Posts

Showing posts from July 8, 2018

#ദിനസരികള് 457 - നൂറു ദിവസം നൂറു പുസ്തകം – മുപ്പതാം ദിവസം.‌

Image
||ചിദംബര സ്മരണ – ബാലചന്ദ്രന്‍ ചുള്ളിക്കാട്|| എന്റെ പ്രിയപ്പെട്ട കവിയായിരുന്നു ബാലചന്ദ്രന്‍ ചുള്ളിക്കാട്. ഒരു വഴിത്തിരിവില്‍ ആനപ്പുറത്തുനിന്നുമിറങ്ങി ഏതോ ഊടുവഴിയിലൂടെ അദ്ദേഹം നടന്നു മറഞ്ഞു.കൂടെ ഞാന്‍ അറിയുകയും അനുഭവിക്കുകയും ചെയ്ത അദ്ദേഹത്തിന്റെ കവിത്വശക്തിയും പോയ്മറഞ്ഞു. വിഷണ്ണനായ ഞാന്‍ ഒരു കടലാസുകഷണത്തില്‍ മാതൃഭൂമിക്ക് കത്തെഴുതി. “ പ്രിയപ്പെട്ട എഡിറ്റര്‍ സര്‍, കഴിഞ്ഞ ആഴ്ചയിലെ വാരികയില്‍ ശ്രീ ബാലചന്ദ്രന്‍ ചുള്ളിക്കാട് എന്ന പേരില്‍ ഒരാളുടെ കവിത പ്രസിദ്ധീകരിച്ചിട്ടുണ്ടല്ലോ. ആ പേരില്‍ മലയാളത്തില്‍ വിഖ്യാതനായ ഒരു കവിയുണ്ടായിരുന്നു.താതവാക്യവും യാത്രാമൊഴിയും പിറക്കാത്ത മകനും ഓര്‍മകളുടെ ഓണവും , എവിടെ ജോണുമൊക്കെ എഴുതിയ ആ കവി മരിച്ചു പോയിരിക്കുന്നു. എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ പേര്‍ ദുരുപയോഗം ചെയ്തുകൊണ്ട് മറ്റൊരാള്‍ മുതലെടുപ്പുനടത്താന്‍ ശ്രമിക്കുന്നു.മരിച്ചു ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ പ്രേതംമാത്രമായ ഇദ്ദേഹത്തിന്റെ കവിതകള്‍ ഇനി മേലില്‍ പ്രസിദ്ധീകരിച്ച് നല്ലൊരു കവിയെ വീണ്ടും വീണ്ടും കൊല്ലരുതെന്ന് അപേക്ഷിക്കുന്നു.” സ്വാഭാവികമായും കത്ത് ചവറ്റുകൊട്ടയിലേക്ക് നീക്കം ചെയ്യപ്പ

