Posts

Showing posts from August 4, 2019

#ദിനസരികള്‍ 844

പ്രളയമാണ് മരണപ്പെയ്ത്താണ്, കേരളം വിറങ്ങലിച്ചു നില്ക്കുകയാണ്. അതൊക്കെ ശരിതന്നെയെങ്കിലും മഴയോടൊപ്പം ഒലിച്ചു പോകാന്‍ പാടില്ലാത്ത ഒരു പേര് കേരളത്തിന്റെ പൊതുമനസാക്ഷിയുടെ മുന്നില്‍ ഉയര്‍ന്നു നില്ക്കേണ്ടതുണ്ട്. മദ്യപിച്ച് വാഹനമോടിച്ച് യുവ ഐ എ എസ് ഓഫീസര്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഇടിച്ചുകൊന്ന കെ എം ബഷീര്‍ എന്ന പേര്. ഇടക്കിടയ്ക്ക് ആരെങ്കിലുമൊക്കെ ഈ പേര് ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു കൊണ്ടേയിരിക്കണമെന്ന് ഞാന്‍ വിചാരിക്കുന്നു. കാരണം ഒരു പ്രളയത്തിലും മുപ്പത്തിയഞ്ചു വയസ്സു മാത്രം പ്രായമായ ഒരു ചെറുപ്പക്കാരന്റെ കൊലപാതകം മുങ്ങിപ്പോകരുത്.   പോലീസും മറ്റ് അധികാരികളും കൂടി ഒരു ശിക്ഷ പോലും ലഭിക്കാനിടയില്ലാത്ത വിധത്തില്‍ ശ്രീറാമിനെ നിയമപരമായി സഹായിച്ചു കഴിഞ്ഞു.മദ്യപിച്ചിട്ടുണ്ടെന്ന് പരിശോധിച്ച ഡോക്ടര്‍   സംശയം പ്രകടിപ്പിച്ചിട്ടും പരിശോധിക്കുവാനോ ആവശ്യമായ തെളിവുകളുണ്ടാക്കുവാനോ തയ്യാറാകാത്ത പോലീസാണ് ഈ കേസിലെ ഒന്നാമത്തെ പ്രതിയെന്ന് നിസ്സംശയം പറയാം.എന്നാല്‍ പരിണത പ്രജ്ഞനായ ഡോ ബി ഇക്ബാല്‍ കഴിഞ്ഞ ദിവസം തന്റെ ഫേസ് ബുക്കു പേജില്‍ എഴുതിയ ഒരു കുറിപ്പ് ഈ സംഭവത്തിന്റെ മറ്റൊരു വശത്തെക്കൂടി അനാവരണം ചെയ്യുന്നുണ്ട്.

