Posts

Showing posts from June 9, 2019

#ദിനസരികള്‍ 790

ബ്രാഹ്മണ മാര്‍‌ത്തോമ്മക്കാര്‍ സദയം വായിക്കുക !           കേരളത്തില്‍ ജാതിചിന്ത സജീവമായി നിലനില്ക്കുന്ന ഏറ്റവും പ്രമുഖമായ കൃസ്ത്യന്‍ വിഭാഗം മാര്‍‌ത്തോമ്മസഭയാണെന്നാണ് ചിന്തിക്കുവാന്‍ ചരിത്രവസ്തുതകളുടെ പിന്‍ബലമുണ്ട്.നൂറ്റാണ്ടുകള്‍ക്കു മുമ്പ് അവര്‍ കാണിച്ചു കൂട്ടിയ ജാതീയമായ വേര്‍തിരിവുകളുടേയും കൊള്ളരുതായ്മകളുടേയും തനിയാവര്‍‌ത്തനങ്ങള്‍ ഇക്കാലത്തും അക്കൂട്ടര്‍ അനുവര്‍ത്തിക്കുന്നുവെങ്കില്‍ സ്വാഭാവികമായും അത്തരമൊരു നിഗമനത്തിലല്ലേ നാം എത്തിച്ചേരുക ? തോമാ ശ്ലീഹ നേരിട്ട് വന്ന് ബ്രാഹ്മണരെ മതം മാറ്റിയാണ് ഈ സഭയുണ്ടാക്കിയതെന്നും തങ്ങളെല്ലാം അതുകൊണ്ടു തന്നെ ബ്രാഹ്മണരുടെ പിന്തുടര്‍ച്ചക്കാരാണെന്നും ഇപ്പോഴും അഭിമാനിക്കുന്നവരുടെ കൂട്ടത്തില്‍ നിന്നും ഇത്തരത്തിലുള്ള ചിന്തകളുണ്ടായില്ലെങ്കില്‍ മാത്രമേ നാം അത്ഭുതപ്പെടേണ്ടതുള്ളു എന്ന ചോദ്യം പ്രസക്തമാകുന്നു.അതുകൊണ്ടുതന്നെ മുക്കാല്‍ നൂറ്റാണ്ടിനുമുമ്പ് കീഴ്ജാതിയില്‍ നിന്നും മതം മാറി മാര്‍‌ത്തോമ്മാ സഭ എന്ന സവര്‍ണക്കൂട്ടത്തിലേക്ക് എത്തിച്ചേര്‍ന്ന കുന്നത്തൂര്‍ തുരുത്തിക്കരയിലെ കാളിശേരില്‍ മേലേതില്‍ അന്നമ്മയുടെ ശരീരം സവര്‍ണരായ തങ്ങളുടെ സെമിത്തേരിയില്‍ അടക്കാ

