Posts

Showing posts from July 9, 2017

#ദിനസരികള്‍ 94

      മാര്‍ക്സ് ജീവിച്ചിരുന്ന കാലഘട്ടത്തില്‍ സാമ്രാജ്യത്വം അതിന്റെ ഉച്ചകോടിയിലെത്തിയിരുന്നില്ല.വിപ്ലവം എന്നത് ഒഴിച്ചുകൂടാനാവാത്ത അനിവാര്യതയാണെന്ന് തൊഴിലാളികള്‍ ചിന്തിച്ചു തുടങ്ങിയിരുന്നില്ല. എന്നാല്‍ ലെനിനാകട്ടെ സാമ്രാജ്യത്വകാലഘട്ടത്തിലും സമൂലമായ ഒരു പരിവര്‍ത്തനത്തിന് വേണ്ടി തൊഴിലാളികള്‍ സര്‍വാത്മനാ സജ്ജരാകുകയും 1917ലെ ഒക്ടോബര്‍ വിപ്ലവമുയര്‍ത്തിയ തൊഴിലാളിവര്‍ഗ്ഗ മുന്നേറ്റത്തിന്റെ ഘട്ടത്തിലുമാണ് പ്രവര്‍ത്തനം സംഘടിപ്പിച്ചത്. വിപ്ലവത്തിലേക്ക് കുതിക്കുകയും വിപ്ലവാനന്തര വെല്ലുവിളികളെ നേരിടുകയും ചെയ്ത ഒരു അനുഭവസമ്പത്തിന്റെ പശ്ചാത്തലം കൂടി  ലെനിനുണ്ട്. അതുകൊണ്ടാണ് ലെനിനിസം എന്നു പറയുന്നത് , തൊഴിലാളിവര്‍ഗ്ഗ വിപ്ലവത്തിന്റെ പൊതുവായ അടവും നയവുമാകുമ്പോള്‍ത്തന്നെ തൊഴിലാളി വര്‍ഗ്ഗ സര്‍വാധിപത്യത്തിന്റെ നടത്തിപ്പുരീതി കൂടിയാകുന്നത്. ( Leninism is the theory and tactics of the proletarian revolution in general, the theory and tactics of the dictatorship of the proletariat in particular )             ഇതെല്ലാം മനസ്സില്‍ വെച്ചാവണം മാര്‍ക്സിസത്തിന്റെ പിന്നീടുള്ള വികാസമാണ് ലെനിനിസം എന്ന് സ്റ്റാലിന്

#ദിനസരികള്‍ 93

1 8 78 ല്‍   ജനിച്ച ജോസഫ് സ്റ്റാലിന്‍ 1922 മുതല്‍ 1953 ല്‍ മരിക്കുന്നതുവരെ സോവിയറ്റു കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അനിഷേധ്യമുഖമായിരുന്നു. ഉരുക്കുമനുഷ്യന്‍ എന്ന അപരനാമധേയത്തില്‍ അറിയപ്പെട്ട സ്റ്റാലിന് , രണ്ടാംലോകമഹായുദ്ധത്തില്‍ നാസികളുടെ മുന്നേറ്റത്തിന് തടയിടാന്‍‌ കഴിഞ്ഞതോടെ സോവിയറ്റ് യൂണിയനെ ലോകത്തിലെതന്നെ പ്രധാനശക്തിയാക്കി മാറ്റാന്‍ കഴിഞ്ഞു. ജനകീയമുന്നേറ്റങ്ങള്‍ക്ക് വിഘാതമായി നില്ക്കുന്നവരെ നേരിടുന്നതില്‍ സ്റ്റാലിന് സവിശേഷമായ ഒരു രീതിയുണ്ടായിരുന്നു. സ്റ്റാലിനിസം എന്ന് പിന്നീട് അറിയപ്പെട്ട ആ രീതി സോവിയറ്റ് യൂണിയനെ അജയ്യ ശക്തിയായി അക്കാലങ്ങളില്‍   നിലനിറുത്താന്‍ സഹായകമായി.സ്റ്റാലിന്‍ ആരംഭിച്ച പഞ്ചവത്സര പദ്ധതികളാണ് സോവിയറ്റ് യൂണിയനെ ഒരു കാര്‍ഷിക പ്രാധാന്യ സമൂഹത്തില്‍ നിന്ന് വ്യവസായവത്കരണത്തിലൂടെ ലോകശക്തിയാക്കി മാറ്റിയത്. റഷ്യയുടെ മുഖം മാറ്റിയെടുക്കുന്നതില്‍ സ്റ്റാലിന്റെ പങ്ക് അനിഷേധ്യമായിരുന്നു എങ്കിലും 1936 കളിലെ ഗ്രേറ്റ് പര്‍ജ്ജ് പോലെയുള്ള നീക്കങ്ങള്‍ മൂലം സ്റ്റാലിന് കടുത്ത വിമര്‍ശനങ്ങള്‍ കേള്‍‌ക്കേണ്ടിവന്നു. ലെനിന്റെ മരണത്തിനുശേഷം അദ്ദേഹത്തിന്റെ പിന്‍ഗാമിയായി അവരോധിക്കപ്പെട്ട സ്റ്റാ

