Posts

Showing posts from September 8, 2019

#ദിനസരികള്‍ 880 - ഇടതിന് എന്തുപറ്റി ? – ഒരു ചോദ്യവും പല ഉത്തരങ്ങളും ! – 3

            “ കഴിഞ്ഞ നൂറു കൊല്ലത്തോളമായി അയവില്ലാത്തതും സിദ്ധാന്ത ജടിലവുമായ ഒരു തരം രാഷ്ട്രീയമായാണ് ഇടതുപക്ഷം അറിയപ്പെടുന്നത്.മാര്‍ക്സിസത്തോട് അല്ലെങ്കില്‍ ലെനിന്‍ മുന്നോട്ടു വെച്ച അതിന്റെ കുടുസ്സായ വ്യാഖ്യാനത്തോട് ഉള്ള കൂറാണത്.ഒരു ചരിത്രസിദ്ധാന്തവും മുതലാളിത്ത രാഷ്ട്രീയ സമ്പദ്ഘടനയുടെ വിശകലനവും വിപ്ലവത്തിന്റെ അനിവാര്യതയിലുള്ള വിശ്വാസവും ഭരണകൂട നിയന്ത്രിതമായ സോഷ്യലിസത്തേയും തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യത്തേയും കുറിച്ചുള്ള കാഴ്ചപ്പാടുകളും ഉള്‍‌ക്കൊള്ളുന്നതാണ് ആ പ്രത്യയശാസ്ത്രം ” ഇടതുപക്ഷം മരിച്ചു, ഇടതുപക്ഷം നീണാള്‍ വാഴട്ടെ എന്ന പേരില്‍ യോഗേന്ദ്രയാദവ് എഴുതിയ ലേഖനത്തില്‍ നിന്നാണ് മുകളില്‍ ഉദ്ധരിച്ചത്.ലോകസഭ ഇലക്ഷനിലെ ഫലം പുറത്തുവന്നതോടെ ഒരു രാഷ്ട്രീയ രൂപം എന്ന നിലയില്‍ ഇടതുപക്ഷം അവസാനിച്ചുവെന്നും എന്നാല്‍ വഴികാട്ടി എന്ന നിലയില്‍ അതിന്റെ പ്രസക്തിയും പ്രാധാന്യുവും കൂടുതല്‍ വ്യക്തമായി എന്നും അദ്ദേഹത്തിന് അഭിപ്രായമുണ്ട്.                     വര്‍ഗ്ഗപരിസരത്തുനിന്നുള്ള ലോകവീക്ഷണത്തെ സിദ്ധാന്തജടിലത യായി അദ്ദേഹം അവതരിപ്പിക്കുന്നു. വര്‍ഗ്ഗതാല്പര്യം സിദ്ധാന്തശാഠ്യമായല്ല ഇടതുപക്ഷത്തിന്റെ ഉള്‍ക്കാമ

