Posts

Showing posts from 2021

#ദിനസരികള് 1309 നെഹ്രുവും മോഡിയും - അപ്രസക്തമായ താരതമ്യങ്ങള്‍

  " ഒരു വിശക്കുന്ന പുരുഷനോ സ്ത്രീക്കോ ദര്‍ശനങ്ങളില്‍ യാതൊരു അര്‍ത്ഥവും കാണാനാവില്ല. അവര്‍ക്കു വേണ്ടത് ഭക്ഷണമാണ്. ഇന്ത്യ പട്ടിണി കിടക്കുമ്പോള്‍ സത്യം ദൈവം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നത് അപഹാസ്യമാണ്.നാം അവര്‍ക്ക് ആവശ്യമായ ആഹാരം കണ്ടെത്തണം.വസ്ത്രം വീട് വിദ്യാഭ്യാസം ആരോഗ്യം എന്നിങ്ങനെ ഓരോരുത്തര്‍ക്കും അത്യന്താപേക്ഷിതമായ കാര്യങ്ങള്‍ ലഭ്യമാക്കണം. അത്രയും ചെയ്തുകഴിഞ്ഞാല്‍ പിന്നെ നമുക്ക് ദാര്‍ശനികമായി ചിന്തിക്കാം. ദൈവത്തെക്കുറിച്ചുള്ള പരിചിന്തനങ്ങളുമാകാം.അതുകൊണ്ട് ശാസ്ത്രം ആ വഴിക്ക് ചിന്തിക്കുകയും പ്രവര്‍ത്തിക്കുയും ചെയ്യേണ്ടിയിരിക്കുന്നു.ഇത് സംയോജി ആസൂത്രണത്തിന്റെ വിശാലമായ തലത്തിലാണ് നടക്കേണ്ടത് " ശ്രീ എം പി വീരേന്ദ്രകുമാര്‍ എഴുതിയ നെഹ്രു അനുഭവങ്ങളും പാളിച്ചകളും എന്ന ലേഖനത്തില്‍ നിന്നുമാണ് മനുഷ്യന് നന്മയുണ്ടാകട്ടെ എന്നാഗ്രഹിക്കുന്ന ഏതൊരാള്‍ക്കും ഊര്‍ജ്ജപ്രദായകമായ മേല്‍ പ്രസ്താവന ഉദ്ധരിച്ചത്.             നെഹ്രുവില്‍ നിന്നും ഇന്ന് ഇന്ത്യ ഭരിക്കുന്ന നരേന്ദ്രമോഡിയിലേക്കു് എത്ര ദൂരമുണ്ട് എന്നൊന്ന് ചിന്തിച്ചു നോക്കുന്നത് നമ്മുടെ രാജ്യത്തിന്റെ വര്‍ത്തമാനകാലാവസ്ഥ എന്താണെന്ന

#ദിനസരികള് 1308 || മരണാനന്തരം ||

മരിച്ചു ഞാനിന്നലെയുച്ചയ്ക്കു, ഒരു രാത്രി തികച്ചും മരവിച്ചു കിടന്നൂ വഴിവക്കില്‍ ! ആരുമേ കണ്ടില്ലല്ലോയെന്നെ, യെന്നല്ലാ കാറി ക്കൂവിയാര്‍ത്തിട്ടും ആരും കേട്ടതുമില്ല, കഷ്ടം ! പിറ്റേന്ന് തോട്ടിപ്പണിയെടുക്കും ഗോപാലനാ ണപ്പടിയുറുമ്പുകള്‍ പൊതിഞ്ഞോരെന്നെത്തൂക്കി - റോട്ടിലേക്കെറിഞ്ഞതും നാട്ടുകാരോടിക്കൂടി വാസവനാണല്ലോയെന്നറിഞ്ഞങ്ങെടുത്തതും ! വീട്ടിലെക്കെത്തി കെട്ടിപ്പൂട്ടി, യെന്നാലും കാണാം കേള്‍ക്കാമൊക്കെയും ! ചുറ്റും പലരും വിതുമ്പുന്നു : - "അത്രയുമായില്ലല്ലോ പ്രായ, മീക്കൊല്ലം പാവം മുപ്പത്തിയേഴില്‍ ! കഷ്ടമെന്നിട്ടും പൊയ്പ്പോയല്ലോ" നീട്ടിത്തുപ്പുന്നുണ്ട് നാവുകള്‍, കണ്ണീരൊപ്പി മൂക്കൂതൂക്കുന്നു ചില കൈയ്യുകള്‍ ! ഇവര്‍‌ക്കൊക്കെ ഇത്രയും പ്രിയപ്പെട്ടോന്‍ ഞാ? നതറിയുവാന്‍ എത്രയോ വൈകി ! ഹൃത്തില്‍ സങ്കടം മുളയ്ക്കുന്നു എത്രവേഗമാണെന്നെ കുളിപ്പിച്ചൊരുക്കിയെന്‍ നെറ്റിയില്‍ ഭസ്മംതൊട്ട് മിനുക്കിയെടുത്തതും ! പുത്തനാമുടുപ്പിന്റെ വൃത്തിയില്‍ തെളിഞ്ഞു ഞാ - നെത്രയും സ്വാസ്ഥ്യം നേടി ചമഞ്ഞേ കിടക്കുന്നൂ . ആര്‍ത്തികള്‍ തീര്‍ന്നു , ചുറ്റുമാര്‍ത്തവര്‍ മാറി മഞ്ചമാള്‍ക്കാര്‍തന്‍ ചുമലേറി തെക്കോട്ടു തിടുക്കുന്നു. പതിയെച്

