Posts

Showing posts from May 14, 2017

#ദിനസരികള്‍ 38

ലൈംഗികകുറ്റകൃത്യങ്ങള്‍ക്ക് ലിംഗച്ഛേദം അനുകരണീയമായ ഒരു മാതൃകയാണ് , എന്നു മാത്രവുമല്ല ,തന്റെ നേരെ ഉണ്ടായ അനീതിക്ക് പരിഹാരമായ ശിക്ഷ എന്തെന്ന് ഇരതന്നെ വിധിക്കുകയും നടപ്പിലാക്കുകയും ചെയ്യുക എന്നത് ഇത്തരം കുറ്റങ്ങള്‍ക്ക് നിര്‍ബന്ധവുമാക്കണം. ജനാധിപത്യ സമൂഹങ്ങളിലെ നിയമവാഴ്ചയും നടപടിക്രമങ്ങളും മറന്നുകൊണ്ടല്ല ഇതുപറയുന്നത്. അതൊക്കെ അംഗീകരിക്കുമ്പോള്‍ത്തന്നെ ചൂഷണം ചെയ്യപ്പെടുന്നവര്‍ക്ക് ലഭിക്കുന്ന നീതിയുടെ അളവിലുണ്ടായിരിക്കുന്ന കുറവ് , അമാനവികമെങ്കിലും , ഇത്തരം ശിക്ഷണ നടപടികളെ ന്യായീകരിക്കുവാന്‍ നമുക്ക് സാധ്യത നല്കുന്നു.അതുകൊണ്ട് ഇരയായ ആ പെണ്‍കുട്ടിയോട് ഐക്യപ്പെടുകയും , ഇത്തരം ദുരനുഭവങ്ങളുണ്ടാകുന്ന ഏതൊരാളോടും ഇതേ രീതി അവലംബിക്കുവാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു             മഹത്തായ പാരമ്പര്യങ്ങളെ അടയാളപ്പെടുത്തുന്ന ചില വേഷങ്ങള്‍ കാണുമ്പോള്‍ നമുക്ക് അവയോട് ബഹുമാനം തോന്നാറുണ്ട്.കാഷായം അത്തരത്തിലുള്ള ഒന്നാണ്.ഇഹലോകത്തിന്റെ സർവ്വസുഖങ്ങളും ത്യജിച്ച നിഷ്കാമകർമ്മികളായിട്ടുള്ള സന്യാസിവര്യന്മാർ അണിഞ്ഞിരുന്ന ആ വേഷത്തോട് സര്‍വ്വര്‍ക്കും പ്രിയം തോന്നുക സ്വാഭാവികം തന്നെ.സന്യാസം എന്നു വെച്ചാല്‍ “ കാമ്യാനാം കര്

#ദിനസരികള്‍ 37

ഈശ്വരനുണ്ടോ എന്ന ചോദ്യത്തിന്റെ ഉത്തരം എപ്പോഴും ഉണ്ട് അല്ലെങ്കില്‍ ഇല്ല എന്നിങ്ങനെ രണ്ടു തരത്തില്‍ മാത്രമാണ് നാം കേട്ടിരിക്കുന്നത്.ഉണ്ട് എന്നു പറഞ്ഞാല്‍ ഈശ്വരനെ ഉണ്ടാക്കിയെടുക്കുവാനും ഇല്ല എന്നു പറഞ്ഞാല്‍ ഇല്ലാതാക്കാനുമുള്ള വ്യത്യസ്തങ്ങളായ അനുബന്ധവാദങ്ങളുടെ ഒരു പടയണിതന്നെ ഇരുവാദക്കാരും ഉന്നയിക്കുന്നുവെന്നു മാത്രം.ഈ വാദപ്രതിവാദങ്ങള്‍ക്ക് മനുഷ്യ‍ന്‍ ഈശ്വരനെ കണ്ടെത്തിയ ചരിത്രാതീതകാലം മുതലുള്ള പഴക്കമുണ്ട്. ഇതുവരെ ഒന്ന് മറ്റൊന്നിനെ ജയിച്ചിട്ടില്ലെന്ന് സാരം.പരസ്പരമുള്ള വാലുവിഴുങ്ങിക്കളി ഇനിയും തുടരുകതന്നെ ചെയ്യും. മനുഷ്യന്റെ ജീവിതത്തിന്റെ ഒരു ഘട്ടത്തിലും ഈശ്വരനെ പ്രതിഷ്ഠിക്കാനുള്ള ഒരിടമില്ല എന്നത് സത്യസന്ധമായ വസ്തുതയാണ്.വെറുതെ നിരീശ്വരവാദം പറയുകയാണെന്ന് കരുതണ്ട.നമ്മുടെ കൊച്ചു കൊച്ചു ദൌര്‍ബല്യങ്ങളില്‍ ആശ്വാസമായി മാറാനുള്ള ഒരു സാധ്യത മാത്രമാണ് ദൈവം. അതിനുമപ്പുറത്തുള്ള അഭൌതികമായ എന്തെങ്കിലും സഹായം ചെയ്യാന്‍ ദൈവത്തിന് കഴിയുമെന്ന് നാം വിചാരിക്കുന്നുവെങ്കില്‍ അത് ഒരു പ്രതീക്ഷമാത്രമാണ്. അത്തരം പ്രതീക്ഷയില്‍ മുഴുകി ജീവിക്കുന്നവരുമുണ്ട് എന്നത് മറ്റൊരു കാര്യം. ആ പ്രതീക്ഷയെ ഊതി വീര്‍പ്പിച്ചാ

