Posts

Showing posts from December 29, 2019

#ദിനസരികള്‍ 992 സവര്‍ക്കറുടെ ദേശീയത

(എ ജി നൂറാനിയുടെ സവര്‍ക്കറും ഹിന്ദുത്വയും എന്ന പുസ്തകത്തിലെ രണ്ടാം അധ്യായം)             അധികാരികളുടെ അനിഷ്ടം പ്രധാനമായും മുസ്ലിങ്ങളുടെ നേരെയായിരുന്നു. ദൈവത്തിന്റെ സഹായത്താല്‍ ഈ രാജ്യത്തിന്റെ യജമാനന്മാര്‍ ഇംഗ്ലീഷുകാരായിരിക്കുമെന്ന് ഈ തെമ്മാടികളായ മുസ്ലിംങ്ങള്‍ക്ക് കാണിച്ചുകൊടുക്കണം എന്നാണ് പിന്നീട് ഫീല്‍ഡ് മാര്‍ഷലായ റോബര്‍ട്സ് എഴുതി.           പ്രതികാരം ഭയാനകമായിരുന്നു. കുറ്റവാളികളെന്നപോലെതന്നെ നിരപരാധികളും കാരുണ്യലേശമില്ലാതെ ശിക്ഷിക്കപ്പെട്ടു.നല്ലൊരു രാജഭക്തനായ അഹമ്മദ് ഖാന് തന്റെ ജീവിതമാണ് വിലയായി കൊടുക്കേണ്ടി വന്നത്.ഭയവും നിരാശയും പടര്‍ന്നു പിടിച്ചിരുന്ന അക്കാലത്തെക്കുറിച്ച് ഗാലിബ് എഴുതി :- നഗരം വന്യമായി, ഉര്‍ദുബസാര്‍ ഇല്ലാതായി, പിന്നെ ഉര്‍ദുതന്നെ എന്താണ് ? ഡെല്‍ഹി ഒരു പട്ടണമല്ല , ഒരു പട്ടാളക്യാമ്പുമാത്രമായിരിക്കുന്നു.കോട്ടകളും നഗരചത്വരങ്ങളും ചന്തകളും ജലമാര്‍ഗ്ഗങ്ങളും ..എല്ലാം എല്ലാം പോയിരിക്കുന്നു.           കലാപത്തിലെ ധീരമായ മുഖം മുസ്ലിംങ്ങളുടേതായിരുന്നു.അതുകൊണ്ടുതന്നെ അവര്‍ കൂടുതല്‍ പീഢീപ്പിക്കപ്പെട്ടതും അവരായിരുന്നു. അതുകൊണ്ടുതന്നെ പരാജയത്തെ അത്ര പെട്ടെന്ന് അംഗീകരിച്ചുകൊടു

