Posts

Showing posts from June 23, 2019

#ദിനസരികള്‍ 804

മതന്യൂനപക്ഷങ്ങളിലെ അവസരവാദികള്‍ ഇടതു – വലതു പാര്‍ട്ടികളില്‍ നിന്നും പിണങ്ങിപ്പോകുന്നവര്‍ക്ക് ഒരു സങ്കോചവുമില്ലാതെ ചെന്നു കയറാനുള്ള ഒരിടമായി ബി ജെ പി മാറിയിരിക്കുന്നു. ഹിന്ദുക്കള്‍ക്ക് അതൊരു സ്വാഭാവിക പരിണതി എന്ന നിലയില്‍ കണ്ടുപോകാമെങ്കിലും മതന്യൂനപക്ഷങ്ങളില്‍ പെട്ടവരും അതേ വഴി തന്നെ പിന്തുടരുന്നുവെന്നാണ് ഇക്കാലങ്ങളില്‍ നടക്കുന്ന ചില കൂറുമാറ്റങ്ങളില്‍ നിന്നും നമുക്ക് മനസ്സിലാകുന്നത്. മാലിന്യങ്ങള്‍ ഒഴുകിച്ചെല്ലുന്നത് ഓടയിലേക്കായിരിക്കുമെങ്കിലും നാളിതുവരെ താന്‍ പുലര്‍ത്തിപ്പോന്നിരുന്ന, അല്ലെങ്കില്‍ അങ്ങനെയാണെന്ന് അഭിനയിച്ചിരുന്ന എല്ലാ വിധ മതേതര ആശയങ്ങളേയും കൈവെടിഞ്ഞ് മതഫാസിസ്റ്റ് കൂടാരത്തിലേക്ക് ചെന്നു ചേരാനുള്ള മടിയില്ലായ്മ പൊതുവേ വര്‍ദ്ധിച്ചു വരുന്നുണ്ട്. ന്യൂനപക്ഷ സമുദായത്തില്‍ പെട്ട പലരും ബി ജെ പിയില്‍ ചേരുകയും അവരില്‍ നിന്നും കിട്ടുന്ന ചെലവുകാശുപയോഗിച്ച് തങ്ങള്‍ മാന്യന്മാരാണെന്ന് നടിക്കുകയും ചെയ്യുന്ന കാഴ്ച അല്‍‌ഫോണ്‍സ് കണ്ണന്താനമടക്കമുള്ളവരെ മുന്‍നിറുത്തി നാം കണ്ടതുമാണ്. മതന്യൂനപക്ഷങ്ങളോട് തങ്ങള്‍ക്ക് അതിവിശാലമായ സമീപനമാണുള്ളതെന്ന് വരുത്തിത്തീര്‍ക്കാന്‍ ഇത്തരം നീക്കങ്ങളെ

#ദിനസരികള്‍ 803

തമ്പേറടിച്ച് ഘോഷിക്കുക – കേരളം തോറ്റിട്ടില്ല !             രാഹുല്‍ ഗാന്ധിക്ക് 590 ല്‍ പരം വോട്ടുകള്‍ ഭൂരിപക്ഷം നല്കിയ വയനാട്‌ കല്പറ്റ നിയമസഭാ മണ്ഡലത്തിലെ മുട്ടിൽ പഞ്ചായത്തിലെ മാണ്ടാട് ( പതിമൂന്നാം വാർഡ് )    ഇടതുപക്ഷ സ്ഥനാര്‍ത്ഥി 174 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ചു.ബി ജെ പി കഴിഞ്ഞ തവണ 527 വോട്ടു നേടി വിജയിച്ച കണ്ണൂരിലെ ധര്‍മ്മടം പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍   ഇടതുപക്ഷത്തിന് 53 വോട്ടുകള്‍ വര്‍ദ്ധിച്ചുവെന്ന് മാത്രമല്ല ബി ജെ പിയുടെ ഭൂരിപക്ഷം 474 ലേക്ക് കുറയുകയും ചെയ്തു.           കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഇടക്കാല തിരഞ്ഞെടുപ്പുകളുടെ ഫലത്തില്‍ നിന്നും രണ്ടെണ്ണം മാത്രം ഉദാഹരിച്ചതാണ്. ഇരുപതു ലോക സഭാ മണ്ഡലങ്ങളില്‍ പത്തൊമ്പതെണ്ണവും യുഡി എഫ് നേടിയതിന്റെ ആഹ്ലാദാരവങ്ങള്‍ കെട്ടടങ്ങുന്നതിനു മുമ്പാണ് ഈ തിരഞ്ഞെടുപ്പ് നടന്നതെന്നു കൂടി ഓര്‍ക്കുക. നാല്പത്തിനാലില്‍ ഇരുപത്തിരണ്ടെണ്ണവും ഇടതുപക്ഷം നേടി. കേരളത്തില്‍ ഇടതു പക്ഷം വിശിഷ്യാ സി പി ഐ എം അസ്തമിച്ചുവെന്ന് പലരും തിട്ടപ്പെടുത്തിയ സമയത്ത് അത്യൂജ്ജ്വല പ്രകടനം നടത്തി തിരിച്ചുവരാന്‍   സഹായിച്ച ഇന്നാട്ടിലെ ജനതയെ എത

