Posts

Showing posts from February 4, 2018

#ദിനസരികള്‍ 304

             കേരളത്തിലെ പോലീസ് ഹിന്ദു പുനരുത്ഥാനവാദികളുടെ പിണിയാളുകളായും ദളിത് വിരുദ്ധരായും മാറിയിരിക്കുന്നുവെന്ന് പ്രശസ്തദളിത് ചിന്തകന്‍ സണ്ണി എം കപിക്കാട്. വടയമ്പാടി സംഭവത്തെ മുന്‍ നിറുത്തി അദ്ദേഹം ഉന്നയിക്കുന്ന ഈ ആരോപണം ,   കേരളം സത്യസന്ധമായും വസ്തുതാപരമായും ചര്‍ച്ച ചെയ്യേണ്ട വിഷയം തന്നെയണ്. പോലീസിനെ സംശയത്തിന്റെ മുനയില്‍ നിറുത്തുകയും അവരുടെ ആത്മവിശ്വാസത്തെ കെടുത്തുകയും ചെയ്യുന്ന രീതിയിലുള്ള തെറ്റായ ആക്ഷേപങ്ങള്‍ നിയമവാഴ്ചയെ പ്രതികൂലമായി ബാധിക്കുമെന്ന ബോധ്യത്തില്‍ നിന്നുകൊണ്ടുവേണം സണ്ണി എം കപിക്കാടിന്റെ ആരോപണം ചര്‍ച്ച ചെയ്യേണ്ടത്.             കേരളം പൊതുവേ ചിന്തിക്കുന്നത് ഒരു മധ്യവര്‍ഗ്ഗത്തിന്റെ സവര്‍ണമായ  നിലയില്‍ നിന്നുകൊണ്ടാണ്. ജാതിശ്രേണിയുടെ ഉപരിഘടനയോട് പൂര്‍ണമായും പിന്തുണക്കാതെ നില്ക്കുകയും എന്നാല്‍ കീഴ്ഘടകത്തോട് ചേരാതിരിക്കുകയും ചെയ്തുകൊണ്ട് മധ്യവര്‍ത്തിയായ ഒരു നയം സ്വീകരിക്കുക വഴി , മലയാളി സ്വത്വം , തങ്ങള്‍ സവര്‍ണരുടെ ചിന്തകളെ തീണ്ടാത്തവരാണെന്നും അതുകൊണ്ടുതന്നെ താഴെത്തട്ടിലുള്ള ജനതതി തങ്ങള്‍ക്ക് അസ്പൃശ്യരല്ലെന്ന് അഭിനയിക്കുകയും ചെയ്തുപോന്നു.പക്ഷേ താഴെത്തട്ടിലുള്ളവരെ അതായിത്ത

#ദിനസരികള്‍ 303

             ടി. പത്മനാഭന്റെ കഥകളില്‍ ഏറ്റവും ഇഷ്ടം ഏതാണെന്ന് ചോദിച്ചാല്‍ രണ്ടാമതൊന്ന് സംശയിക്കാതെ ഞാന്‍ വനസ്ഥലി എന്ന പേരു പറയും.കാലഭൈരവനും , ഗൌരിയും മഖന്‍സിംഗിന്റെ മരണവും നളിനകാന്തിയും പ്രകാശം പരത്തുന്ന പെണ്‍കുട്ടിയും പുഴ കടന്ന് മരങ്ങളുടെ ഇടയിലേക്കും പോലെയുള്ള വിഖ്യാതമായ കഥകളെ മറന്നുകൊണ്ടല്ല ഞാനിതു പറയുന്നത്.വനസ്ഥലിക്ക് പക്ഷേ ഇക്കഥകളില്‍ നിന്നൊക്കെ ഭിന്നമായ ഒരു സവിശേഷഭാവമുണ്ടെന്ന് ഞാന്‍ കരുതുന്നു.സംഭവങ്ങളെ ആവിഷ്കരിച്ച് വൈകാരികമുഹൂര്‍ത്തങ്ങളെ സൃഷ്ടിച്ചെടുക്കുകയല്ല ടി പത്മനാഭന്‍ ചെയ്യുന്നത് , മറിച്ച് വികാരങ്ങളെ അനുവാചകനിലേക്ക് നേരിട്ട് കടത്തിവിടുകയാണ്.ജീവിതത്തിലെ ചില നനുത്ത നിമിഷങ്ങള്‍ , കണ്ണുനീരിലേക്കലിഞ്ഞു തീരുന്ന ആകസ്മികമായ ദുരന്തങ്ങള്‍ - ഇവയൊക്കെയും നാം അനുഭവിക്കുന്നത് രേഖീയമായ ഒരു ഗതിയിലൂടെ ഉണ്ടാക്കിയെടുക്കുന്ന ഒരു കഥയുടെ ഭാഗമായിട്ടല്ല. ഇത് ടി പത്മനാഭന്റെ പൊതുവായ ഒരു സ്വഭാവമായിപ്പോലും വിലയിരുത്തപ്പെടാവുന്നതാണ്.             അതുതന്നെയാണ് വനസ്ഥലി എന്ന ഈ കഥയിലും സംഭവിക്കുന്നത്.ഉദ്യോഗസ്ഥനായ ‘ എന്നെ ’ തേടി ഒരു ദിവസം ചെറുപ്പക്കാരനായ യുവകവി വരുന്നു.തനിക്ക് ഏറ്റവും ഇഷ്ടക്കാരനാണ് ആ കവി. ത

