Posts

Showing posts from August 18, 2019

#ദിനസരികള്‍ 859 - പ്രതിസന്ധികള്‍ക്ക് പ്രതിവിധിയാകുന്ന മതം

           ഒരു സ്വതന്ത്ര മതേതര രാജ്യമെന്ന നിലയില്‍ രണ്ടു പ്രതിസന്ധികളെയാണ് നാം നേരിടുന്നത്. അതിലൊന്ന്   ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമായി മാറുകയാണ് എന്നതാണ് . അല്ല എന്ന് ആരൊക്കെ വാദിച്ചാലും ഈ രാജ്യത്ത് ഉടനീളം കാണുന്ന മാറ്റങ്ങളില്‍ പ്രഖ്യാപിക്കപ്പെടുന്ന ഒരേയൊരു വസ്തുത ഹിന്ദുത്വ അജണ്ടകള്‍ വ്യക്തിജീവിതവുമായും രാഷ്ട്രജീവിതവുമായും ബന്ധപ്പെട്ടിരിക്കുന്ന മുഴുവന്‍ വിഷയങ്ങളേയും പുതുക്കിപ്പണിതുകൊണ്ടിരിക്കുന്നുവെന്നാണ്. ബഹ്‌റൈനില്‍ കഴിഞ്ഞ ദിവസം ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യവേ ഇന്ത്യയില്‍ ഒരു മാറ്റം കാണുന്നുണ്ടോ എന്നു ചോദിച്ചുകൊണ്ട് നമ്മുടെ ബഹിരാകാശ മേഖലയേയും സാമ്പത്തിക പുരോഗതിയേയുമൊക്കെ വികസനത്തിന്റെ ഉദാഹരണങ്ങളായി നരേന്ദ്രമോഡി ഉന്നയിച്ചിരുന്നു.എന്നാല്‍   മോഡി ചൂണ്ടിക്കാണിച്ചവയല്ല മറിച്ച് പൌരജീവിതത്തിന്റെ ഓരോ അടരുകളിലും മതം വന്നു കയറുന്നുവെന്നതാണ് ആ മാറ്റം എന്നതാണ് വസ്തുത.           അസ്തമിച്ചു പോകുന്ന ഭരണഘടനാ മൂല്യങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ ഒരു ന്യനപക്ഷത്തിന്റേതുമാത്രമായി മാറിയിരിക്കുന്നു. എന്നാല്‍ ആ ആശങ്കകള്‍ ഫലവത്തായി ചര്‍ച്ച ചെയ്യപ്പെടാനുള്ള സാഹചര്യങ്ങള്‍ പോലും നമ്മുടെ രാജ്യത്ത് അവശേഷിക്

#ദിനസരികള്‍ 858 - “പിറവി”

“ രഘൂ, കൈ മുറുകെപ്പിടിച്ചോളൂ. അച്ഛന്‍ വീഴാണ്ടിരിക്കട്ടെ !” മലയാള സിനിമ ഇത്രയും തരളമായ ഒരു മൊഴി വേറെ കേട്ടിട്ടുണ്ടാവുമോ ? എനിക്ക് സംശയമാണ്. ഒരച്ഛന്റെ പ്രതീക്ഷകള്‍ , വിഹ്വലതകള്‍ എല്ലാം തന്നെ തള്ളിക്കയറി വന്ന് നമ്മെ വീര്‍പ്പു മുട്ടിക്കുന്ന അന്തരീക്ഷം ഈയൊരൊറ്റ സംഭാഷണം സൃഷ്ടിച്ചെടുക്കുന്നു.വാര്‍ദ്ധക്യത്തിന്റെ സമസ്ത വിഷമതകളും നമ്മെ അനുഭവിപ്പിക്കുന്നു.ഒരു പക്ഷേ പിറവി എന്ന സിനിമയില്‍ നിന്ന് ബാക്കിയെല്ലാ സംഭാഷണങ്ങളും നാം ഒഴിവാക്കുന്നുവെന്ന് കരുതുക.എങ്കില്‍‌‍പ്പോലും ഈയൊരു നിമിഷത്തിന്റെ കരുത്തില്‍‌ ആ സിനിമ ജീവഭാവനകളെ തൊട്ടുണര്‍ത്തുക തന്നെ ചെയ്യും ഷാജി എന്‍ കരുണ്‍ പിറവി എന്ന തന്റെ ആദ്യസിനിമ സംവിധാനം ചെയ്യുന്നത് 1989 ലാണ്.കാന്‍ ചലച്ചിത്രമേളയില്‍ ഗോള്‍ഡന്‍ കാമറ പുരസ്കാരം പിറവിയ്ക്ക് ലഭിച്ചു.ജി. അരവിന്ദന്റെ ചിത്രങ്ങളില്‍ ഛായാഗ്രാഹകനായി പ്രവര്‍ത്തനമാരംഭിച്ച ഷാജി, സ്വം, കുട്ടിസ്രാങ്ക്, വാനപ്രസ്ഥം മുതലായ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.ആദ്യ സിനിമ എന്നത് സാങ്കേതികമായ ഒന്നാണ്. കൃതഹസ്തനായ ഒരു സംവിധായകന്റെ ഉള്‍ക്കാഴ്ച ഈ സിനിമയെ ഒന്നാന്തരമാക്കിത്തീര്‍ത്തിരിക്കുന്നുവെന്ന് സമ്മതിക്കാതെ വയ്യ.         

