Posts

Showing posts from September 3, 2017

#ദിനസരികള്‍ 150

ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച ഒരു കുഞ്ഞുപുസ്തകമുണ്ട്. പേര് വരികള്‍ക്കിടയില്‍. കെ മനോഹരനാണ് പുസ്തകം എഴുതിയിരിക്കുന്നത്.കേവലം അറുപത്തിനാലുപേജുമാത്രം വരുന്ന ഈ പുസ്തകം, അതിന്റെ പേരു സൂചിപ്പിക്കുന്നതുപോലെത്തന്നെ വരികള്‍ക്കിടിയിലെ വായനയെ ലക്ഷ്യം വെച്ച് എഴുതപ്പെട്ടതാണ്.വായനയെ ഗൌരവമേറിയ സാംസ്കാരികപ്രവര്‍ത്തനമായി കാണുന്നവര്‍ക്ക് ഉപയോഗപ്പെടും എന്ന പ്രതീക്ഷ പ്രസാധകക്കുറിപ്പില്‍ പരിഷത്ത് പങ്കുവെക്കുന്നുമുണ്ട്.             എങ്ങനെ വായിക്കാം എന്നു പഠിപ്പിക്കുന്ന സിദ്ധാന്തങ്ങളുടെ എണ്ണം നിജപ്പെടുത്താനാകാത്തവണ്ണം പെരുകിയിരിക്കുന്നു. സാഹിത്യ – സാംസ്കാരികലോകങ്ങളില്‍ അവക്ക് സവിശേഷമായ പ്രാധാന്യവും പ്രസക്തിയുമുണ്ട്.(ശാസ്ത്രലോകവും അപവാദമല്ല. പ്രഖ്യാതമായ ഒരുദാഹരണം, ആപ്പിള്‍ വീഴുന്നത് കണ്ട ഐസക് ന്യൂട്ടണ്‍ ആ സംഭവത്തെ ശാസ്ത്രീയമായി വായിച്ചെടുത്തതിന്റെ ഫലമാണ് പ്രസിദ്ധമായ ഭൂഗുരുത്വാകര്‍ഷ നിയമം) മനുഷ്യനും പ്രകൃതിയുമായി ബന്ധപ്പെട്ട സര്‍വ്വവ്യവഹാരങ്ങളേയും സവിശേഷമായ അര്‍ത്ഥപരിസരങ്ങളിലേക്ക് നയിക്കുന്ന തരത്തിലുള്ള വായനയെ സഹായിക്കുന്നതിനായി നിലനില്ക്കുന്ന നിരവധി സിദ്ധാന്തങ്ങള്‍ ഒരാള്‍ക്ക് ശരിയായ വായനാനുഭവം

#ദിനസരികള്‍ 149

കെ ഇ എന്‍ കുഞ്ഞഹമ്മദിനേയും സുനില്‍ പി ഇളയിടത്തേയും താരതമ്യപ്പെടുത്തുക എന്ന അതിസാഹസികതക്ക് സമകാലിക സാംസ്കാരികാന്തരീക്ഷത്തില്‍ പ്രസക്തിയുണ്ടോ ? ഒരേ പാതയിലൂടെയാണ് രണ്ടുപേരുടേയും സഞ്ചാരം.ഒരേ ആശയത്തിന്റെ മൂര്‍ച്ചകളെയാണ് സാംസ്കാരികവിനിമയത്തിന് വേണ്ടി രണ്ടുപേരും ഉപയോഗിക്കുന്നത്. ഫാസിസത്തിന്റെ ആസുരമായ വര്‍ത്തമാനകാല നിലപാടുകളോട് സന്ധിയില്ലാത്ത സമരം പ്രഖ്യാപിക്കുകയാല്‍ രണ്ടുപേരും മതേതര ജനാധിപത്യമനസ്സുകള്‍ക്ക് പ്രിയപ്പെട്ടവരുമാണ്.ഇതിനപ്പുറം ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ് രണ്ടുപേരും എന്ന് വിധിയെഴുതുന്നതിന് മറ്റെന്തു ന്യായം വേണം ? എങ്കിലും എന്റെ ഉള്ളിലെ നിഷ്കളങ്കനായ സംവാദി സന്ദേഹശൂന്യനായി ഇവിടംകൊണ്ടവസാനിപ്പിക്കുവാന്‍ ഭാവിക്കുന്നില്ല എന്നുതന്നെയാണ് തോന്നുന്നത്.             സുനില്‍ പി ഇളയിടത്തിന്റെ ഇടപെടലുകളുടെ ഒരു പൊതുസ്വഭാവം , അതിന് മതേതരമായ പൊതുബോധത്തെ എളുപ്പം തൃപ്തിപ്പെടുത്താന്‍ കഴിയുന്നു എന്നുള്ളതാണ്. കുറച്ചുകൂടി വ്യക്തമാക്കിയാല്‍ കേരളത്തിന്റെ നവോത്ഥാനപാരമ്പര്യത്തെ പിന്‍പറ്റി നിലനില്ക്കുന്ന ഒരു മാനവികതയുണ്ട്. ആ മാനവികത മാവേലിപ്പാട്ടിന്റെ ഈരടികളില്‍ പറയുന്നവണ്ണം മാനുഷരെല്ലാരും ഒന്നാണെന്നും ഉച

