Posts

Showing posts from September 17, 2017

#ദിനസരികള്‍ 164

ഭ്രാന്ത് സുഖമുള്ള അവസ്ഥയാണോ ? ഭ്രാന്തിനു പുറത്തു ജീവിക്കുന്നവര്‍ക്ക് എന്തായാലും അതത്ര സുഖമുള്ള കാര്യമല്ല.അകത്തുള്ളവര്‍ക്കാണെങ്കില്‍ അതില്പരം സുഖമുള്ള മറ്റൊന്നില്ല എന്ന് പറയുന്നവരുണ്ട്. കണ്ടും കേട്ടും അറിഞ്ഞതില്‍ നിന്ന് ഭ്രാന്ത് അഥവാ ഉന്മാദം മറ്റു രോഗങ്ങളെപ്പോലെയല്ല എന്ന കാര്യം നമുക്കു തീര്‍ച്ചയാണ്. ഭ്രാന്തിനോടുള്ള സമീപനം തന്നെ വ്യത്യസ്ഥമാണ്. കെട്ടിയിടുകയും ഒറ്റക്കു താമസിപ്പിക്കുകയും തല്ലിശരിയാക്കുകയും കല്യാണം കഴിപ്പിക്കുകയുമൊക്കെ ഭ്രാന്തിനുള്ള മരുന്നുകളാണെന്ന് നാം പലപ്പോഴായി കരുതിയിരുന്നു.ഭ്രാന്തിന്റെ പേരില്‍ സമൂഹത്തില്‍ നിന്നുതന്നെ ഒറ്റപ്പെടുത്തി മാറ്റിനിറുത്തുന്നത് ഏതായാലും ഇപ്പോഴും ഒരു പൊതുസ്വഭാവമാണ്. ഉന്മാദികള്‍ ചെയ്യുന്ന പ്രവര്‍ത്തികളുടെ അപ്രവചനീയതയാണ് ഭ്രാന്തില്ലാത്തവരില്‍ ഭയപ്പാടുണ്ടാക്കുന്നതിന് പ്രധാന കാരണമാകുന്നത്.അതുകൊണ്ടാണ് അത്തരക്കാരെ പരമാവധി മാറ്റിനിറുത്തുക എന്നത് സ്വാഭാവികമായിരിക്കുന്നത്.             ഇത് സാധാരണ ഭ്രാന്തന്മാരുടെ കാര്യമാണ്.എന്നാല്‍ അസാധാരണന്മാരായ ചില ഉന്മാദികളുണ്ട്. നാം അവരെ വിളിക്കുക കലാകാരന്മാരെന്നും സാഹിത്യകാരന്മാരെന്നുമൊക്കെയാണ്. സമൂഹം അവര്‍ക്ക് പ്രത്

#ദിനസരികള്‍ 163

എന്താണ് മാര്‍ക്സിസം എന്ന ചോദ്യം ആഴ്ചയില്‍ ഒരിക്കലെങ്കിലും ആരെങ്കിലും ഉന്നയിച്ചു കേള്‍ക്കാറുണ്ട്. എന്താണ് ഫാസിസമെന്നത് അതിനോടൊപ്പം തന്നെ വരുന്ന മറ്റൊരു ചോദ്യമാണ്.ഫാസിസത്തിന് പ്രതിയോഗി മാര്‍ക്സിസമാണ് എന്നൊരു ചിന്ത വ്യാപകമായിട്ടുണ്ടെന്നതില്‍ നിന്നാണ് രണ്ടാമത്തെ ചോദ്യം രൂപം കൊള്ളുന്നത്.ഫാസിസത്തിന്റെ അപകടകരമായ വ്യാപനത്തെ തടയാന്‍ മാര്‍ക്സിസം എങ്ങനെയെല്ലാം സഹായിക്കുമെന്ന് അറിയുന്നതുതന്നെ ഇക്കാലങ്ങളില്‍ നല്ലൊരു പ്രതിരോധമാണ്.ആഴങ്ങളിലേക്ക് കടക്കുവാന്‍ സാഹചര്യങ്ങള്‍ അനുവദിക്കാത്തവര്‍ക്കുപോലും മാര്‍ക്സിസത്തെക്കുറിച്ച് ഒരു ധാരണയുണ്ടാക്കാന്‍ കഴിയുമെങ്കില്‍ വളരെ നന്നായിരിക്കും.അത്തരക്കാര്‍ക്കുവേണ്ടി മാര്‍ക്സിസത്തെക്കുറിച്ച് മലയാളത്തില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ചില ചെറിയ പുസ്തകങ്ങളെ പരിചയപ്പെടുത്തട്ടെ. ചെറുത് എന്നുദ്ദേശിച്ചത് അവയുടെ പേജുകളുടെ എണ്ണം കണക്കാക്കിയാണ് എന്ന് എടുത്തുപറയേണ്ടതില്ലല്ലോ.             1968 ല്‍ ഇ എം എസ് ജയിലില്‍ വെച്ചെടുത്ത ക്ലാസുകളുടെ ക്രോഡീകരണമാണ് പിന്നീട് മാര്‍ക്സിസത്തിന്റെ ബാലപാഠം എന്ന പേരില്‍ പ്രസിദ്ധീകരിച്ച ലഘുലേഖ.മാര്‍ക്സിസം എന്താണെന്നും സമൂഹത്തില്‍ അത് എങ്ങനെ പ്രവര്‍ത്തി