#ദിനസരികള്‍ 857 - ഗാഡ്ഗില്‍ റിപ്പോര്‍ട്ട് - ചര്‍ച്ച ചെയ്യപ്പെടേണ്ട സാധ്യതകള്‍ !

ഒരല്പം അസഹിഷ്ണുതയോടും അതിലേറെ നിരാശയോടും മാധവ് ഗാഡ്ഗില്‍ കെ ഹരിനാരായണനുമായി സംസാരിക്കുന്നത് കൌതുക പൂര്‍വ്വമാണ് ഞാന്‍ വായിച്ചു തീര്‍ത്തത്. രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഇച്ഛാശക്തിയില്ലായ്മയേയും മതനേതാക്കന്മാരുടെ സ്വാധീന ശേഷിയേയുമൊക്കെ തുറന്നുതന്നെ ഈ അഭിമുഖത്തില്‍ ഗാഡ്ഗില്‍ വിമര്‍ശിക്കുന്നുണ്ട്. തന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കപ്പെട്ടിട്ടില്ലാത്ത നിരവധി കാര്യങ്ങളുന്നയിച്ചുകൊണ്ട് ജനജീവിതം അസാധ്യമാക്കുന്ന തരത്തിലുള്ള നിര്‍‌ദ്ദേശങ്ങളാണ് അതില്‍ അടങ്ങിയിരിക്കുന്നുവെന്നും അതുകൊണ്ടു തന്നെ എതിര്‍‍ക്കേണ്ടത് ഇവിടെ ജീവിക്കുവാന്‍ ആഗ്രഹിക്കുന്ന ഓരോ മനുഷ്യന്റേയും കടമയാണെന്നുമുള്ള എതിര്‍ വാദങ്ങളാണ് ജനങ്ങളുടെ മുന്നിലേക്കെത്തിയത്. ആയതിനാല്‍ ഗാഡ്ഗില്‍ കമ്മറ്റിയുടെ   റിപ്പോര്‍ട്ടിനെ വളരെ സംശയത്തോടെയാണ് പൊതുജനം സമീപിച്ചത് . ഇന്നിപ്പോള്‍ രണ്ടു പ്രളയങ്ങളെ അഭിമുഖീകരിച്ച കേരളം വീണ്ടും ഗാഡ്ഗില്‍ - കസ്തൂരിരംഗന്‍ കമ്മറ്റികളുടെ റിപ്പോര്‍ട്ടുകളെ ചര്‍ച്ച‌ക്കെടുക്കുന്നു. ആ ചര്‍ച്ചയില്‍ ഇടപെട്ടുകൊണ്ട് "ഞാന്‍ എവിടെയാണ് ജനങ്ങളെ മാറ്റി പാര്‍പ്പിക്കാന്‍ പറഞ്ഞിട്ടുള്ളത് ? കര്‍ഷകരെ കുടിയിറക്കുമെന്ന് പറഞ്ഞിട്ടുള്ളത് ?