#ദിനസരികള്‍ 991 സവര്‍ക്കറുടെ ദേശീയത

(എ ജി നൂറാനിയുടെ സവര്‍ക്കറും ഹിന്ദുത്വയും എന്ന പുസ്തകത്തിലെ രണ്ടാം അധ്യായം )           ചോരയും കണ്ണുനീരും കഷ്ടപ്പാടുകളും സാഹസികതകളും നിറഞ്ഞ 1857 ലെ വിപ്ലവത്തെക്കുറിച്ച് ഒരിന്ത്യക്കാരനും അത്ര എളുപ്പത്തില്‍ ഒന്നുംതന്നെ   എഴുതാനാകില്ല.വൈകാരികതയിലേക്ക് ചെന്നു തൊട്ടുനില്ക്കാതെ സ്വാതന്ത്ര്യം നേടുന്നതുവരെ അതിനെക്കുറിച്ച് ആരും എഴുതിയിട്ടുമില്ല. ’ 1857 ’ എന്ന് കേള്‍ക്കുന്നതുതന്നെ ഒരിന്ത്യക്കാരന്റെ മനസ്സില്‍ കനലു വിരിക്കും, തീപ്പൊരികള്‍ ചിതറിക്കും. അത്ര സുരക്ഷിതമല്ലെന്ന് അറിയാവുന്നതുകൊണ്ട് നമ്മുടെ ജനം അതിനെക്കുറിച്ച് സംസാരിക്കുകയില്ല.എന്നാല്‍ അവരുടെ ഉള്ളില്‍ എത്ര കല്പം കഴിഞ്ഞാലും അടര്‍ന്നു പോകാത്ത ശിലാസ്തൂപം പോലെ ആ പോരാട്ടം അടയാളപ്പെട്ടു കിടക്കും.മുന്നേറ്റത്തെക്കുറിച്ച് എഴുതുവാന്‍ ഒരിക്കല്‍ ഒരു കൂട്ടം വിദ്യാര്‍ത്ഥികളോട് ഒരു സുവിശേഷകന്‍   ആവശ്യപ്പെട്ടു.എന്നാല്‍ ആ കുട്ടികള്‍ ഒന്നുമെഴുതാത്ത കടലാസുകളാണ് അയച്ചു കൊടുത്തത്.ഇത് നിശബ്ദമായ ഐകകണ്ഠേനയുള്ള പ്രതിഷേധപ്രകടനമായിരുന്നു. ബ്രിട്ടീഷുകാര്‍ ആ ‘ കലാപ ’ ത്തെക്കുറിച്ച് ആരചിച്ചു വെച്ചിരിക്കുന്ന നൂറുകണക്കായ രേഖകളെ നാം തള്ളിമാറ്റി. നമ്മുടെ മനസ്സില്‍ അത

#ദിനസരികള്‍ 990 ഗാന്ധി എന്ന വെളിച്ചം

          എന്തുകൊണ്ടാണ് ഗാന്ധി ഇന്ന് കൂടുതല്‍ക്കൂടുതല്‍ പ്രസക്തനായിക്കൊണ്ടിരിക്കുന്നത് ? കാരണം മറ്റൊന്നുമല്ല, നരേന്ദ്രമോഡിയും കൂട്ടരും ഏറ്റവും നല്ലതായി കണക്കാക്കി ജനതയ്ക്കു മുന്നില്‍ അവതരിപ്പിച്ചിരിക്കുന്ന ഒരാശയത്തെക്കാള്‍ എത്രയോ ജനാധിപത്യപരവും അഹിംസാത്മകവുമായിരുന്നു ഗാന്ധി ഉയര്‍ത്തിപ്പിടിച്ചിരുന്ന ഏറ്റവും മോശമായ ഒരു ആശയംപോലും എന്നതുകൊണ്ടാണ് അദ്ദേഹത്തെ എന്നത്തേയുംകാള്‍ വര്‍ത്തമാനകാല ഇന്ത്യയ്ക്ക് ആവശ്യമായി വരുന്നത്.അതുകൊണ്ട് ഗാന്ധിയെ വിമര്‍ശനാത്മകമായി സമീപിക്കുക എന്നതല്ല ഇക്കാലത്തിന്റെ ലക്ഷ്യം മറിച്ച് ഗാന്ധിയെ ആയുധമാക്കി ഇന്ത്യയുടെ സത്തയെ വീണ്ടെടുക്കാന്‍ പ്രയത്നിക്കുക എന്നതാണ്.ഒരു പിതൃബിംബമായി ജനതയുടെ മനസ്സില്‍ കുടികൊള്ളുന്ന ഗാന്ധിയില്‍ നിന്നുവേണം പ്രതിരോധത്തിന്റേതായ ഒരു മുന്നേറ്റം കണ്ടെടുക്കുവാനെന്ന വാദത്തിന് അതുകൊണ്ടുതന്നെ ആരുബലമുണ്ട്.           ഹിന്ദുത്വ ആശയങ്ങളുടെ വ്യാപനത്തിനെതിരെയുള്ള നീക്കങ്ങളില്‍         ജനത നേരിടുന്ന ഒരു പ്രധാന വെല്ലുവിളി , കക്ഷിരാഷ്ട്രീയത്തിന്റെ കള്ളികളില്‍ നിന്ന് പുറത്തുകടന്ന് നേരത്തെ സൂചിപ്പിച്ച സത്തയെ കണ്ടെടുക്കുവാന്‍ ശേഷിയുള്ള നേതൃത്വങ്ങളില്ല എന്നതാണ്.

