Posts

Showing posts from June 24, 2018

#ദിനസരികള്‍ 444 - നൂറു ദിവസം നൂറു പുസ്തകം – പതിനേഴാം ദിവസം.‌

Image
|| ചരിത്രത്തില്‍ വിലയം പ്രാപിച്ച വികാരങ്ങള്‍ –   ആണ്ടലാട്ട് || നായകന്മാരുടെ വിശേഷണങ്ങളും വീരേതിഹാസങ്ങളും രേഖപ്പെടുത്തി വെക്കുന്നതാണ് ചരിത്രമെന്ന ധാരണയെ നേരെ തലകീഴായി നിറുത്തുകയാണ് മാര്‍ക്സിസ്റ്റ് ചരിത്രകാരന്മാര്‍ ചെയ്യുന്നത്. അതായത് ചരിത്രം നായകരുടെയല്ല, മറിച്ച് ഒരു ചാലകശക്തിയായി അവരെ മുന്നോട്ടു തള്ളിയ ജനതയുടേതാണ് എന്ന തിരിച്ചറിവാണ് ചരിത്രരചനയുടെ മുഖ്യമായ ആയുധമായി ജനപക്ഷത്തു നിന്നും ചരിത്രം രചിക്കുന്നവര്‍ സ്വകരിക്കുന്നത്.ഇത് കൊളോണിയല്‍ ചരിത്രരചനാപദ്ധതിയുടെ എതിര്‍ദിശയിലേക്ക് ചലിക്കുന്ന നിലപാടാണ്.ജനതയുടെ മുന്നോട്ടുള്ള പ്രയാണത്തിന്റെ പാതയില്‍ ഒരു വീരനോ ധീരനോ നായകനോ ഒക്കെ നേതൃത്വത്തിലേക്ക് വന്നുപോയേക്കാം, പക്ഷേ ചാലകശക്തിയായി നിലകൊള്ളുന്ന ജനതയുടെ പിന്തുണയില്ലെങ്കില്‍ ചരിത്രത്തില്‍ ഇടപെടാനോ മാറ്റിത്തീര്‍ക്കാനോ അവര്‍ അശക്തരായിരിക്കും.അതുകൊണ്ടാണ് അധ്വാനിക്കുന്ന ജനതയിലേക്കാണ് , മറിച്ച് അവരുടെ അധ്വാനശേഷിയെ ചൂഷണം ചെയ്യുന്ന നായകരിലേക്കല്ല നോക്കേണ്ടതെന്ന് ഇടതുപക്ഷ ചരിത്രകാരന്മാര്‍ വാദിക്കുന്നത്. ബ്രെഹ്ത് ഈ ആശയം ഇങ്ങനെ പറയുന്നു. Who built Thebes of the 7 gates ? In the books you will

