Posts

Showing posts from May 19, 2019

#ദിനസരികള്‍ 769

ചോദ്യോത്തരങ്ങള്‍ ചോദ്യം : രണ്ടായിരത്തി പത്തൊമ്പതിലെ ലോകസഭ ഇലക്ഷന്‍ കഴിഞ്ഞിരിക്കുന്നു. എന്താണ് കേരളത്തില്‍ സംഭവിക്കുന്നത് ? ഉത്തരം : ക്ഷേത്രപ്രവേശനങ്ങളെയാണ് നാം ആഘോഷിക്കാറുള്ളത്. അല്ലാതെ ക്ഷേത്രത്തില്‍ നിന്നും പിന്തിരിഞ്ഞു നടക്കുന്നതിനെയല്ല. നവോത്ഥാന മുന്നേറ്റങ്ങളുമായി ബന്ധപ്പെട്ട് നാം നടത്തിയ ക്ഷേത്ര പ്രവേശനങ്ങളെ ജനത വലിയ ആഘോഷമാക്കി മാറ്റി. ബ്രാഹ്മണനൊപ്പം അവന്റെ ആരാധാനാലയങ്ങളില്‍ പ്രവേശനം കിട്ടുക എന്ന ജന്മാഭിലാഷം സാധിക്കപ്പെട്ടതിന്റെ നിര്‍വൃതിയില്‍ നാം കോള്‍മയിര്‍‌ക്കൊണ്ടു.മാടനേയും മറുതയേയുമൊക്കെ ആരാധിച്ചിരുന്ന അവര്‍ണ പാരമ്പര്യങ്ങള്‍ സവര്‍ണ ദൈവങ്ങള്‍ക്കുമുന്നില്‍ സാഷ്ടാംഗം പ്രണമിച്ചുവീണു.           ഒരു സാമൂഹ്യ മുന്നേറ്റത്തിന്റെ പരിണതികളില്‍ ഇത്തരമൊരു വ്യായാമം നല്ലതുതന്നെയാണ്. മനുഷ്യനും മനുഷ്യനും തമ്മിലുള്ള വ്യത്യാസങ്ങള്‍ ഒരു പരിധിവരെ അതുകൊണ്ട് ഇല്ലാതെയാകുകയാണെങ്കിലോ ? അതുകൊണ്ട് ക്ഷേത്ര പ്രവേശനം നാം സ്വാഗതം ചെയ്യുക           എന്നാല്‍ ദളിതനെ കൊണ്ടുപോയി ബ്രാഹ്മണന്റെ കാല്‍ച്ചുവട്ടിലേക്ക് നടയിരുത്തിയതോടെ നമ്മുടെ ദൌത്യം നാം കൈവെടിഞ്ഞു. ദളിതന്‍ ക്ഷേത്രത്തില്‍ കയറിയാല്‍ വലിയ മുന്നേറ