#ദിനസരികള്‍ 302

             കേരളം സജീവമായി ചര്‍ച്ച ചെയ്യുകയും എന്നാല്‍ നടപടികളുടെ കാര്യത്തില്‍ ഉദാസീനമായ നിലപാടുകളെടുക്കുകയും ചെയ്ത തെരുവുനായ പ്രശ്നമാണ് ഇന്നത്തെ മാതൃഭൂമി ദിനപ്പത്രത്തിന്റെ എഡിറ്റോറിയലില്‍ ചര്‍ച്ച ചെയ്യുന്നത്. നമ്മുടെ തെരുവുകളില്‍ നായകളെ ഭയപ്പെടാതെ സഞ്ചരിക്കാനുള്ള സാഹചര്യം ഇല്ലാതായിരിക്കുന്നു.പട്ടണങ്ങളിലേയും ഗ്രാമപ്രദേശങ്ങളിലേയും അവസ്ഥയും ഭിന്നമല്ല. നായകളുടെ ആക്രമണത്തില്‍ ജീവന്‍ പോലും നഷ്ടമായവരുണ്ട് എന്നിരിക്കെയാണ് തെരുവുനായകളുടെ എണ്ണം നിയന്ത്രിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതില്‍ നിന്ന് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളടക്കമുള്ള അധികാരകേന്ദ്രങ്ങള്‍ പിന്നോട്ടടിക്കുന്നത്.ഈ നില മാറണം. തെരുവു നായകളെച്ചൊല്ലി പൊതുസമൂഹത്തില്‍ നിലനില്ക്കന്ന ഭയം അവസാനിപ്പിക്കാന്‍ ആവശ്യമായ നടപടികളുണ്ടാകണം.             കൊന്നൊടുക്കുക എന്ന എളുപ്പമായ രീതിയെ പിന്‍പറ്റുന്നതിനെക്കാള്‍ പ്രത്യുല്പാദനം നിയന്ത്രിച്ചുകൊണ്ടു വേണം നായകളുടെ വര്‍ദ്ധനവില്‍ തടയിടേണ്ടത്. “2001 ല്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന മൃഗങ്ങളുടെ പ്രത്യുല്പാദന നിയന്ത്രണ ചട്ടത്തില്‍ ഒരു ഭാഗം മാത്രം നടപ്പാക്കുകയും മറുഭാഗം പൂര്‍ണമായി അവഗണിക്കുകയും