#ദിനസരികള്‍ 148

സൌരപിണ്ഡങ്ങളുടെ ഗതിവിഗതികളാല്‍‌ അലങ്കൃതമായിരിക്കുന്ന പ്രപഞ്ചം. അനന്തമജ്ഞാതമവര്‍ണനീയം എന്നാണ് കവിയുടെ അത്ഭുതം.ഒരു നിശ്ചയമില്ലയൊന്നിനും എന്നാണ് തത്വജ്ഞാനിയുടെ ഭാഷ.ഇതൊന്നും നാഥനില്ലാത്ത കളരിയല്ലെന്ന് ചിലര്‍. നാഥനേ വേണ്ടതില്ലെന്ന് മറ്റു ചിലര്‍.അവരവര്‍ അതാതിടങ്ങളില്‍ ഉറച്ചു നില്ക്കുന്നു. നെഞ്ചത്തടിച്ച് വെല്ലുവിളിക്കുന്നു.ശാസ്ത്രമാണ് ശരിയെന്ന വാദം ശാസ്ത്രം തന്നെ നിരാകരിക്കുന്നു. ശരിയായിരിക്കുന്നത് തെറ്റാണെന്ന് തെളിയിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നാണ് അവരുടെ നിലപാ ട്. ആരും വിട്ടുകൊടുക്കുവാന്‍ തയ്യാറല്ല. പരസ്പരം കൊത്തുകൂടിയും ഒച്ചകൂട്ടിയും തന്താങ്ങളുടെ ശരികളെ വാദിച്ചുറപ്പിക്കുവാന്‍ തിക്കുകൂട്ടുന്നവരുടെ വെപ്രാളങ്ങളാണ് ചുറ്റും.ഇതിനിടക്ക് ഒരു തളിര്‍ വെറ്റില ഞരമ്പുനുള്ളി മുറുക്കി രസിക്കുന്നതിന് ആരേലുമുണ്ടോ എന്നാണ് എന്റെ കൌതുകം അന്വേഷിക്കുന്നത്.എന്റെ പുറത്തു മുളച്ചിരിക്കുന്ന ചൂടുകുരുക്കളെ നുള്ളിയെടുക്കുവാന്‍ ഒരു കൈത്തുണ കിട്ടിയെങ്കില്‍ അതുതന്നെ സ്വര്‍ഗ്ഗം എന്നല്ലാതെ വേറെന്തു ചിന്തിക്കുവാന്‍‌ ? ആ സുഖം അനുഭവിച്ച്‌ രസിക്കുന്നതിന് അപരനേയും അനുവദിക്കുക എന്നതല്ലാതെ എന്ത് മാനവികതയാണ് ഞാനുയര്‍ത്തിപ്പിടി

#ദിനസരികള്‍ 147

ഞാന്‍ ജനിച്ചത് ഹിന്ദുമതത്തിലാണ്.ചെറുപ്പകാലത്ത് മതത്തിന്റേതായ ഒരു ചിട്ടവട്ടങ്ങളും നിര്‍ബന്ധമായി അനുഷ്ടിക്കണമെന്ന് അനുശാസിക്കുന്ന ഒരു അന്തരീക്ഷം എന്റെ ഓര്‍മയിലില്ല. ആകെയുള്ളത് സായാഹ്നങ്ങളില്‍ നിലവിളക്കുകൊളുത്തിവെച്ച് അമ്മയുടെ അമ്മ വല്ലപ്പോഴും ചൊല്ലിത്തരുന്ന കീര്‍ത്തനങ്ങളാണ്. അത് പക്ഷേ മതപരമായ ഏതെങ്കിലും പരിശീലനത്തിന്റെ ഭാഗമായിട്ടായിരുന്നില്ല , ആയമ്മക്ക് അറിയാവുന്നതിന്റെ ഒരു വിഹിതം പകര്‍ന്നുതരുന്നു എന്നുമാത്രം.സ്ഥിരമായി ക്ഷേത്ര സന്ദര്‍ശനങ്ങള്‍ ഉണ്ടായിരുന്നില്ല. വാളാട് ശ്രീ കുരിക്കിലാല്‍ ഭഗവതി ക്ഷേത്രവും പൊറളോം ശ്രീ മഹാവിഷ്ണുക്ഷേത്രവുമൊക്കെ പിറന്നാള്‍ ദിനങ്ങളിലെ സന്ദര്‍ശനങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. അമ്മ നേര്‍ച്ച നേര്‍ന്നതിന്റെ ഫലമായി മണ്ഡലകാലത്തുള്ള ശബരിമല യാത്ര പക്ഷേ എട്ടോ പത്തോ കൊല്ലം തുടര്‍ച്ചയായി നടത്തിയിട്ടുമുണ്ട്. അതോടൊപ്പംതന്നെ  പള്ളിക്കുന്ന് പള്ളിയില്‍ കഴുന്നെഴുന്നള്ളിച്ചതുകൊണ്ടാണ് ഞാന്‍ പത്താംക്ലാസ് പാസായത് എന്ന് ഇപ്പോഴും വിശ്വസിക്കുന്നുണ്ട്, എന്റെ അമ്മ. ആ ദിനങ്ങളില്‍ ഒന്നില്‍പ്പോലും ഞാന്‍ ഹിന്ദുവാണെന്ന് ഓര്‍മപ്പെടുത്തുന്ന ഒരു സംഭവവും ഓര്‍മയിലില്ല.             സ്വാമി വ

