Posts

Showing posts from February 24, 2019

#ദിനസരികള് 684

സീതാവിചാരങ്ങള്‍ : പ്രതി രാമന്‍ തന്നെ        കുമാരനാശാന്റെ ചിന്താവിഷ്ടയായ സീതയെ , അതു പ്രസിദ്ധീകരിക്കപ്പെട്ട അന്നുമുതല്‍ നാം അനുകൂലിച്ചും പ്രതികൂലിച്ചും പഠനത്തിനെടുത്തിട്ടുണ്ട്. ഇപ്പോള്‍ ആ കൃതിക്ക് നൂറുവയസ്സ് തികയുന്നുവെന്നതുകൊണ്ട് പലരും വീണ്ടും വീണ്ടും സീതയെ വായിക്കാനും വിലയിരുത്താനും ശ്രമിച്ചു കാണുന്നു.എന്നിരുന്നാലും എത്രക്കെത്രക്ക് നാം അടുക്കാന്‍ ശ്രമിക്കുന്നുവോ അത്രക്കത്രക്ക് സീത നമ്മില്‍ നിന്നും അകന്നു നില്ക്കുന്നുവെന്നതാണ് ആ കൃതിയോട് നമുക്കുള്ള അസക്തിക്ക് ഒരു കാരണം.             മലയാളത്തിലെ മിക്ക നിരൂപകരും തന്നിഷ്ടം പോലെ സീതയുടെ മനസ്സിനെ തുറന്നു കാണിക്കാന്‍ ശ്രമിക്കാതിരുന്നിട്ടില്ല. മുണ്ടശേരിയും കുട്ടികൃഷ്ണമാരാരും അഴീക്കോടുമൊക്കെ ആ പട്ടികയിലെ പ്രധാനികളാണ്.അവരെല്ലാവരും തന്നെ സീതയുടെ രഹസ്യം തേടിയവരാണെങ്കിലും കൈപ്പിടിയിലൊതുങ്ങിയോയെന്നത് വ്യക്തമായിട്ടില്ലയെന്നതാണ് വസ്തുത.             സീതയെ ഒന്ന് വിളക്കുവെച്ച് പഠിച്ചു നോക്കാന്‍ ഞാനും ശ്രമിച്ചിട്ടുണ്ട്.ശ്രമിച്ചിട്ടുണ്ട് എന്ന പ്രയോഗത്തിലെ   ധൈഷണികധിക്കാരം മനസ്സിലാക്കി ശ്രമിച്ചുകൊണ്ടേയിരിക്കുന്നുവെന്ന് തിരുത്തട്ടെ !            

#ദിനസരികള് 683

രണ്ടു പ്രധാനമന്ത്രിമാരും ഒലിവിലയും എ കെ ഫോര്‍ട്ടിസെവനും !         പാകിസ്താന്റെ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ നിലപാടുകള്‍ കേള്‍ക്കുമ്പോള്‍ 1974 ല്‍ യുനൈറ്റഡ് നേഷന്‍സിനെ അഭിവാദ്യം ചെയ്തുകൊണ്ട് സംസാരിച്ച പലസ്റ്റീന്‍ നേതാവ് യാസര്‍ അറഫാത്തിനെയാണ് എനിക്ക് ഓര്‍മ്മ വരുന്നത്. അന്ന് ലോകജനതയെ സാക്ഷിയാക്കി അറഫാത്ത് ഇങ്ങനെ പറഞ്ഞു.:- ഒരു കൈയ്യില്‍ സമാധാനത്തിന്റെ പ്രതീകമായ ഒലീവുമരക്കൊമ്പും മറുകൈയ്യില്‍ വിനാശകാരിയായ തീതുപ്പുന്ന തോക്കുമായാണ് ഞാന്‍ നിലകൊള്ളുന്നത്. എന്റെ കൈയ്യില്‍ നിന്നും ഒലീവുമരക്കൊമ്പ് താഴെ വെക്കാനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെടരുത്, ഞാനാവര്‍ത്തിക്കട്ടെ എന്നെക്കൊണ്ട് ഒലീവുമരക്കൊമ്പ് താഴെ വെപ്പിക്കരുത് ” ( "Today I have come bearing an olive branch and a freedom fighter's gun. Do not let the olive branch fall from my hand. I repeat: Do not let the olive branch fall from my hand." )         അറഫാത്തിന്റെ നിലപാട് വ്യക്തവും സുദൃഡവുമായിരുന്നു. തങ്ങളൊരു യുദ്ധത്തെ ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍ ഒരു പോരാട്ടത്തിലേക്ക് നിര്‍ബന്ധിക്കപ്പെടുകയാണെങ്കില്‍ അതില്‍ നിന്