#ദിനസരികള്‍ 789

പി. ഗോവിന്ദപ്പിള്ളയെക്കുറിച്ച് ഒരു മകനെന്ന നിലയില്‍ എം.ജി. രാധാകൃഷ്ണന്റെ ഓര്‍മ്മകളാണ് മാതൃഭൂമി പ്രസിദ്ധീകരിച്ച ‘വായിച്ചു തീരാത്ത അച്ഛന്‍’ എന്ന പുസ്തകം. പി.ജിയുടെ ഏറെ വിഖ്യാതമായ വായനാ ശീലങ്ങളെക്കുറിച്ചും ചില രാഷ്ട്രീയ സംഭവവികാസങ്ങളുടെ ഉള്ളറകളെക്കുറിച്ചും താന്‍ നേരിട്ടു കണ്ടറിഞ്ഞ സാഹചര്യങ്ങളെ മുന്‍നിറുത്തി രാധാകൃഷ്ണന്‍ തന്റേതായ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കുന്നുണ്ടെങ്കിലും വായനയുമായി ബന്ധപ്പെട്ട അനുഭവങ്ങളെക്കുറിച്ചുള്ള ഓര്‍മ്മകളാണ് എന്നെ സംബന്ധിച്ച് ഏറെ രസനീയമായിത്തോന്നിയത്. അദ്ദേഹവുമായി നേരിട്ടു ബന്ധപ്പെട്ട രാഷ്ട്രീയ വിവാദങ്ങളില്‍ ‘രാഷ്ട്രീയമില്ല’യെന്നതും പലതും സങ്കുചിത ചിന്താഗതിയുള്ള വ്യക്തികളുടെ ഇടപെടലുകള്‍ കൊണ്ടുണ്ടായതാണെന്നും വിശ്വസിക്കുന്ന ഒരാളെന്ന നിലയില്‍ എനിക്ക് അത്തരമൊരു ചിന്താഗതിയുണ്ടാവുക സ്വാഭാവികവുമാണല്ലോ. പുസ്തകവുമായി ബന്ധപ്പെട്ടാല്‍ സര്‍വ്വവും വിസ്മരിച്ചുപോകുന്ന പി.ജിയുടെ സവിശേഷമായ സ്വഭാവത്തെപ്പറ്റി എം. ജി. രാധാകൃഷ്ണന്‍ എഴുതുന്നത് നോക്കുക – “അച്ഛന്റെ പ്രശസ്തമായ പുസ്തകക്കമ്പം ഞാന്‍‌ ആദ്യമായി അനുഭവിക്കുന്നത് ദില്ലി ദിനങ്ങളിലാണ്. ഒരു ദിവസം എന്നേയും കൂട്ടി റെയില്‍‌വേ സ്റ്റേഷ

#ദിനസരികള്‍ 788

അണികള്‍ യുദ്ധം ചെയ്യുന്ന ഒരു കാലം വരണം           ഇടതുപക്ഷത്തെ സംബന്ധിച്ച് ശബരിമല ഒരു വാട്ടര്‍ലൂ ആണെന്ന ചിന്ത ചിലരെ സംബന്ധിച്ചെങ്കിലും നിലനില്ക്കുന്നുവെന്നുവേണം അനുമാനിക്കാന്‍. ആയതിനാല്‍ ഇനിയും മതങ്ങളെ പിണക്കേണ്ടതിനു പകരം പരമാവധി അടുപ്പിച്ചു നിറുത്തേണ്ടതാണെന്ന ധാരണയ്ക്ക് സ്വാഭാവികമായും വേരുപിടിച്ചു തുടങ്ങുന്നു.അതുകൊണ്ടുതന്നെ ഇടതുപക്ഷം കൂടുതല്‍ കൂടുതലായി മതപക്ഷത്തോട് ഐക്യപ്പെടുന്നു , അവരുടെ വികാരങ്ങളെ സംരക്ഷിക്കാന്‍ വ്യഗ്രതപ്പെടുന്നു.           ഇതു സംഭവിക്കുന്നതിന്റെ ഒരു പ്രധാന കാരണം ശബരിമലയില്‍ എന്തോ അരുതാത്തത് നടന്നു എന്ന – അബോധ - ധാരണയില്‍ നിന്നാണ്. സത്യത്തില്‍ ശബരിമലയില്‍ യാതൊരു വിധത്തിലുള്ള അസാധാരണ ഇടപെടലുകളും ഇടതുപക്ഷം നടത്തിയിട്ടില്ല.ഭരണഘടനാ പരമായി നടപ്പിലാക്കേണ്ട ഉത്തരവാദിത്തം സ്വാഭാവികമായും ഏറ്റെടുത്തു എന്നേയുള്ളു. കേരളം ഭരിക്കുന്നത് മറ്റാരാണെങ്കിലും ഇതുതന്നെ ചെയ്യേണ്ടി വരുമായിരുന്നു.           എന്നാല്‍ നാം ഏറെക്കാലം അലസരായി ഇരുന്നുപോയതിന്റെ കെടുതിയാണ് ഇലക്ഷന്‍ ഫലത്തിലൂടെ പ്രഖ്യാപിക്കപ്പെട്ടത്. അതായത് ഇത്രയും ശക്തമായി ഇടതുപക്ഷം നിലനില്ക്കുകയും ഭരണത്തിലിരിക്കുകയും ചെയ്ത

