Posts

Showing posts from April 12, 2020

#ദിനസരികള്‍ 1098 കെ. ജയചന്ദ്രന്‍ - ഒരു പരാജയപ്പെട്ട പത്രപ്രവര്‍ത്തകന്റെ കഥ

          “ രണ്ടു വര്‍ഷമായി കെട്ടിമേയാത്ത കൂരയുടെ മുന്നില്‍  ഇരുന്ന് ഒരു ആദിവാസിക്കാരണവര്‍ നഷ്ടമായ കുടുംബബന്ധങ്ങളെച്ചൊല്ലി വിലപിക്കുന്നു.അയാളുടെ വിവാഹം കഴിക്കാത്ത മൂത്ത മകള്‍ക്ക് നാലു കുട്ടികളുണ്ട്.മക്കള്‍‌ക്കോരുത്തര്‍ക്കുമായി ഓരോ അച്ഛനുമുണ്ട് അവര്‍ ഒരിക്കലും കാണാത്ത അച്ഛന്മാര്‍.അവരാരൊക്കെയാണെന്ന് അമ്മയ്ക്കറിയാം.അമ്മ മരണം വരെ അതൊരറിവുമാത്രമായി മനസ്സില്‍ സൂക്ഷിക്കുകയാണ്.വഴിയില്‍ അച്ഛനെ കണ്ടെത്തുമ്പോള്‍ അമ്മയും കുട്ടിയും വഴിമാറി നടക്കുന്നു. ”1984 ഏപ്രില്‍ 14 ന് മാതൃഭൂമി വാരാന്തപ്പതിപ്പില്‍ കെ ജയചന്ദ്രന്‍ എഴുതിയ ലേഖനത്തില്‍ നിന്നാണ് മുകളിലുദ്ധരിച്ചത്.വയനാടിന്റെ ആദിവാസി ജീവിതങ്ങളുടെ നേര്‍ച്ചിത്രമാണ് അദ്ദേഹം അവതരിപ്പിച്ചത്.ഒരു കാലത്ത് അവിവാഹിതകളായ ആദിവാസി   അമ്മമാരുടെ എണ്ണംകൊണ്ട് കുപ്രസിദ്ധി നേടിയിരുന്ന   പേരുകേട്ടിരുന്ന തിരുനെല്ലി പ്രാന്തപ്രദേശത്തു നിന്നാണ് ജയചന്ദ്രന്‍ “ മാപ്പ്, മണ്ണിനും മനുഷ്യസ്ത്രീക്കും ” എന്ന കുറിപ്പ് കണ്ടെടുക്കുന്നത്.             മേലാളന്മാരാല്‍ അടിച്ചുടക്കപ്പെടുന്ന ആദിവാസി ജീവിതങ്ങളെക്കുറിച്ച് അടക്കാനാകാത്ത വേദന അനുഭവിക്കുന്ന ഒരാളെ നമുക്ക് ഈ ലേഖനത്തിന്റെ ആദ്യവരി

