Posts

Showing posts from May 24, 2020

#ദിനസരികള്‍ 1138 ഗ്രാംഷിയുടെ ലോകം.

( എറിക് ഹോബ്സ് ബോം എഴുതിയ How to Change the World   എന്ന പുസ്തകത്തില്‍ ഗ്രാംഷിയെക്കുറിച്ച് പ്രധാനമായും രണ്ട് അധ്യായങ്ങളില്‍   ചര്‍ച്ച ചെയ്യുന്നുണ്ട്. ആ അധ്യായങ്ങളുടെ ആശയാനുവാദം ) (3) മൂന്നാമത്തെ പ്രത്യേകത , ഇറ്റലിയുടെ ചരിത്രത്തിന്റെ സവിശേഷ സ്വഭാവവും ബൂര്‍ഷ്വാ സമൂഹവുമായിരുന്നു.ഇവിടേയും ഞാന്‍   വിശദാംശങ്ങളിലേക്ക് പോകുന്നില്ല.മൂന്നു കാര്യങ്ങളെ സൂചിപ്പിക്കാം. 1. ആധുനിക നാഗരികതയും മുതലാളിത്തവും മറ്റു രാജ്യങ്ങളെക്കാള്‍ നൂറ്റാണ്ടുകള്‍ക്കു മുന്നേ തന്നെ ഇറ്റലിയില്‍ നടപ്പിലായിക്കഴിഞ്ഞിരുന്നു.എന്നാല്‍ ആ നേട്ടം നിലനിറുത്താന്‍ ഇറ്റലിക്ക് കഴിയാതെ പോയി.2. ഫ്രാന്‍സില്‍ നിന്നും വ്യത്യസ്തമായി ബൂര്‍ഷ്വാസികള്‍ അവര്‍ക്ക് താല്പര്യമുള്ള ഒരു സമൂഹം സാധിച്ചെടുത്തത് വിപ്ലവത്തിലൂടെയൊന്നുമായിരുന്നില്ല. പഴയ കാല രാജപരമ്പരയില്‍ നിന്നുമുള്ള എന്തെങ്കിലും ധാരണകളെ അംഗീകരിച്ചു കൊണ്ട് ജര്‍മനിയുടെ പാത പിന്തുടര്‍ന്നതുമില്ല. ഒരു ഭാഗിക വിപ്ലവമാണ് അവിടെ നടന്നത്. മുകളില്‍ നിന്നും താഴെ നിന്നുമുള്ള ഇടപെടലിലൂടെയാണ് അത് സാധ്യമാക്കിയത്. (3) അതുകൊണ്ട് ഇറ്റലിയിലെ ബൂര്‍ഷ്വാവര്‍ഗ്ഗം ഒരു രാഷ്ട്രനിര്‍മ്മിതി എന്ന ചരിത്ര ദൌത്യത്തില

#ദിനസരികള്‍ 1137 വീരേന്ദ്രകുമാറിന് വിട

            വീരേന്ദ്രകുമാര്‍ എന്ന ഇടതുപക്ഷ നേതാവിനെക്കുറിച്ച് ധാരാളം കേട്ടിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ എഴുത്തുകളെ പരിചയപ്പെടുന്നത് തൊണ്ണൂറുകളുടെ പകുതികളിലാണ്. വായനയുടെ തീവ്രയാതനകള്‍ തുടങ്ങുന്ന ആ കാലത്ത് സ്വന്തമാക്കിയ ‘ ബുദ്ധന്റെ ചിരി ’ യാണ് ഒരു പക്ഷേ വീരേന്ദ്രകുമാറിന്റേതായി ഞാന്‍ വായിക്കുന്ന ആദ്യ പുസ്തകം. പിന്നീട് പതിയെപ്പതിയെ എഴുത്തുകളിലൂടെയുള്ള ആ ബന്ധം കൂടുതല്‍ സുദൃഡമായി.അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ തേടിപ്പിടിച്ചു വായിക്കുന്നത് ഒരു ശീലമായി.           അങ്ങനെ ബുദ്ധന്റെ ചിരി , ഗാട്ടും കാണാച്ചരടുകളും, സമന്വയത്തിന്റെ വസന്തം, രാമന്റെ ദുഖം, രോഷത്തിന്റെ വിത്തുകള്‍ , ആമസോണും കുറെ വ്യാകുലതകളും , പ്രതിഭയുടെ വേരുകള്‍ തേടി എന്നിങ്ങനെ അവസാനമായി പുറത്തിറങ്ങിയ സ്വാമി വിവേകാനന്ദന്‍ എന്ന ബൃഹത് ഗ്രന്ഥം വരെ വായനയിലൂടെ ഞാന്‍ അദ്ദേഹത്തെ പിന്‍പറ്റി.                 ഒരു പക്ഷേ ഇവയൊന്നും തന്നെ കേവലം പുസ്തകങ്ങളായിരുന്നില്ല മറിച്ച് രാഷ്ട്രീയ ബോധ്യങ്ങള്‍ പരുവപ്പെട്ടു വന്നിരുന്ന കൌമാരകാലങ്ങളിലെ വഴികാട്ടികളായിരുന്നു എന്ന് നിസ്സംശയം പറയാം. തെളിഞ്ഞ ഭാഷയില്‍ പച്ചമണ്ണില്‍ ചവിട്ടി നിന്നുകൊണ്ട് അദ്ദേഹം ഉണര്