#ദിനസരികള് 456 - നൂറു ദിവസം നൂറു പുസ്തകം – ഇരുപത്തിയൊമ്പതാം ദിവസം.‌

Image
|| എന്റെ കഥ – മാധവിക്കുട്ടി ||             ഒന്നിടവിട്ട അടരുകളില്‍ ഇക്കിളികളെ തിരുകിവെച്ച് നിര്‍മിച്ചെടുത്ത ഒരു സ്വപ്നാടനം ആത്മകഥയെന്ന പേരില്‍ അറിയപ്പെടണമെന്നാണ് അതെഴുതിയ ആളുടെ ആഗ്രഹമെങ്കില്‍ അങ്ങനെയാവട്ടെ എന്ന് തലകുലുക്കാനേ നമുക്കു കഴിയൂ, പുസ്തകങ്ങള്‍ക്ക് പേരിടുന്നതിനെപ്പറ്റിയും തരംതിരിക്കലുകളെപ്പറ്റിയും വ്യക്തമായ നിയമങ്ങളൊന്നും നിലവിലില്ലാത്ത കാലത്ത് പ്രത്യേകിച്ചും. അതുകൊണ്ട് മാധവിക്കുട്ടി ആത്മകഥയെന്ന വിഭാഗത്തില്‍   പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ പുസ്തകത്തെ ആത്മകഥ എന്നുതന്നെ നമ്മളും വിളിക്കുക.             എം കൃഷ്ണന്‍   നായര്‍ ഒരിക്കല്‍ പറഞ്ഞ ഒരു കഥയുണ്ട്. ഒരു രാക്കടയുടെ ഇത്തിരിവെട്ടത്തിലിരുന്ന് കലാകൌമുദിയിലെ വാരഫലം വളരെ ശ്രദ്ധിച്ചു വായിക്കുന്ന ഒരാളെ അദ്ദേഹം കണ്ടത്രേ ! ഇത്ര വിഷമിച്ച് തന്റെ എഴുത്തുകളെ പിന്തുടരുന്ന ഒരാളെ കണ്ടപ്പോള്‍ ഇത്തിരി അഹംഭാവം ആര്‍ക്കായാലും തോന്നുമല്ലോ. കൊച്ചുകുടില്‍ മുതല്‍ കൊട്ടാരം വരെ തന്റെ എഴുത്ത് എത്തിച്ചേരണമെന്ന് ആഗ്രഹിക്കുന്ന ആരേയും ഈ കാഴ്ച ആനന്ദതുന്ദിലനാക്കും. അദ്ദേഹം പതിയെ ആ വായനക്കാരനെ സമീപിച്ച എന്നിട്ട് ചോദിച്ചു “ ഇത്ര ശ്രദ്ധിച്ച് വായിക്ക

#ദിനസരികള് 455 - നൂറു ദിവസം നൂറു പുസ്തകം – ഇരുപത്തിയെട്ടാം ദിവസം.‌

Image
|| കേരളീയ കലാദര്‍ശനം – ഡോ എം ജി ശശിഭൂഷണ്‍ ||             മനുഷ്യന്‍ താന്‍ അധിവസിച്ചിരുന്ന ഗുഹകളുടെ ഭിത്തികളില്‍ എന്തിനായിരുന്നു വിവിധ രൂപങ്ങളെ കോറിയിട്ടിരുന്നത് ? വ്യക്തമായ ഒരുത്തരം നമുക്ക് മുന്നോട്ടു വെക്കാനില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മനുഷ്യര്‍ ജീവിച്ചിരുന്നുവെന്ന് വിശ്വസിച്ചിരുന്ന ഗുഹകളിലൊക്കെ ഇത്തരം രേഖകളെ നമുക്ക് കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്.അങ്ങനെ കണ്ടെത്തിയ ചില ചിത്രങ്ങള്‍ക്ക് – ചിത്രങ്ങളെന്ന് വിളിക്കുന്നത് ആധുനികമായ ഭാവുകത്വങ്ങളുടെ സ്വാധീനത്തിലാണ്. രേഖകളെന്നോ വരകളെന്നോ മാത്രമാണ് നമുക്കവയെ കണക്കാക്കാന്‍ കഴിയുക- അറുപതിനായിരത്തോളം വര്‍ഷത്തെ പഴക്കമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.മാന്ത്രകക്രിയകളുമായി ബന്ധപ്പെട്ടോ അധീശത്വങ്ങളെ സ്ഥാപിച്ചെടുക്കുന്നതിനു വേണ്ടിയോ ആശയ വിനിമയത്തിനു വേണ്ടിയോ ആകാം ഇത്തരം രൂപങ്ങള്‍ നിര്‍മിക്കപ്പെട്ടിട്ടുണ്ടാകുക. എന്തുതന്നെയായാലും നമ്മുടെ കലാചരിത്രം തുടങ്ങുന്നത് അവിടെനിന്നുതന്നെയാണ്.             കേരളീയ കലയുടെ വേരുകള്‍ അന്വേഷിച്ചുപോകുന്നവര്‍ ചെന്നെത്തിനില്ക്കുക വയനാട്ടിലെ എടക്കല്‍ ഗുഹകയുടേയും തിരുവനന്തപുരത്തെ പാണ്ഡവന്‍ പാറയുടേയുമൊക്കെ