#ദിനസരികള്‍ 1097 പ്രണയവും സര്‍ഗ്ഗാത്മകതയും

          എഴുത്തില്‍, അല്ലെങ്കില്‍ എന്തിനെഴുത്ത് ? എല്ലാത്തരത്തിലുള്ള സര്‍ഗ്ഗാത്മകതയിലും പെണ്ണിനും പ്രണയത്തിനുമുള്ള പ്രാധാന്യത്തെക്കുറിച്ച് ചില ചെറിയ കാര്യങ്ങള്‍ എന്ന രസകരമായ കുറിപ്പില്‍ എം മുകുന്ദന്‍ ചിന്തിക്കുന്നുണ്ട്. “ എഴുത്തുകാരും കലാകാരന്മാരും പുതിയ ഭാഷകള്‍ അന്വേഷിക്കുകയും കണ്ടെത്തുകയും   ചെയ്യും.അങ്ങനെ കണ്ടെത്തുന്ന ഭാഷകള്‍ എല്ലാംതന്നെ പുതിയതായിരിക്കണമെന്നില്ല. ചിലത് നമ്മുടെ ഇടയില്‍ത്തന്നെ ഉള്ളതും നമുക്ക് പരിചയമുള്ളതും ആയിരിക്കും.അത് എഴുത്തുകാരുടേയും കലാകാരന്മാരുടേയും ഭാഷയാണെന്ന് നമുക്ക് അറിഞ്ഞു കൂടെന്ന് മാത്രം.പ്രണയം അങ്ങനെയുള്ള ഒരു ഭാഷയാണ് ” എന്നാണ് മുകുന്ദനെഴുതുന്നത്.           പ്രണയം ഭാഷയാകുന്ന സാഹചര്യങ്ങള്‍ക്ക് സാര്‍വ്വലൌകികതയുണ്ട്. ആദിയില്‍ ഏതോ ഇരുള്‍പ്പരപ്പിലെ ജലതന്മാത്രയില്‍ ആദ്യമായി ഒരു ജീവബന്ധു ഉരുവംകൊണ്ടുവന്ന കാലത്തോളം പഴക്കവുമുണ്ട്. ഇനിയും ‘ കല്പാന്തകാലത്തോളം ’ അതിവിടെ അങ്ങനെത്തന്നെയായിരിക്കുകയും ചെയ്യും എന്നാല്‍‌ ആ ‘ ഭാഷ ’ സാങ്കേതികമായ ചില വടിവുകളില്‍ രൂപം പൂണ്ട് സര്‍ഗ്ഗാത്മകമാകുന്ന വേളകള്‍ ചുരുക്കമാണ്. അത്തരം വേളകളെ സൃഷ്ടിച്ചെടുക്കുന്ന കലാകാരന്മാര്‍ക്ക് പ്രണ

#ദിനസരികള്‍ 1096 മുസ്ലിം ലീഗ് : ചത്ത കുതിരയുടെ ദുര്‍ഗന്ധങ്ങള്‍

          ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗെന്ന പേര് ഒരു തമാശ മാത്രമാണ്. മലബാറില്‍ മാത്രമാണ് ആ കൊടിക്ക് കീഴില്‍ ഒരല്പം ആള്‍ക്കൂട്ടമുള്ളത്.   അത് പേരില്‍ മുസ്ലിം എന്നുള്ളതുകൊണ്ടുമാത്രമാണ്. പേരില്‍ പദമില്ലായിരുന്നുവെങ്കില്‍ കഴഞ്ചിന് കണ്ടു കിട്ടാന്‍ ഉണ്ടാകുമായിരുന്നില്ല. പാവപ്പെട്ട വിശ്വാസികളെ പറഞ്ഞു തെറ്റിദ്ധരിപ്പിച്ച് കൂടെ നിറുത്തിക്കൊണ്ട് ചില നേതാക്കന്മാര്‍ക്ക് പുളയ്ക്കാനുള്ള ചളിക്കളം മാത്രമായിട്ടാണ് കേരള രാഷ്ട്രീയത്തില്‍ എക്കാലവും മുസ്ലീംലീഗ് അടയാളപ്പെടുത്തപ്പെട്ടു പോന്നിട്ടുള്ളത്.അത്രമാത്രമാണ് കേവലമൊരു മലബാര്‍ സംഘടന അല്ലെങ്കില്‍ മലപ്പുറം കൂട്ടം മാത്രമായ ലീഗിന്റെ പ്രസക്തിയും പ്രാധാന്യവും. ഒരു ജനാധിപത്യ മതേതര രാജ്യത്ത് പ്രവര്‍ത്തിക്കുവാനുള്ള ഒരവകാശവും തികച്ചും മതാധിഷ്ടിതമായ ഈ സംഘടനയ്ക്കില്ല എന്നതാണ് വാസ്തവം. രാഷ്ട്രീയമായ ഒരു കാഴ്ചപ്പാടുമില്ലാത്ത ആ സംഘടന കേവലം മുഖമില്ലാത്ത ഒരാള്‍ക്കൂട്ടമെന്നല്ലാതെ അതിനപ്പുറം ഒന്നും തന്നെയില്ല.           യു ഡി എഫ് എന്ന വലതു കൂട്ടായ്മയിലെ ശക്തമായ വോട്ടു ബാങ്കാണ് മുസ്ലിം ലീഗ് എന്നതുകൊണ്ടുമാത്രമാണ് അക്കൂട്ടര്‍ അവിടേയും പ്രസക്തരാകുന്നത്.1979 ല്‍ സി എച്ച് മ

