Posts

Showing posts from May 17, 2020

#ദിനസരികള്‍ 1133 മനോരോഗങ്ങളും ചികിത്സയും – 7

ആറാം അധ്യായം ചര്‍ച്ച ചെയ്യുന്നത് മനോജന്യരതി വൈകല്യങ്ങളെക്കുറിച്ചാണ്. " രതി അഥവാ ലൈംഗികത ജീവജാലങ്ങളുടെ അടിസ്ഥാന ചോദനകളിലൊന്നാണ്.എന്നാല്‍ സമൂഹത്തിന് അതിനോടുള്ള സമീപനം വ്യത്യസ്തമാണ്. വലിയ പ്രാധാന്യമുള്ള ഒരു വിഷയമായി ഭാവിക്കാറില്ല.അതിനെപ്പറ്റിയുള്ള പരാമര്‍ശം ഒഴിവാക്കുന്നതു തന്നെ സംസ്കാരത്തിന്റെ മാനദണ്ഡമാണെന്നുപോലും കരുതുന്നു.വിഭിന്ന സംസ്കാരങ്ങളിലും കുടുംബങ്ങളിലും രതി സംബന്ധമായ വിഷയങ്ങളോട് സമീപന ഭേദങ്ങള്‍ ഉണ്ട്. എല്ലാം ഒളിച്ചു വെയ്ക്കുന്നവരും പൊളിച്ചു പറഞ്ഞു രസിക്കുന്നവരും വളച്ചുകെട്ടി ധ്വനിപ്പിക്കുന്നവരും സമൂഹത്തിലുണ്ട് "   വ്യത്യസ്ത ജനവിഭാഗങ്ങള്‍ക്ക് എക്കാലത്തും ഈ വിഷയത്തോട് വ്യത്യസ്തമായ സമീപനങ്ങളായിരുന്നു പുലര്‍ത്തിപ്പോന്നിട്ടുള്ളത്. സൂചിപ്പിക്കപ്പെട്ടതുപോലെ സംസ്കാരങ്ങള്‍ പലതും പല തരത്തിലുള്ള സമീപനങ്ങള്‍ സ്വീകരിച്ചു.             സെമിറ്റിക് മതങ്ങളുടെ പടപ്പുറപ്പാടോടുകൂടി ലൈംഗികതയെ പാപവുമായി ബന്ധപ്പെടുത്തിക്കാണാനുള്ള പ്രവണത വര്‍ദ്ധിച്ചു. അടക്കിവെയ്ക്കേണ്ട ഒന്നാണ് രതി എന്ന ചിന്തയ്ക്ക് പ്രസക്തിയുണ്ടാകാന്‍ സെമിറ്റിക് മതങ്ങളുടെ ഈ സമീപനം സഹായിച്ചു. എന്നാല്‍ ഇന്ത്യയിലാകട്ടെ പാപവ

#ദിനസരികള്‍ 1132 മനോരോഗങ്ങളും ചികിത്സയും – 6

Image
ഞാന്‍ നടക്കും വഴികളിലൊക്കെയും മുള്ളുകള്‍ ...           എന്താണ് സ്കിസോഫ്രീനിയ എന്നു ചോദിച്ചാല്‍ ഇക്കാലത്തും കൃത്യമായി നിര്‍വചിക്കുക പ്രയാസമാണ്. ചിന്തയുടേയും പ്രവര്‍ത്തിയുടേയും താളം തെറ്റുകയും അതുവഴി ജീവിതവുമായി ബന്ധപ്പെട്ട സമസ്ത മേഖലകളിലും കുഴപ്പങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യുക എന്നതാണ് ഈ രോഗത്തെക്കുറിച്ച് പൊതുവായി പറയാന്‍ കഴിയുക. ഗുരുതരമായ മനോരോഗങ്ങളുടെ പട്ടികയിലാണ് സ്കിസോഫ്രീനിയ. മനോരോഗാശുപത്രികളില്‍ പ്രവേശിപ്പിക്കുന്ന രോഗികളില്‍ അമ്പതു ശതമാനവും ഈ രോഗത്തിന്റെ പിടിയിയിലാണെന്നും നൂറു പേരില്‍ ഒരാള്‍ക്ക് എന്ന തോതിലാണ് സ്കിസോഫ്രീനിയ പൊതുസമൂഹത്തില്‍ ഇടം തേടിയിരിക്കുന്നതെന്നതും കൂടി അറിയുമ്പോഴാണ് എത്രമാത്രം ആപത്കരമാണ് ഈ രോഗത്തിന്റെ വ്യാപനം എന്നു നാം തിരിച്ചറിയുന്നത്.           സ്കിസോഫ്രീനിയ പെട്ടെന്നുണ്ടാകുന്ന ഒരു രോഗമല്ല. തുടക്കത്തില്‍ ചില ലക്ഷണങ്ങളൊക്കെ പ്രകടിപ്പിച്ചു തുടങ്ങും.ഒന്നിനോടും താല്പര്യമില്ലാതെയും എല്ലാത്തിനേയും സംശയത്തോടെ വീക്ഷിച്ചും എല്ലാത്തില്‍ നിന്നും ഒഴിഞ്ഞുമാറിയും കഴിയുന്നത്ര ഒറ്റപ്പെടാനുള്ള പ്രവണതയായിരിക്കും പ്രകടിപ്പിക്കുക. ഒരു കാലത്ത് താല്പര്യമുണ്ടാ

