Posts

Showing posts from February 23, 2020

#ദിനസരികള്‍ 1049 നോവല്‍ ച്ഛേദങ്ങള്‍ അഥവാ സഖാവ് വര്‍ഗ്ഗീസ് പെരുമനായ കഥ

# ദിനസരികള്‍ 1049 നോവല്‍ ച്ഛേദങ്ങള്‍ അഥവാ സഖാവ് വര്‍ഗ്ഗീസ് പെരുമനായ കഥ അധ്യായം മൂന്ന് – പ്രാക്കുകള്‍ കാച്ച പതിയെ എഴുന്നേറ്റു. വീണത് വെള്ളത്തിലേക്കാണ്. അതുകൊണ്ട് ആകെ നനഞ്ഞിരിക്കുന്നു. കൈകാലുകളില്‍ പറ്റിയിരിക്കുന്ന ചെളി അവള്‍ കണ്ടത്തില്‍ നിന്നുകൊണ്ടു തന്നെ കഴുകി. നനഞ്ഞ മുണ്ടിന്റെ കോന്തല പിടിച്ച് കുറച്ചു വെള്ളം പിഴിഞ്ഞു കളഞ്ഞു. പിന്നെ തിടുക്കത്തില്‍ കണ്ടത്തില്‍ നിന്നും കരയിലേക്ക് കയറി. നിലത്തിട്ട നെല്ലിന്റെ പൊതിയും ചുള്ളിക്കമ്പിന്റെ കെട്ടും അവള്‍ കൈയ്യിലെടുത്തു.                 പത്തി പോയ വഴിയില്‍ നോക്കി അവളെന്തോ പറയുന്നുണ്ടായിരുന്നു. സമയം എത്രയായെന്ന് അറിഞ്ഞു കൂട. എന്തായാലും വൈകിയിരിക്കുന്നു.ഇനി എത്രയും വേഗം കുട്ടികളുടെ അടുത്തെത്തണം. കാച്ചയുടെ കാലുകള്‍ വേഗം വേഗം ചലിച്ചു.വായിലുറഞ്ഞു കൂടിയ തുപ്പല്‍ അവള്‍ പുറത്തേക്ക് ആഞ്ഞു തുപ്പി.അരയിലെ പൊതിയില്‍ നിന്നും ഒരു കഷണം പുകയില എടുത്ത് വായിലിട്ട് അമര്‍ത്തിക്കടിച്ചു.പുകയിലയുടെ ചവര്‍പ്പും കടുപ്പവും അവള്‍ക്ക് രസിച്ചു                 കാച്ച കൂരയിലേക്ക് എത്തുമ്പോഴും കുരുന്തന്‍ വന്നിട്ടുണ്ടായിരുന്നില്ല. അതായിരുന്നു അവളുടെ പേടി. രാവിലെ മു

#ദിനസരികള്‍ 1048

              ഡല്‍ഹി ശാന്തമാകുന്നു എന്നാണ് വാര്‍ത്തകള്‍.എന്നാല്‍ അതൊരു ഹ്രസ്വകാലത്തെ ശമനം മാത്രമാണെന്നും ചിലതൊക്കെ ഇനിയും ആവര്‍ത്തിക്കുവാന്‍ പോകുന്നതേയുള്ളുവെന്നും ആശങ്കപ്പെടുന്നവരും ഒട്ടും കുറവല്ല.വര്‍ഗ്ഗീയതയുടെ തീയ്യില്‍ വേവിച്ചെടുക്കുന്ന അപ്പക്കഷണങ്ങള്‍ക്ക് മറ്റെന്തിനെക്കാളും രുചി കൂടുമെന്ന് ചിന്തിച്ചുറപ്പിച്ച സംഘപരിവാരം ഇനിയും മുസഫര്‍നഗറോ ഗുജറാത്തോ നടപ്പിലാക്കാന്‍ ഒരുമ്പെട്ടിറങ്ങിയാല്‍ രാജ്യം വീണ്ടും കൊലക്കളമാകും. നിരപരാധികള്‍ തെരുവില്‍ കത്തിയമരും. അവരുടെ സ്വത്തുകള്‍ കൊള്ളയടിക്കപ്പെടും.ഇന്ത്യയില്‍ മതന്യൂനപക്ഷമായി ജീവിക്കുവാനുള്ള അവകാശങ്ങള്‍ ചോദ്യം ചെയ്യപ്പെടും.           ജനാധിപത്യത്തിന്റെ കരുത്താണ് ഈ രാജ്യത്തിന്റെ സൌന്ദര്യം എന്ന് പഠിച്ചും പറഞ്ഞും പോന്നിരുന്ന ഒരു കാലമാണ് കൊഴിഞ്ഞുപോകുന്നത്.ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദങ്ങളില്‍ പിച്ച വെച്ചു നടന്നിരുന്ന ഹിന്ദുത്വവര്‍ഗ്ഗീയത , ഏകദേശം ഒരു നൂറ്റാണ്ടിനു ശേഷം രാജ്യത്തിന്റെ സന്ധിബന്ധങ്ങളെയാകമാനം ഗ്രസിക്കുന്ന അപകടകരമായ സ്ഥിതിവിശേഷത്തിലേക്ക് എത്തിയിരിക്കുന്നു.എല്ലാ ഇടങ്ങളും മലിനപ്പെടുത്തിയിരിക്കുന്നു. മതങ്ങള്‍ തമ്മില്‍ ഇനിയൊരു ഉടമ്പടി