#ദിനസരികള്‍ 92

ഇന്നത്തെ ഫോക്കസ് മനോരമയില്‍ രമേഷ് എഴുത്തച്ഛന്‍ എഴുതിയ മീന്‍‌തൊട്ടു കൂട്ടാം എന്ന ലേഖനം , വയനാട്ടിലെ സമൃദ്ധമായ മത്സ്യസമ്പത്തുകളെക്കുറിച്ച് മനോഹരമായി പ്രതിപാദിക്കുന്നു.എന്നുമാത്രവുമല്ല , വയനാട്ടില്‍ ജനിച്ചുവളര്‍ന്ന് ജീവിക്കുന്ന എന്നെപ്പോലെയുള്ളവര്‍ ചുറ്റുപാടുകളില്‍ പുലര്‍ന്നുപോരുന്ന ഇതര ജീവിവര്‍ഗ്ഗങ്ങളെക്കുറിച്ച് വേണ്ടത്ര ബോധവാന്മാരല്ല എന്ന് ഈ ലേഖനം ഓര്‍മിപ്പിക്കുക കൂടി ചെയ്യുന്നു. ജൈവവൈവിധ്യങ്ങളുടെ കലവറ എന്ന് വയനാടിനെ പുറത്തുനിന്നുള്ള പ്രകൃതിസ്നേഹികള്‍ പുകഴ്ത്തിപ്പറയുമ്പോള്‍ ശരിയാണ് എന്ന് വെറുതെ തലയാട്ടുകയല്ലാതെ , ഈ പ്രകൃതിയെക്കുറിച്ച് പഠിക്കുവാനോ ചെറിയതരത്തിലെങ്കിലും എന്തെങ്കിലും ധാരണ ഉണ്ടാക്കിയെടുക്കുവാനോ പുതിയ തലമുറ തയ്യാറാകുന്നില്ല എന്നത് വയനാടിന്റെ ശാപമാണ്. വികസനപ്ര വര്‍ത്തനങ്ങളെക്കുറിച്ചുണ്ടാകുന്ന ചര്‍ച്ചകളില്‍ നമ്മുടെ ആവാസവ്യവസ്ഥയുടെ സംരക്ഷണത്തിന് കൊടുക്കേണ്ട പ്രാധാന്യത്തെക്കുറിച്ച് നാം അജ്ഞരാണ്. പ്രകൃതിയെക്കുറിച്ചുള്ള ഈ ധാരണക്കുറവ്, സമീപഭാവിയില്‍ത്തന്നെ വയനാടിന്റെ ജൈവവ്യവസ്ഥിതിക്കും അതുവഴി മനുഷ്യജീവിതത്തിനും വലിയ വെല്ലുവിളിയായിത്തീരും എന്ന കാര്യത്തില്‍ സംശയമില്ല.             ര

#ദിനസരികള്‍ 91

“ ഒരു നഗരത്തിൽ അനീതി നടന്നാൽ സൂര്യാസ്തമയത്തിനു മുൻപ് അവിടെ കലാപമുണ്ടാവണം. ഇല്ലെങ്കിൽ ഇരുട്ടും മുൻപ് ആ നഗരം കത്തിയമരണം “ എന്ന ബ്രെഹ്തിയന്‍ വചനത്തെ , സ്വന്തം ചോരകൊണ്ട് കുറിച്ചിട്ട വിദ്യാര്‍ത്ഥി സംഘടനയാണ് എസ് എഫ് ഐ. സമരപോരാട്ടങ്ങളുടെ കനല്‍ വഴികള്‍ ആ പ്രസ്ഥാനത്തിന് അന്യമായിരുന്നില്ല. നിലപാടുകളുടെ സത്യസന്ധതയും സമരോത്സുകമായ മുദ്രാവാക്യങ്ങളും സമരഭൂമികകളിലെ സമാനതകളില്ലാത്ത പ്രസ്ഥാനമായി എസ് എഫ് ഐയെ പരിവര്‍ത്തിപ്പിച്ചു. ആ തീക്ഷ്ണസമരങ്ങളുടെ ശലാകകളില്‍ അടിപതറി വെന്തെരിഞ്ഞ എത്രയോ ജനാധിപത്യവിരുദ്ധശക്തികളെ നാം കണ്ടുകഴിഞ്ഞു ? വിദ്യാര്‍ത്ഥിരാഷ്ട്രീയത്തിന്റെ സഫലമായ ആ മുന്നേറ്റങ്ങള് ‍ക്ക് കേരളത്തിലെ ജനത നന്ദി പറയുക തന്നെ വേണം.             ഇങ്ങനെയൊക്കെയാണെങ്കിലും കാമ്പസുകളില്‍ നിന്ന് രാഷ്ട്രീയത്തെ തുടച്ചുമാറ്റുക എന്ന ആവശ്യത്തിന് ചൂട്ടുപിടിച്ച് മുന്നിട്ടിറങ്ങിയ മാനേജുമെന്റുകള്‍ക്ക് സ്തുതിപാഠകരായി നമ്മുടെ മാധ്യമങ്ങളടക്കം രംഗത്തുവന്നപ്പോള്‍ കാമ്പസുകളിലെ രാഷ്ട്രീയപ്രവര്‍ത്തനം അനിവാര്യമായ ഒരു സാമൂഹ്യമുന്നേറ്റത്തിന്റെ ഭാഗമാണെന്ന വസ്തുത നാം മറന്നു. കച്ചവടം മാത്രം ലക്ഷ്യം വെച്ച് നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ

#ദിനസരികള്‍ 90

യാത്രയിലാണ്. നീയും ഞാനും അവനും അവളും പൂവും പുല്ലും പുഴുവും അനാദിയായ കാലത്തിലൂടെ , അജ്ഞാതതീരങ്ങളിലേക്കുള്ള യാത്രയിലാണ്.എപ്പോള്‍ തുടങ്ങി ? റിയില്ല. എപ്പോള്‍ ഒടുങ്ങും ? അതുമറിയില്ല. ഞാന്‍ നിന്റേയും നീ എന്റേയും കൈപിടിച്ചിരിക്കുന്നു. പരസ്പരം ഒരിക്കലും വേര്‍പിരിയാത്ത പോലെ . പക്ഷേ വെറുതെയാണ്. അടുത്തുതന്നെ പ്രത്യക്ഷപ്പെട്ടേക്കാവുന്ന ഒരു ചുഴിയിലേക്ക് നിപതിക്കവേ നാം രണ്ടാവുന്നു. പിരിഞ്ഞ് രണ്ടുതീരങ്ങളിലേക്ക് കൂപ്പുകുത്തുന്നു. അനാദിയായ തീരങ്ങളിലേക്കുള്ള ഒഴുക്കിലെ തരികളാകുന്നു. അല്പകാലത്തിന് ശേഷം ഒരിക്കലും മറക്കില്ലെന്ന് , പിരിയില്ലെന്ന് അഭിമാനിച്ചവര്‍ , അഹങ്കരിച്ചവര്‍ പരസ്പരം മറന്നേപോകുന്നു.             വാസനാബന്ധങ്ങളുടെ തീക്ഷ്ണത.ഉടലുവീഴുവോളം തുടരുന്ന ജാഗ്രത.വീണാല്‍ കഴിഞ്ഞു. തിലകംചാര്‍ത്തി , ചീകിയുമഴകായി പലനാള്‍ പോറ്റിയ പുണ്യശിരസ്സുകള്‍ ധൂളികളായി പൊടിഞ്ഞമരുന്നത് നാം എത്രയോ കണ്ടു. ഇനിയും എത്രയോ കാണാനിരിക്കുന്നു. എങ്കിലും ചൂടിയ കിരീടങ്ങള്‍ ഒരിക്കലും താഴെ വെക്കേണ്ടിവരില്ലെന്നും വെഞ്ചാമരങ്ങളും പട്ടുചാവട്ടകളും ചക്രവര്‍ത്തിപ്പട്ടങ്ങളും തനിക്കെന്നും അധീനമായിരിക്കുമെന്നും നാം ഊറ്റംകൊള്ളുന്നു. പഴുത്തി

