Posts

Showing posts from June 2, 2019

#ദിനസരികള്‍ 781

             ഗാന്ധിയാണ് മതത്തെ രാഷ്ട്രീയവുമായി ഏറ്റവും സമര്‍ത്ഥമായി കൂട്ടിക്കെട്ടിയതും ആ കൂട്ടുക്കെട്ടല്‍ അനിവാര്യമാണെന്ന് ശഠിച്ചതും. മതത്തിന്റെ കരുതലില്ലാത്ത രാഷ്ട്രീയത്തെ ജീവനില്ലാത്ത ഒന്നായാണ് അദ്ദേഹം കണ്ടത്.അതുകൊണ്ടാണ് മതത്തിന്റെ പിന്തുണയില്ലാത്തെ രാഷ്ട്രീയം എല്ലാവര്‍ക്കും ദോഷകരമാണ് എന്ന് അദ്ദേഹം വാദിച്ചത്.അതൊരു മൂല്യബോധത്തിന്റെ പ്രശ്നം കൂടിയായിരുന്നു.മതത്തിലുണ്ടെന്ന് ഗാന്ധി കരുതിയിരുന്ന ഉദാത്തമായ മൂല്യങ്ങളുമായി സഹവര്‍ത്തിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയം ഉന്നതമായ മാനുഷികതയോട് ചേര്‍ന്നു നില്ക്കുന്നതായിരിക്കും എന്നായിരുന്നു അദ്ദേഹം ചിന്തിച്ചു പോയത്. ഗാന്ധി മതത്തെ കണ്ടിരുന്നത് ധര്‍മ്മം എന്ന അര്‍ത്ഥത്തിലായിരുന്നല്ലോ.അതുകൊണ്ടുതന്നെ ഗാന്ധിയുടെ മതത്തില്‍ എല്ലാതരം ജനവിഭാഗങ്ങള്‍ക്കും അതാതിടങ്ങളുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മത സങ്കല്പം അത്രയും വിശാലമായതുകൊണ്ട് ആ വിശാലത രാഷ്ട്രീയത്തിലേക്കും പകര്‍ന്നുകൊള്ളും എന്നായിരിക്കണം ഉദ്ദേശിച്ചത് . എന്നാല്‍ ഗാന്ധി കണ്ടതിനപ്പുറം , വിശാലവും മൂല്യവത്തുമായ സങ്കല്പങ്ങള്‍ പുറത്തു നില്ക്കുകയും സങ്കുചിതവും അപകടകരവും അപരമതവിദ്വേഷങ്ങള്‍ നിറഞ്ഞതുമായ മതവാദ

#ദിനസരികള്‍ 780

എ.കെ.ജിയെ ഹിന്ദു നവോത്ഥാന നായകനായി ചിത്രീകരിച്ചുകൊണ്ടുള്ള പരസ്യപ്പലകകള്‍ നാടിന്റെ വിവിധ ഭാഗങ്ങളില്‍ ഉയര്‍ന്നു നിന്നപ്പോള്‍ നാം വേണ്ടത്ര ആര്‍ജ്ജവത്തോടെ പ്രതിഷേധിച്ചുവോ? നാരായണ ഗുരുവിനെ അതിനും മുന്നേ അവര്‍ കൈയ്യേറിക്കഴിഞ്ഞിരുന്നു. പിന്നീട് കൃഷ്ണ പിള്ള വന്നു. പഴശ്ശി വന്നു. അങ്ങനെ നാടറിയുന്ന, ലോകമറിയുന്ന പല നേതാക്കന്മാരേയും ഹിന്ദുത്വ സംഘടനകള്‍ അവരുടെ ഇടങ്ങളില്‍ സ്ഥാപിച്ചെടുക്കാന്‍ ശ്രമങ്ങള്‍ നടത്തി. അതിവിടെ കേരളത്തില്‍ മാത്രമായി ഒതുങ്ങി നിന്നില്ല. ഇന്ത്യയൊട്ടാകെ, ഹിന്ദുമതത്തിന്റെ അതിരുകള്‍ക്കുള്ളില്‍ ജനിച്ചു വീണവരെയെല്ലാം ഹിന്ദു നേതാക്കന്മാരായി ചിത്രീകരിക്കാനുള്ള ശ്രമങ്ങള്‍ കൊണ്ടു പിടിച്ചു. അതിന്റെയൊക്കെ ഫലമായി ഒരു കാലത്ത് ആറെസ്സെസ്സിനെ നിരോധിക്കാനുള്ള ഉത്തരവിട്ട സര്‍ദാര്‍ വല്ലഭായ് പട്ടേലിനെപ്പോലും 2990 കോടി രൂപ മുടക്കി ഏകതാ പ്രതിമയാക്കി സംഘപരിവാരം ഏറ്റെടുത്തു. ചരിത്രത്തില്‍ വേരുകളില്ലാത്തവര്‍ ഇത്തരത്തിലുള്ള ഏറ്റെടുക്കലുകള്‍ നടത്തി തങ്ങള്‍ പണ്ടേക്കു പണ്ടേ ഇവിടെ ഇടമുണ്ടായിരുന്നവരാണെന്ന് തെളിയിക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ ഇത്തരം നീക്കങ്ങള്‍‌ക്കെതിരെ വേണ്ടത്ര പ്രതിരോധം തീര്‍ക്കാതെ നാം,