#ദിനസരികള്‍ 1095 യതി , വരമൊഴിയുടെ വഴക്കങ്ങളില്‍

നിത്യ ചൈതന്യയതിയുടെ ഭാഷ എനിക്ക് ഏറെയിഷ്ടമാണ്. സ്നേഹമസൃണമായ ആ ഭാഷതന്നെയായിരിക്കും യതിയിലേക്ക് ആരും ആകര്‍ഷിക്കപ്പെടാനുള്ള ഒരു കാരണമെന്നും എനിക്കു തോന്നിയിട്ടുണ്ട്. എത്ര ആഴമുള്ള വിഷയങ്ങളാണെങ്കിലും അദ്ദേഹം സരസ്സമായി ഒരല്പം നര്‍മ്മബോധത്തോടെ അവതരിപ്പിക്കുന്നത് കേട്ടാല്‍ ആര്‍ക്കും ഒരിമ്പമൊക്കെ തോന്നുക സ്വാഭാവികമാണ്.           യതിയുടെ നളിനി ഒരു കാവ്യശില്പം എന്ന കൃതിയ്ക്ക് 1977 ലെ കേരള സാഹിത്യ അകാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. കുമാരനാശാന്റെ നളിനി എന്ന ഖണ്ഡകാവ്യത്തെക്കുറിച്ച് ആഴത്തിലുള്ള ഒരു പഠനമാണത്.. അത്തരത്തിലുള്ള ഒരു രചനയില്‍‍‌പോലും   യതി ഞാന്‍ നേരത്തെ ചുണ്ടിക്കാണിച്ച ഒരു രീതി നോക്കുക . സമാഗമം എന്ന അധ്യായം തുടങ്ങുന്നത് ഇങ്ങനെയാണ് :- “ കവിയും നമ്മളും ചേര്‍ന്ന് വലിയ ഒരപരാധം ചെയ്തുപോയി. ഹിമാലയത്തിന്റെ പാവനമായ ശൈലാഗ്രത്തില്‍ നിന്ന് ധ്യാന ലയം കൊണ്ട് ധന്യനായി നിന്നിരുന്ന യുവയോഗിയെ സരോജിനിയുടെ വശ്യതയിലേക്ക് ആകര്‍ഷിച്ചു കൊണ്ടുവന്ന് പൊയ്കയുടെ തീരത്തുള്ള മരക്കൂട്ടങ്ങളുടെ അപ്പുറത്ത് നിറുത്തിയിട്ട് എത്ര സമയമായി ? പാവം ! ഇത്ര നേരവും അവിടെ നിന്ന് കുളുര്‍ന്ന് വിറച്ച് ബോറടിച്ചിട്ടുണ്ടാകും.ഇനിയെങ്കി

