Posts

Showing posts from January 3, 2021

#ദിനസരികള്‍ 1272 - മകനെ പീഡിപ്പിച്ച അമ്മ

  അമ്മ മകനെ ലൈംഗികമായി ഉപദ്രവിച്ചു എന്ന വാര്‍ത്ത വായിച്ചിട്ട് ദിവസങ്ങളായിരിക്കുന്നു. എങ്കിലും അതുണ്ടാക്കിയ ഞെട്ടല്‍  ഇതുവരെ വിട്ടുമാറിയിട്ടില്ല. പോലീസ് ആ സ്ത്രീക്കെതിരെ കേസ് എടുക്കുകയും അവര്‍ റിമാന്റ് ചെയ്യപ്പെടുകയും ചെയ്തതോടെ മറക്കാനാഗ്രഹിക്കുന്നവയുടെ കൂട്ടത്തില്‍ ഒന്നാം സ്ഥാനത്തേക്ക് ഈ വാര്‍ത്ത എത്തി. എന്നാല്‍ നാം മറക്കാന്‍ ശ്രമിക്കുന്നവ കൂടുതല്‍ ശക്തിയോടെ മനസ്സിലേക്ക് കടന്നുവരുമെന്ന് പറയുന്നതുപോലെ ഈ വാര്‍‌ത്ത എന്നെ വിടാതെ പിന്തുടര്‍ന്ന് അലോസരപ്പെടുത്തിക്കൊണ്ടേയിരുന്നു.           പണ്ട് ഗ്രീക്ക് പുരാണകഥകളില്‍ ഈഡിപ്പസ് രാജാവ് തന്റെ മാതാവായ ജൊകോസ്തയെ മാതാവെന്ന് അറിയാതെ വിവാഹം കഴിച്ചുപോയ ഒരു കഥ പറയുന്നുണ്ട്. സ്വന്തം പിതാവായ ലെയ്സിനെ കൊന്നതിന് ശേഷമാണ് ഈഡിപ്പസ് അമ്മയെ സ്വീകരിക്കുന്നത്. കഥയുടെ അവസാനം കാര്യം മനസ്സിലായ ജൊകോസ്ത ആത്മഹത്യ ചെയ്യുകയും മകന്‍ രണ്ടു കണ്ണും കുത്തിപ്പൊട്ടിച്ച് ഓടിപ്പോകുകയും ചെയ്തതായി രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. അറിയാതെ സംഭവിച്ചുപോയ ഈ അത്യാഹിതമല്ലാതെ അമ്മ – മകന്‍ ബന്ധത്തിന്റെ ഊഷ്മളതയെ നിഹനിക്കുന്ന വാര്‍ത്തകള്‍ നാം ഏറെയൊന്നും കേട്ടിട്ടില്ല. പിന്നെ കേള്‍ക്കുന്നത്

#ദിനസരികള്‍ 1281 നിരത്തിലേക്ക് വികസിക്കുന്ന മാനന്തവാടി

  നിരത്തിലേക്ക് വികസിക്കുന്ന കച്ചവടം എന്ന് കേട്ടിട്ടുണ്ടോ ? ഇല്ലെങ്കില് ‍ ഞങ്ങളുടെ മാനന്തവാടിയിലേക്ക് ഒന്ന് വന്നാല് ‍ മതി. എന്നിട്ട് നഗരത്തിലെ ഫുട് പാത്തുകളിലൂടെ ഒന്ന് നടക്കുക. പല ഭാഗങ്ങളിലും കച്ചവടക്കാര് ‍ തൂക്കിയിരിക്കുന്ന സാധനങ്ങളില് ‍ തട്ടാതെയും മുട്ടാതെയും നിങ്ങള് ‍ ക്ക് നടന്നു പോകുവാന് ‍ കഴിയില്ല. ഇങ്ങനെ കാല് ‍ നടക്കാരുടെ അവകാശങ്ങളെ ലംഘിച്ചുകൊണ്ട് ഫുട് പാത്ത് കൈയ്യേറി കച്ചവടം നടത്തുന്നതിനെയാണ് ഞങ്ങള് ‍ മാനന്തവാടിക്കാര് ‍ 'നിരത്തിലേക്ക് വികസിക്കുന്ന കച്ചവടം' എന്നു വിശേഷിപ്പിക്കുന്നത്. ഒരു പക്ഷേ വയനാട് ജില്ലയില് ‍ മാനന്തവാടിയില് ‍ മാത്രമായിരിക്കും വ്യാപാരികളില് ‍ ചിലര് ‍ തങ്ങള് ‍ ക്ക് പാരമ്പര്യമായി കിട്ടിയ ഈ പ്രതിഭാസത്തെ വിടാതെ നിഷ്കര് ‍ ഷയോടെ പിന്തുടരുന്നത്. അക്കൂട്ടര് ‍ രാവിലെ വരുന്നു. കട തുറക്കുന്നു. സാധനങ്ങള് ‍ അകത്തു നിന്നും പുറത്തെടുത്ത് തൂക്കിയിടുന്നു. എത്രയധികം തൂക്കാനാകുമോ അത്രമാത്രമാണ് അവര് ‍ ക്ക് കിട്ടുന്ന സംതൃപ്തി. ചിലരാകട്ടെ വട്ടി കൊട്ട കത്തി തൂമ്പ മുതലായവയാണ് ഫുട് പാത്തിലേക്ക് ഇറക്കി വെയ്ക്കുക. ശ്രദ്ധിച്ചു നടന്നില്ലെങ്കില് ‍ ഒന്നുകില് ‍ തലമുട്ട

