Posts

Showing posts from September 10, 2017

#ദിനസരികള്‍ 157

കമ്യൂണിസത്തിന് മതാത്മകതയുടെ പരിവേഷം ചാര്‍ത്തിക്കൊടുക്കുന്നതില്‍ സമകാലികരായ എതിരാളികള്‍ ആത്മരതിയുടേതായ സുഖം അനുഭവിക്കുന്നുണ്ട് എന്ന് തോന്നാറുണ്ട്.കടുത്ത വിമര്‍ശനമാണെന്ന തെറ്റിദ്ധരിച്ചുകൊണ്ട് പല ലളിതബുദ്ധികളും ആക്ഷേപകരമായ ആ പരാമര്‍ശത്തെ വീണ്ടും വീണ്ടും ഉന്നയിക്കാറുമുണ്ട്. മതവും കമ്യൂണിസവും സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്ന രീതികളെക്കുറിച്ചും അങ്ങനെ പ്രവര്‍ത്തിക്കുവാന്‍‌ അടിസ്ഥാനമാക്കുന്ന സങ്കല്പനങ്ങളെക്കുറിച്ചും വേണ്ടത്ര മനസ്സിലാക്കാതെ താല്കാലികമായ ആശ്വാസത്തിന് ഒരു തെറി തുപ്പുന്ന ലാഘവത്തോടെയാണ് പലരും ഈ ആക്ഷേപം പുറത്തെടുക്കാറുള്ളത്. പക്ഷേ പരിണതപ്രജ്ഞനെന്ന് കരുതപ്പെടുന്ന ആനന്ദിനെപ്പോലെയുളള ഒരാള്‍ അത്തരമൊരു ആക്ഷേപത്തെ ആവര്‍ത്തിക്കുമ്പോള്‍ ഗര്‍ഹണീയമെന്നല്ലാതെ മറ്റെന്താണ് പറയുക ? മതാധിഷ്ടിതകൌടില്യങ്ങളുടെ കെട്ടിയേറ്റങ്ങള്‍ക്കും വെല്ലുവിളികള്‍ക്കുമെതിരെ ജാഗ്രത പാലിക്കേണ്ട ഘട്ടത്തില്‍ മതേതരത്വമെന്ന മൂല്യത്തെ ഉയര്‍ത്തിപ്പിടിക്കുന്ന സാമുഹികപ്രസ്ഥാനങ്ങളെ , എന്തൊക്കെ വീഴ്ചകളുണ്ടെങ്കിലും സംശയത്തിന്റെ കള്ളികളിലേക്ക് വലിച്ചിടുക എന്നത് ഫാസിസത്തിന്റെ തേരോട്ടങ്ങള്‍ക്ക് ശക്തിപകരുവാനല്ലേ സഹായിക്കുക ?    

#ദിനസരികള്‍ 156

തങ്ങള്‍ സമാധാനമല്ല യുദ്ധമാണ് ആഗ്രഹിക്കുന്നതെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഉത്തരകൊറിയ നടത്തുന്ന പരീക്ഷണങ്ങള്‍ ലോകരാഷ്ട്രങ്ങളെ ആശങ്കപ്പെടുത്തുകയും മറ്റൊരു മഹായുദ്ധത്തിനുള്ള സാധ്യതയെ ക്ഷണിച്ചുവരുത്തുകയും ചെയ്യുന്നതാണ്.കഴിഞ്ഞ ദിവസം പെസഫിക്ക് സമുദ്രത്തിലേക്ക് വിക്ഷേപിക്കപ്പെട്ട കൊറിയന്‍ മിസൈല്‍ 700 കിമി ഉയരത്തില്‍ പറന്ന് 1200 കിമി സഞ്ചരിച്ചാണ് ലക്ഷ്യത്തിലേക്ക് എത്തിയത്. സുനാന്‍ വിമാനത്താവളത്തില്‍ നിന്ന് തൊടുത്തുവിട്ട മിസൈല്‍ കേവലമൊരു പരീക്ഷണം എന്നതിലുപരി ലോകത്തോടുള്ള വെല്ലുവിളിയായിരുന്നു. കൊറിയയുടെ സഖ്യകക്ഷിയായ ചൈന പോലും ശക്തമായ ഭാഷയിലാണ് ഈ നീക്കത്തിനെതിരെ പ്രതികരിച്ചത്.ഒരു ആണവ ശക്തി എന്ന നിലയില്‍ ലോകജനതയോടു കാണിക്കേണ്ടുന്ന ഉത്തരവാദിത്തത്തിന്റെ നഗ്നമായ ഈ ലംഘനം ഒരു കാരണവശാലും ന്യായീകരിക്കപ്പെടേണ്ടതല്ല.             ഉത്തരകൊറിയയുടെ നേതാക്കളുടെ ചിന്താഗതി വിചിത്രമാണ്. പ്രകോപനപരവും ഇതരരാജ്യങ്ങളുടെ പരമാധികാരത്തിനുമുകളിലുള്ള കടന്നുകയറ്റവും എത്രനാള്‍ തുടര്‍ന്നുപോകുവാന്‍ അനുവദിക്കപ്പെടുമെന്ന് നിശ്ചയമില്ല. ഇനി കാത്തിരിക്കില്ല എന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേ പ്രഖ്യാപിച്ചുകഴിഞ്ഞു.കൊറിയയുമായി ഒരു യ

