Posts

Showing posts from March 25, 2018

#ദിനസരികള്‍ 353

            കര്‍ദ്ദിനാള്‍ ആലഞ്ചേരിയുടെ ദുഖവെള്ളി സന്ദേശം അതീവ ഗൌരവത്തോടെ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണെങ്കിലും നാഴികക്ക് നാല്പതുവട്ടം ജനാധിപത്യത്തിന്റേയും നിയമവാഴ്ചയുടേയും പ്രധാന്യത്തെപ്പറ്റി പ്രഘോഷിക്കുന്ന നമ്മുടെ മാധ്യമങ്ങള്‍ പ്രസ്തുത വിഷയത്തില്‍ വേണ്ടത്ര ഉള്‍ക്കാഴ്ചയോടെ പ്രതികരിച്ചുവോ എന്നത് സംശയമാണ്.എന്തുകൊണ്ടാണ് അത്തരമൊരു മൌനത്തിലേക്ക് അവര്‍ വഴിയൊഴിഞ്ഞത് എന്നതിനെക്കാള്‍ എങ്ങനെയാണ് ആലഞ്ചേരിയുടെ നിലപാട് അപകടകരമാകുന്നത് എന്ന് പരിശോധിക്കുന്നതാണ് ഉചിതമെന്ന് കരുതുന്നു.             രാഷ്ട്രനീതിയേയും ദൈവനീതിയേയും തൂക്കി നോക്കുമ്പോള്‍ വിശ്വാസികള്‍ പ്രാമുഖ്യം നല്കേണ്ടത് ദൈവ നീതിക്കാണെന്ന പ്രസ്താവനയില്‍ ഒരു വിശ്വാസിയെ സംബന്ധിച്ച് അസ്വാഭാവികമായി ഒന്നുമുണ്ടാവില്ലെന്നു മാത്രമല്ല , നല്ല വഴിയെ നടക്കാന്‍ കല്പിച്ച ദൈവത്തിന്റെ നിര്‍‌ദ്ദേശങ്ങളെ പിന്തുടരുന്നത് അവന് കൂടുതല്‍ ആശ്വാസപ്രദമായിരിക്കുകയും ചെയ്യും.എന്നാല്‍ അതൊരു വിശ്വാസിയെ സംബന്ധിച്ചും അവന്റെ ദൈവത്തിന്റെ നിയമത്തെ സംബന്ധിച്ചുമാണ്. ആ നിയമവും വിശ്വാസവും പ്രവര്‍ത്തിക്കുന്നത് ഭൌതികമായ തലത്തില്‍ നിന്നുകൊണ്ടല്ല , ആധ്യാത്മികമായ ഒരുടമ്പടിയെ പിന്‍പറ്റ

#ദിനസരികള്‍ 352

            മനുസ്മൃതിയില്‍ ശൂദ്രര്‍ക്കുള്ള ശിക്ഷാവിധികള്‍ പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ്. 1.ബ്രാഹ്മണരെക്കുറിച്ച് മോശമായി സംസാരിക്കുന്ന ശൂദ്രന്റെ നാവ് പിഴുതുകളയണം. അധ്യായം 8.5.270 2.ഒരു ശൂദ്രന്‍ ബ്രാഹ്മണന്റെ പേര് ഉച്ചരിക്കുകയോ അദ്ദേഹത്തിന്റെ ജാതിയെ അപമാനിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്താല്‍ പത്ത് ഇഞ്ച് നീളമുള്ള ഇരുമ്പ് ചുട്ടുപഴുപ്പിച്ച് അവന്റെ വായില്‍ തള്ളിക്കയറ്റണം 8.5.271 3.ഒരു ശൂദ്രന്‍ ഒരു ബ്രാഹ്മണനോട് എന്തെങ്കിലും പ്രത്യേക കാര്യം ചെയ്യുന്നതിന് ആജ്ഞാപിച്ചാല്‍ അവന്റെ വായിലും ചെവികളിലും തിളച്ച എണ്ണ ഒഴിക്കണം 8.5.272 4.ബ്രാഹ്മണന്റെ മുടിയിലേ താടിയിലോ കഴുത്തിലോ കാലുകളിലോ ലിംഗത്തിലോ ശൂദ്രന്‍ തൊടുന്ന പക്ഷം അവന്റെ കൈകള്‍ ഛേദിച്ചു കളയണം 8.5.283 5.ബ്രാഹ്മണന്റെ ഒപ്പം ഇരിക്കാന്‍ ഒരു ശൂദ്രന്‍ തയ്യാറായാല്‍ അവന്റെ ഇടുപ്പ് ചുട്ടുപൊള്ളിക്കുകയും നഗരത്തില്‍ നിന്നും അവനെ ഓടിച്ചു കളയുകയും വേണം 8.5.281 6.ശൂദ്രന്‍ കൈകൊണ്ടോ വടികൊണ്ടോ ഒരു ബ്രാഹ്മണനെ അടിച്ചാല്‍ അടികൊണ്ട ഭാഗം മനസ്സിലാക്കുകയും ശൂദ്രന്റെ ശരീരത്തില്‍ അതേ ഭാഗത്ത് നന്നായി പ്രഹരിക്കുകയും വേണം.ശൂദ്രന്‍ കൈ ഉപയോഗിച്ചാണ് അടിച്ചതെങ്കില്‍ ആ ക

