Posts

Showing posts from July 12, 2020

#ദിനസരികള്‍ 1188 കഥ പറയുന്ന കാസ്ട്രോ – 7

            ആ ചെറിയ സ്കൂളും പോസ്റ്റ് ഓഫീസും ഒഴിവാക്കിയാല്‍‌ ബാക്കിയെല്ലാം അച്ഛന്റേതായിരുന്നു.ഞാന്‍ ജനിക്കുമ്പോഴേക്കും , അതായത് 1926 ആയപ്പോഴേക്കും , അച്ഛന്‍ ആവശ്യത്തിന് സമ്പാദിച്ചു കഴിഞ്ഞിരുന്നു.അദ്ദേഹം ധനികനായ ഒരു ഭൂപ്രഭു അഥവാ ജന്മിയായിരുന്നുവെന്നുതന്നെ പറയാം.ആ സമൂഹത്തില്‍ അച്ഛന് വലിയ സ്വാധീനമുണ്ടായിരുന്നു. ജനം അദ്ദേഹത്തെ ഡോണ്‍ ഏഞ്ജല്‍ എന്നോ ഡോണ്‍ ഏഞ്ജല്‍ കാസ്ട്രോ എന്നോ വിളിച്ചുപോന്നു. അതുകൊണ്ടാണ് ഞാന്‍ ജനിച്ചത് ഒരു ജന്മികുടുംബത്തിലാണ് എന്ന് നിങ്ങളോട് പറഞ്ഞത്. അല്പാല്പമായി ഭൂമി വാങ്ങിക്കൂട്ടുന്ന ഒരു സ്വഭാവം വളരെക്കാലമായി അച്ഛനുണ്ടായിരുന്നു.           അമ്മയാകട്ടെ ക്യൂബയുടെ പടിഞ്ഞാറന്‍ പ്രദേശത്തു നിന്നും വന്നയാളായിരുന്നു . ലീന എന്നായിരുന്നു അമ്മയുടെ പേര്.അവരുടെ വേരുകള്‍ കാനറി ദ്വീപുകളിലായിരുന്നു. വളരെ ദരിദ്രാവസ്ഥയിലുള്ള കര്‍‌ഷക കുടുംബത്തിലായിരുന്നു അമ്മ ജനിച്ചത്.അമ്മയുടെ അച്ഛന് കാളവണ്ടിയില്‍ കരിമ്പു കടത്തലായിരുന്നു ജോലി.ഉപജീവനാര്‍ത്ഥമാണ് അവര്‍ ബിരാനിലേക്ക് എത്തിച്ചേര്‍ന്നത്. എന്റെ അമ്മയ്ക്ക് എഴുത്തും വായനയും അറിയില്ലായിരുന്നു. എന്നാല്‍ അച്ഛനെപ്പോലെ തന്നെ കഠിനാധ്വാനത്തിലൂടെ അവര്