#ദിനസരികള്‍ 155

“ പുലരിത്തൂമഞ്ഞുതുള്ളിയില്‍ പുഞ്ചിരിയിട്ടു പ്രപഞ്ചം ”  എന്നെഴുതിയപ്പോള്‍ കല്പനാവൈഭവമെന്ന വിസ്മയത്തിന്റെ ഏതേതു വിതാനങ്ങളിലായിരിക്കും കവിയുടെ തൂലിക തൊട്ടുനിന്നിട്ടുണ്ടാകുക എന്നോര്‍ത്ത് നിങ്ങള്‍ അത്ഭുതപ്പെട്ടിട്ടുണ്ടോ ? വാക്കുകള്‍ കൊണ്ട് വിവരിക്കാനാവാത്ത പ്രകര്‍ഷത്തിന്റെ പ്രവാഹങ്ങളിലേക്ക് തന്നെ പിന്‍പറ്റുന്നവരെ നയിക്കുന്ന, സൃഷ്ടിയുടെ മാസ്മരികമായ നിമിഷങ്ങളുടെ     അസാമാന്യശോഭയിലാണ് കവിയും കവിതയും അനശ്വരതയിലേക്ക് ഉയരുന്നത്. ലോകമാകെ പ്രസരിച്ചിരിക്കുന്ന പ്രഭാപടലങ്ങള്‍തന്നെയാണ് ഒരു തുള്ളിയേയും തിളക്കമുറ്റതാക്കുന്നത് എന്ന ബോധം സഹജീവികളോടും പ്രകൃതിയോടുതന്നെയും സൌമനസ്യത്തോടെ ഇടപെടുന്നതിന് നമ്മെ പ്രേരിപ്പിക്കുന്നു.സഹാനുഭൂതി എന്ന വികാരം ഔദാര്യമല്ലെന്നും കൊടുക്കുകയും കൊള്ളുകയും ചെയ്യേണ്ട ഒരു പാരസ്പര്യമാണെന്നുമുള്ള ബോധത്തിന്റെ രൂപീകരണത്തിന് കവി സൃഷ്ടിക്കുന്ന ഇത്തരം നിമിഷങ്ങള്‍ കാരണമാകുമെങ്കില്‍ അത്തരമൊരു   നിമിഷത്തെയാണ് പൂര്‍‌ണം എന്ന കവിതയിലൂടെ സച്ചിദാനന്ദന്‍ നമുക്ക് സൃഷ്ടിച്ചുതന്നിരിക്കുന്നത്.(മാതൃഭൂമി ആഴ്ചപ്പതിപ്പ് , 2017 സെപ്‌റ്റംബര്‍ 16)             ഉള്ളുലയ്ക്കുന്ന ഒരന്തരീക്ഷത്തെ ഇക്കവിതയില