#ദിനസരികള് 1307 ഇന്‍വിക്ടസിനെക്കുറിച്ച്

  വര്‍ണവിവേചനത്തിന്റെ നേര്‍പര്യായമായി ദക്ഷിണാഫ്രിക്കയിലെ ജനങ്ങള്‍ കണക്കാക്കിപ്പോന്നിരുന്ന റഗ്ബി ടീമിനെ പിരിച്ചു വിടണമെന്ന് ദേശീയ സ്പോര്‍ട്സ് കൌണ്‍സില്‍ തീരുമാനമെടുക്കുന്ന ഒരു രംഗമുണ്ട് ക്ലിന്റ് ഈസ്റ്റ്‌വുഡിന്റെ ഇന്‍വിക്ടസ് എന്ന ചലച്ചിത്രകാവ്യത്തില്‍. കൌണ്‍സില്‍ അങ്ങനെയൊരു തീരുമാനമെടുക്കുന്നു എന്നറിഞ്ഞ മണ്ടേല അതു തടയുന്നതിന് വേണ്ടി വളരെ തിരക്കിട്ട് സ്പോര്‍ട്സ് കൌണ്‍സിലിന്റെ ആസ്ഥാനത്തേക്ക് തിരിക്കുന്നു. അദ്ദേഹത്തിന്റെ ഓഫീസ് മേധാവിയും പിന്നീട് അമേരിക്കയുടെ അംബാസിഡറുമായി മാറിയ ബാര്‍‌ബറ അദ്ദേഹത്തെ നിരുത്സാഹപ്പെടുത്തുവാന്‍ ശ്രമിക്കുന്നുണ്ട്. കുറഞ്ഞ പക്ഷം നാഷണല്‍ സ്പോര്‍ട്സ് കൌണ്‍സിലുമായി ചര്‍ച്ച ചെയ്യാന്‍ പോകുന്നതിന് കായികമന്ത്രിയെയെങ്കിലും കൂടെ കൂട്ടേണ്ടതാണെന്നും അവര്‍ ഓര്‍മ്മപ്പെടുത്തുന്നു. എന്നാല്‍ അവരുടെ നിര്‍‌ദ്ദേശങ്ങളെല്ലാം വളരെ തന്മയത്വത്തോടെ പ്രസിഡന്റ് നിരാകരിക്കുന്നു.                എന്നാല്‍ ബാര്‍ബറ വീണ്ടും വീണ്ടും അദ്ദേഹത്തെ നിരുത്സാഹപ്പെടുത്താന്‍ ശ്രമിക്കുന്നു. ജനങ്ങള്‍ക്ക് സ്പ്രിംഗ് ബോക്കിനെ ഇഷ്ടമല്ലെന്നും അത് പിരിച്ചു വിടുന്നതില്‍ അവര്‍ക്ക് സന്തോഷമേയുണ്ടാകൂ എന്നും ബാര്‍ബറ പ്രസിഡ

