Posts

Showing posts from October 27, 2019

#ദിനസരികള്‍ 928 ആനന്ദം

           എഴുത്തച്ഛന്‍ പുരസ്കാരം ആനന്ദിനാണ് എന്ന വാര്‍ത്ത ഏറെ സന്തോഷിപ്പിക്കുന്നു. കൃത്യമായും എത്തേണ്ട കൈകളിലാണ് ഇത്തവണ അതെത്തി നില്ക്കുന്നതെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാകുമെന്ന് തോന്നുന്നില്ല. വര്‍ത്തമാനകാലത്ത് ആനന്ദിനെപ്പോലെ സ്ഥിതപ്രജ്ഞനായ മറ്റൊരാളെ ഈ പുരസ്കാരം സമ്മാനിക്കുവാന്‍ നമുക്ക് കണ്ടെത്തുക വയ്യ.           എന്താണ് ആനന്ദ് എന്നൊരു ചോദ്യമുന്നയിക്കപ്പെട്ടാല്‍ ഒരു വായനക്കാരനെന്ന നിലയില്‍ എന്തുത്തരമാണ് നല്കാനാകുക എന്ന് പലപ്പോഴും ഞാന്‍ ചിന്തിച്ചിട്ടുണ്ട്. ചരിത്രത്തെ പ്രശ്നവത്കരിച്ചുകൊണ്ട് മനുഷ്യനെന്ന മൂല്യത്തോട് എങ്ങനെ പെരുമാറണം എന്ന് നിശ്ചയിച്ചെടുക്കുകയാണ് ആനന്ദ് പലപ്പോഴും ചെയ്യുന്നതെന്ന് തോന്നിയിട്ടുണ്ട്. ’ ഇന്‍സ്റ്റന്‍റ് ’ ചോദ്യങ്ങള്‍ക്ക് ‘ ഇന്‍സ്റ്റന്‍ന്റ് ’ ഉത്തരം എന്ന നടപ്പുകാല രീതിയിലല്ല അദ്ദേഹം പുലര്‍ന്നു പോകുന്നത്.മറിച്ച് അത് രൂപപ്പെട്ടുപോന്ന കാലത്തേയും നിലനിറുത്തിപ്പോന്ന വ്യവസ്ഥയേയും ഇന്നെത്തിനില്ക്കുന്ന അവസ്ഥയേയും പരിഗണിച്ചുകൊണ്ടാണ്. അതുകൊണ്ടാണ് ഭൂതകാലത്തിന്റെ ഏതോ അടരുകളില്‍ നിന്നുമിറങ്ങി ഓടിയോടി വര്‍ത്തമാനകാലത്തിന്റെ പടവുകളിലേക്ക് ഗോവര്‍ദ്ധനന് കയറിനില്ക്കാന