#ദിനസരികള്‍ 154

ഞാനൊരു കമ്യൂണിസ്റ്റാണോ ? അല്ല. മാര്‍ക്സിസ്റ്റാണോ ? അല്ല.സോഷ്യലിസ്റ്റ് ? അതുമല്ല.ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കുന്നു എന്നുള്ളതുകൊണ്ട് മേല്‍പ്രസ്ഥാവിച്ച മഹത്തായ തത്വചിന്തകള്‍ മുന്നോട്ടുവക്കുന്ന ഗുണങ്ങളില്‍ ഭൂരിപക്ഷവും എന്നില്‍ കണ്ടെത്താന്‍ കഴിയില്ല.ആ ചിന്തകള്‍ വിഭാവനം ചെയ്യുന്ന മാനവികതയില്‍ നിന്ന് , സാമൂഹിക – സാമ്പത്തിക – സാംസ്കാരിക സരണികളില്‍ നിന്ന് ഏറെ ദൂരെയാണ് എന്റെ കാലടികള്‍ കുത്തിനില്ക്കുന്നത്.മനുഷ്യദുഖത്തിന്റെ മൂലകാരണങ്ങളെ തേടിപ്പിടിച്ച് ഉന്മൂലനം ചെയ്യുന്നതിനും വര്‍ഗ്ഗരഹിത സമൂഹത്തിന്റെ പക്ഷപാതരഹിതമായ മുദ്രാവാക്യങ്ങളെ അര്‍ഹിക്കുന്ന വിധത്തില്‍ നെഞ്ചോടു ചേര്‍ത്തുപിടിക്കുന്നതിനും  സ്വജീവിതത്തെ നിരാകരിച്ച് അപരജീവിതങ്ങളുടെ സന്തോഷങ്ങളില്‍ അഭിരമിക്കുന്നതിനും എനിക്ക്  കഴിയാറുണ്ടോ ? അങ്ങനെ ജീവിക്കുകയും പരസുഖത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞുവെക്കുകയും ചെയ്ത മനുഷ്യപ്രേമികളായ മഹാരഥന്മാരുണ്ടാക്കിവെച്ച വഴിത്താരകളിലൂടെ സസുഖം നടന്നുപോകുക എന്നതല്ലാതെ വഴിവെട്ടിയവന്റെ കഷ്ടനഷ്ടങ്ങളെക്കുറിച്ചോ ഈ വഴി വരാന്‍ പോകുന്ന തലമുറക്കുകൂടി അവകാശപ്പെട്ടതാണ് എന്നല്ല, മുഴുവന്‍ മനുഷ്യകുലത്തിനും അവകാശപ്പെട്ടത

#ദിനസരികള്‍ 153

ജി മധുസൂദനന്‍ എഴുതിയ ഭാവുകത്വം ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ , ,അദ്ദേഹംതന്നെ എഡിറ്റുചെയ്ത ഹരിതനിരൂപണം മലയാളത്തില്‍ എന്നീ പുസ്തകങ്ങള്‍  ഹരിതനിരൂപണം , പാരിസ്ഥിതിക വിമര്‍ശനം എന്നൊക്കെ അറിയപ്പെടുന്ന Ecocriticism എന്ന വിമര്‍ശനപദ്ധതി , നമ്മുടെ ഭാവുകത്വപരിസരങ്ങളെ വിലയിരുത്തുന്ന വിധം ചര്‍ച്ച ചെയ്യുന്ന രണ്ടു പ്രധാനപ്പെട്ട പുസ്തകങ്ങളാണ്.ആദ്യത്തേ പുസ്തകം ഹരിതനിരുപണത്തിന്റെ സൈദ്ധാന്തികവും പ്രായോഗികവുമായ പുറങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ രണ്ടാമത്തെ പുസ്തകം മലയാളകൃതികളെ ഈ വിമര്‍ശനരീതിയുമായി ഇണക്കിവെച്ച് എങ്ങനെ ചര്‍ച്ച ചെയ്യാം എന്ന് ഉദാഹരണസമേതം വിശദമാക്കുന്നു.             ഇക്കോക്രിട്ടിസിസത്തിന്റെ നിര്‍വ്വചനങ്ങള്‍ നോക്കുക. ” എല്ലാ പാരിസ്ഥിതിക വിമര്‍ശനവും ഒരടിസ്ഥാന സ്വഭാവം പങ്കുവെക്കുന്നു. മനുഷ്യന്‍ പ്രകൃതിയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുകയും അതിനെ സ്വാധീനിക്കുന്നതുപോലെതന്നെ അതിനാല്‍ സ്വാധീനിക്കപ്പെടുകയും ചെയ്യുന്നു.പ്രകൃതിയും സംസ്കാരവുമായുള്ള ബന്ധത്തിന്റെ കെട്ടുപാടുകള്‍ ഇക്കോക്രിട്ടിസിസം അന്വേഷിക്കുന്നു.ഒരു സൈദ്ധാന്തികവ്യവഹാരമെന്ന നിലയില്‍ അത് ഒരേ സമയം മനുഷ്യരും ഇതരസത്തകളുമായി ബന്ധപ്