#ദിനസരികള് 454 - നൂറു ദിവസം നൂറു പുസ്തകം – ഇരുപത്തിയേഴാം ദിവസം.‌

Image
|| കാവ്യശാസ്ത്രം കഥകളിലൂടെ – ഡോ ടി ഭാസ്കരന്‍ ||             ഭാരതീയമായ കാവ്യസിദ്ധാന്തങ്ങളെ കഥകളിലൂടെ അവതരിപ്പിക്കാനുള്ള ശ്രമമാണ് വിഖ്യാത പണ്ഡിതനായ ഡോ. ടി ഭാസ്കരന്‍ കാവ്യശാസ്ത്രം കഥകളിലൂടെ എന്ന പുസ്തകത്തില്‍ നടത്തുന്നത്. ” കവിതയുടെ സ്വരൂപം, കാവ്യഘടകങ്ങള്‍ , കവിയുടെ സിദ്ധികള്‍ , കാവ്യപ്രയോജനം, അനുവാചകന്റെ യോഗ്യത എന്നിങ്ങനെയുളള കാവ്യശാസ്ത്ര വിഷയങ്ങള്‍ കഥകളാകുന്ന പൂക്കളില്‍ കോര്‍ത്തുകെട്ടാനാണ് ഇവിടുത്തെ ശ്രമം. “ എന്നാണ് ഈ കൃതി രചിക്കുമ്പോള്‍ തന്റെ മനസ്സിലുണ്ടായിരുന്ന വിചാരങ്ങളെന്ന് അദ്ദേഹം ഉപോത്ഘാതത്തില്‍ സൂചിപ്പിക്കുന്നു.കവിത എന്താണ്, എങ്ങനെയാണ് അത് അനുഭവപ്പെടുന്നത്, അനുഭവപ്പെടുത്തലിന് ഉപയോഗിക്കുന്ന ഘടകങ്ങള്‍ ഏതൊക്കെയാണ്, കവിതക്ക് ബാഹ്യവും ആഭ്യന്തരവുമായ കെട്ടുറപ്പുകള്‍ നേടിയെടുക്കുന്നതെങ്ങനെ ഇത്യാദി വിഷയങ്ങള്‍ ഭാരതീയ കാവ്യസിദ്ധാന്തരംഗത്ത് ആഴവും പരപ്പുമുള്ള നിരവധി കാഴ്ചപ്പാടുകളെ അവതരിപ്പിച്ചിട്ടുണ്ട്.ഏറ്റവും ശബ്ദായമാനമായ ഒന്നായിരുന്നു ഈ ചര്‍ച്ചാവേദിയെന്ന് പൂര്‍വ്വസൂരികളുടെ അതിവിശിഷ്ടമായ ഗ്രന്ഥങ്ങള്‍ നമുക്ക് പറഞ്ഞുതരും.ഒന്നുകൂടി കടത്തിപ്പറഞ്ഞാല്‍ കാവ്യസിദ്ധാന്തത്തോളം ചര്‍ച്ച ച