#ദിനസരികള്‍ 787

കാര്‍ട്ടൂണ്‍ സമ്മാനം – വലതുപക്ഷമാകുന്ന ഇടതുപക്ഷം.               വരകളേയും വാക്കുകളേയും ഭയക്കുമ്പോള്‍ എന്ന ലേഖനത്തില്‍ ഡോ. ജെ പ്രഭാഷ് എഴുതുന്നു “ ഭരണാധികാരികള്‍ വാക്കുകളേയും വരകളേയും ശ്രദ്ധാപൂര്‍വ്വം വീക്ഷിക്കുകയും അവയെ ബഹുമാനിക്കുകയും ചെയ്യേണ്ടവരാണ് , പ്രത്യേകിച്ച് ജനാധിപത്യത്തില്‍.കാരണം അവ പൌരസ്വാതന്ത്ര്യത്തിന്റെ നിദാനമാണ്.എന്നാല്‍ വാക്കുകളെ / വരകളെ ബഹുമാനിക്കേണ്ടവര്‍ അതിനെ അസഹിഷ്ണുതയോടെ വീക്ഷിച്ചാല്‍ എന്താവും ഫലം ?” മുഴക്കങ്ങള്‍ ഏറെയുള്ള ഈ ചോദ്യത്തില്‍   ജനാധിപത്യത്തില്‍ ആവിഷ്കാരങ്ങളോട് നാം സ്വീകരിക്കേണ്ട നിലപാട് എന്തായിരിക്കണം എന്നാണ് പ്രഭാഷ് ചൂണ്ടിക്കാണിക്കുന്നത്. വിയോജിക്കുവാനും എതിരഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുമുള്ള അവകാശമാണ് ജനാധിപത്യത്തിന്റെ വിസ്മയകരമായ ചൈതന്യമായി നിലകൊള്ളുന്നത്. അതിന് കോട്ടം വരുന്ന രീതിയിലുള്ള ഏതൊരു നീക്കവും എതിര്‍ക്കപ്പെടേണ്ടതുതന്നെയാണ്.               കേരള ലളിത കലാ അക്കാദമി സമ്മാനത്തിനായി തിരഞ്ഞെടുത്ത കാര്‍ട്ടൂണിനെച്ചൊല്ലി വിവാദങ്ങള്‍ പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തില്‍ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ അതിര്‍ വരമ്പുകളെ നാം വീണ്ടും ചര്‍ച്ചക്കെടുക്കേണ്ടി വരു