#ദിനസരികള്‍ 1280 വയനാടിന് ഒരു മെഡിക്കല്‍ കോളേജ്

  വയനാടിന് ഒരു സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് എന്ന ആവശ്യത്തിന് ഏറെക്കാലത്തെ പഴക്കമുണ്ട്. എന്നുമാത്രവുമല്ല , ഏകദേശം നൂറു കിലോമീറ്റര്‍ ദൂരെയുള്ള കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കുള്ള യാത്രാമാധ്യേ വഴിയില്‍ പൊലിഞ്ഞു പോയ നിരവധി ജീവനുകളുടെ പിന്‍ബലവുമുണ്ട്. എന്നിട്ടും ജില്ല നിലവില്‍ വന്ന് അരനൂറ്റാണ്ടാകാറായിട്ടും ഒരു മെഡിക്കല്‍ കോളേജ് എന്ന ആവശ്യം കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടപ്പെട്ടു പോകുന്നതില്‍ സങ്കുചിത താല്പര്യങ്ങള്‍ പുലര്‍ത്താത്ത ഓരോ വയനാട്ടുകാരനും മനസ്താപമുണ്ട്.   എന്താണ് വയനാട്ടിലൊരു മെഡിക്കല്‍ കോളേജ് വരാന്‍ ഇത്രയധികം തടസ്സം എന്ന ചോദ്യം ലളിതമാണ്. എന്നാല്‍ ഉത്തരമാകട്ടെ പക്ഷേ സങ്കീര്‍ണവുമാണ്. അതിന് പ്രധാന കാരണം ട്രപ്പീസുകളിക്കാരെക്കാള്‍ വിദഗ്ദരായ ചിലരുടെ ഗൂഢമായ ഇടപെടലുകളാണ് എന്ന് പറയാതെ വയ്യ. അക്കൂട്ടരാകട്ടെ മെഡിക്കല്‍ കോളേജ് വരണം എന്ന് നാഴികയ്ക്ക് നാല്പതു വട്ടം ജനങ്ങള്‍ കേള്‍‌ക്കേ ജപിച്ചുകൊണ്ടിരിക്കുന്നുവെങ്കിലും വരരുത് എന്ന ആഗ്രഹം ഉള്ളില്‍ പേറുന്നവരാണ്. അവര്‍ ആവശ്യത്തിനും അനാവശ്യത്തിനും വിവാദങ്ങള്‍ തീര്‍ത്ത് തടസ്സം സൃഷ്ടിക്കുന്നു. മറ്റൊരു കൂട്ടരാകട്ടെ തങ്ങളുടെ ബിസിനസ്സ് താല്പര്യങ്ങള്

#ദിനസരികള് 1279 വാളയാര്‍ കേസ് – നാം പഠിക്കേണ്ട പാഠങ്ങള്‍ .