#ദിനസരികള്‍ 1187 ജനപ്രിയ സാഹിത്യവും ഞാനും

            വായനയുടെ നിത്യനരകത്തിലേക്ക് കൂപ്പുകുത്തിവീഴാന്‍ കാരണക്കാരായവരില്‍ പ്രധാനികളാണ് മാത്യുമറ്റവും സുധാകര്‍ മംഗളോദയവും കോട്ടയം പുഷ്പനാഥും   ബാറ്റണ്‍ ബോസുമൊക്കെ. ഇവരില്‍ ആരോടാണ് കൂടുതല്‍ താല്പര്യം എന്നു ചോദിച്ചാല്‍ ഒട്ടും സംശയിക്കാതെ മാത്യുമറ്റത്തെത്തന്നെ ഒരല്പം സ്നേഹത്തോടെ ചൂണ്ടിക്കാണിക്കും. എഴുത്തുകളില്‍ അത്രയേറെ സ്നേഹവും ഊഷ്മളതയും ഹൃദ്യതയും അദ്ദേഹം കാത്തുവെച്ചിരുന്നുവല്ലോ. അടുത്തയാഴ്ചയാകാന്‍ കാത്തിരുന്ന നാളുകള്‍. വാരിക വന്നോ വന്നോ എന്ന അന്വേഷണം അതിനിടിയല്‍ പല തവണ ! എനിക്കു തോന്നുന്നത് ഭാര്യയെ പ്രസവമുറിയിലേക്ക് കയറ്റിവിട്ട് അതിനു മുന്നില്‍ ആകാംക്ഷാഭരിതനായി ആദ്യ കുഞ്ഞിനുവേണ്ടി കാത്തു നിന്ന ആ നിമിഷമൊഴിച്ച് അത്തരമൊരു കാത്തിരിപ്പ് പിന്നീടൊരിക്കലും ജീവിതത്തില്‍ ഉണ്ടായിട്ടില്ലെന്നാണ്. അത്ര പ്രിയപ്പെട്ടതായിരുന്നു അക്കാലത്ത് മാത്യുമറ്റം എഴുതിയ അഞ്ചു   സുന്ദരികളും ആലിപ്പഴവുമൊക്കെ.രണ്ടായിരത്തി പതിനാറില്‍ അറുപത്തിയഞ്ചാം വയസ്സില്‍ ആ ജനപ്രിയ സാഹിത്യകാരന്‍ അന്തരിച്ചു.          രണ്ടാംസ്ഥാനം തീര്‍ച്ചയായും സുധാകര്‍ മംഗളോദയത്തിനാണ്. ജീവിതത്തിലെ ഭാവതീവ്രമായ മുഹൂര്‍ത്തങ്ങളെ തരളമായ ഭാഷാപ്രയോഗങ

#ദിനസരികള്‍ 1186 ചെറുതെത്ര മനോഹരം !

          മലയാളത്തിലെ ചെറുകഥകളെക്കുറിച്ചും അതിന്റെ ഗതിവിഗതികളെക്കുറിച്ചും ഏറെ ചിന്തിക്കുകയും എഴുതുകയും ചെയ്തിട്ടുള്ള ഒരാളാണ് കെ എസ് രവികുമാര്‍.അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട പഠനങ്ങളെല്ലാംതന്നെ കഥകളെ കേന്ദ്രീകരിച്ചുള്ളവയാണ്. കഥയും ഭാവുകത്വപരിണാമവും , ചെറുകഥ – വാക്കും വഴിയും , ആഖ്യാനത്തിന്റെ അടരുകള്‍ , കഥയുടെ കഥ എന്നിങ്ങനെയുള്ള സമാഹാരങ്ങളുടെയെല്ലാം കേന്ദ്രവിഷയമായി വരുന്നത് കഥതന്നെയാകുന്നു. കൂടാതെ അദ്ദേഹം എഡിറ്ററായി നൂറുവര്‍ഷം നൂറുകഥയും നവോത്ഥാനകഥകളും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. 2000 – ല്‍ കെ എസ് രവികുമാര്‍ എഴുതിയ ഇരുപതാം നൂറ്റാണ്ടിലെ ചെറുകഥ എന്ന ലേഖനത്തെക്കുറിച്ച് സൂചിപ്പിക്കുവാനാണ് ആമുഖമായി ഇത്രയും എഴുതിയത്. പ്രസ്തുത ലേഖനം കഥയുടെ വാര്‍ഷിക വളയങ്ങള്‍ എന്ന ലേഖനസമഹാരത്തിലാണ് ഉള്‍‌പ്പെടുത്തിയിരിക്കുന്നത്. ‘ ഇരുപതാം നൂറ്റാണ്ടില്‍ ഏറ്റവും കൂടുതല്‍ വികാസമുണ്ടായ മലയാള സാഹിത്യവിഭാഗമാണ് ചെറുകഥ ’ എന്ന് അടിവരയിട്ടുകൊണ്ടാരംഭിക്കുന്ന പ്രസ്തുത ലേഖനം ചെറുകഥാരംഗത്ത് നാളിതുവരെ നാം ആര്‍ജ്ജിച്ച എല്ലാത്തരം അവബോധങ്ങളേയും സിംഹാവലോകനം ചെയ്യുന്നു. അതുകൊണ്ടു തന്നെ ചെറുകഥയെക്കുറിച്ച് പഠിക്കാന്‍ ശ്രമിക്കു