#ദിനസരികള്‍ 36

സി കെ വിനീതിനെ പിരിച്ചു വിട്ടു.നല്ല കാര്യം. പിരിച്ചു വിടല്‍ താമസിച്ചു പോയെന്നാണ് ഈയുള്ളവന്റെ അഭിപ്രായം. നേരത്തെ പിരിച്ചു വിടണമായിരുന്നു.പിരിച്ചു വിടലില്‍ നിറുത്തരുതെന്നുകൂടി എനിക്ക് അഭിപ്രായമുണ്ട്. മറ്റെന്തെങ്കിലും നടപടികള്‍ എടുക്കാന്‍ കഴിയുമെങ്കില്‍ - ചുമ്മാ നാടുകടത്തുകയോ അങ്ങനെ എന്തെങ്കിലും അതുകൂടി - ചെയ്യണം എന്ന് ഞാന്‍ ഏജീസ് ഓഫീസിനോട് അപേക്ഷിക്കുകയാണ്. വെറുതെ പന്തുതട്ടി നടന്ന പയ്യനാണ്.എങ്ങനെയെങ്കിലും ജീവിച്ചു പോകട്ടെ എന്നു കരുതിയാണ് വിളിച്ചു ജോലി കൊടുത്തത്. ആ മഹാമനസ്കതയെ മാനിക്കാതെ അച്ചടക്ക ലംഘനം കാണിക്കുക എന്നത് ക്ഷമിക്കാനാവുമോ ? നാലുകൈയ്യടിയും പത്രങ്ങളില്‍ പടം അച്ചടിച്ചുവരുന്നതുമാണോ വലുത് അതോ ജീവിക്കാനുള്ള ജോലിയാണോ വലുത് എന്ന് വിനീതിന് ഇനി മനസ്സിലായിക്കോളും. ജനങ്ങളുടെ അഭിമാനമായി മാറിയാല്‍ വയറിന്റെ വിശപ്പില്ലാതാകുമോ എന്നറിയാമല്ലോ . ധിക്കാരത്തിന് ഇതുതന്നെയാണ് മറുപടി.             മന്ത്രി മൊയ്തീന്‍ വിനീതിനെ ജോലിയില്‍ നിന്ന് പിരിച്ചു വിടരുതെന്ന് ആവശ്യപ്പെട്ടുകൊണ്ടു കത്തെഴുതിയത്രേ ! മന്ത്രിയല്ല രാജാവെഴുതിയാലും ഞങ്ങ ള്‍ക്കൊന്നുമില്ല. ഞങ്ങള് പറയുന്നതാണ് ശരി.അതാണ് തീരുമാനം . വി

