Posts

Showing posts from December 31, 2017

#ദിനസരികള്‍ 269

പ്രണയത്തിന്റെ ലോലലോലമായ സ്പര്‍ശനങ്ങളെ നെഞ്ചേറ്റുവാന്‍ കൊതിക്കാത്തവരാരുണ്ട് ഈ ഭൂലോകത്തില്‍ ? കേട്ടുപഴകിയ ഒരു പല്ലവി ആവര്‍ത്തിച്ചാല്‍ യാചകനും രാജാവും ഒരേപോലെ കണ്ണിചേരുന്നത് പ്രണയത്തിന്റെ ചങ്ങലകളില്‍ മാത്രമാണ്. ആ പ്രണയത്തിന്റെ തീവ്രത വാക്കുകളിലൂടെ അവതരിപ്പിക്കുന്ന എന്നത് അതിസഹസമാണെന്ന് മാത്രവുമല്ല അസാധ്യവുമാണ്.പ്രണയം ഒരു പ്രവാഹമാണ്. പോകുന്ന വഴികളൊക്കെ തന്നിലേക്ക് ഉരുക്കിച്ചേര്‍ക്കുന്ന ലാവാപ്രവാഹം പോലെ , പ്രണയം എന്തിനേയും തന്നിലേക്ക് ആവാഹിക്കുന്നു. ലോകം മുഴുവന്‍ സുന്ദരവും പ്രണയത്തിന്റെ പര്യായവും മാത്രമായി ചുരുങ്ങുന്നു. കാള്‍ മാര്‍ക്സ് തന്റെ കാമുകിയായ ജന്നിക്കെഴുതിയ കത്തുകളില്‍ പ്രണയത്തിന്റെ ആര്‍ത്തലച്ചുള്ള ഈ പ്രവാഹത്തെ നമുക്ക് അനുഭവിക്കാം. നോക്കുക                         ജന്നിയെന്നൊരേ പദം മാത്രമോയോരോവരി                         എന്നിലും കുറിച്ചിട്ടൊരായിരം പ്രബന്ധങ്ങള്‍                         പൂര്‍ത്തിയാക്കുവാനെനിക്കായിടുമതിലൂടെ                         ഗുപ്തമായൊരു ചിന്താലോകം ശാശ്വത കര്‍മ്മം                         വായിക്കാമെനിക്കന്നു ദൂര നക്ഷത്രങ്ങളില്‍                       

#ദിനസരികള്‍ 268

ആദിവാസികളുടെ കോളനി ജീവിതം അവസാനിപ്പിക്കുകയും അവരെ ഒറ്റയൊറ്റയായി പൊതുസമൂഹത്തിലേക്ക് പറിച്ചു നടുകയും ചെയ്താല്‍ എന്താണ് കുഴപ്പം എന്ന ചോദ്യത്തിന് “ അയ്യോ അവരതിനെ അതിജീവിക്കില്ല , അവരുടെ വിശ്വാസം , സംസ്കാരം എന്നിവയൊക്കെ നഷ്ടപ്പെടും. കൂടാതെ കൂട്ടമായി ജീവിക്കുന്ന സ്വഭാവമുള്ള അവര്‍ക്ക് ആ ജീവിതത്തിന്റെ സുഖമില്ലാതാകും. കാടുമായി ഇഴുകിച്ചേര്‍ന്ന് ജീവിക്കുവാനുള്ള അവരുടെ ആഗ്രഹത്തിനും ആദിമചോദനക്കും അത് തടസ്സമാകും.അങ്ങനെയാണ് അവര്‍ ചെറുപ്പം മുതല്‍ ശീലിച്ചു പോന്നിരിക്കുന്നത്. അതില്‍ നിന്നും നാമ്മള്‍ അവരെ വേര്‍‌പെടുത്താന്‍ ശ്രമിച്ചാല്‍ അത് അവരെ നശിപ്പിക്കുന്നതിന് തുല്യമായിരിക്കും ” എന്നാണ് ആദിവാസികളോട് ആഭിമുഖ്യമുള്ള ഒരു സുഹൃത്ത് മറുപടി പറഞ്ഞത്.സുഹൃത്തിന്റെ ആശങ്കകളെ അങ്ങനെത്തന്നെ വിട്ടുകൊടുത്തുകൊണ്ട് ഞാന്‍ ആ സംഭാഷണം അവസാനിപ്പിക്കുകയാണ് ചെയ്തത്.             ആദിവാസികളുടെ കോളനി ജീവിതം അവസാനിപ്പിച്ചുകൊണ്ട് അവരെ പൊതുസമൂഹത്തിന്റെ ഇടയിലേക്ക് ഒറ്റയൊറ്റ കുടുംബങ്ങളായി മാറ്റിപാര്‍പ്പിക്കണമെന്ന അഭിപ്രായത്തിന് സാംഗത്യമുണ്ട്.സ്വയം പര്യാപ്തത കൈവരിക്കുന്ന കോണനികളെ ഉണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യത്തോടെ നമ്മുടെ സര്‍ക