#ദിനസരികൾ 843

പ്രളയജീവിതങ്ങളുടെ ആധികള്‍             പലരും വിളിക്കുന്നു. സുരക്ഷിതമാണോയെന്ന് ചോദിക്കുന്നു. ഇപ്പോള്‍ സുരക്ഷിതമാണ് എന്നല്ലാതെ ഒരു മറുപടി പറയാന്‍ അസാധ്യമായ സാഹചര്യമാണ് ചുറ്റിനുമുള്ളതെന്നതാണ് വസ്തുത.             ആഗസ്ത് ഏഴാംതീയതി ഉച്ചയോടെ തുടങ്ങിയ മഴയാണ്. എട്ടാം തീയതി പുലര്‍‍‌ച്ചെയായപ്പോഴേക്കും വീടുകള്‍ക്കു ചുറ്റിലും വെള്ളം നിറഞ്ഞിരിക്കുന്നു.ഒമ്പതാം തിയതിയായപ്പോഴേക്കും കഴിഞ്ഞ പ്രളയകാലത്തെക്കാള്‍ ഏകദേശം ഒന്നരയടി കൂടുതല്‍ വെള്ളം ജനവാസ കേന്ദ്രങ്ങളിലേക്ക് എത്തിയിരിക്കുന്നു. ഇന്നുച്ചയ്യ്ക്കു ശേഷം മഴയ്ക്ക് ഒരല്പം ശമനമുണ്ടായിരുന്നുവെങ്കിലും ആറുമണിയോടെ വീണ്ടും ശക്തിപ്പെടുന്ന അവസ്ഥയായിട്ടുണ്ട്. അങ്ങനെ വന്നാല്‍ ഇന്നത്തെ രാത്രി ഇരുണ്ടു വെളുക്കുക എന്തൊക്കെ വാര്‍ത്തകളുമായിട്ടായിരിക്കുമെന്നത് അപ്രവചനീയമാണ്.             അതുകൊണ്ടുതന്നെ ദൂരെയുള്ള ആളുകളെ ശ്രദ്ധിക്കാനും അവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാനും ശ്രമിക്കുന്നതിനു പകരം തൊട്ടടുത്ത വീടുകളിലെ ആളുകള്‍ സുരക്ഷിതരാണോയെന്ന് ഉറപ്പാക്കുകയാണ് നമുക്ക് ചെയ്യാനുള്ളതെന്ന് കരുതുന്നു. അങ്ങനെ സ്നേഹത്തോടെയും കരുതലോടെയും പ്രവര്‍ത്തിക്കുന്ന ഒരു ചങ്ങലയാകാന്‍ കഴിഞ

#ദിനസരികൾ 842

അവസാനം സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെ സഭയില്‍ നിന്നും പുറത്താക്കാനുള്ള തീരുമാനമായി.സഭയുടെ ചട്ടങ്ങളും വഴക്കങ്ങളും ലംഘിച്ചുവെന്നും പൊതുജന മധ്യത്തില്‍ സഭയെ നാണം കെടുത്തുന്ന രീതിയില്‍ പെരുമാറിയെന്നും സഭ അനുശാസിക്കുന്ന വ്രതങ്ങള്‍ പാലിക്കുന്നില്ലെന്നും തോന്നിയ പോലെയൊക്കെയാണ് ജീവിക്കുന്നതെന്നുമൊക്കെയാണ് പുറത്താക്കലിന് കാരണമായി സിസ്റ്റര്‍‌ക്കെതിരെയുള്ള കുറ്റങ്ങളായി സഭാ അധികാരികള്‍ കാണിച്ചിരിക്കുന്നത്. സത്യം പറഞ്ഞാല്‍ അത്തരം ആക്ഷേപങ്ങള്‍‌ക്കൊന്നും തന്നെ സഭയുടെ കൈവശം സുവ്യക്തമായ ഒരു തെളിവുമില്ല എന്ന് നമുക്കറിയാം. എന്നാലും എന്തെങ്കിലും നിസാരമായ കാരണങ്ങളുന്നയിച്ച് സിസ്റ്റര്‍‌ക്കെതിരെ സഭ നടപടിയെടുക്കുക തന്നെ ചെയ്യുമെന്ന് നമുക്കറിയാമായിരുന്നു. കാരണം സഭയെ നിയന്ത്രിക്കുന്ന മേലാളന്മാരുടെ ചൊല്പടിക്കു വഴങ്ങിക്കൊടുക്കാന്‍ അവര്‍ ഒരു സമയത്തും‌ തയാറായില്ല എന്നതു തന്നെയായിരുന്ന. കുറവിലങ്ങാട് കന്യാസ്ത്രീ മഠത്തിലെ സന്യാസി ബലാല്‍ സംഗം ചെയ്തതുമായി ബന്ധപ്പെട്ട് ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ കര്‍ശനമായി നിലപാടെടുക്കുകയും സഭയ്ക്കുള്ളില്‍ ഇത്തരത്തിലുള്ള അനേകം അധാര്‍മികരുണ്ടെന്ന് തുറന്നു പറയുകയും ചെയ്തപ്പോഴേ സഭയ്ക്കു

