Posts

Showing posts from July 23, 2017

#ദിനസരികള്‍ 108

ഇന്നലെ വൈകുന്നേരം പലസ്തീന്‍ ഐക്യദാര്‍ഡ്യസമ്മേളനം ഉത്ഘാടനം ചെയ്തുകൊണ്ട് സഖാവ് പി എ മുഹമ്മദ് , സന്ദര്‍ഭവശാല്‍ സദ്ദാംഹുസൈനെക്കുറിച്ച് പറയുകയുണ്ടായി. തൂക്കുമരത്തിലേക്ക് നിര്‍ഭയം നടന്നു കയറിയ ആ ഭരണാധികാരിയെ കൊന്നുകളയുന്നതിനുവേണ്ടി അമേരിക്ക പ്രചരിപ്പിച്ച നുണക്കൂമ്പാരങ്ങളൊന്നാകെ ഇടിഞ്ഞുപൊളിഞ്ഞുപോയിയെന്നും അദ്ദേഹത്തിനെ തിരെ ഉന്നയിക്കപ്പെട്ട ഒരാക്ഷേപം പോലും അമേരിക്കക്ക് തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നും പി എ മുഹമ്മദ് ചൂണ്ടിക്കാട്ടുകയുണ്ടായി. ഒരു ഭരണാധികാരി തങ്ങളുടെ ഇച്ഛക്കു വഴങ്ങുന്നില്ലെങ്കില്‍ ഏതുവിധേനയും അയാളെ ഇല്ലാതാക്കുന്ന അമേരിക്കയുടെ താല്പര്യങ്ങളാണ് ഇറാക്കിലും സംഭവിച്ചത്. സദ്ദാം ഹുസൈന്റെ കൊലപാതകത്തെ ന്യായീകരിക്കുവാന്‍ അമേരിക്ക നിരത്തുന്ന ഓരോ കാരണങ്ങളും അസംബന്ധവും അസത്യവും അപലപനീയവുമാണെന്ന് സിസെക്ക് ,   Iraq : The Borrowed Kettle എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്. ഇല്ലാത്ത ആരോപണങ്ങള്‍ നിരത്തി , തങ്ങള്‍ക്ക് ഭീഷണിയാകുന്ന ഒരു നേതാവിനെ ഉന്മൂലനം ചെയ്തുകഴിഞ്ഞെങ്കിലും തക്കതായ ഒരു കാരണം ലോകമനസാക്ഷിക്കുമുമ്പില്‍ വെക്കുവാന്‍ അമേരിക്കക്ക് കഴിഞ്ഞിട്ടില്ല എന്നു കൂടി സിസെക്ക് ചൂണ്ടിക്കാട്ടുന്നു. ആദ്യ

#ദിനസരികള്‍ 107

ചങ്ങലയേയും പര് ‍ദ്ദയേയും താരതമ്യപ്പെടുത്തിക്കൊണ്ട് രണ്ടും അടിമയെ തളച്ചിടാനും നിയന്ത്രിക്കാനും വേണ്ടി ഉപയോഗിക്കുന്ന ഉപകരണമാണെന്ന നിരീക്ഷണത്തോടെയാണ് ഹമീദ് ചേന്ദമംഗലൂര്‍ , പര്‍ദ്ദ ഒരു വിചാരം എന്ന ലേഖനം ആരംഭിക്കുന്നത്.അദ്ദേഹം എഴുതുന്നു. “ അടിമയുടെ മനസ്സില്‍ ചങ്ങല എന്ന ആശയം ഉദിക്കാത്തതുപോലെ സ്ത്രീയുടെ മനസ്സില്‍   ഒരിക്കലും പര്‍ദ്ദ എന്ന ആശയം ഉദിച്ചിരിക്കില്ല.സ്ത്രീയെ തളക്കാനും നിയന്ത്രിക്കാനും ഉത്കടമായി ഇച്ഛിച്ച പുരുഷന്റെ കണ്ടുപിടുത്തമാണ് പര്‍ദ്ദ എന്നോ ബുര്‍ഖ എന്നോ അറിയപ്പെടുന്ന ഈ വേഷവിധാനം. “ തങ്ങളെത്തന്നെ ബന്ധിയാക്കിയിടുന്ന പര്‍ദ്ദ എന്ന ആശയം സ്ത്രീകളുടെ മനസ്സില്‍ ഉണ്ടായതല്ല എന്ന അദ്ദേഹത്തിന്റെ നിരീക്ഷണം കണിശവും നിശിതവുമാണ്.പിതൃമേധാവിത്വ സാമൂഹികക്രമം അനുവര്‍ത്തിച്ചു പോന്നിരുന്ന ഒരു ഒരു മൂല്യവ്യവസ്ഥിതിയുടെ ചിന്തയില്‍ നിന്ന് രൂപം കൊണ്ട പര്‍ദ്ദ എന്ന പെണ്‍ വസ്ത്രത്തിന് പില്ക്കാലത്ത് ചില സമൂഹങ്ങളില്‍ മതത്തിന്റെ പരിവേഷം ചാര്‍ത്തപ്പെടുകയും മതമുദ്ര കൈവരികയും ചെയ്തു എന്ന ആശയം കൂടി അദ്ദേഹം പങ്കുവെക്കുന്നുണ്ട്.             സ്ത്രീയുടെ മേല്‍ പുരുഷന് സര്‍വ്വാധികാരങ്ങളുമുണ്ടെന്നുള്ള ഒരു കാഴ്ചപ്പാടിന