#ദിനസരികള് 1306 കെ ദാമോദരന്റെ കൃതികള്‍

  എനിക്ക് വലിയ നിരാശ തോന്നിയ ഒരു ഒരു കാര്യം ചൂണ്ടിക്കാണിച്ചുകൊണ്ട് ഇന്നത്തെ കുറിപ്പ് ആരംഭിക്കാമെന്ന് കരുതുന്നു. ഇ എം എസിന്റെ സമ്പൂര്‍ണ കൃതികള്‍ നൂറുവോള്യങ്ങളിലായി പ്രസിദ്ധീകരിച്ചത് ഞാന്‍ വാങ്ങിയിട്ട് ഏറെ കൊല്ലങ്ങളായി. പലപ്പോഴായി ഓരോ വോള്യത്തിലൂടെയും കടന്നുപോകാനിടയുണ്ടായപ്പോഴൊക്കെ ഓരോ വോള്യങ്ങളും കൈകാര്യം ചെയ്തിരിക്കുന്ന വിഷയങ്ങളെക്കുറിച്ചും ചരിത്രപരമായി അക്കാലത്ത് അവയ്ക്കുണ്ടായിരുന്ന പ്രസക്തിയെക്കുറിച്ചും പ്രതിപാദിക്കുന്ന ഓരോ ലേഖനങ്ങള്‍ നൂറു വോള്യത്തേയും മുന്‍നിറുത്തി എഴുതണം എന്നൊരു ആഗ്രഹം എനിക്കുണ്ടായിരുന്നു. ഓരോ ലേഖനങ്ങളേയും അഥവാ പുസ്തകങ്ങളേയും വളരെ ചുരുക്കത്തില്‍ പരിചയപ്പെടുത്തിക്കൊണ്ട് എഴുതാനാണ് ഉദ്ദേശിച്ചത്. ഓരോ വോള്യത്തിലും ശരാശരി മൂന്നൂറോളം പേജുകളുണ്ട്. നൂറുവോള്യങ്ങളിലായി മുപ്പതിനായിരത്തില്‍പ്പരം പേജുകളുണ്ടാകും. അതൊരു ബൃഹത് സഞ്ചിക തന്നെയാണ്. വായിച്ചു തീര്‍ക്കുക തന്നെ ഏറെക്കുറെ അസാധ്യമായ ഒന്നാകുമ്പോള്‍ ഓരോ വോള്യത്തെക്കുറിച്ചും കുറഞ്ഞത് പത്തുപേജെങ്കിലും വരുന്ന ലേഖനം കൂടി തയ്യാറാക്കുക എന്നത് ഭഗീരഥപ്രയത്നമാണെന്ന് പറയേണ്ടതില്ലല്ലോ.അതോടൊപ്പം തന്നെ കേരളത്തിന്റേയും ഭാരതത്തിന്റേയും ലോകത്

#ദിനസരികള് 1305 - ആര്‍ രാമചന്ദ്രന്റെ 'ഒന്നുമില്ലൊന്നുമില്ല'

  ചില കവിതകള്‍ അല്ലെങ്കില്‍ പാട്ടുകള്‍ അങ്ങനെയാണ്. രാവിലെ എഴുന്നേല്ക്കുമ്പോഴേ കൂടെ എഴുന്നേല്ക്കും. പിന്നെ രാവിരുട്ടും വരെ പിന്നാലെ കൂടും. ചിലപ്പോള്‍ മനസ്സു നിറഞ്ഞ് , ചിലപ്പോഴൊക്കെ ബോധപൂര്‍വ്വം രസം ആസ്വദിച്ചു കൊണ്ട് , ചിലപ്പോഴൊക്കെ താനെന്താണ് പാടുന്നതെന്നോ പറയുന്നതെന്നോ ആലോചിക്കാന്‍ അനുവദിക്കാതെ നാവിന്‍ തുമ്പത്ത് അങ്ങനെ ഊയലാടിക്കൊണ്ടേയിരിക്കും. അന്നത്തെ ദിവസത്തിന്റെ ഗതിവിഗതികള്‍ പലപ്പോഴും ആ കവിതയെ അടിസ്ഥാനമാക്കിയായിരിക്കും എന്ന് എനിക്ക് അനുഭവമുണ്ട്. ഇന്നാകട്ടെ വിളിക്കാതെ കൂടെപ്പോന്നത് ആര്‍ രാമചന്ദ്രന്റെ ഒന്നുമില്ല എന്ന കവിതയാണ്.             മനുഷ്യനെ അന്ധാളിപ്പിന്റെ പരമാവധിയിലേക്ക് ആനയിക്കാന്‍ ഇക്കവിതയോളം മിടുക്കുള്ള മറ്റൊരെണ്ണം മലയാളത്തില്‍ ഞാന്‍ കണ്ടിട്ടില്ല. നാം ഏറെ കൊട്ടിഘോഷിക്കുന്ന ജീവിതം തന്നെ കേവലമൊരു പകപ്പുമാത്രമാണെന്ന് എത്ര വിദഗ്ദനായ പുളകാന്വേഷകനേയും പിന്‍വിളി വിളിക്കുവാന്‍‌ അസാമാന്യ സാമര്‍ത്ഥ്യമുണ്ട് ഈ കവിതയ്ക്ക് എന്ന് നിസ്സംശയം പറയാം. ആ കവിതയും കൊണ്ടാണ് ഇന്ന് രാവിലെ മുതല്‍ ഈ വൈകുന്നേരസമയം വരെ നിരാശയുടെ ഇരുട്ടോരം ചേര്‍ന്ന് ഞാന്‍ നടന്നത്. ഇനി രാപ്പാതിയോളം ഈ നിശ്ശൂന്യതയുടെ കവിത

