Posts

Showing posts from December 2, 2018

#ദിനസരികള്‍ 604

            തെറ്റു ചെയ്തതില്‍ മാപ്പു ചോദിക്കുക. അതിനുമപ്പുറത്തേക്കു നീളുന്നതാണ് ചെയ്ത തെറ്റിന്റെ വ്യാപ്തിയെങ്കില്‍ നിലനില്ക്കുന്ന നിയമസംവിധാനങ്ങളെ ഉപയോഗപ്പെടുത്തി സിവിലും ക്രിമിനലുമായ കേസുകളെടുത്ത് ഒരു നിശ്ചിതകാലത്തേക്ക് സമൂഹത്തില്‍ നിന്നും ഒറ്റപ്പെടുത്തി ശിക്ഷിക്കുക.ആ ശിക്ഷാകാലം സ്വയം നവീകരണത്തിന്റേതാണ് എന്നാണ് സങ്കല്പിക്കപ്പട്ടിരിക്കുന്നത്. എന്നുവെച്ചാല്‍ കൊലക്കുറ്റം ചെയ്ത ഒരാള്‍ ശിക്ഷയായി തടവിലാക്കപ്പെടുന്ന പത്തോ പന്ത്രണ്ടോ കൊല്ലക്കാലം താന്‍ ചെയ്ത തെറ്റിനും സ്വയം നവീകരണത്തിനുമുള്ള സമയമാണെന്നും ഇനി അത്തരം കുറ്റങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാനുള്ള പക്വതയും അറിയും നേടേണ്ട കാലമാണെന്നുമാണ് ജനാധിപത്യം ചിന്തിക്കുന്നത്.അല്ലാതെ ഒരു കുറ്റത്തിന് ജീവിതകാലം മുഴുവന്‍ പിടിച്ച് അകത്തിടാനോ സമൂഹത്തില്‍ നിന്നും അന്യവത്കരിച്ച് മാറ്റി നിറുത്തുവാനോ ആര്‍ക്കും   അധികാരമില്ല.നടപ്പുനിയമവശം ഇതായിരിക്കേ ഏതു കാട്ടാളകാലത്തിലിരുന്നുകൊണ്ടാണ് നാം ദീപാനിശാന്തിനെ കല്ലെറിയുകയും തുടര്‍ച്ചയായി ആള്‍ക്കൂട്ടവിചാരണക്ക് വിധേയമാക്കുകയും ചെയ്യുന ് നത് ?             ഇവിടെ കുറ്റം കവിത മോഷ്ടിച്ചു എന്നതാണ്. ആ വിഷയത്തില്‍

#ദിനസരികള്‍ 603

നവാബ് രാജേന്ദ്രന് ‍ രോഗശയ്യയില് ‍ കിടന്നുകൊണ്ട് എറണാകുളം ജനറല് ‍ ആശുപത്രിയില് ‍ ഒരു പോസ്റ്റുമോര് ‍ ട്ടം കോംപ്ലക്സ് നിര് ‍ മിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അന്നത്തെ മുഖ്യമന്ത്രി ശ്രീ എ കെ ആന്റണിക്ക് എഴുതിയ കത്തില് ‍ നിന്നും ഒരു ഭാഗം ഉദ്ധരിക്കട്ടെ- “ താങ്കളുടെ ലീഡറുടെ നിര് ‍‍ ‌ദ്ദേശപ്രകാരം മുപ്പതുവര് ‍ ഷങ്ങള് ‍ ക്കുമുമ്പ് പോലീസ് നടത്തിയ പ്രാചീനമര് ‍ ദ്ദനത്തിന്റെ ഫലമായി അവസാനം കാന് ‍ സര് ‍‌ രോഗത്തിനുവരെ വിധേയനായി എന്നെ തിരുവനന്തപുരം റീജിയണല് ‍ കാന് ‍ സര് ‍ സെന്ററില് ‍ വരെ എത്തിച്ചു.ആശുപത്രിയില് ‍ ചികിത്സയില് ‍ കിടക്കുന്നതിന്റെ തലേന്നാള് ‍ ‘ നിന്നെ രക്ഷിക്കാന് ‍ ഡോ.കൃഷ്ണന് ‍ നായര് ‍ ക്കു മാത്രമേ കഴിയൂ ’ എന്നാണ് മുന് ‍ മുഖ്യമന്ത്രി ഇ കെ നയനാര് ‍ പറഞ്ഞത് ” നവാബ് സൂചിപ്പിച്ചെ കൊടിയ മര് ‍ ദ്ദനത്തിന്റെ കഥ കേരളത്തിന് അറിവുള്ളതാണ്. രാഷ്ട്രീയ നേതൃത്വവും പോലീസുകാരും കൈകോര് ‍ ത്തുപിടിച്ചു കൊണ്ട് നടത്തുന്ന അഴിമതിക്കെതിരെയുള്ള പോരാട്ടത്തില് ‍ കോടതികളുടെ സഹായത്തോടെ കരുത്തിന്റെ പര്യായമായി നിന്ന് പ്രതിരോധിച്ചത് നവാബായിരുന്നു.അതുകൊണ്ടാണ്