#ദിനസരികള് 453 - നൂറു ദിവസം നൂറു പുസ്തകം – ഇരുപത്തിയാറാം ദിവസം

Image
|| മന്ത്രവാദം കേരളത്തില്‍   - കാട്ടുമാടം നാരായണന്‍ ||             മന്ത്രവാദം കേരളത്തില്‍ എന്ന പുസ്തകത്തില്‍ ചേര്‍ത്തിട്ടുള്ള അഭിമുഖത്തില്‍ കാട്ടുമാടം നാരായണന്‍ ഇങ്ങനെ പറയുന്നു :- തനിക്കു നല്ല വിളവുണ്ടാകാന്‍ മഴ തരണമേ എന്ന് വരുണനോട് പ്രാര്‍ത്ഥിച്ച കൂട്ടത്തില്‍ തന്റെ ശത്രുവിന്റെ തലയില്‍ ഇടിത്തീ വീഴ്ത്തണമേ എന്ന് ഇന്ദ്രനോടും പ്രാര്‍ത്ഥിച്ചിട്ടുണ്ടാകും.കുടുംബവും വീടുകളും വന്നപ്പോള്‍ അവയോടൊപ്പം സ്നേഹവും മത്സവും വിരോധവുമുണ്ടായല്ലോ.നല്ലതു വരാന്‍ വേണ്ടി ദീനം മാറാന്‍ വേണ്ടി ചെയ്യുന്നത് സന്മന്ത്രവാദം, തന്റെ നന്മക്കുവേണ്ടി പരദ്രോഹം ചെയ്യുന്നത് ദുര്‍മന്ത്രവാദം. ” എന്താണ് മന്ത്രവാദമെന്നും അത് എന്തിനായാണ് ഉപയോഗിച്ചു പോന്നിരുന്നതെന്നും ഈ വാക്കുകള്‍ സൂചന നല്കുന്നുണ്ട്.താന്‍ അശക്തനായിരിക്കുന്നിടത്തോളം ഇത്തരം അഭൌതികമായ ശക്തികളുടെ സഹായത്തോടെ അതിജീവിക്കാന്‍ ശ്രമിക്കുന്ന മനുഷ്യരെയാണ് മന്ത്രവാദത്തില്‍ നാം കാണുന്നത്.             ഇത്തരം മന്ത്രവാദത്തെപ്പറ്റിയുള്ള പുസ്തകങ്ങള്‍ വായിക്കുന്നതുകൊണ്ട് എന്തെങ്കിലും ഗുണമുണ്ടോ അതോ വെറുതെ സമയം കളയുകയാണോ എന്നൊരു ചോദ്യമുണ്ട്. ഗുണമുണ്ട് എന്നു തന്നെയാണുത്തരം

#ദിനസരികള് 452 - നൂറു ദിവസം നൂറു പുസ്തകം – ഇരുപത്തിയഞ്ചാം ദിവസം.‌

Image
|| 1975 അടിയന്തിരാവസ്ഥയുടെ ഓര്‍മപ്പുസ്തകം - എഡിറ്റര് ‍ : ഷാനവാസ് എം എ ||             1975 ല്‍ ജൂണ്‍ ഇരുപത്തിയൊന്നാം തീയതി എ കെ ജി പാര്‍ലമെന്റില്‍ ഇങ്ങനെ പ്രസംഗിച്ചു :- '' പാര്‍ലമെന്റിലെ 30 അംഗങ്ങള്‍ ഇവിടെ സന്നിഹിതരായിട്ടില്ല. സ്വമേധയാ അല്ല അവര്‍ ഹാജരാകാതിരുന്നത്. വിചാരണ കൂടാതെ തടങ്കലില്‍ ആക്കപ്പെട്ടതുമൂലമാണ് അവര്‍ക്ക് ഇവിടെ സന്നിഹിതരാകാന്‍ കഴിയാതെ വന്നത്. ഈ അസാധാരണവും ഏറ്റവും അസ്വസ്ഥ ജനകവുമായ ഒരു സ്ഥിതിവിശേഷത്തിലാണ് ഞാന്‍ പ്രസംഗിക്കാന്‍ എഴുന്നേറ്റുനില്‍ക്കുന്നത്. ഇന്ദിരാഗാന്ധിയും അവരുടെ പാര്‍ടിയും പാര്‍ലമെന്റിനെ തന്നെ ഒരു പ്രഹസനവും അവഹേളനാപാത്രവുമാക്കിയിരിക്കുകയാണ്. ഞാന്‍ തന്നെ അറസ്റ്റ് ചെയ്യപ്പെട്ട് ഒരാഴ്ച ജയിലിലായിരുന്നു. '' ( അടിയന്തിരാവസ്ഥക്ക് നാല്പത് – പിണറായി വിജയന്‍ ) ഈ പ്രസംഗം കഴിഞ്ഞ് നാലാമത്തെ ദിവസം ഇന്ത്യയുടെ ഭരണഘടന റദ്ദുചെയ്തുകൊണ്ട് അടിയന്തിരാവസ്ഥ നിലവില്‍ വന്നു “ അതിഭീകരമായ തരത്തിലുള്ള ആക്രമണങ്ങളാണ് ഇതിന്റെ തുടര്‍ച്ചയായി രാജ്യത്താകമാനം ഉണ്ടായത്. കേരളവും ഭിന്നമായിരുന്നില്ല. പൊലീസ് ക്യാമ്പുകളും ജയിലറകളും ക്രൂരതകളുടെ കേന്ദ്രങ്ങളായി. കോണ്‍ഗ്ര