#ദിനസരികള്‍ 146

വിശ്വപൌരനായ ഗാരി ഡേവിസും നടരാജഗുരുവും തമ്മില്‍ ആദ്യമായി കണ്ടുമുട്ടിയ സന്ദര്‍ഭം നിത്യചൈതന്യയതി തന്റെ ആത്മകഥയായ യതിചരിതത്തില്‍ പറയുന്നത് ഇങ്ങനെയാണ്. ഗാരി - “ സര്‍ ലോകത്തുള്ള മനുഷ്യര്‍ എല്ലാവരും ഒരു സമുദായമാണെന്ന് വിശ്വസിക്കുന്നതില്‍ വല്ല തെറ്റുമുണ്ടോ ?” നടരാജഗുരു - “ അത് വെറുമൊരു പരമാര്‍ത്ഥം മാത്രമാണ് “ ഗാരി - “ ഞാന്‍ അങ്ങനെ വിശ്വസിക്കുന്നതുകൊണ്ട് എല്ലാവരും എന്നെ ഒരു ഭ്രാന്തനായി കരുതുന്നുവല്ലോ. ഞാന്‍ വാസ്തവത്തില്‍ ഒരു ഭ്രാന്തനാണെന്ന് വരുമോ ? ഗുരു - “ എങ്കില്‍ ഞാനുമൊരു ഭ്രാന്തനാണ്. എന്റെ ഗുരുവും ഭ്രാന്തനാണ് ”             നടരാജഗുരുവിന്റെ ഗുരു ആരാണെന്ന് നമുക്കറിയാം. “ നാം ജാതിഭേദം വിട്ടിട്ട് ഇപ്പോൾ ഏതാനും സംവത്സരം കഴിഞ്ഞിരിക്കുന്നു. എന്നിട്ടും ചില പ്രത്യേക വർഗക്കാർ നമ്മെ അവരുടെ വർഗത്തിൽപ്പെട്ടതായി വിചാരിച്ച് പ്രവർത്തിച്ചുവരുന്നതായും അത് ഹേതുവാൽ നമ്മുടെ വാസ്തവത്തിന് വിരുദ്ധമായ ധാരണയ്ക്ക് ഇടവന്നിട്ടുണ്ടെന്നും അറിയുന്നു. നാം പ്രത്യേക ജാതിയിലോ മതത്തിലോ ഉൾപ്പെടുന്നില്ല. വിശേഷിച്ചും നമ്മുടെ ശിഷ്യവർഗത്തിൽനിന്നും മേൽപ്രകാരമുള്ളവരെ മാത്രമേ നമ്മുടെ പിൻഗാമിയായി വരത്തക്കവിധം ആലുവാ അദ്വൈത

