Posts

Showing posts from January 10, 2021

#ദിനസരികള്‍ 1279 - വ്യാപാരികളുടെ രാഷ്ട്രീയപാര്‍ട്ടി

  വ്യാപാരികളുടെ പാര്‍ട്ടി എന്ന ലക്ഷ്യത്തില്‍ നിന്നും പിന്നോട്ടില്ലെന്നും ഏകദേശം പത്തു ലക്ഷത്തോളം അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും മറ്റുമായി അക്ഷരാര്‍ത്ഥത്തില്‍തന്നെ വലിയൊരു വിഭാഗം ജനതയുടെ പിന്തുണ പ്രസ്തുത പാര്‍ട്ടിക്കുണ്ടാകുമെന്നും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ യു ഡി എഫിനോടൊപ്പം നിന്ന് അവരെ പിന്തുണയ്ക്കുന്ന നിലപാടു സ്വീകരിക്കുമെന്നുമാണ് വ്യാപാരികളുടെ നേതാവ് ടി നസിറുദ്ദീന്‍ ഈ കഴിഞ്ഞ ദിവസം  പ്രഖ്യാപിച്ചത്. യു ഡി എഫിനെ സഹായിക്കുമെന്ന തീരുമാനമുണ്ടായത് ബജറ്റില്‍ വ്യാപാരിസമൂഹങ്ങളെ അവഗണിച്ചതുകൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. നൂറ്റിനാല്പതു നിയമസഭാ മണ്ഡലങ്ങളില്‍ പലതിലും ആരു ജയിക്കണമെന്ന് തീരുമാനിക്കാനുള്ള ശേഷി തങ്ങള്‍ക്കുണ്ടെന്നും പലരും ജയിക്കുന്നത് തുച്ഛമായ വോട്ടുകളുടെ ഭൂരപക്ഷത്തിലാണെന്നത് മറക്കരുതെന്നും നസിറുദ്ദീന്‍ ഓര്‍മ്മിപ്പിക്കുമ്പോള്‍ അതിനെ മുഖവിലക്കെടുക്കാതിരിക്കുന്നതെങ്ങനെ ?       ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ക്ഷേമബജറ്റില്‍ തങ്ങളെ അവഗണിച്ചുവെന്ന വാദത്തിന് പ്രസക്തിയില്ല. കോവിഡുണ്ടാക്കിയ പ്രതിസന്ധികളില്‍ നട്ടം തിരിയുന്ന വ്യാപാരികളെ കഴിയാവുന്ന വിധത്തില്‍ ഈ ബജറ്റില്‍ 

#ദിനസരികള്‍ 1278 കേരളം ഒരു ആധുനിക സമൂഹമോ?

  കേരളം ഒരു ആധുനിക സമൂഹമല്ല എന്ന് ഒരു എഴുത്തുകാരന് ‍ സക്കറിയ അഭിപ്രായപ്പെടുന്നുണ്ട്. :- " മലയാളിക്ക് ആധുനിക സമൂഹമായി മാറാന് ‍ കഴിഞ്ഞിട്ടില്ല എന്നാണ് ഞാന് ‍ വിശ്വസിക്കുന്നത്.സത്യത്തില് ‍ ‌ ആദ്യം വേണ്ടത് മനസ്സിന്റെ ആധുനികതയാണ്.അതിവിടെ രൂപപ്പെട്ടിട്ടുണ്ടോ എന്നത് സംശയമാണ്.യൂറോപ്പിലൊക്കെ ആധുനികത എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്, ശാസ്ത്രബോധത്തിലൂടെയും യുക്തിഭദ്രമായ ചോദ്യം ചെയ്യലിലൂടെയും രൂപപ്പെട്ട അവസ്ഥയാണ്. മതത്തെ പാരമ്പര്യത്തെ രാഷ്ട്രീയത്തെ ചോദ്യം ചെയ്യുന്നതിലൂടെയാണ് അവിടെ ആധുനികത വന്നത്.ഇവിടെ ആധുനികതയുണ്ടായത് കലയിലും സാഹിത്യത്തിലുമാണ്.ക്രാഫ്റ്റിലും ആവിഷ്കാരത്തിലുമാണ് ആധുനികതയുണ്ടായത്.ആധുനികതയുടെ പേരില് ‍ വെറും ചായം പൂശലുകള് ‍ മാത്രമാണ് ഇവിടെ നടന്നതെന്ന് പറയാം." സക്കറിയുടെ അഭിപ്രായം നാം ആര് ‍ ജ്ജവത്തോടെ വിലയിരുത്തേണ്ടതാണ്. നമ്മുടെയൊക്കെ ജീവിതത്തില് ‍ ആധുനികതയുടെ ലക്ഷണങ്ങളായി കണക്കാക്കപ്പെടുന്ന ശാസ്ത്രാവബോധവും മാനവികതയുമൊക്കെ എത്രമാത്രം ആഴത്തില് ‍ വേരോടിയുണ്ടെന്ന് മനസ്സിലാക്കാന് ‍ ആ വിലയിരുത്തലിനു കഴിയുമെന്ന് കാര്യം നിസ്തര് ‍ ക്കമാണ്. നാം പൊതുവേ ചിന്തിച്ചു പോരുന്നത് ഒരാധുനി