#ദിനസരികള്‍ 879 ഇടതിന് എന്തുപറ്റി ? – ഒരു ചോദ്യവും പല ഉത്തരങ്ങളും ! – 2

             ഒരു ആദര്‍ശാത്മക ലോകത്തിലൊന്നുമല്ല ഇടതുപക്ഷം പ്രവര്‍ത്തിച്ചു പോകുന്നത്. മറിച്ച് മനുഷ്യസഹജമായ എല്ലാ നന്മതിന്മകളും നിലകൊള്ളുന്ന ഒരു സമൂഹത്തിലാണ്.അതുകൊണ്ട് ആ സമൂഹത്തിന്റെ പരിച്ഛേദമായ ഇടതു കൂട്ടായ്മകളിലും ഏറിയും കുറഞ്ഞും എല്ലാവിധ ഗുണദോഷങ്ങളും സ്വഭാവികമായും ഉള്‍‌ച്ചേര്‍ന്നിരിക്കുമെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല.ഒരുദാഹരണത്തിന് സ്ത്രീയും പുരുഷനും എല്ലാ തലത്തിലും തരത്തിലും തുല്യരാണ് എന്നാണ് ഇടത് ചിന്തിക്കേണ്ടത്.എന്നാല്‍ സ്ത്രീ പുരുഷനെക്കാള്‍ ഒരല്പം താഴെയാണെന്ന് ചിന്തിക്കുന്നവരും ഇടതുകൊടി പിടിക്കുന്നവരിലുണ്ട്. അത്തരം വാസനകളെ എത്രമാത്രം കുറച്ചു കൊണ്ടുവരാന്‍ കഴിയും എന്ന ചോദ്യമാണ് ഇടതുപക്ഷത്തേയും അവരുടെ മൂല്യങ്ങളേയും ഉല്പാദിപ്പിക്കുന്നത്. അതല്ലാതെ നൂറുശതമാനം നന്മകള്‍ മാത്രം പൂക്കുന്നവരുടെ കൂട്ടായ്മകളാണ് ഇടതുപക്ഷമെന്ന ധാരണയില്‍ സമീപിച്ചു പോകുന്നത് അന്ധന്‍ ആനയെ കണ്ടതുപോലെയാണ്.           ഇടതുപക്ഷത്തെ വിമര്‍ശിക്കുന്നവരും അനുകൂലിക്കുന്നവരും ഈ വസ്തുത മനസ്സിലാക്കിയിരിക്കണം.എണ്‍പതുശതമാനം ഇടതുമൂല്യങ്ങളെ പിന്‍പറ്റുന്നവര്‍ പോലും ബാക്കിവരുന്ന ഇരുപതുശതമാനം വലതുപക്ഷമാണ്.ആ ഇരുപതുശതമാനത്തെ ഇല്ലാ

#ദിനസരികള്‍ 878 - ഇടതിന് എന്തുപറ്റി ? – ഒരു ചോദ്യവും പല ഉത്തരങ്ങളും - 1

            തങ്ങളുടെ ചരിത്രപരമായ ദൌത്യം പൂര്‍ത്തിയാക്കി അസ്തമയം പ്രതീക്ഷിച്ചിരിക്കുന്ന ഒന്നല്ല ഇന്ത്യയിലെ ഇടതുപക്ഷമെന്നു കരുതാന്‍ നിരവധി ന്യായങ്ങളുണ്ട്.അതുകൊണ്ടുതന്നെ വിമര്‍ശനങ്ങള്‍ക്ക് കാതോര്‍ക്കുവാനും വിശാലമായ അര്‍ത്ഥത്തില്‍ ഉള്‍‌ക്കൊള്ളാനും കഴിയുന്ന തരത്തിലുള്ള ഒരു ജൈവികത ആ പ്രസ്ഥാനങ്ങള്‍ പുലര്‍ത്തിപ്പോരുന്നുണ്ടെന്നത് വാസ്തവമാണ്. എന്നാല്‍ ആശയദാര്‍ഡ്യമുള്ള   പ്രസ്ഥാനങ്ങളെന്ന നിലയില്‍ പെട്ടെന്ന് വഴങ്ങാത്ത ഒരു ശരീരഘടനയെ സൂക്ഷിക്കുന്ന ഇടതുപ്രസ്ഥാനങ്ങള്‍ തങ്ങള്‍‌ക്കെതിരെ ഉയരുന്ന ആക്ഷേപങ്ങളെ പരിശോധിക്കുന്നത് ഇടതു മൂല്യങ്ങളുടെ കല്ലില്‍ ഉരച്ചു നോക്കിയാണ്. അങ്ങനെ കുലങ്കഷമായി പരിശോധനക്കു വിധേയമാക്കുന്ന സാഹചര്യങ്ങളില്‍ വെറും കൈയ്യടികള്‍ക്കു വേണ്ടിയുള്ള ഉപരിപ്ലവങ്ങളായ വിമര്‍ശനങ്ങളേയും അല്ലാത്തവയേയും അവയുടെ ക്ഷോദക്ഷമത പരിശോധിച്ചുകൊണ്ട് തള്ളാനും   കൊള്ളാനും ഇടതുപക്ഷം മടികാണിച്ചിട്ടില്ല. ഇങ്ങനെ ആശയപരമായി പ്രകടിപ്പിക്കുന്ന ഉള്‍ക്കരുത്തുകളെ സൈദ്ധാന്തികശാഠ്യങ്ങളെന്ന് വ്യവഹരിച്ചുകൊണ്ടാണ് പലരും വിമര്‍ശനവിധേയമാക്കുന്നത്. എന്നാല്‍ ഇത്തരം കര്‍ക്കശമായ നിലപാടുകളില്ലെങ്കില്‍ ഇടതുപക്ഷം ഒരര്‍ത്ഥത്തിലും ഇട