#ദിനസരികള്‍ 786

# ദിനസരികള് ‍ 786             പി ഭാസ്കരനുണ്ണിയുടെ പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം വായിക്കാനായി കൈയ്യിലെടുക്കുമ്പോഴൊക്കെ ആ പുസ്തകത്തെക്കുറിച്ചോര്‍ത്ത് എനിക്ക് അത്ഭുതം തോന്നാറുണ്ട്.ഒരു ഭൂപ്രദേശത്തെ ജനങ്ങളുടെ ജീവിതത്തിലെ വിസ്മയിപ്പിക്കുന്ന ചേരിതിരിവുകള്‍ ഇത്ര വിശദമായ രീതിയില്‍ അടയാളപ്പെടുത്തിയ മറ്റൊരു പുസ്തകം മലയാളത്തില്‍ നിലവിലില്ല എന്നതുതന്നെയാണ് ഈ അത്ഭുതത്തിന്റെ പ്രധാന കാരണം.ഏതു നിലയില്‍ നിന്നുമാണ് ഇന്നു കാണുന്ന തരത്തിലുള്ള സാമൂഹികതയിലേക്ക് എത്തിച്ചേര്‍ന്നതെന്ന് തിരിച്ചറിയാനുള്ള ഏറ്റവും നല്ല വഴി ഈ പുസ്തകം പല തവണ വായിക്കുക എന്നതുമാത്രമാണ്.           ജീവിതവുമായി ബന്ധപ്പെട്ട ഭക്ഷണം, വസ്ത്രം , പാര്‍പ്പിടം, ആചാരങ്ങള്‍ , ജാതികള്‍, കൃഷി, വാണിജ്യം കുറ്റവും ശിക്ഷയും തുടങ്ങി സമസ്ത മേഖലകളെക്കുറിച്ചും ഈ പുസ്തകം അറിവുപകരുന്നു. ജാതീയമായ ഉച്ചനീചത്വങ്ങളുടെ അടിസ്ഥാനത്തില്‍ നിശ്ചയിക്കപ്പെട്ടിരിക്കുന്ന വിവിധ ശ്രേണികള്‍ പരസ്പരം ഏതൊക്കെ വിധത്തില്‍ ബന്ധപ്പെടുന്നു അഥവാ ബന്ധപ്പെടുന്നില്ല എന്നതാണ് പി ഭാസ്കരനുണ്ണി , പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളത്തെ വരച്ചിടുമ്പോള്‍ പ്രധാനമായും   ചൂണ്ടിക്കാണിക്കുന്നത്. അതായ

#ദിനസരികള്‍ 785

നാരായണ ഗുരുവിനെ അട്ടിമറിക്കുന്നവര്‍             2019 ജൂണ്‍ 5 ലെ  മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ (ലക്കം 12 ) ശ്രീനാരായണ ഗുരുവും നവോത്ഥാനവും തമ്മി ല്‍ ഒന്നുമില്ല എന്ന തലക്കെട്ടില്‍ മുനി നാരായണ പ്രസാദ് വര്‍ക്കലയില്‍ നിന്നും എഴുതിയ ദീര്‍ഘമായ ഒരു കത്തു പ്രസദ്ധീകരിച്ചിട്ടുണ്ട്.ശ്രീ നാരായണനെ ഒരു കവിയായി മലയാള സാഹിത്യ ചരിത്രകാരന്മാര്‍ അംഗീകരിക്കാത്തതിനെക്കുറിച്ച് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ തന്നെ പ്രസിദ്ധീകരിച്ച ചില ലേഖനങ്ങളോടുള്ള പ്രതികരണമായിട്ടാണ് അദ്ദേഹം ഈ കുറിപ്പെഴുതിയിരിക്കുന്നത്.             ശ്രീനാരായണ സാഹിത്യത്തില്‍ സാമൂഹികതയ്ക്ക് അസാമാന്യമായ ഇടങ്ങളുണ്ടെന്നും അശരണരും അധസ്ഥിതരുമായ സാധാരണക്കാരായ ജനവിഭാഗത്തോട് കരുതലോടുകൂടി സംവദിക്കുന്ന ഒന്നാണ് നാരായണഗുരുവിന്റെ കൃതികളെന്നുമുള്ള ലേഖകരുടെ നിലപാടിനെയാണ് മുനി നാരായണപ്രസാദ് ചോദ്യം ചെയ്യുന്നത്.  “ ഗുരു എഴുതിയിട്ടുള്ള ഏതൊരു കൃതി സൂക്ഷ്മമായി പരിശോധിച്ചു നോക്കിയാലും കാണാം , അത് സകല മനുഷ്യര്‍ക്കും വേണ്ടി എഴുതപ്പെട്ടിട്ടുള്ളതാണെന്ന്.തപോനിരതമായ അജ്ഞാത വാസം കഴിഞ്ഞ് പൊതുജനങ്ങളുടെ ശ്രദ്ധയിലേക്ക് വന്നതിനു ശേഷം ജാതീയമായ അധസ്ഥിതത്വം അനുഭവിക്കുന്നവരോട് വളരെയധി