#ദിനസരികള്‍ 768

വെറുമൊരു പാരഡിക്കവിത !           അയ്യപ്പപ്പണിക്കര്‍ അഞ്ചു പാരഡിക്കവിതകള്‍ എഴുതിയിട്ടുണ്ട്. പ്രത്യേകിച്ചൊന്നുമുണ്ടായിട്ടല്ല , എഴുതിയിട്ടുണ്ട് എന്ന് മാത്രം. അതില്‍ നിന്നും നമുക്ക് എന്തെങ്കിലും മനസ്സിലാക്കാനുണ്ടോ എന്നു ചോദിച്ചാല്‍ ഇല്ല എന്നേ പറയാനുള്ളു. അല്ലെങ്കിലും എല്ലാ കവിതയില്‍ നിന്നും എല്ലാവരും എന്തെങ്കിലും മനസ്സിലാക്കണമെന്ന് നാം വാശി പിടിച്ചിട്ടെന്തു കാര്യം ? ഇനി അഥവാ എന്തെങ്കിലുമുണ്ടെങ്കില്‍ത്തന്നെ അതു മനസ്സിലാക്കണമെന്ന് പറയാനും നമുക്ക് അധികാരമുണ്ടോ ? ഒഴുകാനല്ലേ സുഖം ? എന്തുകൊണ്ട് ഒഴുകുന്നുവെന്ന് എന്തിന് ചിന്തിക്കണം ? അതുകൊണ്ട് ഒന്നും മനസ്സിലാക്കാനില്ലെങ്കിലും ചുമ്മാ ഒഴുകാന്‍ വേണ്ടി ആ കവിത നമുക്ക് ഒന്ന് വായിക്കുക. നമ്മള്‍ നിരാശരാകുമെന്നുള്ളതുകൊണ്ട് കവിതയുടെ അര്‍ത്ഥമൊന്നും അന്വേഷിച്ചേക്കരുത് എന്ന മുന്നറിയിപ്പ് ആദ്യമേ നല്കട്ടെ. ഇനി കവിത വായിക്കുക. എവിടെ മനസ്സ് എവിടെ മനസ്സ് ഭയകൌടില്യ മോഹങ്ങള്‍ക്ക് വശം വദരാകുന്നതില്‍ സന്തോഷിക്കുന്നുവോ എവിടെ ബുദ്ധി കക്ഷിതാല്പര്യങ്ങളുടെ പരിലാളനംകൊണ്ട് താല്കാലിക നേട്ടങ്ങളുണ്ടാക്കുന്നതില്‍ വിജയിക്കുന്നുവോ എവിടെ ആത്മാവ് അവസര സേവയ്ക്

#ദിനസരികള്‍ 767

ഇടതു പക്ഷ മതേതര മനസ്സുകളുടെ വിധി.           മതേതരത്വത്തിനോടാണ് , വര്‍ഗ്ഗീയതയോടല്ല കേരളത്തിന്റെ പ്രതിബദ്ധത എന്ന പ്രഖ്യാപനമാണ് രണ്ടായിരത്തി പത്തൊമ്പത്തിലെ ലോകസഭ തിരഞ്ഞെടുപ്പിന്റെ ഫലത്തില്‍ നിന്നും നാം വായിച്ചെടുക്കേണ്ടത്.മറിച്ചുള്ളതൊക്കെയും സങ്കുചിതമായ വ്യാഖ്യാനങ്ങള്‍ക്ക് തല വെച്ചു കൊടുക്കലാകുമെന്ന കാര്യത്തില്‍ സംശയമില്ല.           ഇതു മനസ്സിലാക്കാന്‍ തമിഴ്നാട് നല്ലൊരു ഉദാഹരണമാണ് .ഡി എം കെ   കോണ്‍ഗ്രസ് മതേതര മുന്നണിയ്ക്കൊപ്പം നിലയുറപ്പിച്ച ഇടതുപക്ഷം നാലുസീറ്റുകള്‍ നേടി നേട്ടമുണ്ടാക്കി.മുപ്പിത്തിയൊമ്പതില്‍ തിരഞ്ഞെടുപ്പ് നടക്കാത്ത ഒന്നു മാറ്റി നിറുത്തിയാല്‍ ബാക്കി വരുന്ന മുപ്പത്തിയെട്ടില്‍ രണ്ടൊഴിച്ച് മുപ്പത്തിയാറും മതേതരമുന്നണിക്കൊപ്പം നിന്നു. മതേതര കക്ഷികളുടെ ഈ വന്‍വിജയം മോഡിയും കൂട്ടരും അധികാരത്തിലെത്താതിരിക്കാനുള്ള കരുതലിന്റെ ഫലമാണെന്ന് പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ !             ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന് ഫലപ്രദമായി ഇടപെടാന്‍ കഴിയും എന്ന പ്രതീക്ഷയിലാണ് കേരളവും വോട്ടു രേഖപ്പെടുത്തിയത്.മോഡിയെ അകറ്റി നിറുത്തുവാന്‍ കോണ്‍ഗ്രസിനാണ് കഴിയുന്നതെങ്കില്‍ ആ കോണ്‍ഗ്രസിനെ വിജയിപ്