#ദിനസരികള്‍ 267

ഇന്നലെ ഒരു യാത്രക്കിടയില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ആ ഹോട്ടലിലെ മുഴുവന്‍ ജീവനക്കാരും അന്യസംസ്ഥാന തൊഴിലാളികളാണല്ലോ എന്ന് കൂടെയുള്ള ഒരാള്‍ അഭിപ്രായപ്പെട്ടത്. ഭക്ഷണത്തിനുശേഷം ഒന്നു കൂടി ശ്രദ്ധിച്ചു. വെക്കുന്നതും വിളമ്പുന്നതും അടക്കമുള്ള മുഴുവന്‍ ജോലികളും ചെയ്യുന്നത് മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. മാനേജര്‍ മലയാളിയാണെന്നതുകൊണ്ട് ഞങ്ങള്‍ അദ്ദേഹത്തോടു സംസാരിച്ചു. ഇവിടെ എല്ലാവരും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണെന്നും അവര്‍ നന്നായി ജോലി ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അവരിവിടെത്തന്നെയാണ് താമസിക്കുന്നതെന്നുകൂടി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അവര്‍ക്കു കൊടുക്കുന്ന കൂലിയെക്കുറിച്ചുള്ള അന്വേഷണത്തിന് കുഴപ്പമില്ലാത്ത കൂലി കൊടുക്കുന്നുണ്ട് എന്നുമാത്രമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അന്യസംസ്ഥാനതൊഴിലാളികളുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്നങ്ങള്‍ ശ്രദ്ധിക്കുന്ന ഒരാളെന്ന നിലയില്‍ കുഴപ്പമില്ലാത്ത കൂലി എന്ന മറുപടിയില്‍ എന്റെ മനസ്സുടക്കി.             മലയാളികളായ തൊഴിലാളികളുടെ ഇടയില്‍ അന്യസംസ്ഥാനക്കാരെപ്പറ്റി അനുകൂലമല്ലാത്ത അഭിപ്രായം കൂടുതല്‍ ശക്തമായ തോതില്‍ ഉയര്‍ന്നു വരു

#ദിനസരികള്‍ 266

എനിക്കേറെ പ്രിയപ്പെട്ട ഈസ്റ്റ് വുഡിന്റെ ഇന്‍വിക്ടസ് എന്ന സിനിമയില്‍ മോര്‍ഗന്‍ ഫ്രീമാന്‍ , ജനതക്കു തെറ്റു പറ്റുമ്പോള്‍ അവരെ ശരിയായ വഴിക്കു നയിക്കുന്നവനാണ് നേതാവ് എന്നു പറയുന്നുണ്ട്. തെറ്റാണ് ഭൂരിപക്ഷത്തിന്റേതെങ്കില്‍ അത് ചൂണ്ടിക്കാണിക്കുകയും അവരെ നേര്‍വഴിക്കു നടത്തുകയും ചെയ്യുക എന്ന ബാധ്യത ഏറ്റെടുക്കുന്നതില്‍ ഒരു യഥാര്‍ത്ഥ നേതാവ് അമാന്തം കാണിച്ചുകൂട. അതിനു തയ്യാറാകുന്നില്ലെങ്കില്‍ താല്കാലികമായ ഒരു വിജയത്തിനുശേഷം ചരിത്രത്തിന്റെ ചവറ്റു കുട്ടയിലായിരിക്കും അദ്ദേഹത്തിന്റെ സ്ഥാനം. എന്തുകൊണ്ടോ ഈ ബോധ്യം നമ്മുടെ നേതാക്കന്മാര്‍ക്ക് ഉണ്ടാവാറില്ല. പലപ്പോഴും നമ്മുടെ അവര്‍ ഭൂരിപക്ഷത്തിന്റെ ശരികളിലേക്ക് കൂപ്പുകുത്തി വീണുപോയിട്ടുണ്ട്.ജനത ചിന്തിക്കുന്നത് തെറ്റാണെന്ന് വിളിച്ചു പറയാനും അവരെ നേര്‍വഴിക്ക് നടത്താനും അസാമാന്യമായ ധൈര്യശാലികള്‍‌ക്കേ കഴിയുകയുള്ളു. നാടിന് ആവശ്യം അത്തരക്കാരെയാണ്.എന്നാല്‍ ബഹുജനഹിതത്തിന്റെ ആവേശത്തില്‍ നേതാക്കന്മാര്‍ക്കുണ്ടാകുന്ന വഴുക്കല്‍ നമുക്ക് മനസ്സിലാക്കാമെങ്കിലും നമ്മുടെ എഴുത്തുകാരെന്തിനാണ് ഭൂരിപക്ഷത്തിന്റെ പിന്നാലെ പോകുന്നത് എന്ന ചോദ്യം അതിലേറെ പ്രസക്തവും പ്രാധാന്യവുമുള്ളതാണ്