#ദിനസരികള്‍ 301

അങ്ങനെ നളന്‍ വിവാഹശേഷം രതിലാലസനായി പത്നിയോടൊപ്പം ഉപവനത്തില്‍ സ്വൈരം വിഹരിക്കുന്നതായ കാലത്തിങ്കല്‍ , ദമയന്തിയുടെ കല്യാണത്തില്‍ പങ്കുകൊണ്ടതിനുശേഷം സ്വദേശത്തേക്ക് മടങ്ങുന്ന ദേവേന്ദ്രന്റെ മുന്നില്‍ കലി വന്നു പെടുന്നു.എങ്ങോട്ടാണ് യാത്ര എന്നന്വേഷിക്കുന്ന ഇന്ദ്രനോട് ഭൈമിയുടെ വിവാഹത്തില്‍ പങ്കുകൊള്ളാനും അവളെ സ്വന്തമാക്കാനുമാണ് പോകുന്നതെന്ന് കലി പറയുന്നു. ആ കല്യാണം കഴിഞ്ഞുപോയിയെന്നും ഞങ്ങളതില്‍ പങ്കുകൊണ്ടിട്ടാണ് വരുന്നതെന്നുമുള്ള ഇന്ദ്രന്റെ മറുപടി കലിയെ കോപാന്ധനാക്കുന്നു. നളചരിതത്തിലെ ഏറ്റവും ആകര്‍ഷണീയമായ രംഗങ്ങളിലൊന്നാണ് ഇത്. എനിക്കിത് പ്രിയപ്പെട്ടതാകുന്നതിന് മറ്റൊരു കാരണവുമുണ്ട്. എന്റെ ജ്യേഷ്ഠന് ഈ ഭാഗം ഹൈസ്കുള്‍ ക്ലാസുകളില്‍ പഠിക്കാനുണ്ടായിരുന്നതുകൊണ്ട് ഞാന്‍ ഹൈസ്കൂളിലേക്ക് എത്തുന്നതിന് മുമ്പുതന്നെ    ഈ ഭാഗം എനിക്ക് കാണാപ്പാടം തന്നെ അറിയാമായിരുന്നു. എന്നുമാത്രവുമല്ല , ജ്യേഷ്ടന്റെ മലയാളപാഠാവലിയിലെ മിക്ക പദ്യങ്ങളും എനിക്കും അറിയാമായിരുന്നു.മൂത്തവരുടെ പുസ്തകത്തിലെ ഭാഗങ്ങള്‍ പഠിക്കുക എന്നത് അനിയന്മാര്‍ക്കും അനിയത്തിമാര്‍ക്കും ഹരമാണല്ലോ.എന്നിട്ട് അതുറക്കെച്ചൊല്ലി അവരെ വിസ്മയിപ്പിക്കുന്നത് ഒരു രസവ

#ദിനസരികള്‍ 300

ക്രിസ്തുവിന്റെ ആറാം തിരുമുറിവ് എന്ന നാടകത്തില്‍ ജീസസ് , മരുഭൂമിയിലെ ആശ്രമത്തില്‍ വെച്ച് തന്നെ കൊല്ലാന്‍ വന്ന ജൂദാസിനോട് ഇങ്ങനെ പറയുന്നു :- “ കുഞ്ഞുന്നാളു മുതലേ അച്ഛനും അമ്മയും അമ്മാവനും എന്റെ ഉള്ളില്‍ ദൈവത്തെ കടത്തിവിട്ടു.ഞാനാകട്ടെ ഒരു സാധാരണ മനുഷ്യനെപ്പോലെ ജീവിതത്തെ മുറുകെപ്പിടിച്ചു.ഒരു ഭര്‍ത്താവാകാന്‍ , കുഞ്ഞുങ്ങളുടെ അച്ഛനാകാന്‍ കുടുംബനായകനാകാന്‍ അങ്ങനെ ജീവിതത്തിന്റെ മധുരമറിയുവാന്‍ ഞാനേറെ കൊതിച്ചു.ദൈവമാകട്ടെ എന്ന വലിച്ചുകീറി പരീക്ഷിച്ചു.ദൈവത്തില്‍ നിന്ന് അ‍കലുവാന്‍ വേണ്ടി ഞാന്‍ അനേകം പാപചിന്തകളില്‍ മുഴുകി.റോമിനു വേണ്ടി കുരിശുണ്ടാക്കിയിട്ടുപോലും ദൈവം എന്നെ വെറുത്തില്ല ജൂദാസ്. ” സാമാന്യം ദീര്‍ഘമായ ഈ സംഭാഷണം പകര്‍ത്തുന്നത് , ആ നാടകത്തിനെ കേന്ദ്രീകരിച്ചു നിലകൊള്ളുന്ന ഒരാശയപരിസരത്തെ ഏതാണ് പരിപൂര്‍ണമായിത്തന്നെ അഭിവ്യഞ്ജിപ്പിക്കുന്നു എന്നതിനാലാണ്. ഈ ആശയത്തിന്റെ വിശദീകരണം മാത്രമാണ് ആ സംഭാഷണത്തിനുമുന്നിലും പിന്നിലും വ്യാപിച്ചു നിന്നുകൊണ്ട് പിന്നീടുള്ള സംഘര്‍ഷാത്മകമായ നാടകീയ മുഹുര്‍ത്തങ്ങളെ സൃഷ്ടിച്ചെടുക്കുന്നത്.             മനുഷ്യനായി നിലനില്ക്കുവാനുള്ള അദമ്യമായ ആഗ്രഹം , എന്നാല്‍ ദൈവികമെന

