Posts

Showing posts from January 6, 2019

#ദിനസരികള്‍ 638

ഇന്ത്യന് ‍ നാഷണല് ‍ കോണ് ‍ ഗ്രസ്സിന്റെ പ്രസിഡന്റായ രാഹുല് ‍ ഗാന്ധിയുടെ നീക്കങ്ങളെ വളരെ ആകാംക്ഷയോടെയും താല്പര്യത്തോടെയും വീക്ഷിക്കുന്ന ഒരാളാണ് ഞാന് ‍ . ബി ജെ പിക്കെതിരെയുള്ള മതേതര ശക്തികളുടെ നീക്കങ്ങള് ‍ ക്ക് കുന്തമുനയാകേണ്ട ഒരു പ്രസ്ഥാനവും അതിന്റെ അമരക്കാരനും ജനാധിപത്യ മൂല്യങ്ങളില് ‍ വിശ്വസിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്ന ആരിലും താല്പര്യമുണ്ടാക്കുമല്ലോ.ആ അര് ‍ ത്ഥത്തില് ‍ ഇന്ത്യയുടെ രാഷ്ടീയ രംഗത്ത് ഫലപ്രദമായ ചില നീക്കങ്ങള് ‍ ഈ അടുത്ത കാലങ്ങളില് ‍ അദ്ദേഹം നടത്തിയെന്നും ഒരു നേതാവിന്റെ പാടവം പ്രകടിപ്പിച്ചു തുടങ്ങിയെന്നും പപ്പുമോന് ‍ എന്ന ദുരവസ്ഥയില് ‍ നിന്നും വിമോചിതനായിട്ടുണ്ടെന്നും ഞാന് ‍ വിചാരിച്ചതാണ്. എന്നാല് ‍ യാഥാസ്ഥിതിക വലതു പക്ഷത്തിന്റെ പരമാവധിയില് ‍ ജീവിക്കുന്ന ഒരു വെറും ബുത്തൂലെവല് ‍ കോണ് ‍ ഗ്രസുകാരന് ‍ മാത്രമാണ് താനെന്ന് ശബരിമലയിലെ യുവതിപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രിംകോടതി പ്രഖ്യാപിച്ച വിധിയോടുള്ള നിലപാടു മാറ്റത്തോടെ അദ്ദേംഹം തെളിയിച്ചിരിക്കുന്നു. സ്ത്രീവിരുദ്ധവും തുല്യതയുടെ നിഷേധമായുമാണ് രാഹുല് ‍ ഗാന്ധി ശബരിമലയില് ‍ സ്ത്രീകളെ പ്രവേശിപ്പിക്ക

#ദിനസരികള്‍ 637

കേരള ചരിത്രപഠനങ്ങളില് ‍ വേലായുധന് ‍ പണിക്കശേരി പ്രാചീന കേരളത്തിലെ കുറ്റങ്ങളെക്കുറിച്ചും അവയ്ക്കുള്ള ശിക്ഷകളെക്കുറിച്ചും വിവരിക്കുന്നുണ്ട്.മൂവായിരത്തി അഞ്ഞൂറോളം കൊല്ലത്തിന്റെ ‘മഹത്തായ’ പാരമ്പര്യത്തിന്റെ പിന്തുടര് ‍ ച്ച അവകാശപ്പെട്ടു പോരുന്ന നമ്മള് ‍ എത്രമാത്രം നിഷ്ഠൂരവും മനുഷ്യത്വരഹിതവുമായ കാലങ്ങളിലൂടെയാണ് കടന്നുപോന്നതെന്ന് ഈ വിവരണം വ്യക്തമാക്കും.പാടിപ്പുകഴ്ത്തുന്നതൊന്നുമല്ല നമ്മുടെ ചരിത്രമെന്നും അതു ജാതിയെ അടിസ്ഥാനപ്പെടുത്തിയ ഉച്ചനീചത്വങ്ങളുടെ വലയില് ‍ കുടുങ്ങിക്കിടന്നതായിരുന്നുവെന്നും ഏതൊരു സാമൂഹികസാഹചര്യങ്ങളേയും പരിശോധിക്കുന്നത് ജാതീയമായ ബോധ്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നെന്നും വിധി നിശ്ചയിച്ചിരുന്നത് സവര് ‍ ണ സങ്കല്പങ്ങളെ പിന് ‍ പറ്റിക്കൊണ്ടായിരുന്നുവെന്നുമുള്ള നമ്മുടെ ചരിത്രത്തെ മറച്ചു വെച്ചുകൊണ്ട് മാനവികതയുടേയും മഹാബലിക്കാലത്തിന്റേയും പുറംപൂച്ചുകളില് ‍ അധികകാലം മുഖം മറച്ചു വെയ്ക്കാന് ‍ നമുക്ക് കഴിയില്ലെന്നുതന്നെയാണ് ഇത്തരം പുസ്തകങ്ങള് ‍ വര് ‍ ത്തമാനകാലത്തോട് പറയുന്നത്. അതുകൊണ്ട് പഴയ കാലത്തെക്കുറിച്ച് അഭിരമിക്കുന്ന ഒരു ജനതയെ വീണ്ടും വീണ്ടും എന്തായിരുന്നു നമ്മുടെ പഴയ

