Posts

Showing posts from May 28, 2017

#ദിനസരികള്‍ 52

മലയാള മനോരമയുടെ ആഭിമുഖ്യത്തില്‍ കൊച്ചിയില്‍ നടക്കുന്ന കോണ്‍‌ക്ലേവില്‍ പങ്കെടുത്തുകൊണ്ട് ബാഹുബലി എന്ന സിനിമയുടെ പൊള്ളത്തരത്തെക്കുറിച്ച് അടൂര്‍ ഗോപാലകൃഷ്ണന്‍ നടത്തിയ പരാമര്‍ശങ്ങള്‍ ശ്രദ്ധേയമാണ്. അര്‍ത്ഥശൂന്യമായ ആഡംബരപ്രദര്‍ശനം മാത്രമാണ് ഈ സിനിമ എന്നും അതില്‍ക്കൂടുതല്‍ ഒന്നുമില്ല എന്നും അദ്ദേഹം നിരീക്ഷിക്കുന്നു. ഇത്തരം സിനിമകളുടെ ആവര്‍ത്തനം സാംസ്കാരികമായ നാശത്തിലേക്കായിരിക്കും സമൂഹത്തെ നയിക്കുക എന്ന ഗുരുതരമായ ആക്ഷേപം കൂടി അദ്ദേഹം ഉന്നയിക്കുന്നുണ്ട്.പഴയ പാതാളഭൈരവിയുടെ ഡിജിറ്റല്‍ ആവിഷ്കാരം മാത്രമാണ് ഇന്നത്തെ ബാഹുബലി.സാങ്കേതികമായുണ്ടായ മുന്നേറ്റങ്ങളുടെ സാധ്യതകള്‍ ബാഹുബലിയില്‍ കൂടുതലായി ഉപയോഗിച്ചു എന്നത് മാറ്റി വെച്ചാല്‍ മറ്റൊരു മേന്മയും പാതാളഭൈരവിയില്‍ നിന്ന് വ്യത്യസ്തമായി ഈ സിനിമക്കില്ല. പത്തോ അതിലേറെയോ നല്ല സിനിമ പിടിക്കാന്‍ കഴിയുമായിരുന്ന തുക കൊണ്ട് ബാഹുബലി എന്ന ഒറ്റ സിനിമ പിടിച്ചത് കലാമൂല്യമുള്ള സിനിമകളെ പിന്നോട്ടടിക്കാനേ ഉപകരിക്കൂ. കോടികളുടെ പടം എന്ന പരിവേഷം ഒരിക്കലും നല്ല സിനിമ എന്നതിന് പകരമാവില്ല എന്നും അദ്ദേഹം പറയുന്നു.             അടൂര്‍ പറഞ്ഞതിനോട് പരിപൂര്‍ണമായും യോജിക്കുകയാണ്

#ദിനസരികള്‍ 51

പി . ബി ഷെല്ലിയുടെ ഒസിമാന്‍ഡിയസ് എന്ന കവിത പഠിച്ചത് അതിവിദൂരമായ ഭൂതകാലങ്ങളിലെപ്പോഴോ ആണ്. എങ്കിലും ആ കവിത ഉണ്ടാക്കിയ മുഴക്കം ഇന്നും എന്റെ കാതുകളിലുണ്ട്. മാത്രവുമല്ല തത്തുല്യമായ മറ്റൊരു മുഴക്കത്തെ ഇതുവരെ കണ്ടത്തുവാന്‍ കഴിഞ്ഞിട്ടുമില്ല എന്നുകൂടി എടുത്തുപറയേണ്ടതുണ്ട്. എന്തുകൊണ്ടായിരിക്കും ഈ കവിത ഇത്രമാത്രം എനിക്ക് പ്രിയപ്പെട്ടതായിരിക്കുന്നത് എന്ന് ഞാന്‍ ചിന്തിച്ചു നോക്കിയിട്ടുണ്ട്.             അനശ്വരതയെ തേടുക എന്നത് മനുഷ്യര്‍ ഈ ഭൂമുഖത്ത് ആവിര്‍ഭവിച്ച അന്നുമുതല്‍ ആരംഭിച്ചിട്ടുണ്ട്. ഇന്നത്തെ പരിഷ്കൃതമനസ്സുകള്‍ ചിന്തിക്കുന്നതുപോലും മരണമെന്ന അനിവാര്യതയെ എങ്ങനെ ഉല്ലംഘിക്കാം എന്നുതന്നെയാണ്.അതിനു സഹായകമായ രീതിയില്‍ നാം ശാസ്ത്രങ്ങളെ പരിപോഷിപ്പിക്കുന്നു , ശസ്ത്രങ്ങളെ പ്രയോഗിക്കുന്നു. എന്നിട്ടും ഒരു പരിധിക്കപ്പുറം കാലുകുത്തുവാന്‍ നമുക്ക് കഴിഞ്ഞിട്ടില്ല. മരണത്തെ അതിജീവിക്കുക അസാധ്യമാണെന്ന തിരിച്ചറിവ് മരണാനന്തര ജീവിതത്തെക്കുറിച്ച് ആലോചിക്കുവാന്‍ മനുഷ്യനെ പ്രേരിപ്പിച്ചു. അതോടെ മതങ്ങള്‍ ഉടലെടുത്തു. അവ്യക്തമായ മരണാനന്തരങ്ങളെക്കുറിച്ച്  അവരവരുടേതായ കാഴ്ചപ്പാടുകള്‍ അവതരിപ്പിച്ചുകൊണ്ട് മതങ്ങള്‍ മനുഷ്യന