#ദിനസരികള്‍ 152

പാറപൊട്ടിച്ചു നന്നേ പരുക്കനായ് മാറിയോരെന്‍ തഴമ്പാര്‍ന്ന കൈത്തലം നിന്‍ചുരുള്‍മുടിക്കാട്ടിലലസമായ് സഞ്ചരിക്കവേ പൂവായതെങ്ങനെ ? കല്ലുടയും കഠിനശബ്ദങ്ങളെ ത്തല്ലിവീഴ്ത്തുമെന്‍ കണ്ഠത്തിലോമനേ, നിന്നൊടൊന്നു ഞാന്‍ മിണ്ടുമ്പോഴേക്കു തേന്‍ നിന്നു തുള്ളിത്തുളുമ്പുന്നതെങ്ങനെ ? – കവി തിരുനെല്ലൂര്‍ കരുണാകരന്‍.ആരേയും തരളിതനാക്കാന്‍ കെല്പുള്ള പ്രണയത്തിന്റെ മാസ്മരികതയെ ആവിഷ്കരിക്കുവാന്‍ കവി പ്രയോഗിച്ച വാക്കുകളുടെ ലക്ഷ്യവേധിയായ സൂക്ഷ്മത നോക്കുക.പാറയില്‍ നിന്ന് പൂവിലേക്ക് , കല്ലിന്റെ  കാഠിന്യത്തില്‍ നിന്ന് തേന്‍ തുള്ളിയുടെ രുചിവലയത്തിലേക്ക് എഴുത്തുകാരന്‍ നമ്മെ ആനയിക്കുന്നത് എത്രയോ സ്വാഭാവികമായിട്ടാണ്.ഏച്ചുകെട്ടലുകളോ മുഴച്ചു നില്ക്കുലുകളോ ഇല്ല.പാറയില്‍ നിന്നു വഴുതി പൂവിലേക്ക് വീഴുന്നപോലെ ഒരനുഭവം. ആ അനുഭവമുണ്ടാക്കുന്ന വര്‍ണച്ചാര്‍ത്തില്‍ ഓരോ അനുവാചകനും കാമുകനാകുകയും പ്രണയത്തിന്റെ അലൌകികമായ ആനന്ദത്തിലേക്ക് ഉയിര്‍‌ത്തെഴുന്നേല്ക്കുകയും ചെയ്യുന്നു.             കുന്നുകളറഞ്ഞറഞ്ഞൊക്കെയും നിരപ്പാക്കി             മണ്ണുകൊണ്ടകലത്തെക്കായലില്‍ച്ചിറകെട്ടി             കാരുരുക്കുരുക്കുന്ന വേനലോടടരാടി  

#ദിനസരികള്‍ 151

കേരളത്തിലെ ചില ആശുപത്രികളുടെ ഗുരുതരമായ വീഴ്ചമൂലം കൊല്ലപ്പെട്ട മുരുകനെന്ന തമിഴ്നാട്ടുകാരനെക്കുറിച്ച് നാം ഒരുപാട് ചര്‍ച്ച ചെയ്തു കഴിഞ്ഞിരിക്കുന്നു. നല്കാന്‍ കഴിയുമായിരുന്നിട്ടും പ്രഥമിക ചികിത്സപോലെ സാങ്കേതികകാരണങ്ങളാ‍ല്‍ നിഷേധിച്ച ഏഴോളം ആശുപത്രികള്‍‌ക്കെതിരെ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്നും ഈ മേഖലയിലെ മനുഷ്യത്വമില്ലായ്മ അവസാനിപ്പിക്കണമെന്നും കേരളം ഒറ്റക്കെട്ടായി ആവശ്യപ്പെട്ടിരുന്നു.മുഖ്യമന്ത്രി അദ്ദേഹത്തിന്റെ മരണത്തില്‍ മാപ്പുചോദിക്കുകയും കുടുംബത്തിന്റെ സംരക്ഷണത്തിന് ആവശ്യമായ കരുതലുകള്‍ ഉണ്ടാകണമെന്ന് നിര്‍‍ദ്ദേശിക്കുകയും ചെയ്ത സംഭവത്തില്‍ ഇനിയും ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിനുവേണ്ടി സാധ്യമായ എല്ലാ നിയമനടപടികളും ചികിത്സ നിഷേധിച്ച കുറ്റക്കാര്‍ക്കെതിരെ സ്വീകരിക്കുമെന്ന് നിയമസഭയില്‍ ഉറപ്പു നല്കിയിരുന്നു.അതുകൊണ്ടുതന്നെ അന്വേഷണസംഘം ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ക്ക് ഈ വിഷയത്തില്‍ കടുത്ത വീഴ്ച സംഭവിച്ചിട്ടുണ്ട് എന്ന് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. മുരുകനെ കൊണ്ടുവരുന്ന സന്ദര്‍ഭത്തില്‍ പ്രസ്തുത മെഡിക്കല്‍ കോളേജില്‍ തൊട്ടടു