#ദിനസരികള് 682

സര്‍വ്വനാശത്തിന് മുമ്പേ .             പാക് പത്രമായ ഡോണിന്റെ എഡിറ്റോറിയല്‍ പറയുന്നു :- “ India and Pakistan should immediately cease hostilities; the international community should urgently intervene diplomatically; and at all costs, war between India and Pakistan must be avoided. The military action taken by Pakistan was not an escalation, it was arguably a necessary and proportionate response after India bombed Pakistani territory a day earlier. India must resist initiating another round of military action and the world must counsel restraint to India . From here, the distance towards unthinkable conflict and destruction could be shorter than war strategists, planners and decision-makers in either country recognise.” എന്തൊക്കെയാണെങ്കിലും ഒരു കാരണവശാലും യുദ്ധത്തിലേക്ക് പോകരുത് എന്ന ആവശ്യത്തെ ഇരുരാജ്യങ്ങളും വലിയ ഗൌരവത്തോടെ പരിഗണിക്കേണ്ട സാഹചര്യമാണ്.ഒരു യുദ്ധം ഇരുരാജ്യങ്ങളിലേയും ജനത ആഗ്രഹിക്കുന്ന ഒന്നല്ല.ഡോണ്‍ പറയുന്നതുപോലെ ഒരു യുദ്ധം വിതയ്ക്കുന്ന കെടുതികള്‍ നമ്മുടെ എല്ലാ വിധ ഊ

#ദിനസരികള് 681

തിരിച്ചടികളിലെ രാജ്യതന്ത്രങ്ങള്‍ ഇത്രത്തോളം ക്ഷുദ്രത ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി പ്രകടിപ്പിക്കാമോ ? ഇന്ത്യയുടെ മണ്ണിലേക്ക് കടന്നു കയറി സി ആര്‍ പി എഫ് ജവാന്മാരെ നിഷ്ഠൂരമായി കൊന്നൊടുക്കിയ തീവ്രവാദികള്‍ക്ക് ആക്രമണം നടത്താനുള്ള അവസരം ബോധപൂര്‍വ്വം സൃഷ്ടിക്കപ്പെടുകയായിരുന്നുവെന്ന ആരോപണം നിലനില്ക്കേയാണ് കഴിഞ്ഞ ദിവസം തിരിച്ചടി എന്ന രീതിയില്‍ ഇന്ത്യന്‍ സൈന്യം ഭീകരന്മാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചത്. ഈ സൈനിക നടപടിയെ മോഡി തന്റെ രാഷ്ട്രീയ പ്രചാരണത്തിനുള്ള ആയുധമാക്കി മാറ്റും എന്ന ആശങ്ക ഇന്ത്യയിലെ രാഷ്ട്രീയവൃത്തത്തിനകത്ത് സജീവ ചര്‍ച്ചയിലാണ്. സ്വന്തം അധികാരം നിലനിറുത്താന്‍ ഏതറ്റം വരേയും പോകാന്‍ മടിയില്ലാത്ത മോഡിയും കൂട്ടരും മറ്റുള്ളവര്‍ ആശങ്കപ്പെട്ടതുപോലെതന്നെ സൈനിക നടപടിയെ തനിക്കുള്ള ജനപിന്തുണ തേടാനുള്ള മാര്‍ഗ്ഗമായി കണ്ടുകഴിഞ്ഞു . രണ്ടായിരത്തി പതിനാലില്‍ തനിക്കു ജനം നല്കിയ പിന്തുണ സൈനിക നടപടിയെ മുന്‍നിറുത്തി രണ്ടായിരത്തി പത്തൊമ്പതിലും ആവര്‍ത്തിക്കണമെന്ന ക്ഷുദ്രമായ അപേക്ഷയുമായി രാഷ്ട്രീയ ഭിക്ഷാംദേഹിയായിട്ടാണ് രാജസ്ഥാനിലെ തെരഞ്ഞെടുപ്പു റാലിയെ നരേന്ദ്രമോഡി അഭിമുഖീകരിച്ചത്. പുല്‍വ