#ദിനസരികള്‍ 766

കുടിയന്മാര്‍‍‌ക്കൊരു വക്കാലത്ത്.           ഇന്ന് ഡ്രൈ ഡേയാണ്.നാട്ടിലെ മദ്യഷാപ്പുകളൊന്നും തന്നെ തുറക്കില്ല.അതായത് രാജ്യം അതിന്റെ നിര്‍ണായകമായ വിധിദിവസത്തെ അഭിമുഖീകരിക്കുന്ന ഇന്ന് തോറ്റാലും ജയിച്ചാലും രണ്ടെണ്ണം വീശണമെന്ന് കരുതുന്ന പാവപ്പെട്ട കുടിയന്മാര്‍ക്ക് ഒരു തുള്ളി കിട്ടില്ല എന്നതേയുള്ളു കാര്യം. എന്നാലോ പണമുള്ളവന് എത്ര വലിയ ഡ്രൈഡേ പ്രഖ്യാപിച്ചാലും ഒന്നുമില്ല. അവന്‍ ബീവറേജസിന്റെ ഔട്ട്‌ലെറ്റുകളില്‍ പോയി ക്യൂ നില്ക്കുന്നില്ല. പണമില്ലാഞ്ഞിട്ട് മറ്റൊരാളോട് “ കട്ട ” യിട്ട് പൈന്റു മേടിക്കുന്നില്ല.ഒന്നു തൊട്ടു നക്കാന്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞെത്തുന്ന മുളകുകഷായത്തെ അഭയം പ്രാപിക്കുന്നില്ല.വീടിനുള്ളിലെ പതുപതുത്ത സോഫയിലിരുന്ന് ഒഴിക്കുക അടിക്കുക. പണമില്ലാത്തവനാകട്ടെ പുറത്ത് ദിനേശ് ബീഡിയുടെ ചുക്കാന്‍ വായില്‍ കയറിയതും കാര്‍ക്കിച്ചു തുപ്പി തെക്കു വടക്കു നടക്കുന്നു.           പറഞ്ഞു വരുന്നത് പണക്കാരനേയും പാവപ്പെട്ടവനേയും താരതമ്യപ്പെടുത്തലല്ല, മറിച്ച് സാധാരണക്കാരനായ കുടിയനോട് നമ്മുടെ സര്‍ക്കാറുകള്‍ കാണിക്കുന്ന ഇരട്ടത്താപ്പിനെക്കുറിച്ചാണ്. നേരത്തെ വാങ്ങിവെയ്ക്കാന്‍ കഴിയാത്തവന്‍ കുടിക്കേണ്ട എ

#ദിനസരികള്‍ 765

          നാളെ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കപ്പെടും. ആശങ്കകള്‍ നിരവധിയുണ്ട്. പ്രധാനമായും ഇലക്ഷനു മുമ്പ് ഒരു സഖ്യമുണ്ടാക്കി ഒറ്റക്കെട്ടായി മതവര്‍ഗ്ഗീയതക്കെതിരെ പോരാടാന്‍ കഴിയാത്ത , മതേതരരെന്ന് സ്വയം വിശേഷിപ്പിക്കുന്ന കക്ഷികളുടെ നിലപാടുകളെച്ചൊല്ലിയാണ്.താന്‍‌പോരിമയും അല്പത്തരങ്ങളും അമിത പ്രതീക്ഷയും കൊണ്ട് പരസ്പരം ഒരു വിട്ടു വീഴ്ചകള്‍ക്കും തയ്യാറാകാതെ അവര്‍ ബി ജെ പിക്കു വെറുതെ കൊടുത്ത സീറ്റുകള്‍ ജനാധിപത്യത്തിന്റെ ചരിത്രത്തിലെ വിവരക്കേടുകളുടെ സാക്ഷ്യപത്രങ്ങളാകും. ഇലക്ഷന്‍ കഴിയുന്നതിനു മുമ്പുതന്നെ പ്രധാനമന്ത്രി സ്ഥാനം പോലും വേണ്ടായെന്നു വെച്ച കോണ്‍ഗ്രസിന് പക്ഷേ അത്തരത്തിലൊരു മനോഭാവം ഇലക്ഷനു മുമ്പൊരു  സഖ്യമുണ്ടാക്കുന്നതിലുണ്ടായില്ല എന്നത് ഖേദകരം തന്നെയാണ്. ഹിന്ദി മേഖലയില്‍ നന്നും രാഹുലിന്റെ പിന്മാറ്റവും വയനാട് പ്രവേശനവും അഖിലേന്ത്യാ തലത്തില്‍ ആ പാര്‍ട്ടിക്കുണ്ടാക്കിയ തിരിച്ചടികളെന്തൊക്കെയാണെന്ന് ഇനിയും മനസ്സിലാക്കാത്തവര്‍ ഈ അവസാന മണിക്കൂറുകളില്‍ സര്‍ഗ്ഗാത്മകമായി ചിന്തിക്കുമെന്ന് പ്രതീക്ഷിക്കുകയല്ലാതെ മറ്റെന്തു ചെയ്യാന്‍ !           എക്സിറ്റ് പോളുകളെ തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റിക്കൊണ്ട

