Posts

Showing posts from May 20, 2018

#ദിനസരികള്‍ 409

             സമയം രാവിലെ പതിനൊന്നായിരിക്കുന്നു.വെളുപ്പിന് നാലുമണിക്ക് എഴുന്നേറ്റതാണ്.പത്രത്തില്‍ വെച്ച് വിതരണം ചെയ്യേണ്ടിയിരുന്ന കുറച്ച് നോട്ടീസ് ഉണ്ടായിരുന്നു. അത് പത്ര വിതരണക്കാര്‍ക്ക് എത്തിച്ചുകൊടുത്തു.അതിനുശേഷം ഇന്നലെ പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയ കുറച്ച് പെയിന്റിംഗ് ജോലി തീര്‍ത്തു.കിട്ടുമെങ്കില്‍ കുറച്ച് മത്തി മേടിക്കാമെന്ന് കരുതി ടൌണിലൊന്ന് ചുറ്റി. എവിടേയും മത്സ്യക്കച്ചവടക്കാരെ കണ്ടില്ല. ഞാന്‍ താമസിച്ചു പോയിട്ടുണ്ടാകണം. അവരൊക്കെ നേരത്തെ ഉള്‍‌പ്രദേശങ്ങളിലേക്ക് കടന്നിട്ടുണ്ടാകണം.ശരി ഇന്ന് മത്തിയില്ലാതെ മറ്റെന്തെങ്കിലും കറിവെക്കട്ടെ.കറി വെക്കാന്‍ ഭാര്യ മിടുക്കിയാണ്. ചക്കയായാലും ചക്കക്കുരുവായാലും മറ്റെന്ത് ചണ്ടിപണ്ടാരമായാലും അവള്‍ നന്നായി കറിവെക്കും.കറി വെക്കുന്ന കാര്യത്തില്‍ അവളുടെ വൈദഗ്ദ്യം അംഗീകരിക്കാതെ വയ്യ.ഇന്നും അവള്‍ എന്തെങ്കിലും ഒപ്പിക്കും.ഒപ്പിക്കട്ടെ.             അമ്മ വെക്കുന്ന കറിയ്ക്കും നല്ല രുചിയാണ്. അമ്മക്ക് ഇപ്പോള്‍ വയ്യാതിരിക്കുന്നു.അടുത്ത രണ്ടാംതീയതി കണ്ണിന് ഓപ്പറേഷനാണ്.പണ്ട് അമ്മ ഉണ്ടാക്കിത്തന്ന കറികളുടെ രുചി ഇന്നും നാവിന്‍തുമ്പിലുണ്ട്.അതില്‍ ചേമ്പിന്‍താളില്‍ പ

#ദിനസരികള്‍ 408

 പരാജയപ്പെട്ട സംസ്ഥാന പ്രസിഡന്റിനെ തല്‍സ്ഥാനത്തു നിന്നും മാറ്റുക എന്നത് ബന്ധപ്പെട്ട പാര്‍ട്ടിയുടെ ആഭ്യന്തരകാര്യമാണ്.പക്ഷേ അയാളെ മാറ്റി പ്രതിഷ്ഠിക്കുന്നത് ഒരു ഭരണഘടനാ സ്ഥാപനത്തിന്റെ തലപ്പത്തേക്കാകുമ്പോള്‍ ആ കളി ഒരു ചെറിയ കളിയല്ലാതെയാകുന്നു.സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാരെ ഉപയോഗിച്ചുകൊണ്ട് ബി ജെ പി നടത്തുന്ന ഇടപെടലുകള്‍ ഇനിയും ശക്തിപ്പെടുത്തുക എന്നതുതന്നെയാണ് അമിത് ഷായുടേയും സംഘത്തിന്റേയും ലക്ഷ്യമെന്ന് കുമ്മനത്തെ മിസോറാമിന്റെ ഗവര്‍ണറാക്കിയതിലൂടെ അസന്നിഗ്ദമായി പ്രഖ്യാപിക്കുകയാണ്.അതോടൊപ്പംതന്നെ ബി ജെ പിയുടെ കേന്ദ്ര നേതൃത്വം പ്രതീക്ഷിച്ചതുപോലെയുള്ള പ്രവര്‍ത്തനമികവ് പ്രകടിപ്പിക്കാത്ത കുമ്മനത്തെ മാറ്റുക എന്ന ഉദ്ദേശവും നടപ്പിലായിരിക്കുന്നു.ഗവര്‍ണര്‍ എന്ന നിലയില്‍ കുമ്മനം മിസോറാമിന്റെ രാഷ്ട്രീയഭൂപടത്തില്‍ എന്തു ചെയ്യുമെന്നതിനെക്കാള്‍ എന്നെ അലട്ടുന്നത് കുമ്മനത്തിന് പകരക്കാരനായി കേരളത്തിലേക്ക് ആര് എന്ന ചോദ്യമാണ്.  ബി ജെ പിയുടെ കേരളത്തിലെ നേതൃത്വത്തെ അമിത് ഷായും കൂട്ടരും അത്രകണ്ട് വിശ്വസിക്കുന്നില്ല എന്നത് കുമ്മനത്തിന്റെ നിയമനത്തിലൂടെ വ്യക്തമായതാണ്.വിശ്വഹിന്ദു പരിഷത്തിന്റെ തലവനായി കഴിഞ്ഞിരുന്ന ഒരാളെ

