Posts

Showing posts from October 21, 2018

#ദിനസരികള്‍ 562

 സ്വാമി സന്ദീപാനന്ദ ഗിരിക്കെതിരെയുള്ള ആക്രമണം കേരളത്തിന്റെ മതേതര മനസ്സിനെ ഭയപ്പെടുത്തിക്കൊണ്ട് നിശബ്ദമാക്കാനുള്ള ഒരു ഗൂഢാലോചനയുടെ ഭാഗമാണെന്ന് മനസ്സിലാക്കാന്‍ കൂടുതല്‍ ആലോചനകളൊന്നും വേണ്ട.  സംഘപരിവാരത്തിന്റെ കൃത്യമായ അജണ്ട ഈ ആക്രമണത്തിനു പുറകിലുണ്ട്.ഇത്തരത്തില്‍ തങ്ങള്‍‌ക്കെതിരെയുയരുന്ന ഒരു ശബ്ദത്തേയും അംഗീകരിക്കില്ല എന്ന അസഹിഷ്ണുതക്ക് മറുപടി പറയേണ്ടത് സന്ദീപാനന്ദ ഗിരി എന്ന വ്യക്തിയല്ല , മറിച്ച് മതേതരത്വത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും പരമപ്രാധാന്യമുണ്ടെന്ന് ഭാവിക്കുന്ന പൊതുസമൂഹമാണ്. പറയേണ്ട മറുപടി , ഹിന്ദുവെന്നാല്‍ സംഘിയല്ല, സംഘി ഹിന്ദുവുമല്ല എന്നുമാണ്.  കാലം ഇരുണ്ടതാണെന്നു ഭയന്ന് മാളത്തിലൊളിച്ചിരിക്കുന്നവരുടെ കൂട്ടത്തില്‍ ചേരുകയെന്നത് എളുപ്പമാണ്.മരിക്കുന്നതുവരെ ഇരുട്ടിലെ തണുപ്പില്‍ മയക്കംകൊള്ളാം. എന്നാല്‍ കടുത്ത വേനലിലും വഴിവെട്ടുന്നവന്റെ കൂടെ വിയര്‍പ്പൊഴുക്കുകയെന്നതാണ് ഇക്കാലത്തിന്റെ വെല്ലുവിളി. ജാതിമതസംഘനകളുടെ മുദ്രാവാക്യം പേറുന്ന അസുരക്കൂട്ടം , എല്ലാ വെളിച്ചങ്ങളേയും തല്ലിക്കെടുത്തിക്കൊണ്ട് വേദികളിലേക്ക് ചീറിയടുക്കുമ്പോള്‍ വേണ്ടത് ഓരോരുത്തരും പ്രകാശത്തിന്റെ ഗോപുരങ്ങളാകുകയാണ്