#ദിനസരികള്‍ 877 - തിരുനെല്ലൂരിന്റെ ദര്‍ശനം

            1981 ല്‍ രാമരാജ്യം എന്ന കവിതയില്‍ തിരുനെല്ലൂര്‍ കരുണാകരന്‍ എഴുതി :- രാപകലാഹ്ലാദിക്കാതെന്തു നാം ചെയ്യും ? രാമ - രാജ്യത്തിലതിവേഗം ചെന്നു ചേര്‍ന്നല്ലോ നമ്മള്‍ ! പൂണ്യമാര്‍ജ്ജിക്കാന്‍ ശൂദ്രതാപസന്മാരെക്കൊന്നും മണ്ണിന്റെ പെണ്‍മക്കളെക്കണ്ണുനീര്‍ കുടിപ്പിച്ചും കൌശിക വസിഷ്ഠരെപ്പൂജിച്ചു,മവര്‍ക്കെന്നു - മൈശ്വര്യമേകും നല്ല പൈക്കളെ സംരക്ഷിച്ചും ഏകാധിപത്യം ജൈത്രയാത്രക്കു മുമ്പേ വിടും യാഗാശ്വം നിരപായമെത്തുവാന്‍ സഹായിച്ചും ആവതും പുരുഷാര്‍ത്ഥം നേടുവാന്‍ കൈവന്നൊരീ ക്കേവലസന്ദര്‍ഭത്തെപ്പാടിവാഴ്ത്തുക നമ്മള്‍ വെല്ലട്ടെ വര്‍ണാശ്രമ ധര്‍മ്മങ്ങള്‍ , യാഗങ്ങളാല്‍ നല്ലപോല്‍ തെളിഞ്ഞിന്ദ്രന്‍ നന്മഴ പെയ്യിക്കട്ടെ – ഇന്ന് നാം എത്തിനില്ക്കുന്ന ജീവിത പരിസരത്തു നിന്നും വീണ്ടും ഈ കവിത വായിക്കാനെടു ക്കുമ്പോള്‍ കടന്നു കാണാനുള്ള കവിയുടെ വൈഭവത്തില്‍ കിടിലം കൊണ്ടു പോകും ! അന്നേ മുഴങ്ങിത്തുടങ്ങിയ പെരുമ്പറകള്‍ ആരെയാണ് വരവേല്ക്കാന്‍ പോകുന്നതെന്ന് സുവ്യക്തമായും മനസ്സിലാക്കിയ , സാമൂഹിക സ്പന്ദനങ്ങളില്‍ നിന്നും അത്രമാത്രം ആഴത്തില്‍ പാഠങ്ങള്‍ പഠിച്ചെടുത്ത , എക്കാലത്തും മാനവിതകതയ്ക്കു വേണ്ടി നിലയുറപ്പിച്