#ദിനസരികള്‍ 1136 ഗ്രാംഷിയുടെ ലോകം.

( എറിക് ഹോബ്സ് ബോം എഴുതിയ How to Change the World   എന്ന പുസ്തകത്തില്‍ ഗ്രാംഷിയെക്കുറിച്ച് പ്രധാനമായും രണ്ട് അധ്യായങ്ങളില്‍   ചര്‍ച്ച ചെയ്യുന്നുണ്ട്. ആ അധ്യായങ്ങളുടെ ആശയാനുവാദം )                       മാര്‍ക്സിസത്തിന്റെ ഒരു അടിസ്ഥാന ആശയമെന്താണെന്നു വെച്ചാല്‍ സൈദ്ധാന്തികര്‍ തങ്ങളുടെ ആശയങ്ങളെ കണ്ടെത്തുന്നത് ഏതെങ്കിലും അമൂര്‍ത്തവും ക്ലിഷ്ടവുമായ സാഹചര്യങ്ങളില്‍ നിന്നല്ല മറിച്ച് , ചരിത്രപരവും രാഷ്ട്രീയപരവുമായ പാഠങ്ങളില്‍ നിന്നുമാണ്.സ്വന്തം ചരിത്രം മനുഷ്യരാണ്   സ്വയം സൃഷ്ടിക്കുന്നത്.അവര്‍ ജീവിച്ച സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ നിന്നും ആര്‍ജ്ജിച്ച ആശയങ്ങളില്‍ നിന്നുമാണ് അത്തരമൊരു ചരിത്രനിര്‍മ്മിതി രൂപപ്പെട്ടു വരികയുള്ളുവെന്നും മാര്‍ക്സ്   അടിവരയിടുന്നു. ഗ്രാംഷി ചിന്തിക്കുന്നത് തികച്ചും ശരിയാണ്.അദ്ദേഹം ഒരു മാര്‍ക്സിസ്റ്റാണ്, വാസ്തവത്തില്‍ ഒരു ലെനിനിസ്റ്റ്. സ്വന്തം സ്വന്തം മൂശകളില്‍ വാര്‍‌ത്തെടുക്കപ്പ ആശയങ്ങളാണ് ശരിയായ മാര്‍ക്സിസം എന്ന് വാദിക്കുന്ന നിരവധിയായ ആശയങ്ങളെ പേറുന്നവരുടെ വാദകോലാഹലങ്ങളില്‍ നിന്ന് ഗ്രാംഷിയെ സംരക്ഷിച്ചു പിടിക്കേണ്ടതായ ഒരു ധാര്‍മ്മിക ബാധ്യതയും എനിക്കില്ല.എന്നാല്

#ദിനസരികള്‍ 1135 ഗ്രാംഷിയുടെ ലോകം.