#ദിനസരികള്‍ 145

അതിരപ്പിള്ളി ജലവൈദ്യുതപദ്ധതിക്ക് അനുകൂലമായും പ്രതികൂലമായും വാദിക്കുന്നവരുണ്ട്. പ്രസ്തുത പദ്ധതിയെക്കുറിച്ചുള്ള ഒരു നഖച്ചിത്രം വിക്കിയുടെ അതിരപ്പിള്ളി ജലവൈദ്യുതപദ്ധതി എന്ന പേജിലുണ്ട്. “ കേരളത്തിലെ ഒരു നിർദ്ദിഷ്ട   ജലവൈദ്യുത പദ്ധതിയാണ്   അതിരപ്പിള്ളി ജലവൈദ്യുതപദ്ധതി ( Athirappilly Hydroelectric project).   കേരള സംസ്ഥാന വിദ്യുച്ഛക്തി വകുപ്പ്   ആണ് ഈ ഇരട്ടജലപദ്ധതിയുടെ നിർവ്വഹണത്തിനു പദ്ധതി സമർപ്പിച്ചിരിക്കുന്നത്.   വാഴച്ചാൽ ഫോറസ്റ്റ് ഡിവിഷനിൽ   അതിരപ്പിള്ളി വെള്ളച്ചാട്ടത്തിൽനിന്നും   അഞ്ചു കിലോമീറ്റർ മുകളിലും   വാഴച്ചാൽ വെള്ളച്ചാട്ടത്തിന്   നാനൂറ് മീറ്റർ മുകളിലുമായി   ചാലക്കുടിപ്പുഴയിൽ   ആണ് 163 മെഗാവാട്ട് ശേഷിയുള്ള ഒരു ഡാം പണിയാനാണ് പദ്ധതിയിടുന്നത്. 23 മീറ്റർ ഉയരവും 311 മീറ്റർ വീതിയുമുള്ള ഈ ഡാം വന്നാൽ 144 കിലോമീറ്റർ നീളമുള്ള ചാലക്കുടിപ്പുഴയുടെ 60 കിലോമീറ്റർ ഭാഗത്തുവരുന്ന ഏഴാമതു വലിയ ഡാം ആയിരിക്കും. തൊട്ടുമുകളിലുള്ള പൊരിങ്ങൽക്കുത്തു ഡാമിൽ നിന്നും പുറത്തുവിടുന്ന വെള്ളത്തെയാവും ഈ ഡാം പൂർണ്ണമായും ആശ്രയിക്കുന്നത് “ ഈ വിവരണത്തോടൊപ്പം വംശനാശഭീഷണി നേരിടുന്നതും അതിരപ്പിള്ളി വാഴച്ചാൽ വനമേഖലയിൽ കാ

#ദിനസരികള്‍ 144

സമയം രാവിലെ എട്ടുമണിയായിരിക്കുന്നു. എന്താണ് എഴുതേണ്ടതെന്ന് ഒരു തിട്ടവുമില്ല.ആലോചന , പുസ്തകങ്ങളെ കരണ്ടുതിന്നുന്ന സില്‍വര്‍ ഫിഷ് എന്ന ജീവിയെപ്പറ്റി മാത്രമായിരുന്നു. ആ ജീവി ഇന്നലെ തിന്ന പുസ്തകം ഷെല്‍വിയുടെ മള്‍ബറി പ്രസിദ്ധീകരിച്ച ജോണ്‍ എബ്രഹാം ഓര്‍മ്മപ്പുസ്തകമായിരുന്നു. അതു കണ്ടപ്പോള്‍ വിഷമം തോന്നി. പുസ്തകപ്രസാധനരംഗത്തെ രക്തസാക്ഷിയായ ഷെല്‍വിയുടെ  മള്‍ബറി പുറത്തിറക്കിയ കുറച്ചു പുസ്തകങ്ങളേ എന്റെ ഇപ്പോള്‍ കൈവശമുള്ളു. അതിലൊന്നാണിത്. അപ്പോള്‍പ്പിന്നെ സങ്കടം തോന്നാതിരിക്കുന്നതെങ്ങനെ ? എന്തായാലും വേണ്ടില്ല സില്‍വര്‍ ഫിഷിനെ തുരത്താതെ ഇനി വിശ്രമമില്ല എന്ന് നിശ്ചയിച്ചു.പുസ്തകങ്ങള്‍ നിരന്തരം കൈകാര്യം ചെയ്യുന്ന ആരോടെങ്കിലും ചോദിക്കാമെന്നു കരുതി ഒരു ലൈബ്രേറിയനെ വിളിച്ചു.തൂക്കിക്കൊടുത്ത് ഒഴിവാക്കുകയല്ലാതെ വേറെ വഴിയില്ല എന്നതായിരുന്നു അയാളുടെ ഉപദേശം.നിരാശ തോന്നി. എന്നാല്‍പ്പിന്നെ അറിവുകളുടെ മഹാകാശാമായ ഫേസ് ബുക്കില്‍ ഒരു പോസ്റ്റിട്ടു സഹായം തേടാം. അവിടെ കിട്ടാത്ത വിവരങ്ങളില്ലല്ലോ. ഈ കീടത്തിന്റെ കുലം മുടിച്ച് ആണുങ്ങളെ കഴുവേറ്റിയും പെണ്ണുങ്ങളെ തുറകേറ്റിയും ഒടുക്കിയിട്ടേ ഇനി വിശ്രമമുള്ളു. തൊട്ടാല്‍ പൊട്ടുന്