷിക രംഗത്തെ മുച്ചൂടും തകര്‍ക്കുന്ന ഒരു ബില്‍ പാസാക്കപ്പെടുകയും അതിനെതിരെ വ്യാപകമായ പ്രതിഷേധ സമരങ്ങ

#ദിനസരികള്‍ 1252 ഒറ്റയാന്റെ പോരാട്ടങ്ങള്

Image
              അയാള്‍   ഒറ്റയായിരുന്നു. മഴ അയാളെ നനച്ചിരുന്നു. എങ്കിലും മറ്റെല്ലാത്തിനുമുപരി മനുഷ്യന്‍   മനുഷ്യനെ ഹൃദയത്തോടു ചേര്‍ത്തു പിടിക്കുമ്പോഴുണ്ടാകുന്ന അസാധാരണമായ ഉള്‍ച്ചൂടില്‍ ആ മനുഷ്യന്‍ അടിമുടി തിളച്ചിരുന്നു. അതുകൊണ്ടാണ് അലറിയെത്തുന്ന ആറെസ്സെസ്സിന്റെ കാലാള്‍പ്പടയ്ക്കെതിരെ ഒറ്റക്കൊരു ചെങ്കൊടിയുമായി അയാള്‍   പ്രതിരോധം തീര്‍ത്തത്. ആ മനുഷ്യന്‍ ജാഥയെ നോക്കി കൊടി ഉയര്‍ത്തി വീശുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. അതൊരു സന്ദേശമായിരുന്നു. മതത്തിന്റേയും ജാതിയുടേയും പേരില്‍   ജനതയെ തമ്മില്‍ത്തല്ലിക്കുന്ന നരാധമന്‍മാരില്‍   നിന്നും ഈ നാടിനെ സംരക്ഷിച്ചു പിടിക്കാന്‍ ഇവിടെ ഞങ്ങളുണ്ട് എന്നായിരുന്നു അയാള്‍   നല്കിയ സന്ദേശം.      ആ ചിത്രം വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. ശാരീരികമായി ഏറെ ദുര്‍ബലനെങ്കിലും ഒരു ചെങ്കൊടിത്തണലില്‍ ജ്വലിച്ചു നിന്ന അസാധാരണമായ മുഹൂര്‍ത്തത്തില്‍ അയാള്‍ ലോകത്തുള്ള മുഴുവന്‍   മനുഷ്യ സ്നേഹികളേയും തന്റെ പിന്നില്‍            അണിനിരത്തി. അസാമാന്യവും തീക്ഷ്ണവുമായ ആ പ്രതികരണത്തിനുമുന്നില്‍ വര്‍ഗ്ഗീയ വിരുദ്ധ മനസ്സു സൂക്ഷിക്കുന്നവര്‍ ഒറ്റ മനസ്സായി ചേര്‍ന്നു നിന്നു.