#ദിനസരികള്‍ 802

പ്രയാണങ്ങള്‍ , തുടര്‍ച്ചകള്‍ ! പഴയ പുസ്തകങ്ങള്‍ക്കിടയില്‍ കൌതുകംകൊണ്ട് വെറുതെ പരതി നോക്കുകയായിരുന്നുഞാന്‍. പല തവണ വായിച്ചതും ഇനിയും വായിച്ചു തീരാത്തതും ഇനിയൊരിക്കലും വായിക്കാന്‍ സാധ്യതയില്ലാത്തതുമായ പുസ്തകങ്ങളുടെ ശേഖരം. പലതും ദ്രവിച്ചിരിക്കുന്നു. ചിലതിന്റെയൊക്കെ പേജുകള്‍ കീറിയിരിക്കുന്നു. പക്ഷേ കൂടുതല്‍ പുസ്തകങ്ങളും പൊതിഞ്ഞു സൂക്ഷിച്ചിരിക്കുന്നു. പഴയ കാല പത്രമാസികളുടെ പേജുകളാണ് പൊതിയാന്‍ ഉപയോഗിച്ചിരിക്കുന്നത്. കൂടുതലും ആഴ്ചപ്പതിപ്പുകള്‍. ഒരു പുസ്തകത്തിന്റെ കവറിനു പുറത്ത് കവി അയ്യപ്പന്റെ ജീവിതാനുഭവമുണ്ട്. മരിച്ചവന്റെ കീശയില്‍ നിന്നും പറന്ന അഞ്ചുരൂപ നോട്ടിലേക്ക് കണ്ണു നട്ടിരിക്കുന്നവന്റെ പരിദേവനങ്ങള്‍. വിശപ്പുകൊണ്ട് ചെരിപ്പു തിന്നേണ്ടി വന്നവന്റെ വിലാപങ്ങള്‍ - മലയാള മനോരമ ആഴ്ചപ്പതിപ്പിലെ പംക്തിയിലാണ്  ചിത്തരോഗാശുപത്രിയിലെ ദിനങ്ങള്‍ എന്നു പേരിട്ട ഈ അനുഭവങ്ങള്‍‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഓരോ പുസ്തകപ്പൊതിയിലും ഓരോ ചിത്രങ്ങളുണ്ടെന്നതാണ് കൌതുകമായിത്തോന്നിയത്. ഒരു കാലത്ത് ഏറ്റവും രസകരമായി വായിച്ചുപോയ മാത്യൂ മറ്റത്തിന്റെ ആലിപ്പഴത്തിന് മോഹന്‍ വരച്ച അതിമനോഹരമായ ചിത്രം

