Posts

Showing posts from July 21, 2019

#ദിനസരികള്‍ 830

             ജയമോഹന്റെ നൂറു സിംഹാസനങ്ങളില്‍ നിന്നും ഉദ്ധരിക്കട്ടെ- ഏതാനും സെക്കന്റുകള്‍ നിശബ്ദത.മൂന്നാമത്തെ ആള്‍ എന്നോട് – “ ഇനിയൊരു ഊഹചോദ്യം.നിങ്ങള്‍ ഓഫീസറായി പണിയെടുക്കേണ്ട ഒരു സ്ഥലത്ത് നിങ്ങള്‍ വിധി പറയേണ്ട ഒരു കേസില്‍ ഒരു ഭാഗത്ത് ന്യായവും മറുഭാഗത്ത് ഒരു നായാടിയും ഇരുന്നാല്‍ നിങ്ങള്‍ എന്തു തീരുമാനമാണ് എടുക്കുക ?” എന്റെ ചോര മുഴുവന്‍ തലക്ക് അകത്തേക്ക് കയറി.കണ്ണുകളില്‍, കാതില്‍,  വിരല്‍ത്തുമ്പുകളില്‍ ഒക്കെ ചോര കുതിച്ചു പാഞ്ഞു.മറ്റുള്ളവരും ആ ചോദ്യം കൊണ്ട് വല്ലാതെ ഉന്മേഷവന്മാരായി എന്ന് കസേര അനങ്ങിയതിലൂടെ ഞാന്‍ മനസ്സിലാക്കി.ഞാന്‍ പറയേണ്ട ഉത്തരമേതാണ് എന്ന് എനിക്ക് നന്നായി അറിയാം.പക്ഷേ ഞാന്‍ അപ്പോള്‍ ഓര്‍ത്തത് സ്വാമി പ്രാജാനന്ദയെയാണ്. ഉറച്ച ശബ്ദത്തില്‍ “ സര്‍ ,   ന്യായം എന്നുവെച്ചാലെന്താണ് ?” എന്നു ഞാന്‍ പറഞ്ഞു “ വെറും നിയമങ്ങലും സമ്പ്രദായങ്ങളുമാണോ ന്യായത്തെ തീരുമാനിക്കേണ്ടത് ? ന്യായം എന്നു പറഞ്ഞാല്‍ അതിന്റെ കാതലായി ഒരു ധര്‍മ്മം ഉണ്ടായിരിക്കണം.ധര്‍മ്മങ്ങളില്‍ ഏറ്റവും വലുത് സമത്വം തന്നെ.അതാണ് വിശുദ്ധമായത്.ഒരു നായാടിയേയും ഒരു മനുഷ്യനേയും രണ്ടു വശത്ത് നിറുത്തുകയാണെങ്കില്‍ സമത്വം എന്ന

