Posts

Showing posts from May 5, 2019

#ദിനസരികള്‍ 755

കൊല്ലേണ്ടതെങ്ങനെ ?           എങ്ങനെയാണ് സ്വന്തം മകളെ കൊല്ലുക ? ഒരമ്മയും ഒരിക്കലും നേരിടാന്‍ ഇഷ്ടപ്പെടാത്ത ഒരു ചോദ്യമാണത്. അതല്ലെങ്കില്‍ മക്കളെ കൊല്ലുന്നതിനെക്കുറിച്ച് സങ്കല്പിക്കാന്‍ പോലും ഒരമ്മയ്ക്കും ഒരിക്കലും കഴിയില്ല എന്നതല്ലേ വസ്തുത ? ഇനി അഥവാ ഏതെങ്കിലും ഒരമ്മ അങ്ങനെ ചിന്തിക്കുന്ന അതേ നിമിഷത്തില്‍ അവര്‍ അമ്മ എന്ന പദവി നല്കുന്ന വിശുദ്ധമായ വിതാനങ്ങളില്‍ നിന്നും കീഴോട്ടു തള്ളപ്പെടുന്നു. മക്കളെ ജീവിതത്തിന്റെ വര്‍ണമനോഹരങ്ങളായ രാജവീഥികളിലേക്ക് കൈപിടിച്ചു നടത്തുകയെന്നല്ലാതെ മരണത്തിന്റെ വേതാളലോകങ്ങളിലേക്ക് ആനയിക്കുന്നതെങ്ങനെ ?           എന്നാല്‍ എങ്ങനെയാണ് ഒരമ്മ തന്റെ മകളെ മുലയൂട്ടി താരാട്ടിന്റെ നനുത്ത താളത്തില്‍ ഉറക്കത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നത് , അതുപോലെ ഒട്ടും ആയാസപ്പെടാതെ , വേദനിക്കാതെ അവളെ എങ്ങനെയാണ് മരണത്തിലേക്ക് കൊണ്ടുപോകുക എന്ന് ആലോചിക്കുന്ന ഒരമ്മയെയാണ് സുഗതകുമാരി കൊല്ലേണ്ടതെങ്ങനെ എന്ന കവിതയില്‍ അവതരിപ്പിക്കുന്നത്.ആ അമ്മയോട് , മകളെ കൊല്ലാന്‍ ശ്രമിക്കുന്ന ക്രൂരതയോട് നമുക്ക് സ്വാഭാവികമായും തോന്നേണ്ടത് വെറുപ്പാണ്. എന്നാല്‍ കവിതയുടെ തുടക്കമുണ്ടാക്കുന്ന നടുക്കങ്ങള്‍ക്കപ്പു

#ദിനസരികള്‍ 754

The Wire ലെ ഒരു   ലേഖനത്തില്‍   മോദിയും ഇലക്ഷന്‍ കമ്മീഷനും തമ്മിലുള്ള ഒത്തുകളിയെക്കുറിച്ച് ഗൌരവ് വിവേക് ഭട്‌നാഗർ ചൂണ്ടിക്കാണിക്കുന്നുണ്ട്. മോദിക്കെതിരെയുള്ള പരാതികളില്‍ യഥാസമയം നടപടികളെടുക്കാതെ ഭരണഘടനാസ്ഥാപനമെന്ന നിലയിലുള്ള അന്തസ്സ് കാണിക്കാത്ത കമ്മീഷനെതിരെ ധാരാളം വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്നപ്പോഴാണ് എന്തെങ്കിലും നടപടികളെടുക്കാന്‍ തന്നെ അവര്‍ തയ്യാറായത്. എടുത്തപ്പോഴാകട്ടെ ഉന്നയിക്കപ്പെട്ട മുഴുവന്‍ വിഷയങ്ങളിലും മോദിക്ക് ക്ലീന്‍ ചിറ്റ് നല്കി. എന്നാല്‍ ഏതൊക്കെ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയാണ് മോദിക്കെതിരെയുള്ള പരാതികളെ തള്ളിക്കളഞ്ഞതെന്ന് ഇലക്ഷന്‍ കമ്മീഷന്‍ വ്യക്തമാക്കുന്നില്ല. എന്നുവെച്ചാല്‍ പൊതുജനവും പരാതിക്കാരനും അറിയാന്‍ അവകാശമുള്ള വിവരങ്ങള്‍ പോലും മറച്ചു വെച്ചുകൊണ്ടാണ് കമ്മീഷന്‍ നിലപാടു സ്വീകരിച്ചിരിക്കുന്നത്. മോദിക്കെതിരെ മാത്രമല്ല, അമിത് ഷാക്കെതിരെയുള്ള പരാതികളിലും ഇതുതന്നെയാണ് അവസ്ഥ. പ്രധാനമന്ത്രി എന്ന നിലയില്‍ നാടാകെ നടന്ന് അസംബന്ധങ്ങള്‍ പ്രസംഗിക്കുന്ന മോദിയെ നിര്‍ബാധം അഴിച്ചു വിടുന്ന ഇലക്ഷന്‍ കമ്മീഷന്റെ നടപടി അവരുടെതന്നെ നിലനില്പിനെ ചോദ്യം ചെയ്യുന്നതാണ്. കമ്മീഷന് ലഭിച്

