Posts

Showing posts from November 11, 2018

#ദിനസരികള് 583

സനാതനഹിന്ദുക്കളുടെ അന്തിമഭ്രാന്തികള് ‍ എന്ന ലേഖനത്തില് ‍ വാഗ്ഭടാനനന്ദന് ‍ എഴുതിയത് ഉദ്ധരിക്കട്ടെ “സനാതന ഹിന്ദുക്കളെന്നു പറയപ്പെടുന്നവര് ‍ അന്തമില്ലായ്മ കാണിക്കാന് ‍ തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല.അന്ധരായ അവരെ ധര് ‍ മ്മ ബന്ധുക്കളാക്കിത്തീര് ‍ ക്കുന്നതിന് മഹാത്മാക്കള് ‍ അവിശ്രപരിശ്രമം തുടങ്ങിയിട്ട് നാളുകളല്ല , വര് ‍ ഷങ്ങളല്ല, നൂറ്റാണ്ടുകളും സഹസ്രാബ്ദങ്ങളുമല്ല , യുഗങ്ങള് ‍ തന്നെ കഴിഞ്ഞു.കൃതയുഗാലങ്കാരമെന്നു പറയപ്പെടുന്ന ശ്രീരാമസ്വാമികള് ‍ സനാതനഭ്രാന്തന്മാരുടെ അന്ധവിശ്വാസക്കോട്ടകള് ‍ എത്ര ശക്തിയോടെയാണ് ചവുട്ടി നുറുക്കിയത്.അദ്ദേഹം ശബരിയെന്ന കാട്ടുപറയിയുടെ അടുത്തുവെച്ച് “പുസ്ത്വേ സ്ത്രീത്വോ വിശേഷാ വാ ജാതിനാമാശ്രമാദയ ന കാരണം മദ്ഭജനേ ഭക്തിരേവ ഹി കാരണം “ എന്നിങ്ങനെ ജാതി ഭള്ളിനെ എള്ളോളവും വകവെയ്ക്കാതെ തള്ളുകയും ആ കാട്ടുപറയി കടിച്ചു പരിശോധിച്ചു കൊടുത്ത പഴങ്ങള് ‍ വാങ്ങി ഭക്ഷിച്ച് തൃപ്തിപ്പെടുകയും ചെയ്തു. (പഴങ്ങള് ‍ രുചികരങ്ങളാണോയെന്ന് അറിയുവാന് ‍ വേണ്ടി ശബരി അവ കടിച്ചു പരിശോധിച്ചതിനു ശേഷമാണ് ശ്രീരാമന് കഴിക്കാന് ‍ നല്കിയതെന്ന് കഥ – മ.പ ).പട്ടാഭിഷേ

#ദിനസരികള് 582

സഹോദരന് ‍ അയ്യപ്പന്റെ സയന് ‍ സ് ദശകം വായിക്കുക.ശ്രീനാരായണന്റെ ശിഷ്യനായ അദ്ദേഹം , ഗുരുവിന്റെ ദൈവദശകത്തെ പിന് ‍ പറ്റിക്കൊണ്ടാണ് സയന് ‍ സ് ദശകം എഴുതിയത്.ഗുരു, അഭൌതികവും അവ്യാഖ്യേയവുമായ ഒരു ദയാനിധിയെ സങ്കല്പിച്ചെടുത്തപ്പോള് ‍ അയ്യപ്പനാകട്ടെ മണ്ണില് ‍ ചവിട്ടി നിന്നുകൊണ്ട് മനുഷ്യനെ ദൈവമാക്കുന്ന അത്ഭുതവിദ്യയെയാണ് ആവിഷ്കരിച്ചെടുത്തത്. തമ്മില് ‍ ധ്രുവങ്ങളോളം ദൂരമുള്ള ഈ നിലപാടുകള് ‍ മലയാളികളുടെ പൊതുവായ ചിന്താസ്വരൂപത്തെ വെളിപ്പെടുത്തുന്നു.ഈ വിരുദ്ധകോടികളെ സമഞ്ജസമായി സമ്മേളിപ്പിച്ചുകൊണ്ടാണ് മലയാളികള് ‍ സാമൂഹ്യപരിഷ്കരണങ്ങള് ‍ ക്കു വഴിതെളിച്ചും യാഥാസ്തിതികര് ‍ ഉയര് ‍ ത്തിയ വെല്ലുവിളികളെ നേരിട്ടതും.രണ്ടു ദശകങ്ങളും ഏറെക്കുറെ തുല്യ തൂക്കമായി ത്രാസുകളെ നേരെ നിറുത്തിയിരുന്ന ഒരു കാലത്തു നിന്നും കൂടുതല് ‍ ശോഷിച്ചുപോയത് അയ്യപ്പന്റെ യുക്തിബോധത്തിന്റേയും സയന് ‍ സുപക്ഷത്തിന്റേയും തട്ടാണ്.അതോടുകൂടി ദൈവത്തിന് എന്റെ , നിന്റെ, അവന്റെ എന്നൊക്കെയുള്ള പരിമിതപ്പെടുത്തലുകള് ‍ ക്കു ബലം കൂടി. ഫലത്തില് ‍ ഗുരു മുന്നോട്ടുവെച്ച, മനുഷ്യരെ ഒറ്റ ജാതിയായി കണ്ടുകൊണ്ടുള്ള സമഗ്രമായ ദര് ‍ ശനത്തിനു പകരം സങ്കുചിതവും