#ദിനസരികള് 680

ആര്‍ത്തവ സമരാനന്തര കേരളം – ചില മുന്നറിയിപ്പുകള്‍ . തലയില് ‍ തേങ്ങയെറിഞ്ഞും ആത്മഹത്യ ചെയ്തയാളെ ബലിദാനിയാക്കി ഹര് ‍ ത്താലുകള് ‍ നടത്തിയും മാധ്യമപ്രവര് ‍ ത്തകരേയും പൊതുജനങ്ങളേയും ഉടുമുണ്ടു പൊക്കിക്കാണിച്ചും സുപ്രിംകോടതിയുടെ ശബരിമല യുവതിപ്രവേശനത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ച് വിശ്വാസസംരക്ഷണത്തിനിറങ്ങിയ ഒരു കൂട്ടം ജാതിഭ്രാന്തന്മാര്‍ കാട്ടിക്കൂട്ടിയ കോപ്രായങ്ങള്‍ നാം കണ്ടതാണല്ലോ. അയ്യപ്പനെ മുന്നില്‍ നിറുത്തി നിഷ്കളങ്കരായ വിശ്വാസികളെ സംഘടിപ്പിച്ച് ഇടതുപക്ഷത്തിനെതിരെ തീര്‍ത്ത   സമരകോലാഹലങ്ങള്‍ വിമോചനസമരകാലങ്ങളെ ഓര്‍മ്മിപ്പിച്ചു. കേരളം നാളിതുവരെ നേടിയെന്ന് നാം അഭിമാനിച്ചിരുന്ന മൂല്യങ്ങളെയാണ് ആ സംഘം വെല്ലുവിളിച്ചത്. കേവലം ശബരിമലയിലെ പ്രവേശനവുമായി ബന്ധപ്പെട്ടു മാത്രമായിരുന്നില്ല ആ വെല്ലുവിളി,   മറിച്ച് ദീര്‍ഘകാലത്തെ പോരാട്ടം കൊണ്ട് നാം നേടിയെടുത്ത എല്ലാവിധ മതേതര മൂല്യങ്ങളോടുമായിരുന്നു. വിശ്വാസ സംരക്ഷണത്തി്നറെ മറവില്‍ ജാതീയതയേയും വര്‍ണവ്യവസ്ഥയേയും കടത്തിക്കൊണ്ടുവരാന്‍ സംരക്ഷണ സമിതികളുടെ ബുദ്ധി കേന്ദ്രങ്ങള്‍ക്കു കഴിഞ്ഞു.ദളിത് ജനവിഭാഗത്തേയും സവര്‍ണരേയും ഒന്നുപോലെ തൃപ്തിപ്പെടുത്താനും തങ്ങള

#ദിനസരികള് 678

1950 കളുടെ അവസാനകാലത്ത് എം എസ് സുബ്ബലക്ഷ്മിയുടെ ഒരു സംഗീതക്കച്ചേരി കേട്ടതിനു ശേഷം സാക്ഷാല്‍ ജവഹര്‍ലാല്‍ നെഹ്രു ഇങ്ങനെ പ്രതികരിച്ചു. “സംഗീതത്തിന്റെ ഈ ചക്രവര്‍ത്തിനിയുടെ മുന്നില്‍ ഞാനാര്? – കേവലമൊരു പ്രധാനമന്ത്രി മാത്രം” (“Who am I, a mere Prime Minister before a Queen, a Queen of Music.”) മറ്റൊരു സന്ദര്‍ഭം നോക്കുക. ശങ്കേഴ്സ് വീക്കിലിയില്‍ നെഹ്റുവിനെ വിമര്‍ശിച്ചുകൊണ്ട് കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ അതിനിശിതമായ ഒരു കാര്‍ട്ടൂണ്‍ വരച്ചു. പിറ്റേദിവസത്തെ പ്രഭാത ഭക്ഷണത്തിന് ശങ്കറിനെ ക്ഷണിച്ചുകൊണ്ട്, തന്നെ ഇനിയും വരയ്ക്കണമെന്നും ഒഴിവാക്കരുതെന്നും അഭ്യര്‍ത്ഥിക്കുകയാണ് നെഹ്രു ചെയ്തത്. വിമര്‍ശനങ്ങളോട് സഹിഷ്ണുതാപൂര്‍വ്വം പ്രതികരിക്കുകയും അവര്‍ക്ക് പറയാനുള്ളതെന്താണെന്ന് കേള്‍ക്കുകയും ചെയ്ത നെഹ്രു, ആചാര്യ കൃപലാനി ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തോട് പ്രതികരിച്ച രീതി നോക്കുക. കോണ്‍ഗ്രസിന് അപ്രമാദിത്വമുണ്ടായിരുന്ന സഭയായിരുന്നെങ്കിലും പ്രമേയത്തെ വെറുതെ തള്ളിക്കളയാതെ ഉന്നയിക്കപ്പെട്ട ഓരോ ആരോപണങ്ങള്‍ക്കും ആക്ഷേപങ്ങള്‍ക്കും നെഹ്രു എണ്ണിയെണ്ണി മറുപടി പറഞ്ഞത് ചരിത്രമാണ്. 1937 ല