#ദിനസരികള്‍ 829

ചോദ്യോത്തരങ്ങള്‍ ചോദ്യം :- അടൂര്‍ ഗോപാലകൃഷ്ണനെ ചന്ദ്രനിലേക്ക് നാടുകടത്തണമെന്ന് ബി ജെ പിയുടെ വക്താവ് ബി ഗോപാലകൃഷ്ണന്‍.എന്തു പറയുന്നു ? ഉത്തരം :- ബി ജെ പിയും അവരുടെ നേതാക്കന്മാരും എന്താണെന്ന് തെളിയിക്കുന്നതാണ് ബി. ഗോപാലകൃഷ്ണന്റെ പ്രസ്താവന.അക്കൂട്ടരില്‍ നിന്നും മറ്റൊന്നും പ്രതീക്ഷിക്കാത്തതുകൊണ്ട് ഒട്ടും അത്ഭുതം തോന്നുന്നില്ല. ആള്‍ക്കൂട്ടകൊലപാതകത്തിനെതിരെ പ്രതികരിച്ചുവെന്നതാണ് അടൂര്‍ ചെയ്ത തെറ്റ്.അടുരിനെന്നല്ല മനുഷ്യനെ സ്നേഹിക്കുന്ന ഏതൊരാള്‍ക്കും അങ്ങനെ പ്രതികരിക്കാനേ കഴിയൂ. ഗോപാലകൃഷ്ണനെപ്പോലെയുള്ള മതതീവ്രവാദികളെ അടൂരിന്റെ നിലപാട് അലോസരപ്പെടുത്തുന്നതില്‍ അത്ഭുതമില്ല.കേരളത്തില്‍ വേരുപിടിക്കാന്‍ കഴിയാത്തതിന്റെ നിരാശയും സങ്കടവുമാണ് ആ പ്രസ്താവനയിലൂടെ പുറത്തു വരുന്നത്. കേരളത്തെ കുട്ടിച്ചോറാക്കാന്‍ ഈ വക്താവ് ഗോപാലകൃഷ്ണനടക്കമുള്ള തെമ്മാടികുടെ പേക്കൂത്തുകള്‍ നാം ശബരിമലയുമായി ബന്ധപ്പെട്ട് നാം കണ്ടതുമാണല്ലോ. അതൊന്നും ഇവിടെ വിലപ്പോകില്ലെന്ന് പറയാനും ഇത്തരം മതഭ്രാന്തന്മാരുടെ ജ്ലപനങ്ങളെ തള്ളിക്കളയാനുമുള്ള ആര്‍ജ്ജവം കേരള ജനതക്കുണ്ട്.അടൂരിനെ സംരക്ഷിക്കാനും സംഘപരിവാരത്തിന്റെ തെമ്മാടിത്തരങ്ങളെ പ്രതിര

#ദിനസരികള്‍ 828

കടന്നു കയറ്റങ്ങളുടെ ഭേദഗതികള്‍             എതിര്‍ശബ്ദങ്ങളെ ‘ നിയമപരമായിത്തന്നെ ’ ഇല്ലായ്മ ചെയ്യുന്നതിനു വേണ്ടി അമിത് ഷാ വളരെ തന്ത്രപൂര്‍വ്വം അരങ്ങൊരുക്കുകയാണ്. എന്‍ ഐ എ ഭേദഗതി ബില്ലും യു എ പി എ യുടെ പരിഷ്കരണവുമൊക്കെ ജനാധിപത്യ അവകാശങ്ങളിലേക്ക് കടന്നു കയറിക്കൊണ്ട് അത്തരമൊരു അന്തരീക്ഷമുണ്ടാക്കിയെടുക്കാനുള്ള ശ്രമങ്ങളാണ്. ഇപ്പോള്‍ത്തന്നെ ഏതൊരു പൌരന്റേയും അവകാശങ്ങളേയും ലംഘിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാറിന്റെ അറിവോ അനുമതിയോ കൂടാതെ കേന്ദ്ര കുറ്റാന്വേഷണ ഏജന്‍സികള്‍ക്ക് കടന്നു കയറി ഇടപെടാനുള്ള അവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് ആവശ്യമായ ഭേദഗതികള്‍ നടന്നു കഴിഞ്ഞു.ഇനിയും എന്തൊക്കെയാണ് അണിയറയില്‍ ഒരുങ്ങുന്നതെന്നത് അപ്രവചനീയമാണ്.രാജ്യത്തിന്റെ ഫെഡറല്‍ സ്വഭാവത്തെ അട്ടിമറിച്ചുകൊണ്ട് അധികാരം കേന്ദ്രസര്‍ക്കാറിന് കീഴിലേക്ക് മാറ്റിയെടുക്കുകയാണ് അമിത് ഷാ ചെയ്യുന്നത്. ഇത് ഉണ്ടാക്കാന്‍ പോകുന്ന പ്രത്യാഘാതം നാം കാണാതിരുന്നുകൂട.           യു എ പി എ യില്‍ വന്ന മാറ്റം സംഘടനകളെ മാത്രമല്ല , ഭീകരപ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുവെന്ന് എന്‍ ഐ എ സംശയിക്കുന്ന ആരേയും ഭീകരന്മാരായി പ്രഖ്യാപിക്കുവാന്‍ അന്വേഷണ ഏജന്‍സിക്ക് അധി