#ദിനസരികള്‍ 1047 ദേവനന്ദ – വിടപറഞ്ഞ മഞ്ഞുതുള്ളി

(ഈ കുറിപ്പ് എഴുതുന്നതിനിടയില്‍ ഏറെ ദുഖകരമായ ആ വാര്‍ത്ത വന്നിരിക്കുന്നു.ഇന്നു രാവിലെ ദേവനന്ദയുടെ വീടിനുമുന്നിലുള്ള പുഴയില്‍ നിന്നും കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയിരിക്കുന്നു. മാതാപിതാക്കളുടെ ദുഖത്തില്‍ പങ്കു ചേരുന്നു.   പൂര്‍ത്തിയാക്കാത്തതെങ്കിലും, കുറിപ്പിന്റെ വിഷയം പ്രസക്തമായതിനാല്‍ ചിന്തകളെ ഇവിടെ അങ്ങനെത്തന്നെ അവശേഷിപ്പിക്കുന്നു )             ദേവനന്ദയെന്ന ആറുവയസ്സുകാരിയെ കാണാതായത് ഇന്നലെ രാവിലെയാണ്.വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന അവളെ കാണാനില്ലെന്ന് നമ്മുടെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തതുമുതല്‍ അവളെ കണ്ടെത്തിയെന്ന ശുഭവാര്‍ത്തയ്ക്കായി കേരളം കാത്തിരിക്കുകയാണ്.കാണാതായത് അറിഞ്ഞ നിമിഷം മുതല്‍ പോലീസും മറ്റ് ഏജന്‍സികളും വ്യാപകമായി തിരച്ചില്‍ നടത്തുന്നുണ്ട്. സോഷ്യല്‍ മീഡിയകള്‍ അടക്കമുള്ള മാധ്യമങ്ങളും ഒന്നടങ്കം കുഞ്ഞിനു വേണ്ടി തങ്ങള്‍ക്കാകുന്ന വിധം അധികാരികളെ സഹായിക്കുന്നു. എന്നിട്ടും കുഞ്ഞെവിടെ എന്നു കണ്ടെത്താനായിട്ടില്ല എന്നത് വേദനാ ജനകമാണ്. പതിനഞ്ചുമിനിറ്റു നേരത്തെ ഇടവേളയിലാണ് കുഞ്ഞിനെ കാണാതായതെന്ന് അമ്മ ധന്യ പറയുന്നു. വീടിന്റെ പിന്‍വശത്ത് അവര്‍ തുണിയലക്കിക്കൊണ്ടിരിക്കുകയായി

#ദിനസരികള്‍ 1046 ജസ്റ്റീസ് മുരളിധര്‍ : ഇരുള്‍ വഴികളിലെ വെളിച്ചം.