#ദിനസരികള്‍ 50

1908 ല്‍ തുടങ്ങിയ യോഗക്ഷേമസഭയും 1885 ല്‍ സ്ഥാപിക്കപ്പെട്ട ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സും ഇ എം എസിനെ കൌമാരകാലത്തുതന്നെ സ്വാധീനിച്ചിരുന്നു. എന്നാല്‍ അദ്ദേഹം ആദ്യം ഇടപെട്ടതും അദ്ദേഹത്തിന്റെ ജീവിതത്തിന് ദിശാബോധം നല്കിയതും തനിക്ക് നേരിട്ടറിയാവുന്നതും അനുഭവത്തിലിരിക്കുന്നതുമായ അനാചാരങ്ങള്‍ക്കെതിരെ പോരാടിയ സാമൂഹ്യ പരിഷ്കരണപ്രസ്ഥാനമായ യോഗക്ഷേമസഭയുടെ പ്രവര്‍ത്തനങ്ങളുമായാണ് എന്ന് പി ഗോവിന്ദപ്പിള്ള എഴുതിയ ഇ എം എസിന്റെ ജീവചരിത്രത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. 1927 ല്‍ മദിരാശിയില്‍ ചേര്‍ന്ന അഖിലേന്ത്യാ കോണ്‍ഗ്രസ്സ് സമ്മേളനത്തില്‍ പങ്കെടത്തുകൊണ്ട് നെഹ്റു അവതരിപ്പിച്ച പൂര്‍ണസ്വരാജ് എന്ന പ്രമേയം കേവലം പതിനെട്ടു വയസ്സുകാരന്‍ മാത്രമായിരുന്ന ഇ എം എസിനെ ഹരം കൊള്ളിച്ചു. അതോടെ ഗാന്ധിഭക്തിയില്‍ നിന്നും നെഹ്റുഭക്തിയിലേക്ക് ഇ എം എസ് മാറി എന്ന് പി ജി എഴുതുന്നു ഇ.എം എസിന്റെ കൌമാര – യൌവന കാലത്ത് കേരളത്തിന്റെ അവസ്ഥ എന്തായിരുന്നു എന്നതിന്റെ ഒരു നഖചിത്രമാണ് നാം കണ്ടത്. ദേശീയതലത്തിലാകട്ടെ അന്ന് നിലവിലിരുന്ന ഒട്ടുമിക്ക പ്രസ്ഥാനങ്ങളുടേയും അലയൊലികള്‍ കേരളത്തിലുമെത്തിയിരുന്നു. “…….. ചില പേരുകളും സംഭവങ്ങളും പൊട്ടും

