Posts

Showing posts from August 23, 2020

#ദിനസരികള്‍ 1230 - ശശി തരൂരും കോണ്‌ഗ്രസും

Image
                ശശി തരൂരിനോടുള്ള കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണത്തില്‍ ഒരു തരം അപകര്‍‌ഷതയില്‍ നിന്നും ഉടലെടുക്കുന്ന അസൂയയാണ് പലപ്പോഴും മുന്നിട്ടു നില്ക്കുന്നതെന്ന് എനിക്കു തോന്നിയിട്ടുണ്ട്.തരൂരിന്റെ മുന്നില്‍ തങ്ങള്‍ ഒന്നുമല്ലെന്ന ചിന്ത അദ്ദേഹത്തിനെതിരെയ ഓരോ അവസരത്തിലുമുണ്ടാകുന്ന പ്രതികരണങ്ങളില്‍ നിന്ന് മനസ്സിലാക്കാവുന്നതേയുള്ളു. കൊടിക്കുന്നില്‍ സുരേഷിന്റെ ഗസ്റ്റ് ആര്‍ട്ടിസ്റ്റ് പ്രയോഗത്തിലും കെ മുരളീധരന്റെ വിശ്വപൌരന്‍ പ്രയോഗത്തിലും ഞാന്‍ പറയുന്നത് സാധൂകരിക്കാന്‍ ആവശ്യമായ തെളിവുകള്‍ കണ്ടെത്താനാകും.             നേതൃമാത്രം അനിവാര്യമാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് ഇരുപത്തിമൂന്നോളം നേതാക്കള്‍ എ ഐ സി സി പ്രസിഡന്റ് സോണിയാ ഗാന്ധിക്ക് കത്തയച്ചത് പുറത്തു വന്നതോടെയാണ് പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തപ്പെട്ടത്.രാഹുലിനോടും സോണിയയോടുമുള്ള വിധേയത്വം അരക്കിട്ടുറപ്പിക്കാനുള്ള ഒരവസരമായി കൊട്ടാരം വിപ്ലവകാരികള്‍ ഈ കത്തിനെ കണ്ടു. അതുകൊണ്ടുതന്നെ കത്ത് ചര്‍ച്ച ചെയ്യുന്ന ഗുണപരമായ കാര്യങ്ങളെ പാടെ അവഗണിച്ചുകൊണ്ട് ‘ ഗാന്ധി ’ കുടുംബത്തിനെതിരെ ചിലര്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്നതായി വരുത്തിത്തീര്‍ക്കാനാണ

#ദിനസരികള്‍ 1229 കെ സുരേന്ദ്രന് നന്ദി പറയുക

            അനില്‍ നമ്പ്യാരെ ചോദ്യം ചെയ്തത് ആയുധമാക്കാന്‍ സി പി എം എന്ന് മനോരമ.   സ്വര്‍ണക്കടത്തു കേസില്‍ സ്വപ്ന സുരേഷുമായുള്ള ബന്ധത്തേയും ഫോണ്‍ വിളികളേയും മുന്‍നിറുത്തി അനില്‍ നമ്പ്യാരെ ചോദ്യം ചെയ്തത് ബി ജെ പി ക്കെതിരെയുള്ള ആയുധമാക്കാന്‍ സി പി ഐ എം ശ്രമിക്കുന്നുവെന്നാണ് ഹൃദയ വേദനയോടെ മനോരമ വിലപിക്കുന്നത്.അനില്‍ വഴി കേസ് വി മുരളിധരനിലേക്ക് എത്തുമെന്നും പത്രം ഭയപ്പെടുന്നു. സി പി എമ്മിനെ പ്രത്യക്ഷമായോ പരോക്ഷമായോ ബന്ധപ്പെടുത്താനുള്ള തെളിവുകളൊന്നും തന്നെ ലഭിക്കാതിരിക്കുകയും ബി ജെ പി – പ്രതിപക്ഷ പ്രവര്‍ത്തകര്‍ അറസ്റ്റിലാകുകയും ചെയ്തതോടെ സ്വര്‍ണക്കടത്തു കേസില്‍ ചെളി പുരളാതെ ഇടതുപക്ഷം രക്ഷപ്പെട്ടു നില്ക്കുകയാണെന്നും വാര്‍ത്ത നെടുവീര്‍പ്പിടുന്നു.           സ്വര്‍ണക്കടത്തുകേസില്‍ സി പി എമ്മിനെ പ്രതിപ്പട്ടികയില്‍ ചേര്‍‌ക്കാന്‍ കഴിയുന്ന വിധത്തില്‍ ഒരു തരിയെയെങ്കിലും വീണു കിട്ടാത്തതില്‍  കടുത്ത ഇച്ഛാഭംഗത്തിലാണ് നമ്മുടെ ബുഹു ഭൂരിപക്ഷം വരുനന മാധ്യമപ്രവര്‍ത്തകെന്ന കാര്യത്തില്‍ സംശയമില്ല.സര്‍ക്കാര്‍ സംവിധാനങ്ങള്‍ കേസില്‍ പ്രതികളെ സ്വര്‍ണം കടത്തുന്നതിനും അതിനുശേഷവും സഹായിച്ചിട്ടുണ്ടെന്ന് വരുത്തിത്