#ദിനസരികൾ 841

എന്താണ് അവസാനം നമ്മുടെ , ഇന്ത്യയിലെ ജനതയുടെ ഭാവി ? രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരികയും രാജ്യത്തെ തനതു മൂല്യങ്ങളെയൊക്കെ അട്ടിമറിക്കപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്തിരിക്കുന്ന സങ്കീര്‍ണമായ ഈ സാഹചര്യത്തില്‍ ഇത്തരമൊരു ചോദ്യത്തിന് ഏറെ പ്രസക്തിയുണ്ട്. അതുകൊണ്ടുതന്നെ നാളെ വരാനിരിക്കുന്ന തലമുറക്കു വേണ്ടി ആ വഴിക്കും ഒന്നു ചിന്തിക്കണമല്ലോ. രാജ്യത്ത് ഹിന്ദു മുസ്ലിം - വിരോധത്തെ ബലപ്പെടുത്തുന്ന തരത്തിലുള്ള പല വിധ നീക്കങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും മുസ്ലിം മനസില്‍ ഒരിക്കലും ഉണങ്ങാത്ത മുറിവുണ്ടാക്കിയത് ഏകദേശം അഞ്ചുനൂറ്റാണ്ടില്‍ അധികമായി മുസ്ലിം ആരാധന കേന്ദ്രമായി നിലനിന്നിരുന്ന ബാബറി മസ്ജിദ് ആറെസ്സെസ്സിന്റെ നേതൃത്വത്തിലുള്ള ഹിന്ദുത്വ വര്‍ഗ്ഗീയവാദികള്‍ തല്ലിത്തകര്‍ത്തതിന് ശേഷമാണ്. ഈ നാട്ടില്‍ തങ്ങള്‍ ഒട്ടും സുരക്ഷിതരല്ലെന്നും ഏതു സമയത്തും അക്രമിക്കപ്പെട്ടേക്കാമെന്നുമുള്ള ഒരു ധാരണ അക്കാലം മുതല്‍ മുസ്ലിം മനസ്സുകളെ വേട്ടയാടിപ്പോന്നു.എന്നു മാത്രമല്ല ഈ രാജ്യത്ത് തങ്ങള്‍ രണ്ടാംതരം പൌരന്മാരായിത്തീര്‍ന്നു വെന്ന ആശങ്ക ബലപ്പെട്ടു. അങ്ങനെയുള്ള ആശങ്കകളേയും മറ്റും ബലപ്പെടുത്തുന്ന നീക്കങ്ങളാണ പിന്നീട് ഹിന

