Posts

Showing posts from July 15, 2018

#ദിനസരികള് 464 - നൂറു ദിവസം നൂറു പുസ്തകം – മുപ്പത്തിയേഴാം ദിവസം.‌

Image
|| ചങ്ങമ്പുഴ കൃഷ്ണപിള്ള : നക്ഷത്രങ്ങളുടെ സ്നേഹഭാജനം   – എം കെ സാനു ||             സാഹിത്യത്തെ സംബന്ധിച്ച് ചങ്ങമ്പുഴയുടെ നിലപാടെന്തായിരുന്നു എന്ന അന്വേഷണത്തിന് മുണ്ടശ്ശേരി പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു. “ സാഹിത്യത്തെ സംബന്ധിച്ച് അയാള്‍ക്കു വ്യക്തമായ നിലപാടുണ്ടായിരുന്നു.നമ്മെയെല്ലാം പോലെ മാനവസംസ്കാര വികാസത്തിന് സാഹിത്യം പരിപോഷകമാകണമെന്ന നിലപാടില്‍ അയാള്‍ എപ്പോഴും ഉറച്ചു നിന്നിരുന്നു.പിന്നെ വഴക്കുണ്ടാക്കുണ്ടാക്കുമ്പോള്‍ നാമെല്ലാവരും പല കാര്യങ്ങളും കടത്തിപ്പറയില്ലേ ? അയാള്‍   നമ്മെക്കാള്‍ അല്പം കൂടി കടത്തിപ്പറയുമായിരുന്നു. അത്രമാത്രം ” ഈ മറുപടിയില്‍  ചങ്ങമ്പുഴയുടെ സ്വഭാവത്തലെ വൈചിത്ര്യങ്ങളെല്ലാം ഒരു പരിധിവരെ അടങ്ങിയിരിക്കുന്നു. മുണ്ടശ്ശേരി സൂചിപ്പിച്ച ചങ്ങമ്പുഴയുടെ കടത്തിപ്പറച്ചിലുകള്‍ മലയാളികള്‍ക്ക് ഒരു പുതിയ അനുഭവമായിരുന്നു. അത് അവരെ ഒരേ സമയം ആനന്ദത്തിലാറാടിക്കുകയും അതേ സമയം തന്നെ ആശങ്കാകുലരാക്കുകയും ചെയ്തു.ലോകത്തെ മുഴുവന്‍ എതിര്‍പക്ഷത്തു നിറുത്തിക്കൊണ്ട് അവരോടു ഏകനായി ഏറ്റുമുട്ടുന്നവനായി താന്‍ മാറുന്നുവെന്ന് കവി സ്വയം സങ്കല്പിച്ചു.             കൊല്ലുവിന്‍ വേ,ണെങ്ക

#ദിനസരികള് 463 - നൂറു ദിവസം നൂറു പുസ്തകം – മുപ്പത്തിയാറാം ദിവസം.‌

Image
|| കുഞ്ഞാലി മരയ്ക്കാര്‍   – കെ സി വിജയരാഘവന്‍ , കെ എം ശ്രീദേവി ||             എ.ഡി ആയിരത്തിയഞ്ഞൂറുമുതല്‍ ആയിരത്തിയറുനൂറുവരെയുള്ള കാലഘട്ടത്തില്‍ സാമൂതിരിയുടെ കടല്‍പ്പടയുടെ സാര്യഥ്യം വഹിച്ചവരായിരുന്നു പേര്‍ കൊണ്ട കുഞ്ഞാലിമരയ്ക്കാര്‍മാര്‍. നാടിനെ വൈദേശികാധിപത്യത്തില്‍ നിന്നും മോചിപ്പിക്കാന്‍  കച്ചകെട്ടിയിറങ്ങിയ ഈ നാലു കുഞ്ഞാലി മരയ്ക്കാര്‍മാരുടെ വീരേതിഹാസങ്ങള്‍ നമുക്ക് എന്നും പാടിപ്പുകഴ്ത്താനുള്ള ഈടുവെപ്പാണെങ്കിലും വസ്തുതകളെ അടിസ്ഥാനപ്പെടുത്തി ആധികാരികവും സമഗ്രവുമായ ഒരു ചരിത്ര ഗ്രന്ഥം ഇനിയുമുണ്ടാകേണ്ടിയിരിക്കുന്നു. ഈ പുസ്തകം അത്തരത്തിലുള്ള സമഗ്രത അവകാശപ്പെടുന്നില്ലെങ്കിലും പല പുസ്തകങ്ങളിലായി ചിതറിക്കിടക്കുന്ന വിവരങ്ങളെ ക്രോഡീകരിക്കുക എന്ന ദൌത്യം നിര്‍വ്വഹിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഗ്രന്ഥകാരന്മാരുടെ ഈ പ്രയത്നത്തെ നാം ശ്ലാഖിക്കുക തന്നെ വേണം.അതുകൊണ്ടായിരിക്കണം “ പാഠപുസ്തകത്തിലെ ചെറിയ വിവരണത്തിനപ്പുറത്തേക്ക് കുഞ്ഞാലിമരയ്ക്കാര്‍മാരുടെ ജീവിതകഥകള്‍ എത്തിയിട്ടില്ല ” എന്ന ഗ്രന്ഥപരമ്പരയുടെ എഡിറ്റര്‍ പതംപറയുന്നത് നാം കാണാതെ പോകരുത്.             “ കടല്‍ വാണിജ്യത്തിന്റെ കോട്ടയ്

