Posts

Showing posts from January 14, 2018

#ദിനസരികള്‍ 283 ||നിരത്തുകളിലെ കൊലപാതകങ്ങള്‍||

ഇന്നത്തെ മാതൃഭൂമി ദിനപത്രത്തിലെ “ വേണം, പുതിയൊരു റോഡു സംസ്കാരം ” എന്ന മുഖപ്രസംഗം, നമ്മുടെ നിരത്തുകളില്‍ നടക്കുന്ന കൊള്ളരുതായ്മകളേയും അക്രമങ്ങളേയും ചര്‍ച്ച ചെയ്യുകയും ഒരു പുതിയ ഡ്രൈവിംഗ് സംസ്കാരം നാം ശീലിച്ചെടുക്കേണ്ടത് അനുപേക്ഷണിയമാണെന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു. നിരത്തിലെ അപകടങ്ങളില്‍ ഏറെയുമുണ്ടാകുന്നത് അശ്രദ്ധമായി വാഹനമോടിക്കുകയും അനാവശ്യമായ തിരക്കുകള്‍ പ്രകടിപ്പിക്കുകയും ചെയ്യുന്നതുകൊണ്ടാണ്.മാതൃഭൂമി പറയുന്നതുപോലെ “ റോഡില്‍ മറ്റുള്ളവരെ മാനിക്കുന്ന ഒര ഡ്രൈവിംഗ് സംസ്കാരം ഇപ്പോഴും നമുക്കില്ല.തന്റെ വാഹനം മാത്രം തടസ്സമില്ലാതെ മുന്നോട്ടുപോയാല്‍ മതി എന്ന മനോഭാവമാണ് മലയാളി പൊതുവേ റോഡില്‍ കാണിക്കുന്നത്. വളവ് കയറ്റം ഇറക്കം ഇടുങ്ങിയ പാലം തുടങ്ങിയ അപകടമേഖലകളിലുള്ള അലക്ഷ്യമായ മറികടക്കലുകളും സിഗ്നലില്‍ കാത്തുകിടക്കാനുള്ള ക്ഷമകുറവുമാണ് നിരത്തുകളിലെ ഭൂരിഭാഗം അപകടങ്ങളുടേയും കാരണം . ”             കൃത്യമായ പരിശീലനത്തിന്റെ അഭാവം എടുത്തുപറയേണ്ടതാണ്. എട്ടും എച്ചും എടുത്ത് എങ്ങനേയും വണ്ടിയോടിക്കാനുള്ള ലൈസന്‍സ് കൈക്കലാക്കുക എന്നതിനപ്പുറം പാലിക്കേണ്ട നിയമങ്ങളെക്കുറിച്ചോ ഓടിക്കേണ്ട രീതികളെക്കുറ

#ദിനസരികള്‍ 282

|| അവശിഷ്ടങ്ങള്‍ || ഒരു തമാശ പറയാം. തമാശയാണോയെന്ന് പിന്നീട് ആലോചിച്ചു തീരുമാനിക്കേണ്ടതായ വിഷയം കൂടിയാണ്.കാരണം ജാതിയും മതവും അതിന്റെ ഗുരുലഘുത്വങ്ങളുമൊക്കെ ഈ തമാശയില്‍ പങ്കെടുക്കുന്നതുകൊണ്ടുതന്നെ കേവലമായ തമാശക്കപ്പുറം മറ്റൊരു മാനം കൂടി ഇതിനുണ്ടാകും.വ്യക്തിപരമായ സൂചനകള്‍ ഒഴിവാക്കുന്നു. ഒരാളെന്നെ കാണാന്‍ വന്നു. വിഷയം പ്രണയമാണ്.അദ്ദേഹത്തിന്റെ വീട്ടിലെ ഒരു കുട്ടിക്ക് മറ്റൊരാളുമായി പ്രണയം. കെട്ടിച്ചുകൊടുത്തില്ലെങ്കില്‍ ചത്തുകളയും എന്നാണ് ഭീഷണി.ഒരു കാരണവശാലും കെട്ടിച്ചു കൊടുക്കാന്‍ പറ്റില്ല.കാരണം തങ്ങളുടേത് വലിയ പാരമ്പര്യമുള്ള ---------------- സ്ഥലത്തെ --------------- കുടുംബമാണ്.അവര്‍ പണ്ട് ആഢ്യന്മാരായാ ബ്രാഹ്മണരായിരുന്നു.മതം മാറി കൃസ്ത്യാനികളായതാണ്.അങ്ങനെയുള്ള ഒരു കുടുംബത്തില്‍ നിന്ന് ഒരു കുട്ടിയെ അങ്ങോട്ടയക്കാന്‍ കഴിയുമോ ? അവര്‍‌ക്ക് എന്തു പാരമ്പര്യമാണുള്ളത് ? കുറേ പൈസയുണ്ടെന്നു കരുതി കുടുംബമഹിയുണ്ടാകുമോ ? തങ്ങളുടെ കുടുംബത്തെ പുകഴ്ത്തിയും മറ്റേ കുടുംബത്തെ ഇകഴ്ത്തിയും അദ്ദേഹം സംസാരം തുടര്‍ന്നു.ആഡ്യബ്രാഹ്മണ പ്രയോഗം വന്നതിനു ശേഷം അദ്ദേഹം പറയുന്നത് പലതും ഞാന്‍ കേട്ടില്ല എന്നതായിരുന്നു സത്യ