#ദിനസരികള്‍ 753

വെട്ടുക മുറിയ്ക്കുക പങ്കുവെയ്ക്കുക രാജ്യം പട്ടണം, ജനപഥമൊക്കെയും കൊന്നും തിന്നും വാഴുക പുലികളായ് സിംഹങ്ങളായും, മര്‍ത്യരാവുക മാത്രം വയ്യ ജന്തുത ജയിക്കുന്നു – മര്‍ത്യതയ്ക്കുമുകളില്‍ ജന്തുതയുടെ വിജയം സുനിശ്ചിതപ്പെടുത്തുന്ന ഈ വരികള്‍ എഴുതിയത് ഒ എന്‍ വിയാണ്. 1986 ൽ സാമൂഹിക സാഹചര്യങ്ങളെ വിലയിരുത്തിക്കൊണ്ട് എഴുതപ്പെട്ട അശാന്തിപര്‍വം എന്ന കവിതയിലെ ഈ വരികള്‍ അതിലും തീക്ഷ്ണമായ സാഹചര്യങ്ങളെയാണ് ഇന്ന് അഭിമുഖീകരിക്കുന്നത്. മനുഷ്യന്‍ കൂടുതല്‍ കൂടുതല്‍ വന്യരായിക്കൊണ്ടിരിക്കുന്നു. ന്യായാസനങ്ങള്‍ മലിനപ്പെടലുകളുടെ പരമാവധിയിലേക്ക് എത്തിച്ചേര്‍ന്നിരിക്കുന്നു. ഭാരതം എന്ന മഹാരാജ്യം അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പിന്നോട്ടടികളെ നേരിട്ടുകൊണ്ടിരിക്കുന്നു. ഇതിനുമുമ്പും നമ്മുടെ രാജ്യം പലതവണ മതവര്‍ഗ്ഗീയതയെ അതിതീക്ഷ്ണമായ സാഹചര്യങ്ങളില്‍ പലവട്ടം അഭിമുഖീകരിച്ചിട്ടുണ്ട്. സ്വാതന്ത്ര്യലബ്ധിയുടെ കാലങ്ങളിലായിരിക്കണം അതൊരു പക്ഷേ പരമാവധിയിലേക്ക് എത്തിപ്പെട്ടത്. അന്ന് ഹിന്ദുക്കളാര് മുസ്ലിമാര് എന്നൊരു ചോദ്യം മാത്രമേ നമ്മുടെ രാജ്യത്ത് മുഴങ്ങിയിരുന്നുള്ളു. മറ്റെല്ലാംതന്നെ അപ്രസക്തമായ കാലം. ഹിന്ദുവിനെ മുസ്ലിമും തിരിച

#ദിനസരികള്‍ 752

ആഡംബരവീടുകളില്‍ പട്ടിണി കിടക്കുന്നവര്‍             ദുരിതകഥകളുടെ തീരാപ്രവാഹത്തിലും ഗള്‍ഫുനാടുകള്‍ നമുക്ക് എടുത്താലും എടുത്താലും തീരാത്ത മുത്തുകളുടേയും പവിഴങ്ങളുടേയും അക്ഷയ ഖനിയാണ് ഇപ്പോഴും. എങ്ങനെയെങ്കിലും ഗള്‍ഫിലേക്ക് എത്തുക, ജോലി ചെയ്ത് ആവശ്യത്തിന് സമ്പാദിക്കുക , തിരിച്ചു നാട്ടിലെത്തി മാന്യമായി ജീവിക്കുക – പൊതുവേ നാം കാണുന്ന സ്വപ്നം. ജോലിക്കു പോയി കാണാതായവരുടേയും തിരിച്ചെത്താത്തവരുടേയും ജോലിസ്ഥലങ്ങളിലെ പീഢനങ്ങളുടേയും മറ്റും മറ്റും നിരവധിയായ കഥകള്‍ ഈ ഗള്‍ഫു മോഹങ്ങളെ ഒട്ടും നിരുത്സാഹപ്പെടുത്തുന്നില്ല. നിതാഖത്തും സ്വദേശിവത്കരണവും സാമ്പത്തിക പ്രതിസന്ധിയുമൊന്നും ഇക്കൂട്ടരെ പിന്നോട്ടടിക്കുന്നുമില്ല.തൊഴില്‍ തേടി ഗള്‍ഫിലേക്ക് എത്തുന്നവരുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായിട്ടുണ്ടെന്ന് കണക്കുകള്‍ പറയുന്നുണ്ടെങ്കിലും ഗള്‍ഫ് എന്ന മോഹത്തിന് വലിയ മാറ്റങ്ങളൊന്നുമുണ്ടെന്ന് തോന്നുന്നില്ല. ഒത്തു കിട്ടിയാല്‍ ഗള്‍ഫില്‍ നിന്നും വരുന്ന എല്ലാ പ്രതികൂല സാഹചര്യങ്ങള്‍ക്കിടയിലും നാം ഇനിയും ആ നാട്ടിലേക്ക് വണ്ടി കയറും           വീട്ടുജോലിക്കായി ഗള്‍ഫിലേക്കെത്തിക്കുന്ന / എത്തുന്ന സ്ത്രീകളില്‍ നിന്നാണ് പീഢന