#ദിനസരികള്‍ 106

മതേതരമൂല്യങ്ങളോട് വിട്ടുവീഴ്ചയില്ലാത്ത പ്രതിബദ്ധത പുലര്‍ത്തിപ്പോരു‍ന്ന എം.പി.വീരേന്ദ്രകുമാര്‍, തന്റെ രാമന്റെ ദുഖം എന്ന പുസ്തകത്തിലെ മതന്യൂനപക്ഷങ്ങള്‍ നേരിടുന്ന വെല്ലുവിളി എന്ന ലേഖനത്തില്‍ ഇങ്ങനെ എഴുതി. ” ബാബറി മസ്ജിദിന്റെ തകര്‍ച്ച മുസ്ലിങ്ങളെ മാത്രം വേദനിപ്പിച്ച സംഭവമല്ല.അവിടെ തകര്‍ന്നത് ഇന്ത്യയുടെ നീതിപീഠമാണ് ; ഭരണഘടനയാണ് ; നമ്മള്‍ ഊട്ടിവളര്‍ത്തിയ സംസ്കാരമാണ്.ആ തകര്‍ച്ചയില്‍ ദുഖിക്കുന്നവര്‍ക്കു മാത്രമേ ഇന്ത്യയെ ഒന്നിച്ചു നിര്‍ത്താന്‍ സാധിക്കുകയുള്ളു. ” ഇക്കാലം ആവശ്യപ്പെടുന്ന ഒന്നിച്ചു നില്ക്കുക എന്ന കടമയെക്കുറിച്ച് വീരേന്ദ്രകുമാറിന്റെ നിലപാട് ശ്ലാഘനീയമാണ്.കാരണം മസ്ജിദിനെ തകര്‍ത്ത ഫാസിസ്റ്റ് കക്ഷി ഇന്ന് ഇന്ത്യ ഭരിക്കുകയാണ്. മതേതരമനസ്സ് വളരെച്ചെറിയ ഒരു ന്യൂനപക്ഷമായി മാറിക്കഴിഞ്ഞിരിക്കുന്നു.ഭൂരിപക്ഷ – ന്യൂനപക്ഷ വര്‍ഗ്ഗീയതകള്‍ പരസ്പരം പാലൂട്ടിക്കൊണ്ടിരിക്കുന്നു. ആശയപരമായി ഭിന്ന ധ്രുവങ്ങളില്‍ നിന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളെ അപ്രസക്തമാക്കിക്കൊണ്ട് ഇന്ത്യയില്‍ ഇന്ന് മതപക്ഷവും മതേതരപക്ഷവും എന്നിങ്ങനെ രണ്ടു പക്ഷം മാത്രമേ ഉള്ളു എന്ന ദുസ്ഥിതി സംജാതമായിരിക്കുന്നു. ഇവിടെയാണ് വീരേന്ദ്രകുമാറിന്റെ ഒ