#ദിനസരികള് 581

അടിമുടി ആചാരലംഘകനായിരുന്നു നാരായണഗുരു. തന്റെ പേരില് ‍ പോലും ആ ആചാരലംഘനത്തിന്റെ സാധ്യതകളെ അദ്ദേഹം സമര് ‍ ത്ഥമായി വിനിയോഗിച്ചിരുന്നു. ഭാരതീയ പാരമ്പര്യമനുസരിച്ച് ഒരാള് ‍ സന്യാസം സ്വീകരിക്കുന്നതിന് തന്റെ പൂര് ‍ വ്വനാമത്തേയും ജീവിതത്തേയും പരിപൂര് ‍ ണമായും കൈയ്യൊഴിഞ്ഞ് പുതിയവ സ്വീകരിക്കാറുണ്ട്. എന്നാല് ‍ നാരായണഗുരു അത്തരമൊരു പേരുമാറ്റം അനിവാര്യമാണെന്നു കരുതിയിരുന്നില്ല. അദ്ദേഹം താന് ‍ പൊതുവായി അറിയപ്പെടുന്ന പേരില് ‍ ത്തന്നെ തുടരാനാണ് തീരുമാനിച്ചത്.ഗുരുവിന്റെ ദുഖം എന്ന പുസ്തകത്തില് ‍ പാരമ്പര്യത്തെ വെല്ലുവിളിച്ചു കൊണ്ട്, നാരായണ ഗുരു പേരുമാറ്റം നടത്താത്തതിനെപ്പറ്റി സുകുമാര് ‍ അഴീക്കോട് ചൂണ്ടിക്കാണിക്കുന്നുണ്ട്. “അദ്ദേഹത്തിന് പൂര് ‍ വ്വാശ്രമപ്പേരില് ‍ നിന്നും വ്യത്യസ്ഥമായ സന്യാസപ്പേരില്ലായിരുന്നു.നമുക്കറിയാവുന്ന സന്യാസമര്യാദക്ക് വിപരീതമായി പൂര് ‍ വ്വാശ്രമത്തിലെ പേരുപേക്ഷിച്ച്, സന്യാസത്തിന് പറ്റിയ മറ്റൊരു പേര് കൈക്കൊള്ളണമെന്ന് പരപ്രേരണമൂലമോ ആത്മചോദനം മൂലമോ അദ്ദേഹത്തിന് തോന്നിയിരുന്നില്ല” എന്നാണ് പ്രസ്തുത പുസ്തകത്തില് ‍ അഴീക്കോട് പറയുന്നത്. ( ഗുരുവിന്റെ ദുഖം പേജ് 18 , ഇംപ്രിന്റ് ബു

#ദിനസരികള് 580

പ്രണയമാണ്, പ്രണയം. അതിന്റെ മുന്നില് ‍ മറ്റെല്ലാം തൃണം. അതുകൊണ്ട് “തുച്ഛനാമെന്നെ നീ സ്വീകരിച്ചാല് ‍ അച്ഛനുമമ്മയ്ക്കുമെന്തു തോന്നും” എന്ന ചോദ്യം അസ്ഥാനത്താകുന്നു. “കൊച്ചുമകളുടെ രാഗവായ്പില് ‍ അച്ഛനുമമ്മയ്ക്കുമെന്തു തോന്നാന് ‍ ” എന്നല്ലാതെ എന്തു പറയാന് ‍ ? അതാണ് പ്രണയത്തിന്റെ ചൂട്.തീവ്രത.സമസ്തലോകവും ഒരുവനിലേക്ക്/ഒരുവളിലേക്ക് ഒതുങ്ങിക്കൂടുന്ന പ്രചണ്ഡത.മറ്റൊന്നിനെക്കുറിച്ചുമാലോചിക്കാന് ‍ സമയമില്ല. അത്ഭുതമാണാ വേഴ്ചമൂലമൊ രപ്സരസ്സായിത്തീര് ‍ ന്നു നീ എന്ന് ലോകം വിലയിരുത്തും. പൊട്ടുകില്ലിനി ഞങ്ങളിലുള്ളോ രിപ്രണയത്തിന് ‍ ശൃംഖല എന്ന് ആവര് ‍ ത്തിച്ചാവര് ‍ ത്തിച്ച് ഉറപ്പിക്കും.രസങ്ങള് ‍ .എത്ര എടുത്താലും തീരാത്ത രസങ്ങള് ‍ .ആ രസങ്ങള് ‍ ക്കിടക്ക് തടസ്സമായി നില്ക്കുന്നവയെയൊക്കെ തട്ടിയെറിയണം.തകര് ‍ ത്തുകളയണം.അതുകൊണ്ട് പാടില്ല പാടില്ല നമ്മെ നമ്മള് ‍ പാടേ മറന്നൊന്നും ചെയ്തുകൂട എന്ന തടസ്സം പറച്ചില് ‍ അസ്ഥാനത്തും അനവസരത്തിലുമാകുന്നു.രസത്തിന്റെ കൊടുമുടിയിലെത്താനായിട്ട് കൈവിട്ട പ്രതീതി.കഷ്ടമാണത്. നിയമാവലികളാല് ‍ നിയന്ത്രിക്കപ്പെടേണ്ടതല്ല തള്ളിത്തള്ളിക്കയറി വ