#ദിനസരികള്‍ 49

ഈ കാലഘട്ടത്തിലാണ് പില്ക്കാലത്ത് നിരവധി വിവാദങ്ങള്‍ക്ക് ഹേതുവായിത്തീര്‍ന്ന 1921 ലെ മലബാര്‍ കലാപം ഉടലെടുക്കുന്നത്. ജന്മികളുടെ കീഴില്‍ കുടിയാന്മാരായി ജീവിച്ചു പോന്നിരുന്ന മുസ്ലിംവിഭാഗത്തിന്റെ അസന്തുഷ്ടിയും അധികാരിവര്‍ഗ്ഗം അവരോട് സ്വീകരിച്ചു പോന്നിരുന്ന നയസമീപനങ്ങളും ഈ കലാപത്തിന് കാരണമായിത്തീര്‍ന്നു. ഏറനാട് , വള്ളുവനാട് , പൊന്നാനി എന്നീ താലൂക്കുകളിലാകമാനം പടര്‍ന്നു പിടിച്ച ഈ കലാപത്തിന് ,ആലി മുസ്ലിയാര്‍ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എന്നിവര്‍ നേതൃത്വം നല്കി. ഹിന്ദുക്കളുമായി ഒരു അനൈക്യവുമില്ലെന്നും സമരം ബ്രിട്ടീഷ് ഭരണത്തിനെതിരെയാണെന്നും സമരക്കാര്‍ ആവര്‍ത്തിച്ചു പ്രഖ്യാപിച്ചിരുന്നെങ്കിലും ബ്രിട്ടീഷുകാരുടെ തന്ത്രപരമായ സമീപനം മലബാര്‍ കലാപത്തില്‍ വര്‍ഗ്ഗീയതയുടെ നിറം കലര്‍ത്താന്‍ കഴിഞ്ഞു. ജനങ്ങളെ ജാതിയുടെ പേരില്‍ പരസ്പരം വിഘടിപ്പിക്കാന്‍ കഴിഞ്ഞതോടെ അധികാരികള്‍ക്ക് പരാജയപ്പെടുത്താനും എളുപ്പമായി.നിരവധി നേതാക്കന്മാരേയും അനുയായികളേയും നാടുകടത്തുകയോ ജീവപര്യന്തം തടവിലിടുകയോ ചെയ്തു.1291 നവമ്പര്‍ പത്തിന് അറുപതോളം പേരുടെ മരണത്തിന് ഇടയാക്കിയ വാഗണ്‍ ട്രാജഡി ഇന്ത്യയാകെത്തന്നെയും ചര്‍ച്ച ചെയ്തിട്ടുള്ള

#ദിനസരികള്‍ 48

1910ല്‍, കാള്‍ മാർക്സിന്റെ ജീവചരിത്രം ആദ്യമായി മലയാളത്തില്‍ അവതരിപ്പിച്ച സ്വദേശാഭിമാനി രാമകൃഷ്ണപിള്ള നാടുകടത്തപ്പെട്ടു. കേരളപഞ്ചിക എന്ന പത്രത്തിന്റെ പത്രാധിപരായിരിക്കെ നായര്‍ സ്ത്രികള്‍ മാറുമറയ്ക്കാതെ ഉത്സവങ്ങളില്‍ എഴുന്നള്ളത്തുകള്‍ക്ക് അകമ്പടി സേവിക്കണമെന്ന നിര്‍‌ദ്ദേശത്തെ നഖശിഖാന്തം രാമകൃഷ്ണപിള്ള എതിര്‍ത്തിരുന്നു. ഭയകൌടില്യലോഭങ്ങള്‍ വളര്‍ത്തി ല്ലൊരു നാടിനെ എന്ന് ഉച്ചൈസ്തരം പ്രഖ്യാപിച്ച ഒരു പത്രത്തിന്റെ പത്രാധിപര്‍ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ഇടപെടലുകള്‍ അധികാരികളെ വെകിളി പിടിപ്പിച്ചതിന്റെ ഫലമായാണ് ആ നാടുകടത്തല്‍ ഉണ്ടായത്. പൊയ്കയില്‍ ശ്രീ കുമാരഗുരുദേവന്റെ പി ആര്‍ ഡി എസ് അഥവാ പ്രത്യക്ഷ രക്ഷാ ദൈവസഭ ഇത്തരുണത്തില്‍ എടുത്തുപറയേണ്ടതാണ്. ” അധസ്ഥിത ജനതയുടെ വിദ്യാഭ്യാസ അവകാശം , ജനപ്രതിനിധി സഭകളിലും ഉദ്യോഗങ്ങളിലും മറ്റും അര്‍ഹമായ പ്രാതിനിധ്യം , സര്‍‌വ്വോപരി അയിത്ത നിരോധനം  തൊട്ടുള്ള പൌരാവകാശങ്ങള്‍ എന്നിവയെല്ലാം ശ്രീനാരായണഗുരു സ്ഥാപിച്ച എസ് എന്‍ ഡി പി , അയ്യങ്കാളി സ്ഥാപിച്ച സാധുജനപരിപാലന സംഘം തുടങ്ങിയവയോടൊപ്പം പി ആര്‍ ഡി എസ് സ്ഥാപകന്റേയും ലക്ഷ്യങ്ങളായിരുന്നു “ എന്ന് പി ഗോവിന്ദപ്പിള്ള അദ്

