Posts

Showing posts from February 7, 2021

#ദിനസരികള് 1302 കര്‍ഷക സമരം -നാം മറക്കരുത്

              കര്‍ഷക സമരത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ നമ്മുടെ വര്‍ത്തമാനപ്പത്രങ്ങളുടെയും ദൃശ്യമാധ്യമങ്ങളുടേയും പ്രധാനപ്പെട്ട ഇടങ്ങളില്‍ നിന്നും   പതിയെപ്പതിയെ പിന്‍വലിയ്ക്കപ്പെടുന്നുണ്ടോ ? ആ സമരത്തിന്റെ പ്രാധാന്യം കുറയ്ക്കാനും എങ്ങനെയെങ്കിലും അവസാനിപ്പിച്ചെടുക്കാനുമുള്ള കേന്ദ്രസര്‍ക്കാറിന്റെ പരിശ്രമങ്ങള്‍ക്ക് വശംവദരായി ഉള്‍‌പ്പേജുകളിലെ കലപിലകള്‍ക്കിടയിലേക്ക് മാറ്റി സ്ഥാപിച്ചുകൊണ്ട് ഈ മാധ്യമങ്ങള്‍ ഏതെങ്കിലും വിധത്തില്‍ കര്‍ഷക സമരത്തെ അവഗണിക്കുവാനുമുള്ള ശ്രമം നടത്തുന്നുണ്ടോ ? എങ്കില്‍ രാജ്യം കണ്ട ഏറ്റവും വലിയ കര്‍ഷക മുന്നേറ്റത്തെ തമസ്കരിച്ച് അവസാനിപ്പിച്ചെടുക്കാനുള്ള കുത്സിത നീക്കത്തില്‍ അറിഞ്ഞോ അറിയാതെയോ നമ്മളും കൂടി പങ്കാളികളാകുന്നുവെന്നതാണ് വസ്തുത.             രാജ്യത്തെ കൂടുതല്‍ക്കൂടുതല്‍ വിഭജിച്ച് നിറുത്തി തമ്മിലടിപ്പിച്ച് അധികാരത്തില്‍ പിടിച്ചു നില്ക്കാനുള്ള നീക്കങ്ങള്‍ക്ക് ശക്തിപകരുന്നതിനു വേണ്ടിയായിരുന്നു കേന്ദ്രസര്‍ക്കാര്‍ പൌരത്വഭേദഗതി നിയമം കൊണ്ടുവന്നത്.   കാശ്മീരിന്റെ പ്രത്യേക അവകാശങ്ങള്‍ എടുത്തു കളഞ്ഞുകൊണ്ട് തികച്ചും ഏകപക്ഷീയമായി നിയമം പാസാക്കിയെടുത്തതും അതേ തന്ത്രത്തിന്റ

#ദിനസരികള് 1301 - വയനാട് മെഡിക്കല്‍ കോളേജ് - ചില രസങ്ങള്‍

  വയനാടിന് സ്വന്തമായി ഒരു സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് എന്ന ആവശ്യം കേരളത്തിന്റെ മുഖ്യമന്ത്രി അനുഭാവപൂര്‍വ്വം പരിഗണിച്ചതിന്റെ ഫലമായി ജില്ലാ ആശുപത്രിയെ മെഡിക്കല്‍ കോളേജായി ഉയര്‍ത്തുന്ന തീരുമാനം മന്ത്രിസഭ സ്വീകരിക്കുകയുണ്ടായി.അത് വയനാട്ടിലെ ജനങ്ങള്‍ക്ക് ഏറെ ആഹ്ലാദം പകരുന്ന ഒരു പ്രഖ്യാപനമായിരുന്നു. ജില്ല രൂപപ്പെട്ട കാലത്തോളംതന്നെ പഴക്കമുള്ള ഒരാവശ്യം സാധിച്ചു കിട്ടിയതിന്റെ ആഹ്ലാദം നാലുപേര്‍ കൂടുന്നിടത്തൊക്കെയും പങ്കുവെയ്ക്കപ്പെട്ടു. ജനങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ വാക്കുകളിലും പ്രവര്‍ത്തിയിലും അവിശ്വാസമില്ലാത്തതില്‍ ഈ തീരുമാനം നടപ്പിലാക്കപ്പെടുക തന്നെ ചെയ്യും എന്നൊരു ശുഭപ്രതീക്ഷ ആ പങ്കുവെയ്ക്കലില്‍ തിളങ്ങി നിന്നു. ഉപയോഗപ്രദമല്ലാത്ത ഒരു സ്ഥലത്ത് കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് തറക്കല്ലിട്ട് ജനതയെ വിഡ്ഢികളാക്കിയ ഒരു അനുഭവം കൂടി അവര്‍ക്ക് ഓര്‍ക്കാനുണ്ടായിരുന്നു.             തീരുമാനത്തിന് പിന്നില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് എന്ന രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന് ആക്ഷേപവുമായി വിവിധ കക്ഷികള്‍ രംഗത്തിറങ്ങാനും അധികം താമസിച്ചില്ല. പ്രഖ്യാപനം വയനാട്ടുകാരുടെ കണ്ണില്‍ പൊടിയിടാനുള്ള ഇലക്ഷന്‍ സ്റ്റണ്ട് മാത്രമാ