#ദിനസരികള്‍ 105

അനിവാര്യമായിരുന്നോ മഹാസഖ്യത്തിന്റെ പതനം ? സാഹചര്യങ്ങള്‍ വിലയിരുത്തുമ്പോള്‍ ബീഹാറിലെ ചാണക്യനെന്ന് മാധ്യമങ്ങള്‍ പാടിപ്പുകഴ്ത്തിയ നിതീഷ് കുമാറിനെ അവിശ്വസിക്കേണ്ടിവരുന്നത് , മതേതരത്വത്തെപ്രതി അദ്ദേഹത്തിനുളള പ്രതിബദ്ധതയുടെ പേരിലാണ്. പതിനേഴു വര്‍ഷക്കാലം എന്‍ ഡി എയുടെ കൂടാരത്തിലായിരുന്ന നിതീഷും കൂട്ടരും , നരേന്ദ്രമോഡി എന്ന ഒരൊറ്റ വ്യക്തിയോടുള്ള അഭിപ്രായവ്യത്യാസം കാരണമാണ് ആ സഖ്യം ഉപേക്ഷിച്ചത്. മതേതരത്ത്വത്തോടുള്ള ആവേശമായിരുന്നില്ല നിതീഷിന്റെ നീക്കങ്ങള്‍ക്ക് പിന്നിലെന്ന് അന്നേ വ്യക്തമായിരുന്നു. എങ്കിലും കോണ്‍ഗ്രസ്സും ജെ ഡിയുവും ആര്‍‌ജെഡിയുമടങ്ങുന്ന മഹാസഖ്യത്തിന് 243 സീറ്റില്‍ 178 സീറ്റ് ലഭിച്ച് അധികാരത്തിലേക്കെത്തിയപ്പോള്‍ ബീഹാര്‍ ഒരു പുതിയ പ്രതീക്ഷയുടെ തുരുത്താവുകയായിരുന്നു. ഇന്ത്യയിലെ മതേതരത്വ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ ആ സഖ്യത്തിന് കഴിയുമെന്ന് ധരിച്ചവര്‍ ധാരാളമുണ്ടായിരുന്നു.മഹാസഖ്യത്തില്‍ നൂറ്റി എഴുപത്തിയെട്ടില്‍ എണ്‍പതു സീറ്റുകളുള്ള ആര്‍ ജെ ഡി തങ്ങള്‍ക്ക് അവകാശപ്പെട്ട മുഖ്യമന്ത്രിപദം എഴുപത്തിയൊന്നു സീറ്റുമാത്രമുള്ള ജെ ഡിയുവിന് വിട്ടുകൊടുത്താണ് സഖ്യത്തോടുള്ള തങ്ങളുടെ പ്രതിബദ്ധത ത

#ദിനസരികള്‍ 104

സുകുമാര്‍ അഴീക്കോട് , കടപുഴക്കി എറിഞ്ഞു കളഞ്ഞെങ്കിലും ജി ശങ്കരക്കുറുപ്പ് എന്ന ജ്ഞാനപീഠപുരസ്കൃതന്‍ മലയാളത്തില്‍ നിന്നും അമ്പേ അസ്തമിച്ചു പോയിട്ടില്ല. അദ്ദേഹത്തിന്റെ വിശാലമായ നെറ്റിത്തടങ്ങളില്‍ ചില ചുളിവുകള്‍ വീണിട്ടുണ്ടാവാം.ആകാശവിതാനങ്ങളിലേക്കുയര്‍ത്തിയ കണ്ണുകള്‍ ക്ഷണനേരത്തേ ക്ക് സ്വന്തം കാലടികളിലേക്ക് കൂപ്പുകുത്തിയിട്ടുണ്ടാകാം.അതിവിശാലമായ പ്രപഞ്ചങ്ങളിലേക്ക് നൂണ്ടുകയറിയ ഭാവനയുടെ സ്ഫുലിംഗങ്ങള്‍ക്ക് ഒരല്പനേരത്തേക്ക് ഒളി മങ്ങിയിട്ടുണ്ടാകാം. മനുഷ്യനല്ലേ ? മദയാനയുടെ അപ്രതീക്ഷിതമായ ചിന്നം വിളിയില്‍ ഒന്നു ഞെട്ടിയെന്നുവരാം.പക്ഷേ തന്റെ സ്ഥിതപ്രജ്ഞ ഉടനടി വീണ്ടെടുക്കുവാനും കവി തന്നെയാണ് പ്രജാപതി എന്നു പ്രഖ്യാപിക്കുവാനും അധികമൊന്നും അദ്ദേഹത്തിന് ആലോചിക്കേണ്ടി വന്നിട്ടില്ല.എന്നുമാത്രവുമല്ല , പലായധ്വം പലായധ്വം രേ രേ ദുഷ്കവി കുഞ്ജരാ എന്നട്ടഹസിച്ച വിമര്‍ശകേസരിയോട് അതിനും എത്രയോ മുമ്പ് പറയാനുള്ള മറുപടി അദ്ദേഹം തയ്യാറാക്കിക്കഴിഞ്ഞു ! നോക്കുക                         ഓടക്കുഴലിതു നീടുറ്റ കാലത്തിന്‍                         കൂടയില്‍ മൂകമായ് നാളെ വീഴാം                         വന്‍ചിതലായേക്കാമല്ലെങ്കിലിത