#ദിനസരികള്‍ 35

എം കൃഷ്ണന്‍ നായര്‍ എന്ന നിരൂപകനോട് എതിര്‍പ്പും വെറുപ്പും ഉള്ളവരെ എനിക്കറിയാം. അദ്ദേഹത്തെ ആത്മാര്‍ത്ഥമായി സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവരേയും അറിയാം. വാരഫലത്തിന്റെ ഓരോ ലക്കത്തിനുമായി കാത്തിരുന്ന എഴുത്തുകാരടക്കമുള്ളവരുടെ ഒരു സഞ്ചയം കേരളത്തിലുണ്ടായിരുന്നു. വിമര്‍ശമാണെങ്കില്‍പ്പോലും തങ്ങളുടെ പേര് ആ പംക്തിയില്‍ ഒന്നച്ചടിച്ചു വന്നിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കാത്ത ഒരെഴുത്തുകാരനും വാരഫലക്കാലത്ത് മലയാളക്കരയില്‍ ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. എം പി ശങ്കുണ്ണിനായരെപ്പോലും സംസ്കാരശൂന്യന്‍ എന്ന് ഭര്‍ത്സിക്കുവാന്‍ ധൈര്യം കാണിച്ച കൃഷ്ണന്‍ നായര്‍ , അദ്ദേഹത്തിന് ശരിയെന്ന് തോന്നിയ കാര്യങ്ങളില്‍ ഉറക്കെ വിളിച്ചു പറയാന്‍ മടികാണിച്ചിരുന്നില്ല.             പ്രോഷിതപതികകളെപ്പോലെ നല്ല കൃതികള്‍ക്കുവേണ്ടി കാത്തിരുന്ന കൃഷ്ണന്‍ നായര്‍ , തന്റെ മുന്നിലെത്തിയിരുന്ന ഓരോ വരികളേയും നിശിതമായി വിലയിരുത്തിയിരുന്നു. അല്പപ്രാണികളുടെ ആയുസ്സെടുക്കുന്ന അത്തരം ഇടപെടലുകള്‍ മലയാളഭാഷക്ക് ഗുണമായേ ഭവിച്ചിട്ടുള്ളു എന്ന സത്യം കാണാതിരുന്നുകൂട.മലയാള വിമര്‍ശനത്തെക്കുറിച്ചും അദ്ദേഹത്തിന്റെ അഭിപ്രായം രസകരമായിരുന്നു. ” ഒരു വി

#ദിനസരികള്‍ 34

കൊല്ലരുത് എന്ന ആഹ്വാനത്തിന് യുഗങ്ങളോളം പഴക്കമുണ്ട്. ക്രൌഞ്ചമിഥുനങ്ങളിലൊന്നിനെ അമ്പെയ്തുവീഴ്ത്തിയ കാട്ടാളനോട് ആദികവിയുടെ അനുശാസനം മാ നിഷാ ദ എന്നായിരുന്നു. അന്നുമുതല്‍ ഇന്നുവരെ പരിണത പ്രജ്ഞരായവര്‍ കൊന്നൊടുക്കുന്നതിനെതിരെ നിരന്തരം പ്രതികരിച്ചു കൊണ്ടേയിരിക്കുന്നു. വ്യക്തികളെ കൊന്നൊടുക്കുന്നതിലൂടെ ആശയങ്ങളെ അവസാനിപ്പിക്കാം എന്നു കരുതുന്നത് മൌഢ്യമാണ്. അങ്ങനെയായിരുന്നെങ്കില്‍ ലോകത്തെ കമ്യൂണിസ്റ്റ് പ്രസ്ഥാനം ഇന്നുണ്ടാവുമായിരുന്നില്ല. എത്രയോ ലക്ഷം പേരാണ് കമ്യൂണിസ്റ്റായിപ്പോയി എന്ന കുറ്റത്തിന് കൊല്ലപ്പെട്ടിരിക്കുന്നത് എന്നതിന് ചരിത്രം സാക്ഷിയാണ്.താന്‍ വിശ്വസിക്കുന്ന ആശയത്തിന് വിജയിക്കുവാന്‍ കഴിയില്ല എന്ന ബോധത്തില്‍ നിന്നാണ് എതിരാളിയെ അല്ലെങ്കില്‍ എതിര്‍ ആശയങ്ങളെ കൊന്നൊടുക്കിക്കൊണ്ട് ഇല്ലാതാക്കാമെന്ന ചിന്ത ഉണ്ടാകുന്നത്. ആശയങ്ങള്‍ക്കുവേണ്ടി ആയുധമെടുക്കേണ്ടി വന്നാല്‍ ആ ആശയം ദുര്‍ബലമാണെന്നു വേണം കരുതാന്‍. പൊരുതു ജയിപ്പതസാദ്ധ്യമൊന്നിനോടൊ- ന്നൊരു മതവും പൊരുതാലൊടുങ്ങുവീല പരമതവാദിയിതോർത്തിടാതെ പാഴേ പൊരുതു പൊലിഞ്ഞിടുമെന്ന ബുദ്ധി വേണം. എന്നാണ് മാനവികതയെ പ്രണയിച്ച ശ്രീനാരായണന്‍ പറയുന്നത്.        