( എറിക് ഹോബ്സ് ബോം എഴുതിയ How to Change the World   എന്ന പുസ്തകത്തില്‍ ഗ്രാംഷിയെക്കുറിച്ച് പ്രധാനമായും രണ്ട് അധ്യായങ്ങളില്‍   ചര്‍ച്ച ചെയ്യുന്നുണ്ട്. ആ അധ്യായങ്ങളുടെ ആശയാനുവാദം )                       അന്റോണിയോ ഗ്രാംഷി 1937 ലാണ് മരിച്ചത്. 1920 കളിലെ അദ്ദേഹത്തിന്റെ സഖാക്കള്‍ക്കല്ലാതെ അദ്ദേഹത്തെ കുറച്ചുകാലത്തേക്ക് പുറംലോകം അറിഞ്ഞിരുന്നില്ല.അദ്ദേഹത്തിന്റെ രചനകള്‍ ഏറെയൊന്നും പുറത്തു വന്നിരുന്നില്ല.വന്നവയില്‍ത്തന്നെ പലതും ലഭ്യമായിരുന്നുമില്ല.എന്നാല്‍ അദ്ദേഹത്തിന് ഇറ്റലിയില്‍ സ്വാധീനമില്ലെന്നു ചിന്തിച്ചേക്കരുത്.അവിടെ കമ്യൂണിസ്റ്റ് പാര്‍ട്ടി നയിക്കപ്പെട്ടത് ഗ്രാംഷി തുറന്നിട്ട വഴികളിലൂടെത്തന്നെയായിരുന്നു. എന്നാല്‍ രണ്ടാം ലോകമഹായുദ്ധം അവസാനിക്കുന്നതുവരെ ഗ്രാംഷി കമ്യൂണിസ്റ്റുകാര്‍ക്കുപോലും അത്രയ്ക്ക് പരിചിതനായിരുന്നില്ല. എന്നാല്‍ തന്റെ മരണത്തിന്റെ രണ്ടാം ദശകത്തിലേക്ക് എത്തുമ്പോഴേക്കും ഇറ്റലിയിലാകമാനം സുപരിചിതനായിക്കഴിഞ്ഞിരുന്നു.ആ പ്രശസ്തി കമ്യൂണിസ്റ്റുകാരില്‍ മാത്രമായി ഒതുങ്ങി നിന്നതുമില്ല.കമ്യൂണിസ്റ്റ് പാര്‍ട്ടി അദ്ദേഹത്തിന്റെ രചനകളെ വ്യാപകമായി പ്രസിദ്ധീകരിച്ചു.വിമര്‍ശനങ്ങളുണ്ടായിരുന

#ദിനസരികള്‍ 1134

                      പ്രിയപ്പെട്ട ചില കവിതകളെപ്പോലെ ഇടയ്ക്കിടയ്ക്ക് ഞാന്‍ വായിക്കുന്ന ഒന്നാണ് സി എന്‍ ശ്രീകണ്ഠന്‍ നായരുടെ നാടകങ്ങളായ സാകതം,ലങ്കാലക്ഷ്മി കാഞ്ചസീത എന്നിവ. മൂന്നുനാടകങ്ങളും കൂടി നാടകത്രയം എന്ന പേരില്‍ ഒരൊറ്റ പുസ്തകമായി ഡി സി ബുക്സ് പ്രസിദ്ധീകരിച്ചിരിച്ചിട്ടുണ്ട്. ഈ മൂന്നില്‍ ഏതാണ് ഏറ്റവും പ്രിയം എന്ന് ഞാന്‍ പല തവണ സ്വയം ചോദിച്ചു പോയിട്ടുണ്ട്.അപ്പോഴൊക്കെയും മകനെ രാജ്യഭാരമേല്പിക്കാന്‍ ഉത്സുകയായി വരമാര്‍ജ്ജിച്ചു നില്ക്കുന്ന കേകയപുത്രിയുടെ ദുഷ്കൃത്യത്തില്‍ കഴിപ്പാവയായി വഴങ്ങിക്കൊടുത്ത ദശരഥന്റെ കഴുത്തറുക്കാന്‍ കുതിക്കുന്ന ലക്ഷ്ണന്‍. ഉദ്ധൃതനായ ആ രാജകുമാരനോടേറ്റ് അടിയന്‍ മരിച്ചു വീണിട്ടേ കുമാരന്‍ അന്തപുരത്തില്‍ കടക്കുകയുള്ളു എന്ന ദൃഢപ്രതിജ്ഞയോടെ ലക്ഷ്മണന്റെ വഴി തടഞ്ഞു തന്റെ കര്‍മ്മത്തെ കുശലതയോടെ അനുഷ്ഠിക്കുന്ന സുമന്ത്രര്‍. കൈകേയിയുടെ വരപ്രാര്‍ത്ഥനയ്ക്കു ശേഷം തളര്‍ന്നവശനായി അവരുടെ ദയക്കുവേണ്ടി യാചിക്കുന്ന ദശരഥന്‍.അങ്ങനെ സാകേതത്തില്‍ ആരുടെയും മനം കവരുന്ന ഒരു നിര ! സര്‍വ്വസജ്ജര്‍             ലങ്കാലക്ഷ്മിയിലാകട്ടെ ഭുവനങ്ങളെയാകമാനം അതിശയിപ്പിക്കുന്ന അസാമാന്യകഥാപാത്രമായ രാവണന