#ദിനസരികള് 1300 ഒരു സമരാഭാസത്തിന്റെ കഥ

  പല തരത്തിലുള്ള സമരാഭാസങ്ങളേയും കേരളം കണ്ടിട്ടുണ്ട്. ഈക്കഴിഞ്ഞ ദിവസവും പി എസ് സി പരീക്ഷ പോലും നാളിതുവരെ എഴുതിയിട്ടില്ലാത്ത ഒരു കോണ്‍‌ഗ്രസ് പ്രവര്‍ത്തകന്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ നടക്കുന്ന റാങ്ക് ഹോള്‍‌ഡേഴ്സിന്റേത് എന്ന് പറയപ്പെടുന്ന സമരത്തില്‍ പങ്കെടുത്തുകൊണ്ട് തലവഴി മണ്ണെണ്ണയൊഴിച്ച് തീകത്തിച്ച് സര്‍ക്കാറിനെതിരെയുള്ള സമരത്തെ ഒന്ന് ആളിക്കത്തിക്കാന്‍ ശ്രമിച്ചത് നാം കണ്ടു. വാര്‍ത്താമാധ്യമങ്ങള്‍ക്കു വേണ്ടി വികാരാധീനരായി കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞുകൊണ്ട് തകര്‍ത്തഭിനയിച്ച നായികമാരേയും നാം കണ്ടു. അങ്ങനെ എത്രയെത്ര സമരങ്ങള്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടി ഈ നാട്ടില്‍ നടത്തപ്പെട്ടിരിക്കുന്നു ! അത്തരത്തിലൊരു രസകരമായ സമരത്തെക്കുറിച്ചാണ് ഇനി പറയുന്നത്.             കാലം 1957. മുഖ്യമന്ത്രി സഖാവ് ഇ എം സ്. കടത്തുകൂലി ഒരണയില്‍ നിന്നും പത്തുപൈസയായി കൂട്ടിയതില്‍ പ്രതീക്ഷിച്ച് വയലാര്‍ രവിയുടേയും എ കെ ആന്റണിയുടേയും നേതൃത്വത്തില്‍ നടന്ന ഒരണസമരത്തില്‍ വിദ്യാര്‍ത്ഥികളുടെ പല ആവശ്യങ്ങളേയും സര്‍ക്കാര്‍ അനുഭാവപൂര്‍വ്വം പരിഗണിച്ചതിന്റെ ഊക്കിലിരിക്കുമ്പോഴാണ് മുണ്ടശേരിയുടെ വിദ്യാഭ്യാസ ബില്ല് അവതര

#ദിനസരികള് 1299 - കണികം

Image
  കുറച്ചു നാള്‍ മുമ്പത്തെ കഥയാണ്. ഒരാള്‍ എന്നെ കാണാന്‍ വന്നു. അദ്ദേഹം നല്ല പരിഭ്രാന്തിയിലായിരുന്നു. താന്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് അദ്ദേഹം തുടര്‍ച്ചയായി സംസാരിച്ചു. ലോകത്ത് തനിക്കു മാത്രമേ ഇത്തരത്തില്‍ പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നുള്ളു എന്ന ഭാവത്തിലായിരുന്നു ആ സംസാരമെല്ലാം തന്നെ. ഇനി എന്തു ചെയ്യും എന്തു ചെയ്യും എന്ന് ഇടക്കിടെ അദ്ദേഹം ചോദിച്ചുകൊണ്ടിരുന്നു. ഞാന്‍ അയാള്‍ക്കു പറയാനുള്ളതെല്ലാം ക്ഷമയോടെ കേട്ടുകൊണ്ടിരുന്നു. ഒരിക്കല്‍പ്പോലും ഇടയില്‍ കയറി സംസാരിക്കാനോ അദ്ദേഹം നേരിടുന്ന പ്രശ്നങ്ങളുടെ പ്രാധാന്യം കുറച്ചു കാണിക്കുന്ന വിധത്തില്‍ എന്തെങ്കിലും പറയാനോ ഞാന്‍ ഒരുമ്പെട്ടില്ല. ഒരു പത്തിരുപത് മിനുട്ട് സമയം ആ ആവലാതികളാകെ ഞാന്‍ കേട്ടിരുന്നു. അപ്പോഴേക്കും തനിക്ക് പറയാനുള്ളതെല്ലാം ഏകദേശം അദ്ദേഹം പറഞ്ഞു തീര്‍ത്തിരുന്നു. ഏറെ കഴിയുന്നതിനു മുമ്പേ തുടക്കത്തിലുണ്ടായിരുന്ന അദ്ദേഹത്തിന്റെ സംസാരത്തിന്റെ വേഗതയും പരിഭ്രാന്തിയും കുറഞ്ഞു വന്നു. അവസാനം അതൊരു മൌനത്തിലേക്ക് കടന്നു. പക്ഷേ അപ്പോഴും അദ്ദേഹം അസ്വസ്ഥനായിരുന്നുവെന്ന് ശരീരഭാഷ വെളിപ്പെടുത്തിക്കൊണ്ടിരുന്നു.             അദ്ദേഹം ഒട്ടൊന്ന് ശാന്

