Posts

Showing posts from October 8, 2017

#ദിനസരികള്‍ 185

“ നീ ദൈവമാണെന്ന് സങ്കല്പിക്കുക ” “ എന്തിനു സങ്കല്പിക്കണം. ഞാന്‍ ദൈവം തന്നെയാണല്ലോ ” “ ശരി നീ തന്നെ ദൈവമെന്നു ഞാനും വിശ്വസിക്കുന്നു.അങ്ങനെ ദൈവമായ നീ ഇക്കാണായ അണ്ഡകടാഹങ്ങളുടെയെല്ലാം ആരംഭത്തില്‍ സൃഷ്ടി എങ്ങനെ തുടങ്ങണം എന്നാലോചിച്ചുകൊണ്ട് ഈ പ്രപഞ്ചത്തിന്റെ ഒരു കോണില്‍ ചിന്താമഗ്നമായി നില്ക്കുകയാണ് എന്നും സങ്കല്പിക്കുക. ” “ വെറുതെ സങ്കല്പിച്ചു കളിക്കേണ്ട പ്രായമൊക്കെ കഴിഞ്ഞില്ലേ ? പ്രത്യേകിച്ചും സ്രഷ്ടാവായ ദൈവത്തിനെക്കുറിച്ചൊക്കെയുള്ള സങ്കല്പങ്ങള്‍ കൊണ്ട് എന്തു കാര്യം ? “ നീയൊന്നടങ്ങ്. എന്നിട്ട് വെറുതെ സങ്കല്പിക്ക് ” “ ചിന്തമഗ്നമായി നില്ക്കാം. പക്ഷേ എവിടെ നില്ക്കും ?” “ പ്രപഞ്ചത്തിന്റെ ഒരു കോണില്‍ നില്ക്ക് ” “ അതിന് ഒന്നിനേയും ഞാന്‍ സൃഷ്ടിച്ചിട്ടില്ലല്ലോ.. പിന്നെ പ്രപഞ്ചം എവിടെ നിന്നു വന്നു ?” “ അതുശരിയാണല്ലോ.. ആ പോട്ട് നീ എവിടെയെങ്കിലും ഒന്ന് നില്ല്.. എന്നിട്ട് ചിന്താമഗ്നനാക്.. ഈ പ്രപഞ്ചം എങ്ങനെയൊക്കെയാണ് ഉണ്ടാക്കേണ്ടത് എന്നാണ് നീ ചിന്തിക്കുന്നതെന്ന് ഓര്‍ക്കണം. ” “ എന്തുവാഡേയ് .. പറയുന്നതിനൊക്കെ ഒരു വ്യവസ്ഥ വേണ്ടേ.. ആദ്യം ഇല്ലാത്ത ദൈവം ഉണ്ടെന്ന് സങ്കല്പിക്കണം.. ഇല്ലാത്ത ഒര

#ദിനസരികള്‍‍ 184

കലാലയങ്ങളെ ഖലാലയങ്ങളാക്കുന്ന പ്രവര്‍ത്തനത്തിന് ഗതിവേഗം പകര്‍ന്നുകൊണ്ട് വിദ്യാര്‍ത്ഥി സംഘടനകളെ കാമ്പസുകളില്‍ നിന്ന് പുറത്താക്കിയിരിക്കുകയാണ് കേരള ഹൈക്കോടതി. പൌരന്മാരുടെ അവകാശങ്ങളെ നിഷേധിച്ചുകൊണ്ട് ഭരണകൂടത്തിന്റെ ഇടപെടലുകള്‍ ഏറെയുണ്ടായിക്കൊണ്ടിരിക്കുന്ന ഇക്കാലങ്ങളില്‍ കോടതി കൂടി ജനാധിപത്യവിരുദ്ധമായി ചിന്തിക്കുകയും ഉത്തരവുകള്‍ നല്കുവാന്‍ തുടങ്ങുകയും ചെയ്യുന്നതോടെ നിരന്തരമായ സമരങ്ങളിലൂടേയും സഹനങ്ങളിലൂടേയും ജനത നേടിയെടുത്ത അവകാശങ്ങളെ സംരക്ഷിക്കുവാന്‍ വീണ്ടും പ്രത്യക്ഷമായ പ്രക്ഷോഭങ്ങള്‍ തന്നെ ഉണ്ടാകേണ്ടത് അത്യാവശ്യമായിരിക്കുന്നു.  നിലവിലിരിക്കുന്ന സര്‍ക്കാറിന്റെ അഭിപ്രായം പോലും പരിഗണിക്കാതെ കവലച്ചട്ടമ്പികളെപ്പോലെ ഏകപക്ഷീയമായി ഉത്തരവുകള്‍ പുറപ്പെടുവിക്കുന്ന പ്രവണത , പക്ഷേ ജനാധിപത്യത്തിന്റെ ആരോഗ്യകരമായ നിലനില്പിന് ഭൂഷണമല്ല. യാഥാര്‍ഥ്യങ്ങളെ കാണാത്ത , ദൂരവ്യാപകപ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന ഈ വിധിക്കെതിരെ നാം പ്രതികരിക്കേണ്ടതുണ്ട്.             പൊലീസിനെതിരെ കോടതി അലക്ഷ്യ നടപടിയുടെ ഭാഗമായി ഒരു കോളേജ് നല്കിയ പരാതിയിലാണ് കേരളത്തിന്റെ മുഴുവന്‍ കാമ്പസുകളേയും ബാധിക്കുന്ന ഈ വിധി ചീഫ് ജസ്റ്റീസ് നവനീതപ്