#ദിനസരികള്‍ 602

വിജയലക്ഷ്മിയുടെ കവിതകളില്‍ നിന്നും ഒരെണ്ണം മാത്രം തിരഞ്ഞെടുക്കേണ്ടി വന്നാല്‍ ഞാന്‍ സംശയലേശമെന്യേ തച്ചന്റെ മകള്‍ എന്ന കവിതയ്ക്കു വേണ്ടി കൈയ്യുയര്‍ത്തും.ആരുടേയും തൊഴുത്തില്‍ തന്റെ ജീവിതത്തെ കൊണ്ടുപോയി തളച്ചിടാനൊരുക്കമില്ലാത്ത സ്ത്രീജീവിതത്തെ അവതരിപ്പിക്കുന്ന ഇക്കവിത വിജയലക്ഷ്മിയുടെ തന്നെ മൃഗശിക്ഷകന്‍ എന്ന കവിതയുടെ    ആശയപരിസരങ്ങളില്‍ നിന്നും അതിഗംഭീരമായ ഒരു കുതറിത്തെറിക്കല്‍ നടത്തുന്നുണ്ട്.മൃഗശിക്ഷകനില്‍ ഭയം കാരണം ഒന്നിനും കഴിയാതെ തോറ്റുപിന്മടങ്ങിയിരിക്കുന്ന അടിമയുടെ സ്ഥാനമാണ് ഇരക്കുണ്ടായിരുന്നത്. പറയൂ പാവയോ മൃഗം എന്ന അര്‍ത്ഥവത്തായ ചോദ്യമുയര്‍ത്തുവാന്‍ മൃഗശിക്ഷകനില്‍ കഴിയിന്നുണ്ടെങ്കിലും അതിനുമപ്പുറത്തേക്കു കടന്നുപോകുക എന്നത് അസാധ്യമാകുന്നു നോക്കുക :- ......... ഭയം ഭയം മാത്ര – മടിമ ഞാന്‍ തോറ്റു കുനിഞ്ഞിരിക്കുന്നു. മുതുകില്‍ നിന്‍ ചാട്ടയുലച്ചുകൊള്ളുക വലയത്തില്‍ച്ചാടാനുണര്‍ന്നിരിപ്പു ഞാന്‍ - എന്ന വിധേയത്വഭാവം പ്രത്യക്ഷമായിത്തന്നെ ആ കവിത പ്രകടിപ്പിക്കപ്പെടുന്നുണ്ട്.             എന്നാല്‍ തച്ചന്റെ മകള്‍ പ്രഖ്യാപിക്കുന്നത് സ്വതന്ത്രമായ ഒരു ലോകത്തെ ആലിംഗനം ചെയ്യാനുഴറുന്നു ഒരു പെണ

#ദിനസരികള്‍ 601

എന് ‍ എ നസീറിന്റെ കാടുയാത്രകളുടെ ഓരം ചേര് ‍ ന്നു നടക്കുന്നത് എനിക്കും ഇഷ്ടമാണ്.കാടിനെ അറിഞ്ഞ്, ശരീരത്തിലെ ഓരോ അണുവിലും കാടിനെ അനുഭവിപ്പിച്ച് അതീവശ്രദ്ധാലുവായി നസീര് ‍ പതിയെ മുന്നില് ‍ നടക്കും. ഒരു പൂവുവന്നു വീഴുന്ന ലാഘവത്തോടെയാണ് അയാള് ‍ നടക്കുക. ഭൂമിയെ ഞെരിച്ചമര് ‍ ത്താന് ‍ ശ്രമിക്കുന്ന കാല് ‍ ‌വെപ്പുകളുടെ അഹങ്കാരങ്ങളെ അയാള് ‍ വെച്ചുപൊറുപ്പിക്കില്ല.കടന്നുകയറ്റങ്ങളെ അനുവദിക്കുകയില്ല. ഇവിടെ നിങ്ങള് ‍ വേഗത കുറയ്കക്കുക.നിങ്ങളെ ഭരിക്കുന്ന വേവലാതികളെ പിന്നിലുപേക്ഷിക്കുക.അപ്പൂപ്പന് ‍ താടിയെപ്പോലെ ഭാരമില്ലാത്തവനായി, ഏതിരുള് ‍ ക്കാടിനേയും തൊട്ടുഴിഞ്ഞുപോകുന്ന ഇളംകാറ്റിനെപ്പോലെ ഭയമില്ലാത്തവനായി നിങ്ങള് ‍ നസീറിനെ പിന്തുടരുക.”തനിയേ ഭൂമിയെ ചവിട്ടി നില്ക്കുമ്പോഴേ ചുറ്റുപാടുകളേ തിരിച്ചറിയൂ.അപ്പോഴേ പ്രകൃതി നമ്മള് ‍ ‌ക്കൊരുക്കിവെച്ച കാഴ്ചകളിലേക്ക് കണ്ണുതുറക്കൂ.അപ്പോഴേ തേനീച്ചകളുടെ ശബ്ദം മൂളലല്ല സംഗീതമാണെന്ന തിരിച്ചറിവുണ്ടാകൂ.കഠോരമായ ശബ്ദലോകത്തില് ‍ നിന്നും കാടിന്റേയും പര് ‍ വ്വതങ്ങളുടേയും മൌനത്തിലേക്ക് ആഴ്ന്നുപോകാനും അതു മൌനമല്ല അവയുടെ ഭാഷയാണെന്നും അതിലൂടെ അവയിലൂടെ സംയോജനം സാധ്യമാണെന്നു