#ദിനസരികള് 462 - നൂറു ദിവസം നൂറു പുസ്തകം – മുപ്പത്തിയഞ്ചാം ദിവസം.‌

Image
|| ഫാസിസ്റ്റ് വിരുദ്ധ കവിതകള്‍   – എഡിറ്റര്‍ എം ജീവേഷ് ||             കെ ഇ എന്‍ ഈ പുസ്തകത്തിനെഴുതിയ സമമല്ല സമരം എന്ന ആമുഖത്തില്‍ നിന്ന് കുറച്ചേറെ ഉദ്ധരിക്കട്ടെ. ” ഇന്ത്യന്‍ ഫാസിസം ഇന്നതിന്റെ ബന്ധുക്കളെക്കാള്‍ ബന്ധുക്കളല്ലാത്തവരെ സ്നേഹിക്കുന്നഅവസ്ഥയിലാണ്.ബന്ധുക്കളേയും ശത്രുക്കളേയും വേര്‍തിരിച്ചറിയുന്നതില്‍ കണിശത പുലര്‍ത്തുന്ന ഫാസിസത്തിന്   സംഭവിച്ച ഒരാശയത്തെറ്റിന്റെ ഭാഗമായല്ല ഈയവസ്ഥ രൂപം കൊണ്ടത്.മറിച്ച് ഒരു വിധേനയും മറച്ചു വെക്കാന്‍ കഴിയാത്ത വിധം തങ്ങളുടെ അസ്സല്‍ മുഖം നിരന്തരം ജനങ്ങള്‍ക്കുമുമ്പില്‍ തുറക്കപ്പെടുമ്പോള്‍ ഇവര്‍ മാത്രമല്ല ഫാസിസ്റ്റുകള്‍ ഇവരോളമോ ഇവരെക്കാളോ ഭീകരരായ ഫാസിസ്റ്റുകള്‍ ഇന്ത്യയില്‍ വേറെയുണ്ടെന്ന് മതേതര ധൈഷണികര്‍ പറയുന്നത് തങ്ങള്‍ നേരിടുന്ന വിമര്‍ശനത്തിന്റെ വെയിലില്‍ വിയര്‍ത്ത് നില്ക്കുന്ന ഫാസിസ്റ്റുകളെ സംബന്ധിച്ചിടത്തോളം കുളിര്‍ മഴ തന്നെയാണ്.ബന്ധുക്കള്‍ക്കുപോലും പകരനാകാത്ത കുളിര്‍ ചുംബനങ്ങളാല്‍ ഫാസിസ്റ്റ് കവിളുകള്‍ കോരിത്തരിക്കുന്ന ചേതോഹര കാഴ്ചകളാണ് പൊതുവേ മുഖ്യധാരാ മാധ്യമങ്ങളിലുള്ളത്.വെള്ളം കലങ്ങിയിരുന്നില്ലെങ്കില്‍ ചെന്നായ ആട്ടിന്‍ കുട്ടിയെ കൊല്