#ദിനസരികള്‍ 636

ഹര് ‍ ത്താലിനെതിരെയുള്ള ബോധവത്കരണങ്ങളും പ്രതിഷേധങ്ങളും എന്നത്തേയുംകാള് ‍ ശക്തിപ്പെട്ടു വന്നിരിക്കുന്നു.അതുകൊണ്ടുതന്നെ ഈ ഒരു സമര രീതി ആധുനികകാലത്തിന് ചേര് ‍ ന്നതാണോയെന്ന് പരിശോധിച്ചു നോക്കുവാന് ‍ സമൂഹത്തിനിടയില് ‍ പ്രവര് ‍ ത്തിക്കുന്ന - ഹര് ‍ ത്താല് ‍ ഒരു പ്രതിഷേധ രീതിയാണ് എന്നു വിശ്വസിക്കുന്ന - കക്ഷികളും പ്രവര് ‍ ത്തകരും തയ്യാറാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കേരളത്തില് ‍ ഈ സമരരീതി ഇത്രയധികം എതിര് ‍ പ്പു നേടിയെടുത്തത് ബി ജെ പി ഈ അടുത്ത കാലത്ത് അടിക്കടി നടത്തിയ അനാവശ്യഹര് ‍ ത്താലുകളാണ്. എന്തുകൊണ്ടാണെന്ന് ജനങ്ങളെ കൃത്യമായി ബോധ്യപ്പെടുത്താന് ‍ കഴിയാത്തതുകൊണ്ട് സ്വാഭാവികമായും അതിനെതിരെയുള്ള പ്രതിഷേധങ്ങള് ‍ ശക്തമാകുകയും ഒരു ഹര് ‍ ത്താല് ‍ വിരുദ്ധവികാരം ഉടലെടുക്കുകയും ചെയ്തു. ഏറ്റവും അവസാനത്തെ സമരമാര് ‍ ഗ്ഗത്തെ ആദ്യംതന്നെ പ്രഖ്യാപിക്കുന്ന രീതി ഹര് ‍ ത്താലിന്റെ വിശ്വാസ്യതയെ തകര് ‍ ത്തു. കാലൊടിഞ്ഞ രോഗിക്ക് പോസ്റ്റുമോര് ‍ ട്ടം ചെയ്യുന്നതുപോലെയാണ് ചില രാഷ്ട്രീയ പാര് ‍ ട്ടികള് ‍ ഹര് ‍ ത്താല് ‍ പ്രഖ്യാപിച്ചത്. അതുകൊണ്ടുതന്നെ ഇങ്ങനെ പ്രഖ്യാപിക്കപ്പെട്ട ഹര് ‍ ത്താല് ‍ ജ

#ദിനസരികള്‍ 635

ആനന്ദ്, രാമരാജ്യം എന്ന ലേഖനത്തില് ‍ പറയുന്നു -“ഒരു സഹോദരന് ‍ മൂലം രാജ്യത്തുനിന്നും നിഷ്കാസിതനായവനായിരുന്നു രാമന് ‍ .ആ മുറിവ് ദേശാന്തര യാത്രയിലത്രയും രാമന്റെ ഉള്ളില് ‍ ഉണങ്ങാതെ കിടന്നു.അതുകൊണ്ട് സഹോദരന്മാരെ ഒന്നിച്ചു കാണുമ്പോഴൊക്കെ രാമന്റെ മനസ്സില് ‍ നിന്ദയും പകയും ജ്വലിച്ചുവെങ്കില് ‍ അത്ഭുതപ്പെടാനില്ല.സുഗ്രീവനെക്കൊണ്ട് ബാലിയോട് യുദ്ധം ചെയ്യിച്ചപ്പോഴും വിഭീഷണനെ രാവണനുനേരെ തിരിച്ചു വിട്ടപ്പോഴും തനിക്കു നേരിടേണ്ടി വന്ന അവസ്ഥ മറ്റുള്ളവരിലും കണ്ടു സമാധാനിക്കുകയായിരുന്നു രാമന് ‍ .നാടിനെ മാത്രമല്ല പത്നിയെക്കൂടി ഉപേക്ഷിച്ച് കൂടെപ്പോരാന് ‍ തയ്യാറായ ലക്ഷ്മണന്റെ വ്യഥയിലും മറ്റേ സഹോദരനോടുള്ള പ്രതികാരം സാക്ഷാത്കരിച്ച് തൃപ്തിപ്പെടുകയായിരുന്നു രാമനെന്ന് തോന്നും.” “സ്വന്തം ദേശത്തു നിന്നും വംശത്തില് ‍ നിന്നും വേര് ‍ ‌പെട്ടു പോകാന് ‍ ‌ നിര് ‍ ബന്ധിതനായ ഈ ആര്യന് ‍ അന്യരായ മറ്റു ദേശക്കാരേയും വംശക്കാരേയും വെറുക്കാന് ‍ തുടങ്ങി.അവരെ താണതരം മനുഷ്യരായി രാക്ഷസന്മാരും വാനരന്മാരും പക്ഷികളുമൊക്കെയായിത്തന്നെ മാത്രം രാമന് ‍ കണ്ടു.” “ ഈ രാമനായിരിക്കുന്നു ഇന്ന് ആര്യാവര് ‍ ‌ത്തത്തിന്റെ ലഹരി.രാമന്റെ സംസ