#ദിനസരികള്‍ 856 - ആനന്ദിന്റെ ആറാമത്തെ വിരല്‍

         1989 ലാണ് ആനന്ദ് ആറാമത്തെ വിരല്‍ എന്ന കഥയെഴുതുന്നത്. ഏകദേശം നാലു നൂറ്റാണ്ടുകള്‍ക്കു മുമ്പ് ജീവിച്ചിരുന്ന സഹോദരങ്ങളായ ഹുമയൂണിനേയും കമ്രാനേയും കിങ്കരന്‍ അലി ദോസ്തിനേയും അവതരിപ്പിച്ചുകൊണ്ട് ഇരുപതാം നൂറ്റാണ്ടിന്റെ അവസാനകാലങ്ങളെ അഭിമുഖീകരിക്കുന്ന ഒരു ദശാസന്ധിയിലിരുന്ന ആനന്ദ് എന്തായിരിക്കും സമര്‍ത്ഥിച്ചെടുക്കുവാന്‍ ശ്രമിക്കുന്നതെന്ന് ചിന്തിക്കുന്നത് കൌതുകം തന്നെയാണ്. ബാബറിന്റെ രണ്ടു മക്കള്‍ അധികാരത്തിനു വേണ്ടി പരസ്പരം പോരാടുകയും കൂടുതല്‍ ശക്തനായ ഹുമയൂണ്‍ , കമ്രാന്റെ മുകളില്‍ വിജയം സ്ഥാപിക്കുകയും ചെയ്തു. ശത്രുക്കളോടുള്ള സ്വാഭാവിക നീതി ഗളച്ഛേദമായിരുന്നിട്ടുപോലും തന്റെ സഹോദരനെ വധിക്കാനല്ല മറിച്ച അന്ധനാക്കാനാണ് ഹുമയൂണ്‍ , സേവകനായ അലിദോസ്തിനോട് ആജ്ഞാപിച്ചത്. ഇരുകണ്ണുകളിലും സൂചികൊണ്ട് അമ്പതോളം തവണ മാറിമാറി കുത്തി അലി കമ്രാനെ അന്ധനാക്കുന്നു.ഹുമയൂണ്‍ പിന്നീട് കമ്രാനെ ഹജ്ജിനു പോകാന്‍ അനുവദിക്കുകയും ആ കര്‍മ്മത്തിനിടയില്‍ അദ്ദേഹം മൃതിപ്പെടുകയും ചെയ്യുന്നു.കണ്ണുകള്‍ കുത്തിപ്പൊട്ടിച്ചതിനു ശേഷം ഹുമയൂണ്‍ ചരിത്രത്തിലേക്കും അലി ദോസ്ത് എവിടേക്കെന്നില്ലാതെ സഞ്ചരിച്ച് ഏതോ കുഗ്രാമത്തിലേക്കും ചെന്നു

#ദിനസരികള്‍ 855 - കേരളത്തിനൊരു നാവുവേണം

             അസാമാന്യമായ പ്രഹരശേഷിയുള്ള ഒരു നാവ് കേരളത്തില്‍ തലങ്ങും വിലങ്ങും ഓടി നടക്കേണ്ട ഒരു കാലമാണിതെന്ന് എനിക്കു തോന്നുന്നു. കാരണം ഭരണ- പ്രതിപക്ഷ ഭേദമില്ലാതെ അനീതിയേയും അഴിമതിയേയും തുറന്നെതിര്‍ത്തുകൊണ്ട് നിര്‍ഭയം ശരിയോടൊപ്പം നിലകൊള്ളുന്ന അത്തരമൊരു നാവിന്റെ അഭാവം, നാം ഗൌരവപൂര്‍വ്വമായ ചര്‍ച്ചയ്ക്കു വിധേയമാക്കേണ്ട പല വിഷങ്ങളേയും പൊതുജനങ്ങളുടെ ശ്രദ്ധയില്‍ നിന്നും മാറ്റി നിറുത്തുന്നു.അതുകൊണ്ടുതന്നെ ജനാധിപത്യപരമായി വിമര്‍ശിക്കപ്പെടാനും തിരുത്തപ്പെടാനുമുള്ള അവസരങ്ങള്‍ പരിമിതപ്പെടുന്നു. പലരും അതുകൊണ്ടുതന്നെ ആശ്വസിക്കുന്നുമുണ്ടാവാം. എന്നാല്‍ സമൂഹത്തിന് അത്തരത്തിലുള്ള നിര്‍ഭയനായ ഒരു വഴികാട്ടി ഗുണമാകുകതന്നെ ചെയ്യും.           നമുക്ക് ഇപ്പോള്‍ പ്രാസംഗികരില്ലെന്നല്ല.വിഷയങ്ങളുടെ തായും വേരും വ്യക്തമാക്കുന്ന , കവിത നിറഞ്ഞ മനോഹരമായ ഭാഷയില്‍ സംവദിക്കാന്‍ കഴിയുന്നവര്‍ നിരവധിയുണ്ട്.സൈദ്ധാന്തികതയുടെ മഹമേരുക്കളിലൂടെ അനായാസം ഓടിക്കളിക്കുന്നവര്‍. പക്ഷേ അക്കൂട്ടരൊക്കെ ഒരു പ്രത്യേക പരിവേഷത്തിന്റെ പരിധിയിലേക്ക് ഒതുങ്ങി നില്ക്കുകയാണ്.നമ്മുടെ ദൈനന്ദിന വ്യവഹാരങ്ങളുടെ മേഖലകളെ ചെന്നു തൊട്ടുനോക്കാന്‍ അവരാരും