#ദിനസരികള്‍ 779

             സുനില്‍ പി ഇളയിടത്തോട് ശക്തമായ അഭിപ്രായ വ്യത്യാസം തോന്നിയ ഒരു സന്ദര്‍ഭത്തെക്കുറിച്ച് ഞാന്‍ ഇതിനുമുമ്പും സൂചിപ്പിപ്പിച്ചിട്ടുണ്ട്. ഭഗവദ് ഗീതയെ ഗാന്ധി വായിച്ചതു പോലെയും ഗോഡ്സേ വായിച്ച പോലെയും വായിക്കാം , എന്നാല്‍ നിങ്ങള്‍ ഗാന്ധി വായിച്ചതുപോലെ അഹിംസയുടേയും സഹിഷ്ണുതയുടേയും വെളിച്ചത്തില്‍ ഗീതയെ വായിക്കണം എന്ന് ഉപദേശിക്കുന്ന ഒരു അവസരമായിരുന്നു അത്. ഏതു തരത്തില്‍ വായിച്ചാലും ഗീത എന്ന സവര്‍ണ പക്ഷപാതിയായ ഒരു ഗ്രന്ഥത്തിന്റെ കീഴിലേക്ക് ആളുകളെ കയറ്റി നിറുത്തുക എന്ന തന്ത്രത്തിന് അറിഞ്ഞോ അറിയാതെയോ വഴങ്ങിക്കൊടുക്കുകയായിരുന്നു സുനില്‍ പി ഇളയിടം. അതുകൊണ്ടുതന്നെ ആശാസ്യമായ ഒന്നായി ആ നിലപാടിനെ കണ്ട് ഐക്യപ്പെടാന്‍ എനിക്കു കഴിഞ്ഞിരുന്നില്ല. സാന്ദര്‍ഭികവശാല്‍ എത്രമാത്രം അഹിംസയും സഹിഷ്ണുതയും ഗീതയില്‍ നമുക്ക് വ്യാഖ്യാനിച്ചു വിളക്കിച്ചേര്‍ക്കാന്‍ കഴിഞ്ഞാലും അതെപ്പോഴും ബ്രാഹ്മണാധിപത്യത്തെ പ്രോത്സാഹിപ്പിക്കുന്ന , ശ്രേണി ബദ്ധമായ ജാതി നിലയെ അംഗീകരിക്കുന്ന , സ്മൃതികളുടേയും ശ്രുതികളുടേയും വഴിയേ നടക്കാന്‍ പ്രേരിപ്പിക്കുന്ന ഒന്നുതന്നെയാണ്. അവസരം വരുമ്പോള്‍ നമ്മുടെ വ്യാഖ്യാനങ്ങളെയൊക്കെ തട്ടിമാറ്റി തനി