#ദിനസരികള്‍ 927 സര്‍ക്കാര്‍ ആലോചിക്കണം, ഒന്നല്ല ഒമ്പതുതവണ

            പ്രകടനങ്ങള്‍ , പ്രതിഷേധങ്ങള്‍, ആഘോഷങ്ങള്‍ എന്നിവയ്ക്കിടയില്‍ ഏതെങ്കിലും തരതത്തില്‍ സ്വകാര്യസ്വത്തുക്കള്‍ക്ക് നാശനഷ്ടങ്ങളുണ്ടാക്കുന്നത്  തടയുന്ന ബില്‍ ഇന്നലെ നിയമസഭയില്‍ അവതരിപ്പിക്കുകയും സബ്ജക്ട് കമ്മറ്റിയ്ക്ക് വിടുകയും ചെയ്തു. ഭരണ കക്ഷിയും പ്രതിപക്ഷവും ഒറ്റക്കെട്ടായാണ് ബില്ലിനെ സ്വാഗതം ചെയ്തത്. സ്വത്തു് സമ്പാദനവും നിലനിര്‍ത്തലും ഭരണഘടനാ പരമായ അവകാശമാണ് എന്നതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നിയമം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികളുടെയടക്കം പ്രതിഷേധ പരിപാടികളില്‍ സ്വകാര്യ സ്വത്തിന് നേരെയുള്ള ആക്രമണങ്ങള്‍ ഇല്ലാതാക്കുന്നതിന് ഈ നിയമം സഹായിക്കുമെന്ന് സര്‍ക്കാര്‍ പ്രത്യാശിക്കുന്നു. അതുകൊണ്ടുതന്നെ കര്‍ശനമായ വ്യവസ്ഥകളോടെയാണ് ഈ നിയമം നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്. ഫലത്തില്‍ സര്‍ക്കാര്‍ സ്വത്തുവകകള്‍ സംരക്ഷിക്കാനുള്ള പി ഡി പി പിയെപ്പോലെ ( സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാവര ജംഗമങ്ങളുടെ നശിപ്പിക്കല്‍ തടയല്‍ നിയമം) കര്‍ശന വ്യവസ്ഥകളടങ്ങിയ   അതേ നിലവാരത്തിലുള്ള ഒരു നിയമം തന്നെയായിരിക്കും സ്വകാര്യ സ്വത്തു നശിപ്പിക്കുന്നതിനെതിരേയും കൊണ്ടുവരാന്‍ പോകുന്നത്

#ദിനസരികള്‍ 926 മാവോയിസ്റ്റുകള്‍ - പിഴച്ച സ്വപ്നങ്ങളില്‍ ജീവിച്ചു മരിക്കുന്നവര്‍

          പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ മാവോവാദികളായ നാലുപേര്‍ ഒക്ടോബര്‍ ഇരുപത്തിയെട്ടിനും ഇരുപത്തിയൊമ്പതിനുമായി കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ച് നാം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണല്ലോ. മാവോയിസ്റ്റുകള്‍ കൊല്ലപ്പെടാനുണ്ടായ സാഹചര്യങ്ങളെന്താണെന്ന് വസ്തുനിഷ്ഠമായി മനസ്സിലാക്കാതെ കേവലം രാഷ്ട്രീയ പ്രേരിതമായ ആരോപണങ്ങളും ആക്ഷേപങ്ങളുമാണ് ആ ചര്‍ച്ചയില്‍ ഏറിയ പങ്കും മുഴങ്ങിക്കേള്‍ക്കുന്നത്.  നിരുപദ്രവകാരികളും നിഷ്കളങ്കരുമായ മാവോവാദികളെ പോലീസ് നിഷ്കരുണം വെടിവെച്ചു കൊല്ലുകയായിരുന്നുവെന്നാണ് പലരുടേയും ആരോപണം. മാവോയിസ്റ്റുകളോടുള്ള സ്നേഹമോ സഹതാപമോ അല്ല മറിച്ച്, രാഷ്ട്രീയ മുതലെടുപ്പിനുള്ള സാഹചര്യങ്ങളെ സമര്‍ത്ഥമായി ചൂഷണം ചെയ്യാനുള്ള ശ്രമങ്ങളാണ് അത്തരം നിലപാടുകളെന്നതാണ് വസ്തുത. അതല്ലെങ്കില്‍ കക്കയം ഡാമില്‍ വിദ്യാര്‍ത്ഥിയായ രാജനെ കെട്ടിത്താഴ്ത്തിയവരുടേയും പിടികൂടപ്പെട്ട ശേഷം സഖാവ് വര്‍ഗ്ഗീസിനെ വെടിവെച്ചുകൊല്ലാനുത്തരവിട്ടവരുടേയും കമ്യൂണിസത്തിന്റേയും തീവ്രവിപ്ലവാദത്തിന്റേയും പേരില്‍ നാട്ടിലാകെ തെരച്ചില്‍ നടത്തി അനുഭാവികളായവരെപ്പോലും ക്രൂരമായി മര്‍ദ്ദിച്ചു കൊന്നവരുടേയും പിന്മുറക്കാര്‍ ഇന്ന് മാറത്തടിച്ച്

#ദിനസരികള്‍ 925 തത്വശാസ്ത്രങ്ങള്‍ ഉറങ്ങുമ്പോള്‍ !