#ദിനസരികള്‍ 854 - കൊമാലയുടെ കഥാന്തരങ്ങള്‍

നാം ഏറെ ചര്‍ച്ച ചെയ്യുകയും ബലേ ഭേഷെന്ന് അഭിനന്ദിക്കുകയും ചെയ്ത ഒരു ചെറുകഥയാണ് സന്തോഷ് ഏച്ചിക്കാനത്തിന്റെ കൊമാല. ആഴ്ചപ്പതിപ്പില്‍ 2008 ലാണ് ആ കഥ അച്ചടിച്ചു വരുന്നത്. പിന്നാലെ അക്കാദമിയുടെ പുരസ്കാരവും കൊമാലയെ തേടിയെത്തി.മനുഷ്യത്വം മരവിച്ച് മൃഗതുല്യരായി ജീവിച്ചു പുലരുന്ന ഒരു കൂട്ടരാണ് നാമെന്നും അതുകൊണ്ടുതന്നെ ഇവിടം ഹുവാന്‍ റൂള്‍‌‍ഫോയുടെ പെഡ്രോ പരാമയിലെ കൊമാലക്കു തുല്യമാണെന്നും സ്ഥാപിച്ചെടുക്കുകയായിരുന്നു കഥാകൃത്ത്. സഹജീവിയുടെ കണ്ണുനീരൊപ്പാത്തവരുടേയും അവന്റെ മുറിവിന് ഉപ്പു പുരട്ടാത്തവരുടേയും നാട് മരിച്ചവരുടേതിന് സമാനമാണെന്ന വാദത്തിന് എതിര്‍പ്പുണ്ടാവകയില്ല. നാം അത്തരത്തിലുള്ള ഒരു കൊമാലയില്‍ മനഃസാക്ഷിയില്ലാത്തവരായി ജീവിച്ചു പോകുകയാണെന്നാണ് ഈ ചെറുകഥ വാദിച്ചുറപ്പിക്കാന് ശ്രമിച്ചത്. എന്നാല്‍ ഈ നാടൊരു കൊമാലയാണെന്ന് സ്ഥാപിക്കാനുള്ള അമിത വ്യഗ്രത ഇക്കഥയെത്തന്നെ ശിഥിലമാക്കുകയാണ് ചെയ്തതെന്നാണ് ഞാന്‍ ചിന്തിക്കുന്നത്. പ്രതിലോമപരമായ ചില സംഭവങ്ങളെയെടുത്ത് അവയെ സാമാന്യവത്കരിച്ചു കൊണ്ട് അതാണ് ഈ നാട് എന്ന് സ്ഥാപിച്ചെടുക്കുവാന്‍ കഥാകൃത്ത് കാണിച്ച കുടില ശ്രമത്തെ ഏതളവുകോലുകൊണ്ടായാലും ന്യായീകരിച്ചെടുക്