#ദിനസരികള്‍ 1277 2021 ലെ ബജറ്റ്

  3.18 മിനുട്ടുകൊണ്ട് തോമസ് ഐസക് വായിച്ചു തീര്‍ത്തത് കേരളത്തിന്റെ ഭാവിജീവിതമാണ്. നാളിതുവരെ അവതരിപ്പിക്കപ്പെട്ട ബജറ്റുകളൊക്കെയും കേരളത്തിലെ പൌരജീവിതത്തിന്റെ നാനാമുഖമായ ഘടനകളില്‍ ഇടപെടുകയും മാറ്റങ്ങള്‍ വരുത്തുകയും ചെയ്തിട്ടുണ്ടെങ്കില്‍ , ഈ ബജറ്റ് ഇനി കേരളം വളരാന്‍ പോകുന്ന വരാനിരിക്കുന്ന ഒരു കാലത്തിന്റെ വരവേല്പിനാണ് അസ്തിവാരമിട്ടത്. ഈ ബജറ്റിനെ അനുകൂലമായ പ്രതികൂലമായോ പരാമര്‍ശിച്ചുകൊണ്ടല്ലാതെ ഇനിയൊരു ബജറ്റ് കേരളത്തില്‍ അവതരിപ്പിക്കപ്പെടാന്‍ പോകുന്നില്ല എന്നതാണ് വസ്തുത. അത്രമാത്രം നമ്മുടെ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന ക്ഷേമരാഷ്ട്രം എന്ന ആശയത്തിനെ പ്രത്യക്ഷത്തില്‍ത്തന്നെ പിന്തുടരുന്ന ഈ ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍ ദേശാഭിമാനി ക്രോഡീകരിച്ചത് താഴെ കൊടുക്കുന്നു. ► സൗജന്യ ഭക്ഷ്യക്കിറ്റ്‌ വിതരണം തുടരും ; നീല-വെള്ള കാര്‍ഡുകാര്‍ക്ക് 10 കിലോ അരി 15 രൂപ നിരക്കില്‍ ►8 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. 5 ലക്ഷം അഭ്യസ്തവിദ്യര്‍ക്കും , 3 ലക്ഷം മറ്റുള്ളവര്‍ക്കും ► സാമൂഹ്യക്ഷേമ പെന്‍ഷന്‍ 1600 രൂപയാക്കി ; ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍ ► ആരോഗ്യവകുപ്പില്‍ 4,000 തസ്തികകള്‍ സൃഷ്ടിക്കും ►15,00

#ദിനസരികള്‍ 1276 - യു ഡി എഫിനോട്

      ഇന്നലെ പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയില്‍ വെച്ച് യു ഡി എഫിന്റെ കരടു പ്രകടനപത്രിക പുറത്തിറക്കിയല്ലോ. പ്രസ്തുത പത്രിക ആറായിരം രൂപവെച്ച് പാവപ്പെട്ട കുടുംബങ്ങള്‍ക്ക് നല്കുമെന്ന് പ്രഖ്യാപിക്കുന്നു. അതോടൊപ്പംതന്നെ ബില്ല് രഹിത ചികിത്സ എന്ന ആശയം നടപ്പിലാക്കുന്നതിനായി നാട്ടിലുടനീളം ആശുപത്രികള്‍ സ്ഥാപിക്കുമെന്നും യു ഡി എഫ് വാഗ്ദാനം ചെയ്യുന്നു. ന്യായ് എന്ന് പേരിട്ടിരിക്കുന്ന പ്രസ്തുത പദ്ധതിയിലൂടെ സംശുദ്ധം സദ്ഭരണം എന്ന ലക്ഷ്യം സാധിച്ചെടുക്കുന്നതിനാണ് യു ഡി എഫ് പരിശ്രമിക്കുക എന്നും പത്രിക പുറത്തിറക്കിക്കൊണ്ട് നേതാക്കള്‍ പറഞ്ഞു. വാഗ്ദാനങ്ങളും മുന്നോട്ടു വെയ്ക്കുന്ന സ്വപ്നങ്ങളും മറ്റും കുലങ്കഷമായി മനസ്സിലാക്കിക്കഴിഞ്ഞപ്പോള്‍ അവരോട് ഒരു ചോദ്യം ചോദിക്കാതെ വയ്യ എന്നായിരിക്കുന്നു : - പ്രിയപ്പെട്ട യു ഡി എഫ് നേതാക്കളേ , അടുത്തു വരാന്‍ പോകുന്ന നിയമസഭ ഇലക്ഷനില്‍‌ വിജയിക്കണമെന്ന ആഗ്രഹം നിങ്ങളെ സംബന്ധിച്ച് നടപ്പില്ലാത്ത കാര്യമാണെങ്കിലും നല്ലൊരു മത്സരം കാഴ്ചവെയ്ക്കണമെന്നെങ്കിലും ചിന്തിക്കാനുള്ള ശേഷി നിങ്ങള്‍ക്ക് നഷ്ടപ്പെട്ടുവോ ? ന്യായ് എന്ന അന്യായ ആശയം മുന്നോട്ടു വെയ്ക്കുന്ന സൌജന്യ പായ്ക്കപ്പലില