#ദിനസരികള്‍ 407

“ നേരു   പാടുന്ന   പാണനാരേ , യെന്റെ നാടു   തേടുന്ന   നേരൊന്ന്   പാടുമോ ?” “ നേരു   കെട്ടൊരിക്കാലത്തിൽ ഞാനിനി നേരു   തേടുവതെങ്ങെന്റെ   പൈതലേ പാടുവാന്‍ ? നമുക്കായിരം കാതങ്ങള്‍ പോകുവാനുണ്ടിരുളുവീഴും മുന്നേ - നാം നടക്കുക ! ചൂണ്ടലില്‍ കോര്‍‌ത്തൊരെന്‍ ഭൂതകാലം പൊതിഞ്ഞെടുക്കട്ടെ ഞാന്‍. നീ   തുടിക്കാൻ   തുടങ്ങുന്നതിൻ   മുമ്പീ ക്കാലമാകെ   കലങ്ങിക്കഴിഞ്ഞല്ലോ   ? ദിക്കു   നീട്ടുമിരുട്ടിലിരുന്നൊരാൾ കൊട്ടിപ്പാടുന്നു   പാതാളഭൈരവി വരിക   പൈതലേ   പേടിയാവുന്നെനി - ക്കരുതു   പാടുവാൻ   നീ   ചേർന്നിരിക്കുക ദുരിതകാലം   കടിച്ചു   കുടഞ്ഞു   നിൻ മൃദുലതകളെ   തീണ്ടാതിരിക്കുവാൻ കരുതു !   ചുറ്റിനുമാർക്കുന്നു   കൂളികൾ , ക്കരുത്   നിന്നെപ്പകുത്തു   കൊടുക്കുവാൻ നരമുഖമാർന്നു   മായം   ചമച്ചു   നിൻ കരുമനകളെക്കട്ടെടുത്തീടുവോർ   ! അരികിലേക്കൊന്നൊതുങ്ങിയിരിക്കുക കരുതലാവുക   നമ്മൾ   പരസ്പരം പേടി   തൂവുന്ന   വീഥികൾ   വിട്ടു   നാം കാടകങ്ങളെത്തേടുക   പൈതലേ   ! കാടിറങ്ങിക്കളിക്കുന്നു   ജന്തുക്കൾ കാടു   തേടുന്നു   മാനുഷ ,  രങ്ങനെ നാടുകാടാകും   നാളിൽ   നമുക്കിനി