#ദിനസരികള് 1298 ഷെരീഫിന്റെ ചിത്രമുയര്‍ത്തുന്ന ചിന്തകള്‍

Image
  കെ . ഷെരീഫിന്റെ ഒരു ചിത്രമുണ്ട്. ദൂരെ ചക്രവാളത്തോട് ഒട്ടി ഇന്ത്യയുടെ ദേശീയ പതാക. തരിവെളിച്ചം വീണു കിടക്കുന്ന വര്‍ത്തുളാകാരത്തില്‍ ഒരു ഭുപ്രദേശം. ചുറ്റും കട്ടപിടിച്ച് ഇരമ്പിനില്ക്കുന്ന ഇരുട്ട്. ആ ഇരുട്ടില്‍ തിളങ്ങി , തുളഞ്ഞു കയറുവാന്‍ വെമ്പിനില്‍ക്കുന്ന മൂര്‍ച്ഛകള്‍. ഫലത്തില്‍ രാജ്യത്തിന്റെ അന്തസ്സത്തയെന്താണോ അതിനെ ബന്തവസ്സാക്കി നിറുത്തിയിരിക്കുന്ന അധികാരത്തിന്റെ അമിതവിന്യാസം. കര്‍ഷക സമരത്തിന്റെ ചൂളയില്‍ പൊരിഞ്ഞ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ ഈ ചിത്രം വ്യാഖ്യാനങ്ങള്‍ക്ക് അപ്പുറമുള്ള മുഴക്കങ്ങളെ സൃഷ്ടിക്കുന്നു.         ഈ മഹാരാജ്യത്തിന്റെ അടിസ്ഥാനമൂല്യങ്ങളെന്തൊക്കെ യാണെന്നാണോ നാം കരുതുന്നത് അതിനെയെല്ലാം ദേശീയ പതാക പ്രതിനിധീകരിക്കുന്നു. അതുകൊണ്ടുതന്നെ ചുറ്റും പരന്നിരിക്കുന്ന കൊടിയ ഇരുട്ടിലെ ഇത്തിരി വെട്ടത്തില്‍ ഒരു രാജ്യവും അതിന്റെ മൂല്യങ്ങളും തടങ്കലിലാക്കപ്പെട്ടിരിക്കുന്നുവെന്നാണ് ഷെരീഫ് കൈചൂണ്ടുന്നത്.             ' തടങ്കലാക്കപ്പെട്ടിരിക്കുന്ന രാജ്യം ' എന്ന പ്രയോഗം അക്ഷരാര്‍ത്ഥത്തില്‍ തന്നെ നടപ്പിലായിക്കഴിഞ്ഞിരിക്കുന്ന ഒരു ദശാസന്ധിയിലൂടെയാണ് നാം കടന്നു പോകുന്നതെന്

#ദിനസരികള് 1297 - അയോധ്യയും ശബരിമലയും ചെന്നിത്തലയും

  ശബരിമലയിലെ ആചാരണ സംരക്ഷണത്തിന് നിയമം കൊണ്ടുവരുവാന്‍ കച്ചകെട്ടിയിറങ്ങിയ ചെന്നിത്തലയ്ക്കും കൂട്ടര്‍ക്കും നേരെ ഇന്നൊരു ചോദ്യം എറിയപ്പെട്ടു. അയോധ്യാ കേസിലെ സുപ്രിംകോടതി വിധി മറികടക്കാനും ബാബറി മസ്ജിദ് മുസ്ലിംകങ്ങള്‍ക്കു തന്നെ തിരിച്ചു കിട്ടാനും ഉതകുന്ന വിധത്തില്‍ ഒരു നിയമം കൊണ്ടുവരാന്‍ കോണ്‍ഗ്രസിന് കഴിയുമോ , അതിന് ശ്രമിക്കുമോ എന്നതായിരുന്നു ആ ചോദ്യം. അയോധ്യ കേരളത്തിന്റെ വിഷയല്ലെന്നും രാജ്യത്തിന്റെ എല്ലാ വിഷയങ്ങളിലും പ്രതികരിക്കുവാന്‍ താന്‍ അശക്തനാണെന്നുമായിരുന്നു ചെന്നിത്തലയുടെ മറുപടി. ആ മറുപടി, ചെന്നിത്തലയുടെ മാത്രമല്ല കോണ്‍ഗ്രസ്സിന്റെ തന്നെ   ഇരട്ടത്താപ്പുകളെയെല്ലാം ആ പുറത്തു കൊണ്ടുവരുന്നതായി മാറി.             മറ്റൊരു മതത്തെക്കുറിച്ചോ അതിന്റെ നിലനില്പിനെക്കുറിച്ചോ എന്തിന് ഇന്ത്യ തന്നെ ഒരു ജനാധിപത്യരാജ്യമായി തുടരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചോ ചെന്നിത്തലയ്ക്ക് വേവലാതികളൊന്നുമില്ല. ഭൂരിപക്ഷം വരുന്ന ഹിന്ദു സമൂഹത്തിന്റെ വോട്ട് നേടാന്‍ ഏതൊക്കെ തരത്തില്‍ അവരെ പ്രീണിപ്പിക്കാം എന്നതുമാത്രമാണ് നോട്ടം. അതുകൊണ്ടാണ് ശബരിമലയെ വീണ്ടും ഒരു പിടിവള്ളിയായി ഉപയോഗിക്കാനും വരുന്ന നിയമസഭാ ഇലക്ഷനിലെ മുഖ്യഅ

#ദിനസരികള് 1296 - മേഘമാര്‍ഗ്ഗങ്ങളില്‍

  മേഘമാര്‍ഗ്ഗങ്ങളില്‍ എന്നൊരു കവിത വിഷ്ണുനാരായണന്‍ നമ്പൂതിരി എഴുതിയിട്ടുണ്ട്. പ്രസ്തുത കവിത, പ്രണയഗീതങ്ങള്‍ എന്ന സമാഹാരത്തിലാണ് ഉള്‍‌പ്പെടുത്തിയിരിക്കുന്നത്.             ജീവിതം യൌവനത്തോട് വിടപറഞ്ഞുകൊണ്ടിരിക്കുന്ന ഈ ദശാസന്ധിയില്‍ ഇനിയും പ്രണയഗീതങ്ങളുമായിരിപ്പാണോ എന്നൊരു ചോദ്യത്തിന് സാംഗത്യമുണ്ടെങ്കിലും എത്രമേല്‍ പ്രണയിച്ചാലും പിന്നേയും തേന്‍തുള്ളിപോല്‍ ഇത്തിരി പ്രണയം നിന്‍ ജീവനെ പൊതിയുന്നു എന്നാണല്ലോ. അതുകൊണ്ട്                         എനിക്കീ തേന്മാവിന്‍ചുവട്ടില്‍ നില്ക്കുമ്പോള്‍                         പകലിരവുകള്‍ വെറും നിഴലുകള്‍ - എന്ന കവിവചനത്തെ ഞാനും പിന്‍പറ്റുന്നു. പ്രണയത്തിനും മരണത്തിനും പ്രായമില്ല എന്ന ചിന്തയോട് ഐക്യപ്പെടുകയും ചെയ്യുന്നു.             നിമിഷ നേരത്തേക്കാണെങ്കിലും പ്രണയിനികള്‍ അവരുടെ സംയോഗങ്ങളില്‍ അനുഭവിക്കുന്നത് അത്യപൂര്‍വ്വമായ ആനന്ദമാണെന്ന് കവികള്‍ സാക്ഷ്യപ്പെടുത്തുന്നു. രോഗദാരിദ്ര്യജരാനരപീഢകളെക്കുറിച്ചുള്ള ആശങ്കകളൊന്നും ആ നിമിഷത്തില്‍ അവരെ തീണ്ടാറേയില്ല. ലോകാവസാനം വരെയും നീണ്ടുനില്ക്കുന്ന ഒരു മാസ്മരികലോകത്തിലേക്ക് അവര്‍ തള്ളിയിടപ്പെടുന്നു. ഈ ലോകത്തിലേക്ക്