#ദിനസരികള്‍ 1275 ചാരിറ്റിയെക്കുറിച്ച് അല്പം

  ചാരിറ്റി എന്ന ആംഗലേയ പദത്തിന് സഹാനുഭൂതി , പരോപകാരം, ദീനാനുകമ്പ എന്നൊക്കെയാണ് അര്‍ത്ഥം. അതായത് കഷ്ടപ്പാടനുഭവിക്കുന്നവര്‍ക്ക് ഒരു കൈ സഹായമാകുക എന്നതാണ് ഉദ്ദേശം. എന്നാല്‍  ഇക്കാലങ്ങളില്‍ നമുക്കു ചുറ്റും നടക്കുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങളെ ഒന്ന് നിരീക്ഷിക്കുക. ഞാന്‍ മുകളിലുദ്ധരിച്ച ഒരു ഭാവവും അത്തരം പ്രവര്‍ത്തനങ്ങള്‍ക്കില്ലെന്ന് മാത്രമല്ല കേവലം പബ്ലിസിറ്റിക്കു വേണ്ടി മാത്രം ചാരിറ്റിയെ ഉപയോഗപ്പെടുത്തുന്നവരാണ് ഈ രംഗത്തു പ്രവര്‍ത്തിക്കുന്ന പലരും എന്ന വസ്തുത കൂടി നമുക്ക് അപ്പോള്‍ മനസ്സിലാകുന്നതാണ്. ഒരു കൈകൊടുക്കുന്നത് മറു കൈ അറിയരുത് എന്നാണല്ലോ ചാരിറ്റിയുടെ പ്രസിദ്ധി. വാങ്ങുന്നവന് അപകര്‍ഷതയുണ്ടാകാതിരിക്കാനും കൊടുക്കുന്നവന് അമ്പടാ ഞാനേ എന്ന തോന്നലുണ്ടാകാതിരിക്കാനുമാണ് ഇത്തരമൊരു നിബന്ധന ബോധമുള്ളവര്‍ വെച്ചതെന്ന് നമുക്കറിയാം. എന്നാല്‍ കൊടുക്കലുകളെല്ലാം തന്നെ കൂട്ടിക്കൊടുക്കലുകളാകുന്ന ഇക്കാലത്ത് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ പബ്ലിസിറ്റിക്കു വേണ്ടിയാകുമ്പോള്‍ എല്ലാ ധാര്‍മ്മികതയും അട്ടിമറിക്കപ്പെടുന്നു.നീചവും സങ്കുചിതവുമായ വ്യക്തിതാല്പര്യങ്ങള്‍ പകരം വെയ്ക്കപ്പടുന്നു. കൊടുക്കുന്നവന്റേയും കൂട്ടിക്കൊടുക്