#ദിനസരികള്‍ 989 ഇനിയും മനസ്സിലാകാത്തവര്‍ വായിക്കുവാന്‍ ...

           ഇനിയും ഇവിടെയെന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് മനസ്സിലാകാത്തവര്‍ക്കു വേണ്ടി ഒരു കഥ പറയാം. കഥയല്ല, ഇന്നലെ ഞാന്‍ സാക്ഷിയായ ഒരു സംഭവമാണ്.           വൈകുന്നേരം പൊതുവേയുള്ള സായാഹ്നസവാരിക്കിടയില്‍ പോക്കറിക്കായുടെ ചായക്കടയില്‍ ചെന്നു കയറി.രണ്ടോ മൂന്നോ ആളുകളേ അവിടെയുള്ളു. “ പോക്കറിക്കാ.. ചായ.. ” ഞാന്‍ പറഞ്ഞു. “ ഓ........ ങ്ങളിരിക്ക്.... ” അദ്ദേഹം ഉപചാരം പറഞ്ഞു. ഞാനിരുന്നു.. ഡെസ്കിന്റെ പുറത്തു കിടന്ന പത്രം മറിച്ചു നോക്കി.. അപ്പോഴാണ് അവിടേക്ക് ചന്ദ്രേട്ടന്‍ കടന്നു വരുന്നത്.പോക്കറിക്കായും ചന്ദ്രേട്ടനും സമപ്രായക്കാരാണ്. “ പോക്കറേ ” വന്നപാടെ ചന്ദ്രേട്ടന്‍ പറഞ്ഞു.. “ ഒരു വിത്തൌട്ട് ചായ ” “ ഞ്ഞിരിക്ക് ചന്ദ്രോ.... ” എന്ന് പോക്കറിക്ക. ചന്ദ്രേട്ടന്‍ ഇരുന്നു. പത്രത്തിന്റെ ഒരു കഷണം പുള്ളി കൈക്കലാക്കി. “ ഓ അപ്പോ അവര് രണ്ടും കല്പിച്ചന്നെ അല്ലേ ? കാക്കാമാരെ ഇവിടെ ജീവിക്കാന്‍ സമ്മതിക്കൂലാന്ന് ഒറപ്പിച്ചിട്ടാണല്ലോ... ” അദ്ദേഹം പത്രത്തില്‍ നോക്കിക്കൊണ്ടു തന്നെ പറഞ്ഞു.           ആ വാക്കുകളെ ഞാനും ശ്രദ്ധിച്ചു. ചന്ദ്രേട്ടന്‍ ഒരു ചര്‍ച്ചയ്ക്കുള്ള ഒരുക്കത്തിലാണെന്ന് തോന്നി.

#ദിനസരികള്‍ 988 ഇടങ്ങള്‍ ഒലിച്ചു പോകാതിരിക്കുന്നതിനു വേണ്ടി !