#ദിനസരികള്‍ 1094 കഥ വായിക്കുമ്പോള്‍

കാരൂരിന്റെ മരപ്പാവകള്‍ എന്നൊരു കഥയുണ്ടല്ലോ. എനിക്ക് ഇതുവരെ ആ കഥ മനസ്സിലായിട്ടില്ല. അതു തുറന്നു പറയാന്‍ മടിയൊന്നുമില്ല.മരപ്പാവകള്‍ മാത്രമല്ല , ഞാന്‍ വായിച്ചിട്ടുള്ള കഥകളില്‍ വീണ്ടും വീണ്ടും വായിക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നതൊന്നും തന്നെ എനിക്ക് മനസ്സിലാകാറേയില്ല. അതുകൊണ്ടുതന്നെ ഞാന്‍ ആ കഥകളിലേക്ക് മടങ്ങിച്ചെല്ലുന്നു.പക്ഷേ ഓരോ വായനയ്ക്കു ശേഷവും   അവ എന്നെ വീണ്ടും ചെല്ലാന്‍ പ്രേരിപ്പിക്കുന്ന വിധത്തില്‍ എന്തോ ഒന്ന് ഒളിച്ചു വെയ്ക്കുന്നതായി തോന്നുന്നു. അതുകൊണ്ട് ഒരു നദിയില്‍ ഒന്നിലധികം തവണ ഒരാള്‍ക്കും കുളിക്കാന്‍ കഴിയില്ലെന്ന് പറയുന്നതുപോലെ ഓരോ തവണയും പുതിയ കഥയിലേക്കാണ് ഞാന്‍ തിരിച്ചു ചെല്ലുന്നു. ഒരു നദിയിലേക്കാണ് ഇറങ്ങുന്നതെന്നും മുങ്ങുന്നതെന്നും നിവരുന്നതെന്നും നിങ്ങള്‍ക്കു തോന്നാമെങ്കിലും ഓരോ ഘട്ടത്തിലും നാം ഓരോ പുതിയ നദിയെയാണ് അഭിവാദ്യം ചെയ്യുന്നത്.അതുപോലെ ഒരിക്കല്‍ നാം വായിച്ചതാണല്ലോ ഈ കഥയെന്ന് തോന്നാമെങ്കിലും രണ്ടാമത്തെ വായനയില്‍ തികച്ചും പുതിയ ഒരു കഥയെയായിരിക്കും നിങ്ങള്‍ കണ്ടെടുക്കുക. ഇതു തന്നെയാണ് പിന്നേയും പിന്നേയും വായിക്കാന്‍ പ്രേരിപ്പിക്കുന്ന പല നല്ല കഥകളും ചെയ്യുന്നത്. അവ

#ദിനസരികള്‍ 1093 റൂബാ ഇയാത്ത് – ജീവിതമെന്ന ആനന്ദം

നിങ്ങള്‍ റൂബാ ഇയാത്ത് വായിച്ചിട്ടുണ്ടോ ? ഇല്ലെങ്കില്‍ തീര്‍‌ച്ചയായും വായിക്കണം. ജീവിതത്തില്‍ ഒരിക്കലെങ്കിലും വായിച്ചിരിക്കേണ്ട പുസ്തകങ്ങളെന്ന് ഞാന്‍ ചിന്തിക്കുന്നവയുടെ പട്ടികയില്‍ റൂബാ ഇയാത്തുണ്ട്. ഈ പുസ്തകത്തെക്കുറിച്ച് ഒരു കഥയുണ്ട്. ഓക്സ്‌ഫോര്‍ഡില്‍‌ നിന്നും ഇ. ബി   കോവല്‍ കണ്ടെടുത്ത കൈയ്യെഴുത്തു പ്രതിയില്‍ ആകെ നൂറ്റിയറുപത് ഗാഥകളുണ്ടായിരുന്നു. അതില്‍ നിന്ന് എഴുപത്തിയഞ്ചെണ്ണമാണ് ഫിറ്റ്സ്‌ജെറാള്‍ഡ് ആംഗലേയത്തിലേക്ക് തര്‍ജ്ജമ ചെയ്തത്. വിവര്‍ത്തനം ചെയ്തവ അദ്ദേഹം ഒരു മാസികയ്ക്ക് അയച്ചുകൊടുത്തുവെങ്കിലും അവരതു പ്രസിദ്ധീകരിച്ചില്ല.ഏറെ നാളുകള്‍ക്കു ശേഷം 1859 ല്‍ അദ്ദേഹം അത് സ്വന്തമായി അച്ചടിച്ചുവെങ്കിലും ആരും വാങ്ങാന്‍ തയ്യാറായില്ല. കെട്ടിക്കിടക്കുന്ന പുസ്തകം ഒഴിവാക്കിയെടുക്കണമെന്ന ചിന്തയില്‍ ഫിറ്റ്സ് ജെറാള്‍ഡ് അതെല്ലാം കൂടി ഒരു പുസ്തക വില്പനക്കാരന് വെറുതെ കൊടുത്തു. അദ്ദേഹം അത് ഓരോ പെനി വെച്ച് വിറ്റൊഴിച്ചു പണമുണ്ടാക്കി. അതിലൊരു കോപ്പി റോസറ്റി, സ്വിന്‍‌ബേണ്‍ തുടങ്ങിയ കവികളുടെ ശ്രദ്ധ പിടിച്ചു പറ്റി. അവര്‍ ഫിറ്റ്സ് ജെറാള്‍ഡിനെ നേരിട്ടുകണ്ട് അഭിനന്ദിച്ചു. അതില്‍ പ്രചോദിതനായി അദ്ദേഹം ആ പുസ്തക