    വാളയാര്‍ കേസ് അടിയന്തിരപ്രാധാന്യത്തോടെ പരിഗണിക്കേണ്ടതാണെന്ന സര്‍ക്കാര്‍ നിലപാട് അംഗീകരിച്ച കേരള ഹൈക്കോടതി , പ്രസ്തുത കേസില്‍  പുനരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പുറപ്പെടുവിച്ച വിധി പല കാരണങ്ങളാലും പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. കേസ് അന്വേഷിച്ച പോലീസിനേയും തികഞ്ഞ അലംഭാവത്തോടെ കേസ് നടത്തിയ പ്രോസിക്യൂഷനേയും പോക്സോ കോടതിയെത്തന്നെയും നിശിതമായ ഭാഷയിലാണ് ബഹുമാനപ്പെട്ട ഹൈക്കോടതി വിമര്‍ശിച്ചത്. പഴിയിലേറെയും കേട്ടത് പോലീസായിരുന്നുവെന്നത് എടുത്തു പറയാതെ വയ്യ. കാരണം അന്വേഷണത്തിന്റെ തുടക്കം മുതല്‍ പോലീസ് കാണിച്ചത് ഗുരുതരമായ വീഴ്ചയാണ് എന്ന കാര്യം അന്നേ സുവ്യക്തമായിരുന്നു.             പതിമൂന്നു വയസ്സുള്ള ഒരു കുഞ്ഞ് തൂങ്ങി മരിച്ചതിനെക്കുറിച്ചാണ് തങ്ങള്‍ അന്വേഷിക്കുന്നതെന്ന് ചിന്തിക്കുവാനുള്ള ശേഷി നഷ്ടപ്പെട്ട പോലീസാണ് കേസിനെ ലാഘവബുദ്ധിയോടെ കണ്ടത്. എന്തുകൊണ്ടാണ് ആ കുഞ്ഞ് മരിച്ചത് എന്ന ചോദ്യമുന്നയിക്കാനും അതിന്റെ കാരണം കണ്ടെത്താനും പോലീസ് ആത്മാര്‍ത്ഥമായി ശ്രമിച്ചിരുന്നെങ്കില്‍ രണ്ടാമത്തെ കുഞ്ഞിന്റെ ജീവനെങ്കിലും രക്ഷിക്കാമായിരുന്നുവെന്നതാണ് വസ്തുത.അന്വേഷണത്തില്‍ പോലീസ് കാണിച്ചത് ശുദ

#ദിനസരികള്‍ 1278 - ജനാധിപത്യത്തിലെ അഭ്യാസങ്ങള്‍

  അരാഷ്ട്രീയ സ്വഭാവമുള്ള ഒരു കൂട്ടം കൈയ്യടികള്‍ക്കുവേണ്ടി കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടത്തിയ ഒരു പാലം തുറക്കല്‍ പരിപാടി വ്യാപകമായ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണല്ലോ. ആ നീക്കത്തെ സത്യത്തില്‍ തെമ്മാടിത്തരമെന്ന് വിളിച്ച് തള്ളിക്കളയേണ്ടതായിരുന്നുവെങ്കിലും നമ്മുടെ മാധ്യമങ്ങളും ജ്ഞാനസ്വരൂപങ്ങളെന്ന് നാം കരുതിപ്പോയ ചിലരും കൂടി ജനകീയ മുന്നേറ്റത്തിന്റെ മാതൃകയായി വാഴ്ത്തിക്കൊള്ളുന്നതാണ്   നാം കണ്ടത്. കാഴ്ചക്കാരെ – കേള്‍വിക്കാരേയും – കൂട്ടുവാന്‍ അസംബന്ധങ്ങള്‍ക്ക് കൈയ്യടിക്കുന്ന ശീലമുള്ള മാധ്യമങ്ങളെ മാറ്റി നിറുത്തുക. എന്നാല്‍ ജനാധിപത്യത്തിന്റെ ഘടനാപരതകളെ അടുത്തുനിന്ന് അറിഞ്ഞവരെന്ന് നാം കരുതിയിരുന്ന ചിലര്‍ ഇത്തരം നീക്കങ്ങള്‍ക്ക് കൈയ്യടിച്ചു കൊടുക്കുമ്പോഴാണ് ജനാധിപത്യത്തിന്റെ അര്‍ത്ഥാന്തരങ്ങളെക്കുറിച്ച് സാധാരണക്കാരായവര്‍ ചിന്തിച്ചു തുടങ്ങുക.           ഏറെ ഇലാസ്തികതയുള്ള ഒരു ഭരണക്രമമാണ് ജനാധിപത്യം. ഒരുപക്ഷേ അത്രയ്ക്ക് ഇലാസ്തികതയുണ്ട് എന്നതുതന്നെയാണ് നമ്മെ ജനാധിപത്യത്തിലേക്ക് വലിച്ചടുപ്പിക്കുന്ന പ്രധാനമായ സവിശേഷത. എന്നാല്‍ ഇത്രയധികം വഴങ്ങിക്കൊടുക്കലുകള്‍ക്ക് ഇടമുണ്ടെങ്കിലും ഒരു പരിധി കഴിഞ്ഞാല്‍

