Posts

Showing posts from August 3, 2025
  കേരളത്തിന്റെ സമൂഹഘടനാ മാറ്റങ്ങളുടെ ചരിത്രം പരിശോധിക്കുകയാണെങ്കില് ‍ ഇത്രയധികം സങ്കീര് ‍ ണമായ സ്ഥിതിവിശേഷം സംജാതമായ മറ്റൊരു സാഹചര്യം ഉണ്ടെന്നു തോന്നുന്നില്ല. എന്നുമാത്രവുമല്ല ഈ സങ്കീര് ‍ ണതയില് ‍ ഏറിയ കൂറും പ്രതിലോമപരതയുമാണ്. വളരെ ദീര് ‍ ഘമായി ചര് ‍ ച്ച ചെയ്യേണ്ട ഒരു വിഷയത്തെ കുറച്ച് പോയന്റുകളിലേക്ക് ഒതുക്കാന് ‍ ശ്രമിക്കട്ടെ കേരളത്തിന്റെ സാമൂഹ്യഘടനയിലെ എക്കാലത്തേയും ശക്തമായ സാന്നിധ്യമായിരുന്നു ശ്രേണികള് ‍ . വ്യക്തികള് ‍ തമ്മില് ‍ തമ്മിലും കൂട്ടങ്ങള് ‍ തമ്മിലുമൊക്കെയുള്ള ബന്ധങ്ങള് ‍ , കൊടുക്കല് ‍ വാങ്ങലുകള് ‍ , ഈ ശ്രേണിയിലെ ഉയര് ‍ ച്ച താഴ്ചകളെ അഥവാ പദവികളെ അടിസ്ഥാനപ്പെടുത്തിയായിരുന്നു. അത്തരത്തിലുള്ള പദവികളില് ‍ ഇടപെടാനുള്ള മാരകമായ ശേഷി ഒരു വ്യക്തി പിറക്കുന്നതിനു മുമ്പേ തന്നെ നിശ്ചയിക്കപ്പെട്ടിരുന്നു. അതായത് , ജാതി , പദവി നിര് ‍ ണയത്തിലെ ഒരു സുപ്രധാന ഘടകം തന്നെയായിരുന്നു.ജനിച്ച ജാതി ജനിച്ച കുലം എന്നിവയൊക്കെ സാമൂഹ്യ പദവിയുടെ പ്രധാന പ്രമാണങ്ങളായിരുന്നു. കേരളത്തിന്റെ – ഇന്ത്യയുടേയും - മനസ്സില് ‍ നിന്നും ഈ ജാതി ചിന്ത ഒരു കാലത്തും പൂര് ‍ ണമായും വിട്ടൊഴിഞ്ഞിട്ടുണ്ടായിരുന്നില...