#ദിനസരികള്‍ 764

ക്ഷുദ്രകവികളുടെ പോസ്റ്റുകാലിന്റെ തൂണ്‍ !             എം കൃഷ്ണന്‍ നായരുടെ നിഗ്രഹോത്സുകതയോട് പലപ്പോഴും വിപ്രതിപത്തി തോന്നിയിട്ടുണ്ട്. ഇങ്ങിനി ഒരു നാമ്പുപോലും പൊടിച്ചു കൂടാ എന്ന നിര്‍‌ബന്ധത്തിലാണ് അദ്ദേഹം നമ്മുടെ പുതിയ ചില എഴുത്തുകാരെ സമീപിക്കുന്നതെന്നാണ് നാം ചിന്തിച്ചു പോകുക. അതുകൊണ്ടുതന്നെ വിമര്‍ശകന്റെ നിശിതമായ ആ മുനകളെ തഴഞ്ഞ് നാം എഴുത്തുകാരനോട് ഒരല്പം മമത കാണിച്ചു കൊണ്ട് അദ്ദേഹത്തോട് അടുത്തു നിന്നുകൊണ്ട് അത്രത്തോളം വേണ്ടിയിരുന്നില്ല എന്ന് ഐക്യപ്പെടുന്നു.           എന്നാല്‍ ഇക്കാലങ്ങളില്‍ , സത്യം പറയട്ടെ , എം കൃഷ്ണന്‍ നായരെപ്പോലെയുള്ള ഒരു നിരൂപകന്റെ അഭാവം നമ്മുടെ എഴുത്തു ലോകത്ത് വല്ലാതെ അനുഭവപ്പെടുന്നുവെന്നതാണ് വാസ്തവം.കാരണം കവിയശപ്രാര്‍ത്ഥികളായ അല്പന്മാരുടെ കൂത്തരങ്ങായി നമ്മുടെ സാഹിത്യലോകം മാറിയിരിക്കുന്നു.നാലുവരി മുറിച്ചെഴുതിയാല്‍ കവിതയായി എന്നു കരുതി ഉദ്ധരിപ്പിച്ചു കൊണ്ടു നടക്കുന്ന ഇത്തരക്കാരെ പണ്ടൊക്കെ വീട്ടിലെ പൂച്ചയേയും പട്ടിയേയുമൊക്കെ ചാക്കിലാക്കി ദൂരെ കൊണ്ടുപോയി കളയുന്നതുപോലെ അതിര്‍ത്തി കടത്തി വിടണം. എന്നാല്‍ മാത്രമേ ഇനിയും നമ്മുടെ സാഹിത്യാന്തരീക്ഷത്തിന് ഒരല്പം ശുദ്ധവായ