#ദിനസരികള്‍ 751

             ഞങ്ങളുടെ കുട്ടിക്കാലത്തെ കളികളില്‍ ചതിക്കുഴികളുണ്ടാക്കി ആളുകളെ വീഴിക്കുക എന്നൊരു ഇനവും ഉള്‍‌പ്പെട്ടിട്ടുണ്ടായിരുന്നു. നടക്കുന്ന വഴികളോ കളിസ്ഥലങ്ങള്‍ക്കു സമീപമോ ഒരടി വീതിയും ഒന്നോ രണ്ടോ അടി താഴ്ചയുമുള്ള കുഴിയുണ്ടാക്കും.എന്നിട്ട് അതിനു മുകളില്‍ ചുള്ളിക്കമ്പുകള്‍ നിരത്തി പച്ചിലയും മറ്റും വിരിച്ച് കനം കുറച്ച് മണ്ണിട്ട് മൂടും. നമുക്ക് വീഴ്ത്തേണ്ട വ്യക്തിയെ ആ വഴിയേ എത്തിക്കുകയെന്നതാണ് അടുത്ത കടമ്പ.തോളില്‍ കയ്യിട്ടും ചേര്‍ത്തു പിടിച്ച് വിശേഷണങ്ങള്‍ പറഞ്ഞും അവനെ പതിയെ കൂടെ നടത്തും. നമ്മളും കൂടെ നടക്കുമ്പോള്‍ സംശയമൊന്നും തോന്നില്ലല്ലോ. ഓരോന്നു പറഞ്ഞ് രസിപ്പിച്ചും ചിരിപ്പിച്ചുമൊക്കെ കൃത്യമായി നടത്തിക്കൊണ്ടുവന്ന് കുഴിയില്‍ വീഴ്ത്തും. വീണാലുടന്‍ കാത്തിരിക്കുന്നവരുടെ വക ആഹ്ലാദ പ്രകടനമാണ്. കുഴിയില്‍ വീണുകിടക്കുന്നവന്റെ ദേഷ്യമോ നിരാശയോ വേദനയോ ഒന്നും അവിടെ പരിഗണിക്കപ്പെടുന്നില്ല, കുഴി കുഴിച്ച് ആളെ വീഴിക്കാന്‍ കച്ച കെട്ടിയിറങ്ങിയവരെല്ലാം ചുറ്റും കൂടി ആര്‍ത്തു ചിരിച്ചു രസിക്കുന്നു.പലപ്പോഴും ഈ കളി അപകടമുണ്ടാക്കിയിട്ടുണ്ട്. കുഴിയില്‍ വീണവന്റെ കാലിന്റെ എല്ല് ഒടിയുക , മുഖമടച്ചു വീണ് മുറിയുക ,