  ഒരു മേതിലീയന്‍ ഗ്രാമചന്തയിലേക്ക് വൈകുന്നേരങ്ങളില്‍ ചാഞ്ഞുപെയ്യുന്ന മഞ്ഞവെയില്‍ നാളങ്ങളുടെ പശ്ചാത്തലത്തില്‍ അനന്തതയിലേക്ക് വിലയം കൊള്ളുന്ന ഒരു വെള്ളിത്താര കണ്ടാല്‍ നിങ്ങള്‍ എന്തു മനസ്സിലാക്കും ? കിഴക്കുനിന്നൊരു വെള്ളില്‍പ്പറവ മിന്നല്‍പ്പിണര്‍‌പോലെ പടിഞ്ഞാറോട്ട് പാഞ്ഞുപോയതിന്റെ ചിറകടയാളമാണെന്നോ ?   അല്ലെങ്കില്‍ ഹതാശനായ ഒരുവന്‍ തന്റെ ആത്മാവിനെ ഊരിയെടുത്ത് സന്ധ്യക്ക് അപ്പുറത്തേക്കുള്ള ഇരുട്ടിലേക്ക് ആഞ്ഞെറിഞ്ഞതാണെന്നോ ?   ഇങ്ങനെയൊക്കെയാണ് ചിന്തിക്കുന്നതെങ്കില്‍ യാഥാര്‍ത്ഥ്യത്തിന്റെ ലോകത്തിലല്ല മറിച്ച് അതിവിദൂരമായ ഒരു താരജാലത്തില്‍ പെട്ട സ്വപ്നലോകത്തിലാണ് നിങ്ങള്‍ ജീവിക്കുന്നത് എന്നാണ് ഞാന്‍ പറയുക. കാരണം ഒരു ഒച്ച് അരിച്ചുപോയത് മനസ്സിലാക്കാനാകുന്നില്ലെങ്കില്‍പ്പിന്നെ നിങ്ങള്‍ എന്തിനാണ് ഭൂമിയില്‍ ജീവിക്കുന്നത് ? അപ്പോള്‍ ഇനിയെങ്കിലും ‘ ഒരു മേതിലീയന്‍ ഗ്രാമചന്തയിലേക്ക് വൈകുന്നേരങ്ങളില്‍ ചാഞ്ഞുപെയ്യുന്ന മഞ്ഞവെയില്‍ നാളങ്ങളുടെ പശ്ചാത്തലത്തില്‍ അനന്തതയിലേക്ക് വിലയം കൊള്ളുന്ന ഒരു വെള്ളിത്താര കണ്ടാല്‍ ‘ അത് ഒരു ഒച്ച് അരിച്ചുപോയതാണെന്ന് മനസ്സിലാക്കുമല്ലോ ? അരിച്ചു പിന്നിട്ടേടത്ത് വ...
    കലൂര്‍ ഡെന്നീസ് ,   ഒരു കുറിപ്പില്‍ തിലകന്‍ തന്റെ പ്രമാണമായി കൊണ്ടുനടന്നിരുന്ന ഒരു വിശ്വാസത്തെക്കുറിച്ച് എഴുതുന്നുണ്ട് :-    “ ഒരു കലാകാരനെയും ഉപരോധിക്കുവാൻ ആര്‍ക്കും കഴിയില്ല.   അവന്റെ കഴിവുകളെ തടഞ്ഞുനിർത്താനുമാവില്ല.   കല കടലുപോലെയാണ്.   അത് അനന്തമായി നീണ്ടുകിടക്കുകയാണ്.   ചരിത്രം അതാണ് പറഞ്ഞിട്ടുള്ളത്.   അത് വാക്കുകളിലൂടെ , എഴുത്തിലൂടെ , പുസ്തകത്തിലൂടെ പുനഃസൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കും. ” കേള്‍ക്കുമ്പോള്‍ അര്‍ത്ഥവത്തായ ഒരു പ്രസ്താവന എന്ന് കൈയ്യടിക്കാന്‍ തോന്നുമെങ്കിലും തികച്ചും അസംബന്ധമാണതെന്ന് ഒന്നുകൂടി ആലോചിച്ചാല്‍ മനസ്സിലാകാതിരിക്കില്ല. കാരണം ഓരോ കലാകാരനും ഓരോ തുരുത്തുകളാണ്. എത്ര സാമൂഹ്യപ്രാധാന്യമുള്ള വിഷയമാണ് അവതരിപ്പിക്കപ്പെടുന്നതെങ്കിലും അത് പുറപ്പെട്ടുപോരേണ്ടത് അവന്റെ മനസ്സില്‍ നിന്നുതന്നെയാണ്. അതുകൊണ്ടുതന്നെ അവന്റെ കല അവതരിപ്പിക്കപ്പെടേണ്ടതിന് ആവശ്യമായ സാഹചര്യങ്ങള്‍ ഒരു തടസ്സവുമില്ലാതെ ഒരുക്കപ്പെടണം. എന്നാല്‍ ഉപരോധങ്ങള്‍‌കൊണ്ടും വിലക്കുകള്‍‌കൊണ്ടും അത്തരത്തിലുള്ള അവസരങ്ങള്‍ ഇല്ലാതാക്കുമ്പോള്‍ നാം നേരത്തെ കണ്ട ഗീര്‍വാണങ്...
  സാനുമാസ്റ്റര്‍ മരിച്ചു എന്നറിഞ്ഞപ്പോള്‍ എന്താണ് അദ്ദേഹം എന്നില്‍ അവശേഷിപ്പിച്ചത് എന്ന് വെറുതെയൊന്ന് ആലോചിച്ചുനോക്കി. സത്യം പറയട്ടെ അദ്ദേഹത്തിന്റെ സാഹിത്യ പുസ്തകങ്ങളോ നിലപാടുകളോ വിമര്‍ശനങ്ങളോ ഒന്നും തന്നെ എന്റെ മനസ്സിലേക്ക് വന്നില്ല. എന്റെ വായനയുടെ കുഴപ്പം എന്നല്ലാതെ എന്തു പറയാന്‍ ? സാഹിത്യത്തെക്കുറിച്ച് അദ്ദേഹം എഴുതിയതൊന്നും വായിച്ചിട്ടില്ല എന്നല്ല, മറിച്ച് ഏറ്റവും കുറച്ചാണ് മനസ്സില്‍ തങ്ങി നില്ക്കുന്നത് എന്നതാണ് സൂചിപ്പിച്ചത്. സാഹിത്യവുമായി ബന്ധപ്പെട്ട് ആകെ മനസ്സിലേക്ക് വന്ന ഒരു പുസ്തകം ഏതോ കാലത്ത് വായിച്ചു വെച്ച കാവ്യതത്വപ്രവേശികയാണ്. ആഞ്ഞു തപ്പിയാല്‍ എന്റെ ലൈബ്രറിയില്‍ ആ പുസ്തകം കണ്ടേക്കാം. അപ്പോള്‍ സാഹിത്യവുമായി ബന്ധപ്പെട്ട എഴുത്തുകളിലൂടെയല്ല സാനുമാസ്റ്റര്‍ എന്നില്‍ ജീവിക്കുന്നത് എന്ന് ഞാനുറപ്പിച്ചു.             അപ്പോള്‍പ്പിന്നെ എം കെ സാനു എനിക്കെന്താണ് ? ആ പേരു കേള്‍ക്കുമ്പോള്‍ എനിക്ക് ഓര്‍മ്മ വരുന്നത് ഒന്നാമതായി ചങ്ങമ്പുഴ നക്ഷത്രങ്ങളുടെ സ്നേഹഭാജനം എന്ന പുസ്തകമാണ്. അദ്ദേഹം എഴുതിയ ജീവചരിത്രങ്ങള്‍ വേറെയുമുണ്ട്. ശ്രീനാരായണ ...
  “ വായിക്കാറുണ്ട് കേട്ടോ ...” “ എന്ത് ... ?” “ ഹാ... നിങ്ങടെ ദിനസരികള്‍ ...? “ ആണോ... കൊള്ളാമോ ?” “ പിന്നേ... ഞാനെന്നും വായിക്കാറുണ്ട്.... എനിക്കിഷ്ടമാണ്.....   ചില രാഷ്ട്രീയ പോസ്റ്റുകള്‍ അത്രയ്ക്കങ്ങ് പിടിക്കാറില്ല.... പക്ഷേ വി എസ് മരിച്ചപ്പോള്‍ എഴുതിയതൊക്കെ നന്നായി... “   ഞാന്‍ വീട്ടിലെത്തുന്നു. കമ്പ്യൂട്ടര്‍ തുറക്കുന്നു. ഫേസ് ബുക്ക് എടുക്കുന്നു. ഈ പറഞ്ഞ കക്ഷിയുടെ പേര് ലൈക്കിലോ കമന്റിലോ ഉണ്ടോന്ന് നോക്കുന്നു. അടുത്തൊരു പത്തുപോസ്റ്റു പരിശോധിച്ചിട്ടും കാണാത്തതുകൊണ്ട് അത്ഭുതപ്പെടുന്നു.   “ ഡാ ആ സാധനം കലക്കി ട്ടാ. ” “ യേത് ?” “ മറ്റേ വിനായകന്റെ കവിതയെക്കുറിച്ച് എഴുതിയില്ലേ.. അത്.. ” “ ആ... “ “ പലരും പറയാന്‍ മടിക്കും.. പക്ഷേ നീയത് നന്നായി പറഞ്ഞു..ഠ “ നന്നായോ ശരിക്കും.. ?” ഞാന്‍ ആകാംക്ഷപ്പെടുന്നു... “ നന്നായെഡാ നന്നായി... “ ഞാന്‍ വീട്ടിലെത്തുന്നു. കമ്പ്യൂട്ടര്‍ തുറക്കുന്നു. ഫേസ് ബുക്ക് എടുക്കുന്നു. ഈ പറഞ്ഞ കക്ഷിയുടെ പേര് ലൈക്കിലോ കമന്റിലോ ഉണ്ടോന്ന് നോക്കുന്നു.   അടുത്തൊരു പത്തുപോസ്റ്റു പരിശോധിച്ചിട്ടും കാണാത്തതുകൊണ്ട് അത്ഭുതപ്പെടുന്നു....
  പോലീസില്‍ മാനസികാരോഗ്യ പരിശോധന നടപ്പിലാക്കണം ----------------------------------------------------------   പോലീസിനെ വിമര്‍ശിക്കേണ്ടി വരുമ്പോള്‍ ഏറ്റവും കര്‍ശനവും കഠിനവുമായ വാക്കുകളെത്തന്നെ തിരഞ്ഞെടുക്കണം. കാരണം മറ്റേതൊരു മേഖലയും പോലെയല്ല പോലീസ്. നിയമം പാലിക്കുവാനും നിയമലംഘനങ്ങളെ കണ്ടെത്തി ശിക്ഷ ഉറപ്പാക്കാനുമുള്ള സംഘടിത , സായുധ സംവിധാനമാണ് പോലീസ്. ഏതൊരു ഭരണകൂടത്തിന്റേയും ഏറ്റവും പ്രാഥമികവും പ്രധാനപ്പെട്ടതുമായ ഒരു വിഭാഗവും പോലീസ് തന്നെയാണ്. അതുകൊണ്ടുതന്നെ പോലീസ് സംവിധാനത്തിന്റെ ഭാഗത്തുനിന്നുമുണ്ടാകുന്ന ഏതൊരു പിഴവും സര്‍ക്കാറിനെക്കൂടി പ്രതിക്കൂട്ടിലാക്കുന്നു. എന്നുമാത്രവുമല്ല, പോലീസിന്റെ ഒരു ചെറിയ പിഴവുപോലും ചുരുങ്ങിയത് ഒരു കുടുംബത്തെയെങ്കിലും കണ്ണീരിലാഴ്ത്തും എന്ന കാര്യത്തിലും സംശയമില്ല. അങ്ങനെ നമ്മുടെ രാജ്യത്ത് , നമ്മുടെ കേരളത്തില്‍ ഇല്ലാതായിപ്പോയ നിരവധി ജീവിതങ്ങളുണ്ട്, ജീവനുകളുണ്ട്.   അതുകൊണ്ടുതന്നെ ഏറ്റവും ശക്തമായും കര്‍ശനമായും പോലീസിനെ നിയന്ത്രിക്കേണ്ടതും സത്യസന്ധരായി നിലനിറുത്തേണ്ടതും സര്‍ക്കാറിന്റേയും പൊതുജനത്തിന്റേയും പ്രാഥമികമായ ഉത്തരവാദിത്തമാണ്.  ...