Posts

Showing posts from October 28, 2018

#ദിനസരികള് 568

മലയാളികളെ സംബന്ധിച്ച് അരിയും നെല്ലുമില്ലാത്ത ഒരാഘോഷവുമില്ല എന്നുതന്നെ പറയാം.നെല്ലുകൊണ്ട് നിറപറയും അരികൊണ്ടു നിറ വെയ്ക്കുന്നതും മാവുകൊണ്ട് അണിയല് ‍ നടത്തുന്നതുമൊക്കെ പ്രധാനപ്പെട്ടതാണ്.രാജാവിന്റെ അരിയിട്ടു വാഴ്ചയും ജോലിക്കാര് ‍ ക്ക് അരിയും കോപ്പും നല്കലും വായ്ക്കരി നല്കി മരിച്ചയാളെ യാത്രയാക്കലുമൊക്കെ ഇങ്ങനെ ഉണ്ടായി വന്നതാണ്. നെല്ലുകളില് ‍ അമ്പതിനത്തിന്റേയും അഞ്ഞൂറിനത്തിന്റേയുമൊക്കെ വിത്തുനാമങ്ങള് ‍ ശ്രുതിപ്പെട്ടിരുന്നുവെന്ന് ഗ്രന്ഥകാരന് ‍ സൂചിപ്പിക്കുന്നുണ്ടെങ്കിലും അതിക്കിരാഴിയും ജീരകച്ചെമ്പാവും മുണ്ടകനും ഞവരക്കിഴിയുമൊക്കെയല്ലാതെ മറ്റു പേരുകള് ‍ പുസ്തകത്തിലില്ല എന്നതൊരു പോരായ്മ തന്നെയാണ്. നിറപറയും പുത്തരിയൂണും പോലെയുള്ള കാര് ‍ ഷികോത്സവങ്ങള് ‍ നിലവിലുണ്ടായിരുന്നെങ്കിലും അതെല്ലാം ജന്മിമാരുടെ ആഘോഷങ്ങളായിരുന്നു. “കാര് ‍ ഷിക വര് ‍ ഷത്തിന്റെ അവസാന ദിവസമാണ് ഉച്ചേര എന്ന ആഘോഷം.രണ്ടാം വിളവെടുപ്പ് ഇതിനകം നടന്നു കഴിഞ്ഞിരിക്കും.ചൂടുകാലം ആരംഭിക്കുന്നതുകൊണ്ട് ഭൂമിദേവി അടുത്ത മഴക്കാലം വരുന്നതുവരെ വിശ്രമത്തിലാണെന്നാണു പരക്കെയുള്ള വിശ്വാസം.ഇതിന്റെ തുടക്കത്തില് ‍ ഭൂമിദേവി പുഷ്പിണിയായെന്നു