            മനുഷ്യനെക്കുറിച്ച് വേവലാതിപ്പെടുന്ന ഒരു ന്യായാധിപനെക്കൂടി നാം കേള്‍ക്കുന്നു.ഡല്‍ഹി ഹൈക്കോടതിയിലെ ജസ്റ്റീസ് മുരളിധര്‍. ഡല്‍ഹിയില്‍ പൊട്ടിപ്പുറപ്പെട്ട കലാപം നിയന്ത്രിക്കുവാന്‍ ബാധ്യസ്ഥരായ പോലീസും മറ്റു അധികാരകേന്ദ്രങ്ങളും നോക്കുകുത്തികളാകുകയും സംഘപരിവാരം അഴിഞ്ഞാടുകയും മുസ്ലിം മതകേന്ദ്രങ്ങളും ജീവനോപാധികളും വ്യാപകമായി തകര്‍ക്കപ്പെടുകയും ചെയ്ത പശ്ചാത്തലത്തിലാണ് ജസ്റ്റീസ് മുരളിധറിര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ പ്രസക്തമാകുന്നത്. ” എഫ് ഐ ആര്‍ റജിസ്റ്റര്‍ ചെയ്യാതിരുന്നാല്‍ എങ്ങനെയാണ് തുടര്‍ നടപടികള്‍ എടുക്കുക ? രാഷ്ട്രീയ നേതാക്കള്‍‌ക്കെതിരെ കേസെടുക്കാന്‍ അമാന്തിച്ചാല്‍ സമൂഹത്തിന് തെറ്റായ സന്ദേശമായിരിക്കും നല്കുക.കേസെടുക്കാന്‍ എന്താണ് താമസമെന്ന സംശയം പൌരന്മാര്‍ക്കുണ്ട്.ഇതുതന്നെയാണ് കോടതിക്കുമുള്ളത്. കേസെടുക്കാന്‍ താമസിച്ചാല്‍ കൂടുതല്‍ വിദ്വേഷ പ്രസംഗങ്ങള്‍ ഉണ്ടാകും.കേസെടുക്കന്‍ സമയമായിട്ടില്ലെന്നാണ് നിങ്ങളുടെ വാദം.ഇനി എപ്പോഴാണ് ആ സമയം ? എത്ര പേര്‍ കൂടി മരിക്കണം ? എത്ര നാശനഷ്ടങ്ങള്‍ കൂടി സഹിക്കണം ? ഈ നഗരം മുഴുവന്‍ കത്തിയെരിയുന്നത് കാണുന്നില്ലേ ? പൊതുമുതലുകള്‍ നശിപ്പിച്ചതിന് കേസെടുക്കാന്

#ദിനസരികള്‍ 1045 നാളേക്കു വേണ്ടി

            രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവുമൊക്കെ അടുത്തുള്ള പള്ളിയില്‍ നിന്നും വാങ്കുവിളിക്കുന്നതു കേള്‍ക്കുമ്പോള്‍ എന്റെ കുഞ്ഞിനോട് അമ്മ പറഞ്ഞു ഇങ്ങനെ കൊടുക്കുന്നു. “ ആണ്ടെ മോളേ.. ഉമ്പോറ്റിയെ വിളിക്കുന്നു.. കൈകൂപ്പി പ്രാര്‍ത്ഥിക്ക് ” രണ്ടു വയസ്സുകാരിയായ അവള്‍‌ക്ക് ദൈവമെന്താണെന്നോ പ്രാര്‍ത്ഥനയെന്താണെന്നോ അറിയുമെന്ന് ഞാന്‍ കരുതുന്നില്ല.എന്നാല്‍ താന്‍ ജനിച്ചതില്‍ നിന്നും ഭിന്നമായ ഒരു മതത്തോട് എത്ര സഹിഷ്ണുതാപൂര്‍വ്വമാണ് അമ്മ പെരുമാറുന്നത് ? ഞാന്‍ ജനിച്ചത് ഹിന്ദുമതത്തിലാണെങ്കിലും നാളിതുവരെ അന്യമതങ്ങളെ നിഷേധിക്കുവാനുള്ള ഒരു പ്രേരണയും എന്റെ മാതാപിതാക്കളില്‍ നിന്നും ഉണ്ടായിട്ടില്ല.എന്നുമാത്രവുമല്ല മറ്റു മതങ്ങളുടെ ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കുവാനും പ്രാര്‍ത്ഥനകള്‍ നടത്തുവാനുമാണ് അമ്മ ആവശ്യപ്പെടാറുള്ളത്. പള്ളിക്കുന്നു പള്ളിയില്‍ കഴുന്ന് എഴുന്നള്ളിച്ചതുകൊണ്ടാണ് ഞാന്‍ പത്താംക്ലാസ് പാസായത് എന്നാണ് എന്റെ അമ്മ ഇന്നും വിശ്വസിക്കുന്നത്.( ഫെബ്രുവരിയിലാണ് പള്ളിക്കുന്ന് പള്ളിയിലെ പെരുന്നാള്.മാര്‍ച്ചിലാണലാണല്ലോ പരീക്ഷ.പരീക്ഷയ്ക്ക് മുന്നേ ഞാന്‍ പത്താംക്ലാസ് എഴുതിയ കൊല്ലം എന്നെക്കൊണ്ട് അമ്മ കഴുന്നെടു

#ദിനസരികള്‍ 1044 ഗാന്ധിയല്ല, ട്രംമ്പിന് മോഡിതന്നെയാണ് ചേരുക!