#ദിനസരികള്‍ 763

ഒരു വട്ടമേശ കൂടി !         ലോകത്തെ മാറ്റിത്തീര്‍ക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചത് യേശുക്രിസ്തു , സിഗ്മണ്ട് ഫ്രോയിഡ് , കാള്‍ മാര്‍ക്സ് , ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ എന്നിങ്ങനെ നാലു പേരാണ്. ഈ നാലു യഹുദന്മാരില്‍ ഒരാളുടെയെങ്കിലും പേരു  കേള്‍ക്കാത്ത ഒരോണം കേറാ മൂലയും ലോകത്തിന്റെ ഒരു ഭാഗത്തുമുണ്ടാവില്ലെന്ന് നമുക്ക് സുനിശ്ചിതമായും പറയാം. ഈ പ്രശസ്തരില്‍ കൂടുതല്‍ പ്രശസ്തന്‍ യേശു തന്നെയാകണം. കാരണം അദ്ദേഹത്തിന്റെ അനുയായികള്‍ ലോകത്തിന്റെ എല്ലാ ഭാഗത്തും എത്തിച്ചേര്‍ന്നിട്ടുണ്ട്.രണ്ടാമത്തവനായി വരുന്ന കാള്‍ മാര്‍ക്സായിരിക്കും.യേശുവിന്റെ പ്രതിയോഗി കൂടിയായ അദ്ദേഹവും യേശുവിനോടൊപ്പം ഏകദേശം പ്രദേശങ്ങളിലും ചെന്നെത്തിയിട്ടുണ്ട്. അനുയായികള്‍ക്കും  പ്രിതയോഗികള്‍ക്കുമിടിയില്‍ ഒരുപോലെ അദ്ദേഹം ചര്‍ച്ച ചെയ്യപ്പെടുന്നു. ഇനിയുള്ള രണ്ടുപേരില്‍ ഇനിയുള്ള രണ്ടുപേരില്‍ ഫ്രോയിഡാണോ ഐന്‍സ്റ്റീനാണോ ഏറെ പ്രശസ്തന്‍? ഏകദേശം തുല്യരെന്ന് കരുതുക.         ഏതായാലും ഈ നാലുപേരും നമ്മുടെ ഇന്നലെകളോടും ഇന്നിനോടും നാളെകളോടും നിര്‍മാണാത്മകമായി നിരന്തരം സംവദിച്ചുകൊണ്ടേയിരിക്കുന്ന ഈ നാല്‍വര്‍ സംഘം ഒരു സായാഹ്നത്തില്‍ ഒരു കോഫി

#ദിനസരികള്‍ 762

തിരഞ്ഞെടുപ്പ് കമ്മീഷനെക്കുറിച്ച് നാം ചിന്തിക്കുമ്പോള്‍ ടി.എന്‍. ശേഷന്‍ എന്ന പേരായിരിക്കും മനസ്സിലേക്ക് ആദ്യമായി കയറി വരിക. സുകോമള്‍ സെന്നടക്കം ഒരു ഡസനോളം മുഖ്യതിരഞ്ഞെടുപ്പു കമ്മിഷണര്‍മാര്‍ സ്വതന്ത്ര ഇന്ത്യയില്‍ അധികാരത്തിലിരുന്നിട്ടും ഇലക്ഷന്‍ കമ്മീഷന്‍ എന്താണെന്ന് രാജ്യത്തിന് ബോധ്യപ്പെട്ടത് ടി. എന്‍. ശേഷന്‍ കമ്മീഷണറായി വന്നതോടെയാണ്. അതുവരെ ഏറ്റവും സ്വതന്ത്രവും നീതിയുക്തവുമായി കാര്യങ്ങളെ നടത്തിക്കൊണ്ടു പോകേണ്ടിയിരുന്ന ഒരു ഭരണ ഘടനാ സ്ഥാപനം, രാഷ്ട്രീയ നേതൃത്വത്തിന്റെ നിര്‍‌ദ്ദേശങ്ങള്‍ക്കു വേണ്ടി കാത്തുകിടന്ന് പ്രവര്‍ത്തിക്കുന്ന ഒന്നു മാത്രമായിരുന്നു. എന്നാല്‍ ശേഷന്‍ അധികാരത്തിലെത്തിയതോടെ ഭരണ ഘടന അനുവദിച്ചു നല്കുന്ന പല്ലും നഖവും അദ്ദേഹം കണ്ടെടുത്തു. നിര്‍‌ദ്ദേശ പ്രകാരം ഇലക്ഷന്‍ നടത്തിക്കൊണ്ടുപോകുന്ന ഒരു ഏജന്‍സി എന്ന നിലയില്‍ നിന്ന് എങ്ങനെ എപ്പോള്‍ ഇലക്ഷന്‍ നടത്തണമെന്ന് തീരുമാനിക്കാനുള്ള അധികാരം വീണ്ടെടുത്തു. കൃത്യവും വ്യക്തവുമായ നിര്‍‌ദ്ദേശങ്ങളോടെ ശേഷന്‍ പെരുമാറ്റച്ചട്ടം കൊണ്ടു വന്നു. ഇലക്ഷന്‍ കാലങ്ങളില്‍ തോന്നിയപോലെ പെരുമാറിയിരുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കടിഞ്ഞാണ്‍ വീണു. ഒരു