#ദിനസരികള്‍ 162

ആദിവാസികളുടെ സംസ്കാരത്തേയും ജീവിതരീതികളേയും അവയുടെ തനതുഭാവത്തോടെ നിലനിറുത്തണമെന്ന് ആവശ്യപ്പെടുന്നവരുടെ എണ്ണത്തിന് മുന്‍തൂക്കമുണ്ട്. അന്യം നിന്നു പോകുന്നു അവരുടെ കലകളേയും വായ്മൊഴികളേയും നമ്മുടെ പാരമ്പര്യ സാംസ്കാരികസമ്പത്തായി കണ്ടുകൊണ്ടു സംരക്ഷിച്ചുപോകണമെന്നാണ് അവരുടെ വാദം.നൂറ്റാണ്ടുകളായി അടിമവേലക്കു വിനിയോഗിച്ച് ചൂഷണം ചെയ്യപ്പെട്ട ആ വര്‍ഗ്ഗത്തോട് നമുക്കുള്ള സ്നേഹവും കടപ്പാടും പ്രശംസനീയവും അനുപേക്ഷണീയവുമാണ് എന്ന കാര്യത്തില്‍ ആര്‍ക്കും അഭിപ്രായ വ്യത്യാസമുണ്ടാകാനിടയില്ല.പക്ഷേ അവരുടെ സംസ്കാരത്തേയും ജീവിതരീതികളേയും അതേപോലെ സംരക്ഷിച്ചു നിലനിറുത്തിക്കൊണ്ടു പോകണമെന്നും അവയെ ഇതരസംസ്കാരങ്ങളുമായി കൂടിക്കുഴയാതെ അറകളായി കണക്കാക്കണമെന്നുമുള്ള വാദത്തോട് അഭിപ്രായ വ്യത്യാസമുണ്ട്. ‍             സാമൂഹ്യപരിണാമത്തിന്റേതായ എത്രയോ ഘട്ടങ്ങള്‍ മനുഷ്യന്‍ പിന്നിട്ടുണ്ട് . ഇരതേടി വേട്ടയാടി നടന്ന കാലംമുതല്‍ ഇക്കാലംവരെയുള്ള മുന്നേറ്റങ്ങള്‍ മനുഷ്യപുരോഗതിയെ സാരമായി ബാധിക്കുകയും പുരോഗമനത്തിന്റേതായ പടവുകളിലേക്ക് നയിക്കുകയും ചെയ്തിട്ടുണ്ട്.മരവാസികളായും ഗുഹാ ജീവികളായും ഒറ്റക്കും കൂട്ടായും കോളനിയായുമൊക്കെ നാം ജീവിച്ചിട