#ദിനസരികള്‍ 351

             പണ്ടത്തെ കഥയാണ്. പത്താംക്ലാസു പരീക്ഷ എഴുതിക്കഴിഞ്ഞയുടനെ സന്യാസിക്കണം എന്ന ഉദ്ദേശത്തോടെ വീടുവിടുവാന്‍ തീരുമാനിക്കുന്നു.അതിന്റെ മുന്നോടിയായി ഒരു ഭാരതപര്യടനം പ്ലാന്‍ ചെയ്തു. അത്തരമൊരു പര്യടനത്തിന്റെ പ്രചോദനം ഗുരു നിത്യചൈതന്യയതിയായിരുന്നു. അദ്ദേഹം നടത്തിയ യാത്രകളെക്കുറിച്ചും അനുഭവങ്ങളെക്കുറിച്ചും എഴുതിയത് വായിച്ചാണ് ഭാരതമൊട്ടാകെ നീണ്ടുനില്ക്കുന്ന ഒരു യാത്ര വിഭാവനം ചെയ്തത്. ആ ഉദ്ദേശത്തോടെ വയനാട്ടില്‍ നിന്ന് കോഴിക്കോട് ഇടക്കിടക്ക് പോകാറുള്ള ശ്രീരാമകൃഷ്ണാശ്രമത്തിലെത്തി. അവിടെ എനിക്ക് പ്രിയപ്പെട്ട ബുദ്ധരൂപാനന്ദ എന്നൊരു സ്വാമിയുണ്ടായിരുന്നു. പുസ്തകക്കടയുടെ ചാര്‍ജ്ജ് അദ്ദേഹത്തിനായിരുന്നതുകൊണ്ട് ആ അടുപ്പം തുടരാന്‍ കഴിഞ്ഞു. പ്രശസ്ത എഴുത്തുകാരനായിരുന്ന സിദ്ധിനാഥാനന്ദസ്വാമിയായിരുന്നു ആ ആശ്രമത്തിലെ മറ്റൊരു ആകര്‍ഷണം.   ആശ്രമത്തില്‍ നിന്ന് വൈകിട്ടോടെ റയില്‍‌വേ സ്റ്റേഷനിലെത്തി തിരുവനന്തപുരത്തേക്ക് ഒരു ടിക്കറ്റെടുത്തു. തിരുവനന്തപുരത്തുനിന്നും കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിലെത്തി യാത്ര ആരംഭിക്കുക എന്നതായിരുന്നു ലക്ഷ്യം.പകല്‍ രണ്ടോ മൂന്നോ മണിക്ക് കന്യാകുമാരിയിലെത്തി.വിശപ്പ് കത്തിക്കാളുന്ന