#ദിനസരികള് 579

സുപ്രിംകോടതി, കേരളത്തിന്റെ മനസ്സ് കണ്ടറിഞ്ഞു എന്നാണ് ഇന്നലത്തെ നടപടികളില് ‍ നിന്ന് മനസ്സിലാകുന്നത്. സ്റ്റേ അനുവദിക്കാത്തതും യുവതീപ്രവേശനത്തിനെതിരെ വന്ന ഹരജികള് ‍ പരിഗണിക്കേണ്ടതുണ്ടോയെന്നുള്ള വാദം ഓപ്പണ് ‍ കോര് ‍ ട്ടില് ‍ കേള് ‍ ക്കാന് ‍ തീരുമാനിച്ചതും ഭരണഘടനാമൂല്യങ്ങളെ ഉയര് ‍ ത്തിപ്പിടിക്കുന്ന നിലപാടുകള് ‍ ‌ തന്നെയാണ്. ഹരജികള് ‍ ‌ കേള് ‍ ക്കാന് ‍ തീരൂമാനിച്ചതോടെ നിലവിലുള്ള വിധി മരവിപ്പിക്കപ്പെട്ടു എന്നൊക്കെയുള്ള വാദങ്ങള് ‍ കേവലം വൈകാരികമായ അല്പത്തരങ്ങളും ആഗ്രഹങ്ങളും മാത്രമാണ്. നീണ്ട പന്ത്രണ്ടുകൊല്ലക്കാലമെടുത്താണ് കോടതി പ്രായഭേദമെന്യേ ഏവര് ‍ ക്കും ശബരിമലയില് ‍ പ്രവേശിക്കാം എന്ന നിലപാടിലേക്ക് എത്തിയത്.അക്കാലയളവില് ‍ നിരവധി രേഖകളും വിശ്വാസപരവും ആചാരപരവുമായ വ്യത്യസ്ത കാഴ്ചപ്പാടുകളുമൊക്കെ പരിശോധിക്കപ്പെട്ടു.കക്ഷി ചേര് ‍ ന്നവരെയൊക്കെ കോടതി കേട്ടു. അയ്യപ്പനെ ഒരു സമസ്ത പൌരാവകാശങ്ങളുമുള്ള ഒരു വ്യക്തിയായി കണ്ടുപോലും കാര്യങ്ങളെ പരിശോധിച്ചു.മാറി മാറി വന്ന സര് ‍ ക്കാറുകളെ കേട്ടു.അങ്ങനെ കേസുമായി ബന്ധപ്പെട്ട് കേള് ‍ ക്കാനിനിയൊന്നുമില്ല എന്നിടത്തോളം കോടതി എത്തിച്ചേര് ‍ ന്നതിന