#ദിനസരികള്‍ 801

കിം കി ഡുക്കിനൊരു വാഴ്ത്തുപാട്ട്.             പൊതുവേ ഞാന്‍ സിനിമ കാണാറില്ല.എന്നാലും നല്ലത് എന്ന് പലരും   പറയുന്ന സിനിമകള്‍ കാണാതിരിക്കാറുമില്ല. ലോക സിനിമയിലാകട്ടെ എന്റെ സുഹൃത്തുക്കള്‍ കാണേണ്ടത് എന്ന് വിലയിരുത്തുന്ന സിനിമകള്‍ കാണാന്‍ ശ്രദ്ധിക്കാറുണ്ട്. അതുകൂടാതെ ഐ എം ഡി ബിയുടേയും റോട്ടെന്‍ ടൊമാറ്റോസിന്റേയുമൊക്കെ സഹായത്തോടെ അങ്ങനെ എനിക്ക് ഇഷ്ടപ്പെട്ടവയുടെ ഒരു ലിസ്റ്റ് ഞാനുണ്ടാക്കിയിട്ടുമുണ്ട്. അതെല്ലാംകൂടി ഏകദേശം ഇരുന്നൂറോളം കാണുമായിരിക്കും. പക്ഷേ ഒരു കാര്യമുറപ്പാണ്. സിനിമകളെക്കുറിച്ചുള്ള എന്റെ ധാരണ എത്രത്തോളം പരിമിതമാണെങ്കിലും എന്റെ ലിസ്റ്റില്‍ കാലം കരുതിവെയ്ക്കുന്ന വിഖ്യാതരായ പല സംവിധായകരുടേയും സിനിമകള്‍ പെടുന്നു എന്ന് അഭിമാനത്തോടെ ഞാന്‍ പറഞ്ഞുകൊള്ളട്ടെ             കൂട്ടത്തില്‍ ഒരാഗ്രഹം കൂടി പറയട്ടെ. എനിക്കിഷ്ടപ്പെട്ട നൂറു സിനിമകളെക്കുറിച്ച് ചെറിയ കുറിപ്പുകള്‍ എഴുതണമെന്ന് ആലോചിക്കാന്‍ തുടങ്ങിയിട്ട് കുറച്ചായി.പക്ഷേ അത്രത്തോളം പരിചിതമല്ലാത്ത ഒരു മേഖലയായതുകൊണ്ട് ഞാന്‍ എന്നെത്തന്നെ തടഞ്ഞുവെച്ചിരിക്കുകയാണ്. ലിസ്റ്റിലേക്ക് മടങ്ങാം. ഗ്ലാഡിയേറ്റര്‍ എന്ന സിനിമയുടെ പേരില്‍ റിഡ്ലീ സ്ക

#ദിനസരികള്‍ 800

  ലോകസഭ ഇലക്ഷനിലുണ്ടായ തിരിച്ചടിയില്‍ നിന്നും പാഠമുള്‍‌ക്കൊണ്ട് മുന്നോട്ടു പോകാന്‍ തയ്യാറെടുക്കുന്ന സി. പി.ഐ. എമ്മിന്റെ വിശദമായ തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട് ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു. പ്രസ്തുത റിപ്പോര്‍ട്ടില്‍ നിന്ന്:- “പാർട്ടി രാഷ്ട്രീയാടിത്തറ വിപുലപ്പെടുത്തുന്നതിലും സംഘടനാശേഷിയും പ്രവർത്തനവും വർധിപ്പിക്കുന്നതിലും രാഷ്ട്രീയ ഇടപെടൽ കഴിവ് വികസിപ്പിക്കുന്നതിലും പരാജയപ്പെട്ടിരിക്കുന്നു എന്നാണ് മോശപ്പെട്ട തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്. ഈ പരാജയത്തിന്റെ ഉത്തരവാദിത്തം പൊളിറ്റ്ബ്യൂറോയും കേന്ദ്രകമ്മിറ്റിയും ഏറ്റെടുക്കണം. 2015 ഡിസംബറിൽ ചേർന്ന കൊൽക്കത്താ പ്ലീനം തീരുമാനങ്ങൾ നടപ്പാക്കിയതിന്റെ വിശദമായ അവലോകനം നടക്കേണ്ടതാണ്. ബഹുജന സംഘടനകളുടെ സ്വതന്ത്രവും ജനാധിപത്യപരവുമായ പ്രവർത്തനത്തിന്റെ ആവശ്യം തുടർച്ചയായ പ്രമേയങ്ങൾ എടുത്തുകാണിച്ചിട്ടും നടപ്പാക്കപ്പെട്ടിട്ടില്ല. പാർടിയുടെ എല്ലാ തലങ്ങളിലും ഇലക്ട്രോണിക് വാർത്താ വിനിമയ ശൃംഖല ശക്തിപ്പെടുത്തണം. ജനങ്ങളുടെ പൊള്ളുന്ന പ്രശ്നങളിൽ സമരങ്ങൾ സ്വതന്ത്രമായും സമാനചിന്താഗതിക്കാരായ പാർടികളും സാമൂഹ്യശക്തികളുമായും ചേർന്നു നടത്താനുള്ള പദ്ധ