#ദിനസരികള്‍ 350

             പ്രകൃതിയെ മെരുക്കിയെടുക്കുക എന്നത് എക്കാലത്തേയും മനുഷ്യവംശം അഭിമുഖീകരിച്ച ഏറ്റവും പ്രധാനപ്പെട്ട പ്രശ്നങ്ങളിലൊന്നാണ്.അങ്ങനെ മെരുക്കുന്നതിന്റെ ഭാഗമായി അവന്‍ മന്ത്രവാദങ്ങളെ ഉപയോഗിച്ചു. അവ തനിക്ക് കാവലായി നിലകൊള്ളുമെന്ന് ആഗ്രഹിച്ചു.തന്നെത്തന്നെ സമര്‍പ്പിച്ചുകൊണ്ട് പ്രകൃതി ശക്തികളെ ദേവതുല്യം ആരാധിക്കുവാനും അനുനയിപ്പിക്കുവാനും ശ്രമിച്ചു.അതിനായി അവന്‍ പ്രത്യേക നാടകരൂപങ്ങളെ ആവിഷ്കരിച്ചു.പാട്ടായും കഥയായും ആട്ടമായുമൊക്കെ അവന്‍ തന്റെ ആഗ്രഹങ്ങളെ ദേവതകളുടെ മുന്നില്‍ വെച്ചു.പ്രത്യേക ആരാധനാരീതികളെ പരുവപ്പെടുത്തിയെടുത്തി.അതില്‍ വിദഗ്ദരായ ആളുകളെ മാന്ത്രികനായും പുരോഹിതനായും ദൈവത്തിന്റെ പ്രതിപുരുഷനായുമൊക്കെ വണങ്ങി നിന്നുകൊണ്ട് നാം നമ്മുടെ ആധിദൈവികമായ ദുരിതങ്ങള്‍ക്ക് പോംവഴിയുണ്ടാക്കാന്‍ അവര്‍ ശ്രമിച്ചു.പോകെപ്പോകെ ആത്മാവിഷ്കാരങ്ങളുടെ വിവിധങ്ങളായ കൈവഴികളായി പരണമിക്കുകയും കലകള്‍ക്ക് കാരണമാകുകയും ചെയ്തു.വിശ്വാസത്തിന്റെ ഭാഗത്തു നിന്നാകട്ടെ, അവിശ്വാസത്തിന്റെ ഭാഗുത്തു നിന്നാകട്ടെ തനിക്ക് അസാധ്യമായ സംഗതികളെ സാധ്യമാക്കുന്നതിന് പ്രകൃതിയെ മാറ്റിയെടുക്കുക തന്നെ വേണം എന്ന ധാരണ രൂഢമൂലമായിരുന്നു. അത്തരം മ

#ദിനസരികള്‍ 349

            പാരമ്പര്യത്തെ ദ്വന്ദ്വാത്മകമായി പരിവര്‍ത്തിപ്പിക്കുന്ന തരം ദര്‍ശനമുള്ള അപൂര്‍വ്വം മലയാള കവിയാണ് കടമ്മനിട്ട എന്ന വിശേഷണത്തോടെ കടമ്മനിട്ടക്കവിതകളെക്കുറിച്ച് നരേന്ദ്രപ്രസാദ് എഴുതുന്നു :- “ നമ്മുടെ സംസ്കാരം എക്കാലത്തും രണ്ടു സ്വരങ്ങളില്‍ പാടാറുണ്ടായിരുന്നു.സ്വന്തം ശബ്ദത്തില്‍ പ്രപഞ്ചക്രിയ ഏറ്റു വാങ്ങുന്ന ശക്തനായ മാന്ത്രികന്റെ സ്വരമാണ് ഒന്ന്.ആജ്ഞാപിക്കുന്ന മനുഷ്യന്റെ കര്‍മ്മകാഹളമാണത്. മാന്ത്രികന്റെ യാന്ത്രികമായ പ്രപഞ്ച വീക്ഷണത്തെ നിഷേധിക്കുന്ന ഒരു ഭക്തന്റെ സ്വരമാണ് രണ്ടാമത്തേത് . കടമ്മനിട്ടയുടെ കവിതയിലാകട്ടെ അപരിചിതമായ ഒരനുപാതത്തില്‍ ഈ പ്രാചീന സ്വരപാരമ്പര്യങ്ങള്‍ പരസ്പരം ഇടയുന്നു പകരുന്നു ലയിക്കുന്നു ” നിര്‍മാണാത്മകതയോടൊപ്പം സംഹാരാത്മകതയും കൂടിച്ചേര്‍ന്ന് ഒരു കൈകൊണ്ട് പ്രഹരിക്കുമ്പോള്‍ മറുകൈകൊണ്ട് തലോടുന്നവളെപ്പോലെ സാമ്പ്രദായികതയെ വെല്ലുവിളിക്കുമ്പോഴും പാരമ്പര്യസിദ്ധമായ ഒരു താളക്രമത്തെ കടമ്മനിട്ട പിന്തുടരുന്നുണ്ട്. ആ താളമാണ് കടമ്മനിട്ടയുടെ കവിതയെ പ്രകൃതിയുമായി നിരന്തരം ബന്ധപ്പെടുത്തി സജീവമാക്കി നിലനിറുത്തുന്നത്.             നിഷേധിയായ ഒരുവന്‍ നിതാന്തമായ ജാഗ്രത പുലര്‍‌ത്തേണ്ട