#ദിനസരികള്‍ 265

എ വര്‍ഗ്ഗീസ്. സഖാവ് എ വര്‍ഗീസ്. നക്സലൈററ് മുന്നേറ്റങ്ങളുടെ ചരിത്രത്തിലെ എക്കാലത്തേയും കരുത്തന്‍.ആശയപരമായി വര്‍ഗ്ഗീസിനോട് യോജിക്കുവാന്‍ കഴിയില്ല എങ്കിലും താന്‍ വിശ്വസിച്ചിരുന്ന സങ്കല്പങ്ങളുടെ വിജയത്തിനുവേണ്ടി ഏതു ത്യാഗവും സഹിക്കാന്‍ തയ്യാറായ ആ വിപ്ലവകാരിയുടെ ഉള്ളുറപ്പും പ്രതിബദ്ധതയും അംഗീകരിക്കാതെ വയ്യ.കേവലം മൂപ്പത്തിയൊന്നുവയസ്സുവരെ മാത്രം ജീവിച്ചിരുന്ന അദ്ദേഹം , ആ ചുരുങ്ങിയ കാലം കൊണ്ട് നടത്തിയ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തിന്റെ അടങ്ങാത്ത വിപ്ലവീര്യത്തിന്റെ ഉത്തമോദാഹരണങ്ങളാണ്.ആദിവാസികളുടെ അടിച്ചമര്‍ത്തപ്പെട്ട ജീവിതങ്ങളുടെ വിമോചനത്തിന് എന്തു ത്യഗം സഹിക്കാനും തയ്യാറായ അദ്ദേഹം , ആദിവാസികളും മനുഷ്യരാണെന്നും അവര്‍ക്കും മനുഷ്യരെപ്പോലെ ജീവിക്കുവാന്‍ അവകാശമുണ്ടെന്നും ആ അവകാശത്തിന് വേണ്ടി പോരാടുക എന്നത് ചരിത്രപരമായ ദൌത്യമാണെന്നും കരുതി. ആ ദൌത്യം നിര്‍വഹിക്കുന്നതിന് വേണ്ടി മാവോ സേ തൂങ്ങിന്റെ ഇതിഹാസസമാനമായ ജീവിതത്താലും ചിന്തകളാലും പ്രചോദിപ്പിക്കപ്പെട്ട വര്‍ഗ്ഗീസ് ,തന്റെ ജീവിതം തന്നെ മാറ്റി വെച്ചു. ” പക്ഷേ മാവോയുടെ മാര്‍ഗ്ഗദര്‍ശനത്തില്‍ പ്രവര്‍ത്തനമാരംഭിച്ച് കേവലം ഒന്നരവര്‍ഷമായപ്പോഴേക്കും വയനാടിന്റെ