#ദിനസരികള് 461 - നൂറു ദിവസം നൂറു പുസ്തകം – മുപ്പത്തിനാലാം ദിവസം.‌

Image
|| ചിത്രം ചലച്ചിത്രം   – മങ്കട രവിവര്‍മ്മ ||             രണ്ടായിരത്തി പത്ത് നവംബർ ഇരുപത്തിരണ്ടിന് അന്തരിച്ച മങ്കട രവിവര്‍മ്മ എന്ന ഛായാഗ്രാഹകനെ മലയാളികള്‍ക്ക് പ്രത്യേകമായി പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. കേന്ദ്ര – കേരള സര്‍ക്കാറുകളുടെ പുരസ്കാരങ്ങള്‍ പല തവണ ഏറ്റുവാങ്ങിയ അദ്ദേഹം നോക്കുകുത്തി എന്ന സിനിമയുടെ സംവിധാനവും നിര്‍വ്വഹിച്ചിട്ടുണ്ട്.ഒരു ചലച്ചിത്രം രൂപം കൊള്ളുന്നതിന്റെ വിവിധ തലങ്ങളെ പരിചയപ്പെടുത്തിക്കൊണ്ട് അദ്ദേഹം എഴുകിയ ഈ പുസ്തകത്തിന് 1986 ലെ ഏറ്റവും മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള സമ്മാനവും ലഭിച്ചിട്ടുണ്ട്. അനുഭവത്തിന്റെ വെളിച്ചത്തില്‍ നിന്നുകൊണ്ടു ഈ എഴുത്ത് സിനിമാ മേഖലയിലേക്ക് കടന്നുവരുന്നവര്‍ക്ക് കൈചൂണ്ടിയായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല.           എന്തിന് സിനിമ ?, പണിയായുധങ്ങള്‍ , ഫിലിം, സൃഷ്ടിയിലെ ഘട്ടങ്ങള്‍, ഒരു ഷോട്ട് ജനിക്കുന്നു, ശബ്ദം, സ്ക്രിപ്റ്റ് മുതല്‍ സ്ക്രീന്‍ വരെ , സിനിമ മൌലികമായി ചിത്രം ,അപകടമേഖലകള്‍ എന്നിങ്ങനെ ഒമ്പതു അധ്യായങ്ങളിലായി സിനിമയുടെ സാങ്കേതിക വശങ്ങളെക്കുറിച്ച് മങ്കട വിവരിക്കുന്നു. ഒന്നും രണ്ടും മൂന്നും അധ്യായങ്ങളില്‍ സിനിമയുടെ ചര

#ദിനസരികള് 460 - നൂറു ദിവസം നൂറു പുസ്തകം – മുപ്പത്തിമൂന്നാം ദിവസം.‌

Image
|| നഷ്ടജാതകം   – ഡോ . പുനത്തില്‍ കുഞ്ഞബ്ദുള്ള ||             തീരത്തുള്ള സര്‍വതിനേയും ആഹരിച്ചുകൊണ്ട് കുലംകുത്തിയൊഴുകുന്ന നദിയെപ്പോലെ ഒരു   കാലത്ത് നാം വെപ്രാളം കൊള്ളുന്നു. തട്ടിത്തെറിപ്പിച്ചും തല്ലിപ്പറിച്ചും മുന്നേറുന്നു.അപരങ്ങളെ അതിര്‍ത്തികള്‍ വരച്ച് അടയാളപ്പെടുത്തുന്നു. അവ നശിക്കേണ്ടതാണെന്ന് വാശി പിടിക്കുന്നു.അതിനുവേണ്ടി നിരന്തരം നിതാന്തം പരിശ്രമിക്കുന്നു.സ്വാഭാവികമായും തിരിച്ചടികളുണ്ടാകുന്നു. ചുവടുതന്നെ പിഴുതെറിയപ്പെട്ട് അനാഥനായി നാം തെരുവിലേക്ക് വലിച്ചെറിയപ്പെടുന്നു. നമ്മുടെ ആലഭാരങ്ങളും ആമാടപ്പെട്ടികളും അന്യന്റെ പൂമുഖത്ത് വിശ്രമം കൊള്ളുന്നു.അഹങ്കാരത്തിന്റെ വെണ്‍‍കൊറ്റക്കുടയ്ക്കു കീഴില്‍ നാം പണിതെടുത്ത സിംഹാസനങ്ങള്‍ക്കു കീഴില്‍   അപരനായി നാം സ്ഥാപിച്ചവന്‍ ആധിപത്യമുറപ്പിക്കുന്നു. ജീവിതം അങ്ങനെയൊക്കെയാണ്. കുതറിമാറിയും തട്ടിവീഴ്ത്തിയും നുകങ്ങള്‍ക്കിടയില്‍ കഴുത്തു കുടുങ്ങിയ നാല്ക്കാലികള്‍ രക്ഷപ്പെടാന്‍ ഉഴറുന്നതുപോലെ നമ്മളും ചില കുടുക്കുകളില്‍ നിന്ന്   വിമോചിതരാകന്‍ കുതികൊള്ളുന്നു. പരാക്രമങ്ങള്‍ തീര്‍ക്കുന്നു. എത്ര കുടഞ്ഞെറിഞ്ഞാലും കാലം കയറ്റിയ നുകങ്ങളെ വകഞ്ഞുമാറ്റാനാക