#ദിനസരികള്‍ 561 ബുദ്ധചരിതം ||അംബേദ്കര്‍

§ 7 ബാല്യകാല വിശേഷങ്ങള് ‍ 1.അച്ഛന്റെ കൃഷിയിടങ്ങളില്‍ ജോലിയില്ലാത്തപ്പോഴെല്ലാം ഒറ്റപ്പെട്ട ഒരിടം കണ്ടെത്തി ധ്യനസ്ഥനാകുകയെന്നത് സിദ്ധാര്‍ത്ഥ കുമാരന്റെ സ്വഭാവമായിരുന്നു 2. വിദ്യാഭ്യാസത്തോടൊപ്പം ഒരു പോരാളിക്ക് ഇണങ്ങുന്ന വിധത്തിലുള്ള ആയുധ പരിശീലനവും നല്കി 3.മനക്കരുത്തിനോടൊപ്പം കായിക ശേഷിയുമുള്ള ഒരാളായിട്ടുവേണം തന്റെ പുത്രന്‍ വളരേണ്ടതെന്ന കാര്യത്തില്‍ ശുദ്ധോധനന് നിര്‍ബന്ധമുണ്ടായിരുന്നു. 4. സിദ്ധാര്‍ത്ഥന്‍ ദയാലുവായിരുന്നു. ആളുകളെ ചൂഷണം ചെയ്യുന്നത് അദ്ദേഹത്തിന് ഇഷ്ടമായിരുന്നില്ല. 5. ഒരിക്കല്‍ തന്റെ കൂട്ടുകാരോടൊത്ത് അച്ഛന്റെ കൃഷിസ്ഥലം സന്ദര്‍ശിച്ച കുമാരന്‍ , തീക്ഷ്ണമായ വെയിലത്ത് ഏറെക്കുറെ നഗ്നരായി വിവിധ ജോലിയെടുക്കുന്നതു കണ്ടു. 6. ആ കാഴ്ച അവനെ ദുഖിതനാക്കി 7.ഒരാള്‍ മറ്റൊരാളെ ചൂഷണം ചെയ്യു ന്നതും തൊഴിലാളിയുടെ അധ്വാനമുല്യംകൊണ്ട് മുതലാളി സുഖിച്ചു ജീവിച്ചുപോകുന്നതും ശരിയോയെന്ന് സിദ്ധാര്‍ത്ഥന്‍ തന്റെ കൂട്ടുകാരോട് ആശങ്കപ്പെട്ടു. 8. എന്തുപറയണമെന്ന് അവന്റെ കൂട്ടുകാര്‍ക്ക് അറിയില്ലായിരുന്നു.വേലക്കാരന്‍ സ്വന്തം യജമാനനെ സേവിക്കാന്‍ വേണ്ടിയുള്ളവനാണെന്നും ആ സേവയാണ് അവന്റെ വിധിയെന്നുമ

#ദിനസരികള്‍ 560

             ടിപ്പുസുല്‍ത്താനെ വര്‍ഗ്ഗീയ വാദിയായും ഹിന്ദുമത ധ്വംസകനായും പ്രചരിപ്പിക്കുന്നതിനു പിന്നില്‍ രണ്ടു തരം താല്പര്യങ്ങളാണ് ഉള്ളത്. ഒന്ന്, കൊളോണിയല്‍ പക്ഷപാതിത്വം, രണ്ട് വര്‍ഗ്ഗീയ ധ്രുവീകരണം.ബ്രിട്ടീഷുകാരാണ് ഹിന്ദുക്കളെ സംരക്ഷിച്ചുപോന്നതെന്നും അതുകൊണ്ട് അവരോട് വിധേയത്വം കാണിക്കേണ്ടത് ജനതയുടെ സുരക്ഷയ്ക്കും സുഖ ജീവിതത്തിനും അനിവാര്യമാണെന്നുമായിരുന്നു കൊളോണിയല്‍ താല്പര്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്നവര്‍ വാദിച്ചിരുന്നത്. മാര്‍ക് വില്‍സ് , ജയിംസ് മില്‍ മുതലായ സാമ്രാജ്യത്വ പക്ഷപാതികളായ ചരിത്രകാരന്മാരെ മുന്‍നിറുത്തി ഇത്തരത്തിലുള്ള നിലപാടുകള്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടുവെന്ന് ഡോ. കെ കെ എന്‍ കുറുപ്പ് ചൂണ്ടിക്കാണിക്കുന്നുണ്ട്.ടിപ്പു തങ്ങളുടെ ശത്രുവാണെന്നും ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഭരണത്തിന്‍ കീഴില്‍ മാത്രമേ തങ്ങളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കപ്പെടുകയുള്ളുവെന്നും സ്ഥാപിച്ചെടുക്കാന്‍ കൊളോണിയല്‍ ഭരണ നേതൃത്വത്തിന് കഴിഞ്ഞിരുന്നു.ടിപ്പുവിന്റെ ചില പരിഷ്കാരങ്ങള്‍ അദ്ദേഹത്തെ ജനങ്ങളുടെ കണ്ണില്‍ ഹിന്ദുവിരുദ്ധനായി ചിത്രീകരിക്കാന്‍ കാരണമായിട്ടുണ്ട്.1788 ല്‍ ബഹുഭര്‍തൃത്വസമ്പ്രദായമെന്ന അനാചാരത്തെ