#ദിനസരികള്‍ 1274 കര്‍ഷക സമരം - കോടതിയിലെ നാടകങ്ങള്‍

  കര്‍ഷക സമരത്തെ മുന്‍നിറുത്തി ഇന്നലെ സുപ്രിംകോടതി കേന്ദ്രസര്‍ക്കാറിനെതിരെ കടുത്ത പരാമര്‍ശങ്ങളാണ് നടത്തിയത്. പുതിയ കാര്‍ഷിക നിയമം പിന്‍വലിച്ചില്ലെങ്കില്‍ തങ്ങള്‍ അത് റദ്ദു ചെയ്യുമെന്ന് കോടതി സര്‍ക്കാറിനെ ഭീഷണിപ്പെടുത്തി.അനാവശ്യമായ തിടുക്കം കാണിച്ച് കൂടിയാലോചനകളില്ലാതെ തന്നിഷ്ടപ്രകാരം നിയമങ്ങളുണ്ടാക്കിയതുകൊണ്ടാണ് കേന്ദ്ര സര്‍ക്കാറിന് ഇത്തരമൊരു അവസ്ഥയെ നേരിടേണ്ടി വന്നതെന്നും സമരത്തെ നേരിടാനും ഫലപ്രദമായി ചര്‍ച്ചകള്‍ സംഘടിപ്പിക്കുവാനുമുള്ള ആര്‍ജ്ജവം കേന്ദ്രസര്‍ക്കാര്‍ കാണിച്ചില്ലെന്നും കോടതി കുറ്റപ്പെടുത്തി. അസാധാരണമായ ഒരു ഇടപെടല്‍ തന്നെയായിരുന്നു അത്. നമ്മുടെ ഒരു പത്രം എഴുതിയത് ‘ കേന്ദ്രത്തെ കുടഞ്ഞ് സുപ്രിംകോടതി ’ എന്നാണ്. ചില സുഹൃത്തുക്കള്‍ക്ക് ഇപ്പോഴും കോടതികള്‍ക്ക് നമ്മുടെ ജനാധിപത്യ ഭരണക്രമത്തില്‍ ഇടപെടാനുള്ള ശേഷിയെക്കുറിച്ച് ഊറ്റം കൊള്ളാനും ഈ സംഭവം ഇടയാക്കി. എല്ലാ പ്രതീക്ഷയും അസ്തമിച്ചുപോയിട്ടില്ലെന്ന് അക്കൂട്ടര്‍ ആശ്വസിച്ചു.             എന്നാല്‍ കോടതിയുടെ രീതിയിലുള്ള ഈ നിലപാടിനെ ഞാന്‍ വളരെ സംശയത്തോടെയാണ് കാണുന്നത്. അത്തരത്തിലൊരു സംശയത്തിനുള്ള പ്രധാന കാരണം കോടതിയുടെ അഭിപ്രായ പ്രക

#ദിനസരികള്‍ 1273 മരട് - മാനിക്കേണ്ടിയിരുന്ന ചില ചിന്തകള്‍

  സുപ്രിംകോടതിയിലെ ജസ്റ്റീസ് അരുണ്‍ മിശ്രയുടെ ഉത്തരവനുസരിച്ച് മരടിലെ ഗോള്‍ഡന്‍ കായലോരം , ഹോളി ഫെയ്ത്ത് , ആല്‍ഫ സെറിന്‍ , ജെയിന്‍ കോറല്‍ കേവ് , ഹോളി ഡേ ഹെറിറ്റേജ് എന്നീ അഞ്ചു ഫ്ലാറ്റുകള്‍ പൊളിച്ചു കളഞ്ഞിട്ട് ഒരു വര്‍ഷം പൂര്‍ത്തിയായതായി നമ്മുടെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. അഞ്ചു ഫ്ലാറ്റുകളിലുമായി ഏകദേശം മുന്നൂറ്റി എഴുപത്തിയഞ്ച് കുടുംബങ്ങളാണ് കഴിഞ്ഞു പോന്നിരുന്നത്. അവരുടെയെല്ലാം ഇടപെടലുകളെ അസാധുവാക്കിക്കൊണ്ട് സുപ്രിംകോടതി , പ്രസ്തുത ഫ്ലാറ്റുകള്‍ പൊളിച്ചു നീക്കിയേ തീരൂ എന്ന കര്‍ശന നിലപാടു സ്വീകരിച്ചതോടെ പോംവഴികളൊന്നുമില്ലാതായി. അവസാനം ആകാശത്ത് തൊട്ടു നിന്നിരുന്ന പടുകൂറ്റന്‍ കെട്ടിടങ്ങള്‍ നിരവധിയാളുകളുടെ കണ്ണീരുകള്‍ക്കും സ്വപ്നങ്ങള്‍ക്കുമൊപ്പം ധൂളീശകലങ്ങളായി നിലംപതിച്ചു.             ഒരു പക്ഷേ ഒരു പച്ചമഷിയുദ്യോഗസ്ഥന്റെ പേനത്തുമ്പില്‍ തീരുമായിരുന്ന ഒരു വിഷയമാണ് പതിന്നാലുകൊല്ലക്കാലത്തെ നിയമ പോരാട്ടത്തിനു ശേഷം പൊളിച്ചു നീക്കിയത്. ആര്‍‌ക്കൊക്കെയാണ് ഈ കേസില്‍ ഉത്തരവാദിത്തമുള്ളതെന്ന് ഒന്ന് പരിശോധിച്ചു നോക്കുക. കോസ്റ്റല്‍   സോണ്‍ മാനേജ് മെന്റിന്റെ വിജ്ഞാപനമനുസരിച്ചുമാത്രമേ നിര്‍‌മ്മാണ