#ദിനസരികള്‍ 876 - സാമുവല്‍ മെറ്റീറും കേരളവും

സാമുവല്‍ മെറ്റീര്‍ എന്ന സുവിശേഷ പ്രവര്‍ത്തകന്‍ 1883 ല്‍ ലണ്ടനില്‍ നിന്നും പ്രസിദ്ധീകരിച്ച Native Life in Travancore എന്ന പുസ്തകത്തിന് , ഞാന്‍ കണ്ട കേരളം എന്ന പേരില്‍ മനോഹരമായ ഒരു മലയാള പരിഭാഷ എന്‍ സത്യദാസ് നിര്‍വഹിച്ചിട്ടുണ്ട്. താന്‍ നേരിട്ട് അനുഭവിച്ച കേരളത്തെക്കുറിച്ചുള്ള മെറ്റീറിന്റെ വിവരണങ്ങള്‍ അക്കാലത്തെ കേരളത്തിന്റെ സാമൂഹ്യ – സാംസ്കാരിക – രാഷ്ട്രീയ ജീവിതത്തെക്കുറിച്ച് വിവരിക്കുന്നു. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ആ പരിഭാഷയുടെ അവതാരികയില്‍ മതകാര്യങ്ങളെക്കുറിച്ചു മാത്രമല്ല , മറ്റു വിജ്ഞാന ശാഖകളെക്കുറിച്ചും മെറ്റീര്‍ പ്രഭാഷണങ്ങള്‍ നടത്തിയിട്ടുണ്ടെന്നും അത് മതകാര്യങ്ങളില്‍ താല്പര്യമില്ലാത്തവരെപ്പോലും ആകര്‍ഷിച്ചിട്ടുണ്ടെന്നും പി ഗോവിന്ദപ്പിള്ള ചൂണ്ടിക്കാണിക്കുന്നു. “ വ്യക്തിപരമായ ഉപയോഗത്തിന് വേണ്ടി ആര്‍ജിച്ച അമൂല്യമായ വസ്തുതകളും അറിവും മറ്റുള്ളവരുടെ ഉപയോഗത്തിനായി ഞാനിവിടെ സമര്‍പ്പിക്കുന്നു. വിശ്വസനീയമായ വസ്തുതകള്‍ ഭാവിയിലെ അന്വേഷണങ്ങള്‍ക്കും പ്രയോഗത്തിനുമുതകുന്ന തരത്തില്‍ ഒരു മുഴുവന്‍ ലൈബ്രറി തന്നെ ഒരൊറ്റ വാല്യത്തില്‍ ഉള്‍‌ക്കൊള്ളുന്ന വിധത്തിലാണ് ഇതിലെ ഓരോ ഭാഗവും

#ദിനസരികള്‍ 875 - കുഞ്ഞുങ്ങളെ കാത്തുകൊള്ളുക

             ഇഴഞ്ഞു കളിക്കുന്ന പ്രായത്തില്‍ എന്റെ മകള്‍ ഒരു ദിവസം കട്ടിലിന്റെ അടിയിലേക്ക് നൂണ്ടുപോയി. എന്തോ പുസ്തകത്തിന്റെ വായനയില്‍ കുടുങ്ങിപ്പോയിരുന്ന ഞാനതു കണ്ടില്ല. അമ്മ വന്ന് കുഞ്ഞെന്തിയേടാ എന്നു ചോദിക്കുമ്പോഴാണ് ഞാനും ശ്രദ്ധിക്കുന്നത്.പിന്നെയൊരു വെപ്രാളമായിരുന്നു. പുറത്തേക്കുള്ള വാതിലെല്ലാം അടച്ചിരുന്നുവെങ്കിലും വീടിനകത്തെല്ലാം പരതി കാണാത്തതുകൊണ്ട് വീടിനു ചുറ്റും ഒരോട്ടം ഓടി.കട്ടിലിനടയിലേക്ക് നോക്കിയതുമില്ല. കുഞ്ഞ് പുറത്ത് പോകില്ലെന്നുറപ്പായിട്ടും അതെല്ലാം മറന്നു. ഇനി ആരെങ്കിലും എടുത്തുകൊണ്ടു പോയോ എന്നുമൊക്കെ ചിന്തിച്ച് ഒരു നിമിഷം കൊണ്ട് ഞാനാകെ പരവശനായിരുന്നു.അപ്പോഴേക്കും കട്ടിലിനടിയില്‍ നിന്നും അമ്മ അവളെ കണ്ടെത്തിയിരുന്നു. പക്ഷേ ആ ഒന്നോ രണ്ടോ മിനുട്ടുകൊണ്ട് ഞാന്‍ അനുഭവിച്ച വെപ്രാളവും വേവലാതിയുമൊന്നും നാളിതുവരെയുള്ള ജീവിതത്തിന്റെ ഒരു ഘട്ടത്തിലും അഭിമുഖികരിക്കേണ്ടി വന്നിട്ടില്ല. വീടിനകത്ത് കാണാതായപ്പോള്‍ മോളേ എന്നു വിളിച്ചുകൊണ്ടാണ് പുറത്തേക്കോടിയത്. ആ കുറഞ്ഞ സമയത്തിനുള്ളില്‍ എന്തൊക്കെയാണ് ചിന്തിച്ചു കൂട്ടിയത് ?           സമാനമായ ഒരനുഭവം പി ഗോവിന്ദപ്പിള്ളയെക്കുറിച്ച് മകന്‍ രാധ