            ഇടശ്ശേരിയുടെ തത്വശാസ്ത്രങ്ങള്‍ ഉറങ്ങുമ്പോള്‍ എന്ന കവിത , ഒരിക്കലും സന്ധിചെയ്യാനിടയില്ലാത്ത രണ്ടു പരമാവധികളെ അവതരിപ്പിച്ചുകൊണ്ടാണ് തുടങ്ങുന്നത്.അന്യേന്യം നിഷേധിക്കുന്ന രണ്ടു പക്ഷങ്ങള്‍. എല്ലാം വിധിയാണെന്നും അതുകൊണ്ടുതന്നെ ആ വിധിയെ തിരുത്തുവാനുള്ള ഇടപെടലുകള്‍ വിധാതാവിന്റെ ഇച്ഛയെ വെല്ലുവിളിക്കുന്നതാണെന്നുമാണ് ഒന്നാമന്റെ പക്ഷം.           ‘ വിധിയാണെല്ലാം കാര്യം ’ വിശ്വസിക്കുന്നൂ പിതാ-           വതിനാല്‍ത്തനിക്കില്ലാ ഭാരമീ യാതൊന്നിലും – എന്നാണ് അയാള്‍ ചിന്തിച്ചു വെച്ചിരിക്കുന്നത്. അതായത് എല്ലാം വിധിയനുസരിച്ച് സംഭവിച്ചു പോകുന്നതായതുകൊണ്ടുതന്നെ ഒന്നിലും തനിക്ക് ഉത്തരവാദിത്തമില്ല എന്നാണ് അയാളുടെ ഭാവം. രണ്ടാമനാകട്ടെ ചരിത്രമാണ് സത്യമെന്ന് വിശ്വസിക്കുന്നു. ‘ ചരിത്രമത്രേ സത്യം ’ വാദിപ്പൂ മകന്‍ , എല്ലാം         ‘ ചരിത്രപരമായ സംഭവവികാസങ്ങള്‍ ’ എന്നാണ് രണ്ടാമന്‍ കരുതുന്നത്. അയാള്‍ക്ക് മാര്‍ക്സിയന്‍ തത്വജ്ഞാനം കരതലാമലകമാണ്.കേവലം യാന്ത്രികതയില്‍ ചെന്നു തൊട്ടുനില്ക്കുന്നുവെന്നല്ലാതെ സാമൂഹികതകള്‍ അയാളെ തീണ്ടുന്നേയില്ല. കല്യാണ പ്രായമായ പെങ്ങള്‍ അയാളെ അലോസരപ്പെടുത്തുന്നില്ല മറ