#ദിനസരികള്‍ 299

കുരീപ്പുഴ ശ്രീകുമാറിനെ ഇന്നലെ കൊല്ലത്തുവെച്ച് ആര്‍ എസ് എസ് ആക്രമിച്ചു എന്ന വാര്‍ത്ത കേട്ടപ്പോള്‍ സത്യം പറഞ്ഞാല്‍ അസ്വാഭാവികമെന്നോ അപ്രതീക്ഷിതമെന്നോ തോന്നിയില്ല.അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ കേരളത്തില്‍ വര്‍ത്തമാനകാലത്ത് ഉയരുന്ന ശക്തമായ ശബ്ദങ്ങളിലൊന്നാണ് കവി കുരീപ്പുഴ ശ്രീകുമാറിന്റേത്.അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ നിര്‍ഭയ നിലപാടുകളെ അവസാനിപ്പിക്കേണ്ടത് സംഘപരിവാര്‍ ശക്തികളുടെ ആവശ്യമാണ്.ആക്രമണത്തിലൂടെ ഭയപ്പെടുത്തി നിശ്ശബ്ദരാക്കാനും അതിനു കഴിയില്ലെങ്കില്‍ ശാരീരികമായി ഇല്ലായ്മ ചെയ്യാനും തയ്യാറാകുന്ന ഒരു കൂട്ടത്തിന്റെ ചെയ്തികള്‍ ഇന്ത്യയ െയാകെ ഭയപ്പെടുത്തിക്കൊണ്ടിരിക്കുന്നു.അവര്‍ക്കു വഴങ്ങാത്തവരെ ഉന്മൂലനം ചെയ്യുന്ന കാഴ്ചകള്‍ നാം കണ്ടുകൊണ്ടിരിക്കുന്നു.പുരോഗമനാശയങ്ങളടെ പേരില്‍ ബലി കഴിക്കപ്പെട്ട അത്തരമാളുകളുടെ പട്ടികയിലേക്ക് കുരീപ്പുഴ ശ്രീകുമാറിനേയും എത്തിക്കാനുള്ള ശ്രമത്തിനെതിരെ കേരളം കാവലിരിക്കേണ്ടത് സാംസ്കാരികവും ചരിത്രപരവുമായ ആവശ്യകതയാണ്. കാരണം കേരളത്തില്‍ നിര്‍ഭയമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും കഴിയില്ലയെങ്കില്‍ ഇന്ത്യയില്‍ത്തന്നെ വേറെ എവിടെയാണ് കഴിയുക ?          

#ദിനസരികള്‍ 298

കെ ആര്‍ ടോണിയുടെ കവിതകള്‍ എനിക്ക് പ്രിയപ്പെട്ടതാണ്. അദ്ദേഹത്തിന്റെ കാവ്യാത്മകമായ, അപ്രതീക്ഷിതമായ ഇടംതിരിയലുകളെ എനിക്കിഷ്ടമാണ്. ആനപോയ വഴിയേ കാട്ടുപോത്തും കലമാനും ഒടിഞ്ഞു വീണ കൊമ്പുകളിലേയും മുളംപറ്റങ്ങളിലേയും ഇലകളെ തീറ്റയാക്കി നടക്കുന്നതുപോലെ , വന്മത്തരമായ കവികള്‍ നടന്ന , നടക്കുന്ന താരകളെ ഇക്കവി പിന്‍പറ്റുന്നില്ല.കാഴ്ചകളെ വെറുതെ കാണുകയും വാക്കിനെ കൂട്ടുപിടിച്ച് വെറുതെ പൊലിപ്പിച്ചെടുക്കുകയും ചെയ്യുന്നതല്ല ഇദ്ദേഹത്തിന്റെ രീതി. കാണാത്തതിനെ കാണുകയും വാക്കുകളുടെ ചൊല്‍‌ക്കൊണ്ട അര്‍ത്ഥപരിസരങ്ങളെ യഥോചിതം പുതുക്കി നിര്‍മിക്കുയും ചെയ്തുകൊണ്ട് ആശയങ്ങളെ ഭാവനയുടെ മൂശയിലിട്ട് വക്രീകരിക്കുക എന്ന കൈവേലയാണ് ഇദ്ദേഹത്തിന് വഴക്കം. നോക്കുക             ഇന്ന് ദുഖവെള്ളി             എല്ലാ ചാനലിലും മിശിഹാ ചരിത്രം             യേശുവിനെ കുരിശിലേറ്റുന്നത്             പല തവണ കണ്ടു മടുത്തു             ആ മടുപ്പോര്‍ത്ത് ക്രിസ്ത്യാനികള്‍             കയ്പുനീരു കുടിക്കുന്നു             രണ്ടുനേരം ഉപവസിക്കുന്നു             അടുക്കളയില്‍ നിന്ന് യേശുവിന്റെ അടിയന്തിരസദ്യയുടെ മണം പരന്നു പിലാത്തോസിനെ ഓര്‍