#ദിനസരികള്‍ 853 - അരവിന്ദന്റെ ചെറിയ മനുഷ്യരും വലിയ ലോകവും

  -അരവിന്ദന്റെ ചെറിയ മനുഷ്യരും വലിയ ലോകവും- കാഞ്ചന സീതയില്‍ അഭൌമികമായ പരിവേഷങ്ങളില്‍ നിന്നെല്ലാം വിമുക്തരായ സീതാരാമന്മാരേയും ലവകുശന്മാരേയും മറ്റും നാം കണ്ടു ഞെട്ടുന്നതിന് മുമ്പ് ജി. അരവിന്ദന്‍ ചെറിയ ലോകവും വലിയ മനുഷ്യരും എന്ന പേരില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഒരു കാര്‍ട്ടൂണ്‍ പരമ്പര ചെയ്തിട്ടുണ്ടായിരുന്നു. ഉണ്ടെന്ന് ചിലരെങ്കിലും കരുതുകയും അങ്ങനെ അഭിനയിക്കുകയും ചെയ്യുന്ന അസാമാന്യമായ തിളക്കങ്ങളെയെല്ലാം മാറ്റി വെച്ചു കൊണ്ട് ജീവിതത്തിന്റെ പച്ചയായ മുഖങ്ങളെയായിരുന്നു അരവിന്ദന്‍ അന്ന് തന്റെ കാര്‍ട്ടൂണിലൂടെ വരച്ചിട്ടത്. അങ്ങനെ ചായം തേക്കാതെ മുഖവുമായി മനുഷ്യരോട് സംവദിച്ചതുകൊണ്ടായിരിക്കണം ആ കാര്‍ട്ടുണ്‍ പരമ്പര അത്രയും ജനകീയമായതും പിന്നീട് നാം കാണുന്ന എഴുപതുകളിലെ അരവിന്ദന് ചവിട്ടി നില്ക്കാന്‍ നിലമൊരുക്കിയതും. യാഥാര്‍ത്ഥ്യങ്ങളെ മറച്ചു വെച്ചുകൊണ്ട് തിളക്കം നിലനിറുത്തുവാന്‍ വെമ്പുന്ന ഒരു കപടലോകത്തിലേക്കാണ് അരവിന്ദന്റെ രാമു ആദ്യമായി കടന്നു വരുന്നത്. അന്നൊരു റിപ്പബ്ലിക് ഡേയായിരുന്നു. അഭ്യസ്തവിദ്യനായ രാമു പക്ഷേ തൊഴില്‍രഹിതനായിരുന്നെങ്കിലും പ്രതീക്ഷ നിറഞ്ഞ ഒരു മുഖം അവനുണ്ടായിരുന്നു. ചുറ്റും മ

#ദിനസരികള്‍ 852 - ഇനിയും മരിക്കാത്ത ജാതി

ഇനിയും മരിക്കാത്ത ജാതി           നമ്മുടെ സാമൂഹിക വ്യവഹാരങ്ങളിലേക്ക് ജാതിചിന്ത ഇക്കാലങ്ങളില്‍ കൂടുതല്‍ കുടുതലായി തിരിച്ചു വരികയാണെന്ന് സൌഹൃദ സംഭാഷണത്തിനിടയ്ക്ക് ഒരു സുഹൃത്ത് സംശയിക്കുന്നു. എന്നു മാത്രവുമല്ല തികച്ചും അനാവശ്യമായി ചുറ്റുമുണ്ടാകുന്ന പല പ്രശ്നങ്ങളേയും ജാതിയുമായി കൂട്ടിക്കെട്ടുവാന്‍ പലരും അമിത വ്യഗ്രത കാണിക്കുന്നുമുണ്ട് എന്ന് അദ്ദേഹം പറയുന്നു. അതായത് , ജാതിയുമായി പുലബന്ധം പോലുമില്ലാത്ത വിഷയങ്ങളില്‍ പോലും ഒരു ഭാഗത്ത് പ്രവര്‍ത്തിക്കുന്നതെന്ന് ജാതിയാണെന്ന് വരുത്തിത്തീര്‍ക്കുകയാണ് അക്കൂട്ടര്‍ ചെയ്യുന്നത്.സമുഹത്തില്‍ നിലവിലുള്ള കൂട്ടായ്മകളെ ഇല്ലാതാക്കി ശിഥിലീകരിക്കുന്ന ഇത്തരം തെറ്റായ പ്രവണതകളെ പരിഷ്കൃതരെന്ന് അഭിമാനിക്കുന്ന നാമെങ്കിലും അകറ്റി നിറുത്തേണ്ടതുണ്ട് – അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.           അദ്ദേഹത്തിന്റെ വാദങ്ങള്‍ ശരിയാണ്.എവിടെ നോക്കിയാലും ജാതിയെക്കുറിച്ചും മറ്റുമുള്ള ചിന്തകളേ കാണാനുള്ളു. ഒരിടവേളക്കു ശേഷം ഭ്രാന്തമായ രീതിയില്‍ ജാതി ചിന്ത വര്‍ദ്ധിച്ചിരിക്കുന്നുവെന്നു പലരും ചിന്തിക്കുന്നുമുണ്ട്. അതുകൊണ്ടുതന്നെ നിഷ്കളങ്കവും സത്യസന്ധവുമായ ഒരഭിപ്രായം എന്ന നിലയില്‍ നമ