#ദിനസരികള്‍ 103

ആദ്യം ദുരന്തമായും പിന്നീട് പ്രഹസനമായും ചരിത്രം ആവര്‍ത്തിക്കുമെന്ന് ( History repeats itself, first as tragedy, second as farce ) മാര്‍ക്സാണ് പറഞ്ഞത്.അധ്വാനിയായ മനുഷ്യര്‍ അനുഭവിക്കുന്ന വേദനകളില്‍ വ്യസനിച്ച കാള്‍ മാര്‍ക്സ്. ആശയങ്ങളില്‍ നിന്ന് ആശയങ്ങളിലേക്കുള്ള സഞ്ചാരങ്ങളില്‍ , ആ മഹാവ്യസനി , തന്റെ ചിന്തകള്‍ക്കനുരൂപമായി പരിവര്‍ത്തിപ്പിച്ചെടുത്ത മഹാപഥങ്ങള്‍ മനുഷ്യരാശിക്കാകമാനം അഭയമായിരുന്നു.ബുദ്ധനെപ്പോലെ ലോകത്ത് ദുഖമുണ്ടെന്നും ആ ദുഖത്തിന് കാരണമുണ്ടെന്നും മാര്‍ക്സും കണ്ടെത്തിയിരുന്നു. പക്ഷേ അഷ്ടാംഗമാര്‍ഗ്ഗങ്ങളുടെ അഭൌതിക സാധ്യതകളല്ല , മറിച്ച് , കല്ലിനെ പരുവപ്പെടുത്തുന്ന ചുറ്റികയാല്‍ തങ്ങളുടെ ചുറ്റുവട്ടങ്ങളെ മാറ്റിപ്പണിയുകയാണ് വേണ്ടത് എന്നായിരുന്നു മാര്‍ക്സ് വിശ്വസിച്ചിരുന്നത്. അരിവാളിനാല്‍ കൊയ്തെടുക്കുന്നവ അരചന്റെ പത്തായപ്പുരയിലേക്കല്ല , അരിയുന്നവന്റെ വിശപ്പാറ്റാനാണ് ചെന്നേത്തണ്ടതെന്നാണ് മാര്‍ക്സ് വിശ്വസിച്ചത്. അതുകൊണ്ടാണ് അരിവാളും ചുറ്റികയും വിശക്കുന്നവന്റെ പ്രതീക്ഷയായത്.             വിശക്കുന്നവന്റെ പ്രതീക്ഷ എന്ന പ്രയോഗത്തിന് ഇന്ന് മറ്റേതുകാലത്തെക്കാളും പ്രാധാന്യവും പ്രസക്തിയും ഏറെയുണ്ട്

#ദിനസരികള്‍ 102

അധ്വാനിക്കാതെ തിന്നുക എന്നതുതന്നെ അശ്ലീലമാണ്. അപ്പോള്‍ ബലമായി പിടിച്ചു പറിച്ചു തിന്നുക എന്നതോ ? അത് വിശേഷിപ്പിക്കാന്‍ വാക്കുകളില്ലാത്ത പ്രവര്‍ത്തിയാണ്.അത്തരം പ്രവര്‍ത്തികള്‍ സംഘടിതശക്തികളുടെ നേതൃത്വത്തിലാണ് ചെയ്യുന്നതെങ്കിലോ ? ആ തെമ്മാടിത്തരത്തിന് നോക്കുകൂലി എന്നാണ് പേര്. വിശേഷണങ്ങളും വിശദീകരണങ്ങളും മാറ്റിവെച്ച് നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ തനി പിടിച്ചു പറി.കേരളത്തില്‍ പലതവണ ഈ വിഷയം വിവാദമായിട്ടുണ്ട്.പക്ഷേ എത്ര വിവാദമായാലും നോക്കുകൂലി വാങ്ങുന്നതില്‍ നിന്ന് ചില തൊഴിലാളികളും സംഘടനകളും പിന്‍വാങ്ങുന്നില്ല എന്നത് ദയനീയമായ വസ്തുതയാണ്. തൊഴിലാളികളുടെ സംഘടിതശക്തി ഇത്തരം അസാന്മാര്‍ഗിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കപ്പെടുന്നത് എത്ര ബോധ്യപ്പെടുത്തിയാലും ഉള്‍‌ക്കൊള്ളാന്‍ തയ്യാറാകുന്നില്ല എന്നത് ചിലര്‍‌ക്കെങ്കിലും അധ്വാനിക്കാതെ തിന്നുതിന്റെ സുഖം മനസ്സിലായതുകൊണ്ടാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.             വീട്ടുസാധനങ്ങള്‍ കയറ്റുന്നതിനോ ഇറക്കുന്നതിനോ തൊഴില്‍ നിയമങ്ങള്‍ ബാധകമല്ല എന്ന് അധികാരികള്‍ വ്യക്തമാക്കിയിട്ടും പഴയ വീട്ടുസാധനങ്ങള്‍ വണ്ടിയിലേക്ക് കയറ്റിയതിന്റെ പേരില്‍ നോക്കൂകൂലി ആവശ്യപ്പെടുകയു