#ദിനസരികള്‍ 1277 വിജയലക്ഷ്മിയെക്കുറിച്ച് വീണ്ടും

              സമകാലിക മലയാളം കവിതയിലെ ഏറ്റവും പ്രിയപ്പെട്ട സ്വരം വിജയലക്ഷ്മിയുടേതാണ്. കുടിയിറങ്ങിപ്പോയി ഏറെക്കാലത്തിനുശേഷം തിരിച്ചെത്തുന്നവനെപ്പോലെ ഞാന്‍ കൂടെക്കൂടെ വിജയലക്ഷ്മിയിലേക്ക് നടന്നെത്തുന്നു. വീട് , ആശ്വാസവും തണലുമാകുന്നതുപോലെ അക്കവിതകളും എനിക്ക് എങ്ങനെയൊക്കെയോ ശമനമാകുന്നു. എങ്ങനെ എന്തുകൊണ്ട് എന്നൊന്നും സുനിശ്ചിതമായി പറയുക വയ്യ. ചില ചോദ്യങ്ങള്‍ അങ്ങനെയാണല്ലോ. കവി പറയുന്നതുപോലെ                         ഉത്തരമില്ലെനിക്കെങ്കിലുമെപ്പോഴും                         ചിത്തം ക്ഷണച്ചഞ്ചലാതുരമെങ്കിലും                         എത്തിത്തൊടേണമെന്നുണ്ടെനിക്കംബ നിന്‍                         നിത്യവിശുദ്ധി വഴിഞ്ഞ കാല്പാടുകള്‍   എന്നേ എനിക്കും പറയുവാന്‍ കഴിയുകയുള്ളു.             സുഗതകുമാരി പറയുന്നതുപോലെ ' കനത്ത പുരുഷശബ്ദങ്ങള്‍ക്കിടയില്‍ ഇടക്കെങ്ങാനും ഒരു പെണ്ണിന്റെ നാദം വേറിട്ടു കേള്‍ക്കുമ്പോള്‍ അതൊരു പ്രത്യേകമായ ആഹ്ലാദം തന്നെയാണ്. ആ നാദത്തിന് തെളിമയും മാധുര്യവും മാത്രമല്ല ഉള്‍ക്കരുത്തും കുതിപ്പുമുണ്ടെന്നറിയുമ്പോള്‍ ആ ആഹ്ലാദത്തിന് ആഴമേറുന്നു ' എന്നൊരു ചിന്ത എനിക്കില്ല. വിജയലക്ഷ്മിയു