#ദിനസരികള് 634

സ്വാമിയേ ശരണമയ്യപ്പാ. കൌമാര കുതൂഹലങ്ങള് ‍ ക്കുശേഷം എനിക്ക് ദൈവങ്ങളിലൊന്നും ഇക്കാലം വരെ വിശ്വാസമുണ്ടായിരുന്നില്ല. എന്നു മാത്രവുമല്ല ദൈവമുണ്ടാകണമെന്ന് ആത്മാര് ‍ ത്ഥമായി ആഗ്രഹിച്ചു കൊണ്ട് ഞാന് ‍ ദൈവത്തിനെ സ്ഥാപിച്ചെടുക്കാന് ‍ ശ്രമിച്ചിട്ടുമുണ്ട്. എന്നാല് ‍ നാളിതുവരെ മനുഷ്യന്റെ ജീവിതത്തില് ‍ ഒരു ദൈവത്തിനുള്ള സ്ഥാനം കണ്ടെത്താന് ‍ എനിക്കു കഴിഞ്ഞിരുന്നില്ല. മാത്രവുമല്ല കൂടുതല് ‍ കൂടുതല് ‍ ചിന്തിക്കുന്തോറും ഈ പ്രപഞ്ചത്തില് ‍ ദൈവത്തിന് ഒരു സ്ഥാനവുമില്ല എന്ന കാര്യമാണ് വെളിവായി വന്നത്. സത്യം പറയണമല്ലോ എവിടെയെങ്കിലും ദൈവത്തെ സ്ഥാപിച്ചെടുക്കാന് ‍ കഴിയുമെങ്കില് ‍ പ്രപഞ്ചം അപാരസാന്ദ്രതയില് ‍ ഒരു കോസ്മിക് എഗ്ഗായിരുന്ന സമയത്തുമാത്രമാണ്. പുറത്തു നിന്നും അല്ലെങ്കില് ‍ അകത്തുനിന്നും ഒരു ബലം പ്രയോഗിക്കപ്പെടാതെ ഈ പ്രപഞ്ചം എങ്ങനെ വികസിച്ചു വന്നു എന്ന ചോദ്യം ഇത്തിരി കുഴക്കുന്നതാണ്. ( എക്സ്പാന് ‍ റിംഗ് യൂണിവേഴ്സ് എന്ന സങ്കല്പം വിശദീകരിക്കുവാന് ‍ ഫസ്റ്റ് ത്രി മിനുട്സ് എന്നൊക്കെയുള്ള പുസ്തകങ്ങളുണ്ടെന്നു കേള് ‍ ക്കുന്നു.) വേണമെങ്കില് ‍ നമുക്കു ദൈവത്തെ അവിടെ പ്രതിഷ്ഠിക്കാം, സത്യമെന്താണെന്ന് ശാ