#ദിനസരികള്‍ 827

  കര്‍ണ്ണാടകയില്‍ വിശ്വാസപ്രമേയത്തിന് ആവശ്യമായ പിന്തുണ ലഭിക്കാത്തതിനെത്തുടര്‍ന്ന് കുമാരസ്വാമി മുഖ്യമന്ത്രി സ്ഥാനത്തു നിന്നും രാജിവെച്ചു. തൊണ്ണൂറ്റിയൊമ്പത് പേര്‍ കുമാരസ്വാമിക്ക് അനുകൂലമായും 105 പേര്‍ പ്രതികൂലമായും വോട്ടു ചെയ്തു. അങ്ങനെ രണ്ടുമൂന്നാഴ്ചക്കാലമായി സംസ്ഥാനത്ത് തുടര്‍ന്നു പോന്ന അനിശ്ചിതാവസ്ഥയ്ക്കും വിരാമമായി. ഹീനമായ അട്ടിമറി എന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഇതിനെ വിശേഷിപ്പിച്ചത്. എല്ലാ വിധ ജനാധിപത്യ മര്യാദകളേയും കാറ്റില്‍ പറത്തിക്കൊണ്ടു നടന്ന നീക്കങ്ങളാണ് കുമാരസ്വാമിയുടെ രാജിയിലേക്ക് എത്തിച്ചതെന്ന് അക്കൂട്ടര്‍ വിലപിക്കുന്നു. എന്തായാലും കര്‍ണ്ണാടകയില്‍ ഇതുതന്നെയാണ് സംഭവിക്കാന്‍ പോകുന്നതെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. പണംകൊടുത്തുവാങ്ങിയ കസേരയില്‍ കയറി മുഖ്യമന്ത്രിയായിരിക്കാന്‍ ബി.ജെ.പിയുടെ യെദിയൂരപ്പ അണിഞ്ഞിറങ്ങിക്കഴിഞ്ഞു. അതിന്റെ പേരില്‍ കര്‍ണ്ണാടകയിലാകമാനം ആഘോഷ പ്രകടനങ്ങള്‍ നടക്കുന്നു. തെരുവുകള്‍ ബി.ജെ.പിയുടെ പതാകകളില്‍ പൊതിയുന്നു. നടക്കട്ടെ. മോഷ്ടിച്ചതാണെങ്കിലും കള്ളന് ആഹ്‌ളാദിക്കാനുള്ള അവകാശത്തെ നാം അംഗീകരിച്ചു കൊടുക്കണം. അതാണല്ലോ ജനാധിപത്യ മര്യാദ? അപ്പോള്‍ ബി.ജെ.പിയുട