#ദിനസരികള്‍ 443 - നൂറു ദിവസം നൂറു പുസ്തകം – പതിനാറാം ദിവസം.‌

Image
|| എന്റെ പ്രിയ സിനിമ – എഡിറ്റര്‍ - അനില്‍ കുമാര്‍ തിരുവോത്ത് ||             എന്റെ പ്രിയപ്പെട്ട സിനിമ എന്ന പേരില്‍ റാസ്‌ബെറി പുറത്തിറക്കിയിരിക്കുന്ന ഈ പുസ്തകം മുപ്പതു സിനിമകളെക്കുറിച്ചുള്ള പഠനങ്ങളുടെ സമാഹാരമാണ്. സത്യ ജിത് റേയുടെ പഥേര്‍ പാഞ്ചാലി , അടൂര്‍ ഗോപാലകൃഷ്ണന്റെ കൊടിയേറ്റം , മജീദ് മജീദിയുടെ സോങ്ങ് ഓഫ് സ്പാരോസ് , ജോണ്‍ എബ്രഹാമിന്റെ അമ്മ അറിയാന്‍ , കിം കി ദുക്കിന്റെ ത്രി അയണ്‍, ദി ഐല്‍,   ചാര്‍ളി ചാപ്ലിന്റെ   ദി ഗ്രേറ്റ് ഡിക്റ്റേറ്റര്‍ , ബെര്‍ഗ്മാന്റെ സെവന്ത് സീല്‍ , വിന്റര്‍ ലൈറ്റ്,   ഷാജി എന്‍ കരുണിന്റെ സ്വം, ഋത്വിക് ഘട്ടക്കിന്റെ അജാന്ത്ര തുടങ്ങി ഒരു പിടി നല്ല ചിത്രങ്ങളെക്കുറിച്ച് ഈ പുസ്തകം സംസാരിക്കുന്നുണ്ട്. സിനിമകളില്‍ ഭൂരിഭാഗവും ഞാനും കണ്ടതാണെങ്കിലും കാണാത്ത സിനിമകളില്‍ യേ യിംഗിന്റെ റെഡ് ചെറി, ഗില്ലെര്‍മോയുടെ പാന്‍സ് ലാബിരിന്ത് , സാങ് യിമുവിന്റെ റോഡ് ഹോം, കൊമെന്‍ചിനിയുടെ ഡോണ്ട് ടെല്‍ മുതലായ സിനിമകളൊന്നും ഞാന്‍ കാണാത്തവയില്‍ പെടുന്നു.             ലോകനിലവാരത്തിലുള്ള സിനിമയുടെ ഒരു പരിച്ഛേദമാകുമോ ഈ പുസ്തകം എന്ന സംശയം എനിക്കുണ്ട്. കാരണം കപ്പോള , കുറസോവ , ഡേവിഡ്

#ദിനസരികള്‍ 442 - നൂറു ദിവസം നൂറു പുസ്തകം – പതിനഞ്ചാം ദിവസം.‌

Image
||പൊയ്കയില്‍ അപ്പച്ചന്‍ –  കെ എം ലെനിന്‍||           ശ്രീനാരായണനെ കേന്ദ്രബിന്ദുവാക്കിയാണ് കേരളത്തിലെ നവോത്ഥാനമുന്നേറ്റങ്ങളുടെ ചരിത്രം രചിക്കപ്പെട്ടിട്ടുള്ളത്. നവോത്ഥാനം അദ്ദേഹത്തില്‍ നിന്നാണ് ആരംഭിക്കുന്നതെന്നു പോലും ചിലര്‍ അവകാശപ്പെടുന്നുമുണ്ട്. നാരായണഗുരു നവോത്ഥാന ചരിത്രത്തിന്റെ നായകസ്ഥാനത്തേക്ക് അവരോധിക്കപ്പെടുന്നതോടെ പ്രഭ മങ്ങിപ്പോയ ചിലരുണ്ട്. ശ്രീനാരായണഗുരുവിനും മുമ്പും കണ്ണാടി പ്രതിഷ്ഠ നടത്തിയ വൈകുണ്ഠസ്വാമികള്‍ , ഈശ്വരനേയും ആര്‍ഷഭാരതത്തിന്റെ സാമ്പ്രദായികമായ സന്യാസരീതികളേയും തള്ളിക്കളഞ്ഞ ബ്രഹ്മാനന്ദ ശിവയോഗി, സഹോദരന്‍ അയ്യപ്പനും മുമ്പേ മിശ്രഭോജനത്തിന്റെ കാഹളം മുഴക്കിയ തൈക്കാട്ട് അയ്യാവ് എന്നിങ്ങനെ നവോത്ഥാനത്തിന്റെ തിരപ്പുറപ്പാടിന് കേളികൊട്ടിയ ചിലരെയെങ്കിലും നമ്മുടെ ചരിത്രം വേണ്ടത്ര ഗൌനിക്കാതെ പോയിട്ടുണ്ട്.സാമൂഹ്യമുന്നേറ്റങ്ങളുടെ സമരഭൂമികയില്‍ ശ്രീനാരായണനൊപ്പംതന്നെ കണ്ടെടുക്കപ്പെടേണ്ട പ്രാധാന്യമുള്ളവര്‍ തന്നെയാണ് ഇവരില്‍ പലരും.എന്നാല്‍ ശ്രീനാരായണന് മുമ്പും പിമ്പും നാം ബോധപൂര്‍വ്വമോ അല്ലാതെയോ അരികുകളിലേക്ക് നീക്കി നിര്‍ത്തിയവര്‍ ഒരു കാലത്തിനു ശേഷം മറ നീക്കി പുറത്തു വരുമ്പോള്‍