#ദിനസരികള്‍ 799

ചിതറിയ ചിന്തകള്‍             ദാരിദ്ര്യത്തിന്റെ ഉഷ്ണകാലങ്ങളെ അനുഭവിക്കാത്ത ഒരാള്‍ ജീവിതത്തെ അതിന്റെ പൂര്‍ണതയില്‍ മനസ്സിലാക്കുന്നില്ല എന്നാണ് ഞാന്‍ പറയുക. കാരണം ദാരിദ്യം മനുഷ്യനെ കൂടുതല്‍ക്കൂടുതല്‍ മനുഷ്യനാക്കുന്നു.നട്ടെല്ലിനെ കാര്‍ന്നു തിന്നുന്ന വിശപ്പിന്റെ നീരാളിപ്പിടുത്തത്തില്‍ ജീവിതത്തിന്റെ ഓരോ മുഹുര്‍ത്തങ്ങളേയും നാം സജീവമായ തീക്ഷ്ണതയോടെ ഓര്‍ത്തുവെയ്ക്കുന്നു.ഉദാഹരണത്തിന് അയല്‍പക്കത്തു നിന്നും ഒരു കപ്പു പഞ്ചസാര വായ്പ ചോദിച്ചപ്പോള്‍ അവര്‍ ഇല്ലെന്നു കൈമലര്‍ത്തിയത് എന്നാണെന്നും എന്നാണ് ഈ വഴിക്ക് പോസ്റ്റുമാന്‍ അവസാനമായി കടന്നു വന്നതെന്നും കാത്തുനിന്നതിന് മറുപടിയായി തല വശങ്ങളിലേക്ക് വെട്ടിച്ചുകൊണ്ട് ഒന്നുമില്ലെന്ന് ആംഗ്യം കാണിച്ചതെന്നും നാം കൃത്യമായും ഓര്‍ത്തിരിക്കും. എന്നാല്‍ ധാരാളിത്തത്തിന്റേതായ ഒരു കാലത്ത് നിങ്ങള്‍ക്ക് ഒരിക്കലും ഇത്ര ആഴത്തില്‍ ഈ മുഹൂര്‍ത്തങ്ങളുടെ അനുഭവങ്ങളെ ഓര്‍ത്തിരിക്കാന്‍ കഴിയാറില്ല. കാരണം ഇല്ലായ്മ , ജീവിതത്തിന്റെ ഓരോ നിമിഷങ്ങളേയും നാം എങ്ങനെയൊക്കെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നതെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ടേയിരിക്കുന്നു.           ദാരിദ്ര്യം നമ്മെ തുരുത്തുക

#ദിനസരികള്‍ 798

നയപ്രഖ്യാപനത്തിലെ നാരായണഗുരു       ഇന്ത്യയുടെ പ്രസിഡന്റ് ശ്രീ രാം നാഥ് കോവിദ് , ശ്രീനാരായണനെ ഉദ്ധരിച്ചുകൊണ്ട് തന്റെ സര്‍ക്കാറിന്റെ നയപരിപാടികളെക്കുറിച്ച് പ്രസംഗിച്ചത് എന്നെ അത്ഭുതപ്പെടുത്തുന്നില്ല.ശ്രീനാരായണനെ എന്നല്ല തങ്ങള്‍ക്ക് സഹായമാകും എന്നു കരുതുന്ന ആരേയും ഏറ്റെടുക്കാനും തങ്ങളുടെ ആവശ്യത്തിന് ഉപയോഗിക്കാനുമുള്ള ശ്രമം ഇതിനുമുമ്പും ബി ജെ പി നടത്തിയിട്ടുണ്ട്. ആ ഗണത്തില്‍ ഏറ്റവും  ഒടുവിലത്തേതു മാത്രമാണ് നാരായണഗുരു , എന്നുമാത്രവുമല്ല ഈ ഏറ്റെടുക്കല്‍ ഇതോടെ അവസാനിക്കുകയുമില്ല.       ഗുരുവിന്റെ ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത് എന്ന പ്രബോധനമാണ് പ്രസിഡന്റ് രാം നാഥ് ഉദ്ധരിച്ചത്.ശ്രീനാരായണന്റെ ജീവിതസന്ദേശമെന്താണെന്ന് വ്യക്തമാക്കുന്ന ഈ രണ്ടു വരികള്‍ 1888 ലെ ഒരു ശിവരാത്രി നാളില്‍ അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തിയതിനു ശേഷം എഴുതിവെച്ചതാണ്. ഗുരു ശിവനെ പ്രതിഷ്ഠിക്കുന്നുവെന്നറിഞ്ഞ് ആളെ കൂട്ടി എതിര്‍ക്കാന്‍ വന്ന ജാതി മാടമ്പികളോട് അന്ന് ഗുരു പറഞ്ഞത് താന്‍ പ്രതിഷ്ഠിക്കുന്നത് സവര്‍ണരുടെ ശിവനെയല്ല അവര്‍ണരുടെ ശിവനെയാണ് എന്നാണ്.കേരളത്തിന്റെ എന്നല്ല