#ദിനസരികള്‍ 578

             ഫാസിസം അനുകരിക്കേണ്ട ഒരു ആശയമാണെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി ഒരു കാലത്ത് ചിന്തിച്ചിരുന്നുവെന്ന് എം ഗോവിന്ദന്‍ എഴുതുന്നുണ്ട്. “ ഫാസിസത്തെപ്പറ്റി വലിയ മതിപ്പുള്ള ഒരു വിഭാഗം ആളുകള്‍ കോണ്‍ഗ്രസിലുണ്ട്.ഹിറ്റ്ലറേയും മുസ്സോളിനിയേയും അവര്‍ പുകഴ്ത്തിപ്പറയുകയും അനുകരിക്കത്തക്കവരാണെന്ന് , നമ്മോടു തെളിവായി ശുപാര്‍ശ ചെയ്യുകയും ചെയ്യുന്നു.ഈയിടെ – അഞ്ചാറുമാസങ്ങള്‍ക്കു മുമ്പ് – രാജഗോപാലാചാരി തൊഴിലാളികളെ അഭിസംബോധന ചെയ്തുകൊണ്ട് ഒരു പ്രസംഗത്തില്‍ ഹിറ്റ്ലറെ അനുകരിക്കണമെന്ന് ഉപദേശിക്കുകയുണ്ടായി ” ( ഫാസിസം – ഗാന്ധിരാമായണം) നാഷണല്‍ സോഷ്യലിസ്റ്റുകളാണ് ഹിറ്റ്ലറും മുസോളിനിയുമൊക്കെ എന്നു പരക്കെ വിശ്വസിച്ചിരുന്ന ഒരു കോണ്‍ഗ്രസ് കാലത്തെക്കുറിച്ചാണ് ഗോവിന്ദനെഴുതിയത്. അതേ ലേഖനത്തില്‍ ഏറ്റവും ലളിതമായും എന്നാല്‍ ഫാസിസത്തിന്റെ ഘടന വ്യക്തമാക്കുന്ന തരത്തിലും ‘ മുതലാളിത്തം + കൊല ” എന്നതാണ് ഫാസിസമെന്ന് അദ്ദേഹം ശരിയായി നിര്‍വചിക്കുന്നുണ്ട്.കോണ്‍ഗ്രസ് തിരിച്ചറിയാന്‍ വൈകിയ ഈ യാഥാര്‍ത്ഥ്യത്തില്‍ നിന്നാണ് പതിയെപ്പതിയെ ഫാസിസം , മതത്തെ മുന്നില്‍ നിറുത്തി ഇന്ത്യയുടെ വിശാലമായ ആകാശങ്ങളിലേക്ക് കൊടിയുയര്‍ത്തിയതെന്നത് കേ

#ദിനസരികള് 577

1885 ല് ‍ കോണ് ‍ ഗ്രസ് രൂപീകരിക്കാന് ‍ ഐ സി എസ് ഉദ്യോഗസ്ഥനായിരുന്ന എ ഒ ഹ്യും വിളിച്ചു ചേര് ‍ ത്ത യോഗത്തില് ‍ പങ്കെടുത്തത് എഴുപത്തിരണ്ടു പേര് ‍ മാത്രമായിരുന്നു. ബ്രിട്ടീഷ് സര് ‍ ക്കാറിന്റെ ജനവിരുദ്ധമായ പ്രവര് ‍ ത്തനങ്ങളോട് പൊതുവേ ജനങ്ങളില് ‍ അസംതൃപ്തി ഏറി വരുന്ന ഒരു കാലഘട്ടമായിരുന്നു അത്. അതുകൊണ്ടാണ് ജനങ്ങളുടേയും സര് ‍ ക്കാറിന്റേയും ഇടയില് ‍ ഒരു പാലമായി പ്രവര് ‍ ത്തിച്ചുകൊണ്ട് സര് ‍ ക്കാറിനെതിരെ ഉയര് ‍ ന്നു വരുന്ന മുന്നേറ്റങ്ങളുടെ മുനയൊടിക്കുക എന്ന ലക്ഷ്യത്തോടെ ഇത്തരമൊരു സംഘടന രൂപീകരിക്കാന് ‍ അന്നത്തെ വൈസ്രോയി ഡഫറിന് ‍ പ്രഭു ഹ്യൂമിനെ അനുവദിച്ചത്.1857 ലെ വിപ്ലവത്തില് ‍ നിന്നും പകര് ‍ ന്നു കിട്ടിയ ചൂട് അക്കാലമായപ്പോഴേക്കും ഇന്ത്യയൊട്ടാകെ വ്യാപിക്കുവാന് ‍ തുടങ്ങിയതും അധികാരികള് ‍ തിരിച്ചറിഞ്ഞിരുന്നു. അതും ബ്രിട്ടീഷുകാര് ‍ ക്ക് നിയന്ത്രണമുള്ള ഒരു സംഘടന ആവശ്യമുണ്ടെന്ന് ചിന്തിക്കാന് ‍ അവര് ‍ ക്ക് പ്രേരണയായി. കോണ് ‍ ഗ്രസ് പ്രവര് ‍ ത്തിച്ചതും ഭരണവര് ‍ ഗ്ഗത്തിനെ നോവിക്കാതെയായിരുന്നു. പ്രമേയങ്ങള് ‍ പാസ്സാക്കിയും പ്രാര് ‍ ത്ഥനകള് ‍ സമര് ‍ പ്പിച്ചും ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടി