Posts

Showing posts from March 4, 2018

#ദിനസരികള്‍ 332

            ഭാരതീയവും എന്നാല്‍ വൈദീകവുമായ എന്തിനേയും തുല്യതയില്ലാത്തതും വിമര്‍ശനാതീതവുമായ സ്ഥാനങ്ങളിലേക്ക് മാറ്റി പ്രതിഷ്ഠിച്ചുകൊണ്ട് വിശുദ്ധപരിവേഷം നല്കാനുള്ള ഒരു ശ്രമം പൊളിറ്റിക്കല്‍ ഹിന്ദുത്വയുടെ വക്താക്കളുടെ ഭാഗത്തുനിന്നും ഉണ്ടായിത്തുടങ്ങിയിട്ട് ഏറെ നാളുകളായിട്ടുണ്ടെങ്കിലും രാഷ്ട്രീയത്തിന്റെ അധികാരശ്രേണികളില്‍ ഇക്കാലങ്ങളിലുണ്ടായ മുന്നേറ്റത്തിന്റെ കൂടി ഗുണഫലങ്ങളെ ഉപയോഗിച്ചുകൊണ്ട് ആ ശ്രമം കൂടുതല്‍ ഫലവത്താക്കിമാറ്റിയെടുക്കുവാനുള്ള പ്രയത്നങ്ങളില്‍ സംഘപരിവാരം ബദ്ധശ്രദ്ധരാണെന്നതിന്റെ തെളിവാണ് പുരാണങ്ങളേയും ഐതിഹ്യങ്ങളേയും അവലംബിച്ചുകൊണ്ട് ഭാരതത്തിന്റെ ചരിത്രം രചിക്കുകയാണ് വേണ്ടതെന്ന പ്രചാരണത്തിന്റെ കേന്ദ്രബിന്ദു.ചരിത്രപരമായ ആധികാരികതയെന്നത് വാമൊഴികളായും നാടോടിപ്പാട്ടുകളായും നിലനിന്നുപോന്നിരുന്ന വീരേതിഹാസങ്ങളില്‍ പറയുന്നതാണെന്നും അതു ഒരു കാലഘട്ടത്തിന്റെ സത്യസന്ധമായ  ആഖ്യാനങ്ങളാണെന്നും ആവര്‍ത്തിച്ചുറപ്പിക്കുന്ന അത്തരം പ്രചാരണങ്ങള്‍ക്ക് ശാസ്ത്രീയമായ ചരിത്രാന്വേഷണത്തിന്റേയും കണ്ടെത്തലുകളുടേയും പിന്തുണ ആവശ്യമില്ലെന്നു വന്നാല്‍ പുരാണേതിഹാസാദികളില്‍ നിന്നും ഛേദിച്ചെടുത്ത കഥാപാത്രങ്ങളില്‍ തങ്ങള

#ദിനസരികള്‍ 331

“ കര്‍ദ്ദിനാളെന്താ രാജാവാണോ ? ” എന്നു ചോദിച്ചത് കേരളത്തിലെ ഏറ്റവും ഉയര്‍ന്ന ന്യായാസനമാണ്.ഭൂമിയിടപാടില്‍ കടുത്ത ആരോപണങ്ങള്‍ നേരിടുന്ന കര്‍ദ്ദിനാള്‍ ആലഞ്ചേരി   , കോടതിയില്‍ തനിക്കെതിരെ കേസെടുക്കരുതെന്ന നിലപാടു സ്വീകരിച്ചപ്പോഴാണ് ജനാധിപത്യവ്യവസ്ഥിതിയില്‍ നിയമവാഴ്ചയുടെ പ്രാധാന്യമോര്‍മിപ്പിച്ചുകൊണ്ട് കോടതി ഈ ചോദ്യം ഉയര്‍ത്തിയത്. ചോദ്യത്തിലെ ധ്വനി മനസ്സിലാക്കി മറുപടി പറയുന്നതിനു പകരം അതേ എന്നായിരുന്നു കര്‍ദ്ദിനാളിന്റെ ഉത്തരമെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.കര്‍ദ്ദിനാള്‍ നിയമത്തിന് മുകളിലാണെന്ന വാദം കോടതി തള്ളി.എല്ലാ പൌരന്മാരും രാജ്യത്തെ നിയമങ്ങള്‍ അനുസരിക്കാന്‍ ബാധ്യസ്ഥരാണെന്നും അതില്‍ നിന്ന് ഒരാള്‍ക്കും മാറി നില്ക്കുവാന്‍ കഴിയില്ലെന്നും കോടതി ഓര്‍മിപ്പിച്ചു.പക്ഷേ വിചിത്രമായ വാദമായിരുന്നു കര്‍ദ്ദിനാള്‍ മുന്നോട്ടു വെച്ചത്. കര്‍ദ്ദിനാളിനെതിരെ കേസെടുക്കാന്‍ എന്തായിരുന്നു പോലീസിന്റെ മുന്നിലുണ്ടായിരുന്ന തടസ്സം ? ഒരു മതനേതാവ് എന്നതിനപ്പുറം എന്തു നിയമപരിരക്ഷയാണ് കര്‍ദ്ദിനാളിന് അനുവദിക്കാനാകുക ? ആരോപണങ്ങളുമായി പരാതിക്കാര്‍ മുന്നോട്ടു വന്നപ്പോള്‍തന്നെ പോലീസ് കേസെടുക്കാനും പ്രാഥമികമായ അന്വേഷണം

#ദിനസരികള്‍ 330

(കേരളത്തിന്റെ പ്രിയപ്പെട്ട മുഖ്യമന്ത്രിക്ക് ഒരു തുറന്ന കത്ത് ) സര്‍, കേരളത്തിലെ പോലീസ് സേനയുടെ ആത്മവീര്യം വര്‍ദ്ധിപ്പിക്കാനും , നിഷ്പക്ഷത ഉറപ്പാക്കാനും മുഖ്യമന്ത്രി എന്ന നിലയില്‍ താങ്കള്‍ നല്കുന്ന പിന്തുണക്ക് ഞാന്‍ ആദ്യമായി അഭിനന്ദനങ്ങള്‍ അറിയിക്കട്ടെ.പുറത്തുനിന്ന് യാതൊരു വിധത്തിലുള്ള ഇടപെടലുകളും കൂടാതെ പോലീസ് ജനാധിപത്യപരമായും നീതിയുക്തമായും പ്രവര്‍ത്തിച്ചുകൊള്ളണമെന്ന സങ്കല്പത്തെ ഏതൊരു പൌരനും സഹര്‍ഷം സ്വാഗതം ചെയ്യും.എന്നാല്‍ അങ്ങയുടെ സങ്കല്പത്തിനും നിര്‍‌ദ്ദേശങ്ങള്‍ക്കും വിരുദ്ധമായ രീതിയിലാണ് നമ്മുടെ പോലീസ് സേന പ്രവര്‍ത്തിച്ചു വരുന്നതെന്ന വേദനാജനകമായ വസ്തുത അങ്ങയെ അറിയിക്കാന്‍ എനിക്ക് വിഷമമുണ്ടെങ്കിലും , സര്‍ക്കാറിനോട് ഉത്തരവാദിത്തമുള്ള ഒരുവന്‍ എന്ന നിലയില്‍ അതെന്റെ കടമയാണെന്ന തിരച്ചറിവിലാണ് ഈ തുറന്ന കത്തെഴുതാന്‍ ഞാന്‍ തയ്യാറാകുന്നത്. പോലീസിന്റെ ക്രമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഉദാഹരണങ്ങള്‍ എത്ര വേണമെങ്കിലും ചൂണ്ടിക്കാണിക്കാവുന്നതാണ്.ചിലതു സൂചിപ്പിക്കട്ടെ. ഞാന്‍ താമസിക്കുന്നത് മാനന്തവാടി പോലീസ് സ്റ്റേഷന്‍ പരിധിയിലാണ്. ഇക്കഴിഞ്ഞ ദിവസം മാനന്തവാടി പോലീസ് ഒരു ചെറുപ്പക്കാരനെ അറസ്റ്റു ചെ

#ദിനസരികള്‍ 329

(ബാലകവിത . ഇത് ഇനിയും നിരവധി തവണ എഡിറ്റു ചെയ്യപ്പെടും) കാവുണ്ട് കാവരികെ മരമുണ്ട് മരംമേലെ കൂടുണ്ട് കൂട്ടിലായ് കിളിയുണ്ട് കിളിക്കൊരു കുഞ്ഞുണ്ട് കുഞ്ഞിന് പശിയുണ്ട് പശിയാറ്റാന്‍ കായ് വേണം കതിര്‍ വേണം നീര്‍ വേണം കായ് തിന്ന് കതിര്‍ തിന്ന് നീര്‍ മോന്തി യിളവേല്ക്കേ മിഴിയൊന്നു മറിയുന്നുണ്ടേ സുഖമൊന്നു വിരിയുന്നുണ്ടേ! ഒറ്റമരപ്പോട്ടിലുറങ്ങും കുഞ്ഞാറ്റക്കിളിയേ കൂയ് കൂയ് ഇരുളിന്റെ കാളിമ കീറി പടയാളിപ്പാട്ടുകള്‍ പാടി പടയൊന്നു വരുന്നുണ്ടേ ഉറങ്ങാതെ കണ്‍മണിയേ നീ,യുറങ്ങാപ്പാട്ടുകള്‍പാടി നെറിയോടെ കാവലിരിക്കൂ കുഞ്ഞുറക്കത്തിന്റെ സ്വപ്നലോകങ്ങളില്‍ ചെന്നു ചേക്കേറിയാ ക്കണ്ണൊന്നടക്കവേ മഴുവാഞ്ഞു പതിക്കുന്നുണ്ടേ മരമൊന്നു ചെരിയുന്നുണ്ടേ ഝടുപടുതോം വീഴുന്നുണ്ടേ അടപടലം തകരുന്നുണ്ടേ. കനിയുതിരും കാടുകള്‍ തിങ്ങും വരും കാലം കൊയ്തുമെതിക്കാന്‍ കഴുവേറിക്കവികള്‍ പാടും തെറിയീരടിപെയ്യും രാവുകള്‍ ഇനിയെങ്ങനെയെങ്ങനെ വരുവാന്‍? ഇരുളില്‍‌പ്പൊരിയായി ജ്വലിക്കാന്‍ ?

#ദിനസരികള്‍ 328

“ What one democratically elected government can do another democratically elected government can undo. And vice versa “ തഥാഗതറോയി , ത്രിപുരയില്‍ ഇടതുപക്ഷ സര്‍ക്കാര്‍ സ്ഥാപിച്ച ലെനിന്‍ പ്രതിമ അക്രമാസക്തരായ സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ തകര്‍ത്തതിനെയും സി പി എമ്മിനെതിരെ നടക്കുന്ന അതിക്രമങ്ങളേയും ന്യായീകരിച്ചു നടത്തിയ ട്വീറ്റാണ്. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാര്‍ ചെയ്ത കാര്യങ്ങള്‍ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട മറ്റൊരു സര്‍ക്കാറിന് തിരുത്താവുന്നതാണ് എന്ന നിലപാടില്‍ അസ്വഭാവികമായി ഒന്നുമില്ല.എന്നു മാത്രമല്ല അത്തരത്തിലുള്ള തിരുത്തലുകള്‍ നമ്മുടെ രാജ്യത്ത് ധാരാളമായി നടന്നിട്ടുമുണ്ട്.പക്ഷേ ചോദ്യം അതല്ല. ആരെയാണ് ഇവിടെ സര്‍ക്കാര്‍ എന്ന് ത്രിപുരയുടെ ഗവര്‍ണര്‍ അംഗീകരിക്കുന്നത് ? ലെനിന്റെ പ്രതിമയെ എടുത്തുമാറ്റുവാനോ തകര്‍ത്തു കളയുവാനോ തീരുമാനിച്ചത് ഏതെങ്കിലും സര്‍ക്കാറല്ല , മറിച്ച് ഭ്രാന്തിളകിയ ഒരു സംഘം ആള്‍‌ക്കാരാണ് . അവരെയാണ് ഒരു സര്‍ക്കാറിന് പകരം വന്ന മറ്റൊരു സര്‍ക്കാര്‍ എന്ന് ഗവര്‍ണര്‍ വിശേഷിപ്പിച്ച് ഉയര്‍ത്തിക്കാണിക്കുന്നത്.തഥാഗത റോയിയുടെ പ്രസ്ഥാവന താനിരിക്കുന്ന

#ദിനസരികള്‍ 327

മധുവിന്റെ കൊലപാതകത്തോടെ വിശക്കുന്നവനെ വേട്ടയാടി തല്ലിക്കൊന്നവര്‍ എന്ന വിശേഷണം പേറാന്‍ വിധിക്കപ്പട്ടവരായി മലയാളികള്‍ മാറിക്കഴിഞ്ഞു. നമ്മുടെ കുറ്റബോധത്തിന്റെ ഏതൊക്കെ അച്ചുകളിലിട്ടു വാര്‍‌ത്തെടുത്താലും ഈ പാപഭാരത്തില്‍ നിന്നും മുക്തമാകാന്‍ കഴിയുന്ന ഒരു പ്രതിവിധിയും ഒരിക്കലും കണ്ടെത്താന്‍ കഴിയില്ല.മധു എന്ന രണ്ടക്ഷരം മലയാളികളുടെ എല്ലാ നാട്യങ്ങളേയും തച്ചുടക്കുന്ന , അവന്റെ എല്ലാ വീമ്പുകള്‍ക്കുമുകളിലും കരി പുരട്ടുന്ന , അവന്റെ എല്ലാ ഔന്നത്യങ്ങളുടേയും കൊമ്പൊടിക്കുന്ന പ്രതിബിംബമായി നിലകൊള്ളൂന്നു.ഏതൊക്കെ പ്രത്യയശാസ്ത്രങ്ങളുടെ സുവര്‍ണസിംഹാസനങ്ങളിലേറിനിന്നാലും മധു എന്ന രണ്ടക്ഷരം മാത്രം മതി മലയാളിയെ അല്പനാക്കിമാറ്റുവാന്‍. മധുവിനെ മറികടക്കാന്‍ നാം ആവോളം ശ്രമിച്ചു കഴിഞ്ഞു. അവന്റെ പേരില്‍ എഴുതപ്പെട്ട കവിതകളും കഥകളും ചിത്രങ്ങളും ശില്പങ്ങളുമൊക്കെ ആ മറികടക്കലിനെ ലക്ഷ്യം വെച്ചുകൊണ്ടുള്ളതായിരുന്നു.മധുവിനോട് മാപ്പു പറഞ്ഞുകൊണ്ടും പരിതപിച്ചുകൊണ്ടും അവന്റെ വിശപ്പിനോട് നമ്മള്‍ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് സ്വയം സമാശ്വസിച്ചു.നമ്മുടെ കവിതകളിലൂടെ വഴിഞ്ഞൊഴുകിയ കദനക്കടലില്‍ അവനെ തല്ലിക്കൊന്നതിന്റെ തീവ്രതയെ അലിയിച്

#ദിനസരികള്‍ 326

“ ഞങ്ങള്‍ തോറ്റവര്‍ പണ്ടേ ഉലകാകെയും ആണി- ന്നൊരുനാളിലുമട ങ്ങാത്തൊരാര്‍ത്തികള്‍‌ക്കെന്നും ബലിയാടുകള്‍ വേണം അവയെപ്പെറാന്‍ ഞങ്ങള്‍ അവയെയൂട്ടാന്‍‌ മുല അവയെപ്പോറ്റാന്‍ കൈകള്‍ അവ മാംസമായ് വീഴ്കേ മൂടുവാന്‍ കണ്‍കള്‍ , മിഴി തിരുമ്മിയടപ്പിക്കാന്‍ പാവമീ വിരലുകള്‍ അരുതെന്നൊതാനില്ല യൊരു വാല്മീകി ; കത്തി യ്ക്കലയാന്‍ കൊല്ലാന്‍ നമ്മ ളുണ്ടാക്കി തെരുവുകള്‍ മുടിയുന്നുണ്ടോരോരോ വെട്ടിലുമൊരു വനം ഇടിയുന്നുണ്ടോരോരോ കുത്തിലുമൊരു മുല ”             കണ്ണൂരിലെ അമ്മമാര്‍ എന്ന കവിതയില്‍ സച്ചിദാനന്ദന്‍ വരച്ചുകാണിക്കുന്ന പരിദേവനത്തിന്റെ തീക്ഷ്ണത അസാധ്യമാണ്.മകന്‍ മരിച്ചു മടിയില്‍ കിടക്കുമ്പോള്‍ ഒരമ്മ സന്തപിക്കാതിരിക്കുന്നതെങ്ങനെ ? ആ താപത്തിന്റെ ആഴമളക്കുന്നതെങ്ങനെ ?             ഞാനെഴുതിയത് , “ മകന്‍ മരിച്ചു മടിയില്‍ കിടക്കുമ്പോള്‍ ” എന്നാണ്. ആ പ്രയോഗത്തിന് ഒരു തലത്തില്‍ സാധ്യതയുണ്ടെങ്കിലും കണ്ണൂരിലെ കത്തിരാഷ്ട്രീയത്തിന്റെ വെളിച്ചത്തിലാകുമ്പോള്‍ കൊല്ലപ്പെട്ട് എന്നു തന്നെ എഴുതണം.ആ കൊല്ലപ്പെടലിന്റെ വേദന മരണപ്പെടലിനെക്കാള്‍ തീക്ഷ്ണവും തീവ്രവുമായിരിക്കും.മാനവികത അസ്തമിച്ച ഒരു സമൂഹ