#ദിനസരികള്‍ 1185 ശൂദ്രര്‍ ആരായിരുന്നു ? - 5

Image
( ഡോക്ടര്‍ അംബേദ്കറിന്റെ Who were Shudras ? എന്ന കൃതിയിലൂടെ )             ഇവിടെ നാം ഗ്രീക്കുകാരെ പരിഗണിക്കേണ്ടതുണ്ട്.വര്‍ഗ്ഗ ഘടനയാണ് ആദര്‍ശാത്മകമായ ഒരു സമൂഹത്തിന്റെ ലക്ഷ്യമെന്ന് പ്ലാറ്റോയെപ്പോലെയുള്ളവര്‍ പറയുന്നുണ്ടെങ്കിലും അതൊരു നിയമപരമായ അവകാശമായി ബാധ്യതപ്പെടുത്തണമെന്ന് അവരാരും തന്നെ വാദിക്കുകയില്ല.അതു ചെയ്തത് പുരുഷസൂക്തമാണ്, അതിന്റെ വക്താക്കളാണ്.പുരുഷ സൂക്തത്തിലെ സാമൂഹ്യഘടനയെ ആദര്‍ശമാക്കുകയും അതുവഴി നിയമപരമായ പരിരക്ഷ നല്കുകയും ചെയ്തുകൊണ്ട് അതിനൊരു അന്യാദൃശമായ പദവിയുണ്ടാക്കിയെടുക്കുവാനാണ് അക്കൂട്ടര്‍ ശ്രമിച്ചത്.മൂന്നാമതായി ഒരു ലോകത്ത് മറ്റൊരു സമൂഹവും വര്‍ഗ്ഗപരമായ ഘടനയെ ആദര്‍ശമായി സ്വീകരിച്ചിട്ടില്ല.അതൊരു സ്വാഭാവികപരിണാമമാണെന്ന് അംഗീകരിച്ചുവെന്ന് വന്നേക്കാം. എന്നാല്‍ പുരുഷ സൂക്തം അതിനും അപ്പുറത്തേക്കു പോകുന്നു.ഇത് വര്‍ഗ്ഗ / വര്‍ണപരമായ സാമൂഹികതയെ സ്വാഭാവികവും ആദര്‍ശാത്മകവുമാണെന്ന് കരുതുക മാത്രമല്ല ഇത് പരിപാവനവും ദൈവികവുമായി കരുതുക കൂടി ചെയ്തു. നാലാമതായി വര്‍ഗ്ഗങ്ങളുടെ എണ്ണം ഒരു സമൂഹത്തിലും ചര്‍ച്ച വിഷയമായ ഒന്നല്ല.റോമന്‍കാര്‍ക്ക് രണ്ടു വര്‍ഗ്ഗങ്ങളാണ് ഉണ്ടായിരുന്നത്. ഈജിപ്തു