#ദിനസരികള്‍ 761

അയ്യേ! ഇനി നമ്മളെങ്ങനെയാണ് അയാളെ പേരെടുത്തു പറഞ്ഞ് വിമര്‍ശിക്കുക? അമ്പത്താറിഞ്ചിന്റെ നെഞ്ചളവും അതിനൊത്തെ കയ്യൂക്കുമായി 2014 ല്‍ വന്നു കയറിയ അയാള്‍ അഞ്ചു കൊല്ലങ്ങള്‍ക്കു ശേഷം വെറും വിഡ്ഢിയും വിടുവായനുമായ ഒരുത്തനായി ലോകത്തിന്റെ മുന്നില്‍ തലകുനിച്ചു നില്ക്കുന്നു. ഇന്നലെ അമിത് ഷാ നടത്തിയ പത്രസമ്മേളനത്തിലെ പങ്കാളിത്തം കൂടി രാജ്യം കണ്ടതോടെ, കുട്ടികളെ ആകര്‍ഷിക്കാന്‍‌ വേഷം കെട്ടിച്ച് സര്‍ക്കസ് കൂടാരത്തിനു മുന്നില്‍ നിറുത്തിയ ഒരു വെറും കോമാളിയാണ് ഇയാളെന്നും, രാജ്യം ഭരിക്കുന്നത് ഈ കോമാളിയെ മുന്നില്‍ നിറുത്തിയാണ് എന്നും നമുക്കു മനസ്സിലാകുന്നു. ഇത്രയും അല്പനായ ഒരാളെയാണല്ലോ നാം പിന്നാലെ നടന്ന് പൊറുതിമുട്ടിച്ചത് എന്നോര്‍ക്കുമ്പോള്‍ സത്യം പറഞ്ഞാല്‍ എനിക്കുതന്നെ സങ്കടവും ലജ്ജയും തോന്നുന്നു. ഇയാളെയാണല്ലോ നാം പ്രധാനമന്ത്രി എന്നു വിളിച്ചത് എന്നോര്‍ക്കുമ്പോള്‍, ഹോ അസഹനീയം. ബി.ജെ.പിയുടെ പ്രസിഡന്റ് അമിത് ഷായുടെ കൂടെ വിനീത വിധേയനായി ഈ പ്രധാനമന്ത്രി വാമൂടിയിരിക്കുമ്പോള്‍ രാജ്യത്തേയും ദേശസ്നേഹത്തേയും കുറിച്ച് വാ തോരാതെ പ്രസംഗിച്ചുകൊണ്ടിരിക്കുന്നവരുടെ രാഷ്ട്രബോധത്തെക്കുറിച്ചും സംശയിക്കേണ്ടിയിരിക്കുന്നു.