#ദിനസരികള്‍ 1092 എം കൃഷ്ണന്‍ നായരെ ഓര്‍ക്കുമ്പോള്‍

            പണ്ട് ഒരു ഫ്രഞ്ച് മാസികയുടെ അധിപന്‍ അക്കാലത്തെ സാഹിത്യനായകരോട് “ നിങ്ങള്‍ എന്തിനെഴുതുന്നു ” എന്നു ചോദിച്ചു.അവര്‍‌ നല്കിയ ഉത്തരങ്ങള്‍ 1. ഷാക്ക് കൊപോ - എനിക്ക് എഴുതാന്‍ ഒട്ടും സമയമില്ല. അതിനാല്‍ എന്തെങ്കിലും പറയാന്‍ വേണ്ടി മാത്രമാണ് ഞാന്‍ പ്രയാസപ്പെട്ട് എഴുതുന്നത്. 2. വലേറി - ദൌര്‍ബ്ബല്യത്താല്‍ 3.ക്നൂട്ട് ഹാംസണ്‍ - സമയംകൊല്ലാന്‍ 4.ഷീദ് - എന്റെ കൈയ്യില്‍ വളരെ നല്ല തൂലികയുണ്ട്.നിങ്ങള്‍ വായിക്കാന്‍ വേണ്ടിയും. 5.യാക്കോബ് – കൂടുതല്‍ നന്നായി എഴുതാന്‍             ഇവരോട് ചോദ്യം ചോദിച്ച പത്രാധിപര്‍ ഇന്നില്ല. ഉണ്ടായിരുന്നുവെങ്കില്‍ മാതൃഭൂമിയില്‍ കസാദ്സാക്കിസിന്റെ നോവലിനെക്കുറിച്ച് ലേഖനമെഴുതിയ ആഷാമേനോനോട് ഇതേ ചോദ്യം തന്നെ അദ്ദേഹം ചോദിച്ചെങ്കില്‍ ഇങ്ങനെ ഉത്തരം നല്കിയേനെ             “ ആളുകളെ കറക്കാന്‍ വേണ്ടി ” സിനിമ തുടങ്ങിക്കഴിഞ്ഞു. എല്ലാവരും ടിക്കറ്റുവാങ്ങി അകത്തു കയറിക്കഴിഞ്ഞു.ഒരാള്‍ മാത്രം സിനിമാശാലയ്ക്കു ചുറ്റും കിടന്നു കറങ്ങുന്നു.അയാള്‍ കൊണ്ടുവന്ന കറന്‍സി നോട്ട് കള്ളനോട്ടാണ്.അതുകൊടുത്തു നോക്കി. ടിക്കറ്റ് കിട്ടിയില്ല.പാവം കലയുടെ ചലച്ചിത്രം ഓടുമ്പോള്‍ ഭാഷയുടെ ക