#ദിനസരികള്‍ 89

നടി ആക്രമിക്കപ്പെട്ട കേസില്‍ കേരളം പ്രതീക്ഷിച്ചിരുന്നപോലെ ദിലീപ് എന്ന നായകന്‍ പ്രതിനായകനായി അറസ്റ്റുചെയ്യപ്പെട്ടു.താന്‍ വിശുദ്ധനാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ദിലീപിന്റെ അമിതാവേശം സംശയത്തിന്റെ കണ്ണുകളില്‍ നിന്നും അയാളെ മുക്തനാക്കിയിരുന്നില്ല എന്നുമാത്രവുമല്ല കേരളത്തിലെ ജനങ്ങള്‍ക്ക് ദിലീപിന്റെ പുനര്‍വിവാഹവും അതിലേക്കു നയിച്ച “ നിര്‍മിക്കപ്പെട്ട “ സാഹചര്യങ്ങളേയും അത്ര പെട്ടെന്ന് ഉള്‍‌ക്കൊളളാനും കഴിഞ്ഞിട്ടില്ല.ആയതിനാല്‍ ദിലീപ് എന്ന നടന്‍ അത്ര നിഷ്കളങ്കനല്ല എന്ന ധാരണയാണ് ജനങ്ങളിലുള്ളത്. ഈ പശ്ചാത്തലത്തില്‍ ദിലീപിന്റെ അറസ്റ്റ് കൂടിയാകുമ്പോള്‍ നാടന്‍ ശൈലിയില്‍ ‘ അയാള്‍ക്കങ്ങനെ വേണം ’ എന്നു ചിന്തിക്കുന്നവരായി ജനങ്ങളില്‍ ഭൂരിപക്ഷവും മാറിയാല്‍ അതില്‍ അത്ഭുതപ്പെടേണ്ടതില്ല.എന്തായാലും കുറ്റവാളി അറസ്റ്റുചെയ്യപ്പെട്ടല്ലോ. ഇനി വേണ്ടത് കോടതയില്‍ നിന്നും ഊരിപ്പോകാതെ നോക്കലാണ്. ശക്തമായ തെളിവുകളുടെ സഹായത്തോടെ ഇനിയൊരിക്കലും മലയാളസിനിമയില്‍ ഇത്തരം പ്രവണതകള്‍ ആവര്‍ത്തിക്കപ്പെടാത്ത തരത്തിലുള്ള ശിക്ഷകൂടി വാങ്ങിക്കൊടുക്കാന്‍ നമ്മുടെ പോലീസിന് കഴിഞ്ഞാല്‍ അത് അവരുടെ കിരീടത്തിലെ എക്കാലത്തേയും മികച്ച ഒരു പൊന്

#ദിനസരികള്‍ 88

ദേശാഭിമാനിയുടെ എഡിറ്റോറിയല്‍ പേജില്‍ ഉള്ളതുപറഞ്ഞാല്‍ എന്ന പംക്തിയില്‍ ശതമന്യു എഴുതിയ കാക്കിക്കുള്ളിലെ കാവിഹൃദയം എന്ന കുറിപ്പ് സാക്ഷരകേരളത്തില്‍ ഏറെ ഒച്ചപ്പാടുകളുണ്ടാക്കിയ സമകാലികസംഭവങ്ങളോടുള്ള കൃത്യമായ പ്രതികരണമാകയാല്‍ വളരെ പ്രസക്തമാണ്. ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് കേരളത്തിലാകെ സമരപരിപാടികള്‍ സംഘടിപ്പിച്ച പ്രതിപക്ഷകക്ഷികളുടെ നേതാവ് കെ സുധാകരന്‍തന്നെ നെഹ്റു ഗ്രൂപ്പ് ചെയര്‍മാനും ജിഷ്ണു പ്രണോയിക്കേസില്‍ പ്രതിയുമായ കൃഷ്ണദാസിനെ രക്ഷിക്കാന്‍ ഇറങ്ങിയതും പ്രതിപക്ഷകക്ഷികളുടെ കണ്ണിലെ കൃഷ്ണമണിയായിരുന്ന സെന്‍ കുമാര്‍ എന്ന മുന്‍ ഡി ജി പിയുടെ തനിനിറം പുറത്തുവന്നതും അതോടൊപ്പം ശ്രീനിവാസന്റേയും ജോയിമാത്യുവിന്റേയും പുറംപൂച്ചൂകളേയും ശതമന്യൂ തുറന്നു കാണിക്കുന്നുണ്ട്. ഇടതുപക്ഷത്തിനെതിരെ , സൂക്ഷ്മമായി പറഞ്ഞാല്‍ സി പി ഐ എമ്മിനെതിരെ ഏതെങ്കിലും തരത്തിലുള്ള നിലപാടുകള്‍ സ്വീകരിക്കുന്നവരെ പാടിപ്പുകഴ്ത്തി നിഷ്കളങ്കരും സത്യസന്ധരുമാക്കി മാറ്റുന്ന മാധ്യമവൈതാളികത്വത്തിന്റെ കെട്ട സ്വഭാവം സെന്‍കുമാറിന്റെ വിഷയത്തില്‍ നാം കണ്ടതാണ്. കോടതിവിധിയുടെ പശ്ചാത്തലത്തില്‍ അധികാരസ്ഥാനത്ത് തിരിച്ചെത്തിയ സെന്‍കുമാറിനെ