            സബര്‍മതിയിലെ സന്ദര്‍ശക പുസ്തകത്തില്‍ അമേരിക്കയുടെ പ്രസിഡന്റ് ട്രംമ്പ് കുറിച്ചത് എന്റെ പ്രിയപ്പെട്ട സുഹൃത്ത് പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് , ഈ ഗംഭീര സന്ദര്‍ശനത്തിന്റെ ഓര്‍‌മ്മക്ക് എന്നാണ്. ട്രംമ്പിന്റെ ഈ കുറിപ്പ് പുറത്തു വന്നതിനു പിന്നാലെ അദ്ദേഹത്തിന്റെ മുന്‍‌ഗാമി , ഒബാമ, ഇത്തരമൊരു സന്ദര്‍ശന വേളയില്‍ കുറിച്ചിട്ടതും വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടു. ” മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് അന്നു പറഞ്ഞത് ഇന്നും സത്യമായി നിലകൊള്ളുന്നു. ഗാന്ധിജിയുടെ ചൈതന്യം ഇന്നും ഇന്ത്യയില്‍ സജീവമായ നിലനില്ക്കുന്നു.ലോകത്തിനാകെയുള്ള സമ്മാനമാണിത്. ” എന്നാണ് അന്ന് ഒബാമ കുറിച്ചത്.           ഈ താരതമ്യത്തിന് പ്രസക്തിയുണ്ടെന്ന് എനിക്കു തോന്നുന്നില്ല.കാരണം ഒബാമയേയും ട്രംമ്പിനേയും താരതമ്യപ്പെടുത്തുക എന്നുള്ളതുതന്നെ തികച്ചും അപരാധമാണ്. സന്ദര്‍ഭവശാല്‍ രാജാപ്പാര്‍ട്ടു കെട്ടേണ്ടി വന്ന ഒരു പമ്പരവിഡ്ഢി മാത്രമാണ് ട്രംമ്പ് എന്ന കാര്യം ലോകത്തിന് അറിവുള്ളതാണ്.വിവരക്കേടും വംശവെറിയുമെല്ലാം കൂടിച്ചേര്‍ന്ന് സൃഷ്ടിക്കപ്പെട്ട ഒരാളെ ഒരിക്കലും മനുഷ്യപക്ഷത്തു നിന്നും ചിന്തിക്കുന്ന ,ഗാന്ധിയുടെ മഹത്വത്തെക്കുറിച്ച് ബോധ്യമുള്ള ഒബാമ

#ദിനസരികള്‍ 1042 ആചാരങ്ങള്‍ ആഘോഷങ്ങള്‍ - ചില രഹസ്യങ്ങളിലേക്ക്.

            ആചാരങ്ങള്‍ ആഘോഷങ്ങള്‍ എന്ന പേരില്‍ പ്രൊഫസര്‍ അരവിന്ദാക്ഷന്‍ എഴുപത്തിരണ്ടു പേജുമാത്രം വരുന്ന ഒരു പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരള ശാസ്ത്ര സാഹിത്യ പരിഷത്താണ് പ്രസാധകര്‍. ഏതോ കാലങ്ങള്‍ മുതല്‍ ജനത തുടര്‍ന്നു വരുന്ന ആചാരാനു ഷ്ഠാനങ്ങളെക്കുറിച്ചും അവ ഏതേതു വിധത്തിലാണ് ഇന്നു കാണുന്ന രീതിവിധാനങ്ങളിലേക്ക് എത്തിച്ചേര്‍ന്നത് എന്നതിനെക്കുറിച്ചുമാണ് ഈ പുസ്തകം ചര്‍ച്ച ചെയ്യുന്നത്.           “ നമ്മളിന്ന് പുലര്‍ത്തിപ്പോരുന്ന ആചാരങ്ങള്‍ക്കും ആഘോഷിക്കുന്ന ഉത്സവങ്ങള്‍ക്കും നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.അവയുടെ മഹത്വത്തേയും സമാദരണീയതയേയും എടുത്തു പറയുന്നവര്‍ ഈ പഴക്കത്തെ പൊക്കിപ്പിടിക്കാറുമുണ്ട്.പഴക്കമുള്ള എന്തിലും ചിലര്‍ക്ക് അന്ധമായ വിശ്വാസമാണല്ലോ . പുരാണമെന്നതുകൊണ്ടുമാത്രം ഒന്നും സാധുവാകുന്നില്ല എന്ന പ്രസ്താവനയ്ക്കുമാത്രം പഴക്കമുണ്ടായിട്ടും വേണ്ടത്ര അംഗീകാരം ലഭിച്ചിട്ടില്ല എന്നത് അത്ഭുതം തന്നെ. ” എന്ന് അന്ധവിശ്വാസങ്ങളില്‍ അഭിരമിച്ചു പോകുന്ന നമ്മുടെ മനസ്സുകളെ നിശിതമായി ചൂണ്ടിക്കാണിച്ചുകൊണ്ടാണ് പ്രൊഫസര്‍ തന്റെ പുസ്തകം തുടങ്ങുന്നതുതന്നെ.           പഴമയുടെ അടിമയായിരിക്കുകയെന്നത് നമ്മുടെ