#ദിനസരികള്‍ 183

കുതന്ത്രങ്ങളുടെ തമ്പുരാനായ ഉമ്മന്‍ ചാണ്ടിക്ക് കാലം കരുതിവെച്ച കുരുക്കാണ് സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും തുടര്‍ന്നുണ്ടാകുന്ന നടപടികളും എന്ന കാര്യത്തില്‍ കേരളത്തിലെ ചിന്തിക്കുന്ന ജനതക്ക് സംശയമില്ല.ഒരു മിനിട്ടില്‍ അറുപതു് ഒപ്പുകള്‍ ഇട്ടിരുന്ന അസാമാന്യനായിരുന്ന ശ്രീ ഉമ്മന്‍ ചാണ്ടിയുടെ വീരസാഹസികകൃത്യങ്ങള്‍ പാടിനടക്കുന്ന ഭക്തശിരോമണികള്‍ ഇപ്പോഴുമുണ്ടാകാം. എന്നാല്‍ അദ്ദേഹം തനിക്കു ചുറ്റുമായി പണിതുയര്‍ത്തിയിരുന്ന നുണകളുടെ പെരും കോട്ടകളാകെ തകര്‍ന്നു വീണിരിക്കുന്നു എന്നവര്‍ മനസ്സിലാക്കുന്നില്ല. അദ്ദേഹം എടുത്തണിഞ്ഞിരുന്ന മുഖം മൂടി വലിച്ചു മാറ്റപ്പെട്ടിരിക്കുന്നു. രാജാവ് നഗ്നനാണ് എന്ന് ഒരു കുട്ടിമാത്രമല്ല , ലോകമാകെ വിളിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നു. ഉമ്മന്‍ ചാണ്ടി നുണപരിശോധനക്കു തയ്യാറാകാതിരിക്കുകയും സരിത എസ് നായര്‍ തയ്യാറാകുകയും ചെയ്തതോടെ കാര്യങ്ങള്‍ ജനങ്ങള്‍ക്കു വ്യക്തമായതാണ്. ഈ മുന്‍മുഖ്യന്റെ നിലപാടുകളിലെ വൈരുദ്ധ്യങ്ങള്‍ ഒരു കുറിപ്പില്‍ ഒതുക്കാനാവാത്തതാണ്.             സരിതയെ അറിയാമായിരുന്നോ എന്ന ചോദ്യത്തിന് അറിയാം എന്നു സത്യസന്ധമായി ഉത്തരം പറഞ്ഞിരുന്നെങ്കില്‍ ഉമ്മന്‍ ചാണ്ടിക്ക് ഒരല്പം വിശ്വാസ