#ദിനസരികള്‍ 33

മൈക്രോസോഫ്റ്റിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളെ ആശങ്കയിലാഴ്ത്തിക്കൊണ്ട് വീണ്ടും ഒരു വൈറസ് ആക്രണം ലോകമാകെ ഭീതി പരത്തുന്നു. എത്രയോ ലക്ഷം കമ്പ്യൂട്ടറുകളെ ബാധിച്ചു കഴിഞ്ഞിരിക്കുന്ന ഈ വിനാശകാരി ഇനിയും എന്തെന്ത് നാശങ്ങളാണ് വരുത്തിക്കൂട്ടുക എന്നത് അപ്രവചനീയമാണ്. ബാധിച്ചു കഴിഞ്ഞാല്‍ മോചനദ്രവ്യം ആവശ്യപ്പെടുകയാണ് ഈ വൈറസിന്റെ സ്രഷ്ടാക്കളുടെ രീതി.കോടിക്കണക്കിന് രൂപ ഇങ്ങനെ ഇവരുടെ അക്കൌണ്ടുകളിലേക്ക് എത്തിക്കഴിഞ്ഞു എന്നാണ് മാധ്യമങ്ങള്‍ പറയുന്നത്. കമ്പ്യൂട്ടറിലെ വിവരങ്ങള്‍ ഡിക്രിപ്റ്റ് ചെയ്തുകൊണ്ടാണ് വാനേക്രൈ എന്ന ഈ റാന്‍സം വെയര്‍ വിലപേശുന്നത്. ആശുപത്രികള്‍ , മള്‍ട്ടിനാഷണല്‍ കമ്പനികള്‍ , ഗവണ്‍‌മെന്റ് സ്ഥാപനങ്ങള്‍ തുടങ്ങി എല്ലാ മേഖലകളിലും  വൈറസിന്റെ ആക്രമണം റിപ്പോര്‍ട്ടു ചെയ്യപ്പെട്ടുകഴിഞ്ഞിരിക്കുന്നു. ഇപ്പോഴും പടരുന്നതുകൊണ്ട് ഇതുണ്ടാക്കിയ നഷ്ടം എത്ര ഭീകരമാണെന്ന് പൂര്‍ണമായും വിലയിരുത്താന്‍ കഴിഞ്ഞിട്ടില്ല.എത്രയും പെട്ടെന്ന് ഈ വൈറസിന്റെ ആക്രമണത്തില്‍ നിന്ന് ലോകം മുക്തമാവട്ടെ എന്ന് ആഗ്രഹിക്കുന്നു.  ലോകമാകെ ഈ ആക്രമണത്തിന്റെ ഭീതിയില്‍ വിറങ്ങലിച്ചു നില്ക്കുമ്പോള്‍ പതിവുപോലെ ലിനക്സിന്റെ സുവിശേഷകന്മാര്‍ രംഗത്

#ദിനസരികള്‍ 32

ഉള്ളൂരെഴുതിയ മഹാകാവ്യമാണ് ഉമാകേരളം. പ്രസ്തുതകാവ്യത്തില്‍ വിഭവസമൃദ്ധമായ സദ്യ കണ്ടിട്ട് കവിക്ക് തോന്നുന്നത്                         അന്നമുണ്ട് കുളമോ ? കബന്ധമു –                         ണ്ടുന്നതക്ഷിതിപിയുദ്ധഭൂമിയോ ?                         എന്നതല്ല , പലഹാരമുണ്ട് നല്‍             സന്നതാംഗിയുടെ ചാരുകണ്ഠമോ ? എന്നാണ്. ഇവയിലെ ശ്ലേഷങ്ങളെ ആസ്വാദകന്മാര്‍ക്ക് കൈയ്യടിച്ച് പാസ്സാക്കാന്‍ കഴിയുമോ ? ഇല്ല എന്നേ സഹൃദയന് ഉത്തരം പറയാന്‍ പറ്റൂ. വിളമ്പി വെച്ചിരിക്കുന്ന ചോറു (അന്നം) കണ്ടാല്‍ കുളമാണെന്ന് കരുതുന്നവനെ കവിയെന്നല്ല ഭ്രാന്തനെന്നാണ് വിളിക്കേണ്ടതെന്ന് വൈയാകരണനായ സി വി വാസുദേവഭട്ടതിരി. കബന്ധം (ജലത്തോടുള്ള ബന്ധം, തലയറ്റ ദേഹം ) ,പലഹാരം (ഇത് ഒറ്റപ്പദമായിട്ടും പല ഹാരം എന്നി് രണ്ടു പദമായും ഗണിച്ച് ഹാരത്തിന് മുത്തുമാല എന്നും അര്‍ത്ഥം കല്പിക്കുന്നു.ഇവയിലെ ശ്ലേഷത്തിന്റെ കല്പനം അനൌചിത്യത്തിന്റെ പരമകാഷ്ഠയില്‍ എത്തി നില്ക്കുന്നു എന്നും അദ്ദേഹം തന്റെ കവനകല എന്ന പുസ്തകത്തില്‍ എഴുതുന്നു             ഹാ പുഷ്പമേ അധിക തുംഗപദത്തിലെത്ര             ശോഭിച്ചിരുന്നതൊരു രാജ്ഞി കണക്കയേ നീ             ശ്രീഭൂവിലസ്