#ദിനസരികള് 1304 വിശക്കാതിരിക്കുക എന്ന അവകാശം

              വികസന നേട്ടങ്ങളുടെ പട്ടികയില്‍ ഏറ്റവും സംതൃപ്തിയോടെ ചൂണ്ടിക്കാണിക്കാന്‍ ആഗ്രഹിക്കുന്നത് ഏതാണ് എന്നൊരു ചോദ്യത്തിന് കേരളത്തിന്റെ മുഖ്യമന്ത്രി സഖാവ് പിണറായി വിജയന്‍ ഇങ്ങനെ ഉത്തരം പറഞ്ഞു :- " ഒരു പദ്ധതി മാത്രമല്ല ചൂണ്ടിക്കാണിക്കാന്‍ കഴിയുക.നവകേരള കര്‍മ്മപദ്ധതിയുടെ ഭാഗമായ നാലുമിഷനുകള്‍ ഉള്‍‌പ്പെടെ അനേകം പദ്ധതികളാണ് സംതൃപ്തി നല്കിയിട്ടുള്ളത്. കേരളത്തിന്റെ മുഖച്ഛായ തന്നെ മാറ്റാന്‍ കഴിയുന്ന വിധത്തിലുള്ള നാലു മിഷനുകള്‍ക്കാണ് അധികാരത്തില്‍ വന്ന ഘട്ടത്തില്‍ തന്നെ ആരംഭം കുറിച്ചത്.ഹരിതകേരളം മിഷന്റെ ഭാഗമായി പുഴകളും തോടുകളും കിണറുകളും വൃത്തിയാക്കാനും തരിശുനിലങ്ങള്‍ വീണ്ടെടുക്കാനും കൃഷിയിടങ്ങള്‍ വിപുലപ്പെടുത്താനും കഴിഞ്ഞിട്ടുണ്ട്. ഇത് കാര്‍ഷിക മേഖലയില്‍ നാം നടത്താന്‍ പോകുന്ന കുതിച്ചു ചാട്ടത്തിന് ശക്തമായ അടിത്തറ പാകുകയാണ് ചെയ്തത് " തുടര്‍ന്ന് കേരള സര്‍ക്കാറിന്റെ അഭിമാന സ്തംഭങ്ങളായ നാലുമിഷനുകളെക്കുറിച്ചും അവയിലൂടെ നടപ്പിലാക്കിയ നേട്ടങ്ങളെക്കുറിച്ചും സംസാരിക്കുന്നു.പൊതുവിദ്യാഭ്യാസ യജ്ഞത്തിലൂടെ നാല്പത്തിയയ്യായിരം ഹൈടെക് ക്ലാസുമുറികളും അവയ്ക്ക് ആവശ്യമായ മറ്റു അനുബന്ധ സാമഗ്രികളും ഒര