#ദിനസരികള്‍ 840

            മോഹനന്‍ വൈദ്യരും അമിത് ഷായും പിന്നെ കാശ്മീരും          ചാനല്‍ ഇരുപത്തിനാലില്‍ അരുണ്‍ കുമാര്‍ അവതരിപ്പിക്കുന്ന ജനകീയ കോടതി എന്ന പരിപാടിയില്‍ നാട്ടുവൈദ്യനായ മോഹനന്‍ വൈദ്യരെ വിചാരണ ചെയ്യുന്ന എപ്പിസോഡുകള്‍ നിങ്ങള്‍ കണ്ടുവോ ? ഞാനതിന്റെ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല. ചില പൊതുവായ കാര്യങ്ങള്‍ മാത്രം സൂചിപ്പിക്കട്ടെ. ഒന്നിനെപ്പറ്റിയും ശരിയായ ഒരു ധാരണയുമില്ലാത്ത എന്നാല്‍ അപകടകരമായ ഒരുപാടു ധാരണകളെ വ്യക്തിപരമായ അനുഭവം എന്ന നിലയില്‍ അവതരിപ്പിച്ച് അംഗീകരിപ്പിച്ചെടുക്കാന്‍ ശ്രമിക്കുന്ന വെറുമൊരു വിഡ്ഢി മാത്രമാണ് മോഹന്‍ വൈദ്യര്‍ എന്ന് ആ പരിപാടി അടിവരയിട്ടു പറയുന്നു.ശരീരത്തെ സംബന്ധിച്ചും രോഗത്തെ സംബന്ധിച്ചും അയാള്‍ക്ക് ഒന്നുമറിയില്ല. ശാസ്ത്രത്തിന്റെ പരീക്ഷണ നിരീക്ഷണ രീതികളെന്താണെന്ന് അറിയില്ല. മരുന്നുകള്‍ ശരീരത്തില്‍ പ്രവര്‍ചത്തിക്കുന്നതെങ്ങനെയെന്നും രോഗാതുരമായ ആന്തരികാവയവങ്ങളെ ചികിത്സിക്കുന്നതെങ്ങനെയെന്നും അറിയില്ല. വൈറസുകളെ അയാള്‍   കണ്ടിട്ടില്ലാത്തതുകൊണ്ട് അങ്ങനെയൊന്നുണ്ടെന്ന് സമ്മതിക്കില്ല , പ്രതിരോധ കുത്തിവെപ്പുകളെ കണ്ണുമടച്ച് എതിര്‍ക്കുന്നു. സമൂഹത്തില്‍   നിന്നും വ്യാധികള്

#ദിനസരികള്‍ 838

പതനങ്ങളില്‍ പാകപ്പെടുന്നത്             ജ്വലിച്ചു നിന്ന ഓരോ ജീവിതങ്ങള്‍ എത്ര പെട്ടെന്നാണ് പാഴായ ിത്തീരുന്നത് ? ഇരുള്‍പ്പടുതകള്‍ വന്നു വീണ് അടിഞ്ഞമര്‍ന്ന് ഇങ്ങിനി വരാത്തവണ്ണം അസ്തമിച്ചു പോകുന്നത് ? ഒരു നിമിഷ നേരത്തെ പിഴവിന് ജീവിതംതന്നെ പകരം നല്കേണ്ടി വരുന്ന , പിന്നീടൊരിക്കലും അതിന്റെ പിടിയില്‍ നിന്നും മുക്തമാകാന്‍ കഴിയാത്ത അത്തരം വീണു പോകലുകളെ അവിശ്വസനീയതയോടെ നോക്കിനില്ക്കുവാനും പരിതപിക്കുവാനുമല്ലാതെ നമുക്കെന്തു ചെയ്യാന്‍ ? ഇത്തരം സംഭവങ്ങളെ പാഠങ്ങളായി ചൂണ്ടിക്കാട്ടി അരുതെന്നു പറയാനുള്ള അവസരങ്ങള്‍ നമുക്കു തുറന്നിടുന്നുവെന്നല്ലാതെ മറ്റെന്ത് ?           അത്തരത്തിലുള്ള ഒന്നാണ് ശ്രീറാം വെങ്കിട്ടരാമനെന്ന തോന്ന്യവാസിയായ ഐ എ എസ് ഓഫീസര്‍ ഇക്കഴിഞ്ഞ ദിവസം കാണിച്ചു കൂട്ടിയത്.മദ്യപിച്ച് അമിത വേഗതയില്‍ വാഹനമോടിച്ച് തന്റേതു മാത്രമല്ല മറ്റൊരു യുവാവിന്റെ ജീവിതത്തെക്കൂടിയാണ് അയാള്‍ കൊന്നു കളഞ്ഞത്.നിയമം അറിയാവുന്നയാള്‍ എന്നതുമല്ല നാട്ടിലെ നിയമവ്യവസ്ഥയെ പരിപാലിക്കാന്‍ നിയോഗിക്കപ്പെട്ട ഒരാള്‍ എന്ന നിലയിലും അയാളുടെ ഭാഗത്തു നിന്നും ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത ഒന്നായിരുന്നു ഈ സംഭവം.എന്നാല്‍ താന്‍ എ