#ദിനസരികള്‍ 1228 - ജനം ചാനലും ബി ജെ പിയും പിന്നെ അനില്‍ നമ്പ്യാരും

              ജനം ടിവിയുമായി ബി ജെ പിക്ക് ബന്ധമൊന്നുമില്ല എന്ന് സംസ്ഥാന പ്രസിജന്റ് കെ സുരേന്ദ്രന്‍ പറയുന്നതുതന്നെ അനില്‍ നമ്പ്യാര്‍ക്ക് സ്വര്‍ണക്കടത്തു കേസുമായി ബന്ധമുണ്ട് എന്ന ഒരൊറ്റ കാരണംകൊണ്ടാണെന്ന് മനസ്സിലാക്കാന്‍‌ അതിബുദ്ധിയൊന്നും ആവശ്യമില്ല. എന്നുമാത്രവുമല്ല ജനം ടി വിയുമായി ബന്ധമുള്ള മറ്റുള്ളവരും ഈ കേസുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും സുരേന്ദ്രന് അറിയാം. അതുകൊണ്ടാണ് ജനം ടി വിയെ സംബന്ധിച്ച് തന്റെ തന്നെ മുന്‍നിലപാടുകളെ അദ്ദേഹം പാടെ തള്ളിക്കളഞ്ഞുകൊണ്ട് പുതിയ വാദവുമായി മുന്നിട്ടിറങ്ങിയതും ബി ജെ പിയുമായി ബന്ധമില്ല എന്ന് ആണയിടുന്നതും.             അനില്‍ നമ്പ്യാര്‍ സ്വപ്നയെ വിളിച്ചതും കേസില്‍ നിന്നും രക്ഷപ്പെടാനുള്ള വഴികള്‍ ഉപദേശിച്ചതും അതിന്റെ പേരില്‍ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് വിളിപ്പിച്ചതുമെല്ലാം ബി ജെ പിയെ അടിമുടി ഉലച്ചിട്ടുണ്ട്. അനില്‍ നമ്പ്യാരിലൂടെ അന്വേഷണം സത്യസന്ധമായി പുരോഗമിക്കുകയാണെങ്കില്‍ കേന്ദ്ര നേതാക്കളടക്കമുള്ളവര്‍ പ്രതിപ്പട്ടികയിലേക്ക് വരുമെന്നതാണ് സുരേന്ദ്രന്റെ നെഞ്ചിടിപ്പു കൂട്ടുന്നത്. അതില്‍ കേന്ദ്ര വിദേശ കാര്യസഹമന്ത്രി വി മുരളിധരന്റെ സ്ഥാനം ഒട്ടും പിന്നിലായി

#ദിനസരികള്‍ 1227 ട്രംപിനെക്കുറിച്ചൊരു പുസ്തകം

              അമേരിക്കന്‍ പ്രസിഡന്റെ ഡൊണാള്‍ഡ് ജെ ട്രംപിനെക്കുറിച്ച് ട്രംപിന്റെ സഹോദരപുത്രിയായ മേരി എല്‍ ട്രംപ് എഴുതിയ Too Much and Never Enough: How My Family Created the World's Most Dangerous Man എന്ന പുസ്തകം വിപണിയിലെത്തിയിട്ട് ഒരുമാസം കഴിഞ്ഞിരിക്കുന്നു. അമേരിക്ക പുതിയൊരു പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പടിവാതില്ക്കല്‍ എത്തി നില്ക്കുന്ന ഈ സന്ദര്‍ഭത്തില്‍ മേരിയുടെ ഈ പുസ്തകത്തിന്റെ പ്രസക്തി ഏറെയാണ്. അതുകൊണ്ടുതന്നെ ഏറെ വിവാദമുണ്ടാക്കിയ പുസ്തകം ഈ ചെറിയൊരു കാലത്തിനുള്ളില്‍ത്തന്നെ ലക്ഷക്കണക്കിന് കോപ്പികളാണ് വിറ്റു പോയത്.   ട്രംപിനെക്കുറിച്ചും അദ്ദേഹത്തിന്റെ കുടുംബത്തെക്കുറിച്ചും അതേ കുടുംബത്തിലെ തന്നെ മറ്റൊരംഗത്തിന്റെ വെളിപ്പെടുത്തലുകള്‍ ആ Toxic Family ലോകത്തിനു മുന്നില്‍ ഒളിപ്പിച്ചു വെച്ച പല കാര്യങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നു. ഈ പുസ്തകം വിപണിയിലെത്താതിരിക്കാന്‍ സ്വന്തം സഹോദരനെ മുന്നില്‍ നിറുത്തി ട്രംപും കൂട്ടരും കോടതികളെ വരെ സമീപിച്ചുവെങ്കിലും പുസ്തകം പുറത്തിറങ്ങുന്നത് തടയാനായില്ല. എന്‍ ഇ സുധീര്‍ മാതൃഭൂമി വരാന്തപ്പതിപ്പിലെഴുതിയ വൈറ്റ് ഹൌസിലെ ഇളയച്ഛന്‍ എന്ന കുറിപ്പ് ഈ പുസ്തകത