#ദിനസരികള്‍ 567

പത്തൊമ്പതാം നൂറ്റാണ്ടിലെ ഭക്ഷണശീലങ്ങളെക്കുറിച്ചാണ് ഒന്നാം അധ്യായം പ്രതിപാദിക്കുന്നത് . 1409 ല് ‍ കേരളം സന്ദര് ‍ ശിച്ച മാഹ്വന് ‍ എന്ന ചീനസഞ്ചാരി പ്രധാന ഭക്ഷണങ്ങളായി കണ്ടെത്തിയത് നെല്ലും ചോളവും തെനയും വക്കുനാരു ( ?) മായിരുന്നു . ദക്ഷിണേന്ത്യയായിരുന്നു നെല്ലിന്റെ പ്രധാന കേന്ദ്രം . പരശുരാമനാണ് കൃഷിശാസ്ത്രം അഭ്യസിപ്പിക്കുന്നതിനു വേണ്ടി കേരളകല്പമെന്ന സംസ്കൃത കൃഷികാവ്യം രചിച്ചതെന്ന് കരുതപ്പെടുന്നു . അതോടൊപ്പം മഴമംഗലം ശങ്കരന് ‍ നമ്പൂതിരിയുടെ കാലദീപമെന്ന് കൃഷികാവ്യവും നിലവിലുണ്ടായിരുന്നു . കൃഷിയെക്കുറിച്ച് സവര് ‍ ണരെക്കാള് ‍ കൂടുതല് ‍ അറിവ് അവര് ‍ ണര് ‍ ക്കുണ്ടായിരുന്നു . കൃഷിയെ ഈശ്വരീയമായ ഒരു കര് ‍ മ്മപദ്ധതിയായിട്ടാണ് അവര് ‍ കണ്ടത് . കൃഷിയെ സംബന്ധിച്ച് അന്ന് നിലവിലുണ്ടായിരുന്ന അറിവ് തലമുറ തലമുറയായി കൈമാറി വന്ന ഒന്നായിരുന്നതുകൊണ്ട് ആധുനികകാലത്തും അവയില് ‍ ഭൂരിഭാഗവും പ്രയോഗക്ഷമമാണ് . ഇവിടെ നിന്നു ലഭ്യമായ അയിര് ശുദ്ധീകരിച്ച് കൊല്ലന്മാര് ‍ നിര് ‍ മിച്ച കൃഷി ഉപകരണങ്ങളുപയോഗിച്ച് ഏതു സ്ഥലവും കൃഷിക്കു ഇണങ്ങുന്നതായി പരുവപ

#ദിനസരികള് 566

പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം എന്ന പുസ്തകം എഴുതിയ പി ഭാസ്കരനുണ്ണിയ്ക്കും പ്രസിദ്ധീകരിച്ചിരിക്കുന്ന കേരള സാഹിത്യ അക്കാമദമിക്കും നാം നന്ദി പറയുക. കേരളത്തെ പരുവപ്പെടുത്തിയെടുക്കുന്നതില് ‍ നിര് ‍ ണായകമായ പങ്കുവഹിച്ച ഒരു നൂറ്റാണ്ടു കാലത്തെ വിശദമായി പ്രതിപാദിക്കുന്ന ഈ പുസ്തകം , ഏതൊക്കെ വഴികളെ പിന്നിട്ടാണ് നാമിവിടെ എത്തിനില്ക്കുന്നതെന്ന് ഓര് ‍ മ്മപ്പെടുത്തലാകുന്നു. അതുകൊണ്ടുതന്നെ ഓരോ മലയാളിയും അവശ്യം വായിച്ചിരിക്കേണ്ടവയുടെ പട്ടികയിലേക്ക് സംശയലേശമെന്യേ പി ഭാസ്കരനുണ്ണിയുടെ അസാമാന്യമായ പ്രയത്നത്തിന്റെ ഫലമായുണ്ടായ ഈ ഗ്രന്ഥവും ചെന്നു കയറുന്നു.പ്രസാധകക്കുറിപ്പില് ‍ ‘ രേഖാബദ്ധമായ വിവരങ്ങളുടെ പ്രളയ ’ മെന്നാണ് ഈ പുസ്തകത്തെ വിശേഷിപ്പിക്കുന്നത്. ഒന്നോടിച്ചു മറിച്ചു നോക്കുന്നവര് ‍ ക്ക് ആ പ്രസ്താവനയില് ‍ അതിശയോക്തിയില്ലെന്ന് കാണാം.കേരളം ഇരുപതാം നൂറ്റാണ്ടില് ‍ എന്ന പേരില് ‍ മറ്റൊരു പുസ്തകമെഴുതാന് ‍ ഭാസ്കരനുണ്ണി തുടങ്ങിയിരുന്നുവെങ്കിലും 1994 ഏപ്രില് ‍ 8 ന് അദ്ദേഹം അന്തരിച്ചതോടെ പ്രസ്തുത ഗ്രന്ഥം പൂര് ‍ ത്തീകരിക്കാന് ‍ കഴിയാത്തത് കേരളത