#ദിനസരികള്‍ 826

പുഴയിലെ വഞ്ചിക്ക് കുളത്തില്‍ തുഴയുന്നവര്‍             ലോകസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിനെ മുന്‍നിറുത്തി ഇന്ത്യയിലെ മുസ്ലിം ജീവിതത്തെ വസ്തുനിഷ്ഠമായി വിലയിരുത്തിക്കൊണ്ട് ജസ്റ്റീസ് മാര്‍ക്കണ്ഡേയ കാട്ജൂ 27-06-2019 ലെ ഹിന്ദുവില്‍ Taking firm steps to emancipation എന്ന പേരില്‍ വളരെ ശ്രദ്ധേയമായ ഒരു ലേഖനം എഴുതിയിരുന്നു.   എന്നാല്‍ മുസ്ലീമിനെ സംബന്ധിക്കുന്ന ഏതൊരു അഭിപ്രായത്തേയും ആവശ്യത്തിനും അനാവശ്യത്തിനും വിവാദമാക്കാന്‍ കച്ചകെട്ടിയിറങ്ങിയ നമ്മുടെ മാധ്യമങ്ങള്‍ കാട്ജൂവിന്റെ നിലപാടുകളെ വേണ്ടത്ര ഗൌരവത്തോടെ പരിഗണിച്ചുവെന്ന് ഞാന് കരുതുന്നില്ല.നമ്മുടെ ഭാഷയിലാകട്ടെ ആ ലേഖനത്തെപ്പറ്റി ഡോ.ഹമീദ് ചേന്നമംഗലൂര്‍ മാത്രമാണ് എഴുതിക്കണ്ടത്. അതാകട്ടെ അദ്ദേഹം കാലങ്ങളായി പിന്തുടര്‍ന്നു പോരുന്ന ആശയങ്ങളെ പിന്താങ്ങുന്നുവെന്ന നിലയ്ക്കുമാണ്.എന്നാല്‍ യാതൊരു വിധ മുന്‍വിധികളുമില്ലാതെ വളരെ സ്വതന്ത്രമായി ഈ വിഷയം ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ടെന്നുതന്നെയാണ് എനിക്കു തോന്നുന്നത്.           സ്വാതന്ത്ര്യലബ്ദി മുതല്‍ പല വിധ കാരണങ്ങള്‍ നിരത്തി നമ്മുടെ രാഷ്ട്രീയ നേതൃത്വവും മതപൌരോഹിത്യവും ഈ സമൂഹത്തെ ഒരു വോട്ടുബാങ്കു മാത്രമായി

#ദിനസരികള്‍ 825

  രാമചന്ദ്ര ഗുഹ എന്ന വിഖ്യാതനായ ചരിത്രകാരന്‍ രാഹുല്‍ ഗാന്ധിയെക്കുറിച്ച് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ (ലക്കം 16, ജൂലായ് 7) എഴുതിയ അഭിപ്രായങ്ങളെ വളരെ ഗൌരവപൂര്‍വ്വമാണ് ഞാന്‍ സമീപിച്ചത്. ആ ലേഖനത്തില്‍ വര്‍ത്തമാനകാല ഭാരതം നേരിടുന്ന പ്രതിസന്ധികളെ നേരിടാനാകാതെ രാഹുല്‍ പരാജയപ്പെട്ടതെങ്ങനെയെന്നും അതിജീവിക്കാനുള്ള പോംവഴികളെന്തെന്നുമുള്ള ചോദ്യത്തിനെ ഗുഹ നേരിടുമെന്ന് ഞാന്‍ കരുതി. ഭാരതത്തിന്റെ ചരിത്രത്തെ അതിപ്രശസ്തമായ രീതിയില്‍ അടയാളപ്പെടുത്തിയ ഗുഹ, പക്ഷേ തനിക്കു ചേരാത്ത വിധത്തില്‍ കേവലമൊരു മൂന്നാംകിട കൂലിയെഴുത്തുകാരനെപ്പോലെ രാഹുല്‍ ഗാന്ധിയെ വ്യക്തിപരമായി ആക്ഷേപിക്കുന്നതാണ് കണ്ടത്. എ.ഐ.സി.സിയുടെ പ്രസിഡന്റ് എന്ന നിലയില്‍ പരാജയത്തിന്റെ പരിപൂര്‍ണമായ ഉത്തരവാദിത്തം രാഹുലിനുണ്ടെന്ന് നമുക്ക് വാദിക്കാമെങ്കിലും അത് ഒരു വ്യക്തിയെന്ന് നിലയില്‍ അയാളെ ഇകഴ്ത്തിക്കൊണ്ടാകരുത് എന്നാണ് ഞാന്‍ കരുതുന്നത്. ഗുഹയുടെ നിഗമനങ്ങള്‍ ആ വഴിക്കായിപ്പോയി എന്നത് നിര്‍ഭാഗ്യം തന്നെയാണ്. ഈ കുറിപ്പ് എഴുതുന്നയാള്‍ രാഹുലിന്റെ ആരാധകനോ അയാളുടെ ആശയങ്ങളോട് ഐക്യപ്പെടുന്നവനോ അല്ലെന്നിരിക്കിലും 2019 ലെ തിരഞ്ഞെടുപ്പു പരാജയത്തിന്റെ പൂര്‍ണ ഉത