#ദിനസരികള്‍ 406

മഞ്ഞുകാലപ്രഭാതങ്ങളിലൂടെ നടക്കുക എന്നത് വളരെ മനോഹരമായ ഒരനുഭവമാണ്. നടക്കുക എന്നു പറഞ്ഞത് തെറ്റാണ്. നിങ്ങള്‍ ഒഴുകുകയായിരിക്കും. ഭാരമില്ലാതെ. ശരീരത്തിലെ ദുര്‍‌മേദസ്സുകളെ കരിച്ചു കളയാനുള്ള വ്യായാമത്തിന്റെ ഭാഗമായി നാം നടത്തുന്നു ആയാസപ്പെടലല്ല ഈ നടപ്പ് എന്ന് വ്യക്തമായിക്കാണുമെന്ന് കരുതുന്നു.ഞാന്‍ , മനുഷ്യന്‍ , പ്രകൃതിയേയും അതിന്റെ സൌഭാഗ്യങ്ങളേയും കീഴടക്കി വെക്കുവാന്‍ അധികാരമുള്ളവനാണ് എന്ന ഭാവമായിരിക്കരുത് നമുക്ക് വേണ്ടത്.എല്ലാ ആലഭാരങ്ങളേയും കൈവെടിഞ്ഞുകൊണ്ട് , എല്ലാ കൊമ്പുകളേയും താഴ്ത്തിവെച്ചുകൊണ്ട് എല്ലാ വേവലാതികളേയും പിന്നിലുപേക്ഷിച്ചുകൊണ്ട് നാം കടന്നുപോകുക. കലപിലകൂട്ടുന്ന കിളികളോട് സംസാരിക്കുക. തണുതണുപ്പാര്‍ന്ന ചിരി പകരുന്ന പൂക്കളോട് തിരിച്ചു ചിരിക്കുക. എനിക്ക് ഇത്തരം നടത്തത്തിനിടയില്‍ അല്ലെങ്കില്‍ ഒഴുകലിനിടയില്‍ സംസാരിക്കുന്നത് വലിയ ഇഷ്ടമുള്ള കാര്യമാണ്.നാഗരികലോകം കേട്ടാല്‍ ഭ്രാന്ത് എന്ന് വിളിക്കാവുന്ന തരത്തിലായിരിക്കും മിക്കപ്പോഴും ആ സംസാരമെന്നു മാത്രം. പൂവിന് വലുപ്പം കുറഞ്ഞുപോയാല്‍ ചെടിയെ ചീത്തപറയുക, വെറുതെ പേടിച്ചോടുന്ന അണ്ണാറക്കണ്ണനെ സ്നേഹപൂര്‍വ്വം തിരികെ വിളിക്കുക, നേരത്തെ

#ദിനസരികള്‍ 405

( 2010 ല്‍ ഗൂഗിള്‍ ബസ്സിലിട്ട (പ്ലസ് ? ) മരണാനന്തര കര്‍മങ്ങളെക്കുറിച്ചുള്ള   ഒരു പോസ്റ്റാണിത്. മരണാന്തരം വിശ്വാസികള്‍ സ്വീകരിച്ചു പോരുന്ന പലതരം ആചാരങ്ങളില്‍ ചിലതിനെപ്പറ്റി ഈ പോസ്റ്റില്‍ നടന്ന ചര്‍ച്ച ഇപ്പോഴും രസകരമായിത്തോന്നുന്നതുകൊണ്ടാണ് എട്ടുവര്‍ഷങ്ങള്‍ക്കു ശേഷം ഇവിടെ പോസ്റ്റുന്നത്. മരണാനന്തരം എന്ത് എന്ന ചോദ്യംതന്നെ അസ്ഥാനത്താണ്.പക്ഷേ നമ്മുടെ മതങ്ങള്‍ മരണത്തെ അവിടംകൊണ്ട് അവസാനിപ്പിക്കുന്നില്ല.അവര്‍ മരണാനന്തര ജീവിതത്തെപ്പറ്റിയും ആ ജീവിതത്തില്‍ നമുക്കായി കാത്തുവെച്ചിരിക്കുന്ന വിശേഷങ്ങളെപ്പറ്റിയുമൊക്കെ നമ്മെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരിക്കുന്നു. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ മരണാനന്തരജീവിതമെന്ന് പറയുന്നത് മതത്തിന് ഒരായുധമാണ്.മനുഷ്യന്റെ ഭൂമിയിലെ ജീവിതത്തെ നിയന്ത്രിക്കാനും തങ്ങളുടെ ചൊല്പടിക്കു നിറുത്തുവാനുമുള്ള ഒരു സാധ്യതയാണ്.മരണാനന്തരം ഒരു സ്വര്‍ഗ്ഗത്തേയും നരകത്തേയും സ്ഥാപിച്ചെടുത്തുകൊണ്ട് ഇഹലോകത്തിലെ ജീവിതത്തെ അടിസ്ഥാനപ്പെടുത്തിയാണ് പരലോകത്ത് സ്വര്‍ഗ്ഗവും നരകവുമൊക്കെ ലഭിക്കുന്നതെന്നും അതുകൊണ്ട് ദൈവഭയമുള്ള വിശ്വാസികളായി ജീവിച്ചാല്‍ മരണാനന്തരം സുഖമായി ജീവിക്കാമെന്നുമൊക്കെ അവര്‍ നമ്മെ