#ദിനസരികള് 1303 - ഗോപാലകൃഷ്ണന്റെ തന്ത്രങ്ങള്‍

  ബി ജെ പി നേതാവ് ബി ഗോപാലകൃഷ്ണന്റെ ഒരു പ്രസ്താവന വായിക്കുക " ശബരിമല വിഷയം ഉയർ ത്തിക്കൊണ്ടു വന്നത് ബിജെപിയാണ് . കേരള രാഷ്ട്രീയപരിപ്രേക്ഷ്യത്തിൽ ഏറ്റവും കൂടുത ൽ സ്വാധീനം ഉണ്ടാക്കാൻ കഴിയാവുന്ന , ബിജെപിയെ ജയിപ്പിക്കാൻ കഴിയാവുന്ന ഒരു സംഭവമായിരുന്നു അത് . പക്ഷേ , നിർ ഭാ ​ ഗ്യവശാ ൽ പിണറായി വിജയ ൻ തോ ൽ ക്കണം എന്നുള്ളത് മാത്രമായിരുന്നു കേരളത്തിലെ അന്നത്തെ രാഷ്ട്രീയ   അന്തരീക്ഷം. ബിജെപിയെ ജയിപ്പിക്കുക എന്നുള്ളതായിരുന്നില്ല. പിണറായി വിജയൻ തോ ൽ ക്കണമെങ്കി ൽ ആരാ ദ ബെസ്റ്റ് അത് കോൺ ​ ഗ്രസ്സാണ് .   കേരളത്തിലെ ബിജെപി അണികളിൽ ബഹുഭൂരിപക്ഷത്തിനും അനുഭാവമുള്ളവ ർ ക്കും ഒരു സിപിഎം വിരുദ്ധ വികാരമാണ് മനസ്സിലുള്ളത്. വാസ്തവത്തിൽ കോ ൺ ​ ഗ്രസ് മുക്തഭാരതം എന്നതിന്റെ അടിസ്ഥാനത്തി ൽ അതിന്റെ ഭാ ​ ഗമായിത്തന്നെ ഒരു കോൺ ​ ഗ്രസ് മുക്ത കേരളവും ഉണ്ടാവേണ്ടതതാണ് . ഈ മനോഭാവം പലഘട്ടത്തിലും പ്രതികൂലമാകാറുണ്ട് എന്നുള്ളത് യാഥാർ ത്ഥ്യമാണ് . സിപിഎമ്മിന് അത് ദോഷമാണ് , പക്ഷേ കോൺ ​ ഗ്രസിന് ​ ​ ഗുണമാകുന്നു. ബിജെപി വളർ ന്ന് ഭരണപക്ഷത്തേക്ക് വരണമെങ്കി ൽ രണ്ടാം സ്ഥാനക്കാര ൻ ഇല്ലാതാവണം . എങ്കിൽ എങ്കിൽ മാത്രമേ ഒന്നാം

#ദിനസരികള് 1302 കര്‍ഷക സമരം -നാം മറക്കരുത്

              കര്‍ഷക സമരത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ നമ്മുടെ വര്‍ത്തമാനപ്പത്രങ്ങളുടെയും ദൃശ്യമാധ്യമങ്ങളുടേയും പ്രധാനപ്പെട്ട ഇടങ്ങളില്‍ നിന്നും   പതിയെപ്പതിയെ പിന്‍വലിയ്ക്കപ്പെടുന്നുണ്ടോ ? ആ സമരത്തിന്റെ പ്രാധാന്യം കുറയ്ക്കാനും എങ്ങനെയെങ്കിലും അവസാനിപ്പിച്ചെടുക്കാനുമുള്ള കേന്ദ്രസര്‍ക്കാറിന്റെ പരിശ്രമങ്ങള്‍ക്ക് വശംവദരായി ഉള്‍‌പ്പേജുകളിലെ കലപിലകള്‍ക്കിടയിലേക്ക് മാറ്റി സ്ഥാപിച്ചുകൊണ്ട് ഈ മാധ്യമങ്ങള്‍ ഏതെങ്കിലും വിധത്തില്‍ കര്‍ഷക സമരത്തെ അവഗണിക്കുവാനുമുള്ള ശ്രമം നടത്തുന്നുണ്ടോ ? എങ്കില്‍ രാജ്യം കണ്ട ഏറ്റവും വലിയ കര്‍ഷക മുന്നേറ്റത്തെ തമസ്കരിച്ച് അവസാനിപ്പിച്ചെടുക്കാനുള്ള കുത്സിത നീക്കത്തില്‍ അറിഞ്ഞോ അറിയാതെയോ നമ്മളും കൂടി പങ്കാളികളാകുന്നുവെന്നതാണ് വസ്തുത.             രാജ്യത്തെ കൂടുതല്‍ക്കൂടുതല്‍ വിഭജിച്ച് നിറുത്തി തമ്മിലടിപ്പിച്ച് അധികാരത്തില്‍ പിടിച്ചു നില്ക്കാനുള്ള നീക്കങ്ങള്‍ക്ക് ശക്തിപകരുന്നതിനു വേണ്ടിയായിരുന്നു കേന്ദ്രസര്‍ക്കാര്‍ പൌരത്വഭേദഗതി നിയമം കൊണ്ടുവന്നത്.   കാശ്മീരിന്റെ പ്രത്യേക അവകാശങ്ങള്‍ എടുത്തു കളഞ്ഞുകൊണ്ട് തികച്ചും ഏകപക്ഷീയമായി നിയമം പാസാക്കിയെടുത്തതും അതേ തന്ത്രത്തിന്റ

#ദിനസരികള് 1301 - വയനാട് മെഡിക്കല്‍ കോളേജ് - ചില രസങ്ങള്‍

  വയനാടിന് സ്വന്തമായി ഒരു സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് എന്ന ആവശ്യം കേരളത്തിന്റെ മുഖ്യമന്ത്രി അനുഭാവപൂര്‍വ്വം പരിഗണിച്ചതിന്റെ ഫലമായി ജില്ലാ ആശുപത്രിയെ മെഡിക്കല്‍ കോളേജായി ഉയര്‍ത്തുന്ന തീരുമാനം മന്ത്രിസഭ സ്വീകരിക്കുകയുണ്ടായി.അത് വയനാട്ടിലെ ജനങ്ങള്‍ക്ക് ഏറെ ആഹ്ലാദം പകരുന്ന ഒരു പ്രഖ്യാപനമായിരുന്നു. ജില്ല രൂപപ്പെട്ട കാലത്തോളംതന്നെ പഴക്കമുള്ള ഒരാവശ്യം സാധിച്ചു കിട്ടിയതിന്റെ ആഹ്ലാദം നാലുപേര്‍ കൂടുന്നിടത്തൊക്കെയും പങ്കുവെയ്ക്കപ്പെട്ടു. ജനങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ വാക്കുകളിലും പ്രവര്‍ത്തിയിലും അവിശ്വാസമില്ലാത്തതില്‍ ഈ തീരുമാനം നടപ്പിലാക്കപ്പെടുക തന്നെ ചെയ്യും എന്നൊരു ശുഭപ്രതീക്ഷ ആ പങ്കുവെയ്ക്കലില്‍ തിളങ്ങി നിന്നു. ഉപയോഗപ്രദമല്ലാത്ത ഒരു സ്ഥലത്ത് കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് തറക്കല്ലിട്ട് ജനതയെ വിഡ്ഢികളാക്കിയ ഒരു അനുഭവം കൂടി അവര്‍ക്ക് ഓര്‍ക്കാനുണ്ടായിരുന്നു.             തീരുമാനത്തിന് പിന്നില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് എന്ന രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന് ആക്ഷേപവുമായി വിവിധ കക്ഷികള്‍ രംഗത്തിറങ്ങാനും അധികം താമസിച്ചില്ല. പ്രഖ്യാപനം വയനാട്ടുകാരുടെ കണ്ണില്‍ പൊടിയിടാനുള്ള ഇലക്ഷന്‍ സ്റ്റണ്ട് മാത്രമാ