#ദിനസരികള്‍ 161

വിട നല്കുക രാജ്യം വി – ട്ടിറങ്ങേണ്ടുന്ന നേരമായ് പടവാള്‍ താഴെ വെച്ചിന്നു കമണ്ഡലു , വെടുപ്പു ഞാന്‍ സുവര്‍ണ വസ്ത്രമെന്തിനായ് മരത്തോലുകള്‍ പോരുമേ ഇനിയും യാത്ര ! ദൂരത്തു വനഭൂമി വിളിക്കയായ് കണ്‍കളോ കൈകളോ വാക്കോ വാളു വീശാത്ത ഭൂമിക കാറ്റിനും പൂനിലാവിന്നും കോട്ടയില്ലാത്ത ശുദ്ധത             നഖരം നീട്ടിയെത്തുന്ന             നിനവില്ലാത്ത ശാന്തത             ചതിയില്‍ക്കൊന്നു വെല്ലുന്ന             നരരില്ലാത്ത സ്വച്ഛത വെണ്‍ശിലാ തല്പവും വെഞ്ചാ മരവും നല്‍കിടാത്തതാം കുളിരുള്ളിലുണര്‍ത്തുന്ന വനം നീര്‍ത്തുന്നിതാര്‍ദ്രത             അവിടേക്കല്ലി പോകുന്നു             കൃഷ്ണ ! നീ വിട നല്കുക             ഇല്ല പാരുഷ്യമാരോടും             കാലുഷ്യം , നിന്നിലാരിലും – പ്രഭാവര്‍മ്മയുടെ ശ്യാമമാധവത്തിലെ എനിക്കേറ്റവും ഇഷ്ടമായ വരികളാണ് മേല്‍ക്കുറിച്ചത്.വനവാസത്തിനായി വിടവാങ്ങിയിറങ്ങുന്ന ധൃതരാഷ്ട്രമഹാരാജാവിന്റെ വാക്കുകള്‍ തീത്തുള്ളികളെന്ന പോലെ ആത്മാവിനെ പൊള്ളിക്കുന്നു.ചിന്താവിഷ്ടയായ സീതയില്‍ ഇനി യാത്ര പറഞ്ഞിടട്ടെ ഹാ ദിനസാമ്രാജ്യപതേ ദിവസ്പതേ എന്ന ഭാഗം ഓര്‍മിപ്പിക്കുന്നില്ലേ ? സമക

#ദിനസരികള്‍ 160

റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ തിരിച്ചയക്കുവാനുള്ള കേന്ദ്രസര് ‍‍ക്കാറിന്റെ നീക്കം മനുഷ്യത്വരഹിതവും അന്താരാഷ്ട്രനിയമങ്ങളെ വെല്ലുവിളിക്കുന്നതുമാണെന്ന് വ്യക്തമാക്കി മാതൃഭൂമിയില്‍ സുപ്രീംകോടതി അഭിഭാഷകനും ഭരണഘടനാവിദഗ്ധനുമായ എം ആര്‍ അഭിലാഷ് എഴുതിയ നിരാകരിക്കാനാവില്ല അവരെ എന്ന ലേഖനം ശ്രദ്ധയില്‍ പെടുത്തട്ടെ. ” The Rohingya people are a Muslim minority group residing in the Rakhine state, formerly known as Arakan.The Rohingya people are considered “stateless entities”, as the Myanmar government has been refusing to recognise them as one of the ethnic groups of the country. For this reason, the Rohingya people lack legal protection from the Government of Myanmar, are regarded as mere refugees from Bangladesh, and face strong hostility in the country—often described as one of the most persecuted people on earth.To escape the dire situation in Myanmar, the Rohingya try to illegally enter Southeast Asian states, begging for humanitarian support from potential host countries. “ എന്നാണ് ഇവരുടെ ജീവി

#ദിനസരികള്‍ 159

പ്രണയത്തിന് കാള്‍ മാര്‍ക്സെന്നോ കമ്യൂണിസ്റ്റെന്നോ വല്ല വേര്‍തിരവുമുണ്ടോ ? അത് എപ്പോള്‍ ആരെ എങ്ങനെയൊക്കെ തന്റെ വലയില്‍ വീഴ്ത്തും എന്നു മുന്‍കൂട്ടി നിശ്ചയിക്കാന്‍ വയ്യ. അപ്രവചനീയമായ ഈ അകസ്മികത തന്നെയാണ് പ്രണയത്തിന്റെ  മനോഹാരിതക്ക് കാരണമാകുന്നത്.പ്രണയവും വിരഹവും ജീവിതത്തില്‍ അനുഭവിക്കേണ്ടതായ പ്രധാനപ്പെട്ട വികാരങ്ങളില്‍ പ്രധാനപ്പെട്ടതാണെന്ന് ഞാന്‍ പറയും. കാരണം അത് ജീവിതത്തെ അതിന്റെ ശരാശരികളില്‍ നിന്ന് ഒരു പടി മുകളിലേക്ക് ഉയര്‍ത്തുന്നു.ഉപാധിരഹിതമായ പ്രണയത്തിന്റെ കുത്തൊഴുക്കില്‍ കൊട്ടാരങ്ങളും കൊച്ചുകുടിലുകളുംവരെ ഒലിച്ചുപോയ കഥ ചരിത്രത്തില്‍ ധാരാളമുണ്ട്.സ്നേഹിക്കുവാനും സ്നേഹിക്കപ്പെടുവാനുമുള്ള വികാരം മനുഷ്യനില്‍ നിലനില്ക്കുന്ന കാലത്തോളം പ്രണയം അതിമനോഹരമായ ഒരനുഭൂതിയായി തുടരും.             നിനക്കായ് മാത്രം ദ്രുതമെന്‍ നാഡിമിടിക്കവേ             നിനക്കായെന്‍ ഗീതങ്ങള്‍ നൈരാശ്യമാര്‍ന്നീടവേ             നീ മാത്രമവയ്ക്കന്തശ്ചോദനമെന്നാകവേ             ഓരോ വര്‍ണ്ണവും നിന്റെ പേരേറ്റു പറയവേ             ഓരോരോ സ്വരത്തിനും മാധുരി നീയേകവേ             ഓരോരോ നിശ്വാസവും ഭദ്രേ നിന്‍ നേര്‍ക്കാകവേ – പല്ല

#ദിനസരികള്‍ 158

സര്‍ക്കസ്സ് കൂടാരങ്ങളിലെ പ്രദര്‍ശനങ്ങളുടെ ഇടവേളകളില്‍ സദസ്സു മുഷിയാതിരിക്കാന്‍ ഫലിതം വിതറി പാഞ്ഞുനടക്കുന്ന കോമാളിയെപ്പോലെ ഒരു കേന്ദ്രമന്ത്രി ഇവിടെ നമുക്കിടയിലുണ്ട്. ഇന്ത്യയിലെ കൃസ്ത്യന്‍ സമുദായത്തെ ബി ജെ പിയിലേക്ക് അടുപ്പിക്കാനായി നരേന്ദ്രമോഡിയും അമിത് ഷായും കൂടി നിയോഗിച്ച സാക്ഷാല്‍ അല്‍‌ഫോണ്‍സ് കണ്ണന്താനം.വിഡ്ഢിത്തത്തിന്റേയും വിടുവായത്തത്തിന്റേയും ആള്‍രൂപമായ ഇദ്ദേഹത്തെയാണ് ഈ ദൌത്യത്തിന് തിരഞ്ഞെടുത്ത് നിയോഗിച്ചത് എന്നത് ജനാധിപത്യമനസ്സുകള്‍ക്ക് ആശ്വാസമാണ്. ഇത്തിരി കാര്യവിവരമുള്ള ആരെയെങ്കിലും ബി ജെ പിയുടെ കേന്ദ്രനേതൃത്വം കണ്ടെത്തിയിരുന്നെങ്കില്‍ ഒരു പക്ഷേ മതരഹിത മനസ്സുകള്‍ക്ക് അതൊരു തലവേദനയാകുമായിരുന്നു.             മന്ത്രിപ്രതിജ്ഞ ചെയ്യുന്നതിനുമുമ്പേ തുടങ്ങിയതാണ് വീരസ്യം. അത് ഉത്തരോത്തരം മേല്‍ഗതി നേടുന്നുവെന്നല്ലാതെ അവസാനിക്കുന്ന മട്ടുകാണിക്കുന്നില്ല.ഇന്നലെ പറയുന്നതല്ല ഇന്നു പറയുന്നത്.അനുദിനം അഭിപ്രായങ്ങള്‍ മാറ്റിമറിക്കുന്നു.ബീഫ് കഴിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് പറഞ്ഞ് കൈയ്യടി നേടിയതിന്റെ പിറ്റേദിവസം തന്നെ അതു തിരുത്തി. ഇന്ത്യയിലേക്ക് വരുന്നവര്‍ അതാതുരാജ്യങ്ങളില്‍ നിന്ന് ബീഫ് കഴിച്