#ദിനസരികള്‍ 778

  ഒരു വര്‍ഷത്തിനു ശേഷം നാം വീണ്ടും നിപ ഭീതിയിലേക്ക് കൂപ്പുകുത്തിയിരിക്കുന്നു. എന്നാല്‍ ഭയത്തിന്റെ കാര്യത്തില്‍ കഴിഞ്ഞ തവണ നമുക്ക് അനുഭവപ്പെട്ട അത്ര തീവ്രത ഇത്തവണയില്ലെന്നതാണ് വസ്തുത. കാവലായും കരുതലായും സര്‍ക്കാര്‍ സംവിധാനങ്ങളും മറ്റു തരത്തിലുള്ള ആരോഗ്യ പ്രവര്‍ത്തകരും ഫലപ്രദമായി പ്രവര്‍ത്തിച്ചു കൊള്ളുമെന്ന വിശ്വാസം നമുക്ക് വളരെ അധികം മനോബലം നല്കുന്നുണ്ട്. മാത്രവുമല്ല കഴിഞ്ഞ തവണ ലോകത്തിന്റെ മുഴുവന്‍ അഭിനന്ദനങ്ങളുമേറ്റു വാങ്ങിക്കൊണ്ട് എത്ര ശ്ലാഘനീയമായ വിധത്തിലാണ് നാം നിപയെ നേരിട്ടതെന്നതിന്റെ പ്രത്യക്ഷ ഉദാഹരണവും നമുക്ക് മുന്നിലുണ്ട്. അതുകൊണ്ടുതന്നെ നിപ്പയെക്കുറിച്ചുള്ള തെറ്റിദ്ധാരണകളും ഭയവും ഇത്തവണ ഏറെയൊന്നും നമ്മെ അലട്ടുന്നില്ല. എന്നാലും നാം നിപക്കെതിരെ കടുത്ത ജാഗ്രത പുലര്‍‌ത്തേണ്ടതുണ്ട്. ഇത്രയൊക്കെ എഴുതുമ്പോഴും നിപ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല എന്ന വസ്തുത നാം കാണാതിരിക്കരുത്. എന്നാല്‍ നിപ സ്ഥിരീകരിച്ചുവെന്ന പേരില്‍ നമ്മുടെ മാധ്യമങ്ങള്‍ സമൂഹത്തില്‍ ഉണ്ടാക്കുന്ന ഭയവും പരിഭ്രാന്തിയും വളരെയേറെ പ്രതിഷേധാര്‍ഹമാണ്. മീഡിയ വണ്‍ പോലെയുള്ള ചാനലുകള്‍ പൂനയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന

#ദിനസരികള്‍ 777

          ബാലചന്ദ്രന് ‍ ചുള്ളിക്കാട് , അവശ നിലയില് ‍ വഴിവക്കില് ‍ കണ്ടെത്തിയ തന്റെ സഹോദരനെ ഏറ്റെടുക്കില്ലെന്ന് അറിയിച്ചുകൊണ്ട് നടത്തിയ പ്രസ്താവന വായിക്കുക :- “ വളരെ ചെറുപ്പത്തിലേ വീട് വിട്ടു പോന്ന ആളാണു ഞാന്‍. എനിക്ക് കുടുംബാംഗങ്ങളുമായി യാതൊരു ബന്ധവുമില്ല. യാതൊരു തരത്തിലുള്ള മാനസിക അടുപ്പവുമില്ല. ഈ പറയുന്ന വ്യക്തിയെ കണ്ടിട്ടു തന്നെ വര്‍ഷങ്ങളായി.   ഞാനനുഭവിച്ചത് അറിയാത്ത ലോകമല്ലേ എന്നെ വിമര്‍ശിക്കുന്നത്. എത്ര വിമര്‍ശനങ്ങള്‍ ഉയര്‍ന്നാലും കുഴപ്പമില്ല. ഈ സഹോദരന്‍ എന്ന് പറയുന്ന ആളുള്‍പ്പെടെ എന്നോട് ചെയ്തത് എനിക്ക് മാത്രമല്ലേ അറിയൂ. സഹോദരന്‍റെ കാര്യത്തില്‍ ഞാന്‍ ഇടപെടുന്നില്ല , ഏറ്റെടുക്കുന്നില്ല എന്ന വിമര്‍ശനമുണ്ടെങ്കില്‍ അത് ശരിയാണ്. സത്യവും അസത്യവുമായ എന്ത് വിമര്‍ശനവും എനിക്കെതിരെയാകാം. ഞാനൊരു തിരഞ്ഞെടുപ്പിലും മത്സരിക്കാന്‍ ഉദ്ദേശിക്കുന്ന ആളല്ല. പണിയെടുത്താണ് ജീവിക്കുന്നത്. ഇയാളില്‍ നിന്നുള്‍പ്പെടെ എനിക്കുണ്ടായ അനുഭവങ്ങള്‍ ലോകത്തിനറിയില്ല. ഇയാള്‍ ഇന്ന് ഈ അവസ്ഥയിലെത്താന്‍ ഉണ്ടായ കാരണവും എനിക്കറിയില്ല. ഞങ്ങള്‍ രണ്ടു പേരുടെ ഭാഗത്ത് നിന്നും കോണ്‍ടാക്ട് ചെയ്യല്‍ ഉണ്ടായിട്ടില്ലെ