#ദിനസരികള്‍ 47

ജാതീയമായ പേക്കൂത്തുകള്‍‌ക്കെതിരെ പോരാടുമ്പോള്‍ത്തന്നെ കേരളത്തിലെ ജനങ്ങള്‍ വൈദേശികമായ ആധിപത്യങ്ങളേയും അംഗീകരിച്ചിരുന്നില്ല. എ കെ ഗോപാലന്‍ , കേരളം ഇന്നലെ ഇന്ന് നാളെ എന്ന പുസ്തകത്തില്‍ ഇങ്ങനെ പറയുന്നു . ” കേരളത്തിലെ ജനങ്ങള്‍ ഒരു കാലഘട്ടത്തിലും യാതൊരു വിധ വിദേശാധിപത്യത്തേയും സ്വാഗതം ചെയ്തിട്ടില്ല.ഇന്ത്യയിലെ ഒന്നാമത്തെ സ്വാതന്ത്ര്യസമരമെന്ന് ചരിത്രത്തില്‍ അറിയപ്പെടുന്ന 1857 ലെ ശിപായി ലഹളക്ക് വര്‍ഷങ്ങള്‍ മുമ്പ് തന്നെ കേരളത്തിലെ സാമ്രാജ്യത്ത തള്ളിക്കയറ്റത്തിനെതിരെ പഴശ്ശിരാജയുടേയും വേലുത്തമ്പി ദളവയുടേയും ധീരസമരങ്ങള്‍ അരങ്ങേറി “ സുവ്യക്തമായ ഈ കാഴ്ചപ്പാടനുസരിച്ച് സമാന്തരമായ രണ്ട് സമരധാരകള്‍ നമ്മുടെ സാമൂഹികജീവിതത്തെ ശക്തിപ്പെടുത്താന്‍ ശ്രമിച്ചിരുന്നെന്ന് കാണാം. ഒന്ന് വൈദേശികമായ ആധിപത്യത്തിനെ തിരെയാണെങ്കില്‍ മറ്റൊന്ന് സ്വന്തം സമൂഹത്തിനകത്ത് ഒരു വിഭാഗത്തില്‍ നിന്ന് മറ്റൊരു വിഭാഗം നേരിടുന്ന വെല്ലുവിളികള്‍‍‌ക്കെതിരെയാണ്. പഴശ്ശിരാജയുടേയും വേലുത്തമ്പി ദളവയുടേയും കുഞ്ഞാലിമരക്കാരുടേയുമൊക്കെ പോരാട്ടങ്ങള്‍ വൈദേശികാധിപത്യത്തിനെതിരെയുള്ള നമ്മുടെ സമരങ്ങളെ അടയാളപ്പെടുത്തു മ്പോള്‍ വൈകുണ്ഡസ്വാമികളും അയ്യങ്കാളിയ

#ദിനസരികള്‍ 46

ഇ.എം. എസിന്റെ ജനനം ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ , 1909 ജൂണ്‍ 13 ന് ആണ്. മലപ്പുറം ജില്ലയിലെ  ധനാഢ്യമായ ഏലംകുളം മനയില്‍ പരമേശ്വരൻ നമ്പൂതിരിപ്പാടിന്റേയും വിഷ്ണുദത്ത അന്തര്‍ജ്ജനത്തിന്റേയും നാലാമത്തെ പുത്രനായാണ് ഇ എം എസ് എന്ന ഏലംകുളം മന ശങ്കരന്‍ നമ്പൂതിരിപ്പാട് ജനിച്ചത്. ഇ.എം.എസ് തന്റെ പതിനെട്ടാമത്തെ വയസ്സില്‍ , 1927 ലാണ് ആദ്യലേഖനം എഴുതി പ്രസിദ്ധീകരിച്ചത്. ആ സമയത്ത് കേരളത്തിന്റെ സാമൂഹിക അവസ്ഥയുടെ ഒരു നഖചിത്രമെങ്കിലും മനസ്സിലാക്കേണ്ടതുണ്ട്. ഇ എം എസിന്റെ ജനനത്തിന് കൃത്യം ഒരു നൂറ്റാണ്ടു മുമ്പാണ് കേരളത്തിന്റെ നവോത്ഥാന രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച അയ്യാ വൈകുണ്ഠസ്വാമികള്‍ ജനിച്ചത്. സാമൂഹിക അസമത്വങ്ങള്‍ക്കും ജാതീയതക്കും മറ്റ് ഉച്ച നീചത്വങ്ങള്‍ക്കുമെതിരെ സ്വാമികള്‍ ഉയര്‍ത്തിയ വെല്ലുവിളി യാഥാസ്ഥിതികരെ തെല്ലൊന്നുമല്ല ചൊടിപ്പിച്ചത്. ആ വെല്ലുവിളികളുടെ കാഹളധ്വനികളുണ്ടാക്കിയ പ്രതികരണങ്ങള്‍ കേരളത്തിന്റെ മഹത്തായ നവോത്ഥാനചരിത്രത്തിന് തന്നെ തുടക്കം കുറിച്ചു എന്നു പറയാം. പിന്നീടു വന്ന ചട്ടമ്പി സ്വാമികളും ശ്രീനാരായണഗുരുവും അയ്യങ്കാളിയുമൊക്കെ കേരളത്തിന്റെ മണ്ണിനെ ചവിട്ടിക്കുഴച്