#ദിനസരികള്‍ 1131 മനോരോഗങ്ങളും ചികിത്സയും – 5

Image
ഓര്‍ക്കുക വല്ലപ്പോഴും ..... കവി പി ഭാസ്കരന്റെ ഓര്‍ക്കുക വല്ലപ്പോഴും എന്ന കവിത വായിച്ചവരിലൊക്കെ ഒരു വിമ്മിഷ്ടമുണ്ടാക്കാതെയിരിക്കില്ല.വേര്‍പിരിഞ്ഞു പോകുന്ന പ്രാണസഖിയോട് അവസാനമായി ഓര്‍ക്കുക വല്ലപ്പോഴും എന്ന് പറഞ്ഞ് പിന്തിരിഞ്ഞു നടക്കുന്നവനോടൊപ്പം നമ്മളും കണ്ണു നിറയ്ക്കുന്നു. അയാളോടൊപ്പം നിന്ന് അറിയാതെ പറഞ്ഞു : ഓര്‍ക്കുക വല്ലപ്പോഴും. ഇതുപോലെ ഒരിക്കലെങ്കിലും പ്രിയപ്പെട്ടവരെ പിരിഞ്ഞു പോകാത്ത ആരുംതന്നെ ഇവിടെ കാണില്ല. അതു ചിലപ്പോള്‍ പ്രണയത്തകര്‍ച്ചയുടെ ഫലമാകാം , ദീര്‍ഘകാലത്തേക്കുള്ള വേര്‍പിരിയിലാകാം ആത്യന്തികമായി മരണമെത്തി തിരശീലയിടുന്നതുമാവാം, എന്തുതന്നെയായാലും വേര്‍പിരിയുക എന്നൊരു അവസ്ഥ നാം അനുഭവിക്കുന്നു. പിരിഞ്ഞകലുന്നവരാകട്ടെ പിന്നെ ജീവിക്കുന്നത് ഓര്‍മ്മകളിലാണ്. ഓര്‍മ്മയുടെ പ്രസക്തി ബോധ്യപ്പെടുത്തുന്ന ഏറ്റവും വൈകാരികമായ ചില നിമിഷങ്ങളെ ചൂണ്ടിക്കാണിച്ചുവെന്നേയുള്ളു. സത്യത്തില്‍   ഓര്‍മ്മ നമ്മുടെ ജീവിതത്തിലെ എല്ലാ മേഖലകളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒരു വ്യക്തി ജനിക്കുമ്പോള്‍ മുതല്‍ മരിക്കുന്നതുവരെ ഓര്‍മ്മകളാണ് അവനെ മുന്നോട്ടു നടത്തുന്നതെന്നു പറയാം. അത്രയും പരമപ്രാധാന്യമുള്ള

#ദിനസരികള്‍ 1130 മനോരോഗങ്ങളും ചികിത്സയും – 4

Image
വിഷാദഗാനങ്ങള്‍ ....             അധ്യായം മൂന്ന് ഡിപ്രഷനെക്കുറിച്ചാണ്. വിഷാദരോഗം അഥവാ ഡിപ്രസീവ് ഡിസോര്‍ഡര്‍ ( Depressive Disorder ) സമൂഹത്തിലെ എട്ടുശതമാനം ആളുകളിലെങ്കിലും ബാധിക്കപ്പെട്ടിരിക്കുന്നു. ഇവരില്‍ പതിനഞ്ചു ശതമാനമെങ്കിലും ആത്മഹത്യ ചെയ്യാറുണ്ട് എന്നുകൂടി അറിയുമ്പോഴാണ് ഈ രോഗം എത്രമാത്രം ഭീതിജനകമാണെന്ന് നാം ചിന്തിക്കുക. “ ചികിത്സാ രംഗത്ത് സര്‍വ്വ സാധാരണമായി കണ്ടുവരുന്ന ഒരു രോഗമാണ് ഡിപ്രഷന്‍. രോഗികളുടെ എണ്ണവും രോഗത്തിന്റെ സര്‍വ്വസാധാരണത്വലും നാം ചിന്തിക്കുന്നതിനും അപ്പുറമാണ്.അധികവും മറ്റു രോഗങ്ങളുടെ കൂടെ വേഷം മാറി പ്രത്യക്ഷപ്പെടാറുള്ളതുകൊണ്ട് തിരിച്ചറിയാറില്ലെന്നേയുള്ളു.നമ്മുടെ പൊതു ചികിത്സാ രംഗത്ത് സൈക്യാട്രിയുടെ സമീപനം താരതമ്യേന കുറവായതുകൊണ്ടാണ് ഡിപ്രഷന്‍ എന്ന മനോരോഗത്തിന്റെ ലക്ഷണങ്ങള്‍ അവഗണിക്കപ്പെടുന്നതും അപകടങ്ങള്‍ ക്ഷണിച്ചു വരുത്തന്നതും. ” എന്ന് ഡോക്ടര്‍ സുരരാജ് മണി എഴുതുന്നു. വിവിധ രോഗങ്ങളുമായി ബന്ധപ്പെട്ട് ചികിത്സ തേടുന്നവരില്‍ ഇരുപതു ശതമാനമെങ്കിലും വിഷാദ രോഗികളായിരിക്കാമെന്ന് പഠനങ്ങള്‍ പറയുന്നു.എന്നാല്‍ അത് തിരിച്ചറിയാനും പലപ്പോഴും ചികിത്സ നല്കാനും കഴിയാതെ വ