Posts

Showing posts from December 17, 2017

#ദിനസരികള്‍ 255

“ ഈ മനുഷ്യന്‍ വായിച്ചറിഞ്ഞതിന്റെ പകുതി വായിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഞാന്‍ ലോകം കീഴടക്കിയേനെ ” എന്ന് ഇ എം എസ് , പി ഗോവിന്ദപ്പിള്ളയെക്കുറിച്ച് പറഞ്ഞിട്ടുണ്ടത്രേ ! അവാസ്തവമാകാനാണ് സാധ്യത. എങ്കിലും പി ജിയുടെ വായനാശീലത്തെക്കുറിച്ച് അത്ഭൂതം തോന്നാത്തവര്‍ വിരളമായിരിക്കും. ആ മഹാമനീഷിയെക്കുറിച്ച് മകന്‍ എംജി രാധാകൃഷ്ണന്‍ , എഴുതിയ പുസ്തകമാണ് വായിച്ചു തീരാത്ത അച്ഛന്‍ .കാഴ്ച വായന എഴുത്ത് എന്ന പേരിലെഴുതിയിരിക്കുന്ന ഒന്നാമത്തെ ലേഖനത്തെക്കുറിച്ച് ഞാനൊന്നും പറയുന്നില്ല. നിങ്ങള്‍ വായിച്ച് അനുഭവിക്കുക തന്നെ വേണം. പലപ്പോഴും ആ ലേഖനം വായിച്ച് പൂര്‍ത്തിയാക്കാന്‍ വിഷമിച്ചിട്ടുണ്ടെന്നു മാത്രം സൂചിപ്പിക്കട്ടെ.             ദില്ലി റയില്‍‌വേ സ്റ്റേഷനിലെ ഒരു പുസ്തകക്കടയില്‍ അച്ഛനോടൊപ്പം പോയെ അനുഭവം രാധാകൃഷ്ണന്‍ പങ്കുവെക്കുന്നുണ്ട്.പുസ്തകക്കടയില്‍ കയറിയ പി ജി സ്വന്തം മകന്‍ കൂടെയുണ്ടായിരുന്ന കാര്യം മറന്നു പോയി.തിരക്കിനിടയില്‍ അച്ഛനെ കാണാതായപ്പോള്‍ ആകെ വലഞ്ഞ കുട്ടി കരയാന്‍ തുടങ്ങി. കരച്ചില്‍ കണ്ട് അടുത്തെത്തിയ പോലീസുകാരന്‍ കൂട്ടിക്കൊണ്ടുപോയി അനൌണ്‍സ് ചെയ്യാന്‍ ശ്രമിക്കുമ്പോഴേക്കും ഓടിക്കിതച്ച് അച്ഛനെത്തുന്ന ക

#ദിനസരികള്‍ 254

ഇടശ്ശേരിയുടെ കുറ്റിപ്പുറം പാലം എന്ന കവിത , പ്രകൃതിയെ ചൂഷണം ചെയ്തുകൊണ്ട് മുന്നോട്ട് കുതികുതിക്കുന്ന മനുഷ്യവംശത്തിന്റെ മുഖത്തേക്ക് ഒരു ചോദ്യം തുപ്പുന്നുണ്ട്.ഏതുകാലത്തും പ്രസക്തമാകുന്ന അച്ചോദ്യത്തിന്റെ ഉള്ളുറപ്പില്‍ വായനക്കാരനെ ഉലയ്ക്കുക എന്ന കര്‍ത്തവ്യം ഈ കവിത ഭംഗിയായി നിറവേറ്റുന്നുമുണ്ട്.മനുഷ്യന്‍ മനുഷ്യനല്ലാതാകുകയും വികസനമെന്ന മഹാമന്ത്രത്തിന്റെ പതാകാവാഹകരായി മാത്രം മാറുകയും ചെയ്യുന്ന ഒരു കാലഘട്ടത്തില്‍ മൂല്യങ്ങളൊക്കെയും തച്ചു തകര്‍ക്കപ്പെടുകയും ഘനമാനങ്ങളില്‍ കെട്ടിയുയര്‍ത്തപ്പെട്ടിരിക്കുന്ന മണിമന്ദിരങ്ങളുടെ ശീതീകരിച്ച ഉള്‍ത്തടങ്ങളില്‍ അരുളിമരുവുന്ന മഹാപ്രഭൂക്കന്മാരുടെ അമാനവികമായ ഇച്ഛകള്‍ മാത്രം നടപ്പിലാക്കപ്പെടുകയും ചെയ്യുന്ന ഇക്കാലങ്ങളില്‍ ഈ ചോദ്യത്തിന്റെ പ്രാധാന്യം എടുത്തു പറയേണ്ടതുതന്നെയാണ്.                         കളിയും ചിരിയും കരച്ചിലുമായി                         ക്കഴിയും നരനൊരു യന്ത്രമായാല്‍                         അംബ , പേരാറേ നീ മാറിപ്പോമോ ?                         ആകുലയാമൊരഴുക്കു ചാലായ് ? – ഈ നാലുവരികളില്‍ ഉപയോഗിച്ചിരുന്ന പദങ്ങളില്‍ കളി , ചിരി , കരച്ചില്‍  എന്നിവ

#ദിനസരികള്‍ 253

സന്ധ്യ.കുട്ടികള്‍വന്നു ചൊല്ലുന്നു “ മണമച്ഛാ ” “ എന്തൊന്നിന്‍ മണം ?” മാറി മാറിയെന്‍ മക്കള്‍ മണം വര്‍ണ്ണിക്കയായ് “ തീവണ്ടി സ്റ്റേഷനോടടുക്കുംപോല്‍ ” “ അല്ല,യാശുപത്രിതന്‍ മുറ്റത്തു നില്ക്കുംപോലെ ” “ അല്ല പൂരത്തിന്‍ പിറ്റേ ദിവസം തേക്കിന്‍ കാട്ടിന്‍ ചെന്ന പോല്‍ ” ഇങ്ങനെ തങ്ങളെ ചൂഴ്ന്നു നില്ക്കുന്ന മണങ്ങളുടെ നിരവധി വര്‍ണനകള്‍ കുട്ടികള്‍ അച്ഛന് മനസ്സിലാകാന്‍ വേണ്ടി വിവരിച്ചുകൊടുക്കുന്നു.എത്രയോ മണങ്ങള്‍.തിരിച്ചറിയാതെയും അറിഞ്ഞും ചുറ്റും പടരുന്ന മണങ്ങളുടെ ആധിക്യം അച്ഛനെ ഒരു തീരുമാനത്തിലേക്കെത്തിക്കുന്നു.             “ മതി, ചൊല്ലി ,ഞാ “ നിത്ര             മണങ്ങളൊന്നിച്ചേറ്റാന്‍             പിറന്നോനൊരാള്‍ മാത്രം             ജോണ്‍ മാത്രം , പടി കട             ന്നവനിങ്ങെത്തി ; ഈസ്റ്റര്‍             ഇന്ന്, നാല്പതു നാളായ്             മുഴുപ്പട്ടിണിയവന്‍ ;             ഒരുക്കൂ തീന്‍‌മേശമേല്‍             വീഞ്ഞു,മപ്പവു,മവ നിഷ്ടമാം ബിഥോവന്റെ സിംഫണികളും സോള മന്റെ കീര്‍ത്തനങ്ങളും “ ജോണ്‍ മണം എന്ന പേരില്‍ സച്ചിദാനന്ദന്‍ എഴുതിയ കവിതയാണ് , നിര്‍വചനങ്ങളുടെ ഇത്തിരിവട്ടത്ത

#ദിനസരികള്‍ 252

നാരായണഗുരുവിനെ വ്യത്യസ്തനാക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം , അദ്ദേഹം മനുഷ്യനെ സര്‍വ്വപ്രാധാന്യത്തോടെ കേന്ദ്രസ്ഥാനത്തേക്ക് മാറ്റി നിറുത്തി എന്നതാണ്.ജാതി മതാദികള്‍ക്കും സങ്കുചിതത്വങ്ങളാല്‍ നിര്‍മിക്കപ്പെട്ടിരിക്കുന്ന ഇതര വേലിക്കെട്ടുകള്‍ക്കും അപ്പുറം , മനുഷ്യനാണ് പ്രസക്തി എന്ന പ്രഖ്യാപനമാണ് ഗുരു നടത്തിയത്. ആ പ്രാധാന്യത്തെ പരിപോഷിപ്പിക്കുന്ന വിധത്തിലായിരുന്നു ഓരോ ഇടപെടലും അദ്ദേഹത്തില്‍ നിന്നും ഉണ്ടായത്. ഹൈന്ദവമായ വിശ്വാസധാരകളെ പിന്‍പറ്റി ആരംഭിച്ച അദ്ദേഹത്തിന്റെ സന്യാസജീവിതം, അതിന്റെ മാമൂലുകളില്‍ നിന്ന് വഴുതിമാറിക്കൊണ്ട് മനുഷ്യന്റേതായ ദൈനന്ദിനവ്യവഹാരങ്ങളില്‍ മാനവികമായ ഒരു സമീപനത്തെ സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുകയും, ഒരു പീഢയെറുമ്പിനും വരുത്തരുതെന്നുള്ള കരുണ ഉള്ളിലുളവാകുമ്പോഴാണ് നാം മനുഷ്യനെന്ന പദത്തിന് അര്‍ഹനാകുന്നതെന്ന് സംശയലേശമെന്യേ പ്രഖ്യാപിക്കുകയും ചെയ്തുകൊണ്ട് മനുഷ്യന്‍ മധ്യസ്ഥനായിരിക്കുന്ന , കരുണ കുട പിടിക്കുന്ന, ഒരു ലോകത്തിന് സ്വാഗതമോതുകയാണ് ഗുരു ചെയ്തത് അംബേദ്ക്കര്‍ , ജാതിയെ തുരത്താന്‍ മതത്തെ പകരം വെക്കുവാനും , ഗാന്ധി, മതത്തെ അതായിത്തന്നെ നിലനിറുത്തിക്കൊണ്ട് പരിഷ്കരിച്ചെടുക്

#ദിനസരികള്‍ 251

ഏതോ ഒരുള്‍വിളിയാല്‍ , മുപ്പതാമത്തെ വയസ്സില്‍ സരതുസ്ത്ര തന്റെ വീട് ഉപേക്ഷിക്കുകയും വനാന്തരങ്ങളിലേക്ക് പോകുകയും ചെയ്തു. ഏകദേശം പത്തു വര്‍ഷക്കാലം തന്റെ ആത്മാവിനോടും ഏകാന്തതയോടും മാത്രം സംവദിച്ചുകൊണ്ട് ഉണര്‍വ്വിന്റെ പുതുവഴികള്‍ ആസ്വദിച്ചുകൊണ്ട് അദ്ദേഹം ജീവിച്ചു.മനംമാറ്റത്തിന്റേതായ ഒരു ദിനത്തില്‍ , ഉദയസൂര്യനോട് മുഖമുഖമായി നിന്നുകൊണ്ട് അദ്ദേഹം പറഞ്ഞു “ എന്റെ പ്രിയപ്പെട്ട സവിതാവേ, മഹാപ്രഭോ , നിനക്കു പ്രകാശിപ്പിക്കുവാന്‍ ഇക്കാണായതൊന്നുമില്ലായെങ്കില്‍ നീ അനുഭവിക്കുന്ന സന്തോഷം ഏതു തരത്തിലുള്ളതായിരിക്കും ? കഴിഞ്ഞ പത്തുകൊല്ലങ്ങളായി നിരന്തരം എന്റെ ഗുഹയിലേക്ക് നീ എന്നെ തേടി വന്നു.എനിക്കറിയാം, എനിക്കും എന്റെ സര്‍പ്പത്തിനും എന്റെ പരുന്തിനും വേണ്ടിയായിരുന്നു നീ വന്നതെന്ന് എനിക്കറിയാം.അല്ലായിരുന്നെങ്കില്‍ നിന്റെ മൌഡ്യമിയലാത്ത ഈ ആഗമനങ്ങള്‍ക്ക് മറ്റെന്താണ് കാരണം പറയുക ?             ഞങ്ങള്‍ എല്ലാ ദിവസവും കാത്തുനിന്നു.നീ കനിഞ്ഞരുളുന്നതിനെ കൈകളുയര്‍ത്തി സ്വകരിച്ചു.             നോക്കൂ , ഇപ്പോള്‍ ഞാന്‍ അറിവുകളുടെ ഭാരത്താല്‍ ക്ഷീണിതനായിരിക്കുന്നു. അമിതമായി തേന്‍ ശേഖരിച്ചു വെച്ചിരിക്കുന്ന ഒരീച്ചയെപ്

#ദിനസരികള്‍ 250

“ പകല്‍ പഴത്തൊലിയും രാത്രി പോലീസുകാരുടെ ശുക്ലവും ഭക്ഷിച്ചിരുന്നു. ” എന്ന ഒരൊറ്റ വരി, സമകാലിക ഭാരതത്തിന്റെ നേര്‍ച്ചിത്രമാകുന്നു.പഴത്തൊലി തിന്നുന്നവന്റെ വിശപ്പും , ആ വിശപ്പുണ്ടാക്കുന്ന കാരണങ്ങളും അധികാരത്തിന്റെ കോണിപ്പടിച്ചൂവട്ടിലെ ഇരുള്‍മറ പിന്‍പറ്റി കൊണ്ടാടപ്പെടുന്ന അനാശാസ്യങ്ങളുമായി സമരസപ്പെട്ട് ജീവിച്ചു മരിക്കേണ്ടിവരുന്ന ശരാശരി ഭാരതീയന്റെ വര്‍ത്തമാനകാലജീവിതത്തിന്റെ ഗതികേടുകളും അടയാളപ്പെടുത്തുകയാണ്, ഈ വരികളെന്ന് നിസ്സംശയം പറയാം.എന്നാല്‍ സ്വപ്നത്തില്‍ ഈച്ചകളേയും എന്ന് ഈ വരിയുടെ തുടര്‍ച്ചയായി കവി എഴുതുന്നതിനോട് അഭിപ്രായവ്യത്യാസമുണ്ട്. കാരണം സ്വപ്നം ഉറക്കത്തിന്റെ സൃഷ്ടിയാണ്.നിസ്തേജനായി ജീവിച്ചു മണ്ണടിയുന്ന ഈ ഇരുകാലി മൃഗത്തിന് ഉറങ്ങുവാനുള്ള സ്വാസ്ഥ്യമെവിടെ ? അവന്റെ ഉറക്കത്തേയും ഉണര്‍വ്വിനേയും ഒരുപോലെ അപഹരിച്ച , അമാനവികതകളുടെ പേക്കൂത്തുകളാല്‍ അലംകൃതമായ ഒരു രംഗമണ്ഡപത്തില്‍ , ശുക്ലവും പഴത്തൊലിയും ഭക്ഷിച്ച് എത്രനേരം എത്രനാള്‍ അവന്‍ അല്ലെങ്കില്‍ അവള്‍ ഉറങ്ങും ? ഉറക്കം , ആയതുകൊണ്ടുതന്നെ അവനില്‍ നിന്ന് വിപ്രലുപ്തമാക്കപ്പെട്ടിരിക്കുന്നു.             ഭരിക്കുക എന്നു പറഞ്ഞാല്‍ ഭയപ്പെടുത്തുക

#ദിനസരികള്‍ 249

ദൈവം സ്നേഹമാണ് എന്നത് ‘ അനാദിയായ ’ കാലം മുതല്‍ക്കുതന്നെ ദൈവങ്ങളെക്കുറിച്ച് സംസാരിക്കുമ്പോള്‍ നാം കേള്‍ക്കാറുള്ള ഒരു പ്രതികരണമാണ് . പല പേരുകളില്‍ മതങ്ങള്‍ പറയുന്നുവെന്നേയുള്ളു എല്ലാം ഒന്നുതന്നെ എന്നു കൂടി കൂട്ടിച്ചേര്‍ക്കപ്പെടും.അത് പ്രത്യക്ഷത്തില്‍ വളരെ നല്ലതും , ആളുകളെ വശീകരിക്കുന്നതുമായ ഒരു പ്രസ്ഥാവനയാണ്. മാനവികവും , അപരരില്‍ നിന്നു നാം പ്രതീക്ഷിക്കുന്നതുമായ ഒരു ഗുണത്തെ , അത് സര്‍വ്വകാലികമായതുകൊണ്ടുതന്നെ ദൈവത്തിന്റെ വൈശിഷ്ട്യങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായി പരിഗണിക്കുന്നതുകൊണ്ടും വ്യക്തികള്‍ക്കിടയില്‍ സ്നേഹമുണ്ടെങ്കില്‍ മറ്റു കാലുഷ്യങ്ങളില്ലാതെയാകുമെന്നതുകൊണ്ടും , സ്നേഹമാണ് ദൈവം എന്ന് അധികം അധ്വാനിക്കാതെതന്നെ സ്ഥാപിച്ചെടുക്കാവുന്നതേയുള്ളു. അതേപോലെതന്നെ ദൈവം , കരുണയാണ് , അല്ലെങ്കില്‍ മറ്റേതെങ്കിലും ലോലവികാരങ്ങളാണ് എന്നൊക്കെ പറയുമ്പോഴും മനുഷ്യന് പ്രിയപ്പെട്ടതും അവന്‍ പ്രതീക്ഷിക്കുന്നതുമായ ചില നല്ലതുകളെ ദൈവത്തിങ്കലേക്ക് ആരോപിച്ചുകൊണ്ട് സായൂജ്യമടയുന്നു എന്നേയുള്ളു. ലളിതയുക്തികളെ തൃപ്തിപ്പെടുത്തുവെന്നതില്‍ക്കവിഞ്ഞ് ഈ വാദങ്ങള്‍ക്ക് മറ്റൊരു പ്രാധാന്യവും ഇതുന്നയിക്കുന്നവര്‍ പോലും അനുവദിക്കു