             ഇന്ന് പുതുവത്സര ദിനമാണ് ; പ്രതിജ്ഞകളുടെ സുദിനവും. ജീവിതത്തിന് ഒരു പുതിയ ലക്ഷ്യം പ്രഖ്യാപിച്ചു കൊണ്ടു കൂടുതല്‍ സന്തോഷകരമായ ഭാവിയെ ആനയിച്ചെടുക്കാനുള്ള പ്രവര്‍ത്തനങ്ങളെ ഊര്‍ജ്ജ്വസ്വലമാക്കാന്‍ തീരുമാനിക്കുക എന്നതാണ് പൊതുവേയുള്ള രീതി. എന്നാല്‍ സാമൂഹ്യജീവിതവും രാഷ്ട്രീയ ജീവിതവും ഏറെ സങ്കീര്‍ണമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന ഇക്കാലത്ത് ഇന്ത്യാമഹാരാജ്യത്തെ ഒരു പൌരനെന്ന നിലയില്‍ അത്രത്തോളം സ്വേച്ഛാപരവും സങ്കുചിതവുമായ തീരുമാനത്തിലേക്കെത്തുകയെന്നത് അസംബന്ധമാണെന്ന് എന്റെ രാഷ്ട്രീയ ബോധ്യങ്ങള്‍ ഓര്‍മ്മപ്പെടുത്തുന്നു. ഇന്ത്യ എന്ന അസ്തിത്വത്തിന്റെ നാലതിരുകള്‍ക്കുള്ളില്‍ നീതിക്കുവേണ്ടി ഒച്ചയുയര്‍ത്തിയതിന്റെ പേരില്‍ കുരുതി കൊടുക്കപ്പെടുന്ന ബഹുസഹസ്രം ജനങ്ങളുടെ വിലാപങ്ങള്‍ നാലുപാടുനിന്നും ആര്‍ത്തലച്ചെത്തുമ്പോള്‍ എങ്ങനെയാണ് ഒരാള്‍ക്ക് അയാളെ പറ്റി മാത്രമായി ഇക്കാലത്തു ചിന്തിക്കാനാകുക ?             എന്നുമാത്രവുമല്ല, ഇന്നലെവരെ ഭരണഘടനാപരമായി എനിക്കും ഇടമുണ്ടായിരുന്ന ഒരു സമൂഹമായിരുന്നു ഇത്. കാരണം ഇവിടെ ജീവിക്കുന്നതിന് ഞാന്‍ പുലര്‍ത്തിപ്പോരുന്ന വിശ്വാസം എന്തു തന്നെയാണെങ്കിലും അടിസ്ഥാനമായിരുന്ന

#ദിനസരികള്‍ 987 ജാതിവിവരണം

            ഡോക്ടര്‍ നെല്ലിക്കല്‍ മുരളിധരന്‍ തയ്യാറാക്കിയ കേരള ജാതി വിവരണം എന്ന പുസ്തകം എന്റെ കൈയ്യിലിരിക്കാന്‍ തുടങ്ങിയിട്ട് ഏറെ നേരമായി. ഈ പുസ്തകം ഒരു ജാതി-മത- വര്‍ഗ്ഗ വിജ്ഞാനകോശമാണ്. അതുകൊണ്ടുതന്നെ സാധാരണ ഒരു പുസ്തകം തുടക്കം മുതല്‍ ഒടുക്കം വരെ തുടര്‍ച്ചയായി വായിച്ചു പോകുന്നതുപോലെ വായിക്കേണ്ടതില്ല. അറിയേണ്ട വിഷയങ്ങളില്‍ അന്വേഷണം നടത്തുക എന്നതേ ചെയ്യാനുള്ളു.എന്നാല്‍ കുറേ നേരമായി ഞാനിത് അടച്ചും തുറന്നും ഓരോന്നോരോന്നായി വായിച്ചു നോക്കുന്നു.പുസ്തകത്തിലെ ഓരോ ചെറുകുറിപ്പിലും ഉള്‍‌ച്ചേര്‍ന്നിരിക്കുന്ന കേരളത്തിന്റെ ജാതിജീവിതത്തെ അടയാളപ്പെടുത്തുന്നതായ വിവരങ്ങളുടെ വൈവിധ്യത്തില്‍ ഞാന്‍ അത്ഭുതപ്പെട്ടുപോകുന്നു. ഏതൊക്കെ തരത്തിലും തലത്തിലുമുള്ള ഇരുട്ടുകളെ അതിജീവിച്ചുകൊണ്ടാണ് ഇന്ന് ഈ കാണുന്ന അവസ്ഥയിലേക്ക് നാം മുന്നേറിയെത്തിയിരിക്കുന്നതെന്ന് കേരള ജാതിവിവരണം നമ്മെ ബോധ്യപ്പെടുത്തുന്നത്.           കേരളത്തിന്റെ സാമൂഹ്യജീവിതത്തിന്റെ ഒരു പടവുകളിലും ജാതീയത ചെന്നു തൊട്ടുനില്ക്കാതിരുന്നിട്ടില്ല. ചില അപവാദങ്ങളെ ഊതിവീര്‍പ്പിച്ച് കാണിക്കുന്നവരുണ്ടാകാം.എന്നാല്‍ അതൊന്നും തന്നെ യഥാര്‍ത്ഥ ജീവിതത്തെ അടയാളപ്പെടു