#ദിനസരികള്‍ 281 ||ഒറ്റക്കവിതാപഠനങ്ങള്‍||

|| ശ്രീകുമാറിന്റെ ദുഖങ്ങള്‍ - കുരീപ്പുഴ ശ്രീകുമാര്‍ ||             നാലുവരിയില്‍ തീരേണ്ടത് നാല്പതുവരിയിലേക്ക് പ രത്തുന്നത് ദുശ്ശീലമാണ്, പ്രത്യേകിച്ചും കവിതയില്‍. ഭാഷയുടെ മുന കൂര്‍പ്പിച്ചെടുക്കുകയും കൊള്ളേണ്ടിടത്ത് കൃത്യമായി കൊള്ളിക്കുകയും ചെയ്യുക എന്നത് കവിതയെ സംബന്ധിച്ച വലിയ വെല്ലുവിളിയാണ്.ആ വെല്ലുവിളിയെ സ്വീകരിക്കുകയും സമര്‍ത്ഥമായി മറി കടക്കുകയും ചെയ്യുമ്പോഴാണ് കവിത കാലത്തെ അതിജീവിക്കുന്നത്. മറ്റുള്ളതെല്ലാം ചെറുകാറ്റില്‍ത്തന്നെ പാറിപ്പോകുന്ന കരിയിലകളാകും .അതുകൊണ്ട് ചുരുക്കിപ്പറയുകയും ആ പറച്ചിലില്‍ തീത്തുള്ളികളെ പേറുകയും ചെയ്യുന്ന കവിതകളെ കാലം തേടുന്നതും കാത്തുവെക്കുന്നതുമെന്ന് കാവ്യമര്‍മ്മജ്ഞന്മാര്‍ പറയുന്നു.അതുകൊണ്ടാണ് തദദോഷൌ ശബ്ദാര്‍‌ത്ഥൌ സഗുണാവനലംകൃതീ പുന : ക്വാപിയെന്നും രമണീയാര്‍ഥപ്രതിപാദക : ശബ്ദ : കാവ്യമെന്നുമൊക്കെ നാം നിരൂപിച്ചുവെച്ചിരിക്കുന്നത്.                         അരിവെപ്പോന്റെ തീയില്‍‍‌ച്ചെ                         ന്നീയ്യമ്പാറ്റ പതിക്കയാല്‍                         പിറ്റേന്നിടവഴിക്കുണ്ടില്‍                         കാണ്മൂ ശിശു ശവങ്ങളെ എന്നെഴുതുന്നത് അതാതുകാല ലോകങ

#ദിനസരികള്‍ 280

|| ന്യായാലയങ്ങളാകുന്ന തെരുവുകള്‍ || ജനങ്ങള് ‍ കോടതിയാകുകയും വിധിപറയുകയും ചെയ്യുന്ന ശീലമുണ്ട് നമുക്ക്. മുന് ‍ മന്ത്രി തോമസ് ചാണ്ടിയുടെ കാര്യത്തിലും അതുതന്നെയാണ് സംഭവിച്ചത്. ആരെക്കുറിച്ചെങ്കിലും എന്തെങ്കിലും ആരോപണങ്ങളോ ആക്ഷേപങ്ങളോ ഉയര് ‍ ന്നാലുടന് ‍ രാഷ്ട്രീയവും വ്യക്തിപരവുമായ താല്പര്യങ്ങള് ‍ പേറുന്ന ജനക്കൂട്ടവും മാധ്യമപ്രവര് ‍ ത്തകരും കൂടി ആ വിഷയത്തില് ‍ വിചാരണ നടത്തി തീര് ‍ പ്പുകല്പിക്കുന്ന പരിപാടിയുടെ മുഖത്തേറ്റ ആട്ടായിരുന്നു ഇന്നലെ കായല് ‍ കൈയ്യേറ്റ വിഷയത്തില് ‍ കോടതിയുടെ ഭാഗത്തുനിന്നും ഉണ്ടായത്.തോമസ് ചാണ്ടിക്ക് മന്ത്രിസ്ഥാനം പോലും നഷ്ടപ്പെട്ടത് വിവാദമായ ഈ കൈയ്യേറ്റത്തിന്റെ പേരിലായിരുന്നുവല്ലോ.അന്ന് കേരളത്തിലെ മാധ്യമങ്ങള് ‍ ഈ കൈയ്യേറ്റത്തെക്കുറിച്ചും ഇത്രയൊക്കെ ആക്ഷേപമുണ്ടായിട്ടും മന്ത്രി തല് ‍ സ്ഥാനത്ത് തുടരുന്നതിനെക്കുറിച്ചുമൊക്കെ ധാര് ‍ മികതയുടേയും നിയമത്തിന്റേയും പേരില് ‍ പടച്ചുവിട്ട വാര് ‍ ത്തകളുടെ ഒരു മഹാപ്രവാഹംതന്നെ കേരളമാകെ അലയടിച്ചിരുന്നു.എന്നാല് ‍ നിലവിലുള്ള രേഖകളുടെ അടിസ്ഥാനത്തില് ‍ അദ്ദേഹം കൈയ്യേറിയിട്ടി