#ദിനസരികള്‍ 1184 യൂട്യൂബ് ചാനലിന്റെ വരവ്

          നിങ്ങള്‍‌ക്കൊരു യൂട്യൂബ് ചാനല്‍ തുടങ്ങിക്കൂടേ എന്ന ചോദ്യം കേള്‍ക്കാന്‍ തുടങ്ങിയിട്ട് കുറച്ചായി. ഇനിയങ്ങോട്ട് അത്തരം പരിപാടികള്‍‌ക്കേ സാധ്യതയുണ്ടാവുകയുള്ളുവെന്നും അതുകൊണ്ടുതന്നെ എത്രയും വേഗം ഒരെണ്ണം തുടങ്ങുന്നതാണ് നല്ലതെന്നുമാണ് ഉപദേശങ്ങളുടെ ആകെത്തുക. കൂട്ടത്തില്‍ നിങ്ങളെപ്പോലെയുള്ളവര്‍ വേണം ഇതൊക്കെ തുടങ്ങാന്‍ എന്ന ഡയലോഗുകൂടി വീണതോടെ ഞാനാകെ ധൃതംഗപുളകിതനായിപ്പോയി.  ആലോചിച്ചു നോക്കി . സംഭവം ഉഗ്രനാണ്. മോശമുള്ള കാര്യല്ല. പേരും പ്രശസ്തിയും എളുപ്പം പോരും. ചാനലായ ചാനലുകളിലൊക്കെ എന്തെങ്കിലും കഴിവുണ്ടായിട്ടാണോ ഈ ഈ അവരാതകന്മാരെല്ലാം കിടന്നു തിളങ്ങുന്നത് ?  അവര്‍ക്കിപ്പോള്‍ പുറത്തിറങ്ങി നടക്കാനാകത്ത വിധത്തില്‍ ആരാധകരുമുണ്ട്. അവരെ വേണം മാതൃകയാക്കാന്‍.  എന്റെ മധുരമനോഹരമൊഴികളോടൊപ്പം മുഖപ്രസാദവും കൂടിയാകുമ്പോള്‍ നമുക്കും ആരാധകര്‍ ഓടിവരും.പണ്ട് ഏതോ സിനിമയില്‍ പപ്പടക്കവറില്‍ തന്റെ പടം വെച്ചടിച്ചാല്‍ ആളുകള്‍ ചൂടപ്പം പോലെ വാങ്ങിക്കൊണ്ടുപോയ്ക്കൊള്ളും എന്ന് പറയുന്ന ശ്രീനിവാസന്റെ കഥാപാത്രത്തെ എനിക്ക് ഓര്‍‌മ്മ വന്നു. അതുതന്നെയാണ് ഇവിടേയും മാതൃക.           ഉദ്ദേശം നല്ലതാണെങ്കിലും അടിസ്ഥാന വിഭവശേഖ

#ദിനസരികള്‍ 1183

Image
ബാലചന്ദ്രന് ‍ ചുള്ളിക്കാട് രണ്ടായിരത്തിയൊമ്പതില് ‍ മണിനാദം എന്ന പേരില് ‍ ഒരു കവിത എഴുതിയിട്ടുണ്ട് . അച്ഛന് ‍ തന്റെ പെട്ടിക്കടിയില് ‍ ഏതോകാലത്ത് സൂക്ഷിച്ചു വെച്ച ഒരു കലാലയ നര് ‍ ത്തകിയുടെ ചിത്രം അദ്ദേഹത്തിന്റെ മരണശേഷം മകന് ‍ കണ്ടെടുക്കുന്നു . അത്രയും കാലം ശ്രദ്ധയോടെ പരിപാലിക്കപ്പെട്ട ആ ചിത്രം ഒരു മഠത്തിലെ മദര് ‍ സൂപ്പീരിയറുടേതാണെന്നു തിരിച്ചറിഞ്ഞ മകന് ‍ ആ ചത്രവുമായി അവരെ സമീപിച്ചുകൊണ്ട് “ കണ് ‍‌ കളില് ‍ കലാലയ ജീവിതം തുളുമ്പുമീ പ്പെണ് ‍ കുട്ടിയാരാണമ്മേ ” എന്ന് ആവര് ‍ ത്തിച്ച് ചോദിക്കുന്നു . ചിത്രം കണ്ടതോടെ ആ അമ്മയില് ‍ ഒരു കടലിരമ്പുന്നത് നാം നേരിട്ടറിയുന്നു . എന്തൊക്കെ ഓര് ‍ മ്മകളായിരിക്കും അവരുടെ മനസ്സില് ‍ അലയടിച്ചുയര് ‍ ന്നിട്ടുണ്ടാകുക ? കുട്ടിക്കാലങ്ങളില് ‍ കൈകള് ‍ കോര് ‍ ത്തു പിടിച്ച് ഏതേതൊക്കെയോ മലരണിക്കാടുകള് ‍ കയറി മറിഞ്ഞതിന്റെ , പ്ലാവിലത്തൊപ്പി ചൂടി രാജാവും റാണിയും കളിച്ചതിന്റെ , കണ്ണന് ‍ ചിരട്ടയില് ‍ മണ്ണപ്പം ചുട്ടു ഇതെനിക്ക് ഇതു നിനക്കെന്ന് പങ്കിട്ടുണ്ടിട്ടുണ്ടതിന്റെ , അവളെ ഉറക്കുവാന് ‍ അവനുറങ്ങാതിരുന്നതിന്റെ