#ദിനസരികള്‍ 750

മൈക്കിള്‍ പുവ്വത്തിങ്കലാണെന്ന് തോന്നുന്നു പണ്ട് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ മൂന്നോ നാലോ ലക്കങ്ങളിലായി യേശുവിനെ കൊന്നത് കല്ലെറിഞ്ഞാണെന്ന് സ്ഥാപിച്ചു കൊണ്ട് ലേഖനങ്ങളെഴുതിയത്. വാദപ്രതിവാദങ്ങളുമായി അത് കുറച്ചുകാലം ആഴ്ചപ്പതിപ്പിലുണ്ടായിരുന്നു. സുവിശേഷങ്ങള്‍ പറയുന്നതും കാലങ്ങളായി നാം വിശ്വസിച്ചു പോരുന്നതുമല്ല ശരിയെന്ന് സ്ഥാപിച്ചെടുക്കാനുള്ള മൈക്കിളിന്റെ ശ്രമത്തിനെതിരെ വിശ്വാസികളില്‍ നിന്നെങ്കിലും കലാപമുണ്ടാകുക സ്വാഭാവികമാണല്ലോ. എന്നു മാത്രവുമല്ല ആ ലേഖനത്തിലൂടെ വെല്ലുവിളിക്കപ്പെടുന്നത് ക്രൈസ്തവമതത്തിന്റെ , പുത്രന്‍ ഒറ്റിക്കൊടുക്കപ്പെടുമെന്നും , കുരിശില്‍ കൊല്ലപ്പെടുമെന്നും , മൂന്നാം നാള്‍ ഉയര്‍‌ത്തെഴുന്നേല്ക്കപ്പെട്ട് സ്വര്‍ഗ്ഗം പ്രാപിക്കുമെന്നുമുള്ള അടിസ്ഥാന സങ്കല്പങ്ങളെയാണ്. കൂടാതെ ലോഞ്ജിനസ് കുന്തംകൊണ്ട് വിലാപ്പുറത്ത് കുത്തിനോക്കി മരണം സംഭവിച്ചുവെന്ന് ഉറപ്പാക്കിയ ശേഷമാണ് കുരിശില്‍ നിന്നും ഇറക്കി പിലാത്തോസിന്റെ കുടുംബ കല്ലറയിലേക്ക് മാറ്റുന്നത്. പിന്നീട് ആ കല്ലറ പലവിധ നാടകങ്ങളുടെ കേന്ദ്രമായി എന്ന് ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു. അവിടെ വെച്ച് അതിവിദഗദ്ധ ചികിത്സ ലഭിച്ച യേശു മൂന്നാം നാള്‍

#ദിനസരികള്‍ 749

കാരുണ്യപൂര്‍വ്വം മനുഷ്യ കുലത്തിന്റെ പാപങ്ങളേറ്റു വാങ്ങിക്കൊണ്ട് ജീവന്‍ വെടിഞ്ഞു പോയവനാണ് ക്രിസ്തു എന്നാണ് നാം പഠിച്ചിരിക്കുന്നത്. എന്തിന് തര്‍ക്കിക്കണം? അത് അങ്ങനെത്തന്നെയിരിക്കട്ടെ. രണ്ടായിരം കൊല്ലങ്ങള്‍ക്കപ്പുറമുള്ള ചില ആശങ്കകളെയകറ്റി ജനതക്ക് ആവേശം പകരാന്‍ അക്കാലത്തും പിന്നീടും അദ്ദേഹത്തിന് കഴിഞ്ഞെങ്കില്‍ നാം സ്വാഗതം ചെയ്യുക. എന്നാല്‍ ഇക്കാലങ്ങളില്‍ ക്രിസ്തുവിശേഷണങ്ങള്‍ അച്ചടിച്ച കൃപാസനം കൊണ്ടു മൂടിവെച്ചാല്‍ അസുഖങ്ങള്‍ ഭേദമാകുമെന്നും, പൊട്ടിയ എല്ലുകള്‍ മുറി കൂടുമെന്നും മരിച്ചവന്‍ എഴുന്നേറ്റു വരുമെന്നും പ്രചരിപ്പിക്കപ്പെടുന്നത് അശ്ലീലമല്ലേ? അതു ചോദ്യം ചെയ്യുന്നവനെ ക്രിസ്തുമത വിരോധിയായി വ്യാഖ്യാനിച്ച് കല്ലെറിയുന്നതിന്റെ സാംഗത്യമെന്ത്? മതങ്ങള്‍ ഭയപ്പെടുത്തുന്നു. ദുര്‍ബലനായ മനുഷ്യന് മതത്തിലും ദൈവത്തിലുമുള്ള വിശ്വാസം എന്തെങ്കിലും ഉള്‍ബലം നല്കുന്നുവെങ്കില്‍ ആവട്ടെ എന്നതിനപ്പുറം ജീവിതത്തിന്റെ സമസ്ത മേഖലകളേയും നിയന്ത്രിക്കുവാനും അടക്കി ഭരിക്കുവാനും തുടങ്ങുന്നത് ഒരു തരത്തിലും ന്യായീകരിക്കപ്പെടേണ്ടതല്ല. ഇക്കാലങ്ങളിലെ ഏതൊരു ചര്‍ച്ചയും മതത്തിലും ദൈവത്തിലും തുടങ്ങി മതത്തിലും ദൈവത്തിലും അവസ