#ദിനസരികള് 1300 ഒരു സമരാഭാസത്തിന്റെ കഥ

  പല തരത്തിലുള്ള സമരാഭാസങ്ങളേയും കേരളം കണ്ടിട്ടുണ്ട്. ഈക്കഴിഞ്ഞ ദിവസവും പി എസ് സി പരീക്ഷ പോലും നാളിതുവരെ എഴുതിയിട്ടില്ലാത്ത ഒരു കോണ്‍‌ഗ്രസ് പ്രവര്‍ത്തകന്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ നടക്കുന്ന റാങ്ക് ഹോള്‍‌ഡേഴ്സിന്റേത് എന്ന് പറയപ്പെടുന്ന സമരത്തില്‍ പങ്കെടുത്തുകൊണ്ട് തലവഴി മണ്ണെണ്ണയൊഴിച്ച് തീകത്തിച്ച് സര്‍ക്കാറിനെതിരെയുള്ള സമരത്തെ ഒന്ന് ആളിക്കത്തിക്കാന്‍ ശ്രമിച്ചത് നാം കണ്ടു. വാര്‍ത്താമാധ്യമങ്ങള്‍ക്കു വേണ്ടി വികാരാധീനരായി കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞുകൊണ്ട് തകര്‍ത്തഭിനയിച്ച നായികമാരേയും നാം കണ്ടു. അങ്ങനെ എത്രയെത്ര സമരങ്ങള്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടി ഈ നാട്ടില്‍ നടത്തപ്പെട്ടിരിക്കുന്നു ! അത്തരത്തിലൊരു രസകരമായ സമരത്തെക്കുറിച്ചാണ് ഇനി പറയുന്നത്.             കാലം 1957. മുഖ്യമന്ത്രി സഖാവ് ഇ എം സ്. കടത്തുകൂലി ഒരണയില്‍ നിന്നും പത്തുപൈസയായി കൂട്ടിയതില്‍ പ്രതീക്ഷിച്ച് വയലാര്‍ രവിയുടേയും എ കെ ആന്റണിയുടേയും നേതൃത്വത്തില്‍ നടന്ന ഒരണസമരത്തില്‍ വിദ്യാര്‍ത്ഥികളുടെ പല ആവശ്യങ്ങളേയും സര്‍ക്കാര്‍ അനുഭാവപൂര്‍വ്വം പരിഗണിച്ചതിന്റെ ഊക്കിലിരിക്കുമ്പോഴാണ് മുണ്ടശേരിയുടെ വിദ്യാഭ്യാസ ബില്ല് അവതര

#ദിനസരികള് 1299 - കണികം

Image
  കുറച്ചു നാള്‍ മുമ്പത്തെ കഥയാണ്. ഒരാള്‍ എന്നെ കാണാന്‍ വന്നു. അദ്ദേഹം നല്ല പരിഭ്രാന്തിയിലായിരുന്നു. താന്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് അദ്ദേഹം തുടര്‍ച്ചയായി സംസാരിച്ചു. ലോകത്ത് തനിക്കു മാത്രമേ ഇത്തരത്തില്‍ പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നുള്ളു എന്ന ഭാവത്തിലായിരുന്നു ആ സംസാരമെല്ലാം തന്നെ. ഇനി എന്തു ചെയ്യും എന്തു ചെയ്യും എന്ന് ഇടക്കിടെ അദ്ദേഹം ചോദിച്ചുകൊണ്ടിരുന്നു. ഞാന്‍ അയാള്‍ക്കു പറയാനുള്ളതെല്ലാം ക്ഷമയോടെ കേട്ടുകൊണ്ടിരുന്നു. ഒരിക്കല്‍പ്പോലും ഇടയില്‍ കയറി സംസാരിക്കാനോ അദ്ദേഹം നേരിടുന്ന പ്രശ്നങ്ങളുടെ പ്രാധാന്യം കുറച്ചു കാണിക്കുന്ന വിധത്തില്‍ എന്തെങ്കിലും പറയാനോ ഞാന്‍ ഒരുമ്പെട്ടില്ല. ഒരു പത്തിരുപത് മിനുട്ട് സമയം ആ ആവലാതികളാകെ ഞാന്‍ കേട്ടിരുന്നു. അപ്പോഴേക്കും തനിക്ക് പറയാനുള്ളതെല്ലാം ഏകദേശം അദ്ദേഹം പറഞ്ഞു തീര്‍ത്തിരുന്നു. ഏറെ കഴിയുന്നതിനു മുമ്പേ തുടക്കത്തിലുണ്ടായിരുന്ന അദ്ദേഹത്തിന്റെ സംസാരത്തിന്റെ വേഗതയും പരിഭ്രാന്തിയും കുറഞ്ഞു വന്നു. അവസാനം അതൊരു മൌനത്തിലേക്ക് കടന്നു. പക്ഷേ അപ്പോഴും അദ്ദേഹം അസ്വസ്ഥനായിരുന്നുവെന്ന് ശരീരഭാഷ വെളിപ്പെടുത്തിക്കൊണ്ടിരുന്നു.             അദ്ദേഹം ഒട്ടൊന്ന് ശാന്