#ദിനസരികള്‍ 182

അതിരുകള്‍ സങ്കല്പിക്കാന്‍ പോലുമാകാത്ത അനന്തവിസ്തൃതമായ ഈ  മഹാപ്രപഞ്ചത്തില്‍ മനുഷ്യനെന്ന നിലയില്‍ നാം തനിച്ചാണോ ?   ആകാശവിതാനങ്ങളിലെ ഏതെങ്കിലും തേജോഗോളങ്ങളില്‍ മനുഷ്യതുല്യമായ ജീവിതം പുലര്‍ത്തുന്ന മറ്റേതെങ്കിലും ജീവിവര്‍ഗ്ഗങ്ങളുണ്ടോ ? അല്ലെങ്കില്‍ എണ്ണിയാലൊടുങ്ങാത്ത നക്ഷത്രങ്ങളും ഗ്രഹങ്ങളും ഉപഗ്രഹങ്ങളുമൊക്കെയായി വിരാജിക്കുന്ന ഈ മഹാപ്രപഞ്ചത്തില്‍ നമ്മുടെ ഈ നീലജലഗോളമൊഴിച്ച് ബാക്കിയെല്ലാം അപാരമായ തരിശാണോ ? ഇതരഗോളങ്ങളില്‍ ജീവനുണ്ടോ എന്നന്വേഷിക്കുന്ന എത്രയോ പഠനങ്ങള്‍ നാം നടത്തി. എത്രയോ യാത്രകള്‍ ബാഹ്യാകാശങ്ങളിലേക്ക് നാം നടത്തി. ഭൂമിക്ക് പുറത്ത് മറ്റേതെങ്കിലും സ്ഥലികളില്‍ ജീവനുണ്ടെന്നുള്ളതിന് ഒരു തെളിവും നമുക്കിതുവരെ ലഭിച്ചിട്ടില്ലയെന്നത് ഭൂമിയൊഴിച്ച് മറ്റിടങ്ങളിലൊന്നിലും ജീവനില്ല എന്ന നിഗമനത്തിലേക്കാണോ നമ്മെ നയിക്കുക ?             ഈ പ്രപഞ്ചത്തില്‍ നാം തനിച്ചോ എന്ന ചോദ്യമുന്നയിക്കുന്നത് ഡോക്ടര്‍ ഹമീദ് ഖാനാണ്.പ്രസിദ്ധനായ പ്രഭാഷകനും ശാസ്ത്രജ്ഞനുമായ അദ്ദേഹത്തിന്റെ ഇതേ പേരിലുള്ള പുസ്തകം ഡി സി ബുക്സ് മലയാളത്തിലാക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട്.പ്രസ്തുത പുസ്തകത്തിലെ ഒരു ലേഖനമാണ് പ്രപഞ്ചത്തില്‍ ഇതര ജ

#ദിനസരികള്‍ 181

മലയാള സിനിമഗാനങ്ങളില്‍ നിന്ന് ഇതുവരെ നമുക്കു ലഭിച്ച ഏറ്റവും സുന്ദരമായ വരികളേതാണ് എന്നു ചോദിച്ചാല്‍‌ എന്തുത്തരം പറയും ? ഒരു നിമിഷത്തെ അന്ധാളിപ്പ് ഉറപ്പ്. ആ സമയം കൊണ്ട് എത്രയോ ഗാനങ്ങള്‍ മനസ്സിലേക്ക് അലയടിച്ചെത്തും. മനുഷ്യന്‍ തന്റെ ജീവിതകാലത്ത് അഭിമുഖീകരിക്കേണ്ടിവരുന്ന  ഓരോ വികാരങ്ങളേയും ജ്വലിപ്പിച്ചുണര്‍ത്തുന്ന എത്രയോ വരികള്‍ നാം കേട്ടിട്ടുണ്ട് ? അവയില്‍ ഏറിയ പങ്കും നമുക്ക് പ്രിയംതന്നെ. എങ്കിലും ഏറ്റവും പ്രിയപ്പെട്ട ഒന്ന് ഏത് എന്ന ചോദ്യത്തോട് എങ്ങനെ പ്രതകരിക്കും ? രാജശാസനയനുസരിച്ച് രാമായണത്തിലെ ഏറ്റവും പ്രധാനപ്പെട്ട ശ്ലോകം തേടിയിറങ്ങിയ വരരുചി, രാമം ദശരഥം വിദ്ധി എന്നു തുടങ്ങുന്ന നാലുവരികള്‍ കണ്ടെത്തിയ പോലെ ഒരു അന്വേഷണം അത്യാവശ്യമാണെന്ന് തോന്നി.             എങ്ങനെയാണ് പ്രിയപ്പെട്ടത് നാം കണ്ടെത്തുക ? അല്ലെങ്കില്‍ പ്രിയം എന്നു പറയുന്നത് എന്താണ് ? ഓരോരോ സാഹചര്യങ്ങളും വ്യത്യസ്തമായ പ്രിയങ്ങളാണ് നമ്മളെ ഭരിക്കുന്നത്. അതുകൊണ്ടുതന്നെ ഒരു സമയത്തെ പ്രിയം മറ്റൊരു സമയത്ത് അപ്രിയമായിരിക്കാം.ഒരിഷ്ടം മറ്റൊരിഷ്ടത്തിന് വഴിമാറിയേക്കാം. കൃഷ്ണതുളസിപ്പൂവുകള്‍ ചൂടിയൊരശ്രുകുടീരം ഞാന്‍ എന്ന പാട്ട് കാലാതിവര്‍ത്ത