#ദിനസരികള്‍ 1276 ന്യായം പറയുന്ന പി ജെ കുര്യന്‍

            ഏത് പി ജെ കുര്യന്‍ പറഞ്ഞാലും ന്യായമാണെങ്കില്‍ അംഗീകരിക്കണമെന്നാണല്ലോ വെപ്പ്. അതനുസരിച്ച് എന്തൊക്കെ അഭിപ്രായ വ്യത്യാസങ്ങള്‍ നിലവിലുണ്ടെങ്കിലും കേരള സ്പീക്കര്‍ ശ്രീ പി ശ്രീരാമകൃഷ്ണനെ ഒരു കേസില്‍ ചോദ്യം ചെയ്യുന്നതിന് വേണ്ടി കസ്റ്റംസ് നോട്ടീസ് കൊടുത്തു വിളിപ്പിച്ച വിഷയത്തില്‍ പി ജെ കുര്യന്‍ പറഞ്ഞ അഭിപ്രായത്തെ ഞാന്‍ സര്‍വ്വാത്മനാ പിന്തുണക്കുകയാണ്. പ്രസ്തുത വിഷയത്തില്‍ അദ്ദേഹം പ്രകടിപ്പിച്ച അഭിപ്രായം ധീരവും സത്യസന്ധവും ഭരണഘടനാപരവുമാണെന്നുകൂടി സൂചിപ്പിക്കട്ടെ.             സ്പീക്കറെ ചോദ്യംചെയ്യാന്‍ കസ്റ്റംസ് നോട്ടീസ് നല്കി എന്നറിഞ്ഞപാടെ പ്രതിപക്ഷ നേതൃനിര ഒന്നാകെത്തന്നെ അദ്ദേഹത്തിന്റെ രാജിക്കായി മുറവിളിയുയര്‍ത്തി. നിയമസഭയ്ക്ക് അപമാനം ; സ്പീക്കര്‍ പദവിയില്‍   ശ്രീരാമകൃഷ്ണന്‍   തുടരരുത് എന്നാണ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടത്. യു ഡി എഫ് കണ്‍വീനര്‍ അടക്കമുള്ളവര്‍ ചെന്നിത്തല രമേശിനെ ഏറ്റുപാടി. ബി ജെ പിയുടെ സംസ്ഥാന പ്രസിഡന്റ് എന്നത്തേയും പോലെ ഈ വിഷയത്തിലും യു ഡി എഫിനെ പിന്തുണച്ചു. ഒരു ഭരണഘടനാ സ്ഥാപനത്തോടെ നീതി പുലര്‍ത്താത്ത വിധത്തില്‍ അധമബുദ്ധിയോടെ പ്രതിപക്ഷ നേതാക്കന്മാര്‍ പ്രതികരിച്ച

#ദിനസരികള്‍ 1275 ചരിത്രത്തിന്റെ ചിരി

              നക്സല്‍ബാരി അന്ധമായ , അക്രമോത്സുകമായ ഒരു അടിച്ചു കയറ്റമായിരുന്നു. ആ നീക്കത്തിന്റെ ഫലമായി വിപ്ലവസ്വപ്നങ്ങളില്‍ അഭിരമിക്കുന്ന കുറച്ചാളുകളെ  ഇന്ത്യയിലാകമാനം താല്ക്കാലികമായെങ്കിലും സൃഷ്ടിക്കുവാന്‍ തീവ്ര ഇടതുപക്ഷത്തിന് കഴിഞ്ഞു എന്ന വസ്തുത നാം കാണാതിരിക്കുന്നില്ല. അതിന്റെ ഭാഗമായി ഇങ്ങ് തെക്ക് കേരളത്തിലും -വിശിഷ്യാ വയനാട് പോലെയുള്ള ജില്ലകളിലും - ചില ചലനങ്ങളുണ്ടായി. ജനകീയ വിപ്ലവമെന്ന് വ്യാഖ്യാനിച്ചുകൊണ്ട് കേവലം അതിവിപ്ലവഭ്രാന്ത് പിടിച്ച ഒരു സംഘത്തിന്റെ ആക്രമോത്സുകത മാത്രമായിരുന്നു അതെന്ന് നാം ഇപ്പോള്‍ തിരിച്ചറിയുന്നു. ജനകീയ വിപ്ലവമെന്ന മഹത്തായ ആശയത്തിന്റെ മുന്നണിപ്പോരാളികളാകാന്‍ പാകമാകാത്ത എന്നാല്‍ തങ്ങളുടേതായ വിപ്ലവസ്വപ്നങ്ങളെ നെഞ്ചേറ്റിയ ഒരു കൂട്ടം സാഹസികര്‍ നടത്തിയ നീക്കങ്ങളില്‍ ചോര പൊടിഞ്ഞു.ചിലര്‍ അതിനിഷ്ഠൂരമായി കൊല ചെയ്യപ്പെട്ടു. അതാണ് വിപ്ലവമെന്ന് തെറ്റിദ്ധരിച്ച ' സഖാക്കള്‍ ' ഓരോ കൊലയ്ക്കു ശേഷവും വിപ്ലവം സമാഗതമായി എന്ന് സ്വയം വിശ്വസിപ്പിച്ചു. എന്നാല്‍ അടിസ്ഥാനമില്ലാത്ത , ജനകീയ പിന്തുണയില്ലാത്ത ഒറ്റപ്പെട്ട അത്തരം നീക്കങ്ങളെ ചരിത്രം അപഹാസ്യമെന്ന് വിലയിരുത്തി. ഇപ്പ