#ദിനസരികള്‍ 924 ഒരു നുണയന്റെ ചരിത്രവായനകള്‍ - 2

കെ കെ മുഹമ്മദ്, തന്റെ ആത്മകഥയിലെ അയോധ്യ : അറിഞ്ഞതും പറഞ്ഞതും സത്യം എന്ന പേരുള്ള അധ്യായത്തിലാണ് ബാബറി മസ്ജിദിനെക്കുറിച്ച്   പര്യവേക്ഷണത്തിലൂടെ കണ്ടെത്തിയ തന്റെ അഭിപ്രായങ്ങളെ അവതരിപ്പിക്കുന്നത്. ഡല്‍ഹിയിലെ സ്കൂള്‍ ഓഫ് ആര്‍ക്കിയോളജിയില്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലത്താണ് പ്രൊഫസര്‍ ബി ബി ലാലിന്റെ നേതൃത്വത്തില്‍ 1976 -77 കാലഘട്ടത്തില്‍ അദ്ദേഹം   അയോധ്യ സന്ദര്‍ശിക്കുന്നത്. ഇനി അദ്ദേഹം എഴുതുന്നതു നോക്കുക “ പര്യവേക്ഷണത്തിനായി ഞാനവിടെ എത്തുമ്പോള്‍ ബാബറി മസ്ജിദിന്റെ ചുമരുകളില്‍ ക്ഷേത്രത്തൂണുകളുണ്ടായിരുന്നു.ഈ തൂണുകള്‍ ബ്ലാക് ബസാള്‍ട്ട് എന്ന് അറിയപ്പെടുന്ന കല്ലുകള്‍ കൊണ്ടാണ് നിര്‍മ്മിച്ചത്.തൂണുകളുടെ താഴ് ഭാഗത്ത് പതിനൊന്ന് പന്ത്രണ്ട് നൂറ്റാണ്ടുകളിലെ ക്ഷേത്രങ്ങളില്‍ കാണാറുള്ളതുപോലെ പൂര്‍ണ കലശം കൊത്തി വെച്ചിട്ടുണ്ട്.ക്ഷേത്രകലയില്‍ പൂര്‍ണകലശം എട്ട് ഐശ്വര്യ ചിഹ്നങ്ങളില്‍  ഒന്നാണ്.ഇത്തരത്തിലുള്ള ഒന്നോ രണ്ടോ തൂണുകളല്ല മറിച്ച് പതിനാലു തൂണുകള്‍ പള്ളി പൊളിക്കുന്നതിന് മുമ്പുണ്ടായിരുന്നു. ” മുഹമ്മദ് എത്ര ആധികാരികമായിട്ടാണ് എഴുതുന്നത് എന്ന് നോക്കുക. എന്നാല്‍ പ്രൊഫസര്‍ റസാവി കെ കെ മുഹമ്മദിന്റെ ഈ അവകാശ വാദത്ത

#ദിനസരികള്‍ 923 ഒരു നുണയന്റെ ചരിത്രവായനകള്‍

          ആര്‍ക്കിയോളജിക്കല്‍ സര്‍‌വ്വേ ഓഫ് ഇന്ത്യയുടെ റീജിയണല്‍ ഡയറക്ടറായിരുന്ന കെ കെ മുഹമ്മദ് 27 ആഗസ്ത് 2017 ലാണ് , തന്റെ ആത്മകഥയായ ഞാനെന്ന ഭാരതീയന്‍ എന്ന പുസ്തകത്തെക്കുറിച്ചുള്ള ഒരു ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിനു വേണ്ടി മാനന്തവാടിയില്‍ എത്തുന്നത്. ആ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് അദ്ദേഹം അയോധ്യയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകള്‍ അവതരിപ്പിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു “ അയോധ്യയില്‍ ഖനനം നടത്തിയ എനിക്ക് പള്ളിയുടെ അടിയില്‍ നിന്നും ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. തെളിവുകളെ അടിസ്ഥാനത്തില്‍ പ്രസ്തുത സ്ഥലത്ത് ഒരു ക്ഷേത്രമുണ്ടായിരുന്നുവെന്നുവേണം അനുമാനിക്കാന്‍. ആ ക്ഷേത്രത്തെ തകര്‍ത്തുകൊണ്ടാണ് അതിന്റെ സ്ഥാനത്ത് പള്ളി പണിതുയര്‍ത്തിയിരിക്കുന്നത്.ഈ രാജ്യത്തിലെ ബഹുഭൂരിപക്ഷം വരുന്ന ഹിന്ദുക്കളുടെ ആരാധനാ കേന്ദ്രമായ പ്രസ്തുത ക്ഷേത്രസ്ഥലം അതുകൊണ്ടുതന്നെ ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുക്കുകയാണ് വേണ്ടത്. അങ്ങനെ ചെയ്താല്‍ മാത്രമേ അയോധ്യ വിഷയത്തില്‍ സ്ഥായിയായ തീര്‍പ്പുണ്ടാകൂ. എന്നാല്‍ ഈ വിഷയം അവസാനിപ്പിക്കരുതെന്ന് ഇന്ത്യയിലെ ഇടതുപക്ഷ ചരിത്രകാരന്മാര്‍ ആഗ്രഹിക്കുന്നു. അവര്‍ ഏതെങ്കില