#ദിനസരികള്‍ 559

ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തില് ‍ നല്കിയ റിവ്യൂഹര് ‍ ജികള് ‍ നവംബര് ‍ പതിമൂന്നിന് ബഹുമാനപ്പെട്ട സുപ്രിംകോടതി പരിശോധിക്കുകയാണല്ലോ. അതിനുമുമ്പ് കേരളത്തിന്, ബി ജെ പി – ആറെസ്സെസ്സ് – കോണ് ‍ ഗ്രസ് – സവര് ‍ ണമതജാതി - നിഷ്പക്ഷ സ്ത്രീപ്രവേശനവിരുദ്ധ വൈതാളികക്കൂട്ടങ്ങളോട് ഒരു ചോദ്യമുണ്ട്. പുന പരിശോധനാ ഹരജികള് ‍ പരിശോധിച്ചതിനു ശേഷം സുപ്രിംകോടതിയില് ‍ നിന്നുമുണ്ടാകുന്ന വിധി – അതെന്തു തന്നെയായാലും – നിങ്ങള് ‍ അംഗകരിക്കുമോ ഇല്ലയോ എന്നതാണ് ആ ചോദ്യം. ശബരിമല വിഷയത്തില് ‍ ഇടതുപക്ഷവും കേരള സര് ‍ ക്കാറും നിലപാടു പറഞ്ഞിട്ടുണ്ട്. സുപ്രിംകോടതി എന്തുതന്നെ പറഞ്ഞാലും അത് അംഗീകരിക്കുമെന്നാണ് ആ നിലപാട്. ഇങ്ങനെ കേരള സമൂഹത്തിനു മുന്നില് ‍ തങ്ങളുടെ നിലപാടു തുറന്നു പറഞ്ഞുകൊണ്ട് , ഭരണഘടനയുടെ അന്തസ്സത്തയെ മുറുകെപ്പിടിച്ചുകൊണ്ട് ഒരു നിലപാടു പറയാനുള്ള ആര് ‍ ജ്ജവം സ്ത്രീവിരുദ്ധ സഖ്യകക്ഷികള് ‍ കാണിക്കുമോ? മറുപടിക്ക് കാത്തിരിക്കേണ്ട കാര്യമൊന്നുമില്ല. വീണ്ടും സ്ത്രീപ്രവേശനത്തിന് അനുകൂമാലമായിട്ടാണ് കോടതി വിധി പറയുന്നതെങ്കില് ‍ അതിനെതിരെ ഈ വൈതാളികര് ‍ വീണ്ടും രംഗത്തിറങ്ങുമെന്ന കാര്യം സ്പഷ്ടമാണ

#ദിനസരികള് 558

||ചോദ്യോത്തരങ്ങള് ‍ || ചോദ്യം :- ഇടതുപക്ഷം ശബരിമലയില് ‍ പരാജയപ്പെടുകയാണോ? ഉത്തരം :- ശബരിമല വിഷയം ആത്യന്തികമായി ജയത്തിന്റേയും പരാജയത്തിന്റേതുമായ ഒന്നാണ് എന്ന തെറ്റായ ധാരണയില് ‍ നിന്നാണ് ഇത്തരത്തിലൊരു ചോദ്യം രൂപം കൊള്ളുന്നതുതന്നെ. ഇവിടെ ജയവും പരാജയവുമൊന്നുമില്ല.ജനാധിപത്യത്തിലെ ശരി നടപ്പിലാക്കുന്നതിനു വേണ്ടി നിയമവാഴ്ച ഉറപ്പാക്കുക എന്ന കടമ മാത്രമേ ഇടതുപക്ഷം കൈക്കൊള്ളുന്നുള്ളു. അത്തരമൊരു കടമ നിര് ‍ വഹിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത് ഇന്ത്യയുടെ പരമോന്നത നീതിന്യായാലയമാണ്. ആ സ്ഥാപനത്തിനു കീഴില് ‍ വരുന്ന സംസ്ഥാന സര് ‍ ക്കാറിന് അതു നടപ്പിലാക്കിയേ പറ്റൂ.അഭിപ്രായ വ്യത്യാസമുള്ളവര് ‍ സമീപിക്കേണ്ടത് സംസ്ഥാന സര് ‍ ക്കാറിനെയല്ല മറിച്ച് സുപ്രിംകോടതിയെയോ കേന്ദ്രസര് ‍ ക്കാറിനെയോ ആണ്. കാരണം വിധി പുന പരിശോധിക്കാനും മാറ്റി വിധിക്കാനും സുപ്രിംകോടതിക്കും ഭരണഘടനയില് ‍ മാറ്റം വരുത്തി വിധിയെ അസാധുവാക്കാന് ‍ കേന്ദ്രസര് ‍ ക്കാറിനും മാത്രമേ കഴിയൂ.ഇവിടെ സംസ്ഥാന സര് ‍ ക്കാറിന് ഇടപെടുന്നതിന് സാധ്യതകളൊന്നുമില്ല. ചോദ്യം :- അപ്പോള് ‍ സുപ്രിംകോടതി വിധി മാറ്റിപ്പറഞ്ഞാല് ‍ നിങ്ങളുണ്ടാക്ക

#ദിനസരികള് 557

ഇനി എഴുന്നള്ളിവരേണ്ടത് കുറത്തിയാണ്.മലഞ്ചൂരല് മലയിലെ കുറത്തി.കാരിരുമ്പിന്റെ കരുത്തും കരളുറപ്പുമുള്ള കുറത്തി. വേട്ടനായ്ക്കളുടെ പല്ലുകൊണ്ട് വിണ്ടുകീറിയ നെഞ്ചില് ‍ നിന്നും നിണം ചുരത്തുന്ന കുറത്തി.കാടിളക്കിമറിച്ച് ഈറ പറിച്ചെറിഞ്ഞ് മദിച്ചു വരുന്ന മത്തഗജത്തെപ്പോല് ‍ അവള് ‍ പുറപ്പെട്ടുവരണം. അധികാരത്തിന്റെ വെള്ളിക്കോലുമായി കനകസിംഹാസനങ്ങളില് ‍ അരുളിമരുവുന്ന കരനാഥന്മാരുടെ തിരുനെറ്റിയിലേക്ക് ഉന്നംവെച്ച് ചോദ്യശരങ്ങളെയ്യണം. ദിഗന്തങ്ങളെ ഞെട്ടിവിറപ്പിച്ചുകൊണ്ട് ആ മുനകള് ‍ വെള്ളികെട്ടിയ അധികാരഗര് ‍ വ്വിന്റെ മസ്തകങ്ങളെ തച്ചുടക്കണം. ഇതൊരു പ്രതികാരം കൂടിയാണ്.കാലം കാത്തുവെച്ച പ്രതികാരം.തങ്ങള് ‍ ക്ക് സ്വന്തമായിരുന്നതെല്ലാം കവര് ‍‍ ന്നെടുത്ത് ഇരുട്ടിലേക്ക് ആട്ടിപ്പായിക്കപ്പെട്ട ഒരു നിസ്വജനതയുടെ പ്രതികാരം. നിങ്ങളെന്റെ കറുത്ത മക്കളെ ചുട്ടുതിന്നുന്നോ? നിങ്ങളവരുടെ കുഴിമാടം കുളം തോണ്ടുന്നോ? നിങ്ങളവരുടെ നിറഞ്ഞ കണ്ണുകള് ‍ ചുഴന്നെടുക്കുന്നോ? നിങ്ങളോര് ‍ ക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന് ! മറന്നുപോയവരെ ഓര് ‍ മിപ്പിക്കുക എന്ന ചരിത്രപരമായ ദൌത്യത്തിന് ഇനിയും വൈകിക്കൂടാ. കാടിളക്കിമ

#ദിനസരികള്‍ 556

ബൈബിള് ‍ കത്തിച്ച ചരിത്രമുണ്ട് കേരളത്തിന്. ഇന്നാണെങ്കില് ‍ ആ സംഭവത്തെ ഏതൊക്കെ കോലുകള് ‍ കൊണ്ടായിരിക്കും ആധുനികരെന്ന് വാഴ്ത്തപ്പെടുന്ന കേരള സമൂഹം അളന്നെടുക്കുക ? അനുകൂലിക്കുന്നവരെക്കാള് ‍ പ്രതികൂലിക്കുന്നവരാകും കൂടുതലെന്ന് സംശയലേശമെന്യേ സമകാലിക സംഭവങ്ങള് ‍ നമ്മെ ബോധ്യപ്പെടുത്തും.അവരുടെ മതത്തിന്റേയും വിശ്വാസത്തിന്റേയും കാര്യമല്ലേ , നാമെന്തിനാണ് അതിലിടപെടുന്നതെന്ന സാമാന്യവത്കരണത്തിനായിക്കും കൂടുതല് ‍ പ്രസക്തി.തങ്ങളുടെ മതത്തിലും ഇത്തരം മാനവികേതരമായ ആശയങ്ങള് ‍ നിലനില്ക്കുന്നുവെന്നും അതിനെതിരെ എന്നെങ്കിലും ആരോപണമുയര് ‍ ന്നാല് ‍ മറ്റു മതക്കാരും സഹായിച്ചുകൊള്ളുമെന്ന പ്രതീക്ഷയാണ് പരസ്പരമുള്ള ഈ സംരക്ഷണവ്യഗ്രതകളുടെ ആധാരമായിരിക്കുന്നത്. മതത്തെക്കുറിച്ച് ഒരു ചുക്കും ചുണ്ണാമ്പും അറിയാത്തവരും മതം ആക്രമിക്കപ്പെടുന്നു എന്ന ഭീതിക്കുപിന്നാലെ അക്രമാസക്തരാകുന്നത് നാം കാണാറുണ്ട്.വിശ്വാസത്തിന്റെ പേരിലാണെങ്കില് ‍ എന്തു തെമ്മാടിത്തരവും നടത്തിയെടുക്കാം എന്ന അവസ്ഥയിലേക്ക് കേരളം വന്നെത്തിയിരിക്കുന്നു. മതജാതി സംഘടനകളുടെ ഇടപെടലുകള് ‍ ഏതു സിംഹാസനത്തേയും പിടിച്ചുകുലുക്കാന് ‍ പോന്ന വിധത്തില് ‍ ശക്തമായിരിക്കുന

#ദിനസരികള് 547

ബുദ്ധചരിതം || അംബേദ്കര് 5. § മഹാമായയുടെ മരണം 1. അഞ്ചാം ദിവസം വലിയ ആഘോഷത്തോടെ സിദ്ധാര് ‍ ത്ഥ എന്ന് കുഞ്ഞിന് പേരിടല് ‍ ച്ചടങ്ങ് നടത്തി. ഗോത്രനാമം ഗൌതമ എന്നായിരുന്നു.അതുകൊണ്ട് സിദ്ധാര് ‍ ത്ഥ ഗൌതമ എന്ന് ജനങ്ങളുടെ ഇടയില് ‍ അറിയപ്പെട്ടു. 2. ആഘോഷത്തിന്റെ ഇടയ്ക്ക് മഹാമായയെ കഠിനമായ രോഗം ബാധിച്ചു. അതു വളരെ ഗുരുതരമായിരുന്നു. 3. തന്റെ മരണ സമയം അടുത്തുവെന്ന് മനസിലാക്കിയ മഹാമായ ശുദ്ധോധനനേയും പ്രജാപതിയേയും അടുത്തു വിളിച്ചു പറഞ്ഞു –“ അസിതമുനിയുടെ പ്രവചനം ഫലിക്കുമെന്ന കാര്യത്തില് ‍ എനിക്കു സംശയമൊന്നുമില്ല.അതു സാധിതമാകുന്നത് കാണാന് ‍ ഞാനുണ്ടാവില്ല എന്നതിലാണ് എനിക്ക് സങ്കടം. 4. എന്റെ കുഞ്ഞിന് ഉടനെ ഞാന് ‍ നഷ്ടപ്പെടും. എന്നിരുന്നാല് ‍ ‌പ്പോലും അവന്റെ ഭാവിയെക്കുറിച്ചോര് ‍ ത്ത് എനിക്ക് ഖേദമില്ല. ഒരല്ലലും അറിയിക്കാതെ വളരെ ശ്രദ്ധാപുര് ‍ വ്വം അവന്റെ ഭാവിക്ക് ഇണങ്ങുന്ന വിധത്തില് ‍ അവന് ‍ വളരുമെന്നും പരിലാളിക്കപ്പെടുമെന്നും എനിക്കറിയാം. 5. അവന് അമ്മയില് ‍ നിന്നും കിട്ടുന്നതിനെക്കാള് ‍ സ്നേഹവാത്സല്യങ്ങള് ‍ നിന