#ദിനസരികള് 634

            മമ്മൂട്ടിയും മോഹന്‍ലാലും വിമര്‍ശനത്തിന് അതീതരാണോ ? അവരുടെ സിനിമകളെക്കുറിച്ച് ആരെങ്കിലും പ്രതികൂലമായോ വിമര്‍ശനാത്മകമായോ ഒരഭിപ്രായം പറഞ്ഞാലുടനെ വെട്ടുക്കിളിക്കൂട്ടത്തെപ്പോലെ ചാടിവീണ് ആക്രമിക്കുന്ന ഒരു പറ്റത്തെ എപ്പോഴും കാണാം. ഇവര്‍ ആരാധകരെന്ന വിശേഷണത്തില്‍ പെടുന്നു. അവര്‍ തെറി വിളിച്ചും ഒച്ച വെച്ചു ഭയപ്പെടുത്തിയും വിമര്‍ശകരുടെ വാ അടപ്പിക്കാന്‍‌ ബദ്ധപ്പെടുന്നു.ഒരു മൂല്യവുമില്ലാതെ നടന്മാര്‍ കാട്ടിക്കൂട്ടുന്ന പൊങ്ങച്ചങ്ങളേയും വീരസ്യങ്ങളേയും നെഞ്ചേറ്റിക്കൊണ്ടു നടക്കുന്ന ഇത്തരം അധോമുഖവാമനരുടെ പ്രാകൃതകൂട്ടങ്ങള്‍, ജനങ്ങളുടെ ഇടയില്‍ തെറ്റായ സന്ദേശം പരത്തുന്ന സിനിമകളെക്കുറിച്ചുപോലും വിമര്‍ശനാത്മകമായി പ്രതികരിക്കാന്‍ സാധിക്കാത്ത അന്തരീക്ഷം സൃഷ്ടിക്കുന്നു. അവര്‍ക്കു കൈചുരുട്ടലുകളും മീശ പിരിക്കലുകളും മാത്രമാണ് സിനിമ. ജനതയുടെ ഇടയില്‍ ഏറ്റവുമധികം സ്വാധീനം ചെലുത്താന്‍ ശേഷിയുള്ള ഒരു മാധ്യമമെന്ന നിലയില്‍ സിനിമയുടെ മൂല്യമാകേണ്ട സാമുഹിക പ്രതിബദ്ധത എന്ന ആശയം ഈ ആരാധകക്കൂട്ടത്തിന് അന്യമാണ്. അത് ആരെങ്കിലും ചൂണ്ടിക്കാണിച്ചാല്‍ അവരെ പ്രതിസ്ഥാനത്തു നിറുത്തി കല്ലെറിയുകയും തെറി വിളിക്കുകയും ചെയ്യുകയ

#100ദിനവരകൾ |100dayssketching - ഏഴാം ദിവസം

Image

#ദിനസരികള് 633

             യുവതിപ്രവേശനത്തെത്തുടര്‍ന്ന് ശബരിമല നട അടച്ചുവെന്നും താന്ത്രികവിധി പ്രകാരം , തന്ത്രിയുടെ കാര്‍മികത്വത്തില്‍ ശുദ്ധീകരണ പ്രക്രിയകള്‍ പൂര്‍ത്തിയാക്കിയതിനു ശേഷമാണ് വീണ്ടും തുറന്നതെന്നുമുള്ള വാര്‍ത്തകളില്‍ പതിനഞ്ചു ദിവസത്തിനകം വിശദീകരണം നല്കാന്‍ തന്ത്രിയോട് ദേവസ്വം ബോര്‍ഡ് രേഖാമൂലം ആവശ്യപ്പെട്ടിരിക്കുകയാണ്.ഗുരുതരമായ ഭരണഘടനാ നിഷേധം നടത്തിയ തന്ത്രി അയിത്താചരണം നടത്തുകയായിരുന്നുവെന്നും തന്ത്രിയെ മാറ്റേണ്ടി വന്നാല്‍ നിയമനം നടത്തിയ ദേവസ്വം ബോര്‍ഡിന് അതുചെയ്യാന്‍ അധികാരമുണ്ടെന്ന് വകുപ്പുമന്ത്രിയും അസന്നിഗ്ദമായി വ്യക്തമാക്കിയിട്ടുണ്ട്.             സാങ്കേതികമായി തന്ത്രിയുടെ വിശദീകരണം എന്തുതന്നെയായാലും യുവതി പ്രവേശനത്തെത്തുടര്‍ന്ന് നടയച്ച ത് ഭരണഘടനയേയും ഇന്ത്യന്‍ നിയമവ്യവസ്ഥയേയും വെല്ലുവിളിക്കുന്ന നടപടിയാണ് എന്ന കാര്യത്തില്‍ സംശയമില്ല. സുപ്രിംകോടതി എന്തു വിധിച്ചാലും ക്ഷേത്രത്തില്‍ നടപ്പിലാക്കണമോ വേണ്ടയോ എന്നു തീരുമാനിക്കുന്നത് തന്ത്രിയോ അതുപോലുള്ളവരുടെ സമാജങ്ങളോ ആണെന്നു വരികില്‍ ജനാധിപത്യത്തിനും നിയമവ്യവസ്ഥിതിക്കും എന്താണ് പ്രസക്തി ? കേവലമൊരു പൌരന്‍ മാത്രമായ , മറ്റൊരു തരത്തിലുള്ള അധ

#100ദിനവരകൾ |100dayssketching - ആറാം ദിവസം

Image