#ദിനസരികള്‍ 441 - നൂറു ദിവസം നൂറു പുസ്തകം – പതിന്നാലാം ദിവസം.‌

Image
|| ഒളിവിലെ ഓര്‍മകള്‍ –   തോപ്പില്‍ ഭാസി ||          ഒരു രസം കേട്ടുകൊള്ളുക. ഒരു ദിവസം ഞങ്ങളുടെ പാര്‍ട്ടി കമ്മറ്റി കൂടിക്കൊണ്ടിരിക്കുകയാണ്.പുതുപ്പള്ളിയും ഞാനും കൂടി ഒരു വാഗ്വാദത്തില്‍ ഏര്‍‌പ്പെട്ടു.തന്റെ അഭിപ്രായം സ്ഥാപിക്കാന്‍ വേണ്ടി പുതുപ്പള്ളി എന്നോടൊരു ചോദ്യം “ അതിസുന്ദരിയായ ഒരു യുവതി ഒരേകാന്തത്തില്‍ തന്റെ അടുത്തു വരുന്നുവെന്ന് കരുതുക. പരിസരം മുഴുവന്‍ തനിക്ക് അനുകൂലം.തനിക്കെന്തു തോന്നും ? ” എനിക്കെന്തു തോന്നുമെന്ന് പച്ചയായി ഞാനങ്ങു പറഞ്ഞുകൊടുത്തു. ! പുതുപ്പള്ളിയങ്ങു ക്ഷോഭിച്ചല്ലോ. ഞാനെന്താഭാസനാണെന്നായി പുതുപ്പള്ളി. ഞാനൊരു കമ്യൂണിസ്റ്റേയല്ല എന്നദ്ദേഹം പറഞ്ഞു.ഒരു മണിക്കൂര്‍ അതേപ്പിടിച്ചു ഞങ്ങള്‍ തമ്മില്‍ തര്‍ക്കിച്ചു.അവളെ സോഷ്യലിസ്റ്റ് പരിവര്‍ത്തനത്തിന് എങ്ങനെ ഉപയോഗിക്കാമെന്ന് ഞാന്‍ ചിന്തിക്കണമെന്നാണ് ഇഷ്ടന്റെ വാദം.അതിന് ഏകാന്തതയും സുന്ദരിയും എന്തിനെന്നാണ് എനിക്കു മനസ്സിലാകാത്തത് ! മാനുഷികവികാരങ്ങളുടെ നേര്‍ക്കുള്ള എത്ര യാന്ത്രികമായ കൈയ്യേറ്റമാണ് അതെന്നു നോക്കുക. തോപ്പില്‍ ഭാസിയുടെ ഒളിവിലെ ഓര്‍മകള്‍ എന്ന പുസ്തകത്തിലെ ഒരു ഭാഗമാണ് ഞാനിവിടെ പകര്‍ത്തിയത്. മനഷ്യന്റെ ചിന്തകളേയു

#ദിനസരികള്‍ 440 - നൂറു ദിവസം നൂറു പുസ്തകം – പതിമൂന്നാം ദിവസം.‌

Image
|| യുക്തിവാദവും കമ്യൂണിസ്റ്റുകാരും –   ഇ.എം.എസ് ||             യുക്തിവാദവും കമ്യൂണിസ്റ്റുകാരും എന്ന പുസ്തകം അവതരിപ്പിച്ചുകൊണ്ട് ഇ എം എസ് ചോദിക്കുന്നു “ അന്വേഷണത്തിന് വിധേയമാകുന്ന കാര്യങ്ങളില്‍ സത്യാസത്യത്തില്‍ നിന്നുള്ള തെളിവുകള്‍ തുലനം ചെയ്ത് സത്യത്തെ ഉയര്‍ത്തിക്കാട്ടുന്ന രീതിയല്ലേ യുക്തിവാദം ? ഇതെങ്ങനെ മാര്‍ക്സിസത്തിന് വിരുദ്ധമാകും ? കമ്യൂണിസ്റ്റ് ( മാര്‍ക്സിസ്റ്റ് ) പാര്‍ട്ടിക്കും പാര്‍‌ട്ടി പത്രങ്ങള്‍ക്കും യുക്തിവാദത്തോട് എന്താണ് ഇത്ര വല്ലാത്ത അലര്‍ജി ? ഇങ്ങനെ പോകുന്നു ചിലരുടെ സംശയങ്ങള്‍ ” ചില ചോദ്യങ്ങളെക്കൂടി ഇ എം എസ് മുഖവുരയില്‍ എടുത്തെഴുതുന്നുണ്ട്.അവയില്‍ ചിലത് താഴെ കൊടുക്കുന്നു ഒരാള്‍ക്ക് യുക്തവാദസംഘത്തിലും കമ്യൂണിസ്റ്റ് ( മാര്‍ക്സിസ്റ്റ് ) പാര്‍ട്ടിയിലും ഒരേ സമയം പ്രവര്‍ത്തിക്കാമോ ? ഭൌതികവാദപരമായി പ്രവര്‍ത്തിക്കുന്ന രണ്ടു വിഭാഗങ്ങളും തമ്മിലുള്ള ഈ ഭിന്നതക്ക് കാരണമെന്ത് ? തികഞ്ഞ മതവിശ്വാസികള്‍ക്ക് കമ്യൂണിസ്റ്റ് ( മാര്‍ക്സിസ്റ്റ് ) പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാനാകുമോ ? ആകുമെങ്കില്‍ ഒരു കാലത്ത് പാര്‍ട്ടി മതത്തിന്റെ പിടിയിലാകില്ലേ ? മകരജ്യ

#ദിനസരികള് 439 - നൂറു ദിവസം നൂറു പുസ്തകം – പന്ത്രണ്ടാം ദിവസം.‌

Image
|| ആത്മകഥ –   ഗുരു നിത്യചൈതന്യ യതി ||             നിത്യ ചൈതന്യയതിയുടെ ആത്മകഥ വായിച്ചു കഴിഞ്ഞാല്‍ ജീവിതത്തിലെ ഓരോ നിമിഷങ്ങളെക്കുറിച്ചും കൂടുതല്‍ ശ്രദ്ധാലുവാകാതിരിക്കാന്‍ നമുക്കു കഴിയില്ല.ജീവിതത്തോടുള്ള വിപ്രതിപത്തികൊണ്ട് കെട്ടിയുയര്‍ത്തിയിരിക്കുന്ന ഒരു കോട്ടയുടെ സ്വഭാവമാണ് സന്യാസത്തിനുണ്ടായിരിക്കേണ്ടത് എന്ന ധാരണ യതിക്കില്ല. അതുകൊണ്ടുതന്നെ ലോകത്തെയാകമാനം ആശ്ലേഷിക്കുന്ന , പുല്ലും പൂവും പുഴും പൂമ്പാറ്റയുമൊക്കെ ഒരേ ആത്മീയ തേജസ്സിന്റെ വിവര്‍ത്തങ്ങളാണെന്ന് ചിന്തിക്കുന്ന , ആരും ആരേക്കാള്‍ കേമനല്ലെന്നു കരുതുന്ന ഒരു ചിന്താരീതിയാണ് അദ്ദേഹം തന്റെ ജീവിതത്തില്‍ പുലര്‍ത്തിപ്പോന്നിട്ടുള്ളതെന്ന് യതിയുടെ ചരിതം നമുക്കു പറഞ്ഞുതരും. ഇവിടെ ആരേയും മാറ്റിനിറുത്തുന്നില്ല. ഇഷ്ടക്കാരും അനിഷ്ടക്കാരുമില്ല. ബുദ്ധന്‍ പറയുന്നപോലെ സമ്യക്കായ ഒരു വീക്ഷണത്തെ അടിസ്ഥാനപ്പെടുത്തി ലോകത്തോട് തന്റെ ജീവിതംകൊണ്ട് സംവദിക്കുക എന്ന ദൌത്യമാണ് യതി നിര്‍വ്വഹിക്കുന്നത്.ഒരു മരം വെട്ടുകാരന്‍ മരത്തിന്റെ തടിയേയും അതു മുറിച്ചു വിറ്റാല്‍ തനിക്കു കിട്ടാന്‍ പോകുന്ന ലാഭത്തേയും മാത്രം കാണുന്നു.ഒരു കവിയാകട്ടെ , ആ മരത്തില്‍ ആവസിക്കുന്ന പ

#ദിനസരികള് 438 - നൂറു ദിവസം നൂറു പുസ്തകം – പതിനൊന്നാം ദിവസം.‌

||ഞാന്‍ എന്തുകൊണ്ട് ‘മുസ്ലിം’ അല്ല? – ഇ. എ ജബ്ബാര്‍|| ഏതുകാലം മുതലാണ് ദൈവമുണ്ടായത് ? വിശ്വാസികള്‍ ഈ ചോദ്യത്തെത്തന്നെ അംഗീകരിച്ചു തരില്ല. എല്ലാക്കാലത്തും നിലനിന്നിരുന്ന ഒരേയൊരു സത്യം ദൈവം മാത്രമാണ് എന്നാണവരുടെ വാദം.അതുകൊണ്ടു തന്നെ ദൈവമുണ്ടാകുക എന്ന പ്രയോഗം തന്നെ അസാധുവാണെന്ന് അവര്‍ വാദിക്കും.ഒരു ദൈവത്തിന്റെ മാത്രമല്ല നിലവിലുള്ള എല്ലാ ദൈവത്തിന്റേയും കഥ ഇതുതന്നെയാണ്.എല്ലാത്തിന്റേയും സ്രഷ്ടാവും പരിപാലകനും സംഹാരകനുമാണ് ദൈവം എന്ന് ഓരോ മതങ്ങളും തങ്ങളുടെ വിശ്വാസികളെ ഉദ്ബോധിപ്പിക്കുന്നു. സര്‍വ്വ ശക്തനായ അവനെ ഭയന്നും അവനു കീഴടങ്ങിയും അവന്‍റെ കല്പനകള്‍ അനുസരിച്ചുകൊണ്ടു വേണം മനുഷ്യന്‍ ഇഹലോകങ്ങളില്‍ ജീവിച്ചുപോകേണ്ടത്. അങ്ങനെ ജീവിക്കുന്നവര്‍ ദൈവത്തിന്റെ പ്രീതി സമ്പാദിച്ച് സ്വര്‍ഗ്ഗലോകത്ത് അലൌകികമായ സുഖങ്ങള്‍ അനുഭവിക്കുന്നു.അഅല്ലാത്തവരെ ദൈവം നിത്യനരകങ്ങളില്‍ പീഢിപ്പിക്കുന്നു, എണ്ണയിലിട്ടു വറുക്കുന്നു, ചുട്ടുപഴുത്ത ചുറ്റികകൊണ്ട് അടിച്ചുലയ്ക്കുന്നു. മതങ്ങളില്‍ വിശ്വാസികളും ദൈവവും തമ്മിലുള്ള ബന്ധം ഏകദേശം ഇങ്ങനെയാണ്. ഭയമാണ് മനുഷ്യനെ ദൈവത്തിലേക്ക് അടുപ്പിച്ചു നിറുത്തുന്ന പ്രധാന