#ദിനസരികള്‍ 784

             മോഷണം മോഷണം മാത്രമാണ്.എന്തൊക്കെ ന്യായങ്ങളുടെ പരിവേഷങ്ങള്‍ നാം അണിയിച്ചുകൊടുത്താലും അതിനപ്പുറത്തേക്കുള്ള ഒരാനുകൂല്യവും മോഷണത്തിന് ലഭിക്കുന്ന സാഹചര്യമുണ്ടാകരുത്.             അന്യന്റെ വസ്തുവകകള്‍ മോഷ്ടിച്ചാല്‍ വളരെ കര്‍ശനമായിത്തന്നെ പിടികൂടി ശിക്ഷ നല്കുന്ന നിയമവ്യവസ്ഥ നമ്മുടെ രാജ്യത്തുണ്ട്.എന്നാല്‍ കലയിലേയും സാഹിത്യത്തിലേയും മോഷണങ്ങളെ പിടികൂടാനും ശിക്ഷിക്കാനും അത്രതന്നെ ജാഗ്രതയോടെയുള്ള കരുതലുകള്‍ നമ്മള്‍ സൂക്ഷിക്കുന്നില്ല.             അതുകൊണ്ടുതന്നെയാകണം , കലാസാഹിത്യമേഖലകളിലെ മോഷണത്തിന് ഒട്ടും കുറവില്ലാതെ തുടര്‍ന്നു പോകുന്നത്.             ഉദാഹരണങ്ങള്‍ നിരവധിയുണ്ട്. തന്റെ ബ്ലോഗെഴുത്തുകള്‍ മോഷ്ടിച്ചെടുത്ത് സ്വന്തം പേരില്‍ പുസ്തകമാക്കിയ കാരൂര്‍ സോമനെപ്പറ്റി മനോജ് നിരക്ഷരന്‍ എഴുതിയത് നാം വായിച്ചതാണല്ലോ. വൈകാരിക പരിസരങ്ങളുടെ ശക്തമായ ഇടപെടലുകള്‍ മൂലമുണ്ടായ കവിതാ വിവാദവും അലകളൊടുങ്ങി അവസാനിച്ചു കഴിഞ്ഞിട്ടില്ല.ഇതൊക്കെ ഈ അടുത്ത കാലത്ത് നടന്നതുകൊണ്ടാണ് ഉദാഹരണമായി എടുത്തത്.             സാഹിത്യത്തിലും കലയിലും കൊടുമ്പിരിക്കൊണ്ടിട്ടുള്ള മോഷണ വിവാദങ്ങള്‍ എത്രയെങ്കിലുമുണ്ട്.എന്നാ