#ദിനസരികള്‍ 180

ദളിതരെ ക്ഷേത്രങ്ങളില്‍ പൂജ ചെയ്യാനനുവദിച്ചുകൊണ്ട് ലോകത്തിന്റെ മുമ്പില്‍ കേരളം ഒരു പുതിയ മാതൃക കൂടി കാഴ്ചവെച്ചിരിക്കുന്നു. പാരമ്പര്യമായി സിദ്ധിച്ച പൂണുനൂലിന്റെ പിന്‍ബലത്താല്‍ അബ്രാഹ്മണരെ അകറ്റി നിറുത്തിയിരുന്നവര്‍ക്ക് ഇന്നവരെ സ്വീകരിച്ചിരുത്തേണ്ടിവന്നു.മാതൃഭൂമിയുടെ ഇന്നത്തെ (10-10-17) മുഖപ്രസംഗത്തില്‍ ഈ വിഷയത്തെക്കുറിച്ച് ഇങ്ങനെ എഴുതിയിരിക്കുന്നു “ ശ്രീനാരായണഗുരുവിന്റെ ശിവപ്രതിഷ്ഠയും അവർണരുടെ ക്ഷേത്രപ്രവേശനവും നടന്ന തിരുവിതാംകൂറിൽനിന്ന്‌ വെളിച്ചത്തിന്റെ മറ്റൊരുവാർത്തകൂടി വരുന്നു-തിരുവിതാംകൂർ ദേവസ്വം ബോർഡിനു   കീഴിലുള്ള ക്ഷേത്രങ്ങളിൽ 36 അബ്രാഹ്മണരായ ശാന്തിക്കാർക്കു നിയമനം. 1936- ൽ തിരുവിതാംകൂറിലെ രാജഭരണകൂടം നടത്തിയ ക്ഷേത്ര പ്രവേശനവിളംബരത്തിനു സമാനമാണ്‌ ജനാധിപത്യസർക്കാരിന്റെ ഈ നടപടി. കേരളത്തിന്റെ   സാമൂഹിക ചരിത്രത്തിലെ മറ്റൊരു വെള്ളിരേഖ ”             ബ്രാഹ്മണ്യത്തോടുള്ള വിധേയത്വത്തിന് അവസാനമായിരിക്കുന്നു. ഇരുപത്തി രണ്ടു വയസ്സുള്ള പുലയ സമുദായത്തില്‍ ജനിച്ച യദുകൃഷ്ണ ഉള്‍‌പ്പെടെയുള്ള മുപ്പത്തിയാറു പേരെയാണ് ദേവസ്വം റിക്രൂട്ട് മെന്റ് ബോര്‍ഡ് വിവിധ ക്ഷേത്രങ്ങളിലെ ശാന്തിക്കാരായി നിയമിച്ചത്.ത

#ദിനസരികള്‍ 179

ഇന്ത്യയുടെ പ്രഥമപൌരന്‍ രാം നാഥ് കോവിന്ദിന് നന്ദി. കേരളം അങ്ങയോട് കടപ്പെട്ടിരിക്കുന്നു.കേരളത്തിന്റെ മണ്ണില്‍ മതത്തിന്റെ പേരില്‍ അശാന്തിയുടേയും അസഹിഷ്ണുതയുടേയും വിത്തുകള്‍ പാകി രാഷ്ട്രീയനേട്ടം കൊയ്യാമെന്ന് കരുതി തുനിഞ്ഞിറങ്ങിയ വിധ്വംസകശക്തികള്‍ക്ക് നമ്മുടെ പ്രഥമപൌരന്റെ ‘ മതസൌഹാര്‍ദ്ദത്തിന്റെ മഹനീയമായ മാതൃകയാണ് കേരളം ’ എന്ന വാക്കുകള്‍ കനത്ത തിരിച്ചടിയും തക്കതായ മറുപടിയുമാണ്. ഇന്നലെ അമൃതാനന്ദമയിയുടെ ജന്മദിനത്തോട് അനുബന്ധിച്ചുള്ള ഒരു ചടങ്ങില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുമ്പോഴാണ് കേരളത്തിന് അഭിമാനിക്കാന്‍ വക നല്കുന്ന ഈ പ്രസ്ഥാവന അദ്ദേഹം നടത്തിയത്.             രാംനാഥ് കോവിദ് സംഘപരിവാരത്തോട് വിധേയത്വം പുലര്‍ത്തിയ പ്രവര്‍ത്തകനായിരുന്നു എന്ന കാര്യം നാം വിസ്മരിക്കരുത്. എന്നിട്ടും സംഘപരിവാരം അവരുടെ സര്‍വ്വശക്തിയുമെടുത്ത് കേരളത്തിന്റെ പുരോഗമനമനസ്സിനെ തച്ചുതകര്‍ക്കുന്നതിന് വേണ്ടി ജനരക്ഷായാത്ര എന്നപേരില്‍ വടക്കുനിന്ന് തെക്കോട്ട് ഒരു അക്രമയാത്ര നയിക്കുന്ന ഈ സന്ദര്‍ഭത്തിലാണ്  ഇത്തരമൊരു പ്രസ്ഥാവന നടത്തുന്നതിന് കോവിദ് തയ്യാറായത് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.കേരളത്തില്‍ നിലനില്ക്കുന്ന മ