#ദിനസരികള്‍ 874 - ‘എന്റെ പ്രധാനമന്ത്രി (എന്തു) മനുഷ്യനാണ്'

            ‘ എന്റെ പ്രധാനമന്ത്രി മനുഷ്യനാണ് ' എന്ന അടിക്കുറിപ്പോടെ ഐ എസ് ആര്‍ ഒ ചെയര്‍മാനെ പ്രധാനമന്ത്രി നരേന്ദ്രമോഡി ആലിംഗനം ചെയ്തതിനെ ജനം ആഘോഷിക്കുകയാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ജനം എന്ന പൊതു പ്രയോഗത്തില്‍ ഞാനും പെടുമെന്നുള്ളതുകൊണ്ട് എന്റെ പ്രധാനമന്ത്രി മനുഷ്യനാണ് എന്ന പ്രചാരണപരിപാടിയുമായി ബന്ധപ്പെട്ട് നിലപാട് വ്യക്തമാക്കേണ്ടതുണ്ടെന്ന് കരുതുന്നു.           ഈ ആലിംഗനം മാധ്യമങ്ങള്‍ക്കു മുന്നില്‍ വെച്ച് മോഡി കാണിച്ച ഒരടവായിരുന്നുവെന്ന് ഇപ്പോള്‍ ഏറെക്കുറെ വ്യക്തമായിട്ടുണ്ട്.താന്‍ പോറ്റി വളര്‍ത്തുന്ന പാണന്മാര്‍ക്ക് പാട്ടുകളുണ്ടാക്കാന്‍ ബോധപൂര്‍വ്വം ഒരവസരം സൃഷ്ടിച്ചു നല്കുകയായിരുന്നു അദ്ദേഹം. അതല്ലെങ്കില്‍ ഉപദേശകരുടെ വാക്കുകളനുസരിച്ചള്ള ഒരു നാടകം – രണ്ടായാലും വളരെ ബോധപൂര്‍വ്വമാണ് ആ ആലിംഗനം പ്ലാന്‍ ചെയ്യപ്പട്ടതെന്നത് വ്യക്തം. എന്തായാലും മോഡിയും കൂട്ടരും ഉദ്ദേശിച്ചതുപോലെ ഒരു പുതിയ പ്രചാരണ വാചകമായി – എന്റെ പ്രധാനമന്ത്രി മനുഷ്യനാണ്.           അതോടൊപ്പം തന്നെ നല്ലതിനെ നല്ലതെന്ന് പറയണമെന്ന വാദത്തോടെ സ്വതന്ത്രരാണെന്ന് അവകാശപ്പെടുന്ന ഒരു കൂട്ടവും മോഡിയ്ക്ക് കൈയ്യടിക