#ദിനസരികള്‍ 986 ജമായത്തുകാര്‍ വായിച്ചറിയുവാന്‍..

             ജമായത്തെ ഇസ്ലാമി എന്നാണ് പേര്. 1941 ആഗസ്റ്റ് ഇരുപത്തിയാറിനാണ് സ്ഥാപിക്കപ്പെട്ടത്.മൌലാനാ അബുല്‍ ആലാ മൌദൂദിയാണ് സ്ഥാപകന്‍. അന്ന് ജമായത്തെ ഇസ്ലാമിയ ഹിന്ദ് എന്നായിരുന്നു പേര്.ലക്ഷ്യമാകട്ടെ ഹുക്കുമത്തെ ഇലാഹി അഥവാ ദൈവരാജ്യം നടപ്പില്‍ വരുത്തുക എന്നതും. പിന്നീട് , 1947 ല്‍ വിഭജനത്തിനു ശേഷം . ഹുക്കുമത്തുകാര്‍  പാകിസ്താന്‍ ജമായത്തെ ഇസ്ലാമി എന്നും ഇന്ത്യക്കാര്‍ ഇന്ത്യന്‍ ജമായത്തെ ഇസ്ലാമി എന്നും പിന്നീട് ബംഗ്ലാദേശ് ഉണ്ടായപ്പോള്‍ ബംഗ്ലാദേശ് ജമായത്തെ ഇസ്ലാമി എന്നുമൊക്കെയായി പേരുമാറ്റം വരുത്തി. പേരേ മാറിയിരുന്നുള്ളു. ആശയം ഒരു ദൈവീക ഭരണം സ്ഥാപിക്കുക എന്നതുതന്നെയായിരുന്നു. ഇത്തിരി കഴിഞ്ഞപ്പോഴേക്കും ചില അപകടങ്ങള്‍ മനസ്സിലായി.മുക്കാലേ മുണ്ടാണിയും ഹിന്ദുക്കളുള്ള ഇന്ത്യയില്‍ ഹുക്കുമത്തെ ഇലാഹി കുറച്ചു ബുദ്ധിമുട്ടുണ്ടാക്കുമെന്ന് തിരിച്ചറിഞ്ഞു.അപ്പോപ്പിന്നെ ആശയമൊന്ന് മാറ്റിപ്പിടിച്ചാലോ എന്നായി ആലോചന. ഇഖാമത്തുദ്ദീന്‍ എന്നതാണ് ലക്ഷ്യമെന്ന് പ്രഖ്യാപിച്ചു. എന്നു വെച്ചാല്‍ ദീനിന്റെ അഥവാ മതത്തിന്റെ സംസ്ഥാപനം. കേള്‍ക്കുമ്പോള്‍ എന്തെങ്കിലും വ്യത്യാസമുണ്ടെന്ന് തോന്നുന്നുണ്ടെങ്കില്‍ അത് വെറുതെയാണ്. ഒരു വ