#ദിനസരികള്‍ 264

റിച്ചാര്‍ഡ് ഡോക്കിന്‍സിന്റെ ഗോഡ് ഡെലൂഷന്‍ എന്ന വിഖ്യാത കൃതിയെ പുരസ്കരിച്ചുകൊണ്ട് രവിചന്ദ്രന്‍ സി എഴുതിയ പുസ്തകമാണ് നാസ്തികനായ ദൈവം. ഡോക്കിന്‍സിന്റെ ചിന്താപ്രപഞ്ചത്തെ പരിചയപ്പെടുത്തുന്ന ഈ പുസ്തകം മലയാളഭാഷക്ക് കനപ്പെട്ട സംഭാവന തന്നെയാണ്. പക്ഷേ ആ പുസ്തകത്തെക്കുറിച്ചല്ല, മറിച്ച് പുസ്തകത്തിന്റെ പേരിനെക്കുറിച്ചാണ് ഈ കുറിപ്പ് ചര്‍ച്ച ചെയ്യുന്നത്.ഉള്ളടക്കത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാതെ കേവലമൊരു പേരിനു പിന്നാലെ പോകുന്നത് അക്ഷന്തവ്യമായ അപരാധമാണെന്ന ആരോപണത്തെ ആദ്യമേതന്നെ അസാധുവായി പ്രഖ്യാപിക്കുന്നതെന്തുകൊണ്ടാണെന്ന് പിന്നീട് മനസ്സിലാകും             നാസ്തികനായ ദൈവം എന്നു കേള്‍ക്കുമ്പോള്‍ നിരീശ്വരനായ ദൈവം എന്ന അര്‍ത്ഥം ലഭിച്ചുകൊള്ളും എന്ന ഉദ്ദേശത്തോടെയാണ് ഗ്രന്ഥകാരന്‍ ഈ പേര് സ്വീകരിച്ചിരിക്കുന്നതെന്ന് വ്യക്തമാണ്.ഇക്കാലങ്ങളില്‍ പൊതുവായി നാസ്തികനേയും നിരീശ്വരനേയും പര്യായങ്ങളായി പരിഗണിക്കുന്ന ഒരു കാഴ്ചപ്പാട് നിലവിലുണ്ട്.പോരാത്തതിന് ശ്രീകണ്ഠേശ്വരം ഈ പൊതുബോധത്തില്‍ കുരുങ്ങി നാസ്തിവാദത്തിന് ഈശ്വരനില്ലെന്നുള്ള വാദം എന്ന് അര്‍ത്ഥവും പറയുന്നുണ്ട്.അക്കാരണങ്ങള്‍‌കൊണ്ടുതന്നെ ഗ്രന്ഥകര്‍ത്താവ് പ്രസ്തുത പേരുക

#ദിനസരികള്‍ 263

നേരെ ചോദിക്കട്ടെ , നിങ്ങള്‍ വൈലോപ്പിള്ളിയുടെ ഓണപ്പാട്ടുകാ‍ര്‍ എന്ന കവിത വായിച്ചിട്ടുണ്ടോ ? ഇല്ല എന്നാണെങ്കില്‍ മലയാള കവിത നാളിതുവരെ അനുഭവിപ്പിച്ചതില്‍ ഏറ്റവും ഉദാത്തമായ , മഹനീയമായ ഒരാവിഷ്കാരത്തെ  നിങ്ങള്‍ക്ക് നഷ്ടമായിട്ടുണ്ട് എന്നുറപ്പിക്കാം. എന്തുകൊണ്ടാണെന്നോ ? ഏതു തലം വരെയാണോ ഒരു കവിതക്ക് കയറി നില്ക്കാനാകുക ആ തലത്തിലാണ് ഓണപ്പാട്ടുകാരുടെ നില്പ്. ഏതു ഭാവത്തെയാണോ ഒരു ഭാഷകൊണ്ട് അടയാളപ്പെടുത്താനാകുക ആ ഭാവത്തിന്റെ പരകോടിയെയാണ് ഓണപ്പാട്ടുകാര്‍ പാടിത്തരുന്നത്. ഗതകാലചരിത്രത്തിന്റെ ഈടുവെയ്പുകളിലൂടെ വര്‍ത്തമാനത്തിന്റെ അടരുകളിലേക്ക് ഒരു തൂവല്‍ കൂടി പൊഴിച്ചിട്ടുകൊണ്ട് , വരുംകാലത്തിന്റെ സുപ്രഭാതങ്ങളെ സ്വാഗതം ചെയ്യുവാന്‍ തുനിഞ്ഞിറങ്ങിയ ഈ പാട്ടുകാരുടെ മുന്നില്‍ കസേര വലിച്ചിട്ടിരിക്കാന്‍ കെല്പുള്ള ഒരു കവിത ഇനിയും മലയാളത്തില്‍ പിറക്കേണ്ടിയിരിക്കുന്നു എന്നു പറയുന്നത് ഒട്ടും അതിശയോക്തിയാവില്ല.             ഏതേതു ഭാഷയില്‍ , ഏതേതു സംസ്കാരങ്ങളില്‍ , ഏതേതു ദേശങ്ങളില്‍ അധിവസിച്ചാലും മാനവസത്ത , വെച്ചുകെട്ടലുകളുടെ ടിപ്പണികളൊഴിവാക്കിയെടു ത്താല്‍ ഏകവും അവിച്ഛിന്നവുമായിരിക്കുമെന്നും അതൊരു ഓണക്കാലത്തിന്റെ