#ദിനസരികള്‍ 783

             ഒരു സത്യാനന്തര സമൂഹത്തില്‍ അമൃതാനന്ദമയിയെക്കുറിച്ചും അവരുടെ ആശ്രമത്തിലെ ഇതര അന്തേവാസികളെക്കുറിച്ചും ഗെയില്‍ ട്രെഡ് വെല്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ എങ്ങനെയാണ് പ്രസക്തമായിരിക്കുന്നത് എന്ന ചോദ്യമാണ് ഒരു സന്യാസിനിയുടെ വെളിപ്പെടുത്തലുകള്‍ എന്ന പേരില്‍ പ്രസിദ്ധീകരിക്കപ്പെട്ട അഭിമുഖം വീണ്ടും വായനക്കെടുക്കുമ്പോള്‍ എന്റെ ചിന്തയിലേക്ക് വന്നത്. വൈകാരികവും വ്യക്തിപരവുമായ വിശ്വാസപ്രമാണങ്ങള്‍ക്ക് പരമപ്രാധാന്യം ലഭിക്കുന്ന ഒരു കാലത്തിലാണ് നാം ജീവിച്ചുപോകുന്നത്. സാമൂഹ്യ സ്ഥാപനങ്ങള്‍ മാത്രമല്ല , നമ്മുടെ രാഷ്ട്രീയ സ്ഥാപനങ്ങള്‍ പോലും ഇക്കാലങ്ങളില്‍ പരുവപ്പെടുത്തിയെടുത്തിരിക്കുന്നത് ഇത്തരം വികാരപരമായ വിഷയങ്ങളെ മുന്‍ നിറുത്തിക്കൊണ്ടാണ്. അതുകൊണ്ടുതന്നെ അതിനെ ചോദ്യം ചെയ്യുന്നതും ഉള്‍ക്കാമ്പില്‍ അവയൊന്നും തന്നെ ശരിയല്ലെന്ന് ആരെങ്കിലും തുറന്നു പറയുന്നതും ഒരു പോസ്റ്റ് ട്രൂത്ത് സമൂഹം പെട്ടെന്ന് ഉള്‍‌ക്കൊണ്ടു എന്ന് വരില്ലെന്നു മാത്രവുമല്ല , മറ്റൊരു തെളിവും അന്വേഷിക്കാതെ തള്ളിക്കളയുകയും ചെയ്യും. അങ്ങനെതന്നെയാണ് ഗെയിലിന്റെ അഭിമുഖത്തേയും നാം നേരിട്ടത്. അവരെ പ്രതിരോധിക്കുന്നതിനു വേണ്ടി തന്റെ ജീവിതത്

#ദിനസരികള്‍ 782

തെറികളല്ലാതാകുന്ന തെറികള്‍ ചില പദങ്ങള് ‍ നമുക്ക് തെറിയാണ്. എന്നാല് ‍ തത്തുല്യമായ ഉദ്ദേശത്തോടെ ഉപയോഗിക്കുന്ന ലിംഗം , യോനി എന്നൊക്കെയുള്ളവ നമുക്ക് സംസ്കാര സമ്പന്നമായ പ്രയോഗങ്ങളുമാണ്. വ്യത്യസ്ത പദങ്ങള് ‍ കൊണ്ട് ഉദ്ദേശിക്കുന്നത് ഒന്നു തന്നെയാണെങ്കിലും നാം അതിന് രണ്ടായി പരിഗണിച്ചു രണ്ടു തരത്തിലുള്ള സാംസ്കാരിക പരിപ്രേക്ഷ്യങ്ങളെ ചാര് ‍ ത്തിക്കൊടുക്കുന്നു. അതോടെ ഒരു കൂട്ടം അവിശുദ്ധവും അനാഗരികവും അസംസ്കാരികവുമായി മാറുന്നു , മറ്റേതാകട്ടെ ഇതിന്റെയൊക്കെ എതിര് ‍ ധ്രുവത്തിലേക്ക് ചെന്നു നില്ക്കുകയും ചെയ്യുന്നു. The Emerging Mind ല് ‍ ഡോ. വി. എസ്. രാമചന്ദ്രന് ‍ ചോള രീതിയിലുള്ള പാര് ‍ വ്വതിയുടെ ശില്പം കണ്ട വിക്ടോറിയന് ‍ കാല മൂല്യബോധങ്ങള് ‍ പേറുന്ന ഇംഗ്ലീഷുകാരനെക്കുറിച്ച് പറയുന്നുണ്ട്. അയാളുടെ സങ്കല്പമനുസരിച്ച് വലിയ മുലകള് ‍ അശ്ലീലമാണ്. വലിയ തുടകളും ഇടുങ്ങിയ അരക്കെട്ടും ഒട്ടും രാമണീയകമല്ല. ( They complained that the breasts were too big, the hips were too big and the waist was too narrow. It didn’t look anything like a real woman – it wasn’t real