#ദിനസരികള്‍ 348

            എന്റെ സ്കൂള്‍ കാലങ്ങളിലായിരിക്കണം അലഞ്ഞവര്‍ അന്വേഷിച്ചവര്‍ എന്ന നോവല്‍ വായിക്കാനിടയായിത്. രണ്ടാമതൊന്നു കൂടി വായിക്കാനിടവന്നിട്ടെങ്കിലും അവ്യക്തവും സുഖദവുമായ ഒരനുഭവമായി ഇപ്പോഴും ആ നോവല്‍ മനസ്സില്‍ തങ്ങി നില്ക്കുന്നുണ്ട്.ഇനിയൊന്നുകൂടി വായിച്ചാല്‍ അതങ്ങനെത്തന്നെ അവശേഷിക്കുമോയെന്ന കാര്യം സംശയമാണ്.ഏറെക്കാലങ്ങള്‍ക്കു ശേഷം പല രചനകളും വീണ്ടു വായിച്ചപ്പോള്‍ ആദ്യമനുഭവപ്പെട്ടതായ അനുഭൂതി അപ്രത്യക്ഷമായിട്ടുണ്ടെന്നത് അനുഭവമായി നില്ക്കുന്നു. പിന്നീട് ആ നോവലിനെ അദ്ദേഹം തന്നെ ഖസാക്കിന്റെ ഇതിഹാസത്തിന്റെ അസമര്‍ത്ഥമായ അനുകരണമാണെന്ന് തുറന്നു പറഞ്ഞുകൊണ്ട് തള്ളിപ്പറഞ്ഞുവെന്നത് ചരിത്രമാണ്   എന്തായാലും ആ നോവലിസ്റ്റ് മലയാള സാഹിത്യത്തിലും കലാലോകത്തും വളര്‍ന്നു തിടം വെച്ചു.നടനായി, നിരൂപകനായി, നാടകരചയിതാവും സംവിധായകനുമായി സാംസ്കാരികനായകനായി. ആര്‍ നരേന്ദ്രപ്രസാദ്   പേരിന് ആമുഖമാവശ്യമില്ലാതായി. നരേന്ദ്രപ്രസാദിന്റെ സാഹിത്യനിരൂപണങ്ങള്‍ സമാഹരിച്ച് എന്റെ സാഹിത്യനിരുപണങ്ങള്‍ എന്ന പേരില്‍ ഒരു പുസ്തകം ഡി സി ബുക്സ് പുറത്തിറക്കിയിട്ടുണ്ട്.വിമര്‍ശന രംഗത്ത് അദ്ദേഹം നല്കിയ ഈടുറ്റ സംഭാവനകള്‍ക്ക് നിദര്‍ശനമാണ് ആ പു

#ദിനസരികള്‍ 347

             ഫാറുക് കോളേജ് വീണ്ടും വിവാദത്തിലേക്ക് വരുന്നു.ഇത്തവണ ബുദ്ധിശൂന്യനായ ഒരധ്യാപകന്റെ അനാശാസ്യപ്രയോഗമാണ് ആ വിദ്യാലയത്തിനെ ഒരു മതപഠനശാലയെന്ന നിലയിലിലേക്ക് വലിച്ചു താഴ്ത്തിയത്.വത്തക്ക കടയില്‍ വില്‍ക്കാന്‍ വെച്ചിരിക്കുന്നതു പോലെ മുലകള്‍ കാട്ടിയാണ് പെണ്‍കുട്ടികളുടെ നടപ്പ് എന്നാണ് ഫാറൂക് ടീച്ചേഴ്സ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഒരധ്യാപകന്‍ പ്രസംഗിച്ചത്.മതം വിദ്യാലയങ്ങളിലേക്ക് കടന്നെത്തുകയും നിയന്ത്രണങ്ങളുടെ ചുവപ്പുകാര്‍ഡുകള്‍ പുറത്തെടുക്കുകയും ചെയ്യാന്‍ തുടങ്ങിയിട്ട് ഏറെ നാളുകളായെങ്കിലും കാമ്പസുകളെ ഇത്രത്തോളം എത്തിപ്പിടിക്കാനും കൈപ്പിടിയിലൊതുക്കാനും ശ്രമിക്കുന്നത് ആദ്യമായിട്ടായിരിക്കും.ഹോളി ആഘോഷിച്ച വിദ്യാര്‍ത്ഥികളെ തല്ലിച്ചതച്ചും ഇതേ കോളേജില്‍ തന്നെയാണല്ലോ.മതാത്മകമായ ഒരു ജീവിതത്തിന് കീഴടങ്ങിക്കൊണ്ട് നിരന്തരം നിയന്ത്രണങ്ങള്‍ വിധേയമായിക്കൊണ്ടേയിരിക്കുക എന്ന അനുശാസനങ്ങളെത്തന്നെയാണ് വിവിധ രീതികളില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. മതേതരതമായ ഒരു സമൂഹത്തിന്റെ അന്തസ്സിന് നിരക്കാത്ത വിധം തരംതാഴ്ന്നുകഴിഞ്ഞിരിക്കുന്നു.             അധ്യാപകന്റെ വത്തക്കാപ്രയോഗത്തിനെതിരെ ശക്തമായ പ്രതിഷ