#ദിനസരികള് 1226 - മതങ്ങളുടെ കടന്നു കയറ്റങ്ങള്‍

                        അനധികൃതമായി കൈവശം വെച്ചിരിക്കുന്ന സ്ഥലമാണ്. അതില്‍ നിന്നും   പൊതു ആവശ്യത്തിന് കുറച്ച് വേണം. ഉദ്യോഗസ്ഥരും പൊതുപ്രവര്‍ത്തകരും മതമേലധികാരികളെ കണ്ടു.ആവശ്യമുന്നയിച്ചു.ചര്‍ച്ച നടത്തി. സ്വത്തു വിട്ടുതരില്ല.കാലങ്ങളായി കൈവശം വെച്ചിരിക്കുന്നതാണ്.അതില്‍ നാട്ടുകാര്‍‌ക്കോ സര്‍ക്കാറിനോ അവകാശമൊന്നുമില്ല. അതുകൊണ്ടുതന്നെ വിട്ടുതരാന്‍ ബുദ്ധിമുട്ടാണ്.മതക്കാര്‍ നയം വ്യക്തമാക്കി. തര്‍ക്കം മുറുകി. സര്‍ക്കാര്‍ പിടിമുറുക്കുമെന്നായപ്പോള്‍ പൊട്ടിമുളച്ചതുപോലെ ഒറ്റ രാത്രി കൊണ്ട് ആ സ്ഥലത്ത് ഒരു ചെറിയ ആരാധന കേന്ദ്രം ഉയര്‍ന്നു.വിഷയം സങ്കീര്‍ണമായി . ആരാധനാ കേന്ദ്രം പൊളിച്ചു നീക്കുകയെന്നത് ഒന്നുകൂടി വിഷയത്തെ സങ്കീര്‍ണമാക്കുമെന്ന് സര്‍ക്കാര്‍ ചിന്തിച്ചു.പതിയെ ആവശ്യത്തിന്റെ തീവ്രത ഇല്ലാതായി.കൊല്ലങ്ങള്‍ക്കു ശേഷം ഇപ്പോള്‍ ആ വിഷയം തന്നെ ആരും ഓര്‍ക്കാതായി.പൊതുസ്ഥലത്ത് മുളച്ചു പൊന്തിയ ദേവപ്രതിഷ്ഠയും കാണിക്ക വഞ്ചിയും ഇപ്പോഴും ഭക്തരില്‍ നിന്നും ദക്ഷിണ സ്വീകരിച്ച് അനുഗ്രഹിച്ച് ആനന്ദിച്ച് ജീവിക്കുന്നു.           മറ്റൊരു കാലം, മറ്റൊരു സ്ഥലം. ആവശ്യക്കാര്‍ പുതിയൊരു ദേവാലയം കെട്ടുകയാണ്.സംഭവം റോഡുവക്കില്

#ദിനസരികള്‍ 1225 ചോദ്യോത്തരങ്ങള്‍

  ചോദ്യം :- കഴിഞ്ഞ യു ഡി എഫ് സര്‍ക്കാറിനേയും ഇന്നത്തെ എല്‍ ഡി എഫ് സര്‍‌ക്കാറിനേയും കഴിയുന്നത്ര കുറഞ്ഞ വാക്കില്‍ വിലയിരുത്താമോ ? ഉത്തരം :- കേരളത്തിനു വേണ്ടി നാലുമണിക്കൂര്‍ സമയമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കേരള നിയമസഭയില്‍ നിന്നത്. സരിത ഉന്നയിച്ച ലൈംഗികാപവാദ കേസിനു വേണ്ടി പതിന്നാലു മണിക്കൂറാണ് മുന്‍‌മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ജൂഡീഷ്യല്‍ കമ്മീഷന്റെ മുമ്പില്‍ നിന്നത്. യു ഡി എഫിന്റേയും എല്‍ ഡി എഫിന്റേയും സര്‍ക്കാറുകള്‍ തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാന്‍ ഈയൊരൊറ്റ താരതമ്യം തന്നെ മതിയെന്നാണ് എനിക്കു തോന്നുന്നത്.   ചോദ്യം :- പരജയപ്പെട്ട അവിശ്വാസ പ്രമേയത്തെക്കുറിച്ച് പറയൂ ? ഉത്തരം :- അവിശ്വാസ പ്രമേയം വോട്ടെടുപ്പില്‍ പരാജയപ്പെട്ടുവെങ്കിലും അതിന്റെ സത്തയില്‍ പരാജയപ്പെടുകയല്ല ചെയ്തത് എന്നാണ് ഞാന്‍ ചിന്തിക്കുന്നത്. കാരണം കുറച്ചു കാലമായി ഇടതു സര്‍ക്കാറിനെതിരെ ഉന്നയിക്കപ്പെട്ടുകൊണ്ടിരുന്ന നുണ പ്രചാരണങ്ങളെല്ലാം തന്നെ വസ്തുതകളെ മുന്‍നിറുത്തി പരിശോധിക്കാനും വാസ്തവമെന്തെന്ന് ജനതയുടെ മുന്നില്‍ അവതരിപ്പിക്കാനുമുള്ള സുവര്‍ണാവസരമാണ് ഇടതുപക്ഷത്തിന് സൃഷ്ടിച്ചു കൊടുത്തത്. അത് അസ്സലായി ഉപയോഗിക്കു

#ദിനസരികള്‍ 1224 - ആറെസ്സെസ്സിനെ പ്രതിരോധിക്കാന്‍ പുതുവഴികളാണ് വേണ്ടത്

                ഡോക്ടര്‍ കെ എന്‍ പണിക്കര്‍ 2019 ല്‍ നല്കിയ ഒരു   അഭിമുഖത്തില്‍ പറയുന്നു :-“ ഫാഷിസം നിലനില്ക്കണമെങ്കില്‍ യുക്തിബോധം തകരണം.ജനം ബുദ്ധി ഉപയോഗിക്കരുത്.അന്ധവിശ്വാസങ്ങളിലേക്ക് അവരെ തള്ളിവിടുന്നത് അതിന്റെ ഭാഗമാണ്.ചിന്തിക്കാത്ത ജനസഞ്ചയമാണ് ലക്ഷ്യം.വിദ്യാഭ്യാസത്തിലും ശാസ്ത്രത്തിലുമെല്ലാം കൈകടത്തുന്നത് ആ അജണ്ടയുടെ ഭാഗമാണ്.പഠനത്തില്‍ ഹിന്ദുത്വ ശക്തികള്‍ കൈകടത്തുവാന്‍ തുടങ്ങിയ കാലംമുതല്‍ ചരിത്രകാരന്മാര്‍ പ്രതിഷേധിച്ചിട്ടുണ്ട്.പാഠപുസ്തകങ്ങളിലേക്ക് വര്‍ഗ്ഗീയ അജണ്ടകള്‍ കടന്നു ചെല്ലാന്‍ തുടങ്ങുന്നത് പീന്നീടാണ്. ഇന്ന് പ്രധാനപ്പെട്ട ചരിത്രസ്ഥാപനങ്ങളിലെല്ലാം ആര്‍ എസ് എസ് നോമിനികള്‍ പ്രതിഷ്ഠിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു.ചരിത്രം മാറ്റിയെഴുതുക എന്നതാണ് അവരുടെ ലക്ഷ്യം ” ചരിത്രത്തെ തങ്ങള്‍ക്ക് അനുകൂലമായി മാറ്റിയെഴുതുക എന്ന ആര്‍ എസ് എസിന്റെ ഉദ്ദേശത്തിന് ഒരു നൂറ്റാണ്ടുകാലത്തോളം പഴക്കമുണ്ട് എന്നു നമുക്കറിയാം.ഹിന്ദുത്വ അജണ്ടകള്‍ക്ക് അനുകൂലമായി അവര്‍ പുതിയ ചരിത്രങ്ങളെ ആരചിക്കുന്നു. രാമായണ മഹാഭാരതാദി ഇതിഹാസങ്ങളെ ചരിത്രമായി കാണുന്ന രീതി വ്യാപകമായി സ്വീകരിക്കപ